This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുമാടത്തിൽ മന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാട്ടുമാടത്തില്‍ മന

ചരിത്രപ്രാധാന്യമുള്ള പുരാതനമായ ഒരു നമ്പൂതിരി കുടുംബം. കണ്ണൂര്‍ ജില്ലയിലെ വയ്യൂര്‍ മലയ്‌ക്കടുത്തായിരുന്നു ഈ മന ആദ്യം സ്ഥിതിചെയ്‌തിരുന്നത്‌. ഏതാണ്ട്‌ മൂന്ന്‌ ശതാബ്‌ദങ്ങള്‍ക്കുമുന്‍പ്‌ ജ്യേഷ്‌ഠനും അനുജനും ഇവിടെനിന്നു ഭാഗിച്ചു പിരിഞ്ഞതിനാല്‍ ഇപ്പോള്‍ കാട്ടുമാടത്തില്‍ മന രണ്ടുണ്ട്‌. ജ്യേഷ്‌ഠന്‍ പൊന്നാനിക്കടുത്തു പെരുമ്പടമ്പിലും അനുജന്‍ തിരുവേഗപ്പുറയ്‌ക്കടുത്ത്‌ വലിയ കുന്നിലും താമസമാക്കിയിരുന്നതായി കരുതപ്പെടുന്നു. പെരുമ്പടമ്പില്‍ (വന്നേരി എന്നാണീ ദിക്കിന്റെ നാടന്‍ പേര്‍) കുടുംബത്തെ മൂത്തേടത്തു കാട്ടുമാടത്തില്‍ മന എന്നും വലിയകുന്നിലുള്ളവരെ എളേടത്തു കാട്ടുമാടം എന്നും ഇന്നു പറഞ്ഞുവരുന്നു.

എ.ഡി. ആറാം ശതകത്തിലേതെന്നു വിശ്വസിക്കപ്പെടുന്ന വനപ്രസാദം എന്ന താളിയോല ഗ്രന്ഥത്തില്‍ "സാമ്പ്രദായിക' രീതിയിലുള്ള (കേരളത്തില്‍ ബ്രാഹ്മണര്‍ ചെയ്യാറുള്ള സദ്‌-മന്ത്രവാദം) മന്ത്രവാദത്തെയും അതിന്റെ പ്രയോക്താക്കളായ കാട്ടുമാടം, കല്ലൂര്‍ നമ്പൂതിരിപ്പാടന്മാരെയുംപറ്റി പ്രതിപാദിച്ചിട്ടുണ്ട്‌.

പരശുരാമന്‍ കേരളം സൃഷ്‌ടിച്ച്‌ ബ്രാഹ്മണര്‍ക്കു നല്‌കിയപ്പോള്‍ ഓരോ ബ്രാഹ്മണകുടുംബത്തിനും ഓരോ കുലത്തൊഴില്‍ നല്‌കിയെന്നും, അക്കൂട്ടത്തില്‍ കാട്ടുമാടം, കല്ലൂര്‍ കുടുംബങ്ങള്‍ക്കു നല്‌കിയ തൊഴില്‍ മന്ത്രവാദമാണെന്നും ഐതിഹ്യമുണ്ട്‌.

ചിറയ്‌ക്കല്‍, കോട്ടയം, കുറുമ്പ്രനാട്‌ എന്നീ രാജകുടുംബങ്ങളുടെ ഔദ്യോഗിക തന്ത്രികള്‍ കാട്ടുമാടം നമ്പൂതിരിപ്പാടന്മാരാണ്‌. കാട്ടുമാടത്തിലെ പരദേവതകള്‍ "പയ്യൂര്‍ മല മുത്തശ്യമ്മ' എന്ന ഭദ്രകാളിയും പളറ്റിക്കുന്നത്തു (കണ്ണൂര്‍) ഭഗവതി (ദുര്‍ഗ)യുമാണ്‌. ശൈവ-വൈഷ്‌ണവസങ്കരമായ കുട്ടിച്ചാത്തന്‍ ഈ മനക്കാരുടെ രക്ഷാപുരുഷനാണെന്നു വിശ്വസിക്കപ്പെടുന്നു. ചാത്തന്‍ ദോഷത്തിന്‌ അവസാനത്തെ പരിഹാരം ലഭിക്കുന്നത്‌ ഈ മനയില്‍നിന്നുമാണെന്ന ഒരു വിശ്വാസം നിലവിലുണ്ട്‌.

മൂത്തേടത്തു കാട്ടുമാടത്തില്‍ പല മഹാന്മാരും ജനിച്ചിട്ടുണ്ട്‌. കവിയും സാഹിത്യരസികനുമായ പൂര്‍ണസരസ്വതിയാണ്‌ അവരില്‍ പ്രമുഖന്‍. എ.ഡി. 8-ാം ശതകത്തില്‍ പ്രസിദ്ധനായ ഒരു ഭിഷഗ്വരനും ഈ മനയില്‍ ജീവിച്ചിരുന്നതായി രേഖകളുണ്ട്‌. നാരായണന്‍ (സു. 8-ാം ശ.), നീലകണ്‌ഠന്‍, അഗ്നിശര്‍മന്‍ (9-ാം ശ.), കുമാരന്‍ (1879-1949) എന്നീ പ്രസിദ്ധ മന്ത്രവാദികള്‍ ഈ മനയിലെ സന്തതികളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍