This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെങ്കല്‍വരായ ശാസ്ത്രി (1810 - 1900)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെങ്കല്‍വരായ ശാസ്ത്രി (1810 - 1900)

ത്യാഗരാജസ്വാമികളുടെ കാലഘട്ടത്തിനുമുമ്പ് ജീവിച്ചിരുന്ന വാഗ്ഗേയകാരന്മാരില്‍ വ്യക്തിമുദ്രപതിപ്പിച്ച 'ഭരതശാസ്ത്ര'സംഗീതപാരംഗതന്‍. 1810-ല്‍ ചെങ്ഗല്‍പെട്ട് താലൂക്കിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു. തെലുഗു ബ്രാഹ്മണസമുദായത്തില്‍പ്പെട്ടയാളായിരുന്നു ഇദ്ദേഹം. മാറുപ്പെഡ്ഡി എന്നായിരുന്നു വീട്ടുപേര്‍. ഭരതശാസ്ത്രത്തിലും സംഗീതത്തിലും മാത്രമല്ല, തെലുഗ്, സംസ്കൃതം എന്നീ ഭാഷകളിലും പണ്ഡിതനായിരുന്നു. 50 വര്‍ഷത്തോളം ചെയ്യൂര്‍ എന്ന സ്ഥലത്തു താമസിച്ചുകൊണ്ട് ചെയ്യൂര്‍ ചെങ്കല്‍വരായ ശാസ്ത്രി എന്ന പേരില്‍ പില്ക്കാലത്ത് ഇദ്ദേഹം അറിയപ്പെട്ടു. ചെയ്യൂരിലെ ജമീന്ദാര്‍ ശാസ്ത്രിയെ ആദരിച്ചു. പ്രസിദ്ധ നര്‍ത്തകിയായിരുന്ന ചെയ്യൂര്‍ ശാരദ ചെങ്കല്‍വരായ ശാസ്ത്രിയുടെ ശിഷ്യപരമ്പരയില്‍പ്പെട്ടവരാണ്. ചെങ്കല്‍വരായ ശാസ്ത്രി 1000-ത്തിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. കാഞ്ചികാമാക്ഷിയെ സ്തുതിച്ച് 360 കൃതികളും മധുരമീനാക്ഷിയെ സ്തുതിച്ച് 240 കൃതികളും അവയില്‍പ്പെടുന്നു. കൃതികളില്‍ മധ്യകാല സാഹിത്യം കാണാം. ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതിയാണ് മുത്തുക്കുമാരശതകം. ശബ്ദം, കൗസ്തുഭം എന്നിവയും ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്. സ്വനാമമുദ്രകാരനായിരുന്നു ശാസ്ത്രി. സുന്ദരേശവിലാസം, വള്ളിനാടകം എന്നീ രണ്ട് സംഗീതനാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1900 ഫെബ്രുവരിയില്‍ ചെങ്കല്‍വരായ ശാസ്ത്രി ദിവംഗതനായി.

(പ്രൊഫ. എംകെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍