This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരസേന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കരസേന

ഒരു സൈനിക ഘടകം. ദേശസുരക്ഷ മുന്‍നിര്‍ത്തി മിക്ക ലോക രാഷ്‌ട്രങ്ങള്‍ക്കും കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന്‌ ഘടകങ്ങളുള്ള ഒരു സായുധസേനയുണ്ട്‌. ഭിന്നകാലഘട്ടങ്ങളില്‍ രാഷ്‌ട്രങ്ങളിലുണ്ടാകുന്ന സാമൂഹിക, രാഷ്‌ട്രീയ പരിവര്‍ത്തനങ്ങള്‍ക്കനുസരിച്ച്‌ സൈന്യങ്ങളുടെ സ്വഭാവവും സംഘടനാരീതികളും മാറിക്കൊണ്ടിരുന്നതായി കാണാം. ശാസ്‌ത്രസാങ്കേതിക പുരോഗതിയുടെ ഫലമായി ആയുധങ്ങള്‍, യുദ്ധസമ്പ്രദായങ്ങള്‍, സൈന്യരൂപീകരണം എന്നിവയില്‍ പല മാറ്റങ്ങളുമുണ്ടായിട്ടുണ്ട്‌.

ആവിര്‍ഭാവചരിത്രം

മനുഷ്യര്‍ വേട്ടയാടി ഭക്ഷണം സമ്പാദിച്ചുപോന്നിരുന്ന ചരിത്രാതീതകാലത്ത്‌ സ്വകാര്യസ്വത്തോ അതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളോ ഉണ്ടായിരുന്നില്ല. പിന്നീട്‌ പടിപടിയായി ശിലായുധങ്ങളുണ്ടാക്കാനും കൃഷിസമ്പ്രദായങ്ങള്‍ സ്വീകരിക്കാനും ലോഹങ്ങളുടെ ഉപയോഗം കണ്ടെത്താനും കഴിഞ്ഞതോടെ സ്വകാര്യസ്വത്ത്‌ ആവിര്‍ഭവിക്കുകയും വസ്‌തുതര്‍ക്കങ്ങളും സംഘട്ടനങ്ങളും സാധാരണമാവുകയും ചെയ്‌തു. ഇത്തരം സംഘട്ടനങ്ങളാണ്‌ ആയുധങ്ങളുടെ ഉപയോഗത്തിന്‌ വഴിതെളിച്ചത്‌. ക്രമേണ രാജാക്കന്മാരും മാടമ്പിമാരും ഭരണം നടത്തുന്ന സമ്പ്രദായം പല സ്ഥലത്തും നിലവില്‍ വന്നു.

ബി.സി. 3000ത്തോടടുത്ത്‌ നൈല്‍, ടൈഗ്രിസ്‌, യൂഫ്രട്ടിസ്‌ നദീതീരവാസികള്‍ പ്രാകൃതമെങ്കിലും സാമാന്യമായി കരസേനയെ സംഘടിപ്പിച്ചു. നദീതടങ്ങളിലെ ഫലഭൂയിഷ്‌ഠമായ പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ തുടര്‍ന്നുള്ള കാലങ്ങളില്‍ നിരവധി യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്‌. യുദ്ധങ്ങളിലൂടെ സുമേറിയര്‍ മെസൊപ്പൊട്ടേമിയയിലും ഈജിപ്‌തുകാര്‍ നൈല്‍തീരങ്ങളിലും സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചു (ബി.സി. 2300). അന്നുതൊട്ടിന്നുവരെ ലോകത്തൊട്ടാകെ അനേകം യുദ്ധങ്ങള്‍ നടക്കുകയും നിലവിലുള്ള സാമ്രാജ്യങ്ങള്‍ നശിക്കുകയും പുതിയവ ഉടലെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. കരസേനയുടെ ചരിത്രം ഈ യുദ്ധങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.

ഫ്രഞ്ച്‌ വിപ്ലവവും നെപ്പോളിയനും

17-ാം ശ.ത്തിന്റെ അന്ത്യത്തില്‍ യുദ്ധതന്ത്രങ്ങളില്‍ നിപുണരായിരുന്ന നിരവധി വിദഗ്‌ധരുടെ പിന്തുണയോടെ ലൂയി തകഢ ശക്തമായ ഒരു ഫ്രഞ്ച്‌ സേന സംഘടിപ്പിച്ചു. ലൂയി തകഢന്റെ യുദ്ധകാര്യമന്ത്രിയായിരുന്ന ഫ്രാന്‍സ്വാ മിഷേല്‍ല്‌ തെലിയെ ലൂവ്വാ (Francois Michael Le Tellier Louvois) ആണ്‌ ഫ്രഞ്ച്‌ സേനയുടെ ഈ സംഘാടനത്തിന്‌ നേതൃത്വം നല്‍കിയത്‌. സൈനികാധികാരങ്ങള്‍ വിലയ്‌ക്കു നല്‌കുന്ന പതിവിന്‌ വിരാമമിട്ട്‌ യോഗ്യതയുടെ അടിസ്ഥാനത്തില്‍മാത്രം ഉദ്യോഗക്കയറ്റം നല്‌കുന്ന രീതി പ്രാബല്യത്തില്‍ വരുത്തിയതും സൈന്യത്തിനാവശ്യമായ താവളം, വസ്‌ത്രം, ഇന്ധനം, ഗതാഗതം എന്നിവ ലഭ്യമാക്കുന്നതിന്‌ "ക്വാര്‍ട്ടര്‍ മാസ്റ്റര്‍' എന്ന ഉദ്യോഗസ്ഥരെ പരിശീലനം നല്‌കി നിയോഗിക്കുന്ന ഒരു പതിവ്‌ തുടങ്ങിയതും ഇദ്ദേഹമാണ്‌. ശത്രുക്കളുടെ കോട്ടകൊത്തളങ്ങള്‍ ആക്രമിക്കുന്നതിന്‌ യുവ എന്‍ജിനീയറായ വോബാങ്‌ (Vauban)കണ്ടുപിടിച്ച മാര്‍ഗം (ഈ മാര്‍ഗം സമാന്തരരേഖയിലൂടെയുള്ള സമീപനം എന്ന്‌ അറിയപ്പെടുന്നു) ലൂയി തകഢന്റെ കാലത്ത്‌ ഫ്രഞ്ചുസേനകളില്‍ പ്രയോഗിച്ചു. സൈന്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങളും കോട്ടകൊത്തളങ്ങള്‍ പിടിച്ചടക്കുന്ന നൂതന രീതികളും ആവിഷ്‌കരിക്കപ്പെട്ടെങ്കിലും അച്ചടക്കരാഹിത്യംമൂലം ഫ്രഞ്ച്‌ സൈന്യത്തിന്‌ പലപ്പോഴും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഫ്രഞ്ച്‌ വിപ്ലവത്തില്‍ ഫ്രഞ്ച്‌ സൈന്യം രാജാവിനെതിരെ വിപ്ലവകാരികളെ സഹായിക്കുന്ന ഒരു ഘട്ടമെത്തി. വിപ്ലവം പരാജയമായതിനെത്തുടര്‍ന്ന്‌ നെപ്പോളിയന്‍ ചക്രവര്‍ത്തിയായി. നെപ്പോളിയന്‌ യൂറോപ്പിലെ ഏറ്റവും ശക്തമായൊരു സേനയ്‌ക്കു രൂപം കൊടുക്കാന്‍ സാധിച്ചു. ഇക്കാലത്ത്‌ ഒരു തൊഴിലെന്നതില്‍ നിന്ന്‌ ദേശസ്‌നേഹവും പൗരബോധവും ഉള്ള വ്യക്തികളുടെ കര്‍ത്തവ്യമായി സൈനികസേവനം പരിണമിച്ചു. സൈനികര്‍ക്ക്‌ മികച്ച പരിശീലനം നല്‌കുന്നതില്‍ നെപ്പോളിയന്‍ വളരെ ശ്രദ്ധിച്ചിരുന്നു. ഈ സൈന്യങ്ങള്‍ നിരവധി യുദ്ധങ്ങള്‍ നടത്തി വിജയം വരിച്ചു. പല രാജ്യങ്ങളും ഫ്രാന്‍സിനോട്‌ ചേര്‍ക്കപ്പെട്ടു. റഷ്യയെ ആക്രമിച്ച്‌ ആ രാജ്യത്തിന്റെ വളരെ ഏറെ ഭാഗങ്ങള്‍ കീഴടക്കി. എന്നാല്‍ റഷ്യയില്‍ തനിക്കുണ്ടായ വിജയം ഉറപ്പിക്കാന്‍ നെപ്പോളിയനു കഴിഞ്ഞില്ല. മഞ്ഞുകാലമായപ്പോള്‍ റഷ്യയിലെ മരംകോച്ചുന്ന മഞ്ഞില്‍ നിന്നുള്ള യുദ്ധത്തില്‍ നെപ്പോളിയന്റെ സേന അടിയറവു സമ്മതിച്ചു പിന്മാറി. ഈ യുദ്ധത്തില്‍ രണ്ടു ലക്ഷത്തോളം ഫ്രഞ്ച്‌ ഭടന്മാര്‍ കൊല്ലപ്പെട്ടു. 1815ല്‍ നെപ്പോളിയന്‍ ചക്രവര്‍ത്തി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന്‌ കരസേനയുടെ ശക്തി ഗണ്യമായി കുറഞ്ഞു.

നെപ്പോളിയന്‍

ഒന്നാംലോകയുദ്ധകാലത്താണ്‌ ഫ്രാന്‍സിന്‌ സാമാന്യം നല്ലൊരു കരസേനയ്‌ക്ക്‌ രൂപം കൊടുക്കാന്‍ സാധിച്ചത്‌. മാര്‍ഷല്‍ ഫോഷിന്റെ (1831-1929) നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ സൈന്യം ജര്‍മനിയുടെ സൈന്യത്തെ തോല്‌പിക്കുകയുണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത്‌ വമ്പിച്ചൊരു കരസേന ഫ്രാന്‍സിനുണ്ടായിരുന്നെങ്കിലും അത്‌ ഹിറ്റ്‌ലറുടെ ജര്‍മന്‍ സേനയുമായി നേരിട്ടു പരാജയമടഞ്ഞു. പിന്നീട്‌, ഹിറ്റ്‌ലറുടെ ജര്‍മനി സഖ്യകക്ഷികള്‍ക്ക്‌ കീഴടങ്ങിയതോടെ ജര്‍മനി പിടിച്ചടക്കിയ പല രാജ്യങ്ങളും സ്വതന്ത്രങ്ങളായ കൂട്ടത്തില്‍ ഫ്രാന്‍സിനും സ്വാതന്ത്ര്യം തിരിച്ചുകിട്ടി. അതിനുശേഷം അധികാരത്തില്‍ വന്ന ജനകീയ ഗവണ്‍മെന്റ്‌ ഫ്രഞ്ച്‌സേനയെ ആധുനിക രീതിയില്‍ പുനഃസംഘടിപ്പിച്ചു. ഇന്നു ഫ്രാന്‍സിന്‌ നവീന രീതിയിലുള്ള ആയുധങ്ങള്‍ക്കും പടക്കോപ്പുകള്‍ക്കും പുറമേ അണ്വായുധങ്ങളും ഉണ്ട്‌.

അമേരിക്കന്‍ ആഭ്യന്തര യുദ്ധം

1860കളില്‍ അമേരിക്കയില്‍ നടന്ന കലാപങ്ങളിലാണ്‌ വ്യാവസായിക വിപ്ലവം സൈന്യങ്ങള്‍ക്കുമേല്‍ ഉളവാക്കിയ പ്രഭാവം ആദ്യമായി പ്രകടമായത്‌. റെയില്‍ റോഡുകള്‍, ആവിയന്ത്രം, ടെലിഗ്രാഫ്‌ തുടങ്ങിയവയുടെ കണ്ടുപിടുത്തത്തോടെ സൈന്യത്തിനുള്ള സാങ്കേതിക വൈദഗ്‌ധ്യം നേടിയ സൈനികരുടെ അംഗസംഖ്യ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉടലെടുത്തു. ലോഹനിര്‍മിത യുദ്ധക്കപ്പലുകള്‍ മാത്രമല്ല അന്തര്‍വാഹിനികളും വിദ്യുത്‌ചാലിത ടോര്‍പിഡോകളും ആദ്യമായി ഉപയോഗിക്കപ്പെട്ടത്‌ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിലാണ്‌. പീരങ്കികളുടെ പ്രയോഗക്ഷമത കൂടുകയും തോക്കുകളുടെ ഉപയോഗം വ്യാപകമാകുകയു-ം ചെയ്‌തു. നിരീക്ഷണ ബലൂണുകള്‍, മൈനുകള്‍, ഗ്രനേഡുകള്‍ തുടങ്ങിയ ആധുനിക യുദ്ധസാമഗ്രികള്‍ പ്രചാരത്തില്‍ വന്നതും ഈ യുദ്ധത്തിലാണ്‌.

ആഭ്യന്തരയുദ്ധകാലത്തെ അമേരിക്കന്‍ യൂണിയന്‍ ഭടന്മാര്‍

നെപ്പോളിയന്റെ യുദ്ധങ്ങളെക്കാള്‍ നിര്‍ബന്ധിത സൈനികസേവനത്തിന്റെ സ്വാധീനം കൂടുതല്‍ ദൃശ്യമായത്‌ അമേരിക്കന്‍ ആഭ്യന്തരയുദ്ധങ്ങളിലാണ്‌. കോണ്‍ഫെഡറേറ്റ്‌ സൈന്യത്തിന്റെ അംഗബലം ഒന്‍പത്‌ ലക്ഷവും ഫെഡറല്‍ സൈന്യത്തിന്റേത്‌ പത്ത്‌ ലക്ഷവുമായതോടെ യുദ്ധഭൂമിക യൂറോപ്പിന്റെ മൊത്തം വിസ്‌തൃതിയെക്കാളധികമായി. തത്‌ഫലമായി നിരവധി സംഘട്ടനവേദികളും ഉണ്ടായി. ഒരു സാധാരണ യൂറോപ്യന്‍ സൈന്യത്തോളം വലുപ്പമുള്ള സേനകള്‍ ഒരു വേദിയില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ നൂറുകണക്കിനു കി.മീ.കള്‍ ദ്രുതഗതിയില്‍ സഞ്ചരിച്ചിരുന്നു. യുദ്ധഭൂമികയുടെ അഭൂതപൂര്‍വമായ വിസ്‌തൃതി കാരണം ഇരുഭാഗവും വിവിധയിടങ്ങളിലായി ഒന്നിലേറെ സേനകളെ നിലനിര്‍ത്തിയിരുന്നു. അംഗബലത്തിലും വിന്യാസത്തിലും തികച്ചും വിഭിന്നങ്ങളായിരുന്ന ഈ സേനകളില്‍ പലപ്പോഴും രണ്ടോ അതിലധികമോ സൈനിക ദളങ്ങള്‍ (corps) ഉണ്ടായിരുന്നു. പല സന്ദര്‍ഭങ്ങളിലും ഈ സേനകളെ ഒരു കമാന്‍ഡറിനു കീഴില്‍ ഏകീകരിച്ചിരുന്നു.

ആയിരം ഭടന്മാര്‍ ഉള്‍ക്കൊള്ളുന്ന ഒരു റെജിമെന്റായിരുന്നു സൈന്യങ്ങളുടെ അടിസ്ഥാന ഘടകം. കാലാള്‍പ്പടയില്‍ രണ്ടോ അതില്‍ ക്കൂടുതലോ റെജിമെന്റുകള്‍ ഒരു ബ്രിഗേഡും 25 ബ്രിഗേഡുകള്‍ ഒരു ഡിവിഷനും ആയിരുന്നു. കാലാള്‍പ്പടയുടെ ഓരോ ഡിവിഷനും അനുബന്ധമായി പീരങ്കിപ്പടയുടെ നിരവധി റെജിമെന്റുകളും ചരക്കു തീവണ്ടിയും എന്‍ജിനീയര്‍മാരും ഉണ്ടായിരുന്നു. അശ്വസേന 20 വിവിധ ഡിവിഷനുകളായും സൈനികദളങ്ങളുമാണ്‌ വിന്യസിച്ചിരുന്നത്‌. യുദ്ധകാര്യവകുപ്പില്‍ ഓര്‍ഡിനെന്‍സ്‌ (പടക്കോപ്പുകളുടെ സംഭരണം, സൂക്ഷിപ്പ്‌, വിതരണം), മെഡിക്കല്‍, ക്വാര്‍ട്ടര്‍മാസ്റ്റര്‍ എന്നീ പ്രത്യേക വകുപ്പുകള്‍ ഉണ്ടാക്കുകയും ചെയ്‌തിരുന്നു.

ഫ്രാങ്കോപ്രഷ്യന്‍ യുദ്ധം

അമേരിക്കന്‍ ആഭ്യന്തരയുദ്ധപാഠങ്ങള്‍ പ്രഷ്യന്‍ സൈന്യത്തിന്മേല്‍ വളരെ ചെറിയ സ്വാധീനം ചെലുത്തിയെന്നും ഫ്രാന്‍സിനുമേല്‍ യാതൊരു സ്വാധീനവും ചെലുത്തിയില്ല എന്നും 1870ല്‍ നടന്ന ഫ്രാന്‍സ്‌പ്രഷ്യ യുദ്ധത്തില്‍ കാണാന്‍ സാധിച്ചു. 1815നു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും പ്രധാന യുദ്ധങ്ങളിലൊന്നായ ഇതില്‍ ഇരുഭാഗവും കാലഹരണപ്പെട്ട യുദ്ധതന്ത്രങ്ങളിലാണ്‌ പരിശീലനം നേടിയിരുന്നത്‌. ജര്‍മന്‍ സൈന്യം ആക്രമണത്തിലും ഫ്രാന്‍സ്‌ പ്രതിരോധത്തിലുമാണ്‌ ശ്രദ്ധിച്ചിരുന്നത്‌. ഫ്രഞ്ച്‌ ആയുധങ്ങള്‍ ചെറുക്കുവാന്‍ പ്രാപ്‌തമായ ഒരു സൈനിക വിന്യാസമായിരുന്നില്ല ജര്‍മനിയുടേത്‌. അതിനാല്‍ ഫ്രഞ്ച്‌ സേനയ്‌ക്ക്‌ ഏതാനും വാര അകലെയെത്തുമ്പോള്‍ത്തന്നെ ജര്‍മന്‍ മുന്നേറ്റങ്ങള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന്‌ അമേരിക്കന്‍ ആഭ്യന്തര യുദ്ധതന്ത്രങ്ങള്‍ പരീക്ഷിച്ച പ്രഷ്യക്കാര്‍ വിജയം നേടി. ഒന്നാം ലോകയുദ്ധത്തിനു നാന്ദി കുറിച്ചത്‌ ഈ യുദ്ധമായിരുന്നു. ലോകയുദ്ധത്തില്‍ ജപ്പാനും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും ജര്‍മന്‍ സൈനിക മാതൃകയാണ്‌ സ്വീകരിച്ചത്‌.

ലോകയുദ്ധങ്ങളും യുദ്ധാനന്തര സൈന്യങ്ങളും

അലൈഡ്‌ സേന (സഖ്യകക്ഷികള്‍) റോമില്‍ പ്രവേശിക്കുന്നതോടെ ജര്‍മന്‍ സൈന്യം പിന്തിരിയാന്‍ നിര്‍ബന്ധിതമാകുന്നു (രണ്ടാം ലോകയുദ്ധം)

സാങ്കേതിക മേഖലയില്‍ യുദ്ധവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട്‌ അനവധി വികാസങ്ങള്‍ ഉണ്ടായി. പീരങ്കികള്‍, യന്ത്രവത്‌കൃത തോക്കുകള്‍, തോക്കുകളുടെ പ്രത്യാഗതി സംവിധാനം, വിമാനങ്ങള്‍, മോട്ടോര്‍ കാറുകള്‍, കമ്പിയില്ലാക്കമ്പി തുടങ്ങിയവ ഇവയില്‍ പ്രഥമസ്ഥാനത്തായിരുന്നു. നൂതന ആയുധങ്ങളും വമ്പിച്ച ആള്‍ബലവും കൊണ്ട്‌ ലോകം കീഴടക്കാമെന്ന്‌ സാമ്രാജ്യത്വശക്തികള്‍ വ്യാമോഹിച്ചു. ബ്രിട്ടനും, യു.എസ്സും ഒഴികെയുള്ള രാഷ്‌ട്രശക്തികളൊക്കെ 50,000 മുതല്‍ 1,00,000 വരെ അംഗസംഖ്യയുള്ള സ്ഥിരം ദേശീയസേനകളെ നിലനിര്‍ത്തിത്തുടങ്ങിയത്‌ ഇക്കാലത്താണ്‌. രണ്ടോ അതിലധികമോ സൈനികദളങ്ങളോടനുബന്ധിച്ച്‌ വാര്‍ത്താവിനിമയം, ഗതാഗതം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഉപകരണങ്ങളും വിദഗ്‌ധരും ഉള്‍പ്പെടുന്ന ഒരു സാങ്കേതിക വിഭാഗം സജ്ജമാക്കപ്പെട്ടു. ഭരണനിര്‍വഹണം, രഹസ്യാന്വേഷണം, സൈനിക പ്രവര്‍ത്തനം, സംഭരണം, പരിശീലനം എന്നിങ്ങനെ വിവിധ വകുപ്പുകളിലായാണ്‌ സൈനികോദ്യോഗസ്ഥരെ നിലനിര്‍ത്തിയിരുന്നത്‌.

പുതിയ യുദ്ധതന്ത്രങ്ങള്‍ക്കും, ടാങ്ക്‌, വിഷവാതകങ്ങള്‍ തുടങ്ങിയ നവീന ആയുധങ്ങള്‍ക്കും, സ്വചാലിത ആയുധങ്ങളുടെ വര്‍ധിച്ച ഉപയോഗത്തിനും ഒന്നാം ലോകയുദ്ധം സാക്ഷ്യം വഹിച്ചു. രണ്ടാം ലോകയുദ്ധകാലത്താണ്‌ മിക്ക രാഷ്‌ട്രങ്ങളിലും നാവിക വ്യോമസേനകള്‍ ആവിര്‍ഭവിച്ചത്‌. വ്യോമാക്രമണങ്ങള്‍ക്കും, പാരച്യൂട്ടുകളുടെ ഉപയോഗത്തിലും പ്രത്യേക പരിശീലനം സിദ്ധിച്ച സൈനികര്‍ നിയുക്തരായി. ഹ്രസ്വവും ലംബവുമായ ടേക്‌ഓഫിനും, ലാന്‍ഡിങ്ങിനും പ്രാപ്‌തമായ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള അതിവേഗ വ്യോമയാനങ്ങള്‍ മുഖേന സൈനികരുടെയും യുദ്ധസാമഗ്രികളുടെയും ഗതാഗതം സുസാധ്യമായത്‌ ഇക്കാലത്താണ്‌.

രണ്ടാം ലോകയുദ്ധക്കാലത്തു നടന്ന ഗവേഷണങ്ങളുടെ ഫലസമാപ്‌തിയാണ്‌ അണുബോംബും തുടര്‍ന്നു വികസിപ്പിച്ച ഹൈഡ്രജന്‍ ബോംബും. 1950കള്‍ ആയപ്പോഴേക്കും യൂറോപ്പിലെ മിക്ക ദേശീയ സേനകളും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സജ്ജമായിത്തുടങ്ങി. വാഴ്‌സാ ഉടമ്പടി പ്രകാരം യൂറോപ്പിലെ കമ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങള്‍ ഒരു ഭാഗത്തും നാറ്റോ(NATO)യുടെ കീഴില്‍ യു.എസ്‌, ബ്രിട്ടന്‍ തുടങ്ങിയ കമ്യൂണിസ്റ്റിതര രാഷ്‌ട്രങ്ങളും താന്താങ്ങളുടെ സൈനികആയുധ ഏകീകരണം നടപ്പിലാക്കി.

പൗരാണികസേനകള്‍

സുമേറിയ

ബി.സി. 4000 മുതല്‌ക്കേ ഇവിടെ സാമാന്യം സംഘടിതമായ കരസേനയുണ്ടായിരുന്നതായി ചരിത്രരേഖകളുണ്ട്‌. കട്ടികൂടിയ പടച്ചട്ടകളും ചെമ്പുതൊപ്പികളും ധരിച്ചിരുന്ന ഈ സൈനികര്‍ വലിയ കുന്തങ്ങളും കോടാലികളുമാണ്‌ ആയുധങ്ങളായി ഉപയോഗിച്ചിരുന്നത്‌. അണിയണിയായി പടക്കളത്തിലെത്തി പരിചകൊണ്ടു ദേഹം മറച്ച്‌ യുദ്ധം ചെയ്യുന്ന സമ്പ്രദായമായിരുന്നു ഇവരുടേത്‌.

ബാബിലോണിയ

ബി.സി. 2000ത്തോടടുത്തകാലത്ത്‌ ബാബിലോണിയയില്‍ ഉണ്ടായിരുന്ന കരസേനയെപ്പറ്റി ഹമ്മുറാബിയുടെ കോഡില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നാണ്‌ രാജാവ്‌ സൈനികരെ നിയമിച്ചിരുന്നത്‌. ഇവര്‍ക്ക്‌ രാജാവ്‌ ഭൂവവകാശങ്ങളും നല്‌കിയിരുന്നു. കഠിനമായ അച്ചടക്കനിയമങ്ങള്‍ക്കു വിധേയരായിരുന്നു സൈനികര്‍. ബി.സി. 18-ാം ശ.ത്തില്‍ ഹിറ്റൈറ്റുകളുടെ ആക്രമണകാലത്ത്‌ അവര്‍ കൊണ്ടുവന്നിരുന്ന കുതിരകളും ഭാരംകുറഞ്ഞ ഇരട്ടച്ചക്രമുള്ള രഥങ്ങളും പിന്നീട്‌ ബാബിലോണിയന്‍ കരസേനയുടെ തന്നെ ഭാഗമായി.

അസീറിയ

ആദ്യമായി അസൂര്‍ നാസിര്‍ പാല്‍ IIന്റെ ഭരണകാലത്താണ്‌ (ബി.സി. 9-ാം ശ.) ഇവിടെ ഒരു കരസേനയെ സംഘടിപ്പിച്ചത്‌. കരസേനയുടെ ഭാഗമായി കുതിരപ്പടയും ഉണ്ടായിരുന്നു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരെയും അസീറിയന്‍ സൈന്യത്തില്‍ ചേര്‍ക്കുമായിരുന്നു. ഇവര്‍ ലോഹനിര്‍മിതങ്ങളായ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു. ശത്രുക്കളുടെ കോട്ടമതിലുകളെ തകര്‍ക്കുന്നതിനു വലിയ തടികളും ഇരുമ്പുപാരകളും അനുയോജ്യമായ മറ്റുപകരണങ്ങളും ഉപയോഗിക്കുന്നതില്‍ ഇവര്‍ വൈദഗ്‌ധ്യം നേടിയിരുന്നു. "ഉപരോധ ഗോപുരങ്ങള്‍' നാട്ടി കോട്ടമതിലുകള്‍ക്കു മുകളില്‍ക്കയറി ശത്രുക്കളെ ആക്രമിക്കാന്‍ ഇവര്‍ക്കു സാധിച്ചിരുന്നു. ഒളിഭടന്മാരെ നിയോഗിച്ച്‌ ശത്രുസങ്കേതങ്ങളെ തകര്‍ക്കുന്ന തന്ത്രങ്ങളും ഇവരാണ്‌ ആദ്യമായി തുടങ്ങിവച്ചത്‌. രാജാക്കന്മാര്‍ നേരിട്ടു പടക്കളത്തിലിറങ്ങി പടവെട്ടുമായിരുന്നു. ശല്‍മനേസര്‍ III ന്റെ കാലത്ത്‌ (ബി.സി. 858-824) 1,20,000ത്തോളം ഭടന്മാര്‍ ഉള്‍ക്കൊള്ളുന്ന ഒരു കരസേന ഉണ്ടായിരുന്നു. ഈ സൈന്യം "കര്‍കര്‍' എന്ന സ്ഥലത്തുവച്ച്‌ സിറിയന്‍സേനയെ യുദ്ധത്തില്‍ തോല്‌പിച്ചു (ബി.സി. 853). അസീറിയന്‍ കുതിരപ്പട സിറിയന്‍ സമരനിരയിലേക്കു തുളച്ചുകയറി ഈ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച്‌ സിറിയന്‍ സൈന്യത്തെ തോല്‌പിച്ചു. അസീറിയക്കാര്‍ അക്കാലത്ത്‌ കാലാള്‍പ്പടയെ യുദ്ധരംഗത്തിറക്കാന്‍ കുതിരകളെ ഉപയോഗിക്കുമായിരുന്നു.

ഈജിപ്‌ത്‌

പുരാതന ഈജിപ്‌തിനു താത്‌കാലികാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഒരു കരസേനയാണുണ്ടായിരുന്നത്‌. റാംസസ്‌ II (ബി.സി. 1290-1223) ഈജിപ്‌തിന്റെ സേനയെ പുനഃസംഘടിപ്പിച്ചു. ഇദ്ദേഹം ഈജിപ്‌തിനെ 36 സൈനികമേഖലകളായി തിരിച്ച്‌ ഒരു സൈനികവര്‍ഗത്തെ സൃഷ്ടിക്കുകയും ഇവര്‍ക്ക്‌ ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കൃഷിഭൂമി നല്‌കുകയും ചെയ്‌തു. നിരന്തര പരിശീലനം നല്‌കിയിരുന്ന സൈനികരെ നാലു ടെറിട്ടോറിയല്‍ മേഖലകളിലായി വിന്യസിച്ചിരുന്നു.

പേര്‍ഷ്യ

സാമാന്യം സ്ഥിരമായൊരു കരസേനയാണ്‌ പേര്‍ഷ്യയ്‌ക്കുണ്ടായിരുന്നത്‌. ഇവരെ രാജ്യത്തിന്റെ നാനാഭാഗത്തും സ്ഥിരം ഗാരിസണുകളിലായി നിര്‍ത്തിയിരുന്നു. ആദ്യകാലത്ത്‌ പേര്‍ഷ്യയില്‍ നിര്‍ബന്ധ സൈനികസേവനം നിലവിലുണ്ടായിരുന്നു. ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ സൈന്യം ഈജിപ്‌തും അസീറിയയും പിടിച്ചടക്കി. എന്നാല്‍ പില്‌ക്കാലത്ത്‌ അച്ചടക്കം ശിഥിലമായതിനാല്‍ ഈ സേന ഗ്രീക്കുസേനയാല്‍ തോല്‌പിക്കപ്പെട്ടു.

ഗ്രീസ്‌

ഗ്രീക്കു പൗരന്മാര്‍ക്ക്‌ വളരെ ചെറുപ്പത്തില്‍ത്തന്നെ കായിക പരിശീലനവും വാള്‍പ്പയറ്റ്‌, കുന്തപ്പയറ്റ്‌ മുതലായ യുദ്ധമുറകളില്‍ പരിശീലനവും ലഭിച്ചിരുന്നു. സൈനികപരിശീലനം പൂര്‍ത്തിയായാല്‍ ഇവര്‍ അതിര്‍ത്തി ദുര്‍ഗങ്ങളിലെത്തി സൈനികസേവനം തുടര്‍ന്നിരുന്നു.

ഗ്രീസിലെ കരസേനയിലെ അശ്വഭടന്മാര്‍ അന്നാട്ടിലെ സമ്പന്ന കുടുംബങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ഗ്രീക്കുസേനയുടെ പടച്ചട്ട ലോഹത്തകിടുകൊണ്ടും തുകല്‍ കൊണ്ടും നിര്‍മിച്ചവയായിരുന്നു. ഇവര്‍ക്ക്‌ പാദരക്ഷകളും ഉരുക്കുതൊപ്പികളും നല്‌കിയിരുന്നു. സവിശേഷമായ പടയോട്ട സമ്പ്രദായങ്ങളും സൈനികവിന്യാസരീതിയും ആയിരുന്നു ഇവരുടേത്‌. മുന്‍നിരയില്‍ "ഫലാന്‍ക്‌സ്‌' എന്ന ഘടകം പരിചകൊണ്ട്‌ ഉടല്‍ മറച്ച്‌ ആയുധമേന്തി കരുത്തായ ചുവടുവയ്‌പോടെ മുന്നോട്ടുനീങ്ങുന്നു. ഇവര്‍ മൂന്ന്‌ മീറ്ററോളം നീളംവരുന്ന നീണ്ട കുന്തങ്ങളും ഇരുതല മൂര്‍ച്ചയുള്ള വാളും ഉപയോഗിച്ചിരുന്നു. "സ്‌പാര്‍ട്ടന്‍'മാരാകട്ടെ മാസ്‌ ഫോര്‍മേഷനിലും, "അഥീനിയന്‍' ഭടന്മാര്‍ പെട്ടെന്ന്‌ ഗതിമാറ്റാവുന്ന ചലനക്ഷമതയോടെയും യുദ്ധരംഗത്ത്‌ നീങ്ങുകയായിരുന്നു പതിവ്‌. എന്നാല്‍ "തീബ്‌സ്‌' സേനകള്‍ സ്‌തൂപരൂപത്തിലാണ്‌ വിന്യാസം നടത്തിയിരുന്നത്‌. ഈ സേനാവ്യൂഹം വളരെ നീണ്ടതും വീതികുറഞ്ഞതുമായിരിക്കും.

മഹാനായ അലക്‌സാണ്ടറുടെ പിതാവായ ഫിലിപ്പ്‌ കക ആദ്യമായി മാസിഡോണിയയില്‍ ഒരു സ്ഥിരം കരസേനയെ (standing army) സംഘടിപ്പിച്ചു. ഈ സേനകള്‍ "ഫലാന്‍ക്‌സി'ന്റെ വിന്യാസരീതിയില്‍ മാറ്റം വരുത്തി, കൂടുതല്‍ നിരകളെ ഫലപ്രദമായി വിന്യസിപ്പിക്കുന്ന രീതി സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ കാലത്താണ്‌ "മാസിഡോണിയന്‍ പൈക്ക്‌' എന്ന എട്ട്‌ മീറ്ററോളം നീളമുള്ള വലിയ കുന്തം യുദ്ധരംഗത്തിറക്കിയത്‌. ഇതിനെ ആറു വരിയില്‍ നില്‌ക്കുന്നവര്‍ ചേര്‍ന്നു പിടിച്ച്‌ ശത്രുനിരയിലേക്ക്‌ തള്ളിക്കയറുമ്പോള്‍ തടുക്കുക പ്രയാസമായിരുന്നു. അലക്‌സാണ്ടറുടെ കാലത്ത്‌ (ബി.സി. 356323) വീണ്ടും പരിഷ്‌കാരങ്ങള്‍ വരുത്തി. "ഫലാന്‍ക്‌സി'ന്റെ അടിസ്ഥാനഘടകം 16 ഭടന്മാരുള്‍പ്പെട്ട "സിന്‍റാഗ്‌മ' ആണ്‌. സിന്‍റാഗ്‌മയിലെ എല്ലാ ഭടന്മാരും ആറ്‌ മീറ്ററിലധികം നീളമുള്ള സറീസ എന്ന കുന്തം ഉപയോഗിച്ചിരുന്നു. മുന്നണിയിലെ അഞ്ചുപേര്‍ ഈ കുന്തം നീട്ടിപ്പിടിക്കുന്നു. പിന്‍നിരക്കാര്‍ കുന്തം കുത്തനെയോ; മുന്നില്‍ നില്‌ക്കുന്നവരുടെ തോളിലോ ചാരിപ്പിടിക്കുന്നു. ആദ്യനിരക്കാര്‍ ശത്രുവിന്റെ നേരെ പാഞ്ഞടുക്കുന്നു. തുടര്‍ന്ന്‌ പിന്‍നിരക്കാരും ഇതാവര്‍ത്തിച്ചു കൊണ്ടിരിക്കും. അലക്‌സാണ്ടറുടെ കാലത്തെ സൈനികഘടന: 16 ഭടന്മാര്‍ = 1 സിന്റാഗ്‌മ; 16 സിന്റാഗ്‌മ = 1 യൂണിറ്റ്‌; 4 യൂണിറ്റ്‌ = 1 ചീലിയാര്‍ച്ചി; 4 ചീലിയാര്‍ച്ചി = ഒരു വലിയ "ഫലാന്‍ക്‌സ്‌' എന്നിങ്ങനെയായിരുന്നു. ഈ വലിയ ഫലാന്‍ക്‌സിനുപുറമേ അശ്വഭടന്മാരും സാധാരണ ഭടന്മാരും വേറെയുമുണ്ടായിരിക്കും. ശത്രുസൈന്യങ്ങളുടെ മര്‍മംനോക്കി ഉണ്ടകളെറിയാന്‍ കവണവിഭാഗവും (കാറ്റപുള്‍ട്ട്‌) അവരുടെ ഇരുവശങ്ങളിലും കുതിരപ്പടയും പുറകില്‍ സാധാരണ ഭടന്മാരും എന്ന രീതിയില്‍ വ്യൂഹം ചമച്ച്‌ യുദ്ധം ചെയ്യുന്ന രീതിയാണ്‌ അലക്‌സാണ്ടര്‍ സ്വീകരിച്ചിരുന്നത്‌. ഈ സേനകള്‍ ബാലിസ്റ്റ എന്ന ആയുധവും ഉപയോഗിച്ചിരുന്നു. നോ: ആയുധങ്ങള്‍

സൈനികരെ ചികിത്സിക്കുന്നതിനും യുദ്ധരംഗത്ത്‌ മുറിവേല്‌ക്കുന്നവരെ ശുശ്രൂഷിക്കുന്നതിനും സ്ഥിരമായി ഡോക്ടര്‍മാരെ നിയമിച്ചിരുന്നു. 30,000ത്തിനും 40,000ത്തിനും ഇടയ്‌ക്കു സേനാബലമുള്ള അലക്‌സാണ്ടറുടെ സേന ബി.സി. 326ല്‍ പേര്‍ഷ്യന്‍ സൈന്യവുമായും പിന്നീട്‌ ഇന്ത്യയിലെത്തി പോറസ്സിന്റെ സൈന്യവുമായും ഏറ്റുമുട്ടി. പോറസ്സിന്റെ സേനയില്‍ 30,000 പടയാളികള്‍ ഉള്‍പ്പെടുന്ന ഒരു കാലാള്‍പ്പടയും, 6,000 അശ്വഭടന്മാരും, 400 രഥങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ യുദ്ധത്തില്‍ അലക്‌സാണ്ടര്‍ പോറസ്സിനെ പരാജയപ്പെടുത്തി തടവുകാരനാക്കിയെങ്കിലും യുദ്ധരംഗത്ത്‌ പോറസ്‌ കാണിച്ച ധീരതയെ മാനിച്ച്‌ അലക്‌സാണ്ടര്‍ പോറസ്സിന്‌ രാജ്യം തിരിച്ചുനല്‌കി.

വീണ്ടും തെക്കുകിഴക്കോട്ടു നീങ്ങിയ അലക്‌സാണ്ടര്‍ സത്‌ലജ്‌ നദിക്കരയിലെത്തി. ഇതിനകം അലക്‌സാണ്ടറുടെ പടയോട്ടത്തിന്റെ ദൈര്‍ഘ്യം 10,625 കി.മീ. കവിഞ്ഞിരുന്നു. ഭടന്മാര്‍ തുടര്‍ന്നുള്ള പടയോട്ടത്തിന്‌ വൈമനസ്യം കാണിച്ചതിനാല്‍ അലക്‌സാണ്ടര്‍ക്ക്‌ തിരിച്ചുപോകേണ്ടി വന്നു. അലക്‌സാണ്ടറുടെ മരണത്തെത്തുടര്‍ന്ന്‌ ഗ്രീക്കുസേന ശിഥിലമായി നോ: അലക്‌സാണ്ടര്‍, മഹാനായ

കാര്‍ത്തേജ്‌

ബി.സി. 300നും 200നുമിടയ്‌ക്ക്‌ കാര്‍ത്തേജില്‍ സുശക്തമായൊരു കരസേനയുണ്ടായിരുന്നു. ഇതില്‍ 40,000 കാലാള്‍പ്പടയും 10,000 അശ്വഭടന്മാരുമുണ്ടായിരുന്നു. ഹാമില്‍ക്കര്‍ ബാര്‍ക്കയുടെ കാലത്ത്‌ ഈ സൈന്യം റോമന്‍ സൈന്യങ്ങളുമായി നിരവധി യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഒടുവില്‍ സ്‌പെയിനുമായുണ്ടായ യുദ്ധത്തില്‍ ഹാമില്‍ക്കര്‍ അന്തരിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ മകനായ "ഹാനിബാള്‍' (ബി.സി. 247183) തുടര്‍ന്നു യുദ്ധം നടത്തി വിജയം നേടി. അതിനുശേഷം ഒരു ലക്ഷം വരുന്ന ശക്തമായൊരു സേനയെ സംഘടിപ്പിച്ചു പരിശീലനം നല്‌കി. ഹാനിബാളിന്റെ സേനയില്‍ കാര്‍ത്തേജിന്‌ പുറത്തുള്ളവരെയും നിയമിച്ചിരുന്നു. അതുകൊണ്ട്‌ കാര്‍ത്തേജിയന്‍സേന ഒരു ദേശീയസേനയായിരുന്നില്ല. അലക്‌സാണ്ടറുടെ യുദ്ധതന്ത്രങ്ങള്‍ വശമാക്കിയിരുന്ന ഹാനിബാള്‍ തന്റെ ഗജസേനയുള്‍പ്പെട്ട സൈന്യവുമായി ആല്‍പ്‌സ്‌ പര്‍വതം താണ്ടിക്കടന്ന്‌ (സെന്റ്‌ ബര്‍ണാര്‍ഡ്‌ ചുരം വഴി) റോമന്‍സൈന്യങ്ങളെ ആക്രമിച്ചു. ഈ സാഹസികയാത്രയില്‍ ഹാനിബാളിന്റെ ഭടന്മാരില്‍ വളരെപ്പേര്‍ മൃതിയടഞ്ഞു. ഇറ്റലിയിലെത്തിയ ഹാനിബാള്‍ ഫ്രഞ്ച്‌ ഭടന്മാരെ ചേര്‍ത്ത്‌ മരിച്ച ഭടന്മാരുടെ കുറവ്‌ നികത്തി. റോമന്‍ സൈനികരായിരുന്നു എണ്ണത്തില്‍ കൂടുതല്‍. എങ്കിലും മികച്ച യുദ്ധതന്ത്രം കൊണ്ട്‌ റോമന്‍ സൈന്യത്തെ ഹാനിബാള്‍ നിശ്ശേഷം തോല്‌പിച്ചു.

തുടര്‍ന്ന്‌ മധ്യഇറ്റലിയില്‍ വച്ച്‌ റോമന്‍ സേനാധിപനായ ഫ്‌ളമീനിയസ്സിന്റെ പടയെയും പരാജയപ്പെടുത്തി. പിന്നീട്‌ ബി.സി. 216ല്‍ ക്യാനി (Cannae)എന്ന സ്ഥലത്തുവച്ച്‌ തന്റെ 10,000 അശ്വഭടന്മാരെയും 40,000 കാലാള്‍പ്പടയെയും നയിച്ച്‌ ഹാനിബാള്‍ ഒരു ലക്ഷത്തോളം ഭടന്മാരുള്‍പ്പെട്ട റോമന്‍ സൈന്യത്തെ തോല്‌പിച്ചു. എന്നാല്‍ പിന്നീട്‌ ജനറല്‍ പ്യൂബ്ലിയസ്‌ സിപ്പിയൊവിന്റെ നേതൃത്വത്തിലുള്ള റോമന്‍സൈന്യം ഹാനിബാളിനെ പരാജയപ്പെടുത്തി.

റോം

ഒരു ചെറിയ സംസ്ഥാനമായിരുന്ന റോമിന്‌ ആദ്യകാലത്ത്‌ വളരെ ചെറിയൊരു കരസേനയാണുണ്ടായിരുന്നത്‌. അക്കാലത്ത്‌ റോമാക്കാര്‍ അവനവന്റെ സ്ഥിതിക്കനുസരിച്ച്‌ ഓരോ സൈനികഘടകങ്ങളില്‍ ചേരുകയായിരുന്നു പതിവ്‌. ഓരോ ഘടകവും "സെഞ്ച്വറി' (ശതം) എന്ന പേരില്‍ അറിയപ്പെട്ടു. രാജഭരണത്തിന്റെ അവസാനകാലത്ത്‌ റോമിന്‌ 210 സെഞ്ച്വറി കാലാള്‍പ്പടയും (21,000 പേര്‍) 1,800 അശ്വഭടന്മാരുമാണുണ്ടായിരുന്നത്‌.

ബി.സി. 200നോടടുപ്പിച്ച്‌ റോമന്‍ സൈന്യം പുനഃസംഘടിപ്പിക്കപ്പെട്ടു. 17നും 46നും ഇടയ്‌ക്ക്‌ പ്രായമുള്ളവര്‍ക്ക്‌ സൈനികസേവനം നിര്‍ബന്ധിതമാക്കി. ഓരോ കൊല്ലവും ട്രബ്യൂണുകള്‍ ജില്ലാ മജിസ്‌ട്രട്ടുമാരില്‍ നിന്നും ലഭിക്കുന്ന പട്ടികയില്‍നിന്ന്‌ ഭടന്മാരെ തിരഞ്ഞെടുക്കുകയായിരുന്നു പതിവ്‌. മൂന്നു തരത്തിലാണ്‌ സൈന്യങ്ങളില്‍ ആളെ ചേര്‍ത്തിരുന്നത്‌: (i) വര്‍ഷംപ്രതി ആവശ്യമുള്ള സൈനികരെ തിരഞ്ഞെടുത്ത്‌ അവര്‍ക്ക്‌ പരിശീലനം നല്‌കുക (ഡൈലേക്‌റ്റഡ്‌); (ii) സൈനികസേവനത്തിന്‌ ബാധ്യസ്ഥരായ എല്ലാ പൗരന്മാരും സ്വയം സമ്മേളിക്കുക (ടുമുള്‍റ്റസ്‌); (iii) അടിയന്തരഘട്ടങ്ങളില്‍ പ്രായഭേദമെന്യേ എല്ലാവരെയും സൈന്യത്തില്‍ ചേര്‍ക്കുക (എവോകാഷ്യോ). മൂന്നാമത്തേതില്‍ പൗരന്മാരല്ലാത്തവരെയും (അടിമകളെപ്പോലും) ചേര്‍ത്തിരുന്നു. പരിശീലനം കഴിഞ്ഞവരെ "ലീജിയനു'കളായി സംഘടിപ്പിച്ചു. വ്യൂഹം ചമയ്‌ക്കുന്നതിന്‌ ഗ്രീക്കുരീതിയാണ്‌ റോമും സ്വീകരിച്ചത്‌. ആയുധങ്ങളായി വാളും ഹസ്‌താ എന്ന വലിയ കുന്തവും വലിയ പരിചയും ഉപയോഗിച്ചിരുന്നു. ഭടന്മാര്‍ പടച്ചട്ടയും ഉരുക്കുതൊപ്പിയും പാപ്പാസുമാണ്‌ ധരിച്ചിരുന്നത്‌.

ലീജിയന്റെ ഘടന. 30 അശ്വഭടന്മാര്‍ ചേര്‍ന്ന ഒരു ട്രൂമെയും 200 കാലാള്‍ പട്ടാളക്കാര്‍ ചേര്‍ന്ന ഒരു മാനിപ്പിളും ആയിരുന്നു അടിസ്ഥാന ഘടകങ്ങള്‍. ഒരു ട്രൂമെയും മൂന്നു മാനിപ്പിളും 120 സാധാരണ ഭടന്മാരും ചേര്‍ന്നതാണ്‌ "കോഹോര്‍ട്ട്‌'. പത്തു കോഹോര്‍ട്ട്‌ ചേര്‍ന്നതാണ്‌ ഒരു ലീജിയന്‍. ഒരു ലീജിയനില്‍ 300 അശ്വഭടന്മാരും 6,000 കാലാള്‍പ്പടയും 1,200 സാധാരണ ഭടന്മാരുമുണ്ടായിരിക്കും. എന്നാല്‍ മാറിയസ്സിന്റെ കാലത്ത്‌ ലീജിയനിലെ ഭടന്മാരുടെ മൊത്തം സംഖ്യ 4,500 ആയി കുറച്ചു. പക്ഷേ, അശ്വഭടന്മാരുടെ സംഖ്യ 600 ആയി ഉയര്‍ത്തി.

അഗസ്റ്റസ്‌ ചക്രവര്‍ത്തി റോമന്‍സൈന്യത്തെ മെച്ചപ്പെട്ട രീതിയില്‍ പുനഃസംഘടിപ്പിച്ചു. ലീജിയന്റെ എണ്ണം 60ല്‍ നിന്ന്‌ 28 ആക്കിക്കുറയ്‌ക്കുകയും ഓരോ ഭടനും 20 വര്‍ഷത്തെ സൈനികസേവനം നിര്‍ബന്ധിതമാക്കുകയും ചെയ്‌തു. സൈനികരുടെ ആവശ്യത്തിനുവേണ്ടി ഒരു പ്രത്യേക ഖജനാവ്‌ തന്നെ സംവിധാനം ചെയ്‌തു. സ്ഥിരം കോട്ടകൊത്തളങ്ങള്‍ നിര്‍മിച്ചു. സൈനികര്‍ക്കു പ്രത്യേക പരിശീലനം കൊടുക്കാന്‍ "ടൈബര്‍' നദീതീരത്ത്‌ ഒരു പരിശീലനകേന്ദ്രം തുടങ്ങി. റോമാക്കാര്‍ യുദ്ധദേവനായി ആരാധിച്ചിരുന്ന "മാര്‍സി'ന്റെ പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്‌. കഠാരിപ്രയോഗം, വാള്‍പ്പയറ്റ്‌, കുന്തമെറിയല്‍ തുടങ്ങി പല യുദ്ധമുറകളിലും റോമന്‍ ഭടന്മാര്‍ പ്രാവീണ്യം നേടിയിരുന്നു.

ജൂലിയസ്‌ സീസറിന്റെ കാലത്ത്‌ റോമന്‍സേനയില്‍ വീണ്ടും പുനഃസംഘടന നടന്നു. ഇതനുസരിച്ച്‌ 100 ഭടന്മാര്‍ = ഒരു സെഞ്ച്വറി; 2 സെഞ്ച്വറി= ഒരു മാനിപ്ലെസ്‌; 30 മാനിപ്ലെസ്‌ = ഒരു ലീജിയന്‍ (6,000 ഭടന്മാര്‍) എന്ന ഘടന നിലവില്‍ വന്നു. ഇവര്‍ ആഗ്‌നേയാസ്‌ത്രങ്ങളും കൂറ്റന്‍ അമ്പുകളും എയ്‌തുവിടുന്നതിനു കവണകള്‍ (കാറ്റപുള്‍ട്ട്‌) ഉപയോഗിച്ചിരുന്നു. ശത്രുവിന്റെ കോട്ടയ്‌ക്കുള്ളിലേക്ക്‌ തീപ്പന്തങ്ങള്‍ എറിയാന്‍ "ബാലിസ്റ്റ', "ഓനാജര്‍' എന്നീ യന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. കൂടാതെ "വസ്‌കൂലസ്‌', "ഗ്ലാഡിയസ്‌', "പൈലം', അമ്പും വില്ലും, പരിച മുതലായ ആയുധങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. ലീജിയന്റെ ചിഹ്നം കഴുകന്റെ രൂപമായിരുന്നു. ഈ ചിഹ്നം വഹിക്കുന്ന ഭടനെ "അക്വിലീഫര്‍' എന്നാണ്‌ വിളിച്ചിരുന്നത്‌.

ഇതേ കാലഘട്ടത്തില്‍ (ബി.സി. 49) റോമില്‍ സീസറിന്റെ എതിരാളിയായിരുന്ന പോംപി, റോമന്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളും സ്‌പെയിന്‍ മുതലായ രാജ്യങ്ങളും കൈവശപ്പെടുത്തി കരുത്തുറ്റൊരു കരസൈന്യത്തെ സംഘടിപ്പിച്ചിരുന്നു. പോംപിയുടെ സേനയില്‍ 7,000 അശ്വഭടന്മാരടക്കം പതിനൊന്നു ലീജിയനുകള്‍ ഉണ്ടായിരുന്നു. സീസറിനാകട്ടെ 1,000 അശ്വഭടന്മാരടക്കം എട്ടു ലീജിയന്‍ ഭടന്മാരാണുണ്ടായിരുന്നത്‌. എന്നാല്‍ സീസറിന്റെ പീരങ്കിപ്പട കിടയറ്റ ഒന്നായിരുന്നു.

സൈന്യങ്ങള്‍ വ്യൂഹം ചമച്ചിരുന്നത്‌: ആദ്യം വിലീറ്റ്‌സ്‌ വിഭാഗം, ഇവരുടെ വശങ്ങളില്‍ അശ്വഭടന്മാര്‍, പിന്നില്‍ ഹസ്‌ത്തെവിഭാഗം, അതിനുപുറകില്‍ പ്രിന്‍സിപ്പെസ്‌, ഏറ്റവും ഒടുവില്‍ "ട്രയറെ' എന്ന രീതിയിലായിരുന്നു.

ബി.സി. 45ല്‍ സീസറുടെയും പോംപിയുടെയും സൈന്യങ്ങള്‍ തമ്മില്‍ ഉഗ്രമായ പോരാട്ടങ്ങള്‍ നടന്നു. ഈ യുദ്ധങ്ങളില്‍ സീസറാണ്‌ വിജയിച്ചത്‌. പോംപി കൊല്ലപ്പെടുകയും ചെയ്‌തു. ആറുമാസങ്ങള്‍ക്കിടയ്‌ക്ക്‌ റോമന്‍ സെനറ്റില്‍ അധികാരവടംവലി ആരംഭിച്ചു. സീസര്‍ക്കെതിരായ ഒരു ഗൂഢാലോചനയുടെ ഫലമായി ബി.സി. 44 മാര്‍ച്ച്‌ 15ന്‌ സീസര്‍ വധിക്കപ്പെട്ടു. ഇതോടെ റോമാസാമ്രാജ്യം ദുര്‍ബലമാകാന്‍ തുടങ്ങി. അല്‌പകാലത്തിനു ശേഷം ബാര്‍ബേറിയന്മാരുടെ ശക്തമായ തള്ളിക്കയറ്റത്തോടെ റോമാസാമ്രാജ്യം തകര്‍ന്നുപോയി.

ബാര്‍ബേറിയന്‍ സേന

പല ഗോത്രങ്ങളിലുംപെട്ട ഇവര്‍ ഒരു പ്രത്യേക ജീവിതരീതി സ്വീകരിച്ചവരായിരുന്നു. ഗോത്തുകള്‍, ഹൂണന്മാര്‍ തുടങ്ങിയവര്‍ അശ്വാരൂഢരായി പടയോട്ടങ്ങള്‍ നടത്തി യൂറോപ്പിന്റെ പല ഭാഗങ്ങളും കീഴടക്കി. അതിസാഹസികന്മാരായ ഇവര്‍ക്ക്‌ സംഘടിതമായ സേനയല്ല ഉണ്ടായിരുന്നത്‌. ഒളിപ്പോരുകളില്‍ വിദഗ്‌ധരായിരുന്ന ഇവരുടെ മിന്നലാക്രമണങ്ങളുടെ മുന്നില്‍ യൂറോപ്പ്‌ ഒരു ചുടലക്കളമായി മാറി. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ സേനാനായകന്മാരായിരുന്ന ബെലിസാറിയസ്സും നാര്‍സെസ്സും ചേര്‍ന്ന്‌ സൈന്യത്തെ സംഘടിപ്പിച്ച്‌ ബാര്‍ബേറിയന്മാരുമായി നിരവധി യുദ്ധങ്ങള്‍ ചെയ്യുകയുണ്ടായി.

ബൈസാന്തിയന്‍ സേന

ഇറ്റലി, ഗ്രീസ്‌, സിറിയ, ഈജിപ്‌ത്‌, ഏഷ്യാമൈനര്‍ തുടങ്ങിയ പല പ്രദേശങ്ങളും ചേര്‍ന്ന ബൈസാന്തിയന്‍ സാമ്രാജ്യത്തിനു കോണ്‍സ്റ്റന്റയ്‌ന്‍ ചക്രവര്‍ത്തിയുടെ (എ.ഡി. 324) കാലത്ത്‌ ലോകത്തിലെ ഏറ്റവും ശക്തമായ കരസൈന്യമാണുണ്ടായിരുന്നത്‌. ഈ സേനകള്‍ കോട്ടകൊത്തളങ്ങള്‍ നിര്‍മിച്ച്‌ സാമ്രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തി. തിയൊഡോഷ്യസ്‌ കിഴക്കും പടിഞ്ഞാറും ബൈസാന്തിയന്‍ സാമ്രാജ്യങ്ങളെ സംയോജിപ്പിച്ചു. തിയൊഡോഷ്യസ്സിന്റെ പുത്രനായ ആര്‍ക്കേഡിയസ്‌ പ്രത്യേക പരിശീലനങ്ങള്‍ നല്‌കി തന്റെ സൈന്യത്തെ നിലനിര്‍ത്തി.

യൂറോപ്പും അറേബ്യയും

തുര്‍ക്കി, ഫ്രാന്‍സ്‌, ഇറ്റലി, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അധികാരത്തില്‍ വന്നവര്‍ കരസേനകളെ പ്രത്യേകം സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചതായി കാണുന്നു. എന്നാല്‍ അറേബ്യന്‍ പ്രദേശത്ത്‌ സംഘടിത കരസേനകള്‍ ഉണ്ടായിരുന്നില്ല. പ്രവാചകനായ മുഹമ്മദ്‌ നബിയുടെ (എ.ഡി. 570632) നേൃത്വത്തിലാണ്‌ ആദ്യമായി ഒരു മുസ്‌ലിം രാഷ്‌ട്രം ഉടലെടുത്തത്‌. ആദ്യകാലത്ത്‌ ഈ രാഷ്‌ട്രത്തിന്‌ കുറെ സന്നദ്ധഭടന്മാര്‍ മാത്രമാണുണ്ടായിരുന്നത്‌. യുദ്ധത്തെക്കാള്‍ നയതന്ത്രങ്ങളില്‍ക്കൂടിയും ആശയപ്രചാരണങ്ങള്‍ വഴിയായും ജനങ്ങളെ ഇസ്‌ലാമിലേക്ക്‌ ആകര്‍ഷിക്കുന്നതില്‍ വിശ്വസിച്ചിരുന്ന മുഹമ്മദ്‌ നബി ഒരു കരസേനയെ സംഘടിപ്പിക്കുന്നതില്‍ വളരെയൊന്നും ശ്രദ്ധിച്ചിരുന്നതായി ചരിത്രരേഖകളില്ല. നബിയുടെ മരണശേഷം ഖലീഫയായ അബൂബക്കര്‍ ഗോത്രത്തലവന്മാരെ നേരിടാന്‍ ആദ്യമായി ഒരു സംഘടിത കരസേനയ്‌ക്ക്‌ രൂപം നല്‌കി. അബൂബക്കറിനുശേഷം ഖലീഫാസ്ഥാനമേറ്റ ഉമര്‍ ഇബ്‌നുഖത്താബ്‌ അറബിസൈന്യത്തെ വിപുലീകരിച്ചു. ഈ സൈന്യം ദമാസ്‌കസ്‌ (634), ജറൂസലേം (637), പേര്‍ഷ്യന്‍ തലസ്ഥാനമായ ടെസിഫൊണ്‍ (Ctesiphon-638), ബാബിലോണ്‍ (641) എന്നീ സ്ഥലങ്ങള്‍ പിടിച്ചടക്കി. 644ല്‍ ഉമര്‍ വധിക്കപ്പെട്ടു. തുടര്‍ന്ന്‌ ഉസ്‌മാന്‍ ഖലീഫയായി. ഇദ്ദേഹത്തിന്റെ കാലത്താണ്‌ സൈപ്രസ്സിനെ യുദ്ധത്തില്‍ തോല്‌പിച്ചു കീഴടക്കിയത്‌. 656ല്‍ ഇദ്ദേഹം വധിക്കപ്പെടുകയും അലി ഖലീഫയായി അവരോധിക്കപ്പെടുകയും ചെയ്‌തു. അലിയുടെ കാലത്താണ്‌ മെസൊപ്പൊട്ടേമിയയ്‌ക്കടുത്ത്‌ കുഫായില്‍ ഒരു കരസേനാകേന്ദ്രം തുറക്കപ്പെട്ടത്‌. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരകലാപം കരസേനയിലേക്കും വ്യാപിച്ചു. അവസാനം അലി കൊല്ലപ്പെട്ടു. തുടര്‍ന്ന്‌ ഖലീഫാ സ്ഥാനത്തെച്ചൊല്ലിയുണ്ടായ കലാപങ്ങളില്‍ അലിയുടെ രണ്ടാമത്തെ മകനായ ഹുസൈനും അനുയായികളും വധിക്കപ്പെട്ടു (680). ഇതോടെ അറബിസൈന്യം ശിഥിലമായി. അറബിജനതയുടെ നിയന്ത്രണകേന്ദ്രം മക്കയില്‍ നിന്നു സിറിയയിലേക്ക്‌ നീങ്ങി. തുടര്‍ന്ന്‌ ഖലീഫാസ്ഥാനം ഉമയ്യാ (Umayya)കുടുംബത്തിന്റെ വരുതിയിലായി. ഇവര്‍ ശക്തമായ കരസൈന്യത്തെ സംഘടിപ്പിച്ചു. ഉമയ്യാ കുടുംബക്കാരില്‍ നിന്ന്‌ ഖലീഫാ സ്ഥാനം അബ്ബാസിയ്യ കുടുംബക്കാര്‍ പിടിച്ചെടുത്തു.

മധ്യകാലസേനകള്‍

ഏതാണ്ട്‌ 200 വര്‍ഷക്കാലം, 78 ശ.ങ്ങളില്‍ മെഡിറ്ററേനിയന്‍ പ്രദേശമാകെ മുസ്‌ലിങ്ങള്‍ പടയോട്ടം നടത്തി. 712 ആയപ്പോഴേക്കും വടക്കനാഫ്രിക്കന്‍ രാജ്യങ്ങളും ജിബ്രാള്‍ട്ടറും സ്‌പെയിനിന്റെ പല ഭാഗങ്ങളും മുസ്‌ലിംസേനകളുടെ പിടിയിലമര്‍ന്നു. റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം സൈന്യത്തിന്റെ ശേഷിപ്പുകള്‍ നേടിയെടുത്ത ഫ്രാങ്കുകള്‍ പാള്‍സ്‌മാര്‍ട്ടലിന്റെ നേതൃത്വത്തില്‍ മുസ്‌ലിങ്ങളില്‍ നിന്ന്‌ ഫ്രാന്‍സിനെ പ്രതിരോധിക്കുന്നതില്‍ ഒരു പരിധിയോളം വിജയം നേടി. തുടര്‍ന്ന്‌ ഷാര്‍ലിമേനിന്റെ നേതൃത്വത്തില്‍ പശ്ചിമ യൂറോപ്പില്‍ ജന്മിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.

ജെങ്കിസ്‌ഖാന്റെ സൈന്യം - പെയ്‌ന്റിങ്‌

ഷാര്‍ലിമേന്‍ (Charlemagne) ഒരു വലിയ അശ്വസേനയെ സംഘടിപ്പിച്ച്‌ തന്റെ സാമ്രാജ്യത്തിനെ പല മിലിട്ടറി മേഖലകളായി തിരിച്ച്‌ ഓരോ മേഖലയും ഓരോ പ്രഭുവിന്റെ കീഴിലാക്കി. ഇവര്‍ പ്രാദേശിക സേനകളെയും സംഘടിപ്പിച്ചിരുന്നു. ഷാര്‍ലിമേന്‍ തന്റെ സൈന്യത്തെ നയിച്ച്‌ ബാള്‍ട്ടിക്‌ തൊട്ടു മെഡിറ്ററേനിയന്‍ വരെയും ചാനല്‍ ദ്വീപു മുതല്‍ ഹംഗറിവരെയുമുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കി. ഷാര്‍ലിമേനുശേഷം ഈ സാമ്രാജ്യവും സൈന്യവും ശിഥിലമായി. ഷാര്‍ലിമേന്‍ നടപ്പിലാക്കിയ ജന്മിത്ത സമ്പ്രദായത്തിന്‍ കീഴില്‍ സൈനികര്‍ക്ക്‌ 40 ദിവസം മാത്രമായിരുന്നു സൈനിക സേവനം നിര്‍ബന്ധിതമായിരുന്നത്‌. അതിനാല്‍ സേനകള്‍ തികച്ചും താത്‌കാലികവും പ്രാദേശികവുമായിരുന്നു. മാത്രവുമല്ല സൈനികര്‍ക്ക്‌ രാജാവിനോടോ ദേശത്തോടോ എന്നതിനെക്കാള്‍ ഇടപ്രഭുക്കന്മാരോടായിരുന്നു കൂറ്‌. ഈ കാരണങ്ങള്‍ കൊണ്ട്‌ ജന്മിത്ത വ്യവസ്ഥയില്‍ സൈന്യങ്ങള്‍ക്ക്‌ ശക്തിയാര്‍ജിക്കാന്‍ കഴിഞ്ഞില്ല. ഈ സേനകളില്‍ നിന്ന്‌ പരിശീലനം സിദ്ധിച്ച സൈനികാംഗങ്ങള്‍ "നൈറ്റ്‌' എന്ന പേരിലാണറിയപ്പെട്ടിരുന്നത്‌. പടച്ചട്ടയണിഞ്ഞ്‌ അശ്വാരൂഢരായ നൈറ്റുകള്‍ക്ക്‌ കീഴില്‍ സന്നദ്ധഭടന്മാരെ ഏകോപിപ്പിച്ച്‌ വിപുലമായ കരസേനകള്‍ സംഘടിപ്പിക്കുവാന്‍ 11-ാം ശ.ത്തില്‍ വില്യം ദികോണ്‍കററിനു സാധിച്ചു. വിശുദ്ധ റോമന്‍ സാമ്രാജ്യത്തെ ക്രിസ്‌തീയാധിപത്യത്തിന്‍ കീഴില്‍ കൊണ്ടുവരുന്നതിനായി നടത്തിയ ഏഴ്‌ കുരിശുയുദ്ധങ്ങള്‍ (1095-1297) നയിച്ചത്‌ ഈ സേനകളാണ്‌.

യൂറോപ്പിലും പടിഞ്ഞാറന്‍ ഏഷ്യയിലും ക്രിസ്‌തുമതം പടര്‍ന്നു പന്തലിച്ച കാലഘട്ടത്തില്‍ ജറൂസലേമിന്റെ മേലുള്ള അവകാശത്തെച്ചൊല്ലി ക്രിസ്‌ത്യാനികളും മുസ്‌ലിങ്ങളും തമ്മില്‍ നടന്ന യുദ്ധങ്ങളാണ്‌ കുരിശുയുദ്ധങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്‌. കുരിശുയുദ്ധങ്ങളില്‍ കരസേനയെ സംബന്ധിച്ചിടത്തോളം കാര്യമായ വികസനങ്ങളുണ്ടായിട്ടുണ്ടെന്നു കാണാം.

ക്ലര്‍മണ്ടില്‍ വച്ച്‌ ചേര്‍ന്ന വിശുദ്ധസഭയില്‍ "പോപ്പ്‌ അര്‍ബാന്‍ കക' മുസ്‌ലിം രാഷ്‌ട്രങ്ങള്‍ക്കെതിരായി ഒരു കുരിശു യുദ്ധം തുടങ്ങാന്‍ ക്രിസ്‌ത്യന്‍ രാജ്യങ്ങളെ ആഹ്വാനം ചെയ്‌തു (എ.ഡി. 1095). ഇതിനെത്തുടര്‍ന്ന്‌ ഏകദേശം ഏഴ്‌ കുരിശുയുദ്ധങ്ങള്‍ നടന്നതായി ചരിത്രരേഖകള്‍ കാണുന്നു. ഈ യുദ്ധങ്ങളില്‍ ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, ജര്‍മനി മുതലായ രാജ്യങ്ങള്‍ പങ്കെടുത്തു. എ.ഡി. 1099ല്‍ ജറൂസലേം പിടിച്ചെടുക്കാന്‍ ഇവര്‍ക്ക്‌ സാധിച്ചു. ജറൂസലേം തിരിച്ചു പിടിക്കുന്നതിനുവേണ്ടി ഈജിപ്‌തിലെ സുല്‍ത്താനായ സലാദിന്‍അല്‍അയൂബിയുടെ (എ.ഡി. 1137-93) നേതൃത്വത്തില്‍ ഒരു പ്രത്യേക കരസേന സംഘടിപ്പിക്കപ്പെട്ടു. ഈ കരസേനയിലെ അശ്വഭടന്മാര്‍ മിന്നലാക്രമണങ്ങള്‍ക്ക്‌ പ്രത്യേക പരിശീലനം സിദ്ധിച്ചവരായിരുന്നു. ഇവര്‍ ക്രിസ്‌ത്യന്‍ ഭടന്മാരുമായി യുദ്ധം ചെയ്‌ത്‌ ജറൂസലേം തിരിച്ചു പിടിച്ചു (എ.ഡി. 1187). നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കുരിശുയുദ്ധത്തില്‍ ഫ്രാന്‍സിലെ രാജാവായ ലൂയി ഢകക, ഫിലിപ്പ്‌ കക, ജര്‍മന്‍ ചക്രവര്‍ത്തി കോണ്‍റാഡ്‌, ഫ്രഡറിക്‌ ബാര്‍ബോസ, ബ്രിട്ടനിയിലെ റിച്ചാര്‍ഡ്‌ക, ഗോഡ്‌ഫ്ര, റോബര്‍ട്ട്‌ തുടങ്ങിയ നിരവധി സേനാധിപന്മാര്‍ പങ്കെടുത്തു. ആയിരക്കണക്കിന്‌ ഭടന്മാര്‍ മതത്തിന്റെ പേരില്‍ മരണമടയുകയും ചെയ്‌തു. നോ: കുരിശുയുദ്ധങ്ങള്‍

മംഗോളിയന്‍ സേന

13-ാം ശ.ത്തില്‍ ജെങ്കിസ്‌ഖാന്റെ നേതൃത്വത്തില്‍ ഒരു വലിയ കരസേന സംഘടിപ്പിക്കപ്പെട്ടു. അദ്ദേഹം സംഘടിപ്പിച്ച അശ്വസേനയുടെ ഘടന 10 ഭടന്മാര്‍ = 1 ട്രൂപ്പ്‌, 10 ട്രൂപ്പ്‌ = 1 സ്‌ക്വാഡ്രന്‍, 10 സ്‌ക്വാഡ്രന്‍ = 1 റെജിമെന്റ്‌, 10 റെജിമെന്റ്‌ = 1 ടൗമന്‍. 10,000 ഭടന്മാര്‍ അടങ്ങുന്ന ഒരു ടൗമനാണ്‌ സൈന്യത്തിലെ ഏറ്റവും വലിയ സ്വതന്ത്രഘടകം. മൂന്ന്‌ ടൗമന്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ഒരു സേന. ഇവരെ പരിശീലിപ്പിച്ചെടുക്കുന്നതിന്‌ ജെങ്കിസ്‌ഖാന്‍ പ്രത്യേക പരിശീലകരെ നിയോഗിച്ചു. അശ്വഭടന്മാര്‍ക്കു തുകല്‍ കൊണ്ടുള്ള പടച്ചട്ടകളുണ്ടായിരുന്നു. വളഞ്ഞ വാളും കൂര്‍ത്ത ശൂലങ്ങളും ഉപയോഗിച്ചാണ്‌ ഇവര്‍ യുദ്ധം ചെയ്‌തിരുന്നത്‌. സൈന്യങ്ങളുടെ നീക്കങ്ങളെ നിയന്ത്രിക്കാന്‍ കറുപ്പും വെള്ളയും കൊടികള്‍ ഉപയോഗിച്ച്‌ സിഗ്‌നല്‍ നല്‌കുന്ന ഏര്‍പ്പാടുമുണ്ടായിരുന്നു. ശത്രുസങ്കേതങ്ങളില്‍ മിന്നലാക്രമണങ്ങള്‍ നടത്തി അട്ടിമറികള്‍ സൃഷ്ടിക്കുന്നതില്‍ ജെങ്കിസ്‌ഖാന്റെ അശ്വഭടന്മാര്‍ പ്രത്യേക പ്രാവീണ്യം നേടിയിരുന്നു. ഇവര്‍ക്ക്‌ നാലു ദിവസം കൊണ്ടു 320 കി.മീ. താണ്ടി യുദ്ധം ചെയ്യാന്‍ സാധിക്കുമായിരുന്നു. ജെങ്കിസ്‌ഖാന്റെ സൈന്യം ചൈനയിലും പശ്ചിമേഷ്യയിലും യൂറോപ്പിലും നിരവധി യുദ്ധങ്ങള്‍ ചെയ്‌തു. ഈ സൈന്യങ്ങള്‍ കിഴക്ക്‌ ചൈന മുതല്‍ പടിഞ്ഞാറ്‌ ഹംഗറിവരെയും തെക്ക്‌ പേര്‍ഷ്യ വരെയുമുള്ള രാജ്യങ്ങള്‍ കീഴടക്കി. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സൈന്യാധിപനായിരുന്നു ജെങ്കിസ്‌ഖാന്‍.

സ്വിറ്റ്‌സര്‍ലണ്ട്‌

യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ സ്വിറ്റ്‌സര്‍ലണ്ട്‌ നല്ലൊരു കരസൈന്യത്തെ സംഘടിപ്പിച്ചിരുന്നു. നല്ല നിറപ്പകിട്ടാര്‍ന്ന പടച്ചട്ടകളും അലങ്കരിച്ച തൊപ്പികളും പാപ്പാസും ഇവര്‍ ധരിക്കുമായിരുന്നു. അമ്പും വില്ലും, നീണ്ടുരുണ്ട കുന്തങ്ങളും പ്രയോഗിക്കുന്നതില്‍ ഇവര്‍ പ്രാവീണ്യം നേടിയിരുന്നു. അയല്‍രാജ്യങ്ങള്‍ക്ക്‌ കൂലിക്ക്‌ സൈനികരെ അയച്ചുകൊടുക്കുന്ന ഏര്‍പ്പാടും ഇവര്‍ക്കുണ്ടായിരുന്നു.

ഇറ്റലി

പ്രഭുക്കന്മാര്‍ സംഘടിപ്പിച്ച കരസേനകളാണ്‌ ഇറ്റലിയില്‍ വളരെക്കാലമുണ്ടായിരുന്നത്‌. "കോണാര്‍ഡ്‌ ലാന്‍ഡോ'വിന്റെ കാലത്ത്‌ ഇറ്റലിയില്‍ 7000 അശ്വഭടന്മാരും 1500 കാലാള്‍പ്പടയുമുണ്ടായിരുന്നു. എന്നാല്‍ ഇതൊരു ദേശീയ സേനയായിരുന്നില്ല.

സ്‌പെയിന്‍

പ്രാചീനകാലത്ത്‌ ഇവിടെ വളരെ പ്രാകൃതമായ രീതിയില്‍ സംഘടിപ്പിച്ച സേനയാണുണ്ടായിരുന്നത്‌. എന്നാല്‍ മധ്യകാലഘട്ടം അവസാനിക്കുമ്പോള്‍ സുസംഘടിതമായൊരു സേനയ്‌ക്കു രൂപം കൊടുക്കാന്‍ ഇവര്‍ക്കു സാധിച്ചു. സ്‌പെയിനിന്റെ "ചതുരംഗപ്പട' പ്രസിദ്ധിയാര്‍ജിച്ചതായിരുന്നു. യൂറോപ്പില്‍ ആദ്യമായി മസ്‌കറ്റ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഒരുതരം തോക്ക്‌ യുദ്ധരംഗത്തിറക്കിയത്‌ സ്‌പെയിനാണ്‌. ഇവര്‍ വാളും കുന്തവും ഉപയോഗിച്ചിരുന്നു. സാധാരണ ഭടന്മാരുടെ വശങ്ങളിലായി മസ്‌കറ്റ്‌ ധാരികള്‍ അണിനിരന്ന്‌ വെടിവയ്‌ക്കുന്നു. പിന്നീട്‌ പുറകിലേക്കു മാറി വീണ്ടും തോക്കില്‍ തിര നിറയ്‌ക്കുകയും മുന്നോട്ടുവന്ന്‌ വെടിവയ്‌പ്‌ തുടരുകയും ചെയ്യുന്നു. ഈ സമയം മറ്റു ഭടന്മാര്‍ ശത്രുനിരയിലേക്ക്‌ കുതിച്ചു കയറും. കൂടെ അശ്വഭടന്മാരും മുന്നേറുന്നു. ഈ രീതിയിലുള്ള യുദ്ധം സ്‌പെയിനിന്റെ സൈന്യത്തിനു വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു.

ആധുനികസേനകള്‍

സ്വീഡനിലെ രാജാവായ ഗുസ്‌താവ്‌സ്‌ കക അഡോള്‍ഫ്‌ ആധുനിക യുദ്ധങ്ങളുടെ പിതാവെന്ന്‌ അറിയപ്പെടുന്നു. പ്രാട്ടസ്റ്റന്റുകളും കത്തോലിക്കരും തമ്മില്‍ നടന്ന മുപ്പതുവര്‍ഷയുദ്ധ(Thirty Year War, 1618-48)ത്തില്‍ പ്രൊട്ടസ്റ്റന്റുകളെ നയിച്ച ഇദ്ദേഹം സവിശേഷ യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും സംഘടിതമായ ഒരു സൈന്യം രൂപീകരിക്കുകയും ചെയ്‌തു. പുരാതന ഗ്രീസ്‌റോമന്‍ സൈന്യങ്ങളെ മാതൃകയാക്കിയാണ്‌ ഈ നവീന സേനകള്‍ രൂപീകരിച്ചത്‌. കാലാള്‍പ്പടയും അശ്വസേനയും അടങ്ങുന്ന ഈ സൈന്യങ്ങളില്‍ പടച്ചട്ടകള്‍ക്കുപകരം തുകല്‍ കൊണ്ടുള്ള കോട്ടുകളും പാദരക്ഷകളുമാണ്‌ സൈനികര്‍ അണിഞ്ഞിരുന്നത്‌. കുന്തം തോക്കിനു വഴിമാറുകയും ചെയ്‌തു.

സ്വീഡന്‍

സ്വീഡനിലെ ദേശീയസേന ആധുനിക കരസേനയുടെ ആദ്യമാതൃകയാണെന്നു പറയാം. സൈനികഘടന 150 ഭടന്മാര്‍ = 1 കമ്പനി, 4 കമ്പനി = 1 ബറ്റാലിയന്‍, 3 ബറ്റാലിയന്‍ = 1 ബ്രിഗേഡ്‌ എന്നിങ്ങനെയായിരുന്നു. നിരവധി ബ്രിഗേഡുകള്‍ അടങ്ങുന്ന സ്വീഡിഷ്‌ കരസേനയില്‍ ആയിരം ഭടന്മാര്‍ക്ക്‌ ആറു പീരങ്കി വീതവും മറ്റുള്ളവര്‍ക്ക്‌ തോക്കും വാളും ആയുധങ്ങളായുണ്ടായിരുന്നു. യുദ്ധരംഗത്തേക്കു പീരങ്കികള്‍ വലിച്ചുകൊണ്ടുപോകുന്നതിന്‌ ഇവര്‍ കുതിരകളെ ഉപയോഗിച്ചു പോന്നു.

സൈന്യത്തെ മൂന്നായി ഭാഗിച്ച്‌ രണ്ടു ഭാഗം ശത്രുനിരയിലേക്ക്‌ മുന്നേറുമ്പോള്‍ ഒരു ഭാഗം റിസര്‍വ്‌ (stand by) ആയി നിലകൊണ്ടിരുന്നു. യുദ്ധരംഗത്തു മരിച്ചുവീഴുന്നവര്‍ക്കും മുറിവുകള്‍ പറ്റുന്നവര്‍ക്കും ബദലായി ഇവരെ ഇറക്കുമായിരുന്നു. സ്വീഡന്റെ സേനകള്‍ കിടങ്ങുകള്‍ (War trench)കുഴിച്ചു സുരക്ഷിതമായി നിന്നു യുദ്ധം ചെയ്യുന്ന അടവും സ്വീകരിച്ചിരുന്നു.

1814നുശേഷം സ്വീഡന്‍ യാതൊരു യുദ്ധത്തിലും പങ്കാളിയായിട്ടില്ല. ഇന്നു സ്വീഡന്‍ നിഷ്‌പക്ഷതയുടെ ചരിത്രം കാത്തുസൂക്ഷിച്ചുകൊണ്ട്‌ പ്രതിരോധത്തിനും യു.എന്നിന്റെ ദ്രുതകര്‍മ സൈനികാവശ്യങ്ങള്‍ക്കും വേണ്ടിയാണ്‌ സേനയെ സജ്ജമാക്കിയിരിക്കുന്നത്‌.

തുര്‍ക്കി

1919ലെ ഗ്രീക്ക്‌ സൈന്യത്തിന്റെ ആക്രമണം തുര്‍ക്കികളെ സുല്‍ത്താനെതിരായി തിരിയാന്‍ പ്രരിപ്പിച്ചു. മുസ്‌തഫാ കമാല്‍പാഷയുടെ നേതൃത്വത്തില്‍ ഒരു ദേശീയ വിപ്ലവ ഗവണ്‍മെന്റ്‌ രൂപീകരിച്ചു. ബ്രിട്ടനും ഫ്രാന്‍സും സുല്‍ത്താന്റെ ഭാഗത്തു ചേര്‍ന്നു. മുസ്‌തഫാ കമാല്‍പാഷ തുര്‍ക്കിയില്‍ ഒരു ദേശീയ സേനയെ സംഘടിപ്പിച്ച്‌ സുല്‍ത്താനുമായും വിദേശീയ സേനയുമായും ഏറ്റുമുട്ടി വിജയം വരിച്ചു.

കമാല്‍പാഷ തുര്‍ക്കിയില്‍ പല പരിഷ്‌കാരങ്ങളും വരുത്തി. അതോടൊപ്പം കിടയറ്റൊരു ദേശീയസേനയെ സംഘടിപ്പിക്കുകയും തുര്‍ക്കിയുടെ ദേശരക്ഷ ഉറപ്പുവരുത്തുകയും ചെയ്‌തു. തുടര്‍ന്നുവന്ന ഭരണാധികാരികളും തുര്‍ക്കിയുടെ ദേശരക്ഷാപ്രവര്‍ത്തനത്തില്‍ അതീവ ജാഗ്രത പുലര്‍ത്തി. ഇന്നു മധ്യപൂര്‍വദേശത്തെ ഏറ്റവുംവലിയ കരസേന തുര്‍ക്കിയുടേതാണ്‌. തുര്‍ക്കിസൈന്യത്തിന്റെ ഘടനയും സൈനിക പദവികളും യു.എസ്‌. സൈന്യത്തിനു സമാനമാണ്‌. തുര്‍ക്കിസായുധസേനയുടെ ഭരണം പ്രധാനമന്ത്രിയില്‍ നിക്ഷിപ്‌തമാണ്‌. തുര്‍ക്കിസായുധസേനയുടെ കമാന്‍ഡര്‍ഇന്‍ചീഫ്‌ തുര്‍ക്കി പ്രസിഡന്റാണ്‌. നൂതന ആയുധങ്ങള്‍ക്കും മറ്റും നാറ്റോയുടെ സഹായം തുര്‍ക്കിക്ക്‌ ലഭിക്കുന്നുണ്ട്‌. നോ: അത്താത്തുര്‍ക്ക്‌

ഈജിപ്‌ത്‌

ഈജിപ്‌തില്‍ മാറിമാറി അധികാരത്തില്‍ വന്നവര്‍ താത്‌കാലികാടിസ്ഥാനത്തില്‍ സൈന്യങ്ങളെ സംഘടിപ്പിച്ചിരുന്നു. ഈ സേനകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടായിരുന്നു. ബി.സി. 332ല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഈജിപ്‌തിനെ കീഴടക്കി ഒരു നല്ല പ്രതിരോധസേനയെ സംഘടിപ്പിച്ചു. എ.ഡി. 640നോടടുത്ത്‌ ഈജിപ്‌തിന്റെ ഭരണം ഖലീഫാ ഉമറിന്റെ കൈകളിലാകുന്നതു വരെ ഒരു ദേശീയസേന സംഘടിപ്പിക്കുവാന്‍ ഭരണാധികാരികള്‍ ശ്രമിച്ചില്ല. ഉമറിനെത്തുടര്‍ന്ന്‌ തുര്‍ക്കികളും ഫാത്തിമിയ്യാകളും ഈജിപ്‌ത്‌ ഭരിച്ചു. പിന്നീട്‌ രാജാധികാരം കൈയേറ്റ ഫറൂക്ക്‌, ബ്രിട്ടീഷ്‌ മാതൃകയില്‍ ഒരു കരസേനയെ സംഘടിപ്പിച്ചു. എന്നാല്‍ ഈ സൈന്യം ഒരു ദേശീയസേനയെന്ന ബഹുമതിക്കര്‍ഹമായിരുന്നില്ല. ഈ അവസ്ഥ രാജ്യസ്‌നേഹികളായ പട്ടാളക്കാരില്‍ അപകര്‍ഷതാബോധം വളര്‍ത്തി. അവസാനം ഈ സൈനികരെ രഹസ്യമായി സംഘടിപ്പിച്ച്‌ ജനറല്‍ നജീബും കേണല്‍ അബ്‌ദുല്‍ ഗമാല്‍ നാസറും ഫറൂക്ക്‌ രാജാവിന്റെ സ്വേച്ഛാധിപത്യത്തിനെതിരായി വിപ്ലവം നടത്തി അധികാരത്തിലെത്തി. ജനറല്‍ നജീബ്‌ ഈജിപ്‌തിനെ ഒരു ജനകീയ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു (1952). 1954ല്‍ കേണല്‍ നാസ്സര്‍ നജീബിനെ സ്ഥാനഭ്രഷ്ടനാക്കി ഈജിപ്‌തിന്റെ പ്രസിഡന്റായി. കേണല്‍ നാസര്‍ ഈജിപ്‌തിന്‌ സുശക്തമായ ഒരു ഭരണകൂടം പ്രദാനം ചെയ്‌തതോടൊപ്പം വിദേശാക്രമണങ്ങളില്‍ നിന്നും രക്ഷനേടുന്നതിനു കരസേനയെ പുനഃസംഘടിപ്പിച്ച്‌ ഈജിപ്‌തിന്റെ സേനയെ ഒരു ദേശീയസേനയെന്ന സ്ഥാനത്തേക്കുയര്‍ത്തി. ഇവര്‍ക്ക്‌ പ്രത്യേക പരിശീലനകേന്ദ്രങ്ങളും തുറന്നു. ഈ സേനയിലെ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ഇന്ത്യയില്‍ നിന്നും റഷ്യയില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ട്‌.

1967ലെ ഇസ്രയേലുമായുള്ള യുദ്ധത്തിലെ കനത്ത പരാജയത്തെത്തുടര്‍ന്ന്‌ ഈജിപ്‌ത്‌ സ്വന്തം സൈന്യങ്ങളെ പുനഃസംഘടിപ്പിക്കാന്‍ നിര്‍ബന്ധിതമായി. കരസേനയ്‌ക്കു മികച്ച പരിശീലനങ്ങളും ആധുനികായുധങ്ങളും നല്‌കി. യു.എസ്‌.എസ്‌.ആര്‍. ഈജിപ്‌തിനെ സഹായിച്ചു. നാസറിന്റെ മരണശേഷം പ്രസിഡന്റായ അന്‍വര്‍ സാദത്ത്‌ കരസേനയുടെ കാര്യക്ഷമത ഉയര്‍ത്തുന്നതില്‍ വളരെ ശ്രദ്ധിച്ചു.

1974ല്‍ ഇസ്രയേല്‍ ഈജിപ്‌തിനെതിരെ ഒരു മിന്നലാക്രമണം നടത്തി. ഈ യുദ്ധത്തില്‍ ഈജിപ്‌ഷ്യന്‍ സൈനികര്‍ മികച്ച ധീരതയോടെ പോരാടി. 1967ല്‍ നഷ്ടപ്പെട്ട കുറേ സ്ഥലങ്ങള്‍ ഈജിപ്‌ത്‌ തിരിച്ചുപിടിച്ചു. ഇന്ന്‌ ഈജിപ്‌തിന്‌ ആധുനികമായി സംഘടിപ്പിക്കപ്പെട്ട ഒരു കരസേനയുണ്ട്‌. അറബ്‌ രാഷ്‌ട്രങ്ങളില്‍ വച്ച്‌ ഏറ്റവും വികസിതവും സമ്പത്സമൃദ്ധവുമായിരുന്ന ഈജിപ്‌ത്‌, മൂന്നു ദശാബ്‌ദങ്ങളായി ഇസ്രയേലുമായി നടന്നുവന്ന നിരന്തര ഏറ്റുമുട്ടലുകളെത്തുടര്‍ന്ന്‌ തികച്ചും ദരിദ്രമായിത്തീര്‍ന്നു. 1979ലെ സമാധാന ഉടമ്പടിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. ഇന്ന്‌ ഈജിപ്‌തിന്റെ സൈനിക മുന്‍ഗണന രണ്ട്‌ വിധത്തിലാണ്‌. ഇസ്രയേല്‍ അതിര്‍ത്തിയില്‍ പ്രതിരോധത്തിനായും അറബ്‌ രാഷ്‌ട്രങ്ങളും ഉത്തരമധ്യ ആഫ്രിക്കന്‍ രാജ്യങ്ങളുമായി യുദ്ധ സജ്ജമായും ആണ്‌ ഈജിപ്‌ത്‌ സേനകളെ വിന്യസിച്ചിരിക്കുന്നത്‌.

ഇറാക്ക്‌

ഇറാക്കിലെ അസ്വാദ്‌ നഗരത്തില്‍റോന്ത്‌ ചുറ്റുന്ന യു.എസ്‌. സൈനികര്‍

ഒന്നാംലോകയുദ്ധം വരെ ഇറാക്കിനു സ്വന്തമായൊരു കരസേനയുണ്ടായിരുന്നില്ല. ഒന്നാംലോകയുദ്ധകാലത്ത്‌ തുര്‍ക്കിജര്‍മന്‍ കൂട്ടുകെട്ടിന്റേതായ സൈന്യങ്ങളെ എതിര്‍ക്കാന്‍ ബ്രിട്ടന്‍ ബ്രിട്ടീഷ്‌ഇന്ത്യന്‍ സൈന്യങ്ങളെ ഇറാക്കിലിറക്കി. യുദ്ധാനന്തരം ബ്രിട്ടന്റെ അധീനതയില്‍ ഇറാക്കില്‍ ഷെറീഫ്‌ ഹുസൈന്‍ നാമമാത്രമായ രാജാവായി ഭരണം നടത്തി. ഷെറീഫിന്റെ സൈന്യത്തിലെ ഒരു ബ്രിഗേഡിയറായിരുന്ന അബ്‌ദുല്‍ കരിം കാസിം ഒരു പട്ടാളവിപ്ലവം വഴി ഷെറീഫിനെയും ബ്രിട്ടിഷുകാരെയും തുരത്തി അധികാരമേറ്റു.

കാസിമിന്റെ ഭരണകാലത്താണ്‌ ഇറാക്കില്‍ ഒരു ദേശീയസേന സംഘടിപ്പിക്കപ്പെട്ടത്‌. ഈ സേനയ്‌ക്ക്‌ മികച്ച പരിശീലനം ലഭിച്ചു. 1963ല്‍ നടന്ന കലാപത്തില്‍ കാസിം വധിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന ആരിഫും വധിക്കപ്പെട്ടു (1966). തുടര്‍ന്ന്‌ ആരിഫിന്റെ സഹോദരന്‍ അബ്‌ദുല്‍റഹിമാന്‍ ആരിഫ്‌ അധികാരമേറ്റു. ബാത്തു സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഒരു വിപ്ലവത്തില്‍ ആരിഫിനെ സ്ഥാനഭ്രഷ്ടനാക്കി തീവ്രവാദികള്‍ അധികാരം പിടിച്ചെടുത്തു (1968). ഈ വിപ്ലവഗവണ്‍മെന്റ്‌ സൈന്യങ്ങളെ പുനഃസംഘടിപ്പിച്ചു; റഷ്യയുടെ സഹായത്തോടെ ആധുനികങ്ങളായ പടക്കോപ്പുകളും ഇറാക്ക്‌ സൈന്യത്തിനു ലഭ്യമാക്കി. ഇറാക്കി സൈനികോദ്യോഗസ്ഥന്മാര്‍ക്ക്‌ ഇന്ത്യയിലെ സൈനിക കോളജുകളില്‍ നിന്ന്‌ പരിശീലനം ലഭിച്ചിരുന്നു. 1979ല്‍ സദ്ദാം ഹുസൈന്‍ ഇറാക്കിന്റെ പ്രസിഡന്റായതോടെ അറബ്‌മുസ്‌ലിം രാഷ്‌ട്രങ്ങളിലെ മികച്ച സൈനിക ശക്തികളിലൊന്നായി ഇറാക്ക്‌ മാറി. എന്നാല്‍ തുടര്‍ന്നുണ്ടായ ഇറാന്‍ഇറാക്ക്‌ യുദ്ധങ്ങള്‍, ഇറാക്കിന്റെ കുവൈത്ത്‌ അധിനിവേശം, യു.എസ്‌.ബ്രിട്ടീഷ്‌ സുയ്‌ക്ത സേനയുടെ ഇറാക്ക്‌ ആക്രമണം തുടങ്ങിയവ ഇറാക്ക്‌ സൈന്യത്തിന്‌ കനത്ത നാശനഷ്‌ടങ്ങളുമുണ്ടാക്കി. നോ: ഇറാക്ക്‌

ഇറാന്‍

പുരാതന പേര്‍ഷ്യയാണ്‌ ഇന്നത്തെ ഇറാന്‍. മഹാനായ അലക്‌സാണ്ടറും (ബി.സി. 334) മംഗോളിയനായ ജെങ്കിസ്‌ഖാനും (എ.ഡി. 1220) പേര്‍ഷ്യയെ ആക്രമിച്ചു കീഴടക്കിയിട്ടുണ്ട്‌. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെ പേര്‍ഷ്യയില്‍ ഒരു ദേശീയസേനയെ സംഘടിപ്പിക്കാന്‍ ആരും മുതിര്‍ന്നതായി കാണുന്നില്ല. 1909ലെ വിപ്ലവങ്ങള്‍ക്കു ശേഷമുണ്ടായ ആഭ്യന്തര കലഹങ്ങളെത്തുടര്‍ന്ന്‌ ഖാജന്‍ രാജവംശത്തെ മാറ്റി പഹ്‌ലവിരാജവംശം അധികാരത്തിലെത്തി (1925). ഈ വംശത്തിലെ റസാഷായുടെ പുത്രനായ മുഹമ്മദ്‌ റസാഷാ പഹ്‌ലവി 1941ല്‍ ഷായായി വാഴിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ബ്രിട്ടീഷ്‌യു.എസ്‌. സഹായത്തോടെ ഇറാനില്‍ വിപുലമായ ഒരു സൈന്യത്തെ സംഘടിപ്പിച്ചു. അംഗസംഖ്യയിലും ആധുനികങ്ങളായ പടക്കോപ്പുകളുടെ കാര്യത്തിലും പടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്ന്‌ ഇറാന്റേതാണ്‌. ഷായുടെ അംഗരക്ഷകരായി വലിയൊരു സൈന്യത്തെത്തന്നെ പ്രത്യേകം സംഘടിപ്പിച്ചിരുന്നു. ഈ സൈന്യത്തെ ചോറ്റു പട്ടാളമെന്നാണ്‌ പലരും വിശേഷിപ്പിച്ചിട്ടുള്ളത്‌.

പ്രധാനമന്ത്രിയായിരുന്ന ഡോ. മുഹമ്മദ്‌ മൊസാദിക്കിനുശേഷം ഇറാനില്‍ ഷായുടെ സ്വേച്ഛാധിപത്യമാണ്‌ നടന്നിരുന്നത്‌. സ്വന്തം അധികാരം നിലനിര്‍ത്താന്‍ ഷാ ബ്രിട്ടീഷ്‌അമേരിക്കന്‍ അനുഗ്രഹാശിസ്സുകളോടെ ഒരു വമ്പിച്ച സേനയെ നിലനിര്‍ത്തി. ലോകത്തിലേക്കു വച്ച്‌ ഏറ്റവും അധികം ജനറല്‍മാര്‍ ഇറാനിലെ ഷായുടെ സൈന്യത്തിലാണുണ്ടായിരുന്നത്‌.

1979ല്‍ ഇറാന്‍ ഷാ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ഇമാം ഖൊമൈനിയുടെ നേതൃത്വത്തില്‍ ഒരു പുതിയ ഭരണസംവിധാനം നിലവില്‍ വരികയും ഇറാനിലെ സൈന്യത്തിന്റെ പിന്തുണ ഇമാം ഖൊമൈനിക്ക്‌ ലഭിക്കുകയും ചെയ്‌തു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ഇമാംഖൊമൈനിയുടെ അനുഗ്രഹാശിസ്സുകളോടെ ബനിസാദറുടെ നേതൃത്വത്തിലുള്ള ഒരു പുതിയ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നു. ഇറാനും ഇറാക്കും തമ്മില്‍ ചില പ്രദേശങ്ങളെ സംബന്ധിച്ച്‌ നിലവിലിരുന്ന തര്‍ക്കത്തിന്റെ പേരില്‍ 1980 അവസാനത്തില്‍ ഇറാഖ്‌ ഇറാനെ ആക്രമിച്ചു. ഇറാന്റെ ചെറുത്തു നില്‌പും, ഇരുരാജ്യങ്ങള്‍ക്കുമുണ്ടായ വമ്പിച്ച നാശനഷ്ടങ്ങളും രണ്ടു രാജ്യങ്ങളും ഏകദേശം തുല്യ ശക്തികളാണെന്ന്‌ തെളിയിച്ചു. നോ: ഇറാന്‍

ഫ്രാന്‍സ്‌

ആദ്യകാലത്ത്‌ ഫ്രാന്‍സിന്‌ സംഘടിതമായൊരു കരസേനയുണ്ടായിരുന്നില്ല. പില്‌ക്കാലത്ത്‌ ഭിന്നഗോത്രങ്ങള്‍ ഒത്തുചേര്‍ന്ന്‌ ഒരു കൂട്ടുസേനയ്‌ക്ക്‌ (combined army) രൂപം കൊടുത്തു. ഫ്രാങ്കിഷ്‌ രാജവംശത്തിന്റെ ഭരണകാലത്ത്‌ ഈ സൈന്യങ്ങള്‍ പുനഃസംഘടിപ്പിക്കപ്പെട്ടു (ഷാര്‍ലമേന്‍). പക്ഷേ, ബാര്‍ബേറിയന്മാരുടെ ആക്രമണത്തില്‍ ഫ്രഞ്ച്‌സൈന്യം ശിഥിലമായി. വീണ്ടും രാജവാഴ്‌ച സ്ഥാപിക്കപ്പെട്ടപ്പോള്‍ നല്ലൊരു കാലാള്‍പ്പടയെയും, അശ്വസേനയെയും സംഘടിപ്പിക്കാന്‍ ഫ്രാന്‍സിനു കഴിഞ്ഞു. എന്നാല്‍ ഈ സൈന്യങ്ങള്‍ ശതവത്സരയുദ്ധ(1337-1453)ത്തില്‍പ്പെട്ട്‌ ഉലഞ്ഞുപോയി. പിന്നീട്‌ ലൂയി XI, XII, XIII എന്നിവരുടെ കാലത്ത്‌ (14, 15 നൂറ്റാണ്ടുകള്‍) മികച്ചൊരു സൈന്യശേഖരം ഫ്രാന്‍സിനുണ്ടായി. തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന ലൂയി തകഢന്റെകാലത്ത്‌ ഫ്രാന്‍സ്‌ കൂടുതല്‍ കരുത്താര്‍ജിച്ചു.

നെപ്പോളിയന്റെ ഭരണകാലത്താണ്‌ ഫ്രഞ്ച്‌ കരസേന ഏറെ പുരോഗതിയാര്‍ജിച്ചത്‌. 1814-15ല്‍ നെപ്പോളിയന്റെ പതനത്തെത്തുടര്‍ന്ന്‌ പുനഃസ്ഥാപിക്കപ്പെട്ട ബോര്‍ബോണ്‍ ഭരണകാലത്ത്‌ ലൂയി XVIII സേനയെ പുനഃസംഘടിപ്പിച്ചു. രണ്ടാം റിപ്പബ്ലിക്കിന്റെ പ്രസിഡന്റായ നെപ്പോളിയന്‍ III ന്റെ റെഗുലര്‍ ആര്‍മി 1870-71ലെ ഫ്രാങ്കോ പ്രഷ്യന്‍ യുദ്ധത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ ദേശീയസേന വീണ്ടും ശക്തിപ്രാപിച്ചു.

ഒന്നാം ലോകയുദ്ധക്കാലത്ത്‌ സഖ്യകക്ഷികള്‍ക്കൊപ്പംനിന്ന ഫ്രഞ്ച്‌സേനയ്‌ക്ക്‌ കനത്ത നാശനഷ്‌ടമുണ്ടായെങ്കിലും വിജയം കൈവരിക്കുവാന്‍ കഴിഞ്ഞു. രണ്ടാം ലോകയുദ്ധക്കാലത്തെ ജര്‍മന്‍ അധിനിവേശത്തെത്തുടര്‍ന്ന്‌ നാസി പിന്തുണയുള്ള ഭരണകൂടം ഫ്രാന്‍സില്‍ അധികാരത്തിലേറി. നാസി ഭരണത്തിനെതിരെ പൊരുതിനിന്ന ചാള്‍സ്‌ ഡി ഗാളിന്റെ ഫ്രഞ്ച്‌ സേനയ്‌ക്ക്‌ വീണ്ടും ഭരണം വീണ്ടെടുക്കാന്‍ കഴിഞ്ഞു.

ആധുനിക ഫ്രഞ്ച്‌സേന ഹോം ആര്‍മി, ആര്‍മി ഒഫ്‌ ആഫ്രിക്ക, കൊളോണിയല്‍ ആര്‍മി എന്നിവ സംയോജിച്ചാണ്‌ രൂപംകൊണ്ടിരിക്കുന്നത്‌. യൂറോപ്പിലെ (ലോകത്തിലെതന്നെ) ഏറ്റവും പഴക്കമേറിയ ദേശീയ സേനയുള്ള രാജ്യം ഫ്രാന്‍സോ ബ്രിട്ടനോ ആണെന്നത്‌ ഇന്നും തര്‍ക്ക വിഷയമായി നിലനില്‌ക്കുന്നു.

ജര്‍മനി

പോളണ്ട്‌ ആക്രമണത്തിനുശേഷം ജര്‍മന്‍സേനയുടെ പരേഡ്‌

പുരാതന ജര്‍മനിയില്‍ കരസേനയുണ്ടായിരുന്നില്ല. റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചയ്‌ക്കുശേഷം ഉദ്ദേശം എ.ഡി. 9-ാം നൂറ്റാണ്ടില്‍ ഹെര്‍മന്‍ എന്നു പേരുള്ള ഒരു ഗോത്ര നേതാവ്‌ ഒരു കരസേന സംഘടിപ്പിച്ചു. ഈ സൈന്യം റോമന്‍ സൈന്യങ്ങളുമായി ഏറ്റുമുട്ടി. ട്യൂട്ടോബര്‍ഗ്‌ യുദ്ധത്തില്‍ ഹെര്‍മന്റെ ജര്‍മന്‍ സൈന്യം റോമന്‍ സൈന്യത്തെ പരാജയപ്പെടുത്തി. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ജെര്‍മാനിക്കുകളും ഫ്രാങ്കുകളും സൈന്യങ്ങളുടെ രൂപീകരണത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 10-ാം നൂറ്റാണ്ടായപ്പോഴേക്കും ജര്‍മനിയില്‍ രാജഭരണം ഉടലെടുത്തു. ഒട്ടോ I ന്റെ കാലത്ത്‌ ജര്‍മനിക്ക്‌ സംഘടിതമായൊരു കരസേനയ്‌ക്കു രൂപം കൊടുക്കാന്‍ സാധിച്ചു. ഇവര്‍ വാള്‍, പരിച, കുന്തം മുതലായ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു. ജര്‍മനിയില്‍ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടതോടെ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിലനിര്‍ത്തിയിരുന്ന സൈന്യം ശിഥിലമായി. തത്‌സ്ഥാനത്തു സ്ഥിരം ശമ്പളം പറ്റുന്ന സൈന്യം നിലവില്‍ വന്നു. ചാള്‍സ്‌ ഢന്റെ കാലത്ത്‌ ഈ സൈന്യത്തിനു പുതിയ പടക്കോപ്പുകളും പ്രത്യേക പരിശീലനങ്ങളും ലഭിച്ചു. മുപ്പതാണ്ടു യുദ്ധ(1618-48)ത്തില്‍ ജര്‍മനി ശിഥിലമായി. തുടര്‍ന്ന്‌ തുര്‍ക്കിയുടെ സുശക്തമായ സേനകള്‍ ജര്‍മനിയിലേക്കു കയറി പല ആക്രമണങ്ങളും നടത്തി. 19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ വിയന്നാ ഉടമ്പടിയനുസരിച്ച്‌ 39 ജര്‍മന്‍ സ്റ്റേറ്റുകള്‍ ചേര്‍ന്ന്‌ ഒരു ഫെഡറേഷന്‍ നിലവില്‍ വന്നു. ബിസ്‌മാര്‍ക്കിന്റെ കാലത്ത്‌ (1815-98) സൈന്യത്തെ പുനഃസംഘടിപ്പിച്ചു. പുതിയ യുദ്ധമുറകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ബിസ്‌മാര്‍ക്ക്‌ വളരെ താത്‌പര്യം കാണിച്ചിരുന്നു. ബിസ്‌മാര്‍ക്കിന്റെ സൈന്യങ്ങള്‍ നിരവധി യുദ്ധങ്ങളില്‍ വിജയം കൈവരിച്ചിട്ടുണ്ട്‌. ആസ്‌ട്രിയയ്‌ക്കെതിരായി ബൊഹീമിയന്‍ മലയോരത്തുണ്ടായ യുദ്ധത്തില്‍ ജര്‍മന്‍ സൈനികര്‍ (പ്രഷ്യന്‍) ബ്രീച്ച്‌ലോഡിങ്‌ റൈഫിള്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന്‌ ഇവര്‍ നെപ്പോളിയന്‍ കകകന്റെ സേനയെ മെറ്റ്‌സ്‌ (Metz) കോട്ടയില്‍ വച്ചും, സെഡാനില്‍ (Sedan) വച്ചും തോല്‌പിച്ച്‌ പാരിസ്‌ കീഴടക്കുകയുണ്ടായി (1871). ജര്‍മനിയില്‍ രാജഭരണം പുനഃസ്ഥാപിതമായതോടെ ബിസ്‌മാര്‍ക്ക്‌ പുറത്തായി; ജര്‍മന്‍ സൈന്യവും അനാഥമായി. ഒന്നാംലോകയുദ്ധാരംഭത്തില്‍ ഒരു കുത്തഴിഞ്ഞ സൈന്യമാണ്‌ ജര്‍മനിക്കുണ്ടായിരുന്നത്‌. ഈ യുദ്ധത്തില്‍ ജര്‍മനിക്കുണ്ടായ നാശനഷ്ടങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. 1933ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയുടെ ഭരണാധികാരിയായതോടെ സായുധസൈന്യത്തെ പുനഃസംഘടിപ്പിച്ചു. ജര്‍മന്‍ സായുധസൈന്യത്തിലെ കരസേനാവിഭാഗം കിടയറ്റതായിരുന്നു. ഇവര്‍ക്ക്‌ നവീനരീതിയിലുള്ള യന്ത്രത്തോക്കുകളും റോക്കറ്റുകളും ടാങ്കുകളും ആവശ്യാനുസരണം ലഭ്യമാക്കി. ലക്ഷക്കണക്കിനു ചെറുപ്പക്കാരെ നിര്‍ബന്ധിത സൈനിക സേവനത്തിനു നിയോഗിച്ചു. മിക്ക റെജിമെന്റുകളും യന്ത്രവത്‌കരിക്കപ്പെട്ടു. 1936 ആയപ്പോഴേക്കും യൂറോപ്പ്‌ മുഴുവനും ആക്രമിച്ചു കീഴടക്കാനുള്ള സൈനികശേഖരം ജര്‍മനിക്കുണ്ടായിരുന്നു. രണ്ടാംലോകയുദ്ധം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഹിറ്റ്‌ലറുടെ സൈന്യം ആസ്‌ട്രിയ, ചെക്കോസ്ലോവാക്കിയ, പോളണ്ട്‌, ഡെന്മാര്‍ക്ക്‌, നോര്‍വെ, ഫ്രാന്‍സ്‌ മുതലായ രാജ്യങ്ങള്‍ കീഴടക്കി. ജര്‍മനിയും മുസ്സോളിനിയുടെ ഇറ്റലിയും ചേര്‍ന്ന്‌ ലിബിയന്‍ ഭാഗത്ത്‌ ബ്രിട്ടന്റെ നേരെ തിരിഞ്ഞു. ലിബിയന്‍ യുദ്ധരംഗത്ത്‌ കൈവന്ന വിജയത്തിന്റെ ലഹരി ഹിറ്റ്‌ലറെ ഒരു യുദ്ധഭ്രാന്തനാക്കി മാറ്റി. പിന്നീട്‌ ഹിറ്റ്‌ലര്‍ പത്തുലക്ഷത്തോളം വരുന്ന ഒരു സേനയെ സോവിയറ്റ്‌ റഷ്യയെ ആക്രമിക്കാന്‍ നിയോഗിച്ചു (1941 ജൂണ്‍).

ഈ സൈന്യം റഷ്യന്‍ ചെമ്പടയുമായി ഏറ്റുമുട്ടി. ജര്‍മനിയും റഷ്യയുമായുണ്ടാക്കിയിരുന്ന സന്ധിയെ മറികടന്ന്‌ ഓര്‍ക്കാപ്പുറത്ത്‌ നടത്തിയ ജര്‍മന്‍ പടയോട്ടത്തില്‍ റഷ്യയ്‌ക്ക്‌ വലിയ ഭൂവിഭാഗങ്ങള്‍ കൈയൊഴിയേണ്ടിവന്നു. ഇന്നുവരെയുള്ള യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ സമരമുഖമാണ്‌ ജര്‍മനി റഷ്യന്‍ ആക്രമണത്തിനു വേണ്ടി സൃഷ്ടിച്ചത്‌. എന്നാല്‍ ചെമ്പടയുടെ മനോവീര്യം തകര്‍ക്കാന്‍ ജര്‍മനിക്കു കഴിഞ്ഞില്ല. ആദ്യപരാജയത്തിനുശേഷം റഷ്യന്‍ സൈന്യം വളരെവേഗം പുനഃസംഘടിപ്പിക്കപ്പെട്ടു. റഷ്യയിലെ പൊതുവുടമാസമ്പ്രദായം, മറ്റു പല വ്യവസായ സ്ഥാപനങ്ങളെയും അതിവേഗം യുദ്ധോപകരണ നിര്‍മാണ സ്ഥാപനങ്ങളാക്കി മാറ്റാന്‍ സഹായകമായി. ജര്‍മനിക്ക്‌ തിരിച്ചടി നല്‌കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ അതിവേഗം പൂര്‍ത്തിയാക്കി. സ്റ്റാലിന്‍ഗ്രാഡുവരെ കുതിച്ചു കയറിയ ജര്‍മന്‍സേനയെ റഷ്യന്‍ സൈന്യം പരാജയപ്പെടുത്തി. ഐതിഹാസികമായ ഈ യുദ്ധത്തില്‍ ലക്ഷക്കണക്കിന്‌ ഭടന്മാരും സിവിലിയന്മാരും മരണമടഞ്ഞു. റഷ്യന്‍ മണ്ണില്‍ വച്ചുകിട്ടിയ നിര്‍ണായകമായ തിരിച്ചടി ജര്‍മനിയുടെ മനോവീര്യം കെടുത്തിക്കളഞ്ഞു. ഈ സമയം ആഫ്രിക്കന്‍യുദ്ധരംഗത്തും മധ്യപൂര്‍വപ്രദേശങ്ങളിലും ജര്‍മന്‍ഇറ്റാലിയന്‍ സൈന്യങ്ങള്‍ ബ്രിട്ടനുമായി പൊരിഞ്ഞ യുദ്ധത്തിലായിരുന്നു. ഈ യുദ്ധത്തിലും ജര്‍മനി പരാജയപ്പെട്ടു. എങ്കിലും സൈന്യത്തെ പുനഃസംഘടിപ്പിച്ച്‌ പുതിയ സമരമുഖങ്ങള്‍ തുറന്നു റഷ്യ അടക്കമുള്ള ബ്രിട്ടീഷ്‌ സഖ്യശക്തികളോട്‌ ശക്തമായി യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. ഈ ഘട്ടത്തില്‍ ബ്രിട്ടനും യു.എസ്സും മറ്റു സഖ്യകക്ഷികളും ചേര്‍ന്ന്‌ ജര്‍മനിക്കെതിരായി ഒരു രണ്ടാം സമരമുഖം തുറന്ന്‌ നോര്‍മണ്ടിയില്‍ കൂടി ജര്‍മനിയിലേക്ക്‌ നീങ്ങി. ഈ യുദ്ധത്തില്‍ ജര്‍മന്‍ സൈന്യം ഒരു ഭാഗത്ത്‌ റഷ്യയ്‌ക്കും മറ്റൊരു ഭാഗത്ത്‌ ബ്രിട്ടീഷ്‌ സഖ്യശക്തിക്കും കീഴടങ്ങി. തുടര്‍ന്ന്‌ ഹിറ്റ്‌ലര്‍ ആത്മഹത്യചെയ്‌തു (1945 മേയ്‌ 7). ജര്‍മനി രണ്ടായി വിഭജിക്കപ്പെട്ടു. ഒരു ഭാഗം കിഴക്ക്‌ റഷ്യയുടെയും മറ്റൊരു ഭാഗം പടിഞ്ഞാറ്‌ ബ്രിട്ടീഷ്‌ സഖ്യശക്തിയുടെയും നിയന്ത്രണത്തിലായി. പിന്നീട്‌ ഈ രണ്ടു ജര്‍മനികളും സ്വതന്ത്ര രാജ്യങ്ങളായിത്തീര്‍ന്നുവെങ്കിലും 1990 ഒ.ല്‍ ഇരുരാജ്യങ്ങളും പുന-ഃസംയോജിച്ച്‌ ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ലിക്‌ രൂപംകൊണ്ടു. ഇന്ന്‌ ജര്‍മന്‍ സേനയുടെ നിയന്ത്രണം പാര്‍ലമെന്റിലും എക്‌സിക്യൂട്ടീവിലുമായി നിക്ഷിപ്‌തമാണ്‌. 1994ല്‍ സമാധാന ദൗത്യങ്ങള്‍ക്കായി ജര്‍മന്‍ സേനയെ വിദേശരാജ്യങ്ങളിലേക്ക്‌ അയയ്‌ക്കുവാനുള്ള നിയമം നിലവില്‍ വന്നതിന്റെ ഫലമായി സേനയിലെ സാങ്കേതിക വിദഗ്‌ധരുടെ പങ്കാളിത്തം വര്‍ധിച്ചു. 2001 സെപ്‌. 11ന്‌ യു.എസ്സില്‍ തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന്‌ തീവ്രവാദം അമര്‍ച്ച ചെയ്യുന്നതിനായി അഫ്‌ഗാനിസ്‌താനിലേക്ക്‌ വിന്യസിച്ച സഖ്യസേനയില്‍ ജര്‍മന്‍ സേനയും പങ്കാളിയായിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം ഈവിധത്തില്‍ ജര്‍മന്‍ സേനയെ വിദേശ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയത്‌ ആഭ്യന്തരതലത്തില്‍ വിവാദമുയര്‍ത്തുകയുണ്ടായി. 2001 മുതല്‍ ജര്‍മന്‍ സൈന്യത്തിലെ എല്ലാ വിഭാഗങ്ങളിലും വനിതകള്‍ക്കും പങ്കാളിത്തം അനുവദിച്ചിട്ടുണ്ട്‌.

ബ്രിട്ടന്‍

എ.ഡി. ഒന്നാം ശ.ത്തില്‍, ട്യൂട്ടോണിക്ക്‌ രാഷ്‌ട്രങ്ങളില്‍ നിലവിലുണ്ടായിരുന്ന പ്രാകൃതമായ കരസേനയെപ്പോലെ ആയിരുന്നു ബ്രിട്ടനിലെ കരസേന. ബ്രിട്ടനിലേക്ക്‌ അതിക്രമിച്ചു കടക്കുന്നവരെ തുരത്തുകയായിരുന്നു ഇവരുടെ ജോലി. കൊല്ലത്തില്‍ രണ്ടുമാസക്കാലം മാത്രം സൈനികസേവനം ചെയ്യുന്നതിനു ബാധ്യസ്ഥരായിരുന്നു പടയാളികള്‍. നോര്‍മന്‍ ആധിപത്യക്കാലത്ത്‌ ഇത്‌ 40 ദിവസമാക്കി ചുരുക്കി. പിന്നീട്‌ പ്രഭുക്കന്മാരും, കപ്പിത്താന്മാരും കൂലിപ്പട്ടാളങ്ങളെ സംഘടിപ്പിച്ച്‌ അവര്‍ക്ക്‌ അമ്പും വില്ലും മറ്റും ഉപയോഗിക്കുന്നതിനു പരിശീലനം നല്‌കി. ഈ സൈനികര്‍ വിദേശങ്ങളില്‍ പോയി യുദ്ധംചെയ്യാനും ബാധ്യസ്ഥരായിരുന്നു. 1215ല്‍ ബ്രിട്ടനില്‍ ആഭ്യന്തരകലഹങ്ങള്‍ നടക്കുകയും ജോണ്‍ രാജാവ്‌ സുപ്രസിദ്ധമായ മഗ്‌നാകാര്‍ട്ടാ (1215 ജൂണ്‍ 15) ഉടമ്പടിയില്‍ ഒപ്പുവയ്‌ക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്‌തു. ഇതിനെത്തുടര്‍ന്നാണ്‌ സ്ഥിരമായ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‌കി കരസേനയെ സംഘടിപ്പിക്കുന്ന ഏര്‍പ്പാട്‌ ബ്രിട്ടനില്‍ നിലവില്‍ വന്നത്‌. ഈ സേനകള്‍ ശതവത്സരയുദ്ധത്തില്‍ ഫ്രഞ്ച്‌ സേനകളുമായി നിരവധി യുദ്ധങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. 17-ാം നൂറ്റാണ്ടു വരെ ബ്രിട്ടീഷ്‌ കരസേനയില്‍ പറയത്തക്ക മാറ്റങ്ങളൊന്നുമുണ്ടായില്ല. 17-ാം നൂറ്റാണ്ടില്‍ നടന്ന ആഭ്യന്തരയുദ്ധത്തിനു ശേഷം ബ്രിട്ടനിലെ കരസേനയുടെ സംഖ്യ എഴുപതിനായിരമാക്കി പുനഃസംഘടിപ്പിക്കപ്പെട്ടു. പുതിയ സൈന്യം ഭരണത്തിന്റെ ശക്തികേന്ദ്രമായി വളര്‍ന്നു. ചാള്‍സ്‌ കകന്റെ കാലത്ത്‌ പാര്‍ലമെന്റിന്റെ അനുമതിപ്രകാരമുള്ളതും 5,000 അംഗസംഖ്യയുള്ളതുമായ ഒരു ബ്രിഗേഡ്‌ ഒഴിച്ച്‌ ബാക്കി എല്ലാ സൈന്യങ്ങളെയും ഉപേക്ഷിക്കാന്‍ ചാള്‍സ്‌ രാജാവ്‌ നിര്‍ബന്ധിതനായി. ഇതില്‍ മോങ്ക്‌സ്‌ കോള്‍ഡ്‌സ്‌റ്റ്രീം റെജിമെന്റ്‌ നിലനിര്‍ത്തപ്പെടുകയും ആദ്യത്തെ റെജിമെന്റ്‌ ഒഫ്‌ ഗാര്‍ഡ്‌സ്‌ രൂപീകൃതമാവുകയും ചെയ്‌തു.

ചാള്‍സ്‌ രാജാവ്‌ റോയല്‍ റെജിമെന്റ്‌ ഒഫ്‌ ഹോഴ്‌സ്‌ ഗാര്‍ഡ്‌സും (Oxford blues) സെംഘടിപ്പിച്ചിരുന്നു. മറ്റു രണ്ടു കുതിരപ്പടയും കൂടി ചേര്‍ന്നതായിരുന്നു ഇന്നത്തെ ലൈഫ്‌ ഗാര്‍ഡ്‌സിന്റെ മുന്‍ഗാമികള്‍. 1662ല്‍ ഗുസ്‌താവ്‌ അഡോള്‍ഫസ്സിന്റെ സ്‌കോട്ട്‌ ബ്രിഗേഡിനെ ബ്രിട്ടനിലേക്കു കൊണ്ടുവന്ന്‌ നിലവിലുള്ള കാലാള്‍പ്പടയ്‌ക്ക്‌ നേതൃത്വം നല്‌കി. ഇവരുടെ പിന്തുടര്‍ച്ചക്കാരാണ്‌ ഇന്നത്തെ സുപ്രസിദ്ധമായ കോര്‍ ഒഫ്‌ റോയല്‍ സ്‌ക്വാഡുകള്‍. തുടര്‍ന്ന്‌ ക്വീന്‍സ്‌ റജിമെന്റ്‌ തുടങ്ങി പല സേനാവിഭാഗങ്ങളും സംഘടിപ്പിക്കപ്പെട്ടു. വില്യം III ന്റെ കാലത്ത്‌ ബില്‍ ഒഫ്‌ റൈറ്റ്‌സിലെ വ്യവസ്ഥകളനുസരിച്ച്‌ ഈ സൈന്യവിഭാഗങ്ങള്‍ക്ക്‌ നിയമസാധുത ലഭിച്ചു; അത്‌ ഇന്നും തുടര്‍ന്നുകൊണ്ടു പോവുകയും ചെയ്യുന്നു. 1691ല്‍ സൈന്യത്തിന്റെ സംഖ്യാബലം വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്റ്‌ അനുവാദം നല്‌കി. എന്നാല്‍ സമാധാനനില കൈവന്നതോടെ സംഖ്യ 19,000 ആക്കി കുറച്ചു.

സപ്‌തവത്‌സരയുദ്ധ കാലത്തു സൈന്യബലം ബ്രിട്ടനില്‍ 67,000 ആയും വിദേശത്തുള്ള ബ്രിട്ടീഷ്‌ അധിനിവേശ പ്രദേശങ്ങളില്‍ 37,000 ആയും ഉയര്‍ത്തുകയുണ്ടായി. ഈ കാലഘട്ടത്തിലാണ്‌ (1716) പീരങ്കിപ്പട (Royal regiment of Artillery) സംഘടിപ്പിക്കപ്പെട്ടത്‌. പിന്നീട്‌ ആര്‍മി എന്‍ജിനീയറിങ്‌ കോര്‍ സംഘടിപ്പിച്ച്‌ ഓര്‍ഡിനന്‍സ്‌ വിഭാഗത്തോട്‌ ചേര്‍ക്കുകയുണ്ടായി. അമേരിക്കന്‍ സ്വാതന്ത്യ്രസമരകാലത്ത്‌ സൈനികരുടെ സംഖ്യ വീണ്ടും വര്‍ധിപ്പിച്ചുവെങ്കിലും സമരം തീര്‍ന്നപ്പോള്‍ (1783) ആഭ്യന്തരസേനയുടെ അംഗസംഖ്യ 17,000 ആയി കുറച്ചു. 1815 ആയപ്പോഴേക്കും ഇന്ത്യയില്‍ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി നിലനിര്‍ത്തിയിരുന്ന പട്ടാളവും, മിലിഷ്യയും നാവികസേനയും ചേര്‍ന്ന്‌ ബ്രിട്ടന്റെ സൈന്യബലം 8,00,000 ആയി ഉയര്‍ന്നു.

അമേരിക്കന്‍ സ്വാതന്ത്യ്രസമരത്തെത്തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ സംഖ്യ 2,46,000ല്‍ നിന്നും 76,000 ആയി ചുരുക്കി. ക്രീമീയന്‍ യുദ്ധവും (1854-56) ഇന്ത്യയില്‍ നടന്ന ഒന്നാം സ്വാതന്ത്ര്യസമരവും (1857) ബ്രിട്ടീഷ്‌ സൈനിക ശക്തി പുനഃസംഘടിപ്പിക്കേണ്ടതാവശ്യമാക്കിത്തീര്‍ത്തു. റോയല്‍ ആര്‍ട്ടിലറിയും, റോയല്‍ എന്‍ജിനീയേഴ്‌സും ബ്രിട്ടീഷ്‌ കമാന്‍ഡര്‍ഇന്‍ചീഫിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. കമ്മിഷന്‍ഡ്‌ ഉദ്യോഗസ്ഥന്മാര്‍ക്കുള്ള പരിശീലനകേന്ദ്രം (staff college) 1859ല്‍ സ്ഥാപിച്ചു.

ഫ്രഞ്ചുകാരുമായി വീണ്ടും ഒരു യുദ്ധസാധ്യത തെളിഞ്ഞുവന്നപ്പോള്‍ കരസേനയുടെ സംഖ്യ 1,80,000 ആയി ഉയര്‍ത്തി. ഈ കാലഘട്ടത്തില്‍ പ്രഷ്യന്‍ സേനകള്‍ ഏഴാഴ്‌ചത്തെ യുദ്ധംകൊണ്ട്‌ ആസ്‌ട്രിയന്‍ സേനയെ തകര്‍ത്തതും (1866) ഫ്രാങ്കോ ജര്‍മന്‍ യുദ്ധം നടന്നതും (1870-71) ബ്രിട്ടീഷ്‌ ഭരണാധികാരികളില്‍ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ലോര്‍ഡ്‌ കാര്‍വെല്ലിന്റെ കാലത്ത്‌ ഒരു വലിയ റിസര്‍വ്‌ സേനയ്‌ക്ക്‌ രൂപം കൊടുത്തു. ഹ്രസ്വകാലസേവനം, ദീര്‍ഘകാലസേവനം എന്നീ രണ്ടു വ്യവസ്ഥകള്‍ നിലവില്‍ വന്നു.

ബ്രിട്ടനെ വിവിധ ടെറിട്ടോറിയല്‍ ഡിസ്‌ട്രിക്‌റ്റുകളായി വിഭജിച്ച്‌ ബറ്റാലിയനുകളെ കൂട്ടിച്ചേര്‍ത്ത്‌ മിലിഷ്യയെയും, വാളന്റിയര്‍ കോറിനെയും ഓരോ യൂണിറ്റായി സംഘടിപ്പിച്ചു നിലനിര്‍ത്തുന്ന ഏര്‍പ്പാടുകളുണ്ടാക്കി. 1907ല്‍ ജനറല്‍ സ്റ്റാഫിന്റെ രൂപീകരണത്തോടുകൂടി സൈനിക ഡിവിഷനുകള്‍ ചേര്‍ത്ത്‌ കോറുകള്‍ സംഘടിപ്പിച്ചു. രണ്ടാം നിരയില്‍ മിലിഷ്യയും മൂന്നാം നിരയില്‍ വാളന്റിയര്‍ സേനയും പ്രവര്‍ത്തിച്ചു. പിന്നീട്‌ ഒന്നും രണ്ടും നിരകളെ അന്യോന്യം ബന്ധപ്പെടുത്തി ഓരോന്നും ഡിവിഷന്‍ തലത്തില്‍ പുനഃസംഘടിപ്പിച്ച്‌ ആറു ഡിവിഷനുകള്‍ സൃഷ്ടിച്ചു.

ഓരോ ഡിവിഷനിലും നാലു ബറ്റാലിയന്‍ കാലാള്‍പ്പടയുള്‍ക്കൊള്ളുന്ന മൂന്ന്‌ ബ്രിഗേഡുകള്‍ (മൊത്തം പന്ത്രണ്ടു ബറ്റാലിയന്‍ കാലാള്‍പ്പട), രണ്ട്‌ മൗണ്ടഡ്‌ കാലാള്‍പ്പട കമ്പനികള്‍, രണ്ട്‌ എന്‍ജിനീയര്‍ ഫീല്‍ഡ്‌ കമ്പനികള്‍, ഒരു ടെലിഗ്രാഫ്‌ കമ്പനി, ഒരു ട്രാന്‍സ്‌പോര്‍ട്ട്‌ സപ്ലൈ കോളം, ഒരു ഫീല്‍ഡ്‌ ആംബുലന്‍സ്‌, നാല്‌ ബ്രിഗേഡ്‌ അശ്വസേനകള്‍ എന്നിവ സ്ഥിരമായി നിലനിര്‍ത്താന്‍ ആരംഭിച്ചു. കൂടാതെ ആവശ്യാനുസരണം എയര്‍ സ്‌ക്വാഡ്രന്‍, വയര്‍ലസ്‌ വിഭാഗം, സിഗ്‌നല്‍ വിഭാഗം, ബലൂണ്‍വിഭാഗം തുടങ്ങിയവയും ഓരോ ഡിവിഷനിലും പ്രവര്‍ത്തിച്ചുപോന്നു. ഇവര്‍ക്ക്‌ പുറമേ റിസര്‍വ്‌സേനയും ടെറിട്ടോറിയല്‍ സേനയും പ്രത്യേകം നിലനിര്‍ത്തിപ്പോന്നു.

ബോയര്‍ യുദ്ധത്തെ(1899-1902)ത്തുടര്‍ന്ന്‌ സൈന്യത്തിന്റെ ഘടന വീണ്ടും മാറ്റങ്ങള്‍ക്കു വിധേയമായി. പുത്രികാ രാജ്യങ്ങളും കോളനികളും സ്വന്തം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക്‌ സൈന്യങ്ങളെ സംഘടിപ്പിക്കാനും ആവശ്യം വരുമ്പോള്‍ ഈ സൈന്യങ്ങള്‍ ബ്രിട്ടീഷ്‌ സൈന്യങ്ങളുമായി ഒത്തുചേര്‍ന്ന്‌ ഏതു ഭാഗത്തും യുദ്ധം ചെയ്യാനും വേണ്ട ഏര്‍പ്പാടുകള്‍ ഉണ്ടാക്കി. ബ്രിട്ടന്‍ ആറ്‌ ഡിവിഷന്‍ സ്ഥിരം സൈനികരെയും 14 ഡിവിഷന്‍ ടെറിട്ടോറിയല്‍ സേനയെയും നിലനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്‍പത്‌ ഡിവിഷനും ആസ്‌റ്റ്രലിയ, കാനഡ തുടങ്ങിയ ഡൊമീനിയനുകളെല്ലാം കൂടി 16 ഡിവിഷനുകളും ഉള്‍പ്പെടെ മൊത്തം 45 ഡിവിഷനുകളും നിലനിര്‍ത്തണമെന്നായിരുന്നു വ്യവസ്ഥ. 1910ലെ യുദ്ധത്തില്‍ സൈന്യങ്ങളെ ശേഖരിച്ചു നിര്‍ത്തുന്നതിനും റിസര്‍വ്‌ റെജിമെന്റുകള്‍ സംഘടിപ്പിക്കുന്നതിനും ഉള്ള ആറ്‌ ഡിപ്പോകള്‍ തുറക്കപ്പെട്ടു. രാജ്യത്തുള്ള കുതിരകളുടെ കാനേഷുമാരി എടുക്കുന്നതിനും അവയെ അശ്വസേനയ്‌ക്കു ലഭ്യമാക്കാനുമുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ബ്രിട്ടനിലും ഡൊമീനിയനുകളിലും കോളനികളിലും കരസേനയുടെ വിപുലീകരണം നടന്നു. 1890 മുതല്‍ ഒന്നാംലോകയുദ്ധം വരെ ബ്രിട്ടന്റെ കരസേനയുടെ അംഗസംഖ്യ താഴെ ചേര്‍ക്കുന്നു. 1890-2,09,221; 18952,20,309; 1901-4,50,000; 1903-1904-2,35,761; 1910-1911-3,05,299; 1914-7,25,000; ഒന്നാം ലോകയുദ്ധകാലത്ത്‌ 55,85,000 (ഇതിനുപുറമേ, 87 ഇന്‍ഫന്‍ട്രി ഡിവിഷനും, ഒന്‍പത്‌ മൗണ്ടഡ്‌ ഡിവിഷനും പ്രത്യേകമായുണ്ടായിരുന്നു).

ഒന്നാം ലോകയുദ്ധത്തിനുശേഷം ബ്രിട്ടീഷ്‌ കരസേനയില്‍ വമ്പിച്ച മാറ്റങ്ങളുണ്ടായി. പുതിയതരം ആയുധങ്ങളും വാഹനങ്ങളും വാര്‍ത്താവിനിമയ സാമഗ്രികളും സംഭരിക്കപ്പെട്ടു. സാമ്പത്തികമായ ബുദ്ധിമുട്ട്‌, യുദ്ധത്തോടുണ്ടായ വെറുപ്പ്‌, സൈന്യത്തിലേക്ക്‌ പ്രാപ്‌തിയുള്ളവരെ ആവശ്യമുള്ളത്ര ലഭിക്കായ്‌ക എന്നീ കാരണങ്ങളാല്‍ സൈന്യവിപുലീകരണം മന്ദഗതിയിലായി. ഈ നില രണ്ടാംലോകയുദ്ധം വരെ തുടര്‍ന്നു; ബ്രിട്ടന്‌ രണ്ടാംലോക യുദ്ധത്തിന്റെ (1939-45) തുടക്കത്തില്‍ പല തിരിച്ചടികളും നേരിടേണ്ടി വന്നു. എന്നാല്‍ വളരെ വേഗത്തില്‍ ബ്രിട്ടനിലും ഡൊമീനിയനുകളിലും ഇന്ത്യയിലും വിപുലമായ തോതില്‍ സൈന്യത്തിലേക്കു റിക്രൂട്ട്‌മെന്റ്‌ ആരംഭിച്ചു. പുതിയ പരിശീലനകേന്ദ്രങ്ങള്‍ തുറന്നു. കമ്മിഷന്‍ഡ്‌ ആഫീസര്‍മാരെ എടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രത്യേക ഏര്‍പ്പാടുകള്‍ ഉണ്ടാക്കി. വളരെ വേഗത്തില്‍ ബ്രിട്ടനു ശക്തമായൊരു സൈന്യത്തെ സജ്ജമാക്കാന്‍ സാധിച്ചു.

രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്റെ സൈനികശേഖരം ഇപ്രകാരമായിരുന്നു: ബ്രിട്ടന്‍30,00,000 (രണ്ടു ലക്ഷം സ്‌ത്രീകളടക്കം); കാനഡ5 ഡിവിഷന്‍; ആസ്‌റ്റ്രലിയ6 ഡിവിഷന്‍; ഇന്ത്യ12 ഡിവിഷന്‍; സിലോണ്‍3 ഡിവിഷന്‍; തെക്കേ ആഫ്രിക്ക2 ഡിവിഷന്‍; കിഴക്കേ ആഫ്രിക്ക1 ഡിവിഷന്‍; പടിഞ്ഞാറേ ആഫ്രിക്ക2 ഡിവിഷന്‍; ഈ യുദ്ധത്തില്‍ ബ്രിട്ടന്‍ ഉള്‍പ്പെട്ട സഖ്യകക്ഷി ജര്‍മനിയെയും ഇറ്റലിയെയും ജപ്പാനെയും കീഴടക്കി വിജയം കൈവരിച്ചു. നോ: രണ്ടാം ലോകയുദ്ധം

യുദ്ധാനന്തരമുണ്ടായ സ്വാതന്ത്ര്യസമരങ്ങളും മറ്റും കൊണ്ട്‌ ഭരണസംവിധാനത്തിലെന്നപോലെ ബ്രിട്ടന്റെ സൈനിക സംവിധാനത്തിലും മാറ്റങ്ങള്‍ ആവശ്യമായി. സൈനികരുടെ അംഗസംഖ്യയില്‍ കുറവുവരുത്തി. എങ്കിലും നവീനരീതിയിലുള്ള ആയുധങ്ങള്‍ നല്‌കി ബ്രിട്ടന്‍ അവരുടെ കരസേനയെ പുനഃസംഘടിപ്പിച്ചിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധത്തില്‍ വിജയം നേടിയെങ്കിലും കൂടുതല്‍ ശക്തമായ സേനയുമായി വിശേഷിച്ചും യു.എസ്‌. സേനയുമായി സഖ്യമുണ്ടാക്കുന്നതാണ്‌ ഗുണകരമെന്ന്‌ മനസ്സിലാക്കിയ ബ്രിട്ടന്‍ തുടര്‍ന്നിങ്ങോട്ട്‌ ഈ നയമാണ്‌ സ്വീകരിച്ചു വന്നിട്ടുള്ളത്‌. ഇതുതന്നെയാണ്‌ നാറ്റോയുടെയും അതിലൂടെ ഒരു സ്ഥിരം പാശ്ചാത്യസേനയുടെയും രൂപീകരണത്തിലേക്ക്‌ വഴിതെളിച്ചത്‌. ഇതനുസരിച്ച്‌ സൈനികബലം വര്‍ധിപ്പിക്കുന്നതിനായി 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ പുരുഷന്മാര്‍ക്ക്‌ അഞ്ചുവര്‍ഷത്തെ സൈനികസേവനം നിര്‍ബന്ധിതമാക്കി. എന്നാല്‍ ലോകകാര്യങ്ങളില്‍ ബ്രിട്ടന്റെ പ്രഭാവം അസ്‌തമിച്ചുതുടങ്ങിയതോടെ വലിയ സേനയുടെ ആവശ്യം ഇല്ലാതായതിനെത്തുടര്‍ന്ന്‌ 1957ല്‍ സൈനിക നയം പുനരവലോകനം ചെയ്യപ്പെട്ടു. നിര്‍ബന്ധിത സൈനിക സേവനം നിര്‍ത്തലാക്കുകയും സൈനിക ബലം കുറയ്‌ക്കുകയും ആയി പിന്നീടുള്ള രാഷ്‌ട്രീയ നയം. വിദേശങ്ങളില്‍ വിന്യസിച്ചിരുന്ന സേനകളെ പിന്‍വലിച്ചുവെങ്കിലും നാറ്റോയോടുള്ള പ്രതിബദ്ധതയ്‌ക്ക്‌ തന്നെയാണ്‌ ബ്രിട്ടന്‍ ഇന്നും മുന്‍തൂക്കം കൊടുക്കുന്നത്‌.

യു.എസ്‌.

അമേരിക്കന്‍ വന്‍കരയില്‍ കുടിയേറി കോളനികള്‍ സ്ഥാപിച്ചവരാണ്‌ അവിടെ സംഘടിതമായ ഒരു കരസേനയെ ആദ്യമായി ഉണ്ടാക്കിയത്‌.

18-ാം നൂറ്റാണ്ടായപ്പോഴേക്കും അമേരിക്കയില്‍ ആഭ്യന്തര കലഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന്‌ 1776ല്‍ സ്വാതന്ത്യ്രം നേടുകയും ചെയ്‌തു. (നോ: അമേരിക്കന്‍ സ്വാതന്ത്യ്രസമരം) കൊളോണിയല്‍ കരസേനയുടെ സ്ഥാനത്ത്‌ സ്വതന്ത്ര കരസേനകള്‍ നിലവില്‍ വന്നു.

അഫ്‌ഗാനിസ്ഥാനിലെ സാബൂളിലുള്ള ഷാബില കലാന്‍ ഗ്രാമത്തില്‍യു.എസ്‌. സൈനികരും അഫ്‌ഗാന്‍ നാഷണല്‍ആര്‍മി അംഗങ്ങളും ചേര്‍ന്നുനടത്തുന്ന സംയുക്ത പട്രാള്‍

സ്വാതന്ത്ര്യലബ്‌ധിക്കുശേഷം യു.എസ്സില്‍ സായുധസേനാ വിഭാഗം വിപുലമായ തോതില്‍ പുനഃസംഘടിപ്പിക്കപ്പെട്ടു. ഇതില്‍ ഏറ്റവും വലിയ വിഭാഗം കരസേനയാണ്‌. ഒന്നാം ലോകയുദ്ധത്തിലും രണ്ടാം ലോകയുദ്ധത്തിലും യു.എസ്‌. പടയാളികള്‍ കരസേനയുടെ കഴിവ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

ലോകയുങ്ങക്കള്‍ക്കൊടുവില്‍ അമേരിക്ക, ലോകത്തിലെ അനിഷേധ്യ ശക്തിയായി സ്വയം അവരോധിക്കുകയും സോവിയറ്റ്‌ ശക്തിയെ ചെറുക്കുന്നതിനായി നാറ്റോ രൂപീകരണത്തിന്‌ മുന്‍കൈ എടുക്കുകയും ചെയ്‌തു. 1990ല്‍ സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ച വരെ കമ്യൂണിസ്റ്റ്‌ വിരോധമായിരുന്നു യു.എസ്സിന്റെ പൊതു സമീപനം. ഇതിന്റെ ഭാഗമായി പല യുദ്ധങ്ങള്‍ക്കും യു.എസ്‌. സേന പരസ്യവും രഹസ്യവുമായ പിന്തുണ നല്‌കി.

ഇറാക്കിന്റെ കുവൈത്ത്‌ അധിനിവേശാക്രമണങ്ങളില്‍ (1990) കുവൈത്തിനെ പിന്തുണച്ച സഖ്യസേന പിന്നീട്‌ ആണവായുധങ്ങള്‍ കൈവശമുണ്ടെന്നാരോപിച്ച്‌ ഇറാക്കിനെതിരെ യുദ്ധം ആരംഭിക്കുകയും (2001) പ്രസിഡന്റ്‌ സദ്ദാം ഹുസൈനെ തടവിലാക്കി യുദ്ധവിചാരണ ചെയ്‌ത്‌ തൂക്കിലേറ്റുകയും ചെയ്‌തു (2006).

യു.എസ്സിന്റെ സൈനിക നടപടികള്‍ക്ക്‌ മറുപടിയായി 2001 സെപ്‌. 11ന്‌ ഇസ്‌ലാമിക തീവ്രവാദികള്‍ യു.എസ്സിന്‌ കനത്ത പ്രഹരമേല്‍പ്പിച്ചു. തുടര്‍ന്നുണ്ടായ യു.എസ്‌. അഫ്‌ഗാന്‍ യുദ്ധവും പലസ്‌തീന്‍ഇസ്രയേല്‍ യുദ്ധത്തിലെ ഇസ്രയേല്‍ അനുകൂല നിലപാടും യു.എസ്സിന്റെ "പ്രഖ്യാപിത' തീവ്രവാദ വിരുദ്ധനയത്തിന്റെ സാക്ഷ്യങ്ങളാണ്‌.

യു.എസ്‌. സൈന്യത്തിന്‌ കനത്ത ആള്‍ നാശം ഉണ്ടാക്കിയ ഈ യുദ്ധങ്ങളെല്ലാം യു.എസ്‌. സമ്പദ്‌ഘടനയെ താറുമാറാക്കുകയും ചെയ്‌തു. അന്താരാഷ്‌ട്ര തലത്തില്‍ 'യുദ്ധ വിരുദ്ധ' വികാരങ്ങള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സൈനിക നയങ്ങള്‍ പുനരവലോകനം ചെയ്യപ്പെടേണ്ട ഒരു ഘട്ടത്തിലാണ്‌ എത്തി നില്‍ക്കുന്നത്‌.

ജപ്പാന്‍

എ.ഡി. 1185ല്‍ ജപ്പാനില്‍ അധികാരത്തില്‍ വന്ന മിനാമൊത്താ വംശത്തിലെ യോറിത്തോമൊ ചക്രവര്‍ത്തിയാണ്‌ ജപ്പാനില്‍ ആദ്യമായി ഒരു കരസേനയ്‌ക്കു രൂപം നല്‌കിയത്‌. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ പല പ്രവിശ്യകളിലും അധികാരം കൈയാളിയിരുന്ന പ്രഭുക്കന്മാരും സ്വകാര്യസേനകളെ സംഘടിപ്പിക്കുകയും യുദ്ധം ചെയ്യുകയുമുണ്ടായിട്ടുണ്ട്‌. എ.ഡി. 1274ല്‍ ജെങ്കിസ്‌ഖാന്റെ പൗത്രന്‍ കുബ്ലായ്‌ഖാന്‍ ജപ്പാനെ ആക്രമിച്ചുവെങ്കിലും ജപ്പാന്‍ സൈന്യങ്ങള്‍ ഈ ആക്രമണത്തെ പരാജയപ്പെടുത്തി. 1281ല്‍ കുബ്ലായ്‌ഖാന്‍ തന്നെ വലിയൊരു സൈന്യശേഖരം നടത്തി ജപ്പാന്‍ കരയിലെത്തിയെങ്കിലും പരാജിതനായി തിരിച്ചുപോയി. 14-ാം നൂറ്റാണ്ടില്‍ അധികാരം പിടിച്ചെടുത്ത ആഷിക്കാഗാ പ്രഭുകുടുംബം 252 വര്‍ഷം ജപ്പാന്‍ ഭരിച്ചു. പിന്നീട്‌ അധികാരം പിടിച്ചുപറ്റിയ സൈനിക നേതാവായ നോബുനഗാ കരസേനയെ പുനഃസംഘടിപ്പിച്ച്‌ പ്രഭുക്കന്മാരുടെ സൈന്യങ്ങളെ ശിഥിലമാക്കി ജപ്പാന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തു. നോബുനഗ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ അധികാരത്തില്‍വന്ന ഹിദേയോഷിതൊയോത്താമിയാണ്‌ ജപ്പാന്‍ കരസേനയെ കരുത്തുറ്റൊരു ശക്തിയാക്കിയത്‌. ഇദ്ദേഹത്തിന്റെ മരണശേഷം ഭരണം പിടിച്ചുപറ്റിയ ഇയേയാസ്‌ ആരംഭിച്ച പട്ടാളഭരണം 19-ാം ശ.വരെ നീണ്ടുനിന്നു. അതിനുശേഷം ഭരണാധികാരം ചക്രവര്‍ത്തിയില്‍ അര്‍പ്പിക്കപ്പെട്ടു. മുസോഹിതൊയുടെ (1867-1912) കാലത്ത്‌ ജപ്പാന്റെ സൈനിക ശക്തി വളരെ ഉയര്‍ന്നു. ഇവര്‍ ചൈനയുമായും (1894) റഷ്യയുമായും (1904) യുദ്ധം ചെയ്‌തു വിജയം വരിച്ചു. ഒന്നാംലോകയുദ്ധകാലത്തും രണ്ടാംലോകയുദ്ധകാലത്തും ജപ്പാന്‍ കരസേന നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഈ കാലഘട്ടത്തില്‍ ജപ്പാന്‍ ഏഷ്യയിലെ ഏറ്റവും മികച്ച സൈനികശക്തിയായിരുന്നു.

രണ്ടാം ലോകയുദ്ധാരംഭത്തില്‍ ജപ്പാന്‌ 10 ലക്ഷം വരുന്ന കരസൈന്യവും അത്യാധുനികങ്ങളായ ആയുധങ്ങളും ഉണ്ടായിരുന്നു. ജപ്പാന്‍ സൈന്യങ്ങള്‍ മിന്നലാക്രമണങ്ങള്‍ നടത്തുന്നതില്‍ നല്ല വൈദഗ്‌ധ്യം നേടിയിരുന്നു. രണ്ടാം ലോകയുദ്ധാവസാനം യു.എസ്സിന്റെ വരുതിയിലായ ജപ്പാന്‍ 1952ല്‍ വീണ്ടും സ്വതന്ത്രമായി. ഇന്നു ജപ്പാനു വളരെ സുശക്തവും സുസംഘടിതവുമായൊരു കരസേനയുണ്ട്‌.

ദേശീയ പൊലീസ്‌ റിസര്‍വില്‍ നിന്ന്‌ രൂപംകൊണ്ട പ്രതിരോധസേന (self defence force) യാണ്‌ ഇന്ന്‌ ജപ്പാന്‍ കരസേനയായി പ്രവര്‍ത്തിക്കുന്നത്‌. 1957ല്‍ ദേശീയ പ്രതിരോധ കൗണ്‍സില്‍ അംഗീകരിച്ച "അടിസ്ഥാന ദേശീയ പ്രതിരോധനയ'ത്തിലൂടെ ഈ പ്രതിരോധ സേനയുടെ പ്രവര്‍ത്തന മേഖല കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്‌. പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങള്‍ മുന്‍കൂട്ടിക്കണ്ട്‌ തടയുക, ആക്രമണം ഉണ്ടാകുന്ന പക്ഷം നേരിടുക, രാജ്യത്തിന്റെ സ്വാതന്ത്യ്രം സംരക്ഷിക്കുക, സമാധാനം ഉറപ്പുവരുത്തുക എന്നിവയ്‌ക്ക്‌ പ്രാധാന്യം നല്‌കുന്നത്‌.

പ്രതിരോധത്തില്‍ മാത്രം ഊന്നല്‍ നല്‌കുന്ന ജപ്പാന്‍, തങ്ങള്‍ക്ക്‌ അംഗത്വമുള്ള യു.എസ്സിനോ സൈനിക സഖ്യമനുസരിച്ച്‌ ജപ്പാന്‍ രക്ഷയ്‌ക്കായി അതിര്‍ത്തിയില്‍ സേനയെ വിന്യസിച്ചിട്ടുള്ള യു.എസ്സിനോ യാതൊരു വിധത്തിലുമുള്ള സൈനിക സഹായവും നല്‌കുന്നില്ല.

മ്യാന്‍മര്‍

എ.ഡി. 1044ലാണ്‌ അനാവ്രതന്‍ എന്ന ഒരു ചക്രവര്‍ത്തി ആദ്യമായി ബര്‍മയില്‍ സൈനികരെ സംഘടിപ്പിച്ചത്‌. അനാവ്രതന്റെ മരണശേഷം മകന്‍ സൗലു രാജാവായി (1077-84). സൗലുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വൈമാത്രയനായ ക്യാന്‍സിത്താ രാജാവായി. പിന്നീട്‌ ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തോടെ അധികാരത്തില്‍ വന്ന രാജാക്കന്മാര്‍ സൈന്യങ്ങളെ സംഘടിപ്പിക്കുന്നതില്‍ അനാസ്ഥ കാണിച്ചു. ആഭ്യന്തര കലഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കുബ്ലായ്‌ഖാന്റെ മംഗോളിയന്‍ സേന ബര്‍മയെ ആക്രമിച്ചു കീഴടക്കി (1287). പിന്നീട്‌ ഷാന്‍ വംശക്കാര്‍ ഒരു വലിയ കരസേനയെ സംഘടിപ്പിച്ചു ബര്‍മയെ സ്വതന്ത്രമാക്കി. തുടര്‍ന്ന്‌ പല വംശക്കാരും ബര്‍മയില്‍ ആധിപത്യം പുലര്‍ത്തി. ഇക്കാലത്താണ്‌ ഡച്ചുകാരും പോര്‍ച്ചുഗീസുകാരും ബര്‍മയിലെത്തുന്നത്‌. 1755 വരെ കരസേനയുടെ സ്ഥിതി ദയനീയമായിരുന്നു. 1755ല്‍ അലോങ്‌പായ രാജവംശത്തില്‍പ്പെട്ട ബുദ്ധോപായ ബര്‍മയില്‍ ആദ്യമായി 30,000 ഭടന്മാരടങ്ങുന്ന ഒരു കരസേനയെ സംഘടിപ്പിച്ചു. ബുദ്ധോപായയ്‌ക്കു ശേഷം മകന്‍ ഭാഗ്യംഡോ അധികാരമേറ്റപ്പോള്‍ സൈനികശക്തി വീണ്ടും വര്‍ധിപ്പിച്ച്‌ അയല്‍ പ്രദേശങ്ങള്‍ കൈക്കലാക്കി. 1824ല്‍ ബ്രിട്ടീഷ്‌ ഭടന്മാരുമായി ഏറ്റുമുട്ടി (ഒന്നാം ബര്‍മായുദ്ധം). തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ (രണ്ടും മൂന്നും ബര്‍മായുദ്ധങ്ങള്‍) ബ്രിട്ടീഷ്‌ സൈന്യം ബര്‍മയുടെ സേനയെ പരാജയപ്പെടുത്തി ബര്‍മയില്‍ ആധിപത്യം സ്ഥാപിക്കുകയും ബര്‍മയെ ഇന്ത്യയോടു ചേര്‍ക്കുകയും ചെയ്‌തു.

1937ല്‍ ബര്‍മയെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തി. പിന്നീട്‌ ബര്‍മയ്‌ക്ക്‌ മാത്രമായി ഒരു കരസേനയെ പുനഃസംഘടിപ്പിച്ചു. ഈ സേനയില്‍ ബര്‍മാക്കാരും ഇന്ത്യാക്കാരും ബ്രിട്ടീഷുകാരുമുണ്ടായിരുന്നു.

രണ്ടാം ലോകയുദ്ധകാലത്ത്‌ ജപ്പാന്‍ ഈ സൈന്യത്തെ ആക്രമിച്ചു ബര്‍മ കീഴടക്കി (1942). തത്‌കാലം പിന്‍വാങ്ങിയ ബ്രിട്ടീഷ്‌ സൈന്യം (ഇന്ത്യക്കാരടക്കം) ഫീല്‍ഡ്‌ മാര്‍ഷല്‍ സ്ലിമ്മിന്റെ നേതൃത്വത്തില്‍ (14-ാം പട) പ്രത്യാക്രമണം നടത്തി ജപ്പാനെ തോല്‌പിച്ച്‌ ബര്‍മ തിരികെ പിടിച്ചു (1945). ഈ യുദ്ധത്തില്‍ ബ്രിട്ടീഷ്‌ സൈന്യം നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ സംഘടിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുമായും യുദ്ധം ചെയ്‌തു. സ്വാതന്ത്ര്യലബ്‌ധി(1948)ക്കുശേഷം ബര്‍മീസ്‌ കരസേന വിപുലമായ പുനഃസംഘടനയ്‌ക്ക്‌ വിധേയമായി. ഇന്നു ബര്‍മ(മ്യാന്‍മര്‍)യ്‌ക്ക്‌ സുശക്തമായ ഒരു കരസേനയുണ്ട്‌. ഇവര്‍ക്ക്‌ മികച്ച പരിശീലനം ലഭിക്കുന്നുണ്ട്‌. ആധുനിക രീതിയിലുള്ള പടക്കോപ്പുകളും ഇവര്‍ക്ക്‌ ലഭ്യമാണ്‌.

നിയമസഭ തെരഞ്ഞെടുക്കുന്ന കൗണ്‍സില്‍ ഒഫ്‌ സ്റ്റേറ്റാണ്‌ ഭരണനിര്‍വഹണ ഘടകം. വായുനാവിക സേനകളെയപേക്ഷിച്ച്‌ കൂടുതല്‍ അംഗബലമുള്ള കരസേനയാണ്‌ പ്രമുഖം. പത്ത്‌ പ്രാദേശിക ഘടകങ്ങളും രണ്ട്‌ പാരാമിലിട്ടറി ഘടകങ്ങളും പീപ്പിള്‍സ്‌ പൊലീസ്‌ ഫോഴ്‌സ്‌, പീപ്പിള്‍സ്‌ മിലീഷ്യ കരസേനയുടെ ഭാഗമാണ്‌.

പാകിസ്‌താന്‍

1947 ആഗ. 15നു ഇന്ത്യാപാകിസ്‌താന്‍ വിഭജനത്തോടൊപ്പം സായുധ സൈന്യത്തെയും വിഭജിച്ച്‌ ഒരു ഭാഗം പാകിസ്‌താനു നല്‌കി. ഇങ്ങനെ വിഭജിച്ചുകിട്ടിയ സേനാവിഭാഗങ്ങളെ പാകിസ്‌താന്‍ പുനഃസംഘടിപ്പിച്ച്‌ പാകിസ്‌താന്റെ കരസേനയുടെ അംഗസംഖ്യ വര്‍ധിപ്പിച്ചു. അവര്‍ക്കാവശ്യമുള്ള ആധുനികങ്ങളായ ആയുധങ്ങളും പടക്കോപ്പുകളും യു.എസ്‌., ബ്രിട്ടന്‍, ഫ്രാന്‍സ്‌ മുതലായ രാജ്യങ്ങളില്‍ നിന്നു സംഭരിച്ചു. തുടര്‍ന്ന്‌ അമേരിക്കയ്‌ക്ക്‌ മുന്‍കൈയുള്ള സിയാറ്റോ, സെന്റോ എന്നീ പട്ടാളക്കൂട്ടുകെട്ടുകളില്‍ പാകിസ്‌താന്‍ അംഗമായി. ഈ പട്ടാള ഉടമ്പടികളിലെ അംഗമെന്ന നിലയ്‌ക്ക്‌ ആധുനികങ്ങളായ പടക്കോപ്പുകള്‍ പാകിസ്‌താന്‌ ലഭിച്ചു. പാകിസ്‌താന്‍ കരസേനയ്‌ക്ക്‌ പ്രത്യേക പരിശീലനകേന്ദ്രങ്ങളും മറ്റും ഏര്‍പ്പെടുത്തി അവരുടെ സൈന്യത്തെ മികച്ച ഒന്നാക്കി മാറ്റാന്‍ അവര്‍ക്ക്‌ സാധിച്ചു.

1971ല്‍ ബാംഗ്ലദേശ്‌ നഷ്ടപ്പെട്ടതിനുശേഷം പാകിസ്‌താന്‍ സായുധസേനയെ പുനഃസംഘടിപ്പിച്ചു. വമ്പിച്ച ആയുധശേഖരങ്ങളും ഇന്നവര്‍ക്കുണ്ട്‌. ഇന്ത്യയ്‌ക്കെതിരെയുള്ള പ്രതിരോധം തന്നെയാണ്‌ പാകിസ്‌താന്‍ കരസേയുടെ പ്രധാന അജണ്ട. അഫ്‌ഗാന്‍ അതിര്‍ത്തിയിലും സേന സജ്ജമാണ്‌. നാഷണല്‍ ഗാര്‍ഡ്‌, ഫ്രാണ്‍ടിയര്‍ കോര്‍പ്പസ്‌, പാകിസ്‌താന്‍ റേഞ്ചര്‍സ്‌ എന്നിവയാണ്‌ കരസേയുടെ പാരാമിലിട്ടറി ഘടകങ്ങള്‍.

ആസ്‌റ്റ്രലിയ

ആസ്‌റ്റ്രലിയയില്‍ പ്രാചീന കാലത്ത്‌ സുസംഘടിതമായൊരു ഗവണ്‍മെന്റോ കരസേനയോ ഉണ്ടായിരുന്നില്ല. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഇംഗ്ലീഷുകാര്‍ ആസ്‌റ്റ്രലിയയില്‍ കുടിയേറിയതിനെത്തുടര്‍ന്ന്‌ ആസ്‌റ്റ്രലിയയില്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഒരു കൊളോണിയല്‍ സായുധസേനയെ സംഘടിപ്പിച്ചു. ഇതില്‍ ഏറ്റവും പ്രധാനമായ ഘടകം കരസേനയായിരുന്നു. ബ്രിട്ടീഷ്‌ മോഡലില്‍ത്തന്നെയാണ്‌ ആസ്‌റ്റ്രലിയന്‍ സേനയെയും സംഘടിപ്പിച്ചത്‌. ആദ്യകാലത്ത്‌ ഇവര്‍ക്ക്‌ 430 മസ്‌കറ്റുകളും ബ്രീച്ച്‌ ലോഡ്‌ തോക്കുകളും 303 റൈഫിള്‍ മുതലായവയും ഉണ്ടായിരുന്നു. പിന്നീട്‌ പീരങ്കികളും യന്ത്രത്തോക്കുകളും ലഭിച്ചു. ആദ്യകാലത്ത്‌ ബ്രിട്ടീഷ്‌ കരസേനയിലെ ഉദ്യോഗസ്ഥന്മാര്‍ ഇവര്‍ക്ക്‌ പരിശീലനം കൊടുത്തുപോന്നിരുന്നു. ഒന്നാം ലോകയുദ്ധകാലത്തിനുശേഷം ആസ്‌റ്റ്രലിയന്‍ കരസേനയിലെ കമ്മിഷന്‍ഡ്‌ ഓഫീസര്‍മാര്‍ക്ക്‌ ബ്രിട്ടനിലെ കരസേനാപരിശീലനകേന്ദ്രങ്ങളില്‍ വച്ച്‌ പരിശീലനം ലഭിച്ചുവന്നു. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ആസ്‌റ്റ്രലിയന്‍ സൈന്യം പങ്കെടുത്തു. ഇന്ന്‌ ആസ്‌റ്റ്രലിയയ്‌ക്ക്‌ സുസജ്ജമായൊരു കരസേനയുണ്ട്‌.

കാനഡ

ചരിത്രാതീതകാലം മുതല്‌ക്കേ ഏഷ്യക്കാര്‍ കാനഡാ പ്രദേശത്ത്‌ കുടിയേറിപ്പാര്‍ത്തു. 16-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും മറ്റു യൂറോപ്യന്‍ ജനതയും കാനഡയില്‍ കുടിയേറിപ്പാര്‍ക്കുകയും ഓരോ ജനവിഭാഗവും പ്രത്യേകം കോളനികള്‍ സ്ഥാപിക്കുകയും ചെയ്‌തു. ആഭ്യന്തര സുരക്ഷിതത്വത്തിനു വേണ്ടി ഈ കോളനികള്‍ ചെറിയ കരസൈന്യങ്ങളെയും നിലനിര്‍ത്തിയിരുന്നു.

യു.എസ്‌. സ്വാതന്ത്ര്യം നേടിയതോടെ കാനഡയുടെ രാഷ്‌ട്രീയാന്തരീക്ഷത്തിലും വലിയ മാറ്റങ്ങളുണ്ടായി. ഇന്ന്‌ കാനഡ സമ്പൂര്‍ണസ്വയംഭരണമുള്ള ഒരു രാഷ്‌ട്രമാണ്‌. ബ്രിട്ടീഷ്‌ മാതൃകയില്‍ സംഘടിപ്പിച്ച കരസേനയാണ്‌ കാനഡയിലുള്ളത്‌. ഇതിലെ ആഫീസര്‍മാര്‍ക്ക്‌ ബ്രിട്ടീഷ്‌ സൈനിക പരിശീലനകേന്ദ്രങ്ങളില്‍ നിന്നും ഉന്നത പരിശീലനം ലഭിച്ചുപോരുന്നു. ഈ സൈനികര്‍ ലോകയുദ്ധങ്ങളില്‍ പ്രശസ്‌തസേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇന്ന്‌ അവര്‍ക്ക്‌ അത്യാധുനികങ്ങളായ പടക്കോപ്പുകളും ലഭ്യമായിട്ടുണ്ട്‌.

റഷ്യ

എ.ഡി. 11-ാം ശ.ത്തില്‍ റഷ്യയില്‍ രാജഭരണം നിലവില്‍ വന്നു. ഇവിടെ കോട്ടകൊത്തളങ്ങള്‍ പണികഴിപ്പിച്ച്‌ വലിയ തോതില്‍ സൈന്യങ്ങളെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ജെങ്കിസ്‌ഖാന്റെ പടയെ തടഞ്ഞുനിര്‍ത്താന്‍ ഈ റഷ്യന്‍ സേനയ്‌ക്കു സാധിച്ചില്ല. പിന്നീട്‌ ഐവാന്‍ കന്റെ പൗത്രനായ "ദിമിത്രി'യുടെ കാലത്തും റഷ്യന്‍സേന മംഗോളിയരുമായി ഏറ്റുമുട്ടി. റഷ്യന്‍ഭാഗത്ത്‌ ഒന്നരലക്ഷം പടയാളികള്‍ യുദ്ധം ചെയ്‌തതായി വിശ്വസിക്കപ്പെടുന്നു.

ഐവാന്‍ IIIന്റെ കാലത്തും (1462-1505) വാസിലി IIIന്റെ കാലത്തും (1505-33) സൈന്യത്തെ പുനഃസംഘടിപ്പിക്കുകയുണ്ടായി. ഐവാന്‍ IVന്റെ കാലത്ത്‌ വിപുലമായ സൈനിക സംഭരണം നടന്നു. ഇക്കാലത്താണ്‌ മംഗോളിയരെ റഷ്യന്‍ മണ്ണില്‍ നിന്നും തൂത്തുമാറ്റിയത്‌ (1556). പിന്നീട്‌ പീറ്റര്‍ കന്റെ കാലത്താണ്‌ റഷ്യന്‍ കരസേനയെ പുനഃസംഘടിപ്പിച്ചത്‌. സുശിക്ഷിതമായ ഈ സൈന്യം പല യുദ്ധങ്ങളും നടത്തി വിജയം വരിച്ചിട്ടുണ്ട്‌.

കാതറീന്‍ രാജ്‌ഞിയുടെ കാലത്ത്‌ (1762-96) റഷ്യയ്‌ക്ക്‌ 20 ഡിവിഷന്‍ പട്ടാളമുണ്ടായിരുന്നു. പിന്നീട്‌ സൈനിക സംവിധാനത്തില്‍ പ്രകടമായ മാറ്റമുണ്ടായത്‌ അലക്‌സാണ്ടര്‍ കന്റെ കാലത്താണ്‌ (1801-75). നവീനങ്ങളായ പടക്കോപ്പുകള്‍ ശേഖരിക്കുവാനും നല്ല പരിശീലനം ലഭിക്കുവാനും സൈനികര്‍ക്ക്‌ സാധിച്ചത്‌ അക്കാലത്താണ്‌. ഈ സൈന്യം ജനറല്‍ കുടുസോവിന്റെ നേതൃത്വത്തില്‍ നെപ്പോളിയന്റെ സൈന്യങ്ങളുമായി ദീര്‍ഘകാലം യുദ്ധം ചെയ്‌തു. ആദ്യമൊക്കെ വമ്പിച്ച വിജയങ്ങള്‍ കൈവരിച്ച നെപ്പോളിയന്‍ അവസാനം തോറ്റു പിന്മാറുകയാണുണ്ടായത്‌ (1812). ഫ്രഞ്ചുസേനയെ പിന്തുടര്‍ന്നു റഷ്യന്‍സൈന്യം വാര്‍സാ, ബര്‍ലിന്‍ തുടങ്ങിയ നഗരങ്ങളെ സ്വതന്ത്രങ്ങളാക്കി, പാരിസിലേക്ക്‌ കടന്ന്‌ പാരിസിനെയും കീഴടക്കി. പാരിസ്‌ വിജയം കഴിഞ്ഞ്‌ റഷ്യന്‍സൈന്യം തിരിച്ചെത്തുമ്പോഴേക്കും റഷ്യയില്‍ അസ്വസ്ഥത പരന്നിരുന്നു. ഈ അസ്വസ്ഥത ആഭ്യന്തരകലാപങ്ങള്‍ക്കു ബീജാവാപം ചെയ്‌തു. റഷ്യന്‍ സൈന്യത്തിന്റെ കെട്ടുറപ്പ്‌ ഉലഞ്ഞു. ഫ്രഞ്ചുവിപ്ലവം റഷ്യന്‍ കൃഷിക്കാരെയും ഫ്രാന്‍സില്‍ നിന്നും മടങ്ങിയ സൈനികരെയും സ്വാധീനിച്ചിരുന്നു. 1896 ആയപ്പോഴേക്കും റഷ്യയില്‍ കമ്യൂണിസ്റ്റുകാര്‍ സംഘടിച്ച്‌ സമരങ്ങള്‍ നടത്താന്‍ തുടങ്ങി. സാറിസ്റ്റ്‌ ഭരണത്തിനെതിരായി 1905ല്‍ ആരംഭിച്ച വിപ്ലവപ്രവര്‍ത്തനങ്ങള്‍ 1917ല്‍ രൂക്ഷതരമായി. ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ലവത്തിന്റെ ഫലമായി 1917 ഒ.ല്‍ റഷ്യയില്‍ ഒരു സോഷ്യലിസ്റ്റ്‌ രാഷ്‌ട്രം ഉടലെടുത്തു. ഈ രാഷ്‌ട്രത്തിനെതിരായി സാമ്രാജ്യത്വ ശക്തികള്‍ ഇടംകോലിടാന്‍ തുടങ്ങി. ഇതിനെ ചെറുക്കാന്‍ റഷ്യ ഒരു ജനകീയ സേനയെ സംഘടിപ്പിച്ചു (50 ഡിവിഷന്‍). അതാണ്‌ റഷ്യന്‍ ചെമ്പട. ഈ സൈന്യം അവസാനം പ്രതിവിപ്ലവകാരികള്‍ക്കെതിരെ വിജയം കൈവരിച്ചു.

പിന്നീട്‌ റഷ്യന്‍ ചെമ്പട പുനഃസംഘടനയ്‌ക്കു വിധേയമായി. റഷ്യയുടെ സ്വാതന്ത്യ്രം കാത്തുസൂക്ഷിക്കുന്നതിനു സുസ്ഥിരവും കിടയറ്റതുമായ ഒരു സൈന്യം നിലവില്‍ വന്നു.

ലെനിന്റെ നിര്യാണത്തെ (1924)ത്തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന സ്റ്റാലിന്‍ റഷ്യന്‍സേനയെ ശാസ്‌ത്രീയമായി പുനഃസംഘടിപ്പിച്ചു.

രണ്ടാം ലോകയുദ്ധമായപ്പോഴേക്കും റഷ്യന്‍ കരസേനയുടെ അംഗസംഖ്യ: 2,50,000മായി ഉയര്‍ന്നു. മികച്ച പരിശീലനം ലഭിച്ചിരുന്ന ഈ സേന ധീരതയിലും അച്ചടക്കത്തിലും ലോകത്തിലെ മറ്റേതൊരു കരസേനയെയുംകാള്‍ മികച്ചതായിരുന്നു. സ്റ്റാലിന്‍ഗ്രാഡ്‌ (വോള്‍ഗാഗ്രാഡ്‌) വരെ കുതിച്ചു കയറിയ ജര്‍മന്‍ സൈന്യത്തെ പിടിച്ചു നിര്‍ത്താനും അവസാനയുദ്ധത്തില്‍ തറപറ്റിക്കാനും ചെമ്പടയ്‌ക്കു സാധിച്ചു. തുടര്‍ന്നുള്ള യുദ്ധത്തില്‍ ജര്‍മനി, റഷ്യയടക്കമുള്ള സഖ്യസേനയ്‌ക്ക്‌ കീഴടങ്ങി. യുദ്ധാനന്തരം റഷ്യന്‍സേന പുനഃസംഘടനയ്‌ക്കു വിധേയമായി. ഈ ഘട്ടത്തില്‍ റഷ്യന്‍ കരസേനയില്‍ 150 ഡിവിഷന്‍ ഒന്നാം നിര സൈനികരുണ്ടായിരുന്നു. ഇതില്‍ 20 ഡിവിഷന്‍ കവചിതസേനയും 35 ഡിവിഷന്‍ പീരങ്കിപ്പടയും ഒന്‍പത്‌ ഡിവിഷന്‍ പാരട്രൂപ്പുമായിരുന്നു. ഈ സേനയിലെ മിക്ക ഘടകങ്ങളും യന്ത്രവത്‌കൃതമായിരുന്നു. ഇവര്‍ക്ക്‌ 20,000 ടാങ്കുകളും 203 മി.മീ., 240 മി.മീ. തോക്കുകളുമുണ്ടായിരുന്നു. ഒരേ സമയം 10,000 പാരച്യൂട്ട്‌ ഭടന്മാരെ ഏതു യുദ്ധരംഗത്തും ഇറക്കുവാന്‍ പര്യാപ്‌തമായ വിമാനങ്ങളും ഈ കരസേനയ്‌ക്കുണ്ടായിരുന്നു. ഇതിനു പുറമേ 2,50,000 സൈനികരടങ്ങുന്ന ഒരു റിസര്‍വ്‌ സേനയും റഷ്യയ്‌ക്കുണ്ടായിരുന്നു. സോവിയറ്റ്‌ യൂണിയന്‍ തകര്‍ച്ചയ്‌ക്കുശേഷം റഷ്യ സ്വതന്ത്രരാജ്യമായിത്തീര്‍ന്ന (1991)തിനെത്തുടര്‍ന്ന്‌ റഷ്യയ്‌ക്ക്‌ സ്വന്തമായി കരസേന നിലവില്‍ വന്നു (1992).

ചൈന

ക്രിസ്‌ത്വബ്‌ദാരംഭത്തിനു മുമ്പുതന്നെ ചൈനയില്‍ പലരാജവംശങ്ങളും സൈന്യങ്ങളെ നിലനിര്‍ത്തിയിരുന്നു. 19-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ പാശ്ചാത്യരുടെ ആഗമനത്തോടെ അന്നു നിലവിലിരുന്ന മഞ്ചു രാജവംശ(1644-1911)ത്തിന്റെ ശക്തി ക്ഷയിച്ചു തുടങ്ങി. ഈ ഘട്ടത്തില്‍ ക്വങ്‌ഷെയ്‌ ചക്രവര്‍ത്തി (1875-1908) ചൈനീസ്‌ സൈന്യത്തെയും ഭരണകൂടത്തെയും പാശ്ചാത്യവത്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നിരുന്നാലും 1895ല്‍ തികച്ചും ആധുനികവത്‌കരിക്കപ്പെട്ട ജപ്പാന്‍ സൈന്യത്തിനു മുമ്പില്‍ അടിയറവു പറയേണ്ടിവന്ന ചൈനയ്‌ക്ക്‌ തങ്ങളുടെ അധീനതയിലായിരുന്ന കൊറിയയും തായ്‌വാനും ജപ്പാന്‌ വിട്ടുകൊടുക്കേണ്ടതായിവന്നു. വിദേശ ശക്തികള്‍ക്ക്‌ എതിരായി പൊട്ടിപ്പുറപ്പെട്ട ബോക്‌സര്‍ കലാപ (1900)ത്തെ പാശ്ചാത്യ ശക്തികള്‍ സംയുക്തമായി അടിച്ചമര്‍ത്തി.

മഞ്ചു രാജവംശത്തിന്റെ പതനത്തിലൂടെ മാത്രമേ ചൈനയെ രക്ഷിക്കാനാകൂ എന്ന്‌ വിശ്വസിച്ച ഒരു വിഭാഗം ദേശസ്‌നേഹികള്‍ സണ്‍യാത്‌സെന്നിന്റെ നേതൃത്വത്തില്‍ ഭരണം കൈയടക്കി. 1911 ഡി.ല്‍ സണ്‍യാത്‌ സെന്‍ പ്രസിഡന്റായി ഒരു വിപ്ലവ ഭരണകൂടം നിലവില്‍ വന്നു. പക്ഷേ, പട്ടാളത്തിന്റെ പിന്തുണയോടെ യുവാന്‍ഷിഹായ്‌ സണ്‍യാത്‌ സെന്നില്‍ നിന്ന്‌ അധികാരം പിടിച്ചെടുത്തു. സണ്‍യാത്‌ സെന്‍ രൂപീകരിച്ച കുമിന്താങ്‌ പാര്‍ട്ടി (1912)യെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ച യുവാന്‍ തന്റെ മരണം (1916) വരെ ചൈനയുടെ ഏകാധിപതിയായി വിരാജിച്ചു. ശിഥിലമായിരുന്ന ചൈനീസ്‌ കരസേനയെ യുവാന്‍ പുനഃസംഘടിപ്പിച്ച്‌ പാശ്ചാത്യ മാതൃകയില്‍ ശക്തിപ്പെടുത്തി.

ജീ ആങ്‌ കീഷെങ്‌, വാംപോവ മിലിട്ടറി അക്കാദമിയില്‍

1916 മുതല്‍ ചൈന പട്ടാളമേധാവികളുടെ നിയന്ത്രണത്തിലായിരുന്നു. മഞ്ചുഭരണകാലത്തെ ഉദ്യോഗസ്ഥരും പട്ടാളമേധാവികളും ഇതില്‍ ഭാഗഭാക്കായിരുന്നു. ഇതിനിടെ 1921ല്‍ രൂപീകൃതമായ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒഫ്‌ ചൈന 1923ല്‍ കുമിന്താങ്‌ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി. പട്ടാള മേധാവികളില്‍ നിന്ന്‌ ചൈനയെ മോചിപ്പിച്ച്‌ ശക്തമായ ഒരു ദേശീയ നേതൃത്വത്തിന്‍കീഴില്‍ ഏകീകരിക്കുകയായിരുന്നു കമ്യൂണിസ്റ്റ്‌കുമിന്താങ്‌ സഖ്യത്തിന്റെ പരമമായ ലക്ഷ്യം. പുന-ഃസംഘടിപ്പിക്കപ്പെട്ട കുമിന്താങ്‌ പാര്‍ട്ടിയില്‍ ആയിരക്കണക്കിന്‌ പട്ടാളക്കാരുണ്ടായിരുന്നു. കുമിന്താങ്‌ പാര്‍ട്ടിയെ പിന്താങ്ങിക്കൊണ്ട്‌ ആത്യന്തികമായി ചൈനയില്‍ മാര്‍ക്‌സിസ്റ്റ്‌ വിപ്ലവത്തിന്‌ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്വന്തമായി സേനയെ രൂപീകരിച്ചില്ല. മറിച്ച്‌ കുമിന്താങ്‌ സേനയെ ശക്തിപ്പെടുത്തുവാനാണ്‌ ശ്രമിച്ചത്‌.

സണ്‍യാത്‌ സെന്നിന്റെ സൈനിക സഹായിയായ ജീ ആങ്‌ കീഷെക്കിനെ മോസ്‌കോയില്‍ വച്ച്‌ പരിശീലനം നല്‌കിയശേഷം വാംപോവ (whampoa)മിലിട്ടറി അക്കാദമിയുടെ തലവനായി നിയമിച്ചു. കുമിന്താങ്‌ സൈനിക ഉദ്യോഗസ്ഥര്‍ക്ക്‌ അവിടെ പരിശീലനം നല്‌കിത്തുടങ്ങി. കുമിന്താങ്‌ പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ കൊണ്ട്‌, ഉയര്‍ന്ന സൈനിക പദവികള്‍ കൈയടക്കിയ കമ്യൂണിസ്റ്റുകള്‍ തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിച്ചു.

1925ല്‍ സണ്‍യാത്‌ സെന്നിന്റെ മരണത്തെത്തുടര്‍ന്ന്‌ സൈനിക കമാന്‍ഡറായിരുന്ന ജീ ആങ്‌ കീഷെക്കിന്റെ കൈകളില്‍ അധികാരം വന്നു ചേര്‍ന്നതോടെ, 1926ല്‍ ഉത്തര ചൈനയിലേക്ക്‌ "സൈനിക മുന്നേറ്റം' നടത്തി പീക്കിങ്‌ പിടിച്ചടക്കി (1928). ഇതേ വര്‍ഷം തന്നെ ജീ ആങ്‌ കീഷെക്ക്‌ നാങ്കിങ്‌ തലസ്ഥാനമാക്കി ചൈനീസ്‌ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. അങ്ങനെ പാര്‍ട്ടി നേതൃത്വവും പട്ടാളനായകത്വവും സിവില്‍ ഭരണകൂടത്തിന്റെ അധ്യക്ഷ സ്ഥാനവും ജീ ആങ്ങില്‍ നിക്ഷിപ്‌തമായി. എന്നാല്‍ ഈ കാലത്തുതന്നെ കുമിന്താങ്ങിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുകയും പാര്‍ട്ടി ഇടതുവലതു ഘടകങ്ങളായി വിഘടിക്കുകയും ചെയ്‌തു. കമ്യൂണിസ്റ്റു പിന്തുണയുള്ള ഇടതു ഘടകം മാവോ സെ തൂങ്ങിന്റെയും ചൂ തെയുടെയും നേതൃത്വത്തില്‍ ചെമ്പട (red army) യ്‌ക്ക്‌ അടിത്തറ പാകി. ചൈനയിലെ ആദ്യത്തെ കമ്യൂണിസ്റ്റ്‌ സായുധസേനയാണ്‌ 1928ല്‍ രൂപീകൃതമായ ചെമ്പട.

1929ല്‍ പുനഃസംഘടിപ്പിച്ച ഒന്നാം ആര്‍മികോര്‍ നിലവില്‍ വന്നു. ഇവര്‍ക്കു പുറമേ പ്രാദേശിക റെജിമെന്റുകളും റെഡ്‌ഗാര്‍ഡ്‌ ഘടകങ്ങളും നിലവില്‍ വന്നു. ചെമ്പടയുടെ സമരതന്ത്രങ്ങളെ ചില പരിചയസമ്പന്നരായ സേനാനികള്‍ വിമര്‍ശിച്ചിരുന്നെങ്കിലും ചെമ്പടയുടെ ഇരുപതിരട്ടി വരുന്ന ജീആങ്ങിന്റെ കൂമിന്താങ്‌ സേനയെ നേരിടുന്നതില്‍ ഈ തന്ത്രങ്ങള്‍ ഫലവത്താണെന്നു തെളിഞ്ഞു. 1929ലെ ശരത്‌കാലത്ത്‌ ചെമ്പട വടക്കന്‍ കിയാങ്‌സിയിലെ സമരമുഖത്ത്‌ പടവെട്ടി ജീ ആങ്ങിന്റെ സേനയെ തോല്‌പിച്ചു.

പിന്നീട്‌ മാര്‍ഷല്‍ ജീആങ്‌കീഷെക്ക്‌ മൂന്നു ലക്ഷം വരുന്ന സേനയെ സ്വയം നയിച്ച്‌ കമ്യൂണിസ്റ്റ്‌ ചെമ്പടയെ നേരിട്ടു. ചെമ്പടയിലെ മുപ്പതിനായിരം വരുന്ന മുന്നണി ഭടന്മാര്‍ ഈ ഏറ്റുമുട്ടലില്‍ ജീആങ്ങിന്റെ സേനയെ പരാജയപ്പെടുത്തി. എന്നാല്‍ ഒരവസാന കൈയെന്ന നിലയ്‌ക്ക്‌ ജീആങ്‌ പത്തുലക്ഷം ഭടന്മാരെ നയിച്ച്‌ കമ്യൂണിസ്റ്റ്‌ ചെമ്പടയെ വളഞ്ഞു (1933-34). ഈ കാലഘട്ടത്തിലാണ്‌ കമ്യൂണിസ്റ്റ്‌ ചെമ്പട ചരിത്രപ്രസിദ്ധമായ ലോങ്‌മാര്‍ച്ച്‌ നടത്തിയത്‌ (1934 ഒ.). ജീആങ്ങിന്റെ പട്ടാളത്താവളങ്ങളെ തലങ്ങും വിലങ്ങും മുറിച്ച്‌ നടത്തിയ ഈ യാത്രയില്‍ (പടയോട്ടം) ചെമ്പട ജീആങ്ങിന്റെ ഭടന്മാരുമായി നിരവധി ഏറ്റുമുട്ടലുകള്‍ നടത്തി. ഈ പടയോട്ടത്തില്‍ ചെമ്പട 9,600 കി.മീ. യാത്ര ചെയ്‌തതായി കണക്കാക്കപ്പെടുന്നു. കമ്യൂണിസ്റ്റുകാര്‍ ചെമ്പടയെ പുനഃസംഘടിപ്പിച്ച്‌ പ്രത്യേക പരിശീലനങ്ങള്‍ നല്‌കി. പടക്കോപ്പുകളുടെ സംഭരണത്തിലും പുരോഗതിയുണ്ടായി.

രണ്ടാം ലോകയുദ്ധക്കാലത്ത്‌ ചൈന ജപ്പാന്റെ രൂക്ഷമായ ആക്രമണങ്ങള്‍ക്ക്‌ വിധേയമായി. ജീആങ്‌ കൈഷെക്കിന്റെ കൂമിന്താങ്‌ ഗവണ്‍മെന്റ്‌ ജപ്പാനോട്‌ യുദ്ധം പ്രഖ്യാപിച്ചു. ശക്തമായ ജപ്പാന്‍സൈന്യത്തിന്റെ ആക്രമണത്തിനു മുന്നില്‍ ജീആങ്ങിന്റെ സേന അടിപതറാന്‍ തുടങ്ങി. ഈ പ്രത്യേക സാഹചര്യത്തില്‍ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ജീആങ്‌ കീഷെക്കിനെ പിന്താങ്ങാന്‍ തീരുമാനിച്ചു. ചൈനീസ്‌ കര്‍ഷകരില്‍ നിന്നും തൊഴിലാളികളില്‍ നിന്നും സംഘടിപ്പിച്ചെടുത്ത ചെമ്പട ജപ്പാനെ പരാജയപ്പെടുത്തി. പിന്നീട്‌ മാവോ സെതുങ്ങും ചൗ എന്‍ ലായിയും ജനറല്‍ ചൂതെയും ചെമ്പടയെ പുനഃസംഘടിപ്പിച്ചു. ചെമ്പടയ്‌ക്ക്‌ ആധുനിക രീതിയിലുള്ള പരിശീലനങ്ങള്‍ നല്‌കി. നവീനായുധങ്ങള്‍ സംഭരിച്ചു. അമേരിക്കയും ബ്രിട്ടനും ജീആങ്ങിന്റെ ഭാഗത്തായിരുന്നു. സാമ്രാജ്യത്വശക്തികള്‍ ചെമ്പടയ്‌ക്കെതിരായി സര്‍വകഴിവുകളും പ്രയോഗിച്ചു. അവസാനം ചെമ്പട ജീആങ്‌കീഷെക്കിനെ പരാജയപ്പെടുത്തി. അങ്ങനെ ചൈനയില്‍ കമ്യൂണിസ്റ്റ്‌ വിപ്ലവം വിജയിച്ചു (1949 ഒ.).

സ്വാതന്ത്ര്യത്തിന്റെ ഭദ്രത ഉറപ്പു വരുത്തുവാന്‍ ചൈനീസ്‌ ഗവണ്‍മെന്റ്‌ ചെമ്പടയെ പുനഃസംഘടിപ്പിക്കുകയും പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) എന്ന്‌ പുനര്‍നാമകരണം ചെയ്യുകയും ചെയ്‌തു. ചൈനീസ്‌ ജനകീയ വിമോചനസേന എല്ലാ കാലത്തും ഒരു യുദ്ധശക്തിയും അതോടൊപ്പം ഒരു തൊഴിലാളി ശക്തിയും ഉത്‌പാദന ശക്തിയുമായിരിക്കും എന്ന്‌ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതായത്‌ പി.എല്‍.എ. വെറുമൊരു സൈനിക ശക്തി മാത്രമല്ല മറിച്ച്‌ സാമ്പത്തിക ആവശ്യങ്ങള്‍ക്കും ഉത്‌പാദന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സൈനികരുടെ വിദ്യാഭ്യാസത്തിനും ജനങ്ങള്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സേനയെ പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഇന്ന്‌ ഏറ്റവും മികച്ച ഒരു കരസൈന്യം ചൈനയ്‌ക്കുണ്ട്‌.

ഇന്ത്യ

ചരിത്രാതീതകാലം മുതല്‌ക്കേ ഇന്ത്യയില്‍ കരസേനകളെ സംഘടിപ്പിച്ചിരുന്നതായും യുദ്ധങ്ങള്‍ ചെയ്‌തിരുന്നതായും രാമായണം, മഹാഭാരതം മുതലായ ഇതിഹാസങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. ഇതിഹാസകാലം തൊട്ട്‌ ആധുനിക കാലംവരെയുള്ള ഇന്ത്യയിലെ കരസേനയുടെ ചരിത്രം അതിദീര്‍ഘമായ ഒരു കാലയളവ്‌ ഉള്‍ക്കൊള്ളുന്നുണ്ട്‌. നോ: ഇന്ത്യ; ഇന്ത്യന്‍ കരസേന

ചെക്ക്‌, സ്ലോവാക്കിയ, റുമാനിയ, പോളണ്ട്‌, ഹംഗറി, ക്യൂബാ, കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കരസേനകളുണ്ട്‌. അതുപോലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ആഫ്രിക്കന്‍ സ്റ്റേറ്റുകള്‍, ഇന്തോനേഷ്യ, ശ്രീലങ്ക, മൊറോക്കോ, ടൂണിഷ്യ, സൗദിഅറേബ്യ, ലിബിയ എന്നീ രാജ്യങ്ങളിലും കരസേനയെ നിലനിര്‍ത്തുന്നുണ്ട്‌. ഇസ്രയേല്‍ ഒരു കൊച്ചുരാജ്യമാണെങ്കിലും യു.എസ്‌. സഹായത്തോടെ മികച്ചൊരു സായുധസേനയെ സംഘടിപ്പിച്ചിട്ടുണ്ട്‌. ഇവര്‍ക്ക്‌ അത്യാധുനികങ്ങളായ പടക്കോപ്പുകളും ഉണ്ട്‌. നോ: ഇസ്രയേല്‍

ആധുനികസേനകള്‍

സ്വീഡനിലെ രാജാവായ ഗുസ്‌താവ്‌സ്‌ കക അഡോള്‍ഫ്‌ ആധുനിക യുദ്ധങ്ങളുടെ പിതാവെന്ന്‌ അറിയപ്പെടുന്നു. പ്രാട്ടസ്റ്റന്റുകളും കത്തോലിക്കരും തമ്മില്‍ നടന്ന മുപ്പതുവര്‍ഷയുദ്ധ(Thirty Year War, 1618-48)ത്തില്‍ പ്രൊട്ടസ്റ്റന്റുകളെ നയിച്ച ഇദ്ദേഹം സവിശേഷ യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും സംഘടിതമായ ഒരു സൈന്യം രൂപീകരിക്കുകയും ചെയ്‌തു. പുരാതന ഗ്രീസ്‌റോമന്‍ സൈന്യങ്ങളെ മാതൃകയാക്കിയാണ്‌ ഈ നവീന സേനകള്‍ രൂപീകരിച്ചത്‌. കാലാള്‍പ്പടയും അശ്വസേനയും അടങ്ങുന്ന ഈ സൈന്യങ്ങളില്‍ പടച്ചട്ടകള്‍ക്കുപകരം തുകല്‍ കൊണ്ടുള്ള കോട്ടുകളും പാദരക്ഷകളുമാണ്‌ സൈനികര്‍ അണിഞ്ഞിരുന്നത്‌. കുന്തം തോക്കിനു വഴിമാറുകയും ചെയ്‌തു.

സ്വീഡന്‍

സ്വീഡനിലെ ദേശീയസേന ആധുനിക കരസേനയുടെ ആദ്യമാതൃകയാണെന്നു പറയാം. സൈനികഘടന 150 ഭടന്മാര്‍ = 1 കമ്പനി, 4 കമ്പനി = 1 ബറ്റാലിയന്‍, 3 ബറ്റാലിയന്‍ = 1 ബ്രിഗേഡ്‌ എന്നിങ്ങനെയായിരുന്നു. നിരവധി ബ്രിഗേഡുകള്‍ അടങ്ങുന്ന സ്വീഡിഷ്‌ കരസേനയില്‍ ആയിരം ഭടന്മാര്‍ക്ക്‌ ആറു പീരങ്കി വീതവും മറ്റുള്ളവര്‍ക്ക്‌ തോക്കും വാളും ആയുധങ്ങളായുണ്ടായിരുന്നു. യുദ്ധരംഗത്തേക്കു പീരങ്കികള്‍ വലിച്ചുകൊണ്ടുപോകുന്നതിന്‌ ഇവര്‍ കുതിരകളെ ഉപയോഗിച്ചു പോന്നു.

സൈന്യത്തെ മൂന്നായി ഭാഗിച്ച്‌ രണ്ടു ഭാഗം ശത്രുനിരയിലേക്ക്‌ മുന്നേറുമ്പോള്‍ ഒരു ഭാഗം റിസര്‍വ്‌ (stand by) ആയി നിലകൊണ്ടിരുന്നു. യുദ്ധരംഗത്തു മരിച്ചുവീഴുന്നവര്‍ക്കും മുറിവുകള്‍ പറ്റുന്നവര്‍ക്കും ബദലായി ഇവരെ ഇറക്കുമായിരുന്നു. സ്വീഡന്റെ സേനകള്‍ കിടങ്ങുകള്‍ (War trench)കുഴിച്ചു സുരക്ഷിതമായി നിന്നു യുദ്ധം ചെയ്യുന്ന അടവും സ്വീകരിച്ചിരുന്നു.

1814നുശേഷം സ്വീഡന്‍ യാതൊരു യുദ്ധത്തിലും പങ്കാളിയായിട്ടില്ല. ഇന്നു സ്വീഡന്‍ നിഷ്‌പക്ഷതയുടെ ചരിത്രം കാത്തുസൂക്ഷിച്ചുകൊണ്ട്‌ പ്രതിരോധത്തിനും യു.എന്നിന്റെ ദ്രുതകര്‍മ സൈനികാവശ്യങ്ങള്‍ക്കും വേണ്ടിയാണ്‌ സേനയെ സജ്ജമാക്കിയിരിക്കുന്നത്‌.

തുര്‍ക്കി

1919ലെ ഗ്രീക്ക്‌ സൈന്യത്തിന്റെ ആക്രമണം തുര്‍ക്കികളെ സുല്‍ത്താനെതിരായി തിരിയാന്‍ പ്രരിപ്പിച്ചു. മുസ്‌തഫാ കമാല്‍പാഷയുടെ നേതൃത്വത്തില്‍ ഒരു ദേശീയ വിപ്ലവ ഗവണ്‍മെന്റ്‌ രൂപീകരിച്ചു. ബ്രിട്ടനും ഫ്രാന്‍സും സുല്‍ത്താന്റെ ഭാഗത്തു ചേര്‍ന്നു. മുസ്‌തഫാ കമാല്‍പാഷ തുര്‍ക്കിയില്‍ ഒരു ദേശീയ സേനയെ സംഘടിപ്പിച്ച്‌ സുല്‍ത്താനുമായും വിദേശീയ സേനയുമായും ഏറ്റുമുട്ടി വിജയം വരിച്ചു. കമാല്‍പാഷ തുര്‍ക്കിയില്‍ പല പരിഷ്‌കാരങ്ങളും വരുത്തി. അതോടൊപ്പം കിടയറ്റൊരു ദേശീയസേനയെ സംഘടിപ്പിക്കുകയും തുര്‍ക്കിയുടെ ദേശരക്ഷ ഉറപ്പുവരുത്തുകയും ചെയ്‌തു. തുടര്‍ന്നുവന്ന ഭരണാധികാരികളും തുര്‍ക്കിയുടെ ദേശരക്ഷാപ്രവര്‍ത്തനത്തില്‍ അതീവ ജാഗ്രത പുലര്‍ത്തി. ഇന്നു മധ്യപൂര്‍വദേശത്തെ ഏറ്റവുംവലിയ കരസേന തുര്‍ക്കിയുടേതാണ്‌. തുര്‍ക്കിസൈന്യത്തിന്റെ ഘടനയും സൈനിക പദവികളും യു.എസ്‌. സൈന്യത്തിനു സമാനമാണ്‌. തുര്‍ക്കിസായുധസേനയുടെ ഭരണം പ്രധാനമന്ത്രിയില്‍ നിക്ഷിപ്‌തമാണ്‌. തുര്‍ക്കിസായുധസേനയുടെ കമാന്‍ഡര്‍ഇന്‍ചീഫ്‌ തുര്‍ക്കി പ്രസിഡന്റാണ്‌. നൂതന ആയുധങ്ങള്‍ക്കും മറ്റും നാറ്റോയുടെ സഹായം തുര്‍ക്കിക്ക്‌ ലഭിക്കുന്നുണ്ട്‌. നോ: അത്താത്തുര്‍ക്ക്‌

ഈജിപ്‌ത്‌

ഈജിപ്‌തില്‍ മാറിമാറി അധികാരത്തില്‍ വന്നവര്‍ താത്‌കാലികാടിസ്ഥാനത്തില്‍ സൈന്യങ്ങളെ സംഘടിപ്പിച്ചിരുന്നു. ഈ സേനകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടായിരുന്നു. ബി.സി. 332ല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഈജിപ്‌തിനെ കീഴടക്കി ഒരു നല്ല പ്രതിരോധസേനയെ സംഘടിപ്പിച്ചു. എ.ഡി. 640നോടടുത്ത്‌ ഈജിപ്‌തിന്റെ ഭരണം ഖലീഫാ ഉമറിന്റെ കൈകളിലാകുന്നതു വരെ ഒരു ദേശീയസേന സംഘടിപ്പിക്കുവാന്‍ ഭരണാധികാരികള്‍ ശ്രമിച്ചില്ല. ഉമറിനെത്തുടര്‍ന്ന്‌ തുര്‍ക്കികളും ഫാത്തിമിയ്യാകളും ഈജിപ്‌ത്‌ ഭരിച്ചു. പിന്നീട്‌ രാജാധികാരം കൈയേറ്റ ഫറൂക്ക്‌, ബ്രിട്ടീഷ്‌ മാതൃകയില്‍ ഒരു കരസേനയെ സംഘടിപ്പിച്ചു. എന്നാല്‍ ഈ സൈന്യം ഒരു ദേശീയസേനയെന്ന ബഹുമതിക്കര്‍ഹമായിരുന്നില്ല. ഈ അവസ്ഥ രാജ്യസ്‌നേഹികളായ പട്ടാളക്കാരില്‍ അപകര്‍ഷതാബോധം വളര്‍ത്തി. അവസാനം ഈ സൈനികരെ രഹസ്യമായി സംഘടിപ്പിച്ച്‌ ജനറല്‍ നജീബും കേണല്‍ അബ്‌ദുല്‍ ഗമാല്‍ നാസറും ഫറൂക്ക്‌ രാജാവിന്റെ സ്വേച്ഛാധിപത്യത്തിനെതിരായി വിപ്ലവം നടത്തി അധികാരത്തിലെത്തി. ജനറല്‍ നജീബ്‌ ഈജിപ്‌തിനെ ഒരു ജനകീയ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു (1952). 1954ല്‍ കേണല്‍ നാസ്സര്‍ നജീബിനെ സ്ഥാനഭ്രഷ്ടനാക്കി ഈജിപ്‌തിന്റെ പ്രസിഡന്റായി. കേണല്‍ നാസര്‍ ഈജിപ്‌തിന്‌ സുശക്തമായ ഒരു ഭരണകൂടം പ്രദാനം ചെയ്‌തതോടൊപ്പം വിദേശാക്രമണങ്ങളില്‍ നിന്നും രക്ഷനേടുന്നതിനു കരസേനയെ പുനഃസംഘടിപ്പിച്ച്‌ ഈജിപ്‌തിന്റെ സേനയെ ഒരു ദേശീയസേനയെന്ന സ്ഥാനത്തേക്കുയര്‍ത്തി. ഇവര്‍ക്ക്‌ പ്രത്യേക പരിശീലനകേന്ദ്രങ്ങളും തുറന്നു. ഈ സേനയിലെ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ഇന്ത്യയില്‍ നിന്നും റഷ്യയില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ട്‌.

1967ലെ ഇസ്രയേലുമായുള്ള യുദ്ധത്തിലെ കനത്ത പരാജയത്തെത്തുടര്‍ന്ന്‌ ഈജിപ്‌ത്‌ സ്വന്തം സൈന്യങ്ങളെ പുനഃസംഘടിപ്പിക്കാന്‍ നിര്‍ബന്ധിതമായി. കരസേനയ്‌ക്കു മികച്ച പരിശീലനങ്ങളും ആധുനികായുധങ്ങളും നല്‌കി. യു.എസ്‌.എസ്‌.ആര്‍. ഈജിപ്‌തിനെ സഹായിച്ചു. നാസറിന്റെ മരണശേഷം പ്രസിഡന്റായ അന്‍വര്‍ സാദത്ത്‌ കരസേനയുടെ കാര്യക്ഷമത ഉയര്‍ത്തുന്നതില്‍ വളരെ ശ്രദ്ധിച്ചു.

1974ല്‍ ഇസ്രയേല്‍ ഈജിപ്‌തിനെതിരെ ഒരു മിന്നലാക്രമണം നടത്തി. ഈ യുദ്ധത്തില്‍ ഈജിപ്‌ഷ്യന്‍ സൈനികര്‍ മികച്ച ധീരതയോടെ പോരാടി. 1967ല്‍ നഷ്ടപ്പെട്ട കുറേ സ്ഥലങ്ങള്‍ ഈജിപ്‌ത്‌ തിരിച്ചുപിടിച്ചു. ഇന്ന്‌ ഈജിപ്‌തിന്‌ ആധുനികമായി സംഘടിപ്പിക്കപ്പെട്ട ഒരു കരസേനയുണ്ട്‌. അറബ്‌ രാഷ്‌ട്രങ്ങളില്‍ വച്ച്‌ ഏറ്റവും വികസിതവും സമ്പത്സമൃദ്ധവുമായിരുന്ന ഈജിപ്‌ത്‌, മൂന്നു ദശാബ്‌ദങ്ങളായി ഇസ്രയേലുമായി നടന്നുവന്ന നിരന്തര ഏറ്റുമുട്ടലുകളെത്തുടര്‍ന്ന്‌ തികച്ചും ദരിദ്രമായിത്തീര്‍ന്നു. 1979ലെ സമാധാന ഉടമ്പടിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. ഇന്ന്‌ ഈജിപ്‌തിന്റെ സൈനിക മുന്‍ഗണന രണ്ട്‌ വിധത്തിലാണ്‌. ഇസ്രയേല്‍ അതിര്‍ത്തിയില്‍ പ്രതിരോധത്തിനായും അറബ്‌ രാഷ്‌ട്രങ്ങളും ഉത്തരമധ്യ ആഫ്രിക്കന്‍ രാജ്യങ്ങളുമായി യുദ്ധ സജ്ജമായും ആണ്‌ ഈജിപ്‌ത്‌ സേനകളെ വിന്യസിച്ചിരിക്കുന്നത്‌.

ഇറാക്ക്‌

ഇറാക്കിലെ അസ്വാദ്‌ നഗരത്തില്‍റോന്ത്‌ ചുറ്റുന്ന യു.എസ്‌. സൈനികര്‍

ഒന്നാംലോകയുദ്ധം വരെ ഇറാക്കിനു സ്വന്തമായൊരു കരസേനയുണ്ടായിരുന്നില്ല. ഒന്നാംലോകയുദ്ധകാലത്ത്‌ തുര്‍ക്കിജര്‍മന്‍ കൂട്ടുകെട്ടിന്റേതായ സൈന്യങ്ങളെ എതിര്‍ക്കാന്‍ ബ്രിട്ടന്‍ ബ്രിട്ടീഷ്‌ഇന്ത്യന്‍ സൈന്യങ്ങളെ ഇറാക്കിലിറക്കി. യുദ്ധാനന്തരം ബ്രിട്ടന്റെ അധീനതയില്‍ ഇറാക്കില്‍ ഷെറീഫ്‌ ഹുസൈന്‍ നാമമാത്രമായ രാജാവായി ഭരണം നടത്തി. ഷെറീഫിന്റെ സൈന്യത്തിലെ ഒരു ബ്രിഗേഡിയറായിരുന്ന അബ്‌ദുല്‍ കരിം കാസിം ഒരു പട്ടാളവിപ്ലവം വഴി ഷെറീഫിനെയും ബ്രിട്ടിഷുകാരെയും തുരത്തി അധികാരമേറ്റു. കാസിമിന്റെ ഭരണകാലത്താണ്‌ ഇറാക്കില്‍ ഒരു ദേശീയസേന സംഘടിപ്പിക്കപ്പെട്ടത്‌. ഈ സേനയ്‌ക്ക്‌ മികച്ച പരിശീലനം ലഭിച്ചു. 1963ല്‍ നടന്ന കലാപത്തില്‍ കാസിം വധിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന ആരിഫും വധിക്കപ്പെട്ടു (1966). തുടര്‍ന്ന്‌ ആരിഫിന്റെ സഹോദരന്‍ അബ്‌ദുല്‍റഹിമാന്‍ ആരിഫ്‌ അധികാരമേറ്റു. ബാത്തു സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഒരു വിപ്ലവത്തില്‍ ആരിഫിനെ സ്ഥാനഭ്രഷ്ടനാക്കി തീവ്രവാദികള്‍ അധികാരം പിടിച്ചെടുത്തു (1968). ഈ വിപ്ലവഗവണ്‍മെന്റ്‌ സൈന്യങ്ങളെ പുനഃസംഘടിപ്പിച്ചു; റഷ്യയുടെ സഹായത്തോടെ ആധുനികങ്ങളായ പടക്കോപ്പുകളും ഇറാക്ക്‌ സൈന്യത്തിനു ലഭ്യമാക്കി. ഇറാക്കി സൈനികോദ്യോഗസ്ഥന്മാര്‍ക്ക്‌ ഇന്ത്യയിലെ സൈനിക കോളജുകളില്‍ നിന്ന്‌ പരിശീലനം ലഭിച്ചിരുന്നു. 1979ല്‍ സദ്ദാം ഹുസൈന്‍ ഇറാക്കിന്റെ പ്രസിഡന്റായതോടെ അറബ്‌മുസ്‌ലിം രാഷ്‌ട്രങ്ങളിലെ മികച്ച സൈനിക ശക്തികളിലൊന്നായി ഇറാക്ക്‌ മാറി. എന്നാല്‍ തുടര്‍ന്നുണ്ടായ ഇറാന്‍ഇറാക്ക്‌ യുദ്ധങ്ങള്‍, ഇറാക്കിന്റെ കുവൈത്ത്‌ അധിനിവേശം, യു.എസ്‌.ബ്രിട്ടീഷ്‌ സുയ്‌ക്ത സേനയുടെ ഇറാക്ക്‌ ആക്രമണം തുടങ്ങിയവ ഇറാക്ക്‌ സൈന്യത്തിന്‌ കനത്ത നാശനഷ്‌ടങ്ങളുമുണ്ടാക്കി. നോ: ഇറാക്ക്‌

ഇറാന്‍

പുരാതന പേര്‍ഷ്യയാണ്‌ ഇന്നത്തെ ഇറാന്‍. മഹാനായ അലക്‌സാണ്ടറും (ബി.സി. 334) മംഗോളിയനായ ജെങ്കിസ്‌ഖാനും (എ.ഡി. 1220) പേര്‍ഷ്യയെ ആക്രമിച്ചു കീഴടക്കിയിട്ടുണ്ട്‌. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെ പേര്‍ഷ്യയില്‍ ഒരു ദേശീയസേനയെ സംഘടിപ്പിക്കാന്‍ ആരും മുതിര്‍ന്നതായി കാണുന്നില്ല. 1909ലെ വിപ്ലവങ്ങള്‍ക്കു ശേഷമുണ്ടായ ആഭ്യന്തര കലഹങ്ങളെത്തുടര്‍ന്ന്‌ ഖാജന്‍ രാജവംശത്തെ മാറ്റി പഹ്‌ലവിരാജവംശം അധികാരത്തിലെത്തി (1925). ഈ വംശത്തിലെ റസാഷായുടെ പുത്രനായ മുഹമ്മദ്‌ റസാഷാ പഹ്‌ലവി 1941ല്‍ ഷായായി വാഴിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ബ്രിട്ടീഷ്‌യു.എസ്‌. സഹായത്തോടെ ഇറാനില്‍ വിപുലമായ ഒരു സൈന്യത്തെ സംഘടിപ്പിച്ചു. അംഗസംഖ്യയിലും ആധുനികങ്ങളായ പടക്കോപ്പുകളുടെ കാര്യത്തിലും പടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്ന്‌ ഇറാന്റേതാണ്‌. ഷായുടെ അംഗരക്ഷകരായി വലിയൊരു സൈന്യത്തെത്തന്നെ പ്രത്യേകം സംഘടിപ്പിച്ചിരുന്നു. ഈ സൈന്യത്തെ ചോറ്റു പട്ടാളമെന്നാണ്‌ പലരും വിശേഷിപ്പിച്ചിട്ടുള്ളത്‌.

പ്രധാനമന്ത്രിയായിരുന്ന ഡോ. മുഹമ്മദ്‌ മൊസാദിക്കിനുശേഷം ഇറാനില്‍ ഷായുടെ സ്വേച്ഛാധിപത്യമാണ്‌ നടന്നിരുന്നത്‌. സ്വന്തം അധികാരം നിലനിര്‍ത്താന്‍ ഷാ ബ്രിട്ടീഷ്‌അമേരിക്കന്‍ അനുഗ്രഹാശിസ്സുകളോടെ ഒരു വമ്പിച്ച സേനയെ നിലനിര്‍ത്തി. ലോകത്തിലേക്കു വച്ച്‌ ഏറ്റവും അധികം ജനറല്‍മാര്‍ ഇറാനിലെ ഷായുടെ സൈന്യത്തിലാണുണ്ടായിരുന്നത്‌.

1979ല്‍ ഇറാന്‍ ഷാ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ഇമാം ഖൊമൈനിയുടെ നേതൃത്വത്തില്‍ ഒരു പുതിയ ഭരണസംവിധാനം നിലവില്‍ വരികയും ഇറാനിലെ സൈന്യത്തിന്റെ പിന്തുണ ഇമാം ഖൊമൈനിക്ക്‌ ലഭിക്കുകയും ചെയ്‌തു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ഇമാംഖൊമൈനിയുടെ അനുഗ്രഹാശിസ്സുകളോടെ ബനിസാദറുടെ നേതൃത്വത്തിലുള്ള ഒരു പുതിയ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നു. ഇറാനും ഇറാക്കും തമ്മില്‍ ചില പ്രദേശങ്ങളെ സംബന്ധിച്ച്‌ നിലവിലിരുന്ന തര്‍ക്കത്തിന്റെ പേരില്‍ 1980 അവസാനത്തില്‍ ഇറാഖ്‌ ഇറാനെ ആക്രമിച്ചു. ഇറാന്റെ ചെറുത്തു നില്‌പും, ഇരുരാജ്യങ്ങള്‍ക്കുമുണ്ടായ വമ്പിച്ച നാശനഷ്ടങ്ങളും രണ്ടു രാജ്യങ്ങളും ഏകദേശം തുല്യ ശക്തികളാണെന്ന്‌ തെളിയിച്ചു. നോ: ഇറാന്‍

ഫ്രാന്‍സ്‌

ആദ്യകാലത്ത്‌ ഫ്രാന്‍സിന്‌ സംഘടിതമായൊരു കരസേനയുണ്ടായിരുന്നില്ല. പില്‌ക്കാലത്ത്‌ ഭിന്നഗോത്രങ്ങള്‍ ഒത്തുചേര്‍ന്ന്‌ ഒരു കൂട്ടുസേനയ്‌ക്ക്‌ (combined army) രൂപം കൊടുത്തു. ഫ്രാങ്കിഷ്‌ രാജവംശത്തിന്റെ ഭരണകാലത്ത്‌ ഈ സൈന്യങ്ങള്‍ പുനഃസംഘടിപ്പിക്കപ്പെട്ടു (ഷാര്‍ലമേന്‍). പക്ഷേ, ബാര്‍ബേറിയന്മാരുടെ ആക്രമണത്തില്‍ ഫ്രഞ്ച്‌സൈന്യം ശിഥിലമായി. വീണ്ടും രാജവാഴ്‌ച സ്ഥാപിക്കപ്പെട്ടപ്പോള്‍ നല്ലൊരു കാലാള്‍പ്പടയെയും, അശ്വസേനയെയും സംഘടിപ്പിക്കാന്‍ ഫ്രാന്‍സിനു കഴിഞ്ഞു. എന്നാല്‍ ഈ സൈന്യങ്ങള്‍ ശതവത്സരയുദ്ധ(1337-1453)ത്തില്‍പ്പെട്ട്‌ ഉലഞ്ഞുപോയി. പിന്നീട്‌ ലൂയി XI, XII, XIII എന്നിവരുടെ കാലത്ത്‌ (14, 15 നൂറ്റാണ്ടുകള്‍) മികച്ചൊരു സൈന്യശേഖരം ഫ്രാന്‍സിനുണ്ടായി. തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന ലൂയി തകഢന്റെകാലത്ത്‌ ഫ്രാന്‍സ്‌ കൂടുതല്‍ കരുത്താര്‍ജിച്ചു. നെപ്പോളിയന്റെ ഭരണകാലത്താണ്‌ ഫ്രഞ്ച്‌ കരസേന ഏറെ പുരോഗതിയാര്‍ജിച്ചത്‌. 1814-15ല്‍ നെപ്പോളിയന്റെ പതനത്തെത്തുടര്‍ന്ന്‌ പുനഃസ്ഥാപിക്കപ്പെട്ട ബോര്‍ബോണ്‍ ഭരണകാലത്ത്‌ ലൂയി XVIII സേനയെ പുനഃസംഘടിപ്പിച്ചു. രണ്ടാം റിപ്പബ്ലിക്കിന്റെ പ്രസിഡന്റായ നെപ്പോളിയന്‍ III ന്റെ റെഗുലര്‍ ആര്‍മി 1870-71ലെ ഫ്രാങ്കോ പ്രഷ്യന്‍ യുദ്ധത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ ദേശീയസേന വീണ്ടും ശക്തിപ്രാപിച്ചു. ഒന്നാം ലോകയുദ്ധക്കാലത്ത്‌ സഖ്യകക്ഷികള്‍ക്കൊപ്പംനിന്ന ഫ്രഞ്ച്‌സേനയ്‌ക്ക്‌ കനത്ത നാശനഷ്‌ടമുണ്ടായെങ്കിലും വിജയം കൈവരിക്കുവാന്‍ കഴിഞ്ഞു. രണ്ടാം ലോകയുദ്ധക്കാലത്തെ ജര്‍മന്‍ അധിനിവേശത്തെത്തുടര്‍ന്ന്‌ നാസി പിന്തുണയുള്ള ഭരണകൂടം ഫ്രാന്‍സില്‍ അധികാരത്തിലേറി. നാസി ഭരണത്തിനെതിരെ പൊരുതിനിന്ന ചാള്‍സ്‌ ഡി ഗാളിന്റെ ഫ്രഞ്ച്‌ സേനയ്‌ക്ക്‌ വീണ്ടും ഭരണം വീണ്ടെടുക്കാന്‍ കഴിഞ്ഞു. ആധുനിക ഫ്രഞ്ച്‌സേന ഹോം ആര്‍മി, ആര്‍മി ഒഫ്‌ ആഫ്രിക്ക, കൊളോണിയല്‍ ആര്‍മി എന്നിവ സംയോജിച്ചാണ്‌ രൂപംകൊണ്ടിരിക്കുന്നത്‌. യൂറോപ്പിലെ (ലോകത്തിലെതന്നെ) ഏറ്റവും പഴക്കമേറിയ ദേശീയ സേനയുള്ള രാജ്യം ഫ്രാന്‍സോ ബ്രിട്ടനോ ആണെന്നത്‌ ഇന്നും തര്‍ക്ക വിഷയമായി നിലനില്‌ക്കുന്നു.

ജര്‍മനി

പോളണ്ട്‌ ആക്രമണത്തിനുശേഷം ജര്‍മന്‍സേനയുടെ പരേഡ്‌

പുരാതന ജര്‍മനിയില്‍ കരസേനയുണ്ടായിരുന്നില്ല. റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചയ്‌ക്കുശേഷം ഉദ്ദേശം എ.ഡി. 9-ാം നൂറ്റാണ്ടില്‍ ഹെര്‍മന്‍ എന്നു പേരുള്ള ഒരു ഗോത്ര നേതാവ്‌ ഒരു കരസേന സംഘടിപ്പിച്ചു. ഈ സൈന്യം റോമന്‍ സൈന്യങ്ങളുമായി ഏറ്റുമുട്ടി. ട്യൂട്ടോബര്‍ഗ്‌ യുദ്ധത്തില്‍ ഹെര്‍മന്റെ ജര്‍മന്‍ സൈന്യം റോമന്‍ സൈന്യത്തെ പരാജയപ്പെടുത്തി. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ജെര്‍മാനിക്കുകളും ഫ്രാങ്കുകളും സൈന്യങ്ങളുടെ രൂപീകരണത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 10-ാം നൂറ്റാണ്ടായപ്പോഴേക്കും ജര്‍മനിയില്‍ രാജഭരണം ഉടലെടുത്തു. ഒട്ടോ I ന്റെ കാലത്ത്‌ ജര്‍മനിക്ക്‌ സംഘടിതമായൊരു കരസേനയ്‌ക്കു രൂപം കൊടുക്കാന്‍ സാധിച്ചു. ഇവര്‍ വാള്‍, പരിച, കുന്തം മുതലായ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു. ജര്‍മനിയില്‍ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടതോടെ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിലനിര്‍ത്തിയിരുന്ന സൈന്യം ശിഥില മായി. തത്‌സ്ഥാനത്തു സ്ഥിരം ശമ്പളം പറ്റുന്ന സൈന്യം നിലവില്‍ വന്നു. ചാള്‍സ്‌ ഢന്റെ കാലത്ത്‌ ഈ സൈന്യത്തിനു പുതിയ പടക്കോപ്പുകളും പ്രത്യേക പരിശീലനങ്ങളും ലഭിച്ചു. മുപ്പതാണ്ടു യുദ്ധ(1618-48)ത്തില്‍ ജര്‍മനി ശിഥിലമായി. തുടര്‍ന്ന്‌ തുര്‍ക്കിയുടെ സുശക്തമായ സേനകള്‍ ജര്‍മനിയിലേക്കു കയറി പല ആക്രമണങ്ങളും നടത്തി. 19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ വിയന്നാ ഉടമ്പടിയനുസരിച്ച്‌ 39 ജര്‍മന്‍ സ്റ്റേറ്റുകള്‍ ചേര്‍ന്ന്‌ ഒരു ഫെഡറേഷന്‍ നിലവില്‍ വന്നു. ബിസ്‌മാര്‍ക്കിന്റെ കാലത്ത്‌ (1815-98) സൈന്യത്തെ പുനഃസംഘടിപ്പിച്ചു. പുതിയ യുദ്ധമുറകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ബിസ്‌മാര്‍ക്ക്‌ വളരെ താത്‌പര്യം കാണിച്ചിരുന്നു. ബിസ്‌മാര്‍ക്കിന്റെ സൈന്യങ്ങള്‍ നിരവധി യുദ്ധങ്ങളില്‍ വിജയം കൈവരിച്ചിട്ടുണ്ട്‌. ആസ്‌ട്രിയയ്‌ക്കെതിരായി ബൊഹീമിയന്‍ മലയോരത്തുണ്ടായ യുദ്ധത്തില്‍ ജര്‍മന്‍ സൈനികര്‍ (പ്രഷ്യന്‍) ബ്രീച്ച്‌ലോഡിങ്‌ റൈഫിള്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന്‌ ഇവര്‍ നെപ്പോളിയന്‍ കകകന്റെ സേനയെ മെറ്റ്‌സ്‌ (Metz) കോട്ടയില്‍ വച്ചും, സെഡാനില്‍ (Sedan) വച്ചും തോല്‌പിച്ച്‌ പാരിസ്‌ കീഴടക്കുകയുണ്ടായി (1871). ജര്‍മനിയില്‍ രാജഭരണം പുനഃസ്ഥാപിതമായതോടെ ബിസ്‌മാര്‍ക്ക്‌ പുറത്തായി; ജര്‍മന്‍ സൈന്യവും അനാഥമായി. ഒന്നാംലോകയുദ്ധാരംഭത്തില്‍ ഒരു കുത്തഴിഞ്ഞ സൈന്യമാണ്‌ ജര്‍മനിക്കുണ്ടായിരുന്നത്‌. ഈ യുദ്ധത്തില്‍ ജര്‍മനിക്കുണ്ടായ നാശനഷ്ടങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. 1933ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയുടെ ഭരണാധികാരിയായതോടെ സായുധസൈന്യത്തെ പുനഃസംഘടിപ്പിച്ചു. ജര്‍മന്‍ സായുധസൈന്യത്തിലെ കരസേനാവിഭാഗം കിടയറ്റതായിരുന്നു. ഇവര്‍ക്ക്‌ നവീനരീതിയിലുള്ള യന്ത്രത്തോക്കുകളും റോക്കറ്റുകളും ടാങ്കുകളും ആവശ്യാനുസരണം ലഭ്യമാക്കി. ലക്ഷക്കണക്കിനു ചെറുപ്പക്കാരെ നിര്‍ബന്ധിത സൈനിക സേവനത്തിനു നിയോഗിച്ചു. മിക്ക റെജിമെന്റുകളും യന്ത്രവത്‌കരിക്കപ്പെട്ടു. 1936 ആയപ്പോഴേക്കും യൂറോപ്പ്‌ മുഴുവനും ആക്രമിച്ചു കീഴടക്കാനുള്ള സൈനികശേഖരം ജര്‍മനിക്കുണ്ടായിരുന്നു. രണ്ടാംലോകയുദ്ധം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഹിറ്റ്‌ലറുടെ സൈന്യം ആസ്‌ട്രിയ, ചെക്കോസ്ലോവാക്കിയ, പോളണ്ട്‌, ഡെന്മാര്‍ക്ക്‌, നോര്‍വെ, ഫ്രാന്‍സ്‌ മുതലായ രാജ്യങ്ങള്‍ കീഴടക്കി. ജര്‍മനിയും മുസ്സോളിനിയുടെ ഇറ്റലിയും ചേര്‍ന്ന്‌ ലിബിയന്‍ ഭാഗത്ത്‌ ബ്രിട്ടന്റെ നേരെ തിരിഞ്ഞു. ലിബിയന്‍ യുദ്ധരംഗത്ത്‌ കൈവന്ന വിജയത്തിന്റെ ലഹരി ഹിറ്റ്‌ലറെ ഒരു യുദ്ധഭ്രാന്തനാക്കി മാറ്റി. പിന്നീട്‌ ഹിറ്റ്‌ലര്‍ പത്തുലക്ഷത്തോളം വരുന്ന ഒരു സേനയെ സോവിയറ്റ്‌ റഷ്യയെ ആക്രമിക്കാന്‍ നിയോഗിച്ചു (1941 ജൂണ്‍).

ഈ സൈന്യം റഷ്യന്‍ ചെമ്പടയുമായി ഏറ്റുമുട്ടി. ജര്‍മനിയും റഷ്യയുമായുണ്ടാക്കിയിരുന്ന സന്ധിയെ മറികടന്ന്‌ ഓര്‍ക്കാപ്പുറത്ത്‌ നടത്തിയ ജര്‍മന്‍ പടയോട്ടത്തില്‍ റഷ്യയ്‌ക്ക്‌ വലിയ ഭൂവിഭാഗങ്ങള്‍ കൈയൊഴിയേണ്ടിവന്നു. ഇന്നുവരെയുള്ള യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ സമരമുഖമാണ്‌ ജര്‍മനി റഷ്യന്‍ ആക്രമണത്തിനു വേണ്ടി സൃഷ്ടിച്ചത്‌. എന്നാല്‍ ചെമ്പടയുടെ മനോവീര്യം തകര്‍ക്കാന്‍ ജര്‍മനിക്കു കഴിഞ്ഞില്ല. ആദ്യപരാജയത്തിനുശേഷം റഷ്യന്‍ സൈന്യം വളരെവേഗം പുനഃസംഘടിപ്പിക്കപ്പെട്ടു. റഷ്യയിലെ പൊതുവുടമാസമ്പ്രദായം, മറ്റു പല വ്യവസായ സ്ഥാപനങ്ങളെയും അതിവേഗം യുദ്ധോപകരണ നിര്‍മാണ സ്ഥാപനങ്ങളാക്കി മാറ്റാന്‍ സഹായകമായി. ജര്‍മനിക്ക്‌ തിരിച്ചടി നല്‌കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ അതിവേഗം പൂര്‍ത്തിയാക്കി. സ്റ്റാലിന്‍ഗ്രാഡുവരെ കുതിച്ചു കയറിയ ജര്‍മന്‍സേനയെ റഷ്യന്‍ സൈന്യം പരാജയപ്പെടുത്തി. ഐതിഹാസികമായ ഈ യുദ്ധത്തില്‍ ലക്ഷക്കണക്കിന്‌ ഭടന്മാരും സിവിലിയന്മാരും മരണമടഞ്ഞു. റഷ്യന്‍ മണ്ണില്‍ വച്ചുകിട്ടിയ നിര്‍ണായകമായ തിരിച്ചടി ജര്‍മനിയുടെ മനോവീര്യം കെടുത്തിക്കളഞ്ഞു. ഈ സമയം ആഫ്രിക്കന്‍യുദ്ധരംഗത്തും മധ്യപൂര്‍വപ്രദേശങ്ങളിലും ജര്‍മന്‍ഇറ്റാലിയന്‍ സൈന്യങ്ങള്‍ ബ്രിട്ടനുമായി പൊരിഞ്ഞ യുദ്ധത്തിലായിരുന്നു. ഈ യുദ്ധത്തിലും ജര്‍മനി പരാജയപ്പെട്ടു. എങ്കിലും സൈന്യത്തെ പുനഃസംഘടിപ്പിച്ച്‌ പുതിയ സമരമുഖങ്ങള്‍ തുറന്നു റഷ്യ അടക്കമുള്ള ബ്രിട്ടീഷ്‌ സഖ്യശക്തികളോട്‌ ശക്തമായി യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. ഈ ഘട്ടത്തില്‍ ബ്രിട്ടനും യു.എസ്സും മറ്റു സഖ്യകക്ഷികളും ചേര്‍ന്ന്‌ ജര്‍മനിക്കെതിരായി ഒരു രണ്ടാം സമരമുഖം തുറന്ന്‌ നോര്‍മണ്ടിയില്‍ കൂടി ജര്‍മനിയിലേക്ക്‌ നീങ്ങി. ഈ യുദ്ധത്തില്‍ ജര്‍മന്‍ സൈന്യം ഒരു ഭാഗത്ത്‌ റഷ്യയ്‌ക്കും മറ്റൊരു ഭാഗത്ത്‌ ബ്രിട്ടീഷ്‌ സഖ്യശക്തിക്കും കീഴടങ്ങി. തുടര്‍ന്ന്‌ ഹിറ്റ്‌ലര്‍ ആത്മഹത്യചെയ്‌തു (1945 മേയ്‌ 7). ജര്‍മനി രണ്ടായി വിഭജിക്കപ്പെട്ടു. ഒരു ഭാഗം കിഴക്ക്‌ റഷ്യയുടെയും മറ്റൊരു ഭാഗം പടിഞ്ഞാറ്‌ ബ്രിട്ടീഷ്‌ സഖ്യശക്തിയുടെയും നിയന്ത്രണത്തിലായി. പിന്നീട്‌ ഈ രണ്ടു ജര്‍മനികളും സ്വതന്ത്ര രാജ്യങ്ങളായിത്തീര്‍ന്നുവെങ്കിലും 1990 ഒ.ല്‍ ഇരുരാജ്യങ്ങളും പുന-ഃസംയോജിച്ച്‌ ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ലിക്‌ രൂപംകൊണ്ടു. ഇന്ന്‌ ജര്‍മന്‍ സേനയുടെ നിയന്ത്രണം പാര്‍ലമെന്റിലും എക്‌സിക്യൂട്ടീവിലുമായി നിക്ഷിപ്‌തമാണ്‌. 1994ല്‍ സമാധാന ദൗത്യങ്ങള്‍ക്കായി ജര്‍മന്‍ സേനയെ വിദേശരാജ്യങ്ങളിലേക്ക്‌ അയയ്‌ക്കുവാനുള്ള നിയമം നിലവില്‍ വന്നതിന്റെ ഫലമായി സേനയിലെ സാങ്കേതിക വിദഗ്‌ധരുടെ പങ്കാളിത്തം വര്‍ധിച്ചു. 2001 സെപ്‌. 11ന്‌ യു.എസ്സില്‍ തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന്‌ തീവ്രവാദം അമര്‍ച്ച ചെയ്യുന്നതിനായി അഫ്‌ഗാനിസ്‌താനിലേക്ക്‌ വിന്യസിച്ച സഖ്യസേനയില്‍ ജര്‍മന്‍ സേനയും പങ്കാളിയായിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം ഈവിധത്തില്‍ ജര്‍മന്‍ സേനയെ വിദേശ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയത്‌ ആഭ്യന്തരതലത്തില്‍ വിവാദമുയര്‍ത്തുകയുണ്ടായി. 2001 മുതല്‍ ജര്‍മന്‍ സൈന്യത്തിലെ എല്ലാ വിഭാഗങ്ങളിലും വനിതകള്‍ക്കും പങ്കാളിത്തം അനുവദിച്ചിട്ടുണ്ട്‌.

ബ്രിട്ടന്‍

എ.ഡി. ഒന്നാം ശ.ത്തില്‍, ട്യൂട്ടോണിക്ക്‌ രാഷ്‌ട്രങ്ങളില്‍ നിലവിലുണ്ടായിരുന്ന പ്രാകൃതമായ കരസേനയെപ്പോലെ ആയിരുന്നു ബ്രിട്ടനിലെ കരസേന. ബ്രിട്ടനിലേക്ക്‌ അതിക്രമിച്ചു കടക്കുന്നവരെ തുരത്തുകയായിരുന്നു ഇവരുടെ ജോലി. കൊല്ലത്തില്‍ രണ്ടുമാസക്കാലം മാത്രം സൈനികസേവനം ചെയ്യുന്നതിനു ബാധ്യസ്ഥരായിരുന്നു പടയാളികള്‍. നോര്‍മന്‍ ആധിപത്യക്കാലത്ത്‌ ഇത്‌ 40 ദിവസമാക്കി ചുരുക്കി. പിന്നീട്‌ പ്രഭുക്കന്മാരും, കപ്പിത്താന്മാരും കൂലിപ്പട്ടാളങ്ങളെ സംഘടിപ്പിച്ച്‌ അവര്‍ക്ക്‌ അമ്പും വില്ലും മറ്റും ഉപയോഗിക്കുന്നതിനു പരിശീലനം നല്‌കി. ഈ സൈനികര്‍ വിദേശങ്ങളില്‍ പോയി യുദ്ധംചെയ്യാനും ബാധ്യസ്ഥരായിരുന്നു. 1215ല്‍ ബ്രിട്ടനില്‍ ആഭ്യന്തരകലഹങ്ങള്‍ നടക്കുകയും ജോണ്‍ രാജാവ്‌ സുപ്രസിദ്ധമായ മഗ്‌നാകാര്‍ട്ടാ (1215 ജൂണ്‍ 15) ഉടമ്പടിയില്‍ ഒപ്പുവയ്‌ക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്‌തു. ഇതിനെത്തുടര്‍ന്നാണ്‌ സ്ഥിരമായ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‌കി കരസേനയെ സംഘടിപ്പിക്കുന്ന ഏര്‍പ്പാട്‌ ബ്രിട്ടനില്‍ നിലവില്‍ വന്നത്‌. ഈ സേനകള്‍ ശതവത്സരയുദ്ധത്തില്‍ ഫ്രഞ്ച്‌ സേനകളുമായി നിരവധി യുദ്ധങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. 17-ാം നൂറ്റാണ്ടു വരെ ബ്രിട്ടീഷ്‌ കരസേനയില്‍ പറയത്തക്ക മാറ്റങ്ങളൊന്നുമുണ്ടായില്ല. 17-ാം നൂറ്റാണ്ടില്‍ നടന്ന ആഭ്യന്തരയുദ്ധത്തിനു ശേഷം ബ്രിട്ടനിലെ കരസേനയുടെ സംഖ്യ എഴുപതിനായിരമാക്കി പുനഃസംഘടിപ്പിക്കപ്പെട്ടു. പുതിയ സൈന്യം ഭരണത്തിന്റെ ശക്തികേന്ദ്രമായി വളര്‍ന്നു. ചാള്‍സ്‌ കകന്റെ കാലത്ത്‌ പാര്‍ലമെന്റിന്റെ അനുമതിപ്രകാരമുള്ളതും 5,000 അംഗസംഖ്യയുള്ളതുമായ ഒരു ബ്രിഗേഡ്‌ ഒഴിച്ച്‌ ബാക്കി എല്ലാ സൈന്യങ്ങളെയും ഉപേക്ഷിക്കാന്‍ ചാള്‍സ്‌ രാജാവ്‌ നിര്‍ബന്ധിതനായി. ഇതില്‍ മോങ്ക്‌സ്‌ കോള്‍ഡ്‌സ്‌റ്റ്രീം റെജിമെന്റ്‌ നിലനിര്‍ത്തപ്പെടുകയും ആദ്യത്തെ റെജിമെന്റ്‌ ഒഫ്‌ ഗാര്‍ഡ്‌സ്‌ രൂപീകൃതമാവുകയും ചെയ്‌തു.

ചാള്‍സ്‌ രാജാവ്‌ റോയല്‍ റെജിമെന്റ്‌ ഒഫ്‌ ഹോഴ്‌സ്‌ ഗാര്‍ഡ്‌സും (Oxford blues) സെംഘടിപ്പിച്ചിരുന്നു. മറ്റു രണ്ടു കുതിരപ്പടയും കൂടി ചേര്‍ന്നതായിരുന്നു ഇന്നത്തെ ലൈഫ്‌ ഗാര്‍ഡ്‌സിന്റെ മുന്‍ഗാമികള്‍. 1662ല്‍ ഗുസ്‌താവ്‌ അഡോള്‍ഫസ്സിന്റെ സ്‌കോട്ട്‌ ബ്രിഗേഡിനെ ബ്രിട്ടനിലേക്കു കൊണ്ടുവന്ന്‌ നിലവിലുള്ള കാലാള്‍പ്പടയ്‌ക്ക്‌ നേതൃത്വം നല്‌കി. ഇവരുടെ പിന്തുടര്‍ച്ചക്കാരാണ്‌ ഇന്നത്തെ സുപ്രസിദ്ധമായ കോര്‍ ഒഫ്‌ റോയല്‍ സ്‌ക്വാഡുകള്‍. തുടര്‍ന്ന്‌ ക്വീന്‍സ്‌ റജിമെന്റ്‌ തുടങ്ങി പല സേനാവിഭാഗങ്ങളും സംഘടിപ്പിക്കപ്പെട്ടു. വില്യം III ന്റെ കാലത്ത്‌ ബില്‍ ഒഫ്‌ റൈറ്റ്‌സിലെ വ്യവസ്ഥകളനുസരിച്ച്‌ ഈ സൈന്യവിഭാഗങ്ങള്‍ക്ക്‌ നിയമസാധുത ലഭിച്ചു; അത്‌ ഇന്നും തുടര്‍ന്നുകൊണ്ടു പോവുകയും ചെയ്യുന്നു. 1691ല്‍ സൈന്യത്തിന്റെ സംഖ്യാബലം വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്റ്‌ അനുവാദം നല്‌കി. എന്നാല്‍ സമാധാനനില കൈവന്നതോടെ സംഖ്യ 19,000 ആക്കി കുറച്ചു.

സപ്‌തവത്‌സരയുദ്ധ കാലത്തു സൈന്യബലം ബ്രിട്ടനില്‍ 67,000 ആയും വിദേശത്തുള്ള ബ്രിട്ടീഷ്‌ അധിനിവേശ പ്രദേശങ്ങളില്‍ 37,000 ആയും ഉയര്‍ത്തുകയുണ്ടായി. ഈ കാലഘട്ടത്തിലാണ്‌ (1716) പീരങ്കിപ്പട (Royal regiment of Artillery) സംഘടിപ്പിക്കപ്പെട്ടത്‌. പിന്നീട്‌ ആര്‍മി എന്‍ജിനീയറിങ്‌ കോര്‍ സംഘടിപ്പിച്ച്‌ ഓര്‍ഡിനന്‍സ്‌ വിഭാഗത്തോട്‌ ചേര്‍ക്കുകയുണ്ടായി. അമേരിക്കന്‍ സ്വാതന്ത്യ്രസമരകാലത്ത്‌ സൈനികരുടെ സംഖ്യ വീണ്ടും വര്‍ധിപ്പിച്ചുവെങ്കിലും സമരം തീര്‍ന്നപ്പോള്‍ (1783) ആഭ്യന്തരസേനയുടെ അംഗസംഖ്യ 17,000 ആയി കുറച്ചു. 1815 ആയപ്പോഴേക്കും ഇന്ത്യയില്‍ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി നിലനിര്‍ത്തിയിരുന്ന പട്ടാളവും, മിലിഷ്യയും നാവികസേനയും ചേര്‍ന്ന്‌ ബ്രിട്ടന്റെ സൈന്യബലം 8,00,000 ആയി ഉയര്‍ന്നു.

അമേരിക്കന്‍ സ്വാതന്ത്യ്രസമരത്തെത്തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ സംഖ്യ 2,46,000ല്‍ നിന്നും 76,000 ആയി ചുരുക്കി. ക്രീമീയന്‍ യുദ്ധവും (1854-56) ഇന്ത്യയില്‍ നടന്ന ഒന്നാം സ്വാതന്ത്ര്യസമരവും (1857) ബ്രിട്ടീഷ്‌ സൈനിക ശക്തി പുനഃസംഘടിപ്പിക്കേണ്ടതാവശ്യമാക്കിത്തീര്‍ത്തു. റോയല്‍ ആര്‍ട്ടിലറിയും, റോയല്‍ എന്‍ജിനീയേഴ്‌സും ബ്രിട്ടീഷ്‌ കമാന്‍ഡര്‍ഇന്‍ചീഫിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. കമ്മിഷന്‍ഡ്‌ ഉദ്യോഗസ്ഥന്മാര്‍ക്കുള്ള പരിശീലനകേന്ദ്രം (staff college) 1859ല്‍ സ്ഥാപിച്ചു.

ഫ്രഞ്ചുകാരുമായി വീണ്ടും ഒരു യുദ്ധസാധ്യത തെളിഞ്ഞുവന്നപ്പോള്‍ കരസേനയുടെ സംഖ്യ 1,80,000 ആയി ഉയര്‍ത്തി. ഈ കാലഘട്ടത്തില്‍ പ്രഷ്യന്‍ സേനകള്‍ ഏഴാഴ്‌ചത്തെ യുദ്ധംകൊണ്ട്‌ ആസ്‌ട്രിയന്‍ സേനയെ തകര്‍ത്തതും (1866) ഫ്രാങ്കോ ജര്‍മന്‍ യുദ്ധം നടന്നതും (1870-71) ബ്രിട്ടീഷ്‌ ഭരണാധികാരികളില്‍ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ലോര്‍ഡ്‌ കാര്‍വെല്ലിന്റെ കാലത്ത്‌ ഒരു വലിയ റിസര്‍വ്‌ സേനയ്‌ക്ക്‌ രൂപം കൊടുത്തു. ഹ്രസ്വകാലസേവനം, ദീര്‍ഘകാലസേവനം എന്നീ രണ്ടു വ്യവസ്ഥകള്‍ നിലവില്‍ വന്നു.

ബ്രിട്ടനെ വിവിധ ടെറിട്ടോറിയല്‍ ഡിസ്‌ട്രിക്‌റ്റുകളായി വിഭജിച്ച്‌ ബറ്റാലിയനുകളെ കൂട്ടിച്ചേര്‍ത്ത്‌ മിലിഷ്യയെയും, വാളന്റിയര്‍ കോറിനെയും ഓരോ യൂണിറ്റായി സംഘടിപ്പിച്ചു നിലനിര്‍ത്തുന്ന ഏര്‍പ്പാടുകളുണ്ടാക്കി. 1907ല്‍ ജനറല്‍ സ്റ്റാഫിന്റെ രൂപീകരണത്തോടുകൂടി സൈനിക ഡിവിഷനുകള്‍ ചേര്‍ത്ത്‌ കോറുകള്‍ സംഘടിപ്പിച്ചു. രണ്ടാം നിരയില്‍ മിലിഷ്യയും മൂന്നാം നിരയില്‍ വാളന്റിയര്‍ സേനയും പ്രവര്‍ത്തിച്ചു. പിന്നീട്‌ ഒന്നും രണ്ടും നിരകളെ അന്യോന്യം ബന്ധപ്പെടുത്തി ഓരോന്നും ഡിവിഷന്‍ തലത്തില്‍ പുനഃസംഘടിപ്പിച്ച്‌ ആറു ഡിവിഷനുകള്‍ സൃഷ്ടിച്ചു.

ഓരോ ഡിവിഷനിലും നാലു ബറ്റാലിയന്‍ കാലാള്‍പ്പടയുള്‍ക്കൊള്ളുന്ന മൂന്ന്‌ ബ്രിഗേഡുകള്‍ (മൊത്തം പന്ത്രണ്ടു ബറ്റാലിയന്‍ കാലാള്‍പ്പട), രണ്ട്‌ മൗണ്ടഡ്‌ കാലാള്‍പ്പട കമ്പനികള്‍, രണ്ട്‌ എന്‍ജിനീയര്‍ ഫീല്‍ഡ്‌ കമ്പനികള്‍, ഒരു ടെലിഗ്രാഫ്‌ കമ്പനി, ഒരു ട്രാന്‍സ്‌പോര്‍ട്ട്‌ സപ്ലൈ കോളം, ഒരു ഫീല്‍ഡ്‌ ആംബുലന്‍സ്‌, നാല്‌ ബ്രിഗേഡ്‌ അശ്വസേനകള്‍ എന്നിവ സ്ഥിരമായി നിലനിര്‍ത്താന്‍ ആരംഭിച്ചു. കൂടാതെ ആവശ്യാനുസരണം എയര്‍ സ്‌ക്വാഡ്രന്‍, വയര്‍ലസ്‌ വിഭാഗം, സിഗ്‌നല്‍ വിഭാഗം, ബലൂണ്‍വിഭാഗം തുടങ്ങിയവയും ഓരോ ഡിവിഷനിലും പ്രവര്‍ത്തിച്ചുപോന്നു. ഇവര്‍ക്ക്‌ പുറമേ റിസര്‍വ്‌സേനയും ടെറിട്ടോറിയല്‍ സേനയും പ്രത്യേകം നിലനിര്‍ത്തിപ്പോന്നു.

ബോയര്‍ യുദ്ധത്തെ(1899-1902)ത്തുടര്‍ന്ന്‌ സൈന്യത്തിന്റെ ഘടന വീണ്ടും മാറ്റങ്ങള്‍ക്കു വിധേയമായി. പുത്രികാ രാജ്യങ്ങളും കോളനികളും സ്വന്തം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക്‌ സൈന്യങ്ങളെ സംഘടിപ്പിക്കാനും ആവശ്യം വരുമ്പോള്‍ ഈ സൈന്യങ്ങള്‍ ബ്രിട്ടീഷ്‌ സൈന്യങ്ങളുമായി ഒത്തുചേര്‍ന്ന്‌ ഏതു ഭാഗത്തും യുദ്ധം ചെയ്യാനും വേണ്ട ഏര്‍പ്പാടുകള്‍ ഉണ്ടാക്കി. ബ്രിട്ടന്‍ ആറ്‌ ഡിവിഷന്‍ സ്ഥിരം സൈനികരെയും 14 ഡിവിഷന്‍ ടെറിട്ടോറിയല്‍ സേനയെയും നിലനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്‍പത്‌ ഡിവിഷനും ആസ്‌റ്റ്രലിയ, കാനഡ തുടങ്ങിയ ഡൊമീനിയനുകളെല്ലാം കൂടി 16 ഡിവിഷനുകളും ഉള്‍പ്പെടെ മൊത്തം 45 ഡിവിഷനുകളും നിലനിര്‍ത്തണമെന്നായിരുന്നു വ്യവസ്ഥ. 1910ലെ യുദ്ധത്തില്‍ സൈന്യങ്ങളെ ശേഖരിച്ചു നിര്‍ത്തുന്നതിനും റിസര്‍വ്‌ റെജിമെന്റുകള്‍ സംഘടിപ്പിക്കുന്നതിനും ഉള്ള ആറ്‌ ഡിപ്പോകള്‍ തുറക്കപ്പെട്ടു. രാജ്യത്തുള്ള കുതിരകളുടെ കാനേഷുമാരി എടുക്കുന്നതിനും അവയെ അശ്വസേനയ്‌ക്കു ലഭ്യമാക്കാനുമുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ബ്രിട്ടനിലും ഡൊമീനിയനുകളിലും കോളനികളിലും കരസേനയുടെ വിപുലീകരണം നടന്നു. 1890 മുതല്‍ ഒന്നാംലോകയുദ്ധം വരെ ബ്രിട്ടന്റെ കരസേനയുടെ അംഗസംഖ്യ താഴെ ചേര്‍ക്കുന്നു. 1890-2,09,221; 18952,20,309; 1901-4,50,000; 1903-1904-2,35,761; 1910-1911-3,05,299; 1914-7,25,000; ഒന്നാം ലോകയുദ്ധകാലത്ത്‌ 55,85,000 (ഇതിനുപുറമേ, 87 ഇന്‍ഫന്‍ട്രി ഡിവിഷനും, ഒന്‍പത്‌ മൗണ്ടഡ്‌ ഡിവിഷനും പ്രത്യേകമായുണ്ടായിരുന്നു). ഒന്നാം ലോകയുദ്ധത്തിനുശേഷം ബ്രിട്ടീഷ്‌ കരസേനയില്‍ വമ്പിച്ച മാറ്റങ്ങളുണ്ടായി. പുതിയതരം ആയുധങ്ങളും വാഹനങ്ങളും വാര്‍ത്താവിനിമയ സാമഗ്രികളും സംഭരിക്കപ്പെട്ടു. സാമ്പത്തികമായ ബുദ്ധിമുട്ട്‌, യുദ്ധത്തോടുണ്ടായ വെറുപ്പ്‌, സൈന്യത്തിലേക്ക്‌ പ്രാപ്‌തിയുള്ളവരെ ആവശ്യമുള്ളത്ര ലഭിക്കായ്‌ക എന്നീ കാരണങ്ങളാല്‍ സൈന്യവിപുലീകരണം മന്ദഗതിയിലായി. ഈ നില രണ്ടാംലോകയുദ്ധം വരെ തുടര്‍ന്നു; ബ്രിട്ടന്‌ രണ്ടാംലോക യുദ്ധത്തിന്റെ (1939-45) തുടക്കത്തില്‍ പല തിരിച്ചടികളും നേരിടേണ്ടി വന്നു. എന്നാല്‍ വളരെ വേഗത്തില്‍ ബ്രിട്ടനിലും ഡൊമീനിയനുകളിലും ഇന്ത്യയിലും വിപുലമായ തോതില്‍ സൈന്യത്തിലേക്കു റിക്രൂട്ട്‌മെന്റ്‌ ആരംഭിച്ചു. പുതിയ പരിശീലനകേന്ദ്രങ്ങള്‍ തുറന്നു. കമ്മിഷന്‍ഡ്‌ ആഫീസര്‍മാരെ എടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രത്യേക ഏര്‍പ്പാടുകള്‍ ഉണ്ടാക്കി. വളരെ വേഗത്തില്‍ ബ്രിട്ടനു ശക്തമായൊരു സൈന്യത്തെ സജ്ജമാക്കാന്‍ സാധിച്ചു.

രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്റെ സൈനികശേഖരം ഇപ്രകാരമായിരുന്നു: ബ്രിട്ടന്‍30,00,000 (രണ്ടു ലക്ഷം സ്‌ത്രീകളടക്കം); കാനഡ5 ഡിവിഷന്‍; ആസ്‌റ്റ്രലിയ6 ഡിവിഷന്‍; ഇന്ത്യ12 ഡിവിഷന്‍; സിലോണ്‍3 ഡിവിഷന്‍; തെക്കേ ആഫ്രിക്ക2 ഡിവിഷന്‍; കിഴക്കേ ആഫ്രിക്ക1 ഡിവിഷന്‍; പടിഞ്ഞാറേ ആഫ്രിക്ക2 ഡിവിഷന്‍; ഈ യുദ്ധത്തില്‍ ബ്രിട്ടന്‍ ഉള്‍പ്പെട്ട സഖ്യകക്ഷി ജര്‍മനിയെയും ഇറ്റലിയെയും ജപ്പാനെയും കീഴടക്കി വിജയം കൈവരിച്ചു. നോ: രണ്ടാം ലോകയുദ്ധം

യുദ്ധാനന്തരമുണ്ടായ സ്വാതന്ത്ര്യസമരങ്ങളും മറ്റും കൊണ്ട്‌ ഭരണസംവിധാനത്തിലെന്നപോലെ ബ്രിട്ടന്റെ സൈനിക സംവിധാനത്തിലും മാറ്റങ്ങള്‍ ആവശ്യമായി. സൈനികരുടെ അംഗസംഖ്യയില്‍ കുറവുവരുത്തി. എങ്കിലും നവീനരീതിയിലുള്ള ആയുധങ്ങള്‍ നല്‌കി ബ്രിട്ടന്‍ അവരുടെ കരസേനയെ പുനഃസംഘടിപ്പിച്ചിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധത്തില്‍ വിജയം നേടിയെങ്കിലും കൂടുതല്‍ ശക്തമായ സേനയുമായി വിശേഷിച്ചും യു.എസ്‌. സേനയുമായി സഖ്യമുണ്ടാക്കുന്നതാണ്‌ ഗുണകരമെന്ന്‌ മനസ്സിലാക്കിയ ബ്രിട്ടന്‍ തുടര്‍ന്നിങ്ങോട്ട്‌ ഈ നയമാണ്‌ സ്വീകരിച്ചു വന്നിട്ടുള്ളത്‌. ഇതുതന്നെയാണ്‌ നാറ്റോയുടെയും അതിലൂടെ ഒരു സ്ഥിരം പാശ്ചാത്യസേനയുടെയും രൂപീകരണത്തിലേക്ക്‌ വഴിതെളിച്ചത്‌. ഇതനുസരിച്ച്‌ സൈനികബലം വര്‍ധിപ്പിക്കുന്നതിനായി 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ പുരുഷന്മാര്‍ക്ക്‌ അഞ്ചുവര്‍ഷത്തെ സൈനികസേവനം നിര്‍ബന്ധിതമാക്കി. എന്നാല്‍ ലോകകാര്യങ്ങളില്‍ ബ്രിട്ടന്റെ പ്രഭാവം അസ്‌തമിച്ചുതുടങ്ങിയതോടെ വലിയ സേനയുടെ ആവശ്യം ഇല്ലാതായതിനെത്തുടര്‍ന്ന്‌ 1957ല്‍ സൈനിക നയം പുനരവലോകനം ചെയ്യപ്പെട്ടു. നിര്‍ബന്ധിത സൈനിക സേവനം നിര്‍ത്തലാക്കുകയും സൈനിക ബലം കുറയ്‌ക്കുകയും ആയി പിന്നീടുള്ള രാഷ്‌ട്രീയ നയം. വിദേശങ്ങളില്‍ വിന്യസിച്ചിരുന്ന സേനകളെ പിന്‍വലിച്ചുവെങ്കിലും നാറ്റോയോടുള്ള പ്രതിബദ്ധതയ്‌ക്ക്‌ തന്നെയാണ്‌ ബ്രിട്ടന്‍ ഇന്നും മുന്‍തൂക്കം കൊടുക്കുന്നത്‌.

യു.എസ്‌.

അമേരിക്കന്‍ വന്‍കരയില്‍ കുടിയേറി കോളനികള്‍ സ്ഥാപിച്ചവരാണ്‌ അവിടെ സംഘടിതമായ ഒരു കരസേനയെ ആദ്യമായി ഉണ്ടാക്കിയത്‌. 18-ാം നൂറ്റാണ്ടായപ്പോഴേക്കും അമേരിക്കയില്‍ ആഭ്യന്തര കലഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന്‌ 1776ല്‍ സ്വാതന്ത്യ്രം നേടുകയും ചെയ്‌തു. (നോ: അമേരിക്കന്‍ സ്വാതന്ത്യ്രസമരം) കൊളോണിയല്‍ കരസേനയുടെ സ്ഥാനത്ത്‌ സ്വതന്ത്ര കരസേനകള്‍ നിലവില്‍ വന്നു.

അഫ്‌ഗാനിസ്ഥാനിലെ സാബൂളിലുള്ള ഷാബില കലാന്‍ ഗ്രാമത്തില്‍യു.എസ്‌. സൈനികരും അഫ്‌ഗാന്‍ നാഷണല്‍ആര്‍മി അംഗങ്ങളും ചേര്‍ന്നുനടത്തുന്ന സംയുക്ത പട്രാള്‍

സ്വാതന്ത്ര്യലബ്‌ധിക്കുശേഷം യു.എസ്സില്‍ സായുധസേനാ വിഭാഗം വിപുലമായ തോതില്‍ പുനഃസംഘടിപ്പിക്കപ്പെട്ടു. ഇതില്‍ ഏറ്റവും വലിയ വിഭാഗം കരസേനയാണ്‌. ഒന്നാം ലോകയുദ്ധത്തിലും രണ്ടാം ലോകയുദ്ധത്തിലും യു.എസ്‌. പടയാളികള്‍ കരസേനയുടെ കഴിവ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ലോകയുങ്ങക്കള്‍ക്കൊടുവില്‍ അമേരിക്ക, ലോകത്തിലെ അനിഷേധ്യ ശക്തിയായി സ്വയം അവരോധിക്കുകയും സോവിയറ്റ്‌ ശക്തിയെ ചെറുക്കുന്നതിനായി നാറ്റോ രൂപീകരണത്തിന്‌ മുന്‍കൈ എടുക്കുകയും ചെയ്‌തു. 1990ല്‍ സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ച വരെ കമ്യൂണിസ്റ്റ്‌ വിരോധമായിരുന്നു യു.എസ്സിന്റെ പൊതു സമീപനം. ഇതിന്റെ ഭാഗമായി പല യുദ്ധങ്ങള്‍ക്കും യു.എസ്‌. സേന പരസ്യവും രഹസ്യവുമായ പിന്തുണ നല്‌കി. ഇറാക്കിന്റെ കുവൈത്ത്‌ അധിനിവേശാക്രമണങ്ങളില്‍ (1990) കുവൈത്തിനെ പിന്തുണച്ച സഖ്യസേന പിന്നീട്‌ ആണവായുധങ്ങള്‍ കൈവശമുണ്ടെന്നാരോപിച്ച്‌ ഇറാക്കിനെതിരെ യുദ്ധം ആരംഭിക്കുകയും (2001) പ്രസിഡന്റ്‌ സദ്ദാം ഹുസൈനെ തടവിലാക്കി യുദ്ധവിചാരണ ചെയ്‌ത്‌ തൂക്കിലേറ്റുകയും ചെയ്‌തു (2006).

യു.എസ്സിന്റെ സൈനിക നടപടികള്‍ക്ക്‌ മറുപടിയായി 2001 സെപ്‌. 11ന്‌ ഇസ്‌ലാമിക തീവ്രവാദികള്‍ യു.എസ്സിന്‌ കനത്ത പ്രഹരമേല്‍പ്പിച്ചു. തുടര്‍ന്നുണ്ടായ യു.എസ്‌. അഫ്‌ഗാന്‍ യുദ്ധവും പലസ്‌തീന്‍ഇസ്രയേല്‍ യുദ്ധത്തിലെ ഇസ്രയേല്‍ അനുകൂല നിലപാടും യു.എസ്സിന്റെ "പ്രഖ്യാപിത' തീവ്രവാദ വിരുദ്ധനയത്തിന്റെ സാക്ഷ്യങ്ങളാണ്‌. യു.എസ്‌. സൈന്യത്തിന്‌ കനത്ത ആള്‍ നാശം ഉണ്ടാക്കിയ ഈ യുദ്ധങ്ങളെല്ലാം യു.എസ്‌. സമ്പദ്‌ഘടനയെ താറുമാറാക്കുകയും ചെയ്‌തു. അന്താരാഷ്‌ട്ര തലത്തില്‍ 'യുദ്ധ വിരുദ്ധ' വികാരങ്ങള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സൈനിക നയങ്ങള്‍ പുനരവലോകനം ചെയ്യപ്പെടേണ്ട ഒരു ഘട്ടത്തിലാണ്‌ എത്തി നില്‍ക്കുന്നത്‌.

ജപ്പാന്‍

എ.ഡി. 1185ല്‍ ജപ്പാനില്‍ അധികാരത്തില്‍ വന്ന മിനാമൊത്താ വംശത്തിലെ യോറിത്തോമൊ ചക്രവര്‍ത്തിയാണ്‌ ജപ്പാനില്‍ ആദ്യമായി ഒരു കരസേനയ്‌ക്കു രൂപം നല്‌കിയത്‌. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ പല പ്രവിശ്യകളിലും അധികാരം കൈയാളിയിരുന്ന പ്രഭുക്കന്മാരും സ്വകാര്യസേനകളെ സംഘടിപ്പിക്കുകയും യുദ്ധം ചെയ്യുകയുമുണ്ടായിട്ടുണ്ട്‌. എ.ഡി. 1274ല്‍ ജെങ്കിസ്‌ഖാന്റെ പൗത്രന്‍ കുബ്ലായ്‌ഖാന്‍ ജപ്പാനെ ആക്രമിച്ചുവെങ്കിലും ജപ്പാന്‍ സൈന്യങ്ങള്‍ ഈ ആക്രമണത്തെ പരാജയപ്പെടുത്തി. 1281ല്‍ കുബ്ലായ്‌ഖാന്‍ തന്നെ വലിയൊരു സൈന്യശേഖരം നടത്തി ജപ്പാന്‍ കരയിലെത്തിയെങ്കിലും പരാജിതനായി തിരിച്ചുപോയി. 14-ാം നൂറ്റാണ്ടില്‍ അധികാരം പിടിച്ചെടുത്ത ആഷിക്കാഗാ പ്രഭുകുടുംബം 252 വര്‍ഷം ജപ്പാന്‍ ഭരിച്ചു. പിന്നീട്‌ അധികാരം പിടിച്ചുപറ്റിയ സൈനിക നേതാവായ നോബുനഗാ കരസേനയെ പുനഃസംഘടിപ്പിച്ച്‌ പ്രഭുക്കന്മാരുടെ സൈന്യങ്ങളെ ശിഥിലമാക്കി ജപ്പാന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തു. നോബുനഗ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ അധികാരത്തില്‍വന്ന ഹിദേയോഷിതൊയോത്താമിയാണ്‌ ജപ്പാന്‍ കരസേനയെ കരുത്തുറ്റൊരു ശക്തിയാക്കിയത്‌. ഇദ്ദേഹത്തിന്റെ മരണശേഷം ഭരണം പിടിച്ചുപറ്റിയ ഇയേയാസ്‌ ആരംഭിച്ച പട്ടാളഭരണം 19-ാം ശ.വരെ നീണ്ടുനിന്നു. അതിനുശേഷം ഭരണാധികാരം ചക്രവര്‍ത്തിയില്‍ അര്‍പ്പിക്കപ്പെട്ടു. മുസോഹിതൊയുടെ (1867-1912) കാലത്ത്‌ ജപ്പാന്റെ സൈനിക ശക്തി വളരെ ഉയര്‍ന്നു. ഇവര്‍ ചൈനയുമായും (1894) റഷ്യയുമായും (1904) യുദ്ധം ചെയ്‌തു വിജയം വരിച്ചു. ഒന്നാംലോകയുദ്ധകാലത്തും രണ്ടാംലോകയുദ്ധകാലത്തും ജപ്പാന്‍ കരസേന നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഈ കാലഘട്ടത്തില്‍ ജപ്പാന്‍ ഏഷ്യയിലെ ഏറ്റവും മികച്ച സൈനികശക്തിയായിരുന്നു.

രണ്ടാം ലോകയുദ്ധാരംഭത്തില്‍ ജപ്പാന്‌ 10 ലക്ഷം വരുന്ന കരസൈന്യവും അത്യാധുനികങ്ങളായ ആയുധങ്ങളും ഉണ്ടായിരുന്നു. ജപ്പാന്‍ സൈന്യങ്ങള്‍ മിന്നലാക്രമണങ്ങള്‍ നടത്തുന്നതില്‍ നല്ല വൈദഗ്‌ധ്യം നേടിയിരുന്നു. രണ്ടാം ലോകയുദ്ധാവസാനം യു.എസ്സിന്റെ വരുതിയിലായ ജപ്പാന്‍ 1952ല്‍ വീണ്ടും സ്വതന്ത്രമായി. ഇന്നു ജപ്പാനു വളരെ സുശക്തവും സുസംഘടിതവുമായൊരു കരസേനയുണ്ട്‌.

ദേശീയ പൊലീസ്‌ റിസര്‍വില്‍ നിന്ന്‌ രൂപംകൊണ്ട പ്രതിരോധസേന (self defence force) യാണ്‌ ഇന്ന്‌ ജപ്പാന്‍ കരസേനയായി പ്രവര്‍ത്തിക്കുന്നത്‌. 1957ല്‍ ദേശീയ പ്രതിരോധ കൗണ്‍സില്‍ അംഗീകരിച്ച "അടിസ്ഥാന ദേശീയ പ്രതിരോധനയ'ത്തിലൂടെ ഈ പ്രതിരോധ സേനയുടെ പ്രവര്‍ത്തന മേഖല കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്‌. പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങള്‍ മുന്‍കൂട്ടിക്കണ്ട്‌ തടയുക, ആക്രമണം ഉണ്ടാകുന്ന പക്ഷം നേരിടുക, രാജ്യത്തിന്റെ സ്വാതന്ത്യ്രം സംരക്ഷിക്കുക, സമാധാനം ഉറപ്പുവരുത്തുക എന്നിവയ്‌ക്ക്‌ പ്രാധാന്യം നല്‌കുന്നത്‌.

പ്രതിരോധത്തില്‍ മാത്രം ഊന്നല്‍ നല്‌കുന്ന ജപ്പാന്‍, തങ്ങള്‍ക്ക്‌ അംഗത്വമുള്ള യു.എസ്സിനോ സൈനിക സഖ്യമനുസരിച്ച്‌ ജപ്പാന്‍ രക്ഷയ്‌ക്കായി അതിര്‍ത്തിയില്‍ സേനയെ വിന്യസിച്ചിട്ടുള്ള യു.എസ്സിനോ യാതൊരു വിധത്തിലുമുള്ള സൈനിക സഹായവും നല്‌കുന്നില്ല.

മ്യാന്‍മര്‍

എ.ഡി. 1044ലാണ്‌ അനാവ്രതന്‍ എന്ന ഒരു ചക്രവര്‍ത്തി ആദ്യമായി ബര്‍മയില്‍ സൈനികരെ സംഘടിപ്പിച്ചത്‌. അനാവ്രതന്റെ മരണശേഷം മകന്‍ സൗലു രാജാവായി (1077-84). സൗലുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വൈമാത്രയനായ ക്യാന്‍സിത്താ രാജാവായി. പിന്നീട്‌ ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തോടെ അധികാരത്തില്‍ വന്ന രാജാക്കന്മാര്‍ സൈന്യങ്ങളെ സംഘടിപ്പിക്കുന്നതില്‍ അനാസ്ഥ കാണിച്ചു. ആഭ്യന്തര കലഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കുബ്ലായ്‌ഖാന്റെ മംഗോളിയന്‍ സേന ബര്‍മയെ ആക്രമിച്ചു കീഴടക്കി (1287). പിന്നീട്‌ ഷാന്‍ വംശക്കാര്‍ ഒരു വലിയ കരസേനയെ സംഘടിപ്പിച്ചു ബര്‍മയെ സ്വതന്ത്രമാക്കി. തുടര്‍ന്ന്‌ പല വംശക്കാരും ബര്‍മയില്‍ ആധിപത്യം പുലര്‍ത്തി. ഇക്കാലത്താണ്‌ ഡച്ചുകാരും പോര്‍ച്ചുഗീസുകാരും ബര്‍മയിലെത്തുന്നത്‌. 1755 വരെ കരസേനയുടെ സ്ഥിതി ദയനീയമായിരുന്നു. 1755ല്‍ അലോങ്‌പായ രാജവംശത്തില്‍പ്പെട്ട ബുദ്ധോപായ ബര്‍മയില്‍ ആദ്യമായി 30,000 ഭടന്മാരടങ്ങുന്ന ഒരു കരസേനയെ സംഘടിപ്പിച്ചു. ബുദ്ധോപായയ്‌ക്കു ശേഷം മകന്‍ ഭാഗ്യംഡോ അധികാരമേറ്റപ്പോള്‍ സൈനികശക്തി വീണ്ടും വര്‍ധിപ്പിച്ച്‌ അയല്‍ പ്രദേശങ്ങള്‍ കൈക്കലാക്കി. 1824ല്‍ ബ്രിട്ടീഷ്‌ ഭടന്മാരുമായി ഏറ്റുമുട്ടി (ഒന്നാം ബര്‍മായുദ്ധം). തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ (രണ്ടും മൂന്നും ബര്‍മായുദ്ധങ്ങള്‍) ബ്രിട്ടീഷ്‌ സൈന്യം ബര്‍മയുടെ സേനയെ പരാജയപ്പെടുത്തി ബര്‍മയില്‍ ആധിപത്യം സ്ഥാപിക്കുകയും ബര്‍മയെ ഇന്ത്യയോടു ചേര്‍ക്കുകയും ചെയ്‌തു.

1937ല്‍ ബര്‍മയെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തി. പിന്നീട്‌ ബര്‍മയ്‌ക്ക്‌ മാത്രമായി ഒരു കരസേനയെ പുനഃസംഘടിപ്പിച്ചു. ഈ സേനയില്‍ ബര്‍മാക്കാരും ഇന്ത്യാക്കാരും ബ്രിട്ടീഷുകാരുമുണ്ടായിരുന്നു.

രണ്ടാം ലോകയുദ്ധകാലത്ത്‌ ജപ്പാന്‍ ഈ സൈന്യത്തെ ആക്രമിച്ചു ബര്‍മ കീഴടക്കി (1942). തത്‌കാലം പിന്‍വാങ്ങിയ ബ്രിട്ടീഷ്‌ സൈന്യം (ഇന്ത്യക്കാരടക്കം) ഫീല്‍ഡ്‌ മാര്‍ഷല്‍ സ്ലിമ്മിന്റെ നേതൃത്വത്തില്‍ (14-ാം പട) പ്രത്യാക്രമണം നടത്തി ജപ്പാനെ തോല്‌പിച്ച്‌ ബര്‍മ തിരികെ പിടിച്ചു (1945). ഈ യുദ്ധത്തില്‍ ബ്രിട്ടീഷ്‌ സൈന്യം നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ സംഘടിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുമായും യുദ്ധം ചെയ്‌തു. സ്വാതന്ത്ര്യലബ്‌ധി(1948)ക്കുശേഷം ബര്‍മീസ്‌ കരസേന വിപുലമായ പുനഃസംഘടനയ്‌ക്ക്‌ വിധേയമായി. ഇന്നു ബര്‍മ(മ്യാന്‍മര്‍)യ്‌ക്ക്‌ സുശക്തമായ ഒരു കരസേനയുണ്ട്‌. ഇവര്‍ക്ക്‌ മികച്ച പരിശീലനം ലഭിക്കുന്നുണ്ട്‌. ആധുനിക രീതിയിലുള്ള പടക്കോപ്പുകളും ഇവര്‍ക്ക്‌ ലഭ്യമാണ്‌.

നിയമസഭ തെരഞ്ഞെടുക്കുന്ന കൗണ്‍സില്‍ ഒഫ്‌ സ്റ്റേറ്റാണ്‌ ഭരണനിര്‍വഹണ ഘടകം. വായുനാവിക സേനകളെയപേക്ഷിച്ച്‌ കൂടുതല്‍ അംഗബലമുള്ള കരസേനയാണ്‌ പ്രമുഖം. പത്ത്‌ പ്രാദേശിക ഘടകങ്ങളും രണ്ട്‌ പാരാമിലിട്ടറി ഘടകങ്ങളും പീപ്പിള്‍സ്‌ പൊലീസ്‌ ഫോഴ്‌സ്‌, പീപ്പിള്‍സ്‌ മിലീഷ്യ കരസേനയുടെ ഭാഗമാണ്‌.

പാകിസ്‌താന്‍

1947 ആഗ. 15നു ഇന്ത്യാപാകിസ്‌താന്‍ വിഭജനത്തോടൊപ്പം സായുധ സൈന്യത്തെയും വിഭജിച്ച്‌ ഒരു ഭാഗം പാകിസ്‌താനു നല്‌കി. ഇങ്ങനെ വിഭജിച്ചുകിട്ടിയ സേനാവിഭാഗങ്ങളെ പാകിസ്‌താന്‍ പുനഃസംഘടിപ്പിച്ച്‌ പാകിസ്‌താന്റെ കരസേനയുടെ അംഗസംഖ്യ വര്‍ധിപ്പിച്ചു. അവര്‍ക്കാവശ്യമുള്ള ആധുനികങ്ങളായ ആയുധങ്ങളും പടക്കോപ്പുകളും യു.എസ്‌., ബ്രിട്ടന്‍, ഫ്രാന്‍സ്‌ മുതലായ രാജ്യങ്ങളില്‍ നിന്നു സംഭരിച്ചു. തുടര്‍ന്ന്‌ അമേരിക്കയ്‌ക്ക്‌ മുന്‍കൈയുള്ള സിയാറ്റോ, സെന്റോ എന്നീ പട്ടാളക്കൂട്ടുകെട്ടുകളില്‍ പാകിസ്‌താന്‍ അംഗമായി. ഈ പട്ടാള ഉടമ്പടികളിലെ അംഗമെന്ന നിലയ്‌ക്ക്‌ ആധുനികങ്ങളായ പടക്കോപ്പുകള്‍ പാകിസ്‌താന്‌ ലഭിച്ചു. പാകിസ്‌താന്‍ കരസേനയ്‌ക്ക്‌ പ്രത്യേക പരിശീലനകേന്ദ്രങ്ങളും മറ്റും ഏര്‍പ്പെടുത്തി അവരുടെ സൈന്യത്തെ മികച്ച ഒന്നാക്കി മാറ്റാന്‍ അവര്‍ക്ക്‌ സാധിച്ചു.

1971ല്‍ ബാംഗ്ലദേശ്‌ നഷ്ടപ്പെട്ടതിനുശേഷം പാകിസ്‌താന്‍ സായുധസേനയെ പുനഃസംഘടിപ്പിച്ചു. വമ്പിച്ച ആയുധശേഖരങ്ങളും ഇന്നവര്‍ക്കുണ്ട്‌. ഇന്ത്യയ്‌ക്കെതിരെയുള്ള പ്രതിരോധം തന്നെയാണ്‌ പാകിസ്‌താന്‍ കരസേയുടെ പ്രധാന അജണ്ട. അഫ്‌ഗാന്‍ അതിര്‍ത്തിയിലും സേന സജ്ജമാണ്‌. നാഷണല്‍ ഗാര്‍ഡ്‌, ഫ്രാണ്‍ടിയര്‍ കോര്‍പ്പസ്‌, പാകിസ്‌താന്‍ റേഞ്ചര്‍സ്‌ എന്നിവയാണ്‌ കരസേയുടെ പാരാമിലിട്ടറി ഘടകങ്ങള്‍.

ആസ്‌റ്റ്രലിയ

ആസ്‌റ്റ്രലിയയില്‍ പ്രാചീന കാലത്ത്‌ സുസംഘടിതമായൊരു ഗവണ്‍മെന്റോ കരസേനയോ ഉണ്ടായിരുന്നില്ല. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഇംഗ്ലീഷുകാര്‍ ആസ്‌റ്റ്രലിയയില്‍ കുടിയേറിയതിനെത്തുടര്‍ന്ന്‌ ആസ്‌റ്റ്രലിയയില്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഒരു കൊളോണിയല്‍ സായുധസേനയെ സംഘടിപ്പിച്ചു. ഇതില്‍ ഏറ്റവും പ്രധാനമായ ഘടകം കരസേനയായിരുന്നു. ബ്രിട്ടീഷ്‌ മോഡലില്‍ത്തന്നെയാണ്‌ ആസ്‌റ്റ്രലിയന്‍ സേനയെയും സംഘടിപ്പിച്ചത്‌. ആദ്യകാലത്ത്‌ ഇവര്‍ക്ക്‌ 430 മസ്‌കറ്റുകളും ബ്രീച്ച്‌ ലോഡ്‌ തോക്കുകളും 303 റൈഫിള്‍ മുതലായവയും ഉണ്ടായിരുന്നു. പിന്നീട്‌ പീരങ്കികളും യന്ത്രത്തോക്കുകളും ലഭിച്ചു. ആദ്യകാലത്ത്‌ ബ്രിട്ടീഷ്‌ കരസേനയിലെ ഉദ്യോഗസ്ഥന്മാര്‍ ഇവര്‍ക്ക്‌ പരിശീലനം കൊടുത്തുപോന്നിരുന്നു. ഒന്നാം ലോകയുദ്ധകാലത്തിനുശേഷം ആസ്‌റ്റ്രലിയന്‍ കരസേനയിലെ കമ്മിഷന്‍ഡ്‌ ഓഫീസര്‍മാര്‍ക്ക്‌ ബ്രിട്ടനിലെ കരസേനാപരിശീലനകേന്ദ്രങ്ങളില്‍ വച്ച്‌ പരിശീലനം ലഭിച്ചുവന്നു. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ആസ്‌റ്റ്രലിയന്‍ സൈന്യം പങ്കെടുത്തു. ഇന്ന്‌ ആസ്‌റ്റ്രലിയയ്‌ക്ക്‌ സുസജ്ജമായൊരു കരസേനയുണ്ട്‌.

കാനഡ

ചരിത്രാതീതകാലം മുതല്‌ക്കേ ഏഷ്യക്കാര്‍ കാനഡാ പ്രദേശത്ത്‌ കുടിയേറിപ്പാര്‍ത്തു. 16-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും മറ്റു യൂറോപ്യന്‍ ജനതയും കാനഡയില്‍ കുടിയേറിപ്പാര്‍ക്കുകയും ഓരോ ജനവിഭാഗവും പ്രത്യേകം കോളനികള്‍ സ്ഥാപിക്കുകയും ചെയ്‌തു. ആഭ്യന്തര സുരക്ഷിതത്വത്തിനു വേണ്ടി ഈ കോളനികള്‍ ചെറിയ കരസൈന്യങ്ങളെയും നിലനിര്‍ത്തിയിരുന്നു.

യു.എസ്‌. സ്വാതന്ത്ര്യം നേടിയതോടെ കാനഡയുടെ രാഷ്‌ട്രീയാന്തരീക്ഷത്തിലും വലിയ മാറ്റങ്ങളുണ്ടായി. ഇന്ന്‌ കാനഡ സമ്പൂര്‍ണസ്വയംഭരണമുള്ള ഒരു രാഷ്‌ട്രമാണ്‌. ബ്രിട്ടീഷ്‌ മാതൃകയില്‍ സംഘടിപ്പിച്ച കരസേനയാണ്‌ കാനഡയിലുള്ളത്‌. ഇതിലെ ആഫീസര്‍മാര്‍ക്ക്‌ ബ്രിട്ടീഷ്‌ സൈനിക പരിശീലനകേന്ദ്രങ്ങളില്‍ നിന്നും ഉന്നത പരിശീലനം ലഭിച്ചുപോരുന്നു. ഈ സൈനികര്‍ ലോകയുദ്ധങ്ങളില്‍ പ്രശസ്‌തസേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇന്ന്‌ അവര്‍ക്ക്‌ അത്യാധുനികങ്ങളായ പടക്കോപ്പുകളും ലഭ്യമായിട്ടുണ്ട്‌.

റഷ്യ

എ.ഡി. 11-ാം ശ.ത്തില്‍ റഷ്യയില്‍ രാജഭരണം നിലവില്‍ വന്നു. ഇവിടെ കോട്ടകൊത്തളങ്ങള്‍ പണികഴിപ്പിച്ച്‌ വലിയ തോതില്‍ സൈന്യങ്ങളെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ജെങ്കിസ്‌ഖാന്റെ പടയെ തടഞ്ഞുനിര്‍ത്താന്‍ ഈ റഷ്യന്‍ സേനയ്‌ക്കു സാധിച്ചില്ല. പിന്നീട്‌ ഐവാന്‍ കന്റെ പൗത്രനായ "ദിമിത്രി'യുടെ കാലത്തും റഷ്യന്‍സേന മംഗോളിയരുമായി ഏറ്റുമുട്ടി. റഷ്യന്‍ഭാഗത്ത്‌ ഒന്നരലക്ഷം പടയാളികള്‍ യുദ്ധം ചെയ്‌തതായി വിശ്വസിക്കപ്പെടുന്നു.

ഐവാന്‍ IIIന്റെ കാലത്തും (1462-1505) വാസിലി IIIന്റെ കാലത്തും (1505-33) സൈന്യത്തെ പുനഃസംഘടിപ്പിക്കുകയുണ്ടായി. ഐവാന്‍ IVന്റെ കാലത്ത്‌ വിപുലമായ സൈനിക സംഭരണം നടന്നു. ഇക്കാലത്താണ്‌ മംഗോളിയരെ റഷ്യന്‍ മണ്ണില്‍ നിന്നും തൂത്തുമാറ്റിയത്‌ (1556). പിന്നീട്‌ പീറ്റര്‍ കന്റെ കാലത്താണ്‌ റഷ്യന്‍ കരസേനയെ പുനഃസംഘടിപ്പിച്ചത്‌. സുശിക്ഷിതമായ ഈ സൈന്യം പല യുദ്ധങ്ങളും നടത്തി വിജയം വരിച്ചിട്ടുണ്ട്‌.

കാതറീന്‍ രാജ്‌ഞിയുടെ കാലത്ത്‌ (1762-96) റഷ്യയ്‌ക്ക്‌ 20 ഡിവിഷന്‍ പട്ടാളമുണ്ടായിരുന്നു. പിന്നീട്‌ സൈനിക സംവിധാനത്തില്‍ പ്രകടമായ മാറ്റമുണ്ടായത്‌ അലക്‌സാണ്ടര്‍ കന്റെ കാലത്താണ്‌ (1801-75). നവീനങ്ങളായ പടക്കോപ്പുകള്‍ ശേഖരിക്കുവാനും നല്ല പരിശീലനം ലഭിക്കുവാനും സൈനികര്‍ക്ക്‌ സാധിച്ചത്‌ അക്കാലത്താണ്‌. ഈ സൈന്യം ജനറല്‍ കുടുസോവിന്റെ നേതൃത്വത്തില്‍ നെപ്പോളിയന്റെ സൈന്യങ്ങളുമായി ദീര്‍ഘകാലം യുദ്ധം ചെയ്‌തു. ആദ്യമൊക്കെ വമ്പിച്ച വിജയങ്ങള്‍ കൈവരിച്ച നെപ്പോളിയന്‍ അവസാനം തോറ്റു പിന്മാറുകയാണുണ്ടായത്‌ (1812). ഫ്രഞ്ചുസേനയെ പിന്തുടര്‍ന്നു റഷ്യന്‍സൈന്യം വാര്‍സാ, ബര്‍ലിന്‍ തുടങ്ങിയ നഗരങ്ങളെ സ്വതന്ത്രങ്ങളാക്കി, പാരിസിലേക്ക്‌ കടന്ന്‌ പാരിസിനെയും കീഴടക്കി. പാരിസ്‌ വിജയം കഴിഞ്ഞ്‌ റഷ്യന്‍സൈന്യം തിരിച്ചെത്തുമ്പോഴേക്കും റഷ്യയില്‍ അസ്വസ്ഥത പരന്നിരുന്നു. ഈ അസ്വസ്ഥത ആഭ്യന്തരകലാപങ്ങള്‍ക്കു ബീജാവാപം ചെയ്‌തു. റഷ്യന്‍ സൈന്യത്തിന്റെ കെട്ടുറപ്പ്‌ ഉലഞ്ഞു. ഫ്രഞ്ചുവിപ്ലവം റഷ്യന്‍ കൃഷിക്കാരെയും ഫ്രാന്‍സില്‍ നിന്നും മടങ്ങിയ സൈനികരെയും സ്വാധീനിച്ചിരുന്നു. 1896 ആയപ്പോഴേക്കും റഷ്യയില്‍ കമ്യൂണിസ്റ്റുകാര്‍ സംഘടിച്ച്‌ സമരങ്ങള്‍ നടത്താന്‍ തുടങ്ങി. സാറിസ്റ്റ്‌ ഭരണത്തിനെതിരായി 1905ല്‍ ആരംഭിച്ച വിപ്ലവപ്രവര്‍ത്തനങ്ങള്‍ 1917ല്‍ രൂക്ഷതരമായി. ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ലവത്തിന്റെ ഫലമായി 1917 ഒ.ല്‍ റഷ്യയില്‍ ഒരു സോഷ്യലിസ്റ്റ്‌ രാഷ്‌ട്രം ഉടലെടുത്തു. ഈ രാഷ്‌ട്രത്തിനെതിരായി സാമ്രാജ്യത്വ ശക്തികള്‍ ഇടംകോലിടാന്‍ തുടങ്ങി. ഇതിനെ ചെറുക്കാന്‍ റഷ്യ ഒരു ജനകീയ സേനയെ സംഘടിപ്പിച്ചു (50 ഡിവിഷന്‍). അതാണ്‌ റഷ്യന്‍ ചെമ്പട. ഈ സൈന്യം അവസാനം പ്രതിവിപ്ലവകാരികള്‍ക്കെതിരെ വിജയം കൈവരിച്ചു.

പിന്നീട്‌ റഷ്യന്‍ ചെമ്പട പുനഃസംഘടനയ്‌ക്കു വിധേയമായി. റഷ്യയുടെ സ്വാതന്ത്യ്രം കാത്തുസൂക്ഷിക്കുന്നതിനു സുസ്ഥിരവും കിടയറ്റതുമായ ഒരു സൈന്യം നിലവില്‍ വന്നു.

ലെനിന്റെ നിര്യാണത്തെ (1924)ത്തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന സ്റ്റാലിന്‍ റഷ്യന്‍സേനയെ ശാസ്‌ത്രീയമായി പുനഃസംഘടിപ്പിച്ചു.

രണ്ടാം ലോകയുദ്ധമായപ്പോഴേക്കും റഷ്യന്‍ കരസേനയുടെ അംഗസംഖ്യ: 2,50,000മായി ഉയര്‍ന്നു. മികച്ച പരിശീലനം ലഭിച്ചിരുന്ന ഈ സേന ധീരതയിലും അച്ചടക്കത്തിലും ലോകത്തിലെ മറ്റേതൊരു കരസേനയെയുംകാള്‍ മികച്ചതായിരുന്നു. സ്റ്റാലിന്‍ഗ്രാഡ്‌ (വോള്‍ഗാഗ്രാഡ്‌) വരെ കുതിച്ചു കയറിയ ജര്‍മന്‍ സൈന്യത്തെ പിടിച്ചു നിര്‍ത്താനും അവസാനയുദ്ധത്തില്‍ തറപറ്റിക്കാനും ചെമ്പടയ്‌ക്കു സാധിച്ചു. തുടര്‍ന്നുള്ള യുദ്ധത്തില്‍ ജര്‍മനി, റഷ്യയടക്കമുള്ള സഖ്യസേനയ്‌ക്ക്‌ കീഴടങ്ങി. യുദ്ധാനന്തരം റഷ്യന്‍സേന പുനഃസംഘടനയ്‌ക്കു വിധേയമായി. ഈ ഘട്ടത്തില്‍ റഷ്യന്‍ കരസേനയില്‍ 150 ഡിവിഷന്‍ ഒന്നാം നിര സൈനികരുണ്ടായിരുന്നു. ഇതില്‍ 20 ഡിവിഷന്‍ കവചിതസേനയും 35 ഡിവിഷന്‍ പീരങ്കിപ്പടയും ഒന്‍പത്‌ ഡിവിഷന്‍ പാരട്രൂപ്പുമായിരുന്നു. ഈ സേനയിലെ മിക്ക ഘടകങ്ങളും യന്ത്രവത്‌കൃതമായിരുന്നു. ഇവര്‍ക്ക്‌ 20,000 ടാങ്കുകളും 203 മി.മീ., 240 മി.മീ. തോക്കുകളുമുണ്ടായിരുന്നു. ഒരേ സമയം 10,000 പാരച്യൂട്ട്‌ ഭടന്മാരെ ഏതു യുദ്ധരംഗത്തും ഇറക്കുവാന്‍ പര്യാപ്‌തമായ വിമാനങ്ങളും ഈ കരസേനയ്‌ക്കുണ്ടായിരുന്നു. ഇതിനു പുറമേ 2,50,000 സൈനികരടങ്ങുന്ന ഒരു റിസര്‍വ്‌ സേനയും റഷ്യയ്‌ക്കുണ്ടായിരുന്നു. സോവിയറ്റ്‌ യൂണിയന്‍ തകര്‍ച്ചയ്‌ക്കുശേഷം റഷ്യ സ്വതന്ത്രരാജ്യമായിത്തീര്‍ന്ന (1991)തിനെത്തുടര്‍ന്ന്‌ റഷ്യയ്‌ക്ക്‌ സ്വന്തമായി കരസേന നിലവില്‍ വന്നു (1992).

ചൈന

ക്രിസ്‌ത്വബ്‌ദാരംഭത്തിനു മുമ്പുതന്നെ ചൈനയില്‍ പലരാജവംശങ്ങളും സൈന്യങ്ങളെ നിലനിര്‍ത്തിയിരുന്നു. 19-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ പാശ്ചാത്യരുടെ ആഗമനത്തോടെ അന്നു നിലവിലിരുന്ന മഞ്ചു രാജവംശ(1644-1911)ത്തിന്റെ ശക്തി ക്ഷയിച്ചു തുടങ്ങി. ഈ ഘട്ടത്തില്‍ ക്വങ്‌ഷെയ്‌ ചക്രവര്‍ത്തി (1875-1908) ചൈനീസ്‌ സൈന്യത്തെയും ഭരണകൂടത്തെയും പാശ്ചാത്യവത്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നിരുന്നാലും 1895ല്‍ തികച്ചും ആധുനികവത്‌കരിക്കപ്പെട്ട ജപ്പാന്‍ സൈന്യത്തിനു മുമ്പില്‍ അടിയറവു പറയേണ്ടിവന്ന ചൈനയ്‌ക്ക്‌ തങ്ങളുടെ അധീനതയിലായിരുന്ന കൊറിയയും തായ്‌വാനും ജപ്പാന്‌ വിട്ടുകൊടുക്കേണ്ടതായിവന്നു. വിദേശ ശക്തികള്‍ക്ക്‌ എതിരായി പൊട്ടിപ്പുറപ്പെട്ട ബോക്‌സര്‍ കലാപ (1900)ത്തെ പാശ്ചാത്യ ശക്തികള്‍ സംയുക്തമായി അടിച്ചമര്‍ത്തി.

മഞ്ചു രാജവംശത്തിന്റെ പതനത്തിലൂടെ മാത്രമേ ചൈനയെ രക്ഷിക്കാനാകൂ എന്ന്‌ വിശ്വസിച്ച ഒരു വിഭാഗം ദേശസ്‌നേഹികള്‍ സണ്‍യാത്‌സെന്നിന്റെ നേതൃത്വത്തില്‍ ഭരണം കൈയടക്കി. 1911 ഡി.ല്‍ സണ്‍യാത്‌ സെന്‍ പ്രസിഡന്റായി ഒരു വിപ്ലവ ഭരണകൂടം നിലവില്‍ വന്നു. പക്ഷേ, പട്ടാളത്തിന്റെ പിന്തുണയോടെ യുവാന്‍ഷിഹായ്‌ സണ്‍യാത്‌ സെന്നില്‍ നിന്ന്‌ അധികാരം പിടിച്ചെടുത്തു. സണ്‍യാത്‌ സെന്‍ രൂപീകരിച്ച കുമിന്താങ്‌ പാര്‍ട്ടി (1912)യെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ച യുവാന്‍ തന്റെ മരണം (1916) വരെ ചൈനയുടെ ഏകാധിപതിയായി വിരാജിച്ചു. ശിഥിലമായിരുന്ന ചൈനീസ്‌ കരസേനയെ യുവാന്‍ പുനഃസംഘടിപ്പിച്ച്‌ പാശ്ചാത്യ മാതൃകയില്‍ ശക്തിപ്പെടുത്തി.

ജീ ആങ്‌ കീഷെങ്‌, വാംപോവ മിലിട്ടറി അക്കാദമിയില്‍

1916 മുതല്‍ ചൈന പട്ടാളമേധാവികളുടെ നിയന്ത്രണത്തിലായിരുന്നു. മഞ്ചുഭരണകാലത്തെ ഉദ്യോഗസ്ഥരും പട്ടാളമേധാവികളും ഇതില്‍ ഭാഗഭാക്കായിരുന്നു. ഇതിനിടെ 1921ല്‍ രൂപീകൃതമായ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒഫ്‌ ചൈന 1923ല്‍ കുമിന്താങ്‌ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി. പട്ടാള മേധാവികളില്‍ നിന്ന്‌ ചൈനയെ മോചിപ്പിച്ച്‌ ശക്തമായ ഒരു ദേശീയ നേതൃത്വത്തിന്‍കീഴില്‍ ഏകീകരിക്കുകയായിരുന്നു കമ്യൂണിസ്റ്റ്‌കുമിന്താങ്‌ സഖ്യത്തിന്റെ പരമമായ ലക്ഷ്യം. പുന-ഃസംഘടിപ്പിക്കപ്പെട്ട കുമിന്താങ്‌ പാര്‍ട്ടിയില്‍ ആയിരക്കണക്കിന്‌ പട്ടാളക്കാരുണ്ടായിരുന്നു. കുമിന്താങ്‌ പാര്‍ട്ടിയെ പിന്താങ്ങിക്കൊണ്ട്‌ ആത്യന്തികമായി ചൈനയില്‍ മാര്‍ക്‌സിസ്റ്റ്‌ വിപ്ലവത്തിന്‌ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്വന്തമായി സേനയെ രൂപീകരിച്ചില്ല. മറിച്ച്‌ കുമിന്താങ്‌ സേനയെ ശക്തിപ്പെടുത്തുവാനാണ്‌ ശ്രമിച്ചത്‌. സണ്‍യാത്‌ സെന്നിന്റെ സൈനിക സഹായിയായ ജീ ആങ്‌ കീഷെക്കിനെ മോസ്‌കോയില്‍ വച്ച്‌ പരിശീലനം നല്‌കിയശേഷം വാംപോവ (whampoa)മിലിട്ടറി അക്കാദമിയുടെ തലവനായി നിയമിച്ചു. കുമിന്താങ്‌ സൈനിക ഉദ്യോഗസ്ഥര്‍ക്ക്‌ അവിടെ പരിശീലനം നല്‌കിത്തുടങ്ങി. കുമിന്താങ്‌ പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ കൊണ്ട്‌, ഉയര്‍ന്ന സൈനിക പദവികള്‍ കൈയടക്കിയ കമ്യൂണിസ്റ്റുകള്‍ തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിച്ചു.

1925ല്‍ സണ്‍യാത്‌ സെന്നിന്റെ മരണത്തെത്തുടര്‍ന്ന്‌ സൈനിക കമാന്‍ഡറായിരുന്ന ജീ ആങ്‌ കീഷെക്കിന്റെ കൈകളില്‍ അധികാരം വന്നു ചേര്‍ന്നതോടെ, 1926ല്‍ ഉത്തര ചൈനയിലേക്ക്‌ "സൈനിക മുന്നേറ്റം' നടത്തി പീക്കിങ്‌ പിടിച്ചടക്കി (1928). ഇതേ വര്‍ഷം തന്നെ ജീ ആങ്‌ കീഷെക്ക്‌ നാങ്കിങ്‌ തലസ്ഥാനമാക്കി ചൈനീസ്‌ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. അങ്ങനെ പാര്‍ട്ടി നേതൃത്വവും പട്ടാളനായകത്വവും സിവില്‍ ഭരണകൂടത്തിന്റെ അധ്യക്ഷ സ്ഥാനവും ജീ ആങ്ങില്‍ നിക്ഷിപ്‌തമായി. എന്നാല്‍ ഈ കാലത്തുതന്നെ കുമിന്താങ്ങിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുകയും പാര്‍ട്ടി ഇടതുവലതു ഘടകങ്ങളായി വിഘടിക്കുകയും ചെയ്‌തു. കമ്യൂണിസ്റ്റു പിന്തുണയുള്ള ഇടതു ഘടകം മാവോ സെ തൂങ്ങിന്റെയും ചൂ തെയുടെയും നേതൃത്വത്തില്‍ ചെമ്പട (red army) യ്‌ക്ക്‌ അടിത്തറ പാകി. ചൈനയിലെ ആദ്യത്തെ കമ്യൂണിസ്റ്റ്‌ സായുധസേനയാണ്‌ 1928ല്‍ രൂപീകൃതമായ ചെമ്പട.

1929ല്‍ പുനഃസംഘടിപ്പിച്ച ഒന്നാം ആര്‍മികോര്‍ നിലവില്‍ വന്നു. ഇവര്‍ക്കു പുറമേ പ്രാദേശിക റെജിമെന്റുകളും റെഡ്‌ഗാര്‍ഡ്‌ ഘടകങ്ങളും നിലവില്‍ വന്നു. ചെമ്പടയുടെ സമരതന്ത്രങ്ങളെ ചില പരിചയസമ്പന്നരായ സേനാനികള്‍ വിമര്‍ശിച്ചിരുന്നെങ്കിലും ചെമ്പടയുടെ ഇരുപതിരട്ടി വരുന്ന ജീആങ്ങിന്റെ കൂമിന്താങ്‌ സേനയെ നേരിടുന്നതില്‍ ഈ തന്ത്രങ്ങള്‍ ഫലവത്താണെന്നു തെളിഞ്ഞു. 1929ലെ ശരത്‌കാലത്ത്‌ ചെമ്പട വടക്കന്‍ കിയാങ്‌സിയിലെ സമരമുഖത്ത്‌ പടവെട്ടി ജീ ആങ്ങിന്റെ സേനയെ തോല്‌പിച്ചു.

പിന്നീട്‌ മാര്‍ഷല്‍ ജീആങ്‌കീഷെക്ക്‌ മൂന്നു ലക്ഷം വരുന്ന സേനയെ സ്വയം നയിച്ച്‌ കമ്യൂണിസ്റ്റ്‌ ചെമ്പടയെ നേരിട്ടു. ചെമ്പടയിലെ മുപ്പതിനായിരം വരുന്ന മുന്നണി ഭടന്മാര്‍ ഈ ഏറ്റുമുട്ടലില്‍ ജീആങ്ങിന്റെ സേനയെ പരാജയപ്പെടുത്തി. എന്നാല്‍ ഒരവസാന കൈയെന്ന നിലയ്‌ക്ക്‌ ജീആങ്‌ പത്തുലക്ഷം ഭടന്മാരെ നയിച്ച്‌ കമ്യൂണിസ്റ്റ്‌ ചെമ്പടയെ വളഞ്ഞു (1933-34). ഈ കാലഘട്ടത്തിലാണ്‌ കമ്യൂണിസ്റ്റ്‌ ചെമ്പട ചരിത്രപ്രസിദ്ധമായ ലോങ്‌മാര്‍ച്ച്‌ നടത്തിയത്‌ (1934 ഒ.). ജീആങ്ങിന്റെ പട്ടാളത്താവളങ്ങളെ തലങ്ങും വിലങ്ങും മുറിച്ച്‌ നടത്തിയ ഈ യാത്രയില്‍ (പടയോട്ടം) ചെമ്പട ജീആങ്ങിന്റെ ഭടന്മാരുമായി നിരവധി ഏറ്റുമുട്ടലുകള്‍ നടത്തി. ഈ പടയോട്ടത്തില്‍ ചെമ്പട 9,600 കി.മീ. യാത്ര ചെയ്‌തതായി കണക്കാക്കപ്പെടുന്നു. കമ്യൂണിസ്റ്റുകാര്‍ ചെമ്പടയെ പുനഃസംഘടിപ്പിച്ച്‌ പ്രത്യേക പരിശീലനങ്ങള്‍ നല്‌കി. പടക്കോപ്പുകളുടെ സംഭരണത്തിലും പുരോഗതിയുണ്ടായി.

രണ്ടാം ലോകയുദ്ധക്കാലത്ത്‌ ചൈന ജപ്പാന്റെ രൂക്ഷമായ ആക്രമണങ്ങള്‍ക്ക്‌ വിധേയമായി. ജീആങ്‌ കൈഷെക്കിന്റെ കൂമിന്താങ്‌ ഗവണ്‍മെന്റ്‌ ജപ്പാനോട്‌ യുദ്ധം പ്രഖ്യാപിച്ചു. ശക്തമായ ജപ്പാന്‍സൈന്യത്തിന്റെ ആക്രമണത്തിനു മുന്നില്‍ ജീആങ്ങിന്റെ സേന അടിപതറാന്‍ തുടങ്ങി. ഈ പ്രത്യേക സാഹചര്യത്തില്‍ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ജീആങ്‌ കീഷെക്കിനെ പിന്താങ്ങാന്‍ തീരുമാനിച്ചു. ചൈനീസ്‌ കര്‍ഷകരില്‍ നിന്നും തൊഴിലാളികളില്‍ നിന്നും സംഘടിപ്പിച്ചെടുത്ത ചെമ്പട ജപ്പാനെ പരാജയപ്പെടുത്തി. പിന്നീട്‌ മാവോ സെതുങ്ങും ചൗ എന്‍ ലായിയും ജനറല്‍ ചൂതെയും ചെമ്പടയെ പുനഃസംഘടിപ്പിച്ചു. ചെമ്പടയ്‌ക്ക്‌ ആധുനിക രീതിയിലുള്ള പരിശീലനങ്ങള്‍ നല്‌കി. നവീനായുധങ്ങള്‍ സംഭരിച്ചു. അമേരിക്കയും ബ്രിട്ടനും ജീആങ്ങിന്റെ ഭാഗത്തായിരുന്നു. സാമ്രാജ്യത്വശക്തികള്‍ ചെമ്പടയ്‌ക്കെതിരായി സര്‍വകഴിവുകളും പ്രയോഗിച്ചു. അവസാനം ചെമ്പട ജീആങ്‌കീഷെക്കിനെ പരാജയപ്പെടുത്തി. അങ്ങനെ ചൈനയില്‍ കമ്യൂണിസ്റ്റ്‌ വിപ്ലവം വിജയിച്ചു (1949 ഒ.).

സ്വാതന്ത്ര്യത്തിന്റെ ഭദ്രത ഉറപ്പു വരുത്തുവാന്‍ ചൈനീസ്‌ ഗവണ്‍മെന്റ്‌ ചെമ്പടയെ പുനഃസംഘടിപ്പിക്കുകയും പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) എന്ന്‌ പുനര്‍നാമകരണം ചെയ്യുകയും ചെയ്‌തു. ചൈനീസ്‌ ജനകീയ വിമോചനസേന എല്ലാ കാലത്തും ഒരു യുദ്ധശക്തിയും അതോടൊപ്പം ഒരു തൊഴിലാളി ശക്തിയും ഉത്‌പാദന ശക്തിയുമായിരിക്കും എന്ന്‌ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതായത്‌ പി.എല്‍.എ. വെറുമൊരു സൈനിക ശക്തി മാത്രമല്ല മറിച്ച്‌ സാമ്പത്തിക ആവശ്യങ്ങള്‍ക്കും ഉത്‌പാദന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സൈനികരുടെ വിദ്യാഭ്യാസത്തിനും ജനങ്ങള്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സേനയെ പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഇന്ന്‌ ഏറ്റവും മികച്ച ഒരു കരസൈന്യം ചൈനയ്‌ക്കുണ്ട്‌.

ഇന്ത്യ

ചരിത്രാതീതകാലം മുതല്‌ക്കേ ഇന്ത്യയില്‍ കരസേനകളെ സംഘടിപ്പിച്ചിരുന്നതായും യുദ്ധങ്ങള്‍ ചെയ്‌തിരുന്നതായും രാമായണം, മഹാഭാരതം മുതലായ ഇതിഹാസങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. ഇതിഹാസകാലം തൊട്ട്‌ ആധുനിക കാലംവരെയുള്ള ഇന്ത്യയിലെ കരസേനയുടെ ചരിത്രം അതിദീര്‍ഘമായ ഒരു കാലയളവ്‌ ഉള്‍ക്കൊള്ളുന്നുണ്ട്‌. നോ: ഇന്ത്യ; ഇന്ത്യന്‍ കരസേന

ചെക്ക്‌, സ്ലോവാക്കിയ, റുമാനിയ, പോളണ്ട്‌, ഹംഗറി, ക്യൂബാ, കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കരസേനകളുണ്ട്‌. അതുപോലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ആഫ്രിക്കന്‍ സ്റ്റേറ്റുകള്‍, ഇന്തോനേഷ്യ, ശ്രീലങ്ക, മൊറോക്കോ, ടൂണിഷ്യ, സൗദിഅറേബ്യ, ലിബിയ എന്നീ രാജ്യങ്ങളിലും കരസേനയെ നിലനിര്‍ത്തുന്നുണ്ട്‌. ഇസ്രയേല്‍ ഒരു കൊച്ചുരാജ്യമാണെങ്കിലും യു.എസ്‌. സഹായത്തോടെ മികച്ചൊരു സായുധസേനയെ സംഘടിപ്പിച്ചിട്ടുണ്ട്‌. ഇവര്‍ക്ക്‌ അത്യാധുനികങ്ങളായ പടക്കോപ്പുകളും ഉണ്ട്‌. നോ: ഇസ്രയേല്‍

ഭരണസംവിധാനം

കരസേനകളുടെ പരിപൂര്‍ണ നിയന്ത്രണം സര്‍വസൈന്യാധിപനിലാണ്‌ നിക്ഷിപ്‌തമായിട്ടുള്ളത്‌. ഇവര്‍ക്ക്‌ ജനറല്‍ പദവിയോ, ഫീല്‍ഡ്‌ മാര്‍ഷല്‍ പദവിയോ ഉണ്ടായിരിക്കും. ഇവരെ സഹായിക്കാന്‍ വൈസ്‌ ചീഫും ഡെപ്യൂട്ടി ചീഫുമാരും കരസേനയിലെ എല്ലാ ഘടകങ്ങളില്‍ നിന്നും തിരഞ്ഞെടുത്തു നിയോഗിക്കുന്ന സ്റ്റാഫ്‌ ആഫീസര്‍മാരും ഉണ്ടായിരിക്കും. സൈനികരെയും കമ്മിഷന്‍ഡ്‌ ആഫീസര്‍മാരെയും തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനങ്ങളും അവര്‍ക്കാവശ്യമായ പരിശീലനങ്ങള്‍ നല്‌കുന്നതിനുള്ള വിവിധ സ്ഥാപനങ്ങളും സര്‍വസൈന്യാധിപന്റെ കീഴിലുണ്ടായിരിക്കും. ജനാധിപത്യ രാജ്യങ്ങളില്‍ കരസേനകളുടെ ഭരണം ജനകീയ മന്ത്രിമാരുടെ നിയന്ത്രണത്തിലുള്ള മിലിട്ടറി സെക്രട്ടറിയേറ്റുവഴിയും, മറ്റു രാജ്യങ്ങളില്‍ രാഷ്‌ട്രത്തലവന്റെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥന്റെയോ നിയന്ത്രണത്തിലുമായിരിക്കും. ചില രാജ്യങ്ങളില്‍ രാഷ്‌ട്രത്തലവന്‍ സുപ്രീം കമാന്‍ഡര്‍ എന്ന സ്ഥാനവും കൂടി അലങ്കരിക്കുന്നുണ്ട്‌.

(എം.പി. മാധവമേനോന്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B4%B8%E0%B5%87%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍