This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഞാനമുത്തുമാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഞാനമുത്തുമാല

ഒരു മിഷനറി മലയാള ഗദ്യകൃതി. ഇതിന് അഴിയാതമുത്തുമാല എന്നും പേരുണ്ട്. 18-ാം ശ.-ന്റെ ഉത്തരാര്‍ധത്തിലാണ് രചിക്കപ്പെട്ടതെന്ന് 'മിശിഹാ പിറന്നിട്ട് ആയിരത്തി എഴുന്നൂറ്റി എണ്‍പത്തിനാലാം (1784) കാലം പെരിയകോവില്‍ പാളയത്തിലിരുന്നു തമിഴ്പ്പെടുത്തിയ പുസ്തകത്തില്‍ കണ്ട പേര്‍പ്പു' എന്ന ഗ്രന്ഥാരംഭത്തിലെ പ്രസ്താവം വ്യക്തമാക്കുന്നു. ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് പരാമര്‍ശമില്ല. 'കരിയാറ്റില്‍ മല്പാനോ പാറേമ്മാക്കല്‍ തോമ്മാക്കത്തനാരോ അതല്ലെങ്കില്‍ അവര്‍ക്ക് സമകാലികനായ ഒരു സ്വദേശീയ വൈദികശ്രേഷ്ഠനോ' ആവാം കര്‍ത്താവ് എന്നു സി.എല്‍. ആന്റണി രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്തുമതസംബന്ധിയായ തത്ത്വങ്ങള്‍ 105 അധ്യായങ്ങളിലായി വിവരിക്കുന്ന ഗ്രന്ഥമാണിത്. ഒന്നാമത്തെ മുത്തില്‍ ഗ്രന്ഥനാമത്തിന്റെ പ്രസക്തി ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു. - 'ഈ ഞാനപുസ്തകമാകുന്നത് ആത്മത്തിനു വലിയ ആഭണമായിരിക്കുന്നതുകൊണ്ട് ഈ പുസ്തത്തിന് അഴിയാതമുത്തുമാല എന്നു പേരായിരിക്കുന്നതുകൊണ്ട് ഓരോരോ വകുപ്പ് ഓരോരോ മുത്താകെ എണ്ണിക്കൊണ്ട് ആ മുത്തുകളെ ക്രമത്തോടുകൂടെ വായിക്കുന്നത് മുത്തുകളെ കോര്‍ക്കുന്നതിനു സമമായിരിക്കും. ഇങ്ങനെ കോര്‍ക്കുന്ന മുത്തുകളാകുന്ന ഉചിതവചനങ്ങളുള്ള പുസ്തകമാകുന്നത് ഞാനമുത്തുമാലയെന്നും ചൊല്ലുന്നത്'.

ഇന്നുപയോഗിക്കുന്ന നാമക്രിയാരൂപങ്ങളുടെ പ്രകൃതികള്‍, സംസ്കൃത തദ്ഭവങ്ങള്‍, ആധുനികഗദ്യവാക്യക്രമം എന്നിവ ഇതിലെ ഭാഷയുടെ പ്രത്യേകതകളാണ്. 18-ാം ശ.-ലെ വ്യവഹാരഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഒന്നാണ് ഭാഷാരീതി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍