This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്കസ് ത്രോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിസ്കസ് ത്രോ

Discus Throw

ഷോട്ട് പുട്ട്, ഹാമര്‍ ത്രോ എന്നിവയെപ്പോലെയുള്ള ഒരു പ്രാചീന കായിക വിനോദം. ഏറുമത്സരരീതിയിലാണ് ഈ കളിക്കു രൂപം നല്‍കിയിട്ടുള്ളത്. ഇക്കാലത്ത് വളരെ പ്രചാരം സിദ്ധിച്ചു വരുന്ന ഒരു മത്സരയിനമായി ഇതു വളര്‍ന്നിരിക്കുന്നു. ഡിസ്കസ് എന്നറിയപ്പെടുന്ന സവിശേഷ വര്‍ത്തുള ഫലകം പരമാവധി ദൂരത്തില്‍ എറിയുകയാണ് മത്സരരീതി. പുരാതന ഗ്രീസില്‍ പരന്ന, കനം കുറഞ്ഞ ശിലാഫലകങ്ങള്‍ എറിഞ്ഞു നടത്തിയിരുന്ന കളിയാണ് ഇതിന്റെ പ്രാഗ് രൂപം. 19-ാം ശ. -ത്തില്‍ അമേരിക്ക ഇതിനെ ഒരു ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനമാക്കി. ഇപ്പോള്‍ ഒളിമ്പിക്സ് തുടങ്ങിയ അന്താരാഷ്ട്ര കായികമേളകളിലെ ഒരു മുഖ്യയിനമാണ് ഡിസ്കസ് ത്രോ.

ഡിസ്ക്സ് ത്രോ-ഒരു മൈക്കലാഞ്ചലോ ശില്പം

പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ഡിസ്കസുകളാണ് ഇപ്പോള്‍ ഈ കളിക്കു ഉപയോഗിച്ചുവരുന്നത്. കേന്ദ്രഭാഗത്തിന് കനം കൂടിയും വശങ്ങളിലേക്ക് കനം കുറഞ്ഞുമിരിക്കുന്ന വൃത്താകൃതിയിലുള്ള ഫലകമാണ് ഡിസ്കസ്. അതിന്റെ വ്യാസം പുരുഷ വിഭാഗത്തില്‍ 20 സെ. മീ., സ്ത്രീ വീഭാഗത്തില്‍ 18 സെ.മീ. എന്നിങ്ങനെയാണ്. ചുരുങ്ങിയ ഭാരം പുരുഷവിഭാഗത്തിന് 2 കി. ഗ്രാമും സ്ത്രീവിഭാഗത്തിന് 1 കി. ഗ്രാമുമാണ്. വശങ്ങളില്‍ ലോഹവും അതിനുള്ളില്‍ തടിയും കൊണ്ടുണ്ടാക്കിയ തരം ഡിസ്കസുകളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. റബ്ബര്‍, അലുമിനിയം എന്നിവ കൊണ്ടുണ്ടാക്കിയ ഡിസ്കസുകളും നിലവിലുണ്ട്.

ഡിസ്ക്സ് ത്രോ എറിയുന്ന വിധം

ഏതാണ്ട് രണ്ടര മീ. വ്യാസത്തിലുള്ള ഒരു വൃത്തത്തിനകത്തു നിന്നുകൊണ്ടാണ് ഡിസ്കസ് എറിയുന്നത്. പെരുവിരലൊഴികെയുള്ള വിരലുകളുടെ ആദ്യമടക്കുകൊണ്ട് കൈത്തലത്തോട് ചേര്‍ത്തു പിടിച്ചാണ് ഡിസ്കസ് എറിയാന്‍ തുടങ്ങേണ്ടത്. എറിയുന്നതിന് വിവിധ ഘട്ടങ്ങളുണ്ട്.

ലോകത്തിലെ എക്കാലത്തെയും മികച്ച ഡിസ്കസ് ത്രോ താരം അമേരിക്കയിലെ മാര്‍ട്ടിന്‍ ജെ ഷെറിസനാണ്. ആദ്യമായി 50 മീ.-നു മുകളില്‍ എറിഞ്ഞ കളിക്കാരന്‍ സ്വീഡനിലെ ഹാരോള്‍ഡ് ആന്‍ഡേഴ്സണ്‍ ആയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍