This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുല്‍ബദാന്‍ ബീഗം (?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുല്‍ബദാന്‍ ബീഗം (?)

മുഗല്‍ സാമ്രാജ്യസ്ഥാപകനായ ബാബറുടെ (ഭ.കാ. 1526-30) മകളും ഹുമയൂണിന്റെ (ഭ.കാ. 1530-40) ഏക സഹോദരിയും. ഹുമയൂണിന്റെ ജീവിതത്തെയും അക്ബറുടെ ആദ്യകാലത്തെയും സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയ ഹുമയൂണ്‍നാമാ എന്ന ചരിത്രക്കുറിപ്പിലൂടെയാണ്, ഗുല്‍ബദാന്‍ ബീഗം ഓര്‍മിക്കപ്പെടുന്നത്. ഹുമയൂണിന്റെ ഭരണകാലത്തും അലച്ചിലിലും ഇവര്‍ ഇദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഹുമയൂണ്‍ ഡല്‍ഹിയിലെ അഫ്ഗാന്‍ രാജാവിനെ തോല്പിച്ച് രണ്ടാമതു രാജാവായപ്പോള്‍ ബീഗവും ഡല്‍ഹിയിലേക്കുവന്നു. അക്ബറുടെ കാലത്ത് ബീഗത്തിന് രാജധാനിയില്‍ മാന്യമായ ഒരു സ്ഥാനമുണ്ടായിരുന്നു. 1575-ല്‍ ഗുല്‍ബദാന്‍ ബീഗവും മറ്റു പത്തു സ്ത്രീകളും കൂടി ഹജ്ജ്കര്‍മം ചെയ്യുന്നതിനായി പുറപ്പെട്ടു. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ എതിര്‍പ്പുകാരണം ഇവര്‍ക്കു സൂററ്റില്‍ തങ്ങേണ്ടിവന്നു. അടുത്ത വര്‍ഷം ഇവര്‍ അറേബ്യയിലേക്കു പുറപ്പെട്ടു. ഹജ്ജ്കര്‍മത്തിനുശേഷം ഇവര്‍ 1582-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇവരുടെ പില്ക്കാല ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍