This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറിസിപ്പെലസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എറിസിപ്പെലസ്‌

Erysipelas

എറിസിപ്പെലസ്‌ രോഗംബാധിച്ച കാല്‍

സ്റ്റ്രപ്‌റ്റോകോക്കസ്‌ ബാക്‌റ്റീരിയ മൂലമുണ്ടാകുന്നതും വളരെയധികം ശാരീരികവേദനയുണ്ടാക്കുന്നതുമായ ഒരു സാംക്രമിക ത്വഗ്‌രോഗം. "ചുവന്ന തൊലി' (ഋൃ്യശെചുവന്ന; ജലഹമെതൊലി) എന്നര്‍ഥംവരുന്ന രണ്ടു ഗ്രീക്ക്‌ പദങ്ങളില്‍നിന്നാണ്‌ ഈ പേരിന്റെ നിഷ്‌പത്തി. തൊലിയില്‍, പ്രത്യേകിച്ച്‌ മുഖത്ത്‌, ഉണ്ടാകുന്ന ചുവന്നിരുണ്ട പാടുകളാണ്‌ ഈ രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം. ശരീരത്തിന്റെ ഏതുഭാഗത്തും ഈ രോഗം വരാമെങ്കിലും കൈകാലുകളിലാണ്‌ കൂടുതലായി കണ്ടുവരുന്നത്‌. ശൈത്യകാലത്താണ്‌ ഈ രോഗം സാധാരണയായി ആരംഭിക്കുന്നത്‌. അതിശൈത്യം മൂലം വിണ്ടുകീറുന്ന തൊലിയില്‍ അണുക്കള്‍ക്ക്‌ വേഗം കടന്നുപറ്റാന്‍ സാധിക്കുന്നു. വൃത്താകൃതിയിലുള്ള ഒരു പാടിന്റെ രൂപത്തില്‍ രോഗം ആരംഭിക്കുന്നു; ക്രമേണ ഈ ഭാഗം ചുവന്നുവീര്‍ക്കും. പ്രത്യേക ആകൃതിയിലുള്ള തിണര്‍പ്പുകളില്‍നിന്നുമാണ്‌ രോഗം തിരിച്ചറിയുന്നത്‌. ബ്ലഡ്‌ കള്‍ച്ചര്‍, രോഗനിര്‍ണയത്തിന്‌ അത്ര ഫലപ്രദമല്ല. ഹെര്‍പിസ്‌ സോസ്റ്റര്‍, ആന്‍ജിയോ എഡിമ, കോണ്‍ടാക്‌റ്റ്‌ ഡെര്‍മറ്റയിറ്റിസ്‌ എന്നിവയോടുള്ള സാദൃശ്യക്കൂടുതല്‍ കൊണ്ട്‌ ഇവയില്‍ നിന്നും എറിസിപ്പലസിനെ തിരിച്ചറിയാന്‍ കഴിയണം.

ചുട്ടുപൊള്ളുന്നതായി രോഗിക്ക്‌ അനുഭവപ്പെടും. "വിശുദ്ധ അന്തോണിയുടെ അഗ്നി' (St. Antony's fire) എന്ന്‌ പണ്ടുകാലങ്ങളില്‍ ഈ രോഗം അറിയപ്പെട്ടിരുന്നു. രോഗിക്ക്‌ തലവേദനയും പനിയും ഛര്‍ദിയും ഉണ്ടാകും. സന്ധികളില്‍ വേദനയും അനുഭവപ്പെടാറുണ്ട്‌. അങ്ങേയറ്റത്തെ സാംക്രമിക സ്വഭാവമുള്ളതാണ്‌ ഈ രോഗം. രോഗിയുമായോ രോഗി കൈകാര്യം ചെയ്‌ത വസ്‌തുക്കളുമായോ ഉള്ള സമ്പര്‍ക്കം രോഗം പകരുന്നതിനിടയാക്കുന്നു. തൊലിയിലുണ്ടാകുന്ന മുറിവ്‌, പോറല്‍, വ്രണം തുടങ്ങിയവയിലൂടെ (ഇവ ദൃഷ്‌ടിഗോചരമല്ലെങ്കില്‍പ്പോലും) ആണ്‌ രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ കടക്കുന്നത്‌. ഇക്കാരണത്താല്‍ രോഗഹേതുകമായേക്കാവുന്ന എല്ലാ വസ്‌തുക്കളും ചൂടുവെള്ളവും സോപ്പുമുപയോഗിച്ച്‌ കഴുകി രോഗാണുവിമുക്തമാക്കേണ്ടതാണ്‌.

ഏതുപ്രായത്തിലും ഈ രോഗബാധയുണ്ടാകാമെങ്കിലും 40 വയസ്സ്‌ കഴിഞ്ഞവരിലാണ്‌ അധികമായി കണ്ടുവരുന്നത്‌. കൊച്ചുകുട്ടികള്‍ക്കും അധികം പ്രായമായവര്‍ക്കും പിടിപെടുന്ന എറസിപ്പെലസ്‌ രോഗം മാരകമാവാറുണ്ട്‌. എറസിപ്പെലസ്‌ വളരെയധികം അപകടകാരിയായ ഒരു രോഗമായി കരുതപ്പെട്ടിരുന്നു. ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടിത്തത്തോടെ ഈ രോഗം നിയന്ത്രണാധീനമായിട്ടുണ്ട്‌. നോ. എര്‍ഗട്ട്‌ (ഡോ.പി. സരോജിനി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍