This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ടെഴുത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണ്ടെഴുത്ത്‌

നിലം, പുരയിടങ്ങള്‍ എന്നിവയെപ്പറ്റി സര്‍ക്കാര്‍ രേഖ ഉണ്ടാക്കുന്നതിഌം കരംപിരിക്കുന്നതിഌം വേണ്ടി വസ്‌തു കണ്ട്‌ അതിന്‍െറ അളവും ഉടമസ്ഥാവകാശവും ആദായവും തിട്ടപ്പെടുത്തുന്ന സമ്പ്രദായം. മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ്‌ (1739) തിരുവിതാംകൂറില്‍ കണ്ടെഴുത്ത്‌ നടത്തുന്നതിനുള്ള ഏര്‍പ്പാടുകള്‍ ആരംഭിച്ചത്‌. "914-ാമാണ്ട്‌ വലിയ പാല്‍പ്പായിതനേത്തിയവും തുടങ്ങി കണക്കുമല്ലന്‍ ചങ്കരനെക്കൊണ്ടു രാച്ചിയം അടംകം നിലത്തിഌം പുരയിടത്തിഌം കണ്ടെഴുതി തിട്ടം വരുത്തി' (ട്രാവന്‍കൂര്‍ സ്റ്റേറ്റ്‌ മാനുവല്‍റ്റി.കെ. വേലുപ്പിള്ള അനു.123), "ഈ രാജ്യത്തുള്ള പുരയിടങ്ങള്‍ പന്ത്രണ്ടു വര്‍ഷത്തില്‍ ഒരു പ്രാവശ്യം കണ്ടെഴുതിച്ചു കണ്ടെഴുത്തും പ്രകാരം കുറവായിട്ടുള്ളതു കുറവെഴുതി കൂടുതല്‍ ഉള്ളതു മുതല്‍കൂട്ടി' (1317 സ്റ്റേറ്റ്‌ റോയല്‍ പ്രാക്ലമേഷന്‍സ്‌ 42)എന്നിങ്ങനെയുള്ള രേഖകള്‍ കണ്ടെഴുത്തു സമ്പ്രദായത്തെക്കുറിച്ചു സൂചനകള്‍ നല്‌കുന്നു. കണ്ടെഴുത്തു നടത്തുന്നതിന്‌ ഒരു പ്രത്യേക വകുപ്പു തന്നെയുണ്ടായിരുന്നു. "പകുതി ഒന്നിന്‌ ഓരോ സംപ്രതികാരന്മാരെയും ഓരോ കണ്ടെഴുത്തുപിള്ളമാരെയും നിയമിച്ചിരുന്നു' (1820 സ്റ്റേറ്റ്‌ റോയല്‍ പ്രാക്ലമേഷന്‍സ്‌ 113). ഗവണ്‍മെന്റില്‍ നിന്ന്‌ എലുകക്കല്ലുകള്‍ വരുത്തി കണ്ടെഴുത്തു വകുപ്പിന്റെ നേതൃത്വത്തില്‍ അവ ഇടുവിക്കുകയും അതിനു വേണ്ടിവരുന്ന ചെലവ്‌ വീഴ്‌ചവരുത്തിയ ഉടമസ്ഥന്മാരില്‍ നിന്നോ അനുഭവക്കാരില്‍ നിന്നോ കരക്കുടിശ്ശിക വസൂല്‍ ചെയ്യുന്നതുപോലെ ഈടാക്കുകയും ചെയ്‌തിരുന്നു.

1762 മുതല്‍ കൊച്ചിയില്‍ ഭൂനികുതി പിരിച്ചിരുന്നുവെങ്കിലും കണ്ടെഴുത്ത്‌ ഏര്‍പ്പെടുത്തിയത്‌ 1814ല്‍ മാത്രമായിരുന്നു. ഹൈദരാലിയുടെ ആക്രമണത്തെത്തുടര്‍ന്ന്‌ മൈസൂറിന്‌ കപ്പം കൊടുക്കുന്നതിനുവേണ്ടി കേട്ടെഴുത്ത്‌ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അശാസ്‌ത്രീയത വ്യക്തമായതിനെത്തുടര്‍ന്നാണ്‌ കേണല്‍ മണ്‍റോ കണ്ടെഴുത്ത്‌ ഏര്‍പ്പെടുത്തിയത്‌.

ഇപ്പോള്‍ സര്‍വേ വകുപ്പാണ്‌ ഈ ജോലി ഏറ്റെടുത്തു നടത്തുന്നത്‌. റവന്യൂവകുപ്പു നികുതിപിരിവും നടത്തുന്നു. നോ: ഭൂനിയമം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍