This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എണ്ണച്ചായചിത്രണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

എണ്ണച്ചായചിത്രണം

Oil Painting

ജൈവ-ഭൗമ-രാസപദാര്‍ഥങ്ങളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന വര്‍ണമൂലകങ്ങളെ എണ്ണയില്‍ ചാലിച്ചുണ്ടാക്കുന്ന ചായങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന ആലേഖന കലാവിദ്യ. ഈ ചായങ്ങള്‍ ആവശ്യാനുസരണം കടുപ്പം കൂട്ടിയോ കുറച്ചോ ഉപയോഗിക്കാവുന്നതാണ്‌. ഇവ കുഴമ്പുപാകത്തിലോ ദ്രവരൂപത്തിലോ ആക്കുന്നതിന്‌ ലിന്‍സീഡ്‌ എണ്ണയോ പോപ്പി എണ്ണയോ ടര്‍പന്റയിനോ ദ്രവരൂപത്തിലുള്ള പാരഫിന്‍ മെഴുകോ ഉപയോഗിക്കുന്നു.

ആമുഖം

ജിയൊട്ടൊ
മൈക്കലാഞ്ചലോ

ചിത്രകാരന്മാര്‍ ചിത്രരചനയ്‌ക്ക്‌ നിരവധി ചായങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. അതില്‍ ഏറ്റവും സൗകര്യപ്രദമായ ഒരു മാധ്യമമാണ്‌ ഓയില്‍പെയിന്റ്‌സ്‌ അഥവാ എണ്ണച്ചായങ്ങള്‍. ചിത്രം വരയ്‌ക്കേണ്ടതായ ചുമരില്‍ തേച്ച പ്ലാസ്റ്റര്‍ ഉണങ്ങുന്നതിന്‌ മുമ്പ്‌ ചായം തേക്കുന്ന സമ്പ്രദായമാണ്‌ ഫ്രസ്‌കോ പെയിന്റിങ്‌. അതിവിശാലവും ബൃഹത്തുമായ ചുമരുകള്‍, വലിയ കെട്ടിടങ്ങളുടെ അകവും പുറവും മറ്റു ചിത്രങ്ങള്‍കൊണ്ട്‌ മോടിപിടിപ്പിക്കാന്‍ ഫ്രസ്‌കോ പെയിന്റിങ്‌ മുമ്പ്‌ ഉപയോഗിച്ചിരുന്നു. ചിത്രം വരയ്‌ക്കുമ്പോള്‍ അതീവശ്രദ്ധവേണ്ടിവരുന്നു; മാറ്റം വരുത്താന്‍ ബുദ്ധിമുട്ടുണ്ടാവുന്നു എന്നത്‌ ഫ്രസ്‌കോയുടെ ഒരു പരിമിതിയാണ്‌. ചുമരില്‍ തേച്ച പ്ലാസ്റ്റര്‍ ഉണങ്ങിയശേഷം ചെയ്യുന്ന ചിത്രണരീതിക്ക്‌ സെക്കോപെയിന്റിങ്‌ എന്നുപറയുന്നു. ഫ്രസ്‌കോ ചിത്രണരീതി ഏറ്റവും കൂടുതല്‍ പ്രചാരത്തിലും കലാപരമായ ഔന്നത്യത്തിലും എത്തിയത്‌ 1200-കള്‍ മുതല്‍ 1500-കള്‍ വരെയാണ്‌. ഇറ്റലിയായിരുന്നു കേന്ദ്രം, ഏറ്റവും പ്രഗല്‌ഭരായ ഫ്രസ്‌കോ ചിത്രകാരന്മാരായിരുന്നത്‌ ജിയൊട്ടൊ, ആന്ദ്രിയാ മാന്റെഗ്നാ, മൈക്കലാഞ്‌ജലോ, മസാച്ചിയോ എന്നിവര്‍ ആയിരുന്നു. ഫ്രസ്‌കോയില്‍ നിന്നും വ്യത്യസ്‌തമായ ഒന്നാണ്‌ ജലച്ചായചിത്രരചന. ഇത്‌ രണ്ടുവിധത്തിലുണ്ട്‌. ഒന്ന്‌ സുതാര്യമായി ചിത്രപ്രതലത്തില്‍ ജലച്ചായങ്ങള്‍കൊണ്ട്‌ അധികം കട്ടികൂടാതെ ജലത്തില്‍ ചാലിച്ചും ചായം തേച്ചുമുള്ള രചനയും, മറ്റേത്‌ "ഗുവാച്ച്‌' അതായത്‌ കട്ടിയായി ചായത്തോടുകൂടി ജലംകൂടാതെ, തേനും പശയും ചേര്‍ത്തുചെയ്യുന്ന ഒരു രീതിയും. ഇതിനും ധാരാളം പരിമിതികള്‍ ഉണ്ടായിരുന്നു. വേഗം ഉണങ്ങുമെന്നതിനാല്‍ ചായങ്ങള്‍ വേഗം തേയ്‌ക്കേണ്ടതായിവരുന്നു. ഒരു ചായത്തിന്മേല്‍ മറ്റൊരു ചായം തേയ്‌ക്കുന്നത്‌ സൂക്ഷിച്ചുവേണം. ആധുനികസുതാര്യം(Transparent) ജലചിത്രരീതിയും ഗുവാച്ച്‌ രീതിയും ഇംഗ്ലണ്ടിലും ഫ്രാന്‍സിലും നെതര്‍ലന്‍സിലുമാണ്‌ ഒരു സങ്കേതമെന്ന നിലയില്‍ 1700-കള്‍ക്കും 1800-കള്‍ക്കുമിടയില്‍ വികസിച്ചുവന്നത്‌. പുരാതന ഈജിപ്‌തിലും ഏഷ്യയിലും മധ്യയുഗത്തില്‍ യൂറോപ്പിലും ജലച്ചായാചിത്രരചന പ്രബലമായിരുന്നു. മറ്റൊരു ചിത്രരചനാരീതിയായിരുന്നു എന്‍കോസ്റ്റിക്ക്‌ പെയിന്റിങ്‌ എന്ന വര്‍ണവിനിയോഗരീതി. ഇതില്‍ ഉരുക്കിയ മെഴുകും ഒരു ചെറിയ അളവ്‌ ലിന്‍സീഡ്‌ എണ്ണയും ചിലപ്പോള്‍ കുറച്ച്‌ വാര്‍ണിഷും ചേര്‍ത്ത്‌ നല്ല ചൂടാക്കിയ ഈ മിശ്രിതത്തില്‍ വര്‍ണത്തിന്റെ പൊടികലര്‍ത്തി, ചിത്രം വരയ്‌ക്കേണ്ട പ്രതലത്തിലേക്ക്‌ തേയ്‌ക്കപ്പെടുന്നു. ചായം പിന്നീട്‌ തണുത്ത്‌ കട്ടിയാവുന്നു. തണുക്കുന്തോറും ചായത്തിന്റെ കട്ടി കൂടുന്നതിനാല്‍ ചെറിയ ബ്രഷ്‌സ്‌ട്രാക്കുകള്‍ കൊണ്ടുവേണം ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കാന്‍. ബ്രഷിനുപകരം ചൂടുള്ള ലോഹപിച്ചാത്തികള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഗ്രീസില്‍ ബി.സി. 400-കളില്‍ ഈ രീതിയില്‍ ചിത്രങ്ങള്‍ എഴുതിയിരുന്നു. പിന്നീട്‌ എ.ഡി. 800 ആകുമ്പോഴേക്കും എല്‍കാസ്റ്റിങ്‌ രീതി ചിത്രകാരന്മാര്‍ കൈവെടിഞ്ഞു. ചായപ്പൊടികള്‍ ചെറിയ ചോക്ക്‌ സ്റ്റിക്കുപോലാക്കി നിര്‍മിച്ച്‌ അതുകൊണ്ട്‌ പ്രതലത്തില്‍ വരച്ച്‌ ചിത്രമെഴുതുന്ന രീതിയാണ്‌ പേസ്റ്റല്‍ ചിത്രരചന. ചായപ്പൊടി ചേര്‍ത്തിരിക്കുവാന്‍ കുറച്ച്‌ പശ(ദ്രവരൂപത്തിലുള്ള ബൈന്‍ഡര്‍) ഉപയോഗിക്കുന്നു. ഇത്‌ ചായസ്റ്റിക്കുകളില്‍ നിന്ന്‌ ചായം ചിത്രപ്രതലത്തില്‍ പതിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. പേസ്റ്റല്‍ ചായസ്റ്റിക്കുകള്‍ കൊണ്ട്‌ ചിത്രങ്ങള്‍ വരയ്‌ക്കാന്‍, ചിത്രപ്രതലത്തിനായി പേപ്പറും, കാര്‍ഡ്‌ബോര്‍ഡുകളുമാണ്‌ വേണ്ടത്‌. നന്നേ ഉണങ്ങിയ ചായങ്ങള്‍ എത്ര തിളക്കത്തോടെ ചിത്രത്തിന്‌ പുറത്ത്‌ നാം കാണുന്നുവോ അതേതിളക്കംതന്നെ ചിത്രത്തില്‍ പേസ്റ്റല്‍ കൊണ്ടുവരച്ച വരകളിലും കാണാവുന്നതാണ്‌. പേസ്റ്റല്‍ സ്റ്റിക്കുകള്‍ പെന്‍സിലുകള്‍ പോലെ ചിത്രകാരന്‌ പ്രയോഗിക്കാനും കഴിയുന്നു. യൂറോപ്പില്‍ 1700-ല്‍ ജാന്‍ ചാഡ്രിനും, മോറിസ്‌ ക്വന്റില്‍ ഡിലാമൂറും പേസ്റ്റല്‍ മാധ്യമത്തില്‍ ചിത്രരചന നടത്തിയ വിശ്രുത ചിത്രകാരന്മാരാണ്‌. 1800-കളില്‍ അതിപ്രശസ്‌തരായ പല ഫ്രഞ്ചുമാസ്റ്റര്‍മാരും ഇടയ്‌ക്കിടയ്‌ക്ക്‌ പേസ്റ്റല്‍കൊണ്ട്‌ മികച്ച ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്‌-എഡ്വേര്‍ഡ്‌ മാതെ, ഴാല്‍ഫ്രാല്‍ കോയിമില്ലെയും കൂടാതെ അഗസ്‌ത്‌ റെച്ചെയും. എഡ്വേര്‍ഡ്‌ ദേഗസ്സും പേസ്റ്റല്‍ ഉപയോഗിച്ചിരുന്നു. ഇവയില്‍നിന്നും വ്യത്യസ്‌തമാണ്‌ എണ്ണച്ചായംകൊണ്ടുള്ള ചിത്രരചനാവിദ്യയെന്ന്‌ അറിയാന്‍ ചിത്രകാരന്മാര്‍ കുറച്ചു സമയമെടുത്തു.

കാര്‍ലോ ക്രിവെല്ലി വരച്ച എണ്ണച്ചായചിത്രം

മുമ്പ്‌ പറഞ്ഞ പല മാധ്യമങ്ങളുടെയും പരിമിതികള്‍ മറികടക്കാന്‍ എണ്ണച്ചായാചിത്രരചനയ്‌ക്കു കഴിയും. എണ്ണച്ചായാചിത്രരചനയെ മറ്റു രചനാരീതിയുമായി താരതമ്യം ചെയ്യുന്നത്‌ നന്നായിരിക്കും. ഉദാഹരണത്തിന്‌ ടെമ്പറതന്നെ എടുക്കാം. ടെമ്പറാ എന്ന പദം നോക്കിയാല്‍ സുതാര്യമായ ജലച്ചായങ്ങള്‍ പ്രായേണ ചെലവുകുറഞ്ഞ പോസ്റ്റര്‍ ചായങ്ങള്‍ എന്നിവയെ ഒക്കെ ഉപയോഗിച്ചുവരയ്‌ക്കുന്ന രീതിയെയാണ്‌ പൊതുവേ ടെമ്പറാ എന്നു പറയാറുള്ളത്‌. എന്നാല്‍ ഒരു വക ടെമ്പറാചിത്രങ്ങളില്‍ ചായങ്ങളെ അലിയിച്ചുചേര്‍ത്ത്‌ അവ ഉറച്ചു നില്‍ക്കാന്‍ ബൈന്ററായി മുട്ടയുടെ വെള്ളചേര്‍ക്കുന്ന രീതിയുമുണ്ട്‌. ടെമ്പറായും ചാലിക്കുവാന്‍ ജലമാണ്‌ ഉപയോഗിക്കുന്നത്‌. ടെമ്പറ വേഗം ഉണങ്ങുന്നു. ടെമ്പറാചിത്രകാരന്‍ ചായം തേയ്‌ക്കാനും വരയ്‌ക്കാനും മറ്റും ചെറിയ ബ്രഷുകള്‍ ഉപയോഗിക്കുന്നു, അവയുടെ കൂര്‍ത്തമുനകള്‍കൊണ്ട്‌ അതിസൂക്ഷ്‌മവും വൃത്തിയുള്ളതും ചാരുതയുമുള്ള വരകള്‍ അയാള്‍ക്ക്‌ വരയ്‌ക്കേണ്ടിവരുന്നു. വിവിധ എണ്ണച്ഛവികള്‍ Ä (Tones/Hues) തിളങ്ങുകയും വിശദാംശങ്ങള്‍ വ്യക്തതയോടെ കാണുകയും ചെയ്യുന്നു. മുട്ടയുടെ വെള്ളചേര്‍ത്ത്‌ എഴുതിയിട്ടുള്ള (Egg Tempera) നല്ല ചിത്രങ്ങള്‍ക്ക്‌ രണ്ട്‌ ഉദാഹരണം പറയാം. കാര്‍ലോ ക്രിവെല്ലിയുടെ "സെന്റ്‌ ജോര്‍ജും ഡ്രാഗണും' (1470), ആല്‍ട്രു വൈയത്തിന്റെ "ആല്‍ബര്‍ട്ട്‌സ്‌ സണ്‍' (1959).

ഫ്രസ്‌സോയ്‌ക്കും ജലച്ചായത്തിനും എന്‍ക്വാസ്റ്റിനും ടെമ്പറയ്‌ക്കും എല്ലാമുള്ള പരിമിതികളെ മറികടക്കാന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ "അനുഭവം ഗുരു' എന്ന ചൊല്ല്‌ അന്വര്‍ഥമാക്കത്തക്കവണ്ണവും ആവശ്യം സൃഷ്‌ടിയുടെ മാതാവ്‌ എന്ന നീതിസാരം സാര്‍ഥകമാകുംവിധവുമാണ്‌ ചിത്രകാരന്മാര്‍ എണ്ണച്ചായാചിത്രരചനാരീതി കണ്ടെത്തിയത്‌. ആകസ്‌മികമല്ലാതെയുള്ളഒരു പരിണാമമായിരുന്നു അത്‌. എണ്ണച്ചായത്തിലേക്കുള്ള ചിത്രരചനാകലയുടെ പ്രവേശം ഒരു പുതിയ കാലഘട്ടത്തിന്റെ പ്രാരംഭമാണ്‌ കുറിക്കുന്നത്‌. കൂടുതല്‍ സ്വതന്ത്രനാകുവാന്‍ എണ്ണച്ചായങ്ങള്‍ ചിത്രകാരന്‌ നിരവധി വഴികള്‍ തുറന്നിട്ടു. ഓരോരോ മാധ്യമത്തിനും അതിന്റേതായ ആവിഷ്‌കരണതന്ത്രവും ഗുണദോഷങ്ങളുമുണ്ട്‌ എന്നാല്‍ എണ്ണച്ചായങ്ങള്‍ ഉണങ്ങാന്‍ സമയമെടുക്കുമെന്നതിനാല്‍ ചായം ചിത്രപ്രതലത്തില്‍ കിടക്കുന്ന ചിത്രത്തിന്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ കൂടുതല്‍ ചിത്രത്തിന്റെ ഏതൊരു ഭാഗവും മെച്ചപ്പെടുത്തുവാനും ചിത്രകാരന്‌ സമയം ലഭിക്കുന്നു. ഏതു നിറത്തിന്റെ പുറത്തും/ഏതുനിറവും ഛവിയും വരച്ചുചേര്‍ക്കാം. നിറങ്ങളെ ചിത്രത്തില്‍ തേച്ചുപറ്റിക്കുവാനും വര്‍ണവിന്യാസത്തിലൂടെ ചിത്രകാരന്റെ ഇച്ഛയ്‌ക്കൊത്ത്‌ ആത്മാവിഷ്‌കരിക്കുവാനും ഭൗതികവസ്‌തുക്കളുടെ എല്ലാ വിശദാംശങ്ങളും നിഴലും വെളിച്ചവും ഒക്കെ ചിത്രത്തിലേക്ക്‌ ആവാഹിക്കുവാനും എണ്ണച്ചായങ്ങള്‍ കൊണ്ടുള്ള രചനയില്‍ കഴിയുന്നതുപോലെ വേറൊരു മാധ്യമത്തിലും കഴിയുന്നതല്ല. എല്ലാ ചിത്രരചനാമാധ്യമങ്ങളുടെയും ഏറ്റവും അടിസ്ഥാനപരമായ ഘടകം ചായപ്പൊടികള്‍ തന്നെയാണ്‌. പൊടിച്ചെടുത്ത ചായങ്ങള്‍ (Pigments))എണ്ണ, വിശേഷിച്ചും ലിന്‍സീഡ്‌ എണ്ണയില്‍ ചാലിച്ച്‌ കുഴമ്പാക്കി ചെറുതും വലുതുമായ ട്യൂബുകളില്‍, പശയുടെ രൂപത്തില്‍, പേസ്റ്റ്‌ ആയിട്ടാണ്‌ വിപണി ലഭ്യമാക്കുന്നത്‌. ജൈവവും ഭൗമവും ആയ നിരവധി രാസപദാര്‍ഥങ്ങള്‍ കൊണ്ടുവന്ന്‌ അവയില്‍നിന്നും വര്‍ണമൂലകങ്ങളെ വേര്‍തിരിച്ചെടുത്താണ്‌ പിഗ്മെന്റ്‌ ഉണ്ടാക്കുന്നത്‌. പിഗ്മെന്റികളുടെ രാസഘടനയിലേക്കു പോകണമെന്നില്ല. അവയൊക്കെയും ഏതൊക്കെ ആവശ്യത്തിനുള്ള ചായങ്ങള്‍ ആക്കണമോ അപ്രകാരം നിര്‍മിക്കുവാന്‍ വൈദഗ്‌ധ്യം നേടിയവരാണ്‌ ചായംനിര്‍മാതാക്കള്‍. സംസ്‌കാരവും നാഗരികതയും വികസിക്കുവാന്‍ തുടങ്ങിയതോടൊപ്പം ചായനിര്‍മാണ സമ്പ്രദായങ്ങളിലും മറ്റും ഗവേഷണങ്ങളും വികസനപ്രവര്‍ത്തനങ്ങളും നടത്തി പലതും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌. ചിത്രരചനയില്‍ ഭാഗഭാക്കാകുന്ന നിറങ്ങള്‍ കൂടാതെ (നമുക്കുചുറ്റും പ്രകൃതിയില്‍ക്കാണുന്ന നിറങ്ങള്‍ കൂടാതെ) മനുഷ്യനിര്‍മിതങ്ങളല്ലാത്ത പ്രകൃതി, ജൈവ, സിന്തറ്റിക്‌ വര്‍ണങ്ങളും അവയുടെ വിപുലമായ വൈവിധ്യവും വൈപുല്യവും മനസ്സില്‍വച്ചുവേണം നാം ചിത്രമെഴുത്തിനുള്ള എണ്ണച്ചായങ്ങളെ നോക്കിക്കാണേണ്ടത്‌.

ചരിത്രം

ജാന്‍വാന്‍ അയ്‌ക്‌

കൃത്യമായി എന്ന്‌, ആര്‌ എണ്ണച്ചായത്തില്‍ ചിത്രം വരച്ചു എന്നു പറയാനാവില്ലെങ്കിലും ഒരു പുതിയ ചിത്രരചനാമാധ്യമം എന്ന നിലയില്‍ എണ്ണച്ചായങ്ങളെ (പൊതുവേ നോക്കിയാല്‍) അത്‌ ആദ്യമായും വിദഗ്‌ധമായും വിനിയോഗിച്ച്‌ ചിത്രംവരച്ചത്‌ ഡച്ചുകാരനായ ജാന്‍വാന്‍ അയ്‌ക്‌ (1385-1441) ആണ്‌. എണ്ണച്ചായങ്ങള്‍ 14-ാം ശതകത്തില്‍ യൂറോപ്പില്‍ വിശേഷിച്ചും ജര്‍മാനിക്ക്‌ പ്രദേശങ്ങളിലും മറ്റും നിലവിലിരുന്നിരിക്കണം. എന്നാല്‍ അയ്‌ക്കിന്റെ കാന്‍വാസുകളിലാണ്‌ എണ്ണച്ചായങ്ങള്‍ അവയുടെ അനന്തസാധ്യതകളും അസ്‌തിത്വവും തെളിയിക്കുന്നത്‌. ഉദാഹരണത്തിന്‌ ഐക്കിന്റെ 1434-ല്‍ വരച്ച 82രാ ത 62രാ വലുപ്പമുള്ള "ദി അര്‍ണോള്‍ഫിനി വെഡ്ഡിങ്‌' എന്ന, ലണ്ടനിലെ നാഷണല്‍ ഗ്യാലറിയിലിരിക്കുന്ന എണ്ണച്ചായാചിത്രം പരിശോധിക്കാം. അതില്‍ വിശദാംശങ്ങള്‍ ഏറെയുണ്ട്‌. അതിനുകാരണം എണ്ണച്ചായങ്ങള്‍ ചിത്രകാരന്‌ നല്‌കിയ അവസരമാണ്‌. നിറങ്ങളുടെ ശക്തിയും മിഴിവും നിഴലുകളും വെളിച്ചങ്ങളും വളരെ റിയലിസ്റ്റിക്കായി കാണുമ്പോഴും പ്രതീകാത്മകതയ്‌ക്കും അതില്‍ സ്ഥാനമുണ്ട്‌. പുരോഹിതന്റെയോ മറ്റു ചടങ്ങുകളുടെയോ ഒന്നും സാന്നിധ്യമില്ലാതെ ജീസസിന്റെ മുമ്പില്‍ അദൃശ്യസാന്നിധ്യത്തില്‍ ഒരു ഷാല്‍ഡിലീയറുടെ (ബഹുശാഖാദീപം) എരിയുന്ന ഒരൊറ്റ മെഴുകുതിരിവെട്ടത്തില്‍ കമിതാക്കള്‍ മാത്രം നിന്നുകൊണ്ടു നടത്തുന്ന വിവാഹമാണ്‌ ചിത്രത്തില്‍കാണുന്നത്‌. ചിത്രം ഒരു വിവാഹരേഖയായിത്തീരുന്നു. ആത്മാര്‍ഥസ്‌നേഹത്തിന്റെ വിശുദ്ധി ആ ചെറിയ മുറിയില്‍ അലതല്ലുന്നു.

ഫ്രാ ഫാബ്രി ഏഞ്ചലിക്കോയാനോയുടെ അനണ്‍സിയേഷന്‍

ഐക്കിന്റെ സമകാലികരായ എല്ലാ ഇറ്റാലിയന്‍ നവോത്ഥാനചിത്രകാരന്മാരിലേറെയും എഗ്ഗ്‌ റ്റെമ്പറ, ഫ്രസ്‌കോ, ഫ്രസ്‌കോയും മറ്റും ചേര്‍ന്ന മിശ്രിതമാധ്യമത്തില്‍ വരച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്‌. നവോത്ഥാനകാല ഫ്‌ളോറന്‍സ്‌ ഏറ്റവും വലിയ പ്രതിഭാശാലികളെ സൃഷ്‌ടിച്ചവരില്‍ പ്രമുഖന്‍ സന്ന്യാസികൂടിയായ ഫ്രാ ഫാബ്രി ഏഞ്ചലിക്കോയാനോയുടെ "അനണ്‍സിയേഷന്‍'(അഡോറേഷന്‍ ഒഫ്‌ ദി മാജൈ), (1450) മസാച്ചിയോയുടെ, ദി ട്രിബ്യൂട്ട്‌ മണി (1427), ആന്‍ഡ്രിയാ മാഗ്നെല്ലായുടെ (ലൊഡേവിക്കോയുടെ ഗൊണ്‍സാഗാ രണ്ടാമന്റെ കുടുംബം) (1423), ബോട്ടിസെല്ലിയുടെ അതിവിശ്രുതമായ ""ദി ബേര്‍ത്ത്‌ ഒഫ്‌ വീനസ്‌ (1474) പോളോ ഉച്ചെല്ലിയുടെ ""ദി ബാറ്റില്‍ ഒഫ്‌ സാല്‍റൊമാനോ (1456-1460) എന്തിന്‌ ദാവിഞ്ചി (ദിമാഡൊണ ഒഫ്‌ ദി റോക്‌സ്‌ 1400) പോലുള്ളവര്‍ ഒക്കെയും എണ്ണച്ചായയിലുള്ളവയല്ല. എന്നാല്‍ അവയൊക്കെയും യൂറോപ്യന്‍ ചിത്രകലയ്‌ക്ക്‌ 1200-കള്‍ മുതല്‍ പ്രബലമായി റിയലിസത്തിന്റെ തുടര്‍ച്ചയായിരുന്നതുകൂടാതെ അവര്‍ ജിയോട്ടോ ഫ്രസ്‌കോയില്‍ രചിച്ച(ദിലാമെന്റേഷന്‍ ഒഫ്‌ ക്രസ്റ്റ്‌-1305-ല്‍)റിയലിസത്തെ കുറേക്കൂടി മൂര്‍ച്ചയുള്ളതും മിഴിവാര്‍ന്നതുമാക്കി. എന്നാല്‍ ഇവരില്‍ ചിലരൊക്കെ ഫ്‌ളമിഷ്‌ ചിത്രകാരന്മാരായ ഹ്യൂബര്‍ട്ടും വാന്‍ഐക്കും എണ്ണച്ചായങ്ങള്‍ കണ്ടുപിടിച്ച്‌ പ്രയോഗത്തില്‍ വരുത്തിയപ്പോള്‍ ഉണ്ടായ ചിത്രകലയുടെ വര്‍ണപ്പൊലിമയും വിശദാംശങ്ങള്‍ റിയലിസത്തോടെ ആവിഷ്‌കരിക്കുവാനുള്ള വിപുലമായ സാധ്യതകള്‍ കണ്ടറിഞ്ഞ്‌ എണ്ണച്ചായാമാധ്യമത്തില്‍ തങ്ങളുടെ പ്രിയ വിഷയങ്ങള്‍ വരയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ ചിത്രകലയില്‍ വര്‍ണവിസ്‌മയത്തിന്റെയും സൂപ്പര്‍ റിയലിസ്റ്റ്‌ ത്രിമാനപരിപ്രക്ഷ്യത്തിന്റെയും അനശ്വരമായ വസന്തം വിരിയുകയായിരുന്നു. നവോത്ഥാനകാലത്ത്‌ വടക്കന്‍ യൂറോപ്പില്‍ രണ്ടുവിഭാഗം ചിത്രകലാമാസ്റ്ററന്മാരുണ്ടായിരുന്നു. ഇരുകൂട്ടരും ഒരേപോലെ റിയലിസ്റ്റുകള്‍, പക്ഷേ മാധ്യമത്തിന്റെ കാര്യത്തില്‍ അവര്‍ വേറിട്ടുനിന്നു. ഇറ്റലിക്കാര്‍ ഫ്രസ്‌കോയിലെ സകലകാലശ്രഷ്‌ഠരും ഫ്‌ളെമിഷ്‌ (ഫ്‌ളാന്‍ഡേഴ്‌സിലെ) ചിത്രകാരന്മാര്‍ പുതിയ മാധ്യമമായ എണ്ണച്ചായത്തിലെ മുടിചൂടാമന്നന്മാരുമായി. ഫ്‌ളമിഷ്‌ ചിത്രകാരന്മാര്‍ക്ക്‌ ഏറ്റവും സൂക്ഷ്‌മമായ വിശദാംശങ്ങള്‍വരെ റിയലിസ്റ്റിക്കായി ചിത്രീകരിക്കാന്‍ എണ്ണച്ചായങ്ങള്‍ അത്യന്തം വഴങ്ങിക്കൊടുത്തു. ആഭരണങ്ങളിലെ ചെറിയ മുത്തുകള്‍പോലും ഉടയാടകളുടെ ഓരോ ഞൊറിവും മിഴിവാര്‍ന്നുനിന്നു. ഇറ്റാലിയന്‍ ഫ്രസ്‌കോയുടെ കാലം കഴിഞ്ഞുവെന്ന്‌ പലരും കരുതി. മാന്‍ഡെര്‍ വെയ്‌ഡന്റെ വിശ്രുതമായ "ദി ഡിസന്റ്‌ ഫ്രം ദ ക്രാസ്‌' (1435) എണ്ണച്ചായാചിത്രത്തില്‍ ഐക്ക്‌ തന്റെ ചിത്രങ്ങളില്‍ സന്നിവേശിപ്പിച്ച വിശദാംശങ്ങളോടൊപ്പം നില്‍ക്കുന്ന വിശദാംശങ്ങള്‍ ഇല്ലെങ്കില്‍പ്പോലും എണ്ണച്ചായാമാധ്യമത്തിലെ ഒരു ക്ലാസ്സിക്‌ തന്നെയാണ്‌. കാരണം വാല്‍ഡിവെയ്‌ഡനും പിന്നീട്‌ അതുല്യപ്രതിഭകളായ റാഫേലും ദാവിഞ്ചിയും പാര്‍മിജിയാനി, ജാര്‍ജിയാനിയോ, ട്രിഷ്യാന്‍, എല്‍ഗ്രക്കോ എന്നിവരെപ്പോലെ എണ്ണച്ചായങ്ങളുടെ ഐന്ദ്രജാലികചിത്രണശേഷിയും സാധ്യതകളും മുന്‍കൂട്ടിക്കണ്ടു എന്നതാണ്‌ വസ്‌തുത. അധികം താമസിയാതെതന്നെ എണ്ണച്ചായങ്ങളുടെ രചനാ സങ്കേതികസാധ്യതകള്‍ എന്തെന്നറിയുവാന്‍ വെനീസിലെ ചിത്രകാരന്മാര്‍ മുന്നോട്ടുവന്നു. അവര്‍ ഒരു പുതിയ കാര്യംകൂടി കണ്ടെത്തി. എണ്ണച്ചായങ്ങള്‍ക്ക്‌ ഏറ്റവും യോജിച്ചത്‌ കാന്‍വാസാണെന്ന്‌ അറിഞ്ഞ പ്രതിഭാധനരായ വെനീഷ്യന്‍ ചിത്രകാരന്മാരുടെ കൈകളില്‍ എണ്ണച്ചായാമാധ്യമം അദ്‌ഭുതങ്ങള്‍ സൃഷ്‌ടിച്ചു.

ബോട്ടിസെല്ലിയുടെ ദ്‌ ബേര്‍ത്ത്‌ ഒഫ്‌ വീനസ്‌

പിന്നീട്‌ 19-ാം ശതകമെത്തുമ്പോള്‍ നാം കാണുന്നത്‌ പല പുതിയതും കൂടുതല്‍ ധവളവുമായുള്ള പിഗ്മെന്റുകള്‍ കണ്ടെത്തി ചിത്രകാരന്മാര്‍ക്ക്‌ നല്‌കുവാന്‍ പല സ്ഥാപനങ്ങളും പരസ്‌പരം മത്സരിക്കുന്നതാണ്‌. ഇതുകൂടാതെ "ട്യൂബു'കള്‍ ചായം ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ നിര്‍മിച്ചത്‌ ചിത്രകാരന്മാരുടെ യത്‌നം ലഘൂകരിച്ചു. ഇത്‌ ഔട്ട്‌ ഡോര്‍ (വാതില്‍പ്പുറ) ചിത്രമെഴുത്ത്‌ കൂടുതല്‍ പ്രചാരത്തില്‍ കൊണ്ടുവന്നു. കൂടുതല്‍ ചിത്രകാരന്മാരും സ്റ്റുഡിയോവിട്ട്‌ തുറസ്സായ സ്ഥലങ്ങളിലും മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ നിറഞ്ഞ സ്ഥലങ്ങളിലേക്കും ഈസലും കാന്‍വാസും പാലറ്റും ബ്രഷുകളും ചായ ട്യൂബുകളുമായിച്ചെന്ന്‌ ചിത്രമെഴുതുന്നത്‌ പതിവായി. ഈവിധ മാറ്റങ്ങള്‍ക്കൊക്കെ കാരണം മാധ്യമങ്ങളുടെ രംഗത്തേക്കുള്ള എണ്ണച്ചായങ്ങളുടെ കടന്നുവരവാണ്‌. പിന്നീടങ്ങോട്ടു നാം കാണുന്നത്‌ ചിത്രകല എന്നാല്‍ കാന്‍വാസില്‍ എണ്ണച്ചായം ഉപയോഗിച്ച്‌ വരയ്‌ക്കുന്നതാണെന്ന പൊതുധാരണകൂടി നിലവില്‍വരുന്നതാണ്‌.

മാന്‍ഡെര്‍ വെയ്‌ഡന്‍
ദാവിഞ്ചി

ചിത്രപ്രതലങ്ങള്‍, സാമഗ്രികള്‍

എണ്ണച്ചായചിത്രങ്ങള്‍ മികച്ച കലാസൃഷ്‌ടികളാകാന്‍ കാരണം ചിത്രങ്ങളുടെ പ്രതലങ്ങള്‍കൂടിയാണ്‌. എണ്ണച്ചായങ്ങളും തുണികൊണ്ടുണ്ടാക്കിയ കാന്‍വാസും പരസ്‌പരപൂരകങ്ങളായിത്തീരുന്നു. നല്ല നിലവാരമുള്ള വര്‍ണചായട്യൂബുകളും വിവിധവീതികളില്‍ നിര്‍മിച്ചിട്ടുള്ള 0, 1, 2 എന്നിങ്ങനെ നമ്പരുകള്‍ കൊടുത്തിട്ടുള്ള ബ്രഷുകളും ചായം ചാലിക്കുവാനുള്ള "സോള്‍വന്റ്‌'കളും അതായത്‌ എണ്ണകള്‍, വാര്‍ണിഷ്‌, ടര്‍പ്പന്റയിന്‍, പാരഫിന്‍ വാക്‌സ്‌ എന്നിവയും നല്ല എണ്ണച്ചായം ചിത്രമെഴുത്തിനാവശ്യമാണ്‌. സാധാരണയായി ലോകമെമ്പാടുമുള്ള എണ്ണച്ചായാചിത്രകാരന്മാര്‍ ലിന്‍സീഡ്‌ എണ്ണയാണ്‌ ഉപയോഗിക്കുക. നാകത്തകിടുകൊണ്ടുണ്ടാക്കിയ ട്യൂബുകളില്‍ എണ്ണച്ചായങ്ങള്‍ നിറച്ചു ലഭ്യമാകുന്നതിന്‌മുമ്പ്‌ ചിത്രകാരന്മാര്‍ പന്നിയുടെ തുകല്‍സഞ്ചിയിലോ മറ്റുള്ള കല്‍ ഉറകളിലോ തയ്യാറാക്കി "റെഡിമിക്‌സായി' ഓരോ ചായവും നിറച്ചുകൊണ്ടാണ്‌ ഔട്ട്‌ഡോര്‍ ചിത്രമെഴുത്തിനുപോയിരുന്നത്‌. ചായങ്ങളെപ്പോലെയും ബ്രഷുകളെപ്പോലെയും പ്രധാനപ്പെട്ട ഒരു സാമഗ്രിയാണ്‌ കാന്‍വാസ്‌, പരുത്തിനൂലുകൊണ്ടുണ്ടാക്കിയ തുണി, ലിനന്‍, ചണം കൊണ്ടുണ്ടാക്കിയ കനമുള്ള തുണി എന്നിവകൊണ്ടാണ്‌ കാന്‍വാസു നിര്‍മിക്കുന്നത്‌. ഏതായാലും നല്ല ഇഴയടുപ്പ(tex)മുള്ള ഊടുറപ്പും അതായത്‌ തുണിയുടെ ഊടും പാവും നന്നേ അടുത്തുചേര്‍ന്ന്‌ നല്ല ടെക്‌സ്റ്റര്‍ (texture) ഉള്ള, വിടവുകളൊന്നുമില്ലാത്ത ടൈറ്റ്‌ ആയിട്ടുള്ളതും പുറം അധികം പരുക്കനല്ലാത്ത പ്രതലമുള്ള തുണിയാണ്‌ കാന്‍വാസിനുത്തമം-കാന്‍വാസ്‌ അപൂര്‍വമായി മാത്രമേ അപ്പടി ഉപയോഗിക്കാറുള്ളു. അതിന്മേല്‍ ഒരു പ്രാഥമിക മീഡിയവും തേച്ചുണക്കിയെടുക്കാതെ എന്തുംവരട്ടെ എന്നുകരുതി നേരിട്ട്‌ ചായം കാന്‍വാസില്‍ വരയ്‌ക്കുന്നവരും അപൂര്‍വമായിട്ടുണ്ട്‌. എന്നാല്‍ കാന്‍വാസിന്റെമേല്‍ എന്തെങ്കിലും ഒരു നിറം ചിത്രകാരന്മാരെല്ലാം പ്രമറിയായി പൂശുന്നു. നിറം കുറച്ച്‌ ഏതെങ്കിലും ഇരുണ്ട തവിട്ടുനിറമോ ചുവപ്പോ ആകാം, കാന്‍വാസില്‍ കട്ടിയില്‍ ഇപ്രകാരം ചായം തേച്ചുണക്കിയ ശേഷമാണ്‌ ചിത്രരചന ചെയ്യുക.

പ്രസിദ്ധരായ എണ്ണച്ചായാ ചിത്രകാരന്മാര്‍- ജീവിതവും കലാസൃഷ്‌ടികളും


ഇറ്റലിയിലെ ആദ്യകാല എണ്ണച്ചായാചിത്രകാരന്മാരായ അന്റോ തെല്ലോ ദ മെസീനയെപ്പോലുള്ളവര്‍ എണ്ണച്ചായങ്ങളുടെ വമ്പിച്ച സാധ്യതകളെക്കുറിച്ച്‌ അജ്ഞാതരായിരുന്നു. വെനീസില്‍ എണ്ണച്ചായാചിത്രീകരണത്തില്‍ പ്രാഗല്‌ഭ്യം നേടിയ ഗിയോവന്നി ബെല്ലിനി ചിത്രപ്രതലത്തിന്‌ കൂടുതല്‍ മിനുപ്പുനല്‌കാന്‍ ഒരുപായം കണ്ടുപിടിച്ചു. എണ്ണച്ചായം നനവോടെ കൈയിലിട്ടു അമര്‍ത്തി മൃദുലമാക്കി അപ്ലൈ ചെയ്‌തപ്പോള്‍ ഉണ്ടാകുന്ന ഫലം അദ്ദേഹം തിരിച്ചറിഞ്ഞു-ദാവിഞ്ചി എണ്ണച്ചായാചിത്രരചനയ്‌ക്ക്‌ കുറേക്കൂടി മാനം നല്‌കി. ചിത്രത്തിന്‌ നിഴലിന്റെ പ്രതീതികൂടി ഉളവാക്കുന്നതില്‍ അദ്ദേഹം വിജയംവരിച്ചു. ചിത്രരചനയിലെ സ്‌ഫുമാറ്റോ(Sfumato) എന്ന ഒരു സമ്പ്രദായം കൊണ്ടുവന്നതിനു കാരണക്കാരന്‍ ദാവിഞ്ചിതന്നെയാണ്‌. എന്നാല്‍ നവോത്ഥാനചിത്രരചനയില്‍, രചനയ്‌ക്കുശേഷം സൃഷ്‌ടിയില്‍ പിന്നെയും പിന്നെയും ഓരോരോ മിനുക്കുപണികള്‍ നടത്തുന്ന സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയത്‌ മൈക്കലാഞ്‌ജലോ ആയിരുന്നു.

വെനീസുകാരനായ ബല്ലിനി, ജോര്‍ജിയോനാ, ടിഷ്യല്‍, റ്റിന്റോറാറ്റോ എന്നിവര്‍ എണ്ണച്ചായാചിത്രരചനാസമ്പ്രദായത്തിന്റെ അതിര്‍ത്തികള്‍ വിപുലമാക്കാന്‍ വിവിധശൈലികള്‍ ആവിഷ്‌കരിക്കുന്നതിലൂടെ ധാരാളം ശ്രമങ്ങള്‍ നടത്തി, വിജയിക്കുകയുണ്ടായി. എണ്ണച്ചായങ്ങള്‍ കാലം ചെല്ലുന്തോറും സുതാര്യമാവുകയും പ്രതലത്തില്‍ തേച്ചിട്ടുള്ള പ്രമറി നിറം തെളിയുകയും ചെയ്യുന്ന അനുഭവം, ചിത്രമെഴുതി വളരെക്കാലം കഴിഞ്ഞുമാത്രമേ അവര്‍ അറിഞ്ഞിരുന്നുള്ളു. ഇപ്രകാരമുള്ള ഗതികേട്‌ പിടിപെട്ടത്‌ പൗസ്സില്‍, റിബെറാ, ഗോയാ എന്നിവരുടെ എണ്ണച്ചായാചിത്രങ്ങള്‍ക്കാണ്‌. 17-ാം ശതകത്തില്‍ സ്‌പാനിഷ്‌ ചിത്രകാരന്‍ എല്‍. ഗ്രക്കോ (1541-1614)യും എണ്ണച്ചായാചിത്രങ്ങളെഴുതി. മറ്റൊരു സ്‌പാനിഷ്‌കാരന്‍ ബെലാത്ത്‌ കെത്ത്‌ (Velasquez,15991660) (വെലാസ്‌ക്യൂ എന്നും പറയുന്ന) ഛായാചിത്രരചനയിലും ഗാര്‍ഹിക രംഗചിത്രത്തിനും പ്രസിദ്ധനായി ഈ ചിത്രകാരന്‍. ഇന്നത്തെ ബെല്‍ജിയത്തിന്റെ ഭാഗമായ ഫ്‌ളാന്റേഴ്‌സില്‍ ജനിച്ച പീറ്റര്‍ പോള്‍ റൂബെന്‍സ്‌ (1577-1640) "ദി ഡീസന്റ്‌ ഫ്രം ദ ക്രാസു' (1611-14)ഉം, "ദ്‌ അലഗോറി ഒഫ്‌ വാര്‍ ആന്‍ഡ്‌ പീസ്‌' (1629) എന്നിവ വരച്ചു പ്രസിദ്ധനായ റൂബെന്‍ എണ്ണച്ചായാചിത്രങ്ങളില്‍ മികവുകാട്ടി. അക്കാലത്ത്‌ ഫ്‌ളാന്റേഴ്‌സിലും വടക്കന്‍ ഫ്രാന്‍സിലും ഉണര്‍ന്നുവന്ന ഒരു പ്രത്യേക ചിത്രണശൈലിക്ക്‌ അവകാശികളായിരുന്നു. റൂബെന്‍സും സഹോദരന്മാരായ സര്‍ ആന്റണി വാല്‍ഡെക്കും (1599-1641). വാന്‍സൈക്കിന്റെ പ്രസിദ്ധ ചിത്രങ്ങളിലൊന്നാണ്‌ കുതിരസവാരി ചെയ്യുന്ന ചാള്‍സ്‌ രാജാവ്‌ (I-ാമന്റെ) ഛായാചിത്രം. വാല്‍ഐങ്കും വ്യത്യസ്‌തശൈലികളിലൂടെയാണെങ്കിലും അവരുടെ രചനയുടെ പൊതുസ്വഭാവത്തില്‍ പരസ്‌പരം ധാരാളം സാദൃശ്യമുള്ളതായി കാണാം. ഇവര്‍ക്കെല്ലാം മികവിലെത്താന്‍ കാരണം എണ്ണച്ചായാചിത്രത്തിന്റെ വിനിയോഗംതന്നെയാണ്‌. ഡച്ച്‌ ചിത്രകാരനായ റെംബ്രാണ്ട്‌ (1606-1669) നിഴലും വെളിച്ചവും കൈകാര്യം ചെയ്യുന്നതില്‍ തന്റെ പ്രാഗല്‌ഭ്യം തെളിയിച്ചു. "നൈറ്റ്‌ വാച്ച്‌' (1642) "ദി റിട്ടേണ്‍ ഒഫ്‌ ദി പ്രാഡിഗല്‍ സണ്‍' (1605) എന്നീ ചിത്രങ്ങള്‍ക്ക്‌ അത്രയും നിഴലും വെളിച്ചവും നല്‌കാന്‍ ഇടയാക്കിയ മീഡിയം എണ്ണച്ചായം ആയതാണ്‌ എന്നു തീര്‍ച്ച. 17-ാം ശതകത്തിലെ മറ്റു എണ്ണച്ചായാചിത്രകാരന്മാരായ ഡച്ചുകാരന്‍ റൂയിസ്‌ ഡെയില്‍ (Ruisdael; 1628-1682) പിതാവിന്റെയും മാതുലന്റെയും കീഴില്‍പഠിച്ച്‌ പരിശീലനം നേടി അവരെക്കാള്‍ പ്രശസ്‌തനായി. മുഖ്യ ചിത്രങ്ങള്‍ ഒക്കെയും തികവൊത്ത ഭൂപ്രകൃതി ഭംഗിദൃശ്യങ്ങള്‍ (landscapes) ആയിരുന്നു. അവയില്‍ ഏറെ പ്രശസ്‌തമാണ്‌ വുഡ്ഡഡ്‌ ലാന്‍ഡ്‌സ്‌കേപ്പ്‌ (wooded landscape-1660)ഉം "വിങ്‌കയിലെ വിന്‍ഡ്‌ മില്‍' (1670) എന്നിവ. പിന്നെ ഡച്ചും ഫ്‌ളെമിഷ്‌ ചിത്രകലയുടെ സര്‍വതോമുഖമായ വികാസത്തില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുകയും കര്‍ഷകരുടെ ജീവിതപരിതഃസ്ഥിതികള്‍ വരയ്‌ക്കുവാന്‍ ശ്രമിക്കുകയും ചെയ്‌ത കലാകാരനാണ്‌ (ചിത്രങ്ങളില്‍ നര്‍മത്തിന്റെ അംശം കലര്‍ത്തി ആസ്വാദ്യത വര്‍ധിപ്പിച്ച) ഏഡ്രിയാല്‍ ബ്രൗണര്‍ (1605-1638) അദ്ദേഹത്തിന്റെ പ്രശസ്‌ത ചിത്രമായ ദി സ്‌മോക്കേഴ്‌സ്‌ ന്യൂയോര്‍ക്ക്‌ മെട്രാ പൊളിറ്റന്‍ മ്യൂസിയം ഒഫ്‌ ആര്‍ട്ടില്‍ കാണാം. കൂടാതെ ജാന്‍സ്റ്റീന്‍, കാല്‍ഫ്‌ എന്നിവരും എണ്ണച്ചായങ്ങള്‍കൊണ്ട്‌ കാന്‍വാസിലും തടി പാനലുകളിലും നല്ലചിത്രങ്ങള്‍ രചിച്ചവരാണ്‌. ഡച്ചുഛായാചിത്രകാരനായ ഫ്രാന്‍സ്‌-ഹാള്‍സ്‌ (1580-1666)ന്റെ "ലംഫിങ്‌ കാവലിയര്‍' (1624) എന്ന ചിത്രവും മറ്റും വിസ്‌മരിക്കാനാവുകയില്ല. ശ്രദ്ധേയനായ മറ്റൊരു ഡച്ചുചിത്രകാരനാണ്‌ വളരെ പ്രഗല്‌ഭമായ രീതിയില്‍ പ്രകാശത്തെ (ഗാര്‍ഹികരംഗങ്ങള്‍ ചിത്രീകരിക്കുന്ന തന്റെ ചിത്രങ്ങളിലൂടെ) എണ്ണച്ചായങ്ങളുടെ ഐന്ദ്രജാലശക്തി പ്രകടിപ്പിച്ച ഷാന്‍ വേമീയര്‍ (Vermeer, 1632-1675). വേമീയറിന്റെ "ദി മില്‍ക്ക്‌മെയ്‌ഡ്‌' (പാല്‍ക്കാരി, 1665)ഉം "വുമണ്‍ വിത്ത്‌ ഏ വാട്ടര്‍ ജഗും' (1665), "ലവ്‌ ലെറ്ററും' (1670) എന്നിവ ഇപ്രകാരമുള്ള ഒരു ജനതയുടെ നിത്യജീവിതത്തിലെ രസകരമായ രംഗങ്ങള്‍ സ്വഭാവത്തിന്റെ വിവിധരീതികള്‍ വരയ്‌ക്കുന്നതിന്‌ ഉദാഹരണമെന്നാണ്‌ ചിത്രനിരൂപകര്‍ പറയുന്നത്‌. ഷാനര്‍ എന്നാണ്‌ ഇവയെ ചിത്രനിരൂപകര്‍ പറയുന്നത്‌. ഈ വിഭാഗത്തിലെ ചിത്രകാരന്മാരില്‍ അഗ്രഗണ്യനായിരുന്നു വേമീയര്‍. ഇവരുടെ എണ്ണച്ചായാചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്‌തുപഠിക്കുക രസകരമായ ഒന്നാണ്‌. അപ്പോള്‍ ഒരു ചിത്രം ആരുടേതെന്ന്‌ പെട്ടെന്ന്‌, (നല്ല നയനപരിചയം ഈ കാലഘട്ടത്തിലെ ഡച്ചുചിത്രങ്ങളെക്കുറിച്ചില്ലാത്ത) ഒരാള്‍ക്ക്‌ പറയാനാവുകയില്ല. ഉദാഹരണത്തിന്‌ ഫ്രാന്‍സ്‌ ഹാള്‍, റൂബെന്‍സിന്റെ ചിത്രങ്ങളുടെ ശൈലിയെ പിന്തുടരുന്നുവെന്നു തോന്നും.

റെംബ്രാണ്ട്‌
ഡേവിഡ്‌ ഗാരിക്ക്‌

18-ാം ശതകത്തിലെ പ്രമുഖ എണ്ണച്ചായാചിത്രകാരന്മാരുടെ രചനകളും അവരുടെ ശൈലികളും 19-ാം ശതകത്തില്‍ ഇംപ്രഷണിസ്റ്റു ചിത്രകാരന്മാര്‍ക്ക്‌ മാര്‍ഗദര്‍ശകമായി. പ്രകൃതിദൃശ്യങ്ങള്‍ രചിക്കുവാന്‍ അതീവതത്‌പരനായ ഇംപ്രഷണിസ്റ്റ്‌ ചിത്രകാരന്‍ എഡ്വേര്‍മാനെ (Edourd Manet, 1832-83)യുടെ ലാന്‍ഡ്‌സ്‌കേപ്പുകള്‍, വിശേഷിച്ചും കടലോരദൃശ്യങ്ങള്‍ ഒക്കെയും വിജയകരമാക്കുവാന്‍ എണ്ണച്ചായാമാധ്യമം സഹായകമായി. ഇംഗ്ലീഷ്‌ ഛായാചിത്രകാരന്മാരില്‍ മികവുകാട്ടിയ തോമസ്‌ ഗെയിന്‍സ്‌ ബറോ (1727-86) പ്രകൃതിദൃശ്യരചനയില്‍ ആണ്‌ ആദ്യം ശ്രദ്ധവച്ചത്‌. പിന്നീട്‌ പ്രസിദ്ധനാടകനടന്‍ ഡേവിഡ്‌ ഗാരിക്കിന്റെയും മറ്റും ഛായാചിത്രങ്ങള്‍ എണ്ണച്ചായത്തില്‍ വരച്ചാണ്‌ അദ്ദേഹം കീര്‍ത്തിമാനായത്‌. ഗെയിന്‍സ്‌ബറോയുടെ "ഫാന്‍സി പിക്‌ച്ചേഴ്‌സ്‌' എന്ന്‌ താന്‍ തന്നെ പേരിട്ട കുറേ മുഴുനീളന്‍ (life size) ഛായാചിത്രങ്ങള്‍ സാധാരണക്കാരുടേതായിരുന്നു. അവയില്‍ "ദി ബ്ലൂബോയ്‌', "പേര്‍ഡിറ്റ', "ലേഡി ഇന്നസ്‌' എന്നിവ എണ്ണച്ചായത്തിലുള്ള തികവുറ്റ, ലക്ഷണയുക്തമായ ഛായാചിത്രങ്ങളാണ്‌. തന്റെ സര്‍ഗാത്മക രചനയുടെ ആദ്യഘട്ടം മുഴുവന്‍ പ്രശംസാര്‍ഹമായ നിരവധി ഛായാചിത്രങ്ങള്‍ (portraits) വരച്ച വില്യം ഹോഗാര്‍ത്തും (1697-1764) പിന്നീട്‌ ചരിത്രവിഷയമാസ്‌പദമാക്കി ചിത്രം വരച്ചെങ്കിലും ആലങ്കാരിക ശൈലിയിലുള്ള റോക്കോക്കോ വിഭാഗത്തില്‍പ്പെടുന്ന ഒട്ടേറെ പ്രിന്റുകള്‍ വരച്ച്‌ (narrative prints) അതിപ്രശസ്‌തനായി. എണ്ണച്ചായാചിത്രരചനയിലെ മാസ്റ്റേഴ്‌സാണിവരൊക്കെ. ഇവരെക്കൂടാതെ ജോണ്‍ കോണ്‍സ്റ്റബിളും (1776-1837) അദ്ദേഹത്തിന്റെ സമകാലികനും സമാനപ്രകൃതിക്കാരനുമായ ഡബ്ല്യൂ.ഡബ്ല്യൂ. ടേണ(1775-1851)റും ഒരുപോലെ പ്രകൃതിദൃശ്യങ്ങള്‍ വരയ്‌ക്കുന്നതില്‍ അവരുടേതായ പ്രത്യേകശൈലി സ്വീകരിച്ചവരാണ്‌. ഇംപ്രഷണിസത്തിന്‌ വഴിയൊരുക്കിയവരുമാണ്‌ ഇവര്‍. ടേണന്‍ ജലച്ചായാചിത്രങ്ങള്‍ വരയ്‌ക്കുന്നതില്‍ അദ്വിതീയനായിരുന്നു. 1790-ല്‍ തന്റെ ജലച്ചായാചിത്രങ്ങളുടെ ഒരു ഗംഭീര പ്രദര്‍ശനം റോയല്‍ അക്കാദമിയില്‍ സംഘടിപ്പിച്ച്‌ പ്രശസ്‌തിപെറ്റെങ്കിലും ജലച്ചായങ്ങളുടെ ആവിഷ്‌കരണസാധ്യതകള്‍ അറിഞ്ഞ്‌ പിന്നീടങ്ങോട്ട്‌ വരച്ചതൊക്കെയും എണ്ണച്ചായങ്ങളുടെ രചനാസമൃദ്ധിക്ക്‌ സാക്ഷ്യംവഹിക്കാന്‍ കഴിയുന്നവയായിരുന്നു. പക്വമതിയായ ഒരു വലിയ അനുഗൃഹീത കലാകാരനുമാത്രമേ ടേണര്‍ വരച്ച പ്രകൃതിയിലെ ക്ഷോഭകരമായ മുഹൂര്‍ത്തങ്ങള്‍ വരയ്‌ക്കുവാനാകൂ. "റെയില്‍, സ്റ്റീം, സ്‌പീഡ്‌' (1844) തുടങ്ങിയ ചിത്രങ്ങള്‍ വിശ്വചിത്രകലയിലെ എക്കാലത്തെയും മാസ്റ്റര്‍പീസുകള്‍തന്നെയെന്ന്‌ ചിത്രകലാചരിത്രകാരന്മാര്‍ പറയുന്നു. കൊടുങ്കാറ്റില്‍ വിക്ഷുബ്‌ധമായ കടലും കാറ്റിലകപ്പെട്ട കപ്പലും, അവയെ പൊതിഞ്ഞു ദിക്കറിയാനാവാത്തവിധത്തില്‍ മൂടിക്കിടക്കുന്ന മഞ്ഞും ആവിഷ്‌കരിച്ചിരിക്കുന്ന ടേണര്‍ ചിത്രങ്ങളിലെ അമൂര്‍ത്തവും അവ്യക്തവും എന്നാല്‍ ധ്വനിപ്രധാനവുമായ സ്വഭാവമാണ്‌ ഇംപ്രഷണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ പ്രത്യക്ഷമായും പരോക്ഷമായും പ്രചോദനമായത്‌. ഒരു പക്ഷേ അത്തരം ചിത്രങ്ങള്‍ വരയ്‌ക്കുവാന്‍ ഏറ്റവും ഉചിതമായ മാധ്യമം എണ്ണച്ചായങ്ങള്‍തന്നെയാണ്‌. മറ്റൊരു മാധ്യമത്തിലും പ്രതിഭാശാലികള്‍ക്ക്‌ വരയ്‌ക്കുവാന്‍ അസാധ്യമാണെന്നിവിടെ വിവക്ഷയില്ല. ഛായാചിത്രങ്ങളില്‍ തുടങ്ങി ബ്രിട്ടീഷ്‌ പട്ടണ-ഗ്രാമീണ രംഗങ്ങളിലൂടെ നാച്വറലിസത്തിലേക്കും പിന്നീട്‌ ലാന്‍ഡ്‌സ്‌കേപ്പിലേക്കും തിരിഞ്ഞ കോണ്‍സ്റ്റബിള്‍ റോയല്‍ അക്കാദമിയില്‍ ചിത്രരചനയില്‍ ഉന്നതപഠനം നടത്തുമ്പോള്‍ അത്യന്തം വിനീതനായി മുമ്പ്‌ പരാമര്‍ശിച്ച റൂയിഡ്‌ ഡേയലിന്റെയും ക്ലോഡ്‌ റോഹൈനിന്റെയും പ്രകൃതിചിത്രങ്ങള്‍ പകര്‍ത്തിപഠിക്കുകയുണ്ടായി.

റെയില്‍, സ്റ്റീം, സ്‌പീഡ്‌-ടേണറിന്റെ രചന
വിങ്‌കയിലെ വിന്‍ഡ്‌ മില്‍

ലോറൈയില്‍ (1600-1662) 17-ാം ശതകത്തിലെ ഏറ്റവും മികച്ച ലാന്‍ഡ്‌സ്‌കേപ്പിങ്ങും എച്ചിങ്ങും വിദഗ്‌ധനായിരുന്നു. മുമ്പ്‌ പറഞ്ഞിട്ടുള്ള നിക്കോളാസ്‌ പൗസ്സിന്റെ സഹപ്രവര്‍ത്തകനായ ലൊറൈയില്‍ ചിത്രങ്ങളെ ബരോക്ക്‌ എന്ന അത്യന്തം അലങ്കൃതവും ശൈലീകൃതവുമായ രചനാശൈലിയിലെ ക്ലാസ്സിക്കുകളായി നിരൂപകര്‍ വിലയിരുത്തുന്നുണ്ട്‌. ലൊറൈയിന്റെ "എര്‍മിനി അന്‍ ദ ഷെപേര്‍ഡ്‌സ്‌' (1666) തുടങ്ങിയ ചിത്രങ്ങളും ജീവിതാവസാനകാലത്ത്‌ രചിച്ച "പേര്‍സിയസും മെഡൂസ'യും മറ്റും പിന്നീട്‌ ഉയര്‍ന്നുവന്ന ഇംപ്രഷണിസ്റ്റുകളെയും റൊമാന്റിക്കുകളെയും മുന്‍കൂട്ടി കാണുന്നു എന്നുപറയാം. ഏതാണ്ട്‌ 1890 വരെ അവഗണിക്കപ്പെട്ടുകിടന്ന കോണ്‍സ്റ്റബിളിന്റെ എണ്ണച്ചായത്തിലുള്ള മനോഹരമായ പ്രകൃതിദൃശ്യചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ പിന്നീട്‌ ഔദ്യോഗിക വൃത്തങ്ങള്‍ മുന്‍കൈയെടുത്ത്‌ ശേഖരിക്കുകയുണ്ടായി. ഇന്നവയില്‍ പലതും ലണ്ടനിലെ വിക്‌ടോറിയാ ആല്‍ബര്‍ട്ട്‌ മ്യൂസിയത്തിലും നാഷണല്‍ ഗാലറിയിലും ന്യൂയോര്‍ക്കിലെ മെട്രാപൊളിറ്റന്‍ മ്യൂസിയത്തിലും ഫ്രിക്ക്‌ കളക്ഷനിലും കാണാവുന്നതാണ്‌. ചിത്രരചനാസാമഗ്രികള്‍ ഏതൊരു മാധ്യമത്തിനും ഏറെക്കുറെ ഒന്നുതന്നെയെങ്കിലും എണ്ണച്ചായാചിത്രങ്ങളില്‍ പലതും രചിക്കുവാന്‍ ചില പ്രതിഭാശാലികള്‍ ബഷുകള്‍ക്കു പുറമേ നൈഫും അഥവാ പാലറ്റ്‌ കത്തിയും ഉപയോഗിച്ചുവന്നിട്ടുണ്ട്‌. നല്ല ഉദാഹരണം കോണ്‍സ്റ്റബിളും ടേണറും തന്നെയാണ്‌.

ഒരു പിന്നാക്കം പോകല്‍. എണ്ണച്ചായങ്ങള്‍ക്ക്‌ ചിത്രകാരന്മാര്‍ക്കിടയില്‍ വമ്പിച്ച സ്വീകാര്യതയും അംഗീകാരവും ലഭിച്ചുവന്നെങ്കിലും ഏതാണ്ട്‌ 19-ാം ശതകത്തിന്റെ ആദ്യകാലത്ത്‌ തന്നെ വ്യാവസായികാടിസ്ഥാനത്തില്‍ ചായങ്ങള്‍ വന്‍തോതില്‍ ഉത്‌പാദിപ്പിക്കപ്പെട്ടതോടെ ഗുണനിലവാരം താഴുകയും തന്മൂലം പല വിശിഷ്‌ടചിത്രങ്ങളുടെയും ഉജ്ജ്വലമായിരുന്ന വര്‍ണങ്ങള്‍ വിളറുകയും ചിത്രപ്രതലം പൊടിഞ്ഞുപോകുകയും ചെയ്യാന്‍ തുടങ്ങി. എണ്ണച്ചായങ്ങള്‍ക്ക്‌ ഒരു നിശ്ചിതസമയം വേണം ഉണങ്ങുവാന്‍. വേഗത്തില്‍ ഉണങ്ങുന്നത്‌ ചിത്രകാരന്മാര്‍ക്ക്‌ സൗകര്യപ്രദമാകുമെന്ന ധാരണയില്‍ ചായങ്ങളില്‍ വ്യവസായികള്‍ ചേര്‍ത്തുവന്ന "സിക്കറ്റീവ്‌' എന്നുപറയുന്ന ചായത്തിന്റെ ഈര്‍പ്പം വലിച്ചെടുത്ത്‌ വേഗം ചായമുണക്കുന്ന രാസവസ്‌തുക്കള്‍ അപകടം വിതച്ചു. പിന്നെ എണ്ണച്ചായങ്ങള്‍ക്കും പ്രിയംകുറഞ്ഞതുമാത്രമല്ല ദുര്‍ദശ ആരംഭിക്കുകയും ചെയ്‌തു. ചിത്രകാരന്മാര്‍ പിന്നെ വര്‍ണരസതന്ത്രം (colour chemistry) പഠിക്കാന്‍ ശ്രമിക്കുകയും ചിത്രപ്രതലത്തിന്‌ ഹാനികരമായ കറുപ്പും തവിട്ടും വര്‍ണങ്ങളും ഒഴിവാക്കുകയും ചിത്രമെഴുതാനുള്ള കാന്‍വാസിന്റെ ചിത്രരചനയ്‌ക്കുമുമ്പുള്ള പ്രതലം വെളുത്തതു തന്നെ വേണമെന്നു നിര്‍ബന്ധിക്കുകയും ചെയ്‌തു. വര്‍ണങ്ങളില്‍ ഏറ്റവും അടിസ്ഥാനവര്‍ണങ്ങള്‍ അതായത്‌ "പ്രമറി കളേഴ്‌സ്‌' ആയ ചുവപ്പും പച്ചയും നീലയും "സബ്‌സ്‌ട്രാക്‌റ്റീവ്‌ പ്രമറി കളേഴ്‌സ്‌' എന്നു പറയാവുന്ന മഞ്ഞയും മാത്രം എടുത്ത്‌ അവ പരസ്‌പരം കൂട്ടിച്ചേര്‍ത്ത്‌ വിവിധ ഛവികള്‍ (hues) അഥവാ ടോണുകള്‍ നിര്‍മിച്ച്‌ ചിത്രരചന തുടങ്ങി. യഥാര്‍ഥത്തില്‍ ചുവപ്പ്‌ എന്നു പറയാവുന്നത്‌ ചുവപ്പ്‌ അല്ല. യഥാര്‍ഥ പ്രാഥമികവര്‍ണം-അത്‌ പര്‍പ്പിള്‍ ആണ്‌ എന്നും നീല യഥാര്‍ഥത്തില്‍ നീലയും പച്ചയും ചേര്‍ന്ന്‌ "നീല-പച്ച'യാണെന്നും ഏകദേശം നൂറില്‍ക്കൂടുതല്‍ വര്‍ണങ്ങള്‍ എണ്ണച്ചായങ്ങളിലെ വര്‍ണരാജിയില്‍ (spectrum) ലഭ്യമാണെന്നും ഇവയില്‍ കറുപ്പും വെള്ളയും കൂട്ടാവുന്നതുമാണെന്നുമുള്ള അറിവിലേക്ക്‌ ഗൗരവബുദ്ധികളായ ചിത്രകാരന്മാര്‍ ചെന്നെത്തി. ഇതൊരു വഴിത്തിരിവായിരുന്നു.

പ്ലെയിങ്‌ കാര്‍ഡ്‌-സെസാന്റെ രചന

വര്‍ണവിനിയോഗത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പരീക്ഷണ സജ്ജരായ ചിത്രകാരന്മാരായിരുന്നു പോസ്റ്റ്‌-ഇംപ്രഷണിസ്റ്റുകളായ സെസാനും സെയുറയും മറ്റും സെസന്റെ വിശ്രുതചിത്രമാണ്‌ "ബാത്തേഴ്‌സ്‌'. (സെയുറെ ജീശിശേഹഹശൊന്റെ ഉപജ്ഞാതാവു കൂടിയായിരുന്നു) സെസാന്‍ (Lezanne, 1839-1906), സിംഗ്‌ങാ (Signac, 1863-1935). ഗോഗിനും (Gaugin) മറ്റും എണ്ണച്ചായങ്ങളുടെ വിനിയോഗത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുകയും പരീക്ഷണങ്ങള്‍ നടത്തിയവരും പരിഷ്‌കാരങ്ങള്‍ വരുത്തിയവരുമാണ്‌. സൂക്ഷ്‌മമായ പഠനത്തില്‍ മാത്രമേ ചിത്രകലാവിദ്യാര്‍ഥികള്‍ക്കും സാമാന്യാസ്വാദകര്‍ക്കും ഇംപ്രഷണിസ്റ്റ്പോസ്റ്റ്‌ ഇംപ്രഷണിസ്റ്റ്‌, നിയോ ഇംപ്രഷണിസ്റ്റ്‌ ചിത്രകലാപ്രസ്ഥാനങ്ങളിലെ സൂക്ഷ്‌മാംശങ്ങളിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയാനാവൂ. തന്റെ പ്രസിദ്ധ ചിത്രകലാനിരൂപകനായ റിച്ചാര്‍ ആര്‍ ബ്രട്ടെന്‍ 1851-1929 - "മോഡേണ്‍ ആര്‍ട്ട്‌' എന്ന പ്രസിദ്ധമായ ഓക്‌സ്‌ഫഡ്‌ ഹിസ്റ്ററി ഒഫ്‌ ആര്‍ട്ട്‌ (1999) എന്ന പുതിയ ഗ്രന്ഥത്തില്‍ പറയുന്നത്‌ ഇംപ്രഷണിസ്റ്റുകളില്‍ നിന്നും അവരുടെ ഇടുങ്ങിയ, ദൃശ്യപ്രാധാന്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന രണ്ടു ചിത്രകാരന്മാരായ ഓഡിലോണ്‍ റെഡനെയും (1840-1916) ഫ്രഞ്ചുചിത്രകാരനും ലിത്തോഗ്രാഫറും എച്ചറും. കൂടുതല്‍ പ്രശസ്‌തനുമായ പോള്‍ഗോഗിനെയും (1848-1903) ചിലര്‍ പെട്ടെന്ന്‌ സിംബലിസ്റ്റുകളായി കണക്കാക്കാന്‍ കാരണം ഇരുവരും സാഹിത്യപാഠങ്ങളില്‍നിന്നും ആശയം സ്വീകരിച്ചതിനാലാണ്‌ എന്നാണ്‌. പോസ്റ്റ്‌ ഇംപ്രഷണിസ്‌റ്റുകളെ ഇംപ്രഷണിസ്റ്റുകളുടെ അനന്തരാവകാശികളുമായി ഗണിച്ചുവന്നു; അവര്‍ ഇംപ്രഷണിസ്റ്റ്‌ സിദ്ധാന്തങ്ങളില്‍നിന്നും വളരെ വഴിമാറിനടന്നിട്ടുകൂടിയും ഇരുകൂട്ടരും ശരിയായ സിംബലിസത്തിന്‌ വിരുദ്ധമായി നിലകൊണ്ടിട്ടും. പോസ്റ്റ്‌ ഇംപ്രഷണിലിസ്റ്റുകള്‍ തങ്ങളില്‍ നിന്നും വ്യത്യസ്‌തമല്ലെന്നു ധരിച്ചുവശായവരായിരുന്നു ഇംപ്രഷണിസ്റ്റുകള്‍. പോസ്റ്റ്‌ ഇംപ്രഷണിസ്റ്റുകള്‍ വാസ്‌തവത്തില്‍ "അവാന്ത്‌ഗാര്‍ഡ്‌' ആധുനികതയുടെ ഒരു ശാഖയായിരുന്നു. പോസ്റ്റ്‌ ഇംപ്രഷണിസ്റ്റുകളുടെ ശൈലീപരമായ വ്യതിയാനം വ്യക്തവും ദൃഢവുമായിരുന്നു. നിറങ്ങളെ വികാരാവിഷ്‌കരണത്തില്‍ തീര്‍ത്തും അനുപേക്ഷണീയമായി ഇവര്‍ കരുതി. അതുമല്ല നിറങ്ങള്‍ അവരുടെ കലാതത്ത്വശാസ്‌ത്രത്തിന്റെ ആത്മാവായിരുന്നു. സൃഷ്‌ടിയുടെ രൂപം, രചന എന്നിവയില്‍നിന്നും വേറിട്ടു സ്വയം ഒരു അവിഭാജ്യഘടകമായി ചിത്രകലയില്‍ നില്‍ക്കാന്‍ കഴിയുന്നവയാണ്‌, സദാ ഭാവോന്മീലന സജ്ജവും സന്നദ്ധവുമായ വര്‍ണങ്ങള്‍. ഗാഗിന്റെ "യെല്ലോ ക്രസ്റ്റ്‌' നോക്കുക. അതിലെ ലളിതമായ രൂപങ്ങളും അലങ്കൃത സ്വഭാവമുള്ള പാറ്റേണുകളും തീവ്രവര്‍ണങ്ങളുടെ വിനിയോഗവും മതിയാവും ഗോഗിനെ പ്രത്യേകം അടയാളപ്പെടുത്താന്‍. ഗോഗിന്റെ തന്നെ 1888-ല്‍ താന്‍ ഇംപ്രഷണിസ്റ്റുകളുമായി എന്നന്നേക്കുമായി വിടചൊല്ലിയശേഷം, പള്ളിക്കുവേണ്ടിവരച്ച്‌ പള്ളിതന്നെ തള്ളിക്കളഞ്ഞ മതപരമായ വിഷയത്തിന്റെ ചിത്രാവിഷ്‌കാരമായ സ്വന്തം വ്യക്തിമുദ്രപതിഞ്ഞ ശൈലിയിലുള്ള "വിഷന്‍ ആഫ്‌റ്റര്‍ ദ്‌ സെര്‍മണ്‍- ജേക്കബ്‌ റസ്ലിങ്‌ വിത്ത്‌ ദി ഏഞ്ചല്‍' എന്ന ചിത്രവും അസാധാരണത്വമുള്ള ഒന്നാണെന്ന്‌ ആരും തിരിച്ചറിഞ്ഞില്ല. ആഴമുള്ള ആത്മീയതയുടെ അന്തരീക്ഷം ആ ചിത്രത്തില്‍ അലകളിളക്കുന്നു. അധികമൊന്നും വേണ്ട ഗോഗിന്‍ എന്ന നിറങ്ങളുടെ മാന്ത്രികനായ ചിത്രകാരന്‌ നമ്മുടെ ചിത്രാസ്വാദനപരതയിലും സംവേദനത്തിന്റെ ശാഖകളിലും ചേക്കേറാന്‍. ദാര്‍ശനികതയിലും, അഭൗമ സുഷമയിലും ഇത്രമാത്രം ഹൃദ്യമായ ചിത്രങ്ങള്‍ ലോകചിത്രകലയില്‍ അധികമില്ല. ആധുനികചിത്രകലയില്‍ വേറിട്ട, അപൂര്‍വമായ ഒരു ദൃശ്യാനുഭവമായി നില്‌ക്കുന്ന വിസ്‌മയവിപ്ലവമായ ചിത്രങ്ങള്‍ നാം എവിടെനിന്നുവരുന്നു? നാം എന്താണ്‌? നാം എങ്ങോട്ടുപോകുന്നു എന്ന്‌ 1897-ല്‍ വരച്ച കട്ടിയുള്ള ചാക്കുതുണിയില്‍ (കാര്‍പ്പറ്റുപോലുള്ള) വരച്ച 1.39 ഃ 3.74 സെ.മീ. എണ്ണച്ചായാചിത്രം നമ്മോടു ചോദിക്കുന്നു. ഗാഗിനും ഹസ്സാറോയും നല്ല ബന്ധത്തിലായിരുന്നു. ഫോവുകളും(Fauves)-മത്തീസും ഗാഗിനെ സ്വാധീനിച്ചിട്ടുണ്ട്‌.

മിഡ്‌ ഡെ നാപ്‌-ഗോഗിന്റെ വരച്ച ചിത്രം

ഇപ്രകാരം എണ്ണച്ചായങ്ങള്‍ക്ക്‌ ഗുണനിലവാരം കുറഞ്ഞപ്പോള്‍ അതിനെ മറികടക്കാന്‍ നല്ല പ്രാഥമിക നിറങ്ങള്‍ ചാലിച്ചെടുത്ത്‌ പുതിയ അര്‍ഥതലങ്ങള്‍ എണ്ണച്ചായത്തിന്റെ വിനിയോഗത്തിലൂടെ വിടര്‍ത്തുകയും, ചെറുതും വലുതുമായ രേഖകളുടെ അപൂര്‍വമായ ലയവിന്യാസത്തിലൂടെ തന്റേതായൊരു ചിത്രപ്രപഞ്ചം നമുക്കു നല്‌കുകയും ചെയ്‌ത വിശ്വകലാകാരന്‍ വാന്‍ഗോഗിനെക്കുറിച്ചു പറയുമ്പോള്‍ ചിത്രകലാനിരൂപകര്‍ക്ക്‌ ആയിരം നാവാണ്‌. എന്താണ്‌ വാന്‍ഗോഗ്‌ ലോകം എന്നറിയാന്‍ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലൂടെയും ഒരോട്ടപ്രദക്ഷിണമെങ്കിലും ചെയ്‌താല്‍ ഒരു കാര്യം വ്യക്തം. വാന്‍ഗോഗിനെപ്പോലെ അദ്ദേഹം മാത്രം. ആധുനിക ചിത്രകലയില്‍ ഫിഗററ്റീവും ആബ്‌സ്‌ട്രാക്‌ടും എക്‌സ്‌പ്രഷണിസ്റ്റിക്കുമായ ഈ ചിത്രകാരന്‍ തന്റെ വൈകാരികാവസ്ഥകള്‍ക്ക്‌ വര്‍ണങ്ങള്‍കൊടുക്കുവാനും വര്‍ണങ്ങളിലൂടെ വികാരവിരേചനം നടത്തുവാനും ശ്രമിച്ച്‌ വിജയിച്ച കലാകാരനാണ്‌. ഒരു "കലറിസ്റ്റ്‌' എന്ന്‌ നിരൂപകന്മാര്‍ വിശേഷിപ്പിക്കുന്ന വീല്‍സെന്റ്‌ വാന്‍ ഗോഗ്‌ (1853-90) ഒരു ചെറിയ ആയുസ്സില്‍ വരച്ചുവിട്ട ചിത്രങ്ങള്‍ (പത്തുവര്‍ഷത്തെ സര്‍ഗാത്മകതയില്‍ പിറന്നുവീണത്‌ 800-ല്‍പ്പരം ചിത്രങ്ങള്‍) ഒക്കെയും തന്റേതായ മൗലികശൈലിയില്‍ തന്നെയായിരുന്നു. "ദി പൊട്ടറ്റോ ഈറ്റേഴ്‌സ്‌' മുതല്‍-"ദി വ്യൂ ഒഫ്‌ ആര്‍പിസ്‌ വിത്ത്‌ ഐസിസ്‌' വരെ ഏതു ചിത്രശേഖരത്തില്‍നിന്നും "ഇതാണ്‌ വാന്‍ഗോഗ്‌' എന്ന്‌ നമ്മോട്‌ വിളിച്ചുപറയുന്നവയൊന്നുംതന്നെ വിസ്‌മരിക്കാവതല്ല. വാന്‍ഗോഗിന്റെ പ്രിയമാധ്യമവും എണ്ണച്ചായം തന്നെയായിരുന്നു.

ദ്‌ പൊട്ടറ്റോ ഈറ്റേഴ്‌സ്‌-വാന്‍ഗോഗ്‌ വരച്ച ചിത്രം

എണ്ണച്ചായാവര്‍ണങ്ങള്‍, സാമഗ്രികള്‍

ഓരോരോ എണ്ണച്ചായങ്ങള്‍ക്കും വിവിധ വിനിയോഗമൂല്യമാണുള്ളത്‌. അവയില്‍ വേഗത്തിലും സാമാന്യവേഗത്തിലും സാവധാനത്തിലും ഉണങ്ങുന്നവയുണ്ട്‌. ഓരോന്നിനും അതിന്റേതായ അക്ഷരത (permanent quality)യും സുതാര്യത (transparency)യുമുണ്ട്‌. എണ്ണച്ചായങ്ങള്‍ രാസികവും ഭൗമികവും സസ്യജവും പ്രാണിജവുമായ സ്രാതസ്സുകളില്‍ നിന്നാണ്‌ എടുക്കുന്നത്‌. നിത്യഹരിതയും സമ്പന്നയുമായ പ്രകൃതിയില്‍ എന്നും ലഭ്യമാകുന്ന വിവിധവര്‍ണങ്ങള്‍ അവ എണ്ണച്ചായങ്ങളായും ജലച്ചായങ്ങളായാലും, ഫ്രസ്‌ക്കോ, ഗുവാച്ച്‌, ടെമ്പറാ, പേസ്റ്റല്‍ ഏതായാലും അവ ഉപയോഗിച്ച്‌ പ്രകൃതിതന്നെ അതിന്റെ വിവിധഭാവഹാവാദികള്‍ ചിത്രീകരിക്കുന്ന കലയാണ്‌ ചിത്രകല. വര്‍ണങ്ങളുടെ സൗന്ദര്യശാസ്‌ത്രം. രാസികവും ഭൗമികവും സസ്യജവും പ്രാണിജ(ജന്തുജ)വുമായ 47 വര്‍ണങ്ങളോളം എണ്ണച്ചായങ്ങള്‍ കുഴമ്പുരൂപത്തിലാക്കി ട്യൂബുകളില്‍ നമുക്ക്‌ ലഭിക്കുന്നു. വിപണിയില്‍ ലഭിക്കുന്ന പലതിനും പലവിധ ഗുണങ്ങളുള്ളതായി നമുക്കു മനസ്സിലാക്കാം. ഓരോ നിറത്തിനും അക്ഷയത(permanency), പ്രകാശഭേദ്യത അഥവാ സുതാര്യത (transperancy), ഉപയോഗ്യത (use/usage) എന്നീ ഗുണങ്ങള്‍ ഉള്ളവ നമുക്ക്‌ അനുഭവത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു. ചിത്രം വരയ്‌ക്കാനറിയുന്നവര്‍ക്ക്‌ ഓരോ വര്‍ണവും എത്രനേരത്തിനകം ഉണങ്ങുമെന്നറിയാം. ഉദാഹരണത്തിന്‌ വേഗത്തില്‍ ഉണങ്ങുന്ന വര്‍ണമാണ്‌ ഫ്രഞ്ച്‌ അള്‍ട്രാമറൈന്‍. എന്നാല്‍ സാവധാനം കാന്‍വാസില്‍ ഉണങ്ങുന്ന ഒരു വര്‍ണമാണ്‌ വാന്‍ഡെക്ക്‌ ബ്രൗണ്‍. പ്രകാശവും വര്‍ണങ്ങളും നമ്മിലുള്ള ബന്ധം ശാസ്‌ത്രീയമായി പഠിക്കേണ്ടതാണ്‌. അതിനാല്‍ നമുക്ക്‌ ഓരോ വര്‍ണത്തിനും പൊതുവിലുള്ള മൂന്ന്‌ വ്യത്യസ്‌തമാനങ്ങള്‍, മൂല്യങ്ങള്‍ ഉള്ളതായും അവ (1) ഹ്യൂ (Hue) (വര്‍ണത്തിന്റെ ശരിയായ നിറം), (2) ലൈറ്റ്‌നസ്‌ (നിറദീപ്‌തി അഥവാ അതിന്റേതായ പ്രഭ(3) ക്രാമ (chroma)-വര്‍ണത്തിന്റെ കട്ടിയോ കടുപ്പമോ ഇതിനെ വര്‍ണാപയാനം എന്നും പറയാം. ഹ്യൂ എന്നു പറയുന്നത്‌ ഒരു നിറത്തിനെ മറ്റു നിറങ്ങളില്‍നിന്നും വേര്‍തിരിച്ചുനിര്‍ത്തുന്ന അതിന്റെ അസ്‌തിത്വപരമായ വ്യക്തിത്വം തന്നെയാണ്‌. ചുവപ്പിന്റെ അസ്‌തിത്വം ""ചുവപ്പു തന്നെ. ലൈറ്റ്‌നസ്‌ എന്നത്‌ ഒരു നിറം പൊഴിക്കുന്ന പ്രകാശമാണ്‌. തീര്‍ച്ചയായും ഓരോ നിറത്തിനും അതിന്റേതായ തരംഗദൈര്‍ഘ്യം ഉണ്ട്‌. നിറങ്ങളില്‍ വര്‍ണരാജിയിലെ ഏറ്റവും കുറഞ്ഞ പ്രകാശതരംഗദൈര്‍ഘ്യം വയലറ്റിനും ഏറ്റവും കൂടുതല്‍ റെഡ്ഡിനും ആണ്‌. വര്‍ണത്തിന്റെ പ്രകാശതരംഗത്തിന്റെ ദൈര്‍ഘ്യം അളക്കുന്നത്‌ അതിസൂക്ഷ്‌മമായ നാനോമീറ്റര്‍ എന്ന അടിസ്ഥാന അളവിലാണ്‌. ഒരു നാനോമീറ്റര്‍ എന്നാല്‍ ഒരു മീറ്ററിന്റെ ബില്യനി (മില്യന്‍* മില്യന്‍)ലൊന്ന്‌ എന്നര്‍ഥം. ഒരു നിറത്തിന്റെ വര്‍ണദീപ്‌തിയെപ്പോലെ പ്രാധാന്യമുള്ള ഒന്നാണ്‌ ആ വര്‍ണത്തിന്റെ ക്രാമാ എന്ന സ്ഥിതി. ഒരു വര്‍ണം ഏറ്റവും കനം കുറഞ്ഞരീതിയില്‍ ലൈറ്റായും വളരെ കട്ടികൂടിയ സ്ഥിതിയിലും നമുക്ക്‌ വിഭാവനം ചെയ്യുവാനും പാലറ്റില്‍ മിക്‌സ്‌ ചെയ്‌തെടുക്കുവാനും പ്രയാസമില്ല. വര്‍ണങ്ങള്‍ പ്രകാശത്തിന്റെ സഹായത്തോടെ നാം എങ്ങനെ കാണുന്നു എന്നതൊക്കെ ഈ ലേഖനത്തിന്റെ പുറത്തുവരുന്ന ശാസ്‌ത്രീയകാര്യങ്ങളാണ്‌. വര്‍ണങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ പഠനത്തിന്‌ നീണ്ട ഒരു ചരിത്രമുണ്ട്‌. തെറ്റും ശരിയും ആ വഴിയില്‍ നാം കണ്ടുമുട്ടുന്നു. അവിടെ നാം നിറവും പ്രകാശവും കാഴ്‌ചയും തമ്മില്‍ കെട്ടുപിണഞ്ഞ്‌ കിടക്കുന്നതുകാണാം. വ്യക്തമായ ശാസ്‌ത്രീയ നിഗമനങ്ങള്‍ അതും ഏറ്റവും സമീപകാലത്ത്‌. ശരിയെന്നു പരക്കെ അംഗീകരിക്കപ്പെട്ട സിദ്ധാന്തങ്ങളെ നോക്കിയാല്‍ അവിടെ മൂന്ന്‌ പരസ്‌പരം യോജിക്കുന്ന സിദ്ധാന്തങ്ങളും മൂന്ന്‌ പരസ്‌പര വിരുദ്ധസിദ്ധാന്തങ്ങളും ഉള്ളതായിക്കാണാം. ഓരോന്നും ഘട്ടംഘട്ടമായി പറഞ്ഞാല്‍ നാം വര്‍ണം കാണുന്നതിന്റെ ആദ്യഘട്ടം എന്നു പറയുന്നത്‌ മൂന്നുതരത്തിലുള്ള കോണ്‍സ്‌ അഥവാ മൂന്നുതരത്തിലുള്ള കോശങ്ങള്‍ (fibres) ഉള്ള കണ്ണിലെ റെറ്റിന എന്ന നേര്‍ത്ത പടലത്തില്‍ പതിയുന്നതിങ്ങനെയാണ്‌. റെറ്റിനയിലെ ഈ കോണ്‍സ്‌ പ്രകാശത്തെ ആഗിരണം ചെയ്യുകയും അതിനെ വൈദ്യുതസിഗ്നലുകളാക്കി മാറ്റുകയും ചെയ്യുന്നു. (ഇതാണ്‌ ഒരു കംപൊണന്റ്‌ തിയറി). നിറക്കാഴ്‌ചയുടെ അടുത്ത ഘട്ടത്തില്‍ നടക്കുന്നത്‌ കണ്ണിലെ സൂക്ഷ്‌മനാഡികളും ഞരമ്പുകളും തലച്ചോറിലെ ഞരമ്പുകളും/നാഡികളും ചേര്‍ന്ന്‌ മൂന്ന്‌ സിഗ്നലുകള്‍ പുറപ്പെടുവിക്കുന്നതാണ്‌. ഈ സിഗ്നലുകള്‍ നിറസിദ്ധാന്തത്തിന്റെ വിപരീതത്തില്‍ വിവരിക്കുന്ന 3 സിഗ്നലുകളുമായി പരസ്‌പരം ബന്ധപ്പെടുന്നു. തുടര്‍ന്ന്‌ ഏതാനും ഘട്ടങ്ങള്‍ (ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത സൂക്ഷ്‌മമായ) കഴിഞ്ഞ്‌ അവസാനം തലച്ചോറ്‌ നിറക്കാഴ്‌ചയിലെ നിറം ഇന്നതാണെന്നുള്ള അനുഭവം ദൃശ്യേന്ദ്രിയമായ കണ്ണീരിന്‌ വ്യാഖ്യാനിച്ചുതരുന്നു. ഇതാണ്‌ വര്‍ണക്കാഴ്‌ചയില്‍ നടക്കുന്ന പ്രക്രിയയുടെ ഏറെക്കുറെയുള്ള ഒരു വിശദീകരണം. വര്‍ണവര്‍ഗീകരണം. വര്‍ണങ്ങളുടെ വര്‍ഗീകരണത്തെ (classification) സംബന്ധിച്ച്‌ നിരവധി നിരീക്ഷണങ്ങള്‍ ഉണ്ട്‌. ഒന്ന്‌ പറയുന്നത്‌ ഏകദേശം 10 ദശലക്ഷം നിറങ്ങള്‍ നമുക്ക്‌ തിരിച്ചറിയാന്‍ കഴിയുമെന്നാണ്‌. ഓരോ നിറവും മറ്റേതൊരു നിറമാകട്ടെ അതുമായി അതിന്റെ ഛവിയിലും നിറദീപ്‌തിയിലും ക്രാമയിലും (കനത്തിലും താര്യതയിലും) തികച്ചും വ്യത്യസ്‌തമാണെന്നതാണ്‌ സത്യം. വര്‍ണങ്ങളുടെ പരസ്‌പരവ്യത്യാസങ്ങളും അവയുടെ അനന്തമായ വൈവിധ്യവും മൂലം ചിലയാളുകള്‍ക്ക്‌ ചില നിറങ്ങളെ വര്‍ണിക്കുവാനോ അവയുടെ അനുപൂരക നിറങ്ങള്‍ ഏവയെന്ന്‌ പറയുവാനോ കഴിയുന്നില്ല. ഒരാളിന്റെ കാഴ്‌ചയുടെ ശേഷിയും തെളിമയും മനോവികാസവും അനുസരിച്ച്‌ അഭിരുചിയും, അഭിരുചിക്കനുസരിച്ച്‌ ഒരു വര്‍ണബോധവും അയാള്‍ക്കുണ്ടാകും. അതും മറ്റൊരാളിന്റെ വര്‍ണബോധവും സമവേദനപരതയും തമ്മിലുമുണ്ടാകും വ്യത്യാസം. നിറങ്ങളുടെ പരസ്‌പരബന്ധവും വൈരുധ്യവും മറ്റും പെയിന്റ്‌ നിര്‍മാതാക്കള്‍ ടെക്‌സ്റ്റൈല്‍ (ജൗവുളിത്തരങ്ങള്‍) നിര്‍മാതാക്കള്‍ എന്നിവര്‍ക്ക്‌ ദൈനംദിന പ്രായോഗികപ്രശ്‌നങ്ങളാണ്‌. ഈ വര്‍ണവിവേചന-സ്വീകരണരംഗത്ത്‌ ശാസ്‌ത്രീയജ്ഞാനം ആര്‍ജിച്ച വിദഗ്‌ധര്‍ ആവിഷ്‌കരിച്ചിട്ടുള്ള വര്‍ണവിഭജന സിദ്ധാന്തങ്ങളാണ്‌ (1) മുന്‍സെലി കളര്‍സിസ്റ്റവും (2) ഇന്റര്‍നാഷണല്‍ കമ്മിഷന്‍ ഓണ്‍ ഇല്യൂമിനേഷന്‍ എന്ന സമിതിയുടെ ശിപാര്‍ശപ്രകാരമുള്ള സി.ഐ.ഇ. സിസ്റ്റം ഒഫ്‌ കളര്‍ സ്‌പെസിഫിക്കേഷനും. ഒരു പെയിന്റ്‌ നിര്‍മാതാവിന്റെ രണ്ടു ചായനിര്‍മാണശാലയില്‍ നിര്‍മിക്കുന്ന ഒരു നിറത്തിലുള്ള ചായം (ഉദാഹരണത്തിന്‌ പച്ചതന്നെയാവട്ടെ) തീര്‍ത്തും ഒരേ നിറമുള്ളതാവണമെങ്കില്‍ ഈ സി.ഐ.ഇ. സിസ്റ്റം ഒഫ്‌ കളര്‍ സ്‌പെസിഫിക്കേഷന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നുസാരം. വിവിധ ഭക്ഷ്യപദാര്‍ഥങ്ങള്‍, വിവിധയിനം ചായങ്ങള്‍, പേപ്പര്‍, പ്ലാസ്റ്റിക്കുകള്‍, തുണിത്തരങ്ങള്‍ (textile) എന്നിവയുടെ നിര്‍മിതിയില്‍ വര്‍ണങ്ങളുടെ വിനിയോഗം ശാസ്‌ത്രീയമായ കൃത്യതയുള്ളതാവണമെങ്കില്‍ ഇത്തരം വിദഗ്‌ധ പദ്ധതികള്‍ അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ സ്വീകരിക്കണം.

എണ്ണച്ചായങ്ങള്‍ കുഴമ്പുരൂപത്തിലാക്കിയ ട്യൂബുകള്‍

വര്‍ണകുടുംബം. ഈവക വിവരങ്ങള്‍ ഒന്നും തന്നെ ഗ്രഹിക്കാതെ അനുഗൃഹീതരായ ചിത്രകാരന്മാര്‍ക്ക്‌ ചിത്രരചന ചെയ്യാവുന്നതാണ്‌. എന്നാല്‍ പ്രാഥമികനിറങ്ങള്‍ ഏവയെന്നും ഒരു വര്‍ണചക്രത്തില്‍ പ്രമറിയും സെക്കന്‍ഡറിയും ടെര്‍ഷ്യറിയും ആയ വര്‍ണങ്ങള്‍ എപ്രകാരം രേഖപ്പെടുത്തുന്നു എന്നതും ചായച്ചേരുവകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നതും ചിത്രകാരന്മാരും ചിത്രാസ്വാദകരും ചിത്രമെഴുത്ത്‌ വിദ്യാര്‍ഥികളും അറിഞ്ഞിരിക്കേണ്ടതാണ്‌. ഇപ്പോള്‍ ഏത്‌ ചിത്രരചനാസാമഗ്രികളും ലഭ്യമാക്കുന്ന ഏതൊരു വിപണിയിലും ഉള്ളതായ എണ്ണച്ചായങ്ങള്‍ താഴെപ്പറയുന്നവയാണ്‌. അവയെല്ലാം ഒരു ചിത്രകാരന്റെ സ്റ്റുഡിയോയില്‍ എപ്പോഴുമുണ്ടാവണമെന്നൊന്നുമില്ല. സാധാരണ എണ്ണച്ചായങ്ങളുടെ സംജ്ഞ കേട്ടാല്‍ ഏതൊരു പരിശീലനംതേടിയ ചിത്രകാരനും അയാള്‍ക്ക്‌ അവയുമായുള്ള പരിചയം അനുസ്‌മരിക്കാതിരിക്കയില്ല. രണ്ടു വെള്ളകള്‍-ഫ്‌ളേക്ക്‌ വൈറ്റും സിങ്ക്‌ വൈറ്റും, മഞ്ഞ(yellow)യാണെങ്കില്‍ യെല്ലോ ഓക്കറും, നേപ്പിള്‍സ്‌ യെല്ലോയും ക്രാം എല്ലോയും എല്ലോലേക്കും ഇത്യാദി. നൂറിയോലീനും ഇറ്റാലിയന്‍ ഓക്കറും ലെമണ്‍ യെല്ലോയും കാഡ്‌മിയന്‍ യെല്ലോയും മഞ്ഞ നിറത്തിലുള്ള എണ്ണച്ചായങ്ങളുടെ സമൃദ്ധിയെക്കാണിക്കുന്നു. വെര്‍മില്യനും ലൈറ്റ്‌ റെഡ്ഡും ഇന്ത്യന്‍ റെഡ്ഡും ഇന്ത്യന്‍ ലേക്ക്‌ പിങ്ക്‌ മാഡറും റോസ്‌പൗഡറും ചുവപ്പി(redന്റെ വകഭേദങ്ങളാണ്‌ എന്നുപറയാം-അതുപോലെ ചുവപ്പുകുടുംബത്തില്‍പ്പെട്ട വര്‍ണങ്ങളാണ്‌ സ്‌കാര്‍ലെറ്റ്‌ലേക്കും ക്രീംസണ്‍ലേക്കും അലിസറില്‍ കിംസണും സ്‌കാര്‍ലെറ്റ്‌ അലിസറിനും മറ്റും. നാലഞ്ചു നീലങ്ങള്‍ -ഫ്രഞ്ച്‌ അള്‍ട്രാമറൈനും കൊബാള്‍ട്ട്‌ ബ്ലൂവും പെര്‍മനന്റ്‌ ബ്ലൂവും പ്രഷ്യന്‍ ബ്ലൂവും ആന്‍ഡ്‌ വേര്‍പ്പ്‌ ബ്ലൂവുംചിത്രകാരന്മാര്‍ക്കു നന്നേ പരിചിതവും പ്രയോഗകരവുമായ നിറങ്ങള്‍തന്നെ. ഇന്‍ഡിഗോ ഒരുതരം സസ്യജമായ നീലമാണ്‌. ഓറഞ്ച്‌ വെര്‍മില്യണ്‍, ബേണ്‍ഡ്‌ സിയന്ന, ഓറഞ്ച്‌ ക്രാം, മാര്‍സ്‌ ഓറഞ്ച്‌, വെറിഡിയന്‍ ഒക്കെയും ചുവപ്പും മഞ്ഞയും (ഓറഞ്ചും) ചേര്‍ന്നുണ്ടാകുന്ന വിവിധഛവികളാണ്‌. അതേസമയം ടെറാവാര്‍ട്‌, എമറള്‍ഡ്‌ ഗ്രീന്‍, സാപ്‌ഗ്രീന്‍, പര്‍പ്പിള്‍ലേക്ക്‌, പര്‍പ്പിള്‍ മാഡര്‍, റാ അംബര്‍, ബേണ്‍ഡ്‌ അംബര്‍ എന്നിവ വികാരാവിഷ്‌കരണത്തിന്റെ തീവ്രത ധ്വനിപ്പിക്കാന്‍ ചിത്രകാരന്മാര്‍ ഉപയോഗിച്ചു നാം കണ്ടുവരുന്ന നിറങ്ങളാണ്‌. വാണ്‍ഡൈക്ക്‌ ബ്രൗണ്‍ എണ്ണച്ചായ ചിത്രത്തിന്റെ ആദ്യകാല പ്രണേതാവായ വാന്‍ഡൈക്കിനെ അനുസ്‌മരിപ്പിക്കുന്നു. ബ്രൗണ്‍ പിങ്ക്‌, ബോണ്‍ ബ്രൗണ്‍, മാഡര്‍ ബ്രൗണ്‍ ഇവയും ചിത്രങ്ങളുടെ ഗൗരവപൂര്‍ണമായ രചനയ്‌ക്കും ആശയസന്നിവേശത്തിനും അനുപേക്ഷണീയമായി പല മാസ്റ്റേഴ്‌സും കരുതിവന്നിട്ടുള്ള നിറങ്ങളാണ്‌. ഈ കൂട്ടത്തില്‍ ഇരുണ്ട രണ്ടു കറുപ്പുനിറംകൂടി ചേര്‍ത്താല്‍ പട്ടിക ഏറെക്കുറെ പൂര്‍ണമാകും-ഒരു പക്ഷേ ഇവ രണ്ടും നേരിട്ട്‌ ചിത്രകാരന്മാര്‍ ഉപയോഗിക്കാറില്ലെങ്കിലും ഐവറിബ്ലാക്കെന്ന കറുപ്പും ശക്തിയും ഊര്‍ജവും പകരുന്ന കടുത്തവര്‍ണമായ ബ്ലൂബ്ലാക്കും പ്രധാനവര്‍ണങ്ങള്‍ തന്നെയാണ്‌. എണ്ണച്ചായങ്ങളുടെ ചിത്രരചനയ്‌ക്കായുള്ള ചായക്കൂട്ടുകള്‍ എങ്ങനെ, എന്തൊക്കെയാണ്‌ ചിത്രകലാവിദ്യാര്‍ഥികള്‍ ചെയ്യേണ്ടതെന്ന്‌ അധ്യാപകര്‍ പഠിപ്പിക്കാറുണ്ട്‌. ഇപ്പോഴും ചിട്ടയായും മറ്റും ക്ലാസ്സുകള്‍ നടക്കുന്ന ചില കലാലയങ്ങളില്‍, നിറങ്ങളുടെ രസതന്ത്രം (colour chemistry) പഠിപ്പിക്കുന്നതായി നമുക്ക്‌ അറിയാം. എന്നാല്‍ എണ്ണച്ചായങ്ങള്‍കൊണ്ട്‌ കാന്‍വാസില്‍ ചിത്രകാരന്‍ തന്റെ ആത്മാവിന്റെ രസതന്ത്രം ആവിഷ്‌കരിച്ചതെങ്ങനെയെന്ന്‌ മണിക്കൂറുകള്‍ ചിത്രത്തില്‍ നോക്കിയിരുന്നു പഠിച്ചാല്‍ മാത്രമേ നമുക്ക്‌ അറിയാന്‍ കഴിയൂ. അത്രമാത്രം ഗഹനവും ധ്വനിപ്രധാനവുമാണ്‌ വിശ്വപ്രസിദ്ധ എണ്ണച്ചായാചിത്രകാരന്മാര്‍ വരച്ച്‌ ലോകത്തിനു നല്‌കിയ ചിത്രങ്ങള്‍ നമ്മുടെ മുമ്പില്‍ തുറന്നിട്ടിരുന്ന അതിരുകള്‍ മറയുന്ന ലോകം. നാടകം അറിഞ്ഞാസ്വദിക്കണമെങ്കില്‍ പ്രക്ഷകന്‍ ഒരു ചാക്ഷുഷയജ്ഞം നടത്തണമെന്ന്‌ ധ്വനിപ്പിച്ച്‌ കാളിദാസന്‍ പറഞ്ഞത്‌ ചിത്രകലാസ്വാദനത്തിന്റേതായ ചിത്രകലാസൗന്ദര്യസംവേദനത്തെ സംബന്ധിച്ചും തീര്‍ത്തും അര്‍ഥവത്താണ്‌.

ചിത്രരചനയ്‌ക്ക്‌ ഉപയോഗിക്കുന്ന ഈസെലുകള്‍

ബാഹ്യ (വസ്‌തുനിഷ്‌ഠലോകം) മാത്രമല്ല ചിത്രകാരന്മാരുടെ വിഷയം, അവര്‍ മനുഷ്യന്റെ ആന്തരികപ്രകൃതി - വികാരാനുഭൂതികള്‍ ഒക്കെയും ആവിഷ്‌കരിക്കാന്‍ ചിത്രപ്രതല(അതെന്തായാലും ശരി)ത്തിന്മേല്‍ വിവിധയിനം ചായങ്ങള്‍ കൂടാതെ വിവിധതരം ചായം അലിയിക്കുന്ന എണ്ണകളാകുന്ന മാധ്യമങ്ങള്‍. ലിന്‍ഡീസ്‌ ഓയില്‍, ടര്‍പ്പന്റയിന്‍, തിന്നര്‍, സ്‌പിരിറ്റ്‌ തുടങ്ങിയ സോള്‍വെന്റുകള്‍ എന്നിവയുടെ സഹായത്താല്‍ നടത്തുന്ന സര്‍ഗാത്മകപ്രക്രിയയാണ്‌ ചിത്രരചന. ജലച്ചായാചിത്രരചനയും എണ്ണച്ചായാചിത്രരചനയും മറ്റു രചനാമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ഏതൊരു ചിത്രകലാ നിര്‍മാണശ്രമവും നാം കണക്കിലെടുക്കണം-ചിത്രരചനാസാമഗ്രികളായ ഇവയില്‍ പലതരത്തിലുള്ള ചിത്രപ്രതലങ്ങള്‍, തുണി, തുണികൊണ്ടുള്ളതന്നെ കാന്‍വാസുകള്‍, പ്രാധാന്യമര്‍ഹിക്കുന്നു. ചിത്രരചനയ്‌ക്കാവശ്യമായ പ്രത്യേക വര്‍ണങ്ങള്‍ കഴിഞ്ഞാല്‍പ്പിന്നെ പ്രധാനം-ആ ചിത്രങ്ങള്‍ രചിക്കാന്‍ കലാകാരന്‍ ഉപയോഗിക്കുന്ന ബ്രഷുകള്‍തന്നെയാണല്ലോ. വിവിധ കനവും നീളവും ആകൃതിയുമുള്ളവ, ഇതില്‍ നൈഫുകള്‍കൂടി ഉള്‍ക്കൊള്ളിക്കണം. നൈഫുകള്‍(കത്തികള്‍) പാലറ്റ്‌ നൈഫുകള്‍ എന്നും പറയുന്ന ഇവ ചായം ചാലിക്കാനും കാന്‍വാസില്‍ ചായം അപ്ലൈ ചെയ്യുവാനും ഉപയോഗിക്കാം എന്നാല്‍ പെയിന്റിങ്‌ നൈഫ്‌ എന്ന വേറൊരു കത്തിയും ലഭ്യമാണ്‌; അവയും ഉപയോഗിക്കപ്പെടുന്നുണ്ട്‌.

ലിന്‍ഡീസ്‌ കായ്‌കള്‍

പ്രതലങ്ങള്‍. ചുവരുണ്ടെങ്കിലേ ചിത്രം വരയ്‌ക്കാനാവൂ എന്നാണല്ലോ ചൊല്ല്‌. ചിത്രരചനയ്‌ക്കാവശ്യമായ ചിത്രപ്രതലങ്ങളെ പൊതുവേ ചിത്രകലാകാരന്മാരുടെ ഔദ്യോഗികഭാഷയില്‍ പറയുന്നത്‌ "ഫാബ്രിക്‌ സപ്പോര്‍ട്ട്‌'. "ചുവരില്ലാതെ ചിത്രം വരയ്‌ക്കാനാവില്ല' എന്ന പഴമൊഴിയിലെ ചുവര്‍ എന്നുപറയുന്നത്‌ ചിലപ്പോള്‍ യഥാര്‍ഥ ചുവരാവാം (അജന്തയിലെപ്പോലെ), പാനലാവാം ഫാബ്രിക്കുമാവാം. തടിയെക്കാള്‍ ഭാരംകുറഞ്ഞ ലോലമായ ചില ഫാബ്രിക്കുകള്‍ പണ്ട്‌ ഉപയോഗിക്കപ്പെട്ടിരുന്നു. പലയിടത്തേക്കും പ്രദര്‍ശനങ്ങള്‍ക്കു കൊണ്ടുപോകാന്‍ പറ്റിയ രീതിയില്‍ ഭാരംകുറഞ്ഞവ, അവയില്‍ ചില തുണിത്തരങ്ങള്‍ ചിത്രകാരന്റെ ഇംഗിതാനുസരണം നെയ്‌ത്‌ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനങ്ങളുണ്ട്‌. അവരാകട്ടെ ചിത്രകാരന്മാര്‍ താമസിക്കുന്നിടങ്ങള്‍ക്ക്‌ സമീപം പാര്‍ക്കുന്നതുകാണാം. നവോത്ഥാനകാലത്ത്‌ ലിനന്‍ ആയിരുന്ന മുഖ്യഫാബ്രിക്‌ സപ്പോര്‍ട്ട്‌- ഇപ്പോള്‍ പരുത്തിത്തുണിയും ചണം (Jute) ഉപയോഗിക്കുന്നു. ചിത്രപ്രതലം വാസ്‌തവത്തില്‍ ഏതു മെറ്റീരിയ(cotton)ലാണെങ്കിലും അതിനെ പൊതുവേ (ശരിയല്ലെങ്കിലും കൊട്ടത്താപ്പിനു പറയുന്നത്‌) കാന്‍വാസ്‌ എന്നാണ്‌. പലപ്പോഴും ചിത്രകാരന്മാര്‍ ഈ കാന്‍വാസുകളെ ഒരു മരനിര്‍മിത ചട്ടക്കൂട്ടില്‍ (frame) വച്ചുപിടിച്ച്‌ ആണി തറച്ചോമറ്റും ഉറപ്പിക്കുന്നു. എന്നാല്‍ മനുഷ്യജീവിതത്തിന്റെ ചരിത്രപുരോഗതിയില്‍ കടലാസുമുതല്‍ ലോഹത്തകിടുവരെയുള്ള നിരവധി കാന്‍വാസുകള്‍ സാമൂഹികവികാസത്തിന്റെ ഓരോരോ ഘട്ടത്തിലും ചിത്രകാരന്മാരാല്‍ വിനിയോഗിക്കപ്പെട്ടുവന്നിട്ടുണ്ട്‌. വളരെ വളരെമുമ്പ്‌ അള്‍ട്ടാമീറ ഗുഹാചിത്രങ്ങള്‍ വരയ്‌ക്കപ്പെട്ടത്‌ ഗുഹാഭിത്തിയിലായിരുന്നു. ബി.സി 40,000-ത്തിനും ബി.സി. 60,000-ത്തിനുമിടയില്‍ രചിക്കപ്പെട്ട അവയുടെ ചായങ്ങള്‍ പ്രകൃതിയിലെ സസ്യങ്ങളില്‍ നിന്നെടുത്തവയാണ്‌. കാലത്തിന്റെ കരുത്തേറിയ കൈകള്‍ക്ക്‌ ഇനിയും മായ്‌ക്കാനാവാത്ത ആ വര്‍ണങ്ങളുടെ പിന്നിലെ രഹസ്യം ഒരു ഗവേഷണവിഷയംതന്നെയാണ്‌. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഈജിപ്‌തുകാര്‍ പേപ്പര്‍പോലുള്ള ഒരു സാധനത്തിന്മേല്‍ ചിത്രംവരച്ചുവന്നു. പാപ്പിറസ്‌ ചെടിയുടെ നാരുകള്‍ നിലനിര്‍ത്തിപരത്തിയെടുത്തതായിരുന്നു ആ ചിത്രപ്രതലം. ഏതാണ്ട്‌ എ.ഡി. 100 കാലത്ത്‌ ചൈനാക്കാര്‍ (ചിത്രകാരന്മാര്‍) മള്‍ബറിച്ചെടിയുടെ തണ്ടു പരത്തിയും മുളച്ചെടിയുടെ തളിര്‍ത്തണ്ട്‌ ചതച്ചും ഉണ്ടാക്കിയ സാധനത്തിന്മേല്‍ ചിത്രംവരച്ചു. എ.ഡി. 800 ആകുമ്പോഴേക്ക്‌ യൂറോപ്പിലെ കലാകാരന്മാര്‍ പരുത്തിയും ലിനന്‍ കഷണങ്ങളുംകൊണ്ടുണ്ടാക്കിയ ഒരുതരം "പേപ്പര്‍' ചിത്രമെഴുതാന്‍ ഉപയോഗിച്ചു. പിന്നീട്‌ പേപ്പറിന്റെ വിവിധരൂപഭാവങ്ങളിലുള്ള വസ്‌തുക്കള്‍ ചിത്രമെഴുത്തിനായി ഉപയോഗിച്ചുവന്നു.

നിക്കോളാസ്‌ പൗസ്സാന്‍

അലുമിനിയം, ചെമ്പ്‌, ഇരുമ്പ്‌ എന്നിവയുടെ ഷീറ്റുകള്‍ ചിത്രമെഴുതാന്‍ ഉപയോഗിക്കുന്നുവെങ്കിലും ലോഹത്തകിടില്‍ ചായം പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. എന്നതുകൂടാതെ പിടിച്ചചായം പിന്നീട്‌ വെടിച്ചുപോകാനും ഇടയാകുന്നു. അതിനാല്‍ ആധുനിക ചിത്രകാരന്മാര്‍ മറ്റു എല്ലാമണ്ഡലങ്ങളിലുമെന്നപോലെ പ്ലാസ്റ്റിക്‌ ഷീറ്റുകള്‍ ഉപയോഗിച്ച്‌ ചിത്രംവരയ്‌ക്കാറുണ്ട്‌. ചിത്രപ്രതലം വെളുത്ത ചായം തേച്ച്‌ സജ്ജമാക്കുന്നവരും വളരെ ലൈറ്റ്‌ ആയ ഏതെങ്കിലും നിറം തേച്ച്‌ പ്രതലമുണ്ടാക്കി ചിത്രം വരയ്‌ക്കുന്നവരുമുണ്ട്‌. ചിത്രപ്രതലം എണ്ണച്ചായാചിത്രരചനയ്‌ക്ക്‌ മറ്റുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ചു വരയ്‌ക്കുമ്പോള്‍ ഉള്ളതുപോലെതന്നെയാണ്‌.

വെര്‍മീര്‍

തന്റെ സര്‍ഗരചനാ ജീവിതകാലം മുഴുവനും ഭാഗികമായും എണ്ണച്ചായങ്ങള്‍ വിനിയോഗിച്ചിട്ടുള്ള വിവിധപ്രസ്ഥാനങ്ങളില്‍പ്പെട്ടിട്ടുള്ള നിരവധി ചിത്രകാരന്മാരുണ്ട്‌. ഓരോരുത്തരും എണ്ണച്ചായങ്ങളെ അവരവരുടെ രചനാസമ്പ്രദായത്തിന്‌ യോജിച്ച, സൗകര്യപ്രദമായ രീതിയിലാണ്‌ അവയെ കാന്‍വാസില്‍ പകര്‍ത്തുന്നത്‌. സാവധാനം ഉണങ്ങുകയും ഉണങ്ങിയാല്‍ വെടിച്ചുപോകാതിരിക്കുകയും ചെയ്യുന്ന പ്രകൃതമാണ്‌ എണ്ണച്ചായങ്ങള്‍ക്കെന്നതിനാല്‍ ചിത്രകാരന്മാര്‍ വിവിധ ലക്ഷ്യങ്ങള്‍ നേടാന്‍ വിവിധകനത്തില്‍ അതായത്‌ വിഭിന്ന ടെക്‌സ്‌ച്ചറുകളിലാവും കാന്‍വാസില്‍ ചായങ്ങള്‍ തേക്കുക. ഓരോരുത്തരും ഓരോ രീതിസ്വീകരിക്കുന്നു. അതിന്‌ നിരവധി ന്യായങ്ങള്‍ ഉണ്ടാവുകയും ചെയ്യും എന്നാല്‍ ചിത്രത്തില്‍ എണ്ണച്ചായം അപ്ലൈ ചെയ്യുന്നതിന്‌ രണ്ടു സമ്പ്രദായങ്ങള്‍ ഉള്ളതായി പറയുന്നു. ഒന്ന്‌ നേരിട്ട്‌ (direct) ചോയം തേയ്‌ക്കുന്ന സമ്പ്രദായം, രണ്ട്‌ പരോക്ഷമായ രീതിയില്‍ ഘട്ടങ്ങളായി ചായങ്ങള്‍ തേച്ച്‌ നിയതമായ ലക്ഷ്യത്തില്‍ ചെല്ലുന്നു. എന്നാല്‍ റെബ്രാന്റിനെപ്പോലെയുള്ള പ്രതിഭാധനന്മാര്‍ ഒരു നിറത്തിന്റെ മേല്‍ മറ്റുനിറങ്ങള്‍ എഴുതുകയും ചെയ്‌തിരുന്നു. അങ്ങനെ ഘട്ടംഘട്ടമായി ചിത്രമെഴുതുന്ന രീതിയായിരുന്നു റെബ്രന്റിന്റെ രചനാവഴി, എന്നാല്‍ വേഗം എണ്ണച്ചായങ്ങള്‍ എടുത്ത്‌ നേരിട്ട്‌ ചിത്രപ്രതലത്തില്‍ പുരട്ടി (വരച്ച്‌) ഓരോ ബ്രഷ്‌ സ്‌ത്രാക്കും മറയ്‌ക്കാതെ ചെയ്യുന്നരീതി സ്വീകരിക്കയാണ്‌ വാന്‍ഗോഗു ചെയ്‌തത്‌.

പൗസ്സാന്റെ ഒരു രചന

ഏതാണ്ട്‌ എ.ഡി. 1500-നും 1700-നുമിടയില്‍ പ്രചാരത്തില്‍ വന്ന എണ്ണച്ചായാമാധ്യമം ഇന്നും ലോകമെമ്പാടുമുള്ള ചിത്രകാരന്മാര്‍ക്ക്‌ പ്രിയങ്കരമായ ഒന്നായി തുടരുന്നു. എന്നിരുന്നാലും നിരവധി സാങ്കേതികകാരണങ്ങളാല്‍ വര്‍ഷങ്ങളായി ചായ നിര്‍മാതാക്കള്‍ നിര്‍മിതിയില്‍ പല പരിഷ്‌കാരങ്ങളും വരുത്തിയിരിക്കുന്നു. മുഖ്യമായും പുതിയ ചായപ്പൊടികള്‍ (pigments) നിര്‍മിക്കുകയും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മിശ്രിതങ്ങള്‍ (binders) കെണ്ടെത്തുകയും ചെയ്‌തു. കൃത്രിമമായി റിസൈന്‍സ്‌-കല്‍ക്കരി, പെട്രാളിയം എന്നിവയില്‍നിന്നും ഉത്‌പാദിപ്പിച്ച്‌ (വ്യാവസായികമായി) പിഗ്മെന്റ്‌സിനോടു ചേര്‍ത്ത്‌ വിപണിയിലിറക്കിയിട്ടുണ്ട്‌. ചില റെസിനുകള്‍ (മരക്കറകള്‍) കൂടുതല്‍ ബലമുള്ളവയും പരമ്പരാഗതമായി ഉപയോഗിച്ചുവന്ന മുട്ടയുടെ വെള്ള, അറബിക്ക്‌ ഗം (പശ) എന്നിവയെക്കാള്‍ ഈര്‍പ്പത്തെ ചെറുത്തുനില്‍ക്കുന്നവ രംഗത്തെത്തി. ഇവയില്‍ ചിലതൊക്കെ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആയതും (കൈകാര്യം ചെയ്യുമ്പോള്‍), കാലം ചെല്ലുമ്പോള്‍ കറുത്തുപോകാതിരിക്കുകയും ചെയ്‌തു. അപ്രകാരം രംഗപ്രവേശം ചെയ്‌ത, ഇന്ന്‌ ചിത്രകാരന്മാരുടെ ഇടയില്‍ നന്നേ പ്രചാരം നേടിയ രണ്ടു സിന്തറ്റിക്‌ (കൃത്രിമമായുണ്ടാക്കിയ) ബൈന്‍ഡേഴ്‌സ്‌/അഡ്‌ഹെസീവുകള്‍ ആണ്‌ അക്രിലിക്കും വിനീലും (Viniyl). അപ്രകാരം നിര്‍മിക്കുന്ന അക്രിലിക്ക്‌ ചായങ്ങളും വിനീല്‍ ചായങ്ങളും വളരെ വൈവിധ്യമുള്ള ചിത്രപ്രതലങ്ങളില്‍ പ്രയോഗിക്കാവുന്നതാണ്‌ വിനീല്‍, എത്തീന്‍ എന്ന ഒരു മിശ്രിതമാണ്‌; അക്രിലിക്ക്‌ റൈസിനുകളാകട്ടെ ഒരു തെര്‍മോ പ്ലാസ്റ്റിക്‌ (പ്ലാസ്റ്റിക്‌/പോളിത്തീന്‍) ഉരുക്കിയെടുക്കുന്ന സുതാര്യതയുള്ള ഒരു ദ്രവമാണ്‌. അക്രിലിക്കും വിനീലും ചായങ്ങള്‍ കൊണ്ട്‌ കാര്‍ഡ്‌ബോര്‍ഡ്‌, പേപ്പര്‍, ഫെബ്രിക്കുകള്‍, തടി(മരപ്പലകകള്‍)ത്തകിടുകള്‍ എന്നിവയുടെ പുറത്ത്‌ ചിത്രം വരയ്‌ക്കാം. നിറങ്ങളെ ഒന്നിനു പുറത്ത്‌ ഒന്നായി വേഗം തേച്ച്‌ ചിത്രണം ചെയ്യാം. ചായങ്ങള്‍ വേഗത്തില്‍ ഉണങ്ങുകയും (dry) ജലത്തെ ചെറുക്കുകയും (water resistant)അപ്രകാരം ജലം കടക്കാത്ത ഒരു പ്രതലം നിര്‍മിക്കാനാവുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഈ നൂതന കൃത്രിമമാധ്യമങ്ങള്‍ക്ക്‌ സൃഷ്‌ടിക്കാന്‍ കഴിയുന്ന ഫലമാകട്ടെ (effects) മുട്ടയുടെ വെള്ളചേര്‍ത്ത ടെമ്പറയേപ്പോലെയും, ഫ്രസ്‌കോ, എണ്ണച്ചായം എന്നിവപോലെയും ഉള്ള മാധ്യമങ്ങള്‍കൊണ്ട്‌ ചിത്രപ്രതലത്തിലുണ്ടാക്കുന്ന രസകരമായ ഫലങ്ങള്‍തന്നെയാണ്‌. എന്നാല്‍ ഈ ഇതര മാധ്യമങ്ങള്‍ക്ക്‌ കഴിയാത്ത ചില ഫലങ്ങള്‍കൂടി സൃഷ്‌ടിക്കാന്‍ ചിത്രകാരന്‍ വിചാരിച്ചാല്‍ സാധിക്കും-ഒന്ന്‌, അക്രിലിക്‌ വിനീല്‍ ചായങ്ങളുടെ സോള്‍വന്റ്‌ ജലം തന്നെ ആയതുക്കൊണ്ടു സുതാര്യമായ ചായം തേയ്‌ക്കല്‍ (washes)കൊണ്ട്‌ കനംകുറഞ്ഞ പ്രതലവും കനംകൂടിയ (എത്രവേണമെങ്കിലും വണ്ണംകൊടുത്ത്‌) പ്രതലവും സൃഷ്‌ടിക്കാം-ചായം കൂടുതല്‍ കൂടുതല്‍ അപ്ലൈ ചെയ്‌താല്‍മതി-അത്യന്തം മൃദുലതരമായതും, പരുപരുക്കനായതുമായ ചിത്രപ്രതലം സൃഷ്‌ടിക്കാം വിനീല്‍ പെയിന്റുകളുടെ കൂട്ടത്തില്‍ പോലിമെര്‍ ടെമ്പറയും ഉള്‍ക്കൊള്ളിക്കാം വിനീല്‍ ടെമ്പറാ മുട്ടവെള്ളയിലെ ടെമ്പറ (egg tempera)യ്‌ക്ക്‌ പകരം നില്‌ക്കാനാവുന്നു. ഏതായാലും ചരിത്രാതീതകാലം മുതല്‌ക്കുള്ള ചിത്രണമാധ്യമം എന്ന നിലയില്‍ ചായങ്ങള്‍ (ചിത്രരചനയ്‌ക്ക്‌ ഏറ്റവും അനുപേക്ഷണീയമായ ഘടകമായി നിരവധിഘട്ടങ്ങള്‍ കടന്ന്‌ ഇന്ന്‌ മുഖ്യമായും നാല്‌ മാധ്യമങ്ങളില്‍ച്ചെന്നുനില്‍ക്കുന്നു-പേസ്റ്റലുകള്‍, ചോക്കുകള്‍, മഷികള്‍, എന്നിവയും (പ്രകൃതിചായങ്ങള്‍) ഇന്നും ലഭ്യവും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുവെങ്കിലും ജലച്ചായം, അക്രിലിക്ക്‌, വിനീല്‍, എണ്ണച്ചായം ഇവയാണിന്ന്‌ പൊതുവേയുള്ള ചിത്രകാരന്മാരുടെ മുഖ്യ ചിത്രരചനാമാധ്യമങ്ങള്‍.

ഡേവിഡ്‌ വരച്ച എണ്ണച്ചായചിത്രം

ഗുണപരമായി നോക്കിയാല്‍ ഏറ്റവും നല്ലത്‌ ഭൗമവര്‍ണങ്ങള്‍ (Earth colours)ആണ്‌. സസ്യവര്‍ണങ്ങള്‍ (vegetable colours) രെണ്ടാംസ്ഥാനത്തും. രാസികവര്‍ണങ്ങള്‍ (Chemical/synthetic colours) മൂന്നാംസ്ഥാനത്തും നില്‌ക്കുന്നു. ഇവയില്‍ കൂടുതല്‍ അവസരങ്ങളിലും ചിത്രകാരന്റെ ഇംഗിതാനുസരണം ഉപയോഗിക്കാന്‍ പറ്റിയത്‌ ഭൗമവര്‍ണങ്ങള്‍തന്നെയാണ്‌. എണ്ണച്ചായങ്ങള്‍ പരസ്‌പരം കൂട്ടിക്കുഴച്ച്‌ ചേര്‍ത്ത്‌ തനിക്ക്‌ ആവശ്യമുള്ള പ്രത്യേകനിറം അഥവാ ഛവി നിര്‍മിക്കാന്‍ ഏറെക്കാലത്തെ പ്രായോഗികാനുഭവം കൊണ്ടേ സാധിക്കൂ. നിറങ്ങളെക്കുറിച്ചുള്ള പൊതുബോധവും എണ്ണച്ചായങ്ങളുടെ സവിശേഷതകളും എന്തെന്നറിയുന്നതിന്‌ ചിത്രകാരന്റെ സാങ്കേതികമായ മികവിന്‌ നിദാനമാണ്‌. അറിവിന്‌ അതിരുകളില്ല. പുതിയ കണ്ടെത്തലുകള്‍കൊണ്ട്‌ മറ്റു വിജ്ഞാനമേഖലകളിലെന്നപോലെ ചിത്രരചനാമണ്ഡലത്തിലും പുത്തന്‍ അറിവുകള്‍ വലിയ ആശയവിപ്ലവങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. ചിത്രകലയുടെ ചരിത്രത്തില്‍ കാണുന്നതായ ഓരോ പ്രസ്ഥാനത്തിന്റെയും ഉദയത്തിന്റെയും ക്ഷയത്തിന്റെയും പിന്നില്‍ നാനാമുഖമായ വിജ്ഞാനം ഒരു മുഖ്യഘടകമായിരുന്നിട്ടുണ്ട്‌. പ്രായോഗികബുദ്ധിക്കും ജ്ഞാനത്തിനും വലിയ പ്രാധാന്യമുണ്ട്‌-ഉദാഹരണമായി എണ്ണച്ചായങ്ങളുടെ കനം (കട്ടി-thickness) കുറയ്‌ക്കുവാന്‍ വാര്‍ണിഷ്‌, ടര്‍പ്പന്റയിന്‍, പാരഫിന്‍ വാക്‌സ്‌ എന്നിവയാണ്‌ ഉപയോഗിക്കപ്പെടുന്ന വാഹകങ്ങള്‍ അഥവാ വെഹിക്കിള്‍സ്‌. ഇവ സോള്‍വന്റ്‌സ്‌ കൂടിയാണ്‌. എന്നാല്‍ ഇപ്പോഴെല്ലാ കലാകാരന്മാരും ലിന്‍ഡീസ്‌ എണ്ണയാണുപയോഗിക്കുന്നത്‌. എന്നാല്‍ ഈ എണ്ണയുടെ അളവ്‌ ഒരു പരിധിയില്‍ കൂടുന്നപക്ഷം, കാലം ചെല്ലുമ്പോള്‍ കലാസൃഷ്‌ടികള്‍ ഇരുണ്ടുപോകുന്നതാണ്‌. ടര്‍പ്പന്റയില്‍ എന്ന വാഹകം ചായം വേഗം ഉണങ്ങാന്‍ സഹായിക്കുമെങ്കിലും ചിത്രത്തിന്റെ തിളക്കം നഷ്‌ടമാക്കുന്നു. അതുകൊണ്ടാണ്‌ അനുഭവസമ്പന്നരായ ചിത്രകാരന്മാര്‍ ലിന്‍ഡീസ്‌ ഓയിലും ടര്‍പ്പന്റയിനും ഏതാണ്ട്‌ സമാസമം എടുത്ത്‌ അതില്‍ എണ്ണച്ചായങ്ങള്‍ ആവശ്യത്തിനനുസരിച്ച്‌ ചാലിക്കുന്നത്‌. ഇവ രണ്ടും കൂടാതെ പോപ്പി എണ്ണ (കറുപ്പ്‌ എന്ന മയക്കുമരുന്ന്‌ ഈ ചെടിയില്‍ നിന്നാണ്‌ എടുക്കുന്നത്‌) വാള്‍നട്ട്‌ എണ്ണ (അക്ഷോടതൈലം) എന്നിവയും വര്‍ണച്ചേരുവകളുണ്ടാക്കാനും എണ്ണച്ചായം അലിയിക്കാനും ഉപയോഗിക്കാറുണ്ട്‌. ചില വിശ്വപ്രസിദ്ധചിത്രകാരന്മാര്‍ ഇവയില്‍ നിന്നും വ്യത്യസ്‌തമായ വെഹിക്കിള്‍സ്‌ ഉപയോഗിച്ചിട്ടുള്ളതിനുദാഹരണം, റെംബ്രാണ്ടും, ടിഷ്യാതം, റൂബിന്‍സും ആണ്‌. ഇവര്‍ കാനഡാബാള്‍സത്തിന്റെ എണ്ണ, പാരഫിന്‍ വാക്‌സിന്‍, ടര്‍പ്പന്റയിന്‍ ഇവയുടെ ഒരു മിശ്രിതമായിരുന്നു. വാഹകമായി ഉപയോഗിച്ചിരുന്നത്‌. അതിനാലാണ്‌ അവരുടെ മാസ്റ്റര്‍പീസുകളും മറ്റും വളരെക്കാലം യാതൊരു കോട്ടവും തട്ടാതിരുന്നത്‌ എന്നുപറയപ്പെടുന്നു.

എ യങ്‌ വുമണ്‍ സിറ്റിങ്‌ അറ്റ്‌ എ വേര്‍ജിനല്‍

ചിത്രണവിദ്യ-രചനാ സമ്പ്രദായങ്ങള്‍ ഓരോ ചിത്രകലാചാര്യനും പ്രത്യേകം പ്രത്യേകം സ്വീകരിച്ചിരുന്നതായി കാണാമെങ്കിലും 19-ാം ശതകത്തിനുമുമ്പ്‌ എണ്ണച്ചായത്തിന്റെ പ്രയോഗത്തില്‍ സ്വീകരിച്ചിരുന്ന രീതി-അതായത്‌ ചിത്രമെഴുത്ത്‌ ഘട്ടംഘട്ടമായി സാവധാനം ഒരു പ്രത്യേകസംവിധാനത്തില്‍ നടത്തിയിരുന്ന രീതി-ഇന്ന്‌ പ്രചാരത്തിലേ ഇല്ല. 19-ാം ശതകത്തിനുശേഷം ഒരു ചിത്രത്തിന്റെ രചനയ്‌ക്ക്‌ അനുപേക്ഷണീയമായ രചനാഘടകങ്ങളായ രൂപം (form), ടോണ്‍ (tone), അഥവാ വര്‍ണങ്ങള്‍ തമ്മിലുള്ള സാമ്യമായ ബന്ധം (വര്‍ണലയം), വര്‍ണധാവള്യം, ആകര്‍ഷണീയത, ഔചിത്യം ഇവയൊക്കെ പാലിക്കുവാനും എണ്ണച്ചായങ്ങള്‍ നേരിട്ട്‌ ഉടനുടന്‍ തേച്ച്‌ ചിത്രം പൂര്‍ത്തിയാക്കുന്ന ഡയറക്‌ട്‌ പെയിന്റിങ്‌ സങ്കേതമാണ്‌ കണ്ടുവരുന്നത്‌. ഇവിടെ യാതൊരു മുന്‍സംവിധാനമൊന്നുമില്ല എന്നു പറയാനാവില്ല. ചിത്രകാരന്റെ മനസ്സില്‍ ഒരു രൂപരേഖയുണ്ടാവും. അതനുസരിച്ചാവും ചിത്രണം നടത്തുന്നത്‌. അപ്രകാരം ചെയ്യുമ്പോള്‍ ചിത്രകാരന്‌ മനോധര്‍മപ്രകാശന(improvisation)വും നടത്താവുന്നതാണ്‌. ഈ മനോധര്‍മപ്രയോഗത്തിന്‌ നല്ലതും മോശവുമായ ഫലങ്ങളും പാര്‍ശ്വഫലങ്ങളും ഉണ്ടാവും. ചില പാര്‍ശ്വഫലങ്ങള്‍ ചിത്രത്തിനെ അപൂര്‍വമായ ഒരു കലാസൃഷ്‌ടിയാക്കാന്‍ സഹായിക്കുകയും ചെയ്യും. ഘട്ടംഘട്ടമായി രചന നടത്തുന്നകാലത്ത്‌ ഉപരിതലലേപനങ്ങളും (ആദ്യലേപനങ്ങളും) അതായത്‌ അടിസ്ഥാനപവര്‍ണലേപന(dead colouring)ത്തിന്‌ ശീതളവര്‍ണങ്ങള്‍ (cool colours) ഉപയോഗിച്ചിരുന്നു. എപ്പോഴും ഒറ്റനിറത്തിലുള്ള ചായം പൂശലാണ്(monochrome) നടത്തുക. ചിത്രത്തിന്റെ സ്വഭാവമനുസരിച്ച്‌ ഈ ഏകവര്‍ണ അടിസ്ഥാനലേപനത്തിന്‌ ഒരൊറ്റ നിറമെന്നത്‌ മാറി മറ്റൊരു നിറംകൂടിയോ ആകാവുന്നതാണ്‌ എന്നുവന്നു. ചില പ്രസിദ്ധ ചിത്രകാരന്മാര്‍ ചെയ്‌തിരുന്നതിനെപ്പറ്റി നമുക്ക്‌ പല സ്രാതസ്സില്‍ നിന്നും ലഭ്യമാകുന്ന അറിവുകള്‍ അനുസരിച്ച്‌, പ്രകൃതിദൃശ്യചിത്രങ്ങളുടെ അകൃത്രിമലാവണ്യം തികവോടെ എടുത്തുകാട്ടുവാനായി. നിക്കോളാസ്‌ പൗസ്സാന്‍ (1594-1655) എന്ന ഫ്രഞ്ച്‌ ക്ലാസ്സിക്‌ ശൈലീകാരന്‍ മറ്റുള്ളവരില്‍നിന്നും തികച്ചും വ്യത്യസ്‌തമായി കറുപ്പും നീലയും വെള്ളയും മാത്രമാണ്‌ ആദ്യകാലത്ത്‌ രചനയ്‌ക്ക്‌ ഉപയോഗിച്ചിരുന്നത്‌. ഫ്രഞ്ച്‌ ക്ലാസ്സിക്‌ ചിത്രരചനാചരിത്രത്തിലെ ഏറ്റവും പ്രധാനചിത്രകാരനായ പൗസ്സാന്‍ ബൈബിളില്‍ നിന്നും മതപരമായ ആശയങ്ങളില്‍നിന്നും മഹത്തരമെന്ന്‌ അദ്ദേഹം വിലയിരുത്തിയ രംഗങ്ങള്‍ മാത്രം, അപൂര്‍വസന്ദര്‍ഭങ്ങള്‍ മാത്രം വരച്ചിരുന്ന വലിയ മാസ്റ്ററായിരുന്നു. എന്നാല്‍ ഇംപ്രഷണിസം ക്ലാസ്സിക്കല്‍ ചിത്രകലയുടെ അടിസ്ഥാനപ്രമാണങ്ങളെയാണല്ലോ ധിക്കരിച്ച്‌ രംഗത്തുവന്നത്‌. പൗസ്സാന്‍ ക്ലാസ്സിസിസ്റ്റ്‌ ആയിരുന്നുവെന്നു പറയുന്ന അര്‍ഥത്തില്‍ അല്ലെങ്കിലും പൗസ്സിന്റെ ശക്തമായ സ്വാധീനത്തില്‍പ്പെട്ടവരായിരുന്നു, ഫ്രഞ്ച്‌ ചിത്രകാരന്മാരായ ഡേവിഡ്‌ (1748-1825), ദെലക്യൂയും (1798-1863), ആംഗ്രയും (1780-1867), സെസാനും (1839-1906) മറ്റും. പൗസ്സിന്റെ റോള്‍ മോഡല്‍ ഇറ്റാലിയന്‍ മാസ്റ്റേഴ്‌സ്‌ റ്റിഷ്യാനും (1477-1576), റാഫേലും (1483-1520) ആയിരുന്നു. ഇവരില്‍ രണ്ടുപേര്‍ നിയോക്ലാസ്സിസിസ്റ്റും ഒരാള്‍ റൊമാന്റിക്കും ആയിരുന്നു. ഇവരെല്ലാം തന്നെ എണ്ണച്ചായാവര്‍ണങ്ങള്‍ സ്വന്തം ഇച്ഛപോലെ വിനിയോഗിച്ചിരുന്നെങ്കിലും അവരുടെ രചനയുടെ രഹസ്യങ്ങള്‍ നമുക്കറിയില്ല. സ്വന്തമായ വര്‍ണസമ്പ്രദായമുണ്ടായിരുന്ന ഡച്ച്‌ ചിത്രകാരനാണ്‌ വെര്‍മീയര്‍ (Vermeer, Jan; 1632-1675) ബ്രാണ്ടിന്റെ ഒരു ശിഷ്യന്റെ ശിഷ്യനും വെറും 40 ചിത്രങ്ങളിലൂടെ(ഷാനര്‍) പ്രശസ്‌തനായ ഇദ്ദേഹം ടെറാവെട്ടും വെള്ളയും മറ്റു മൃദുലവര്‍ണങ്ങളും ആണ്‌ തുടര്‍ച്ചയായി ഉപയോഗിച്ച്‌ (കൂട്ടത്തില്‍ ഇളം മങ്ങിയ വെളിച്ചവും) ചിത്രം വരച്ചു. "ദി ലറ്റര്‍' (1662), ദി പെയിന്റര്‍ ഇന്‍ ഹിസ്‌ സ്റ്റുഡിയോ (1670) എ യങ്‌ വുമണ്‍ സ്റ്റാന്‍ഡിങ്‌ അറ്റ്‌ എ വേര്‍ജിനല്‍ എന്നിവ ഉദാഹണം. വേര്‍ജിനല്‍ 16-ഉം 17-ഉം ശതകങ്ങളില്‍ പ്രചാരത്തിലുന്ന ഒരു രാഗസംഗീത ഉപകരണമാണ്‌.

മാസ്റ്റേഴ്‌സ്‌ റ്റിഷ്യാന്റെ ഒരു രചന

ഒരു ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നത്‌ പ്രസിദ്ധ ഇംഗ്ലീഷ്‌ ഛായാചിത്രകാരനും (portraitist) റോയല്‍ അക്കാദമിയുടെ ആദ്യ അധ്യക്ഷനുമായിരുന്ന സര്‍ ജോഷ്വാ റെയ്‌നോള്‍ഡ്‌ (1723-92) ആദ്യം മുതല്‍ അവസാനംവരെ ഛായാച്ചിത്രങ്ങള്‍ രചിച്ചതൊക്കെയും ബ്ലൂ ബ്ലാക്കും, ക്രിംസണ്‍ ലേക്കും വെളുപ്പും മാത്രം ഉപയോഗിച്ചായിരുന്നുവെന്നാണ്‌. ചിത്രരചനയില്‍ സ്വീകരിക്കാറുള്ള ഗ്ലെയ്‌സിങ്‌ - ഒരു നേര്‍ത്ത സുതാര്യമായ ഏതെങ്കിലും വര്‍ണത്തിന്റെ ഒരു പാളിചിത്ര്രപ്രതലത്തില്‍ തേച്ച്‌ ചിത്രത്തിന്‌ ആകര്‍ഷണീയത കൂട്ടുന്ന സമ്പ്രദായം പലരും സ്വീകരിച്ചിരുന്നു. അതുപോലെ ചിത്രത്തില്‍ നിഴല്‍ വേണ്ടിടങ്ങളില്‍ ലോലമായും പ്രകാശം കൂട്ടേണ്ട ഇടങ്ങളില്‍ പ്രകാശം പ്രതിനിധീകരിക്കുന്ന വര്‍ണം കട്ടികൂട്ടി ഇടുകയും ചെയ്യുന്നതായ ഇംപാസ്റ്റോ(Impasto)ഇത്യാദികാര്യങ്ങള്‍ എണ്ണച്ചായചിത്രകാരന്മാര്‍ക്കാണ്‌ കൂടുതലായും ആവശ്യമായി വരുന്നതെന്നു തോന്നുന്നു. ഈ സന്ദര്‍ഭത്തില്‍ കേരളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രകാരനായ രാജാരവിവര്‍മ തന്റെ ചിത്രങ്ങളില്‍ പ്രകാശം വീഴുന്നിടങ്ങളിലും വസ്‌ത്രത്തിന്റെ കസവുകരകള്‍ ആഭരണങ്ങളുടെ തിളക്കം എല്ലാംതന്നെ യഥാതഥമായി ചിത്രീകരിക്കാന്‍ ഈ ഇംപാസ്റ്റോ രചനാസമ്പ്രദായം സ്വീകരിച്ചിട്ടുള്ളത്‌ നമുക്ക്‌ അനുസ്‌മരിക്കാം. എണ്ണച്ചായാചിത്രങ്ങളുടെ മേനിയും ആകര്‍ഷകത്വവും നിലനിര്‍ത്താന്‍ പഴയ പ്രശസ്‌ത ചിത്രകാരന്മാര്‍ വാഹകമായി മെഴുകും ഉപയോഗിച്ചിരുന്നു.

എണ്ണച്ചായങ്ങളുടെ സാര്‍വത്രികത. ആധുനികരായ ചിത്രകാരന്മാരില്‍ പലര്‍ക്കും മൗലികമായ പല മാറ്റങ്ങളും, പരമ്പരാഗത രചനാശൈലികളില്‍നിന്നും വ്യത്യസ്‌തമായ, വിപ്ലവകരമായ വ്യതിയാനങ്ങളും വരുത്താതെ തങ്ങളുടെ വികാരങ്ങളും പുതിയ ആശയപരമായ പരിപ്രക്ഷ്യങ്ങളും ചിത്രങ്ങളില്‍ സന്നിവേശിപ്പിക്കുവാനുള്ള ബാധ്യതയുണ്ടായിരുന്നു. അവര്‍ക്ക്‌ അതൊരു സാംസ്‌കാരികനിയോഗമായിരുന്നു. ക്ലാസ്സിസത്തിനും നിയോക്ലാസ്സിസത്തിനും ശേഷം ഒന്നിനൊന്നായി ചിത്രകലാരംഗത്ത്‌ കടന്നുവരികയും ചിലപ്പോള്‍ തിരോഭവിക്കുകയും തുടരുകയും ചെയ്‌ത പ്രസ്ഥാനങ്ങളായ റിയലിസം, ഇംപ്രഷണലിസം, സിംബലിസം, പോസ്റ്റിംപ്രഷണിസം, ക്യൂബിസം, എക്‌സ്‌പ്രഷണിസം, സര്‍ റിയലിസം, ഫോവിസം എന്നിവയില്‍ പങ്കെടുത്ത അതികായന്മാരായ ചിത്രകാരന്മാരൊക്കെയും എണ്ണച്ചായത്തിന്റെ അനന്തസാധ്യതകളെപ്പറ്റി ബോധമുള്ളവരും അത്‌ അസംഖ്യം രചനകളിലൂടെ നമ്മെ ബോധ്യപ്പെടുത്തിയവരുമാണ്‌. ഇത്ര ശക്തവും സ്വയം പര്യാപ്‌തവുമായ എണ്ണച്ചായം പോലെയുള്ള ഒരു ആവിഷ്‌കരണ മാധ്യമത്തെ എപ്രകാരം എന്തെല്ലാം നൂതനമായ സങ്കേതങ്ങളില്‍ കൈകാര്യം ചെയ്‌ത്‌ ചിത്രകലയെ ഒരു ആഗോളവും സാര്‍വജനീനവുമായ കലയാക്കിത്തീര്‍ത്തു എന്ന അന്വേഷണം നടത്തണണെങ്കില്‍ വിപുലമായ പരിപാടി സജ്ജമാക്കേണ്ടതായി വരും. അത്രമാത്രം ലോകത്തെയും ജീവിതത്തെയും കലാസൗന്ദര്യസിദ്ധാന്തങ്ങളെയും സമഗ്രതയില്‍ തന്നെ ആധുനികതയിലും ഉത്തരാധുനികതയിലും ചിത്രകല കൈകാര്യം ചെയ്യുന്നതിനാല്‍ ചിത്രകലാവിദ്യാര്‍ഥിയും നിരൂപകരും ചിത്രകലയുടെ അധൃഷ്യലോകം നോക്കി പകച്ചുനിന്നുപോകുന്നു. തീര്‍ച്ചയായും ചിത്രകലയുടെ ഇത്തരം ആഗോള പരിണാമത്തില്‍ ഏറ്റവുംവലിയ ഒരു പങ്കു വഹിച്ച രചനാമാധ്യമം തന്നെയാണ്‌ എണ്ണച്ചായമെന്ന്‌ സംശയംകൂടാതെ നമുക്കുപറയാം. ചിത്രകലയില്‍ പ്രമുഖസ്ഥാനം കരസ്ഥമാക്കിയിട്ടുള്ളവര്‍ ആരൊക്കെ, ലോകരാജ്യങ്ങളില്‍ എവിടെയെല്ലാം എണ്ണച്ചായാചിത്രരചന എപ്രകാരമായിരുന്നു നടന്നിരുന്നത്‌. ആരൊക്കെ ഈ മാധ്യമത്തിലൂടെ ഉദാത്തമായ കലാസൃഷ്‌ടികള്‍ ചെയ്‌തു. അവരുടെ അവിസ്‌മരണീയമായ മികച്ച ചിത്രങ്ങള്‍ ഏവ എന്ന അന്വേഷണം വളരെ അഗാധമായി പഠിച്ചിട്ടുള്ളവര്‍ പ്രത്യേകം കൈകാര്യം ചെയ്യേണ്ട ഒന്നാണ്‌.

എണ്ണച്ചായ ചിത്രരചന-ഭാരതത്തില്‍

രാജാരവിവര്‍മയുടെ ചിത്രം
സതീഷ്‌ ഗുജ്‌റാലിന്റെ ചിത്രം

എന്നിരുന്നാലും ലോകചിത്രകലയില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള ഒരു രാജ്യമെന്ന നിലയില്‍ ഭാരതത്തിലെ ചിത്രകാരന്മാരില്‍ ആധുനികരില്‍ ഏറെപ്പേര്‍ക്കും എണ്ണച്ചായത്തോടായിരുന്നു പഥ്യം. അജന്തയിലെയും ബാഗിലെയും ബദാമിയിലെയും എല്ലോറയിലെയും മറ്റും ചുവര്‍ച്ചിത്രങ്ങളും ഫ്രസ്‌കോകളും മ്യൂറലുകളും കഴിഞ്ഞാല്‍ പിന്നെ മുഗള്‍കാലഘട്ടത്തിലെ ഫ്രസ്‌കോകളും ടെമ്പറാകളും ഒക്കെ എണ്ണച്ചായങ്ങള്‍ക്ക്‌ മുമ്പുള്ളവയായിരുന്നു. കൊളോണിയല്‍ ഇന്ത്യയിലേക്ക്‌ ബ്രിട്ടീഷുകാര്‍ വമ്പിച്ച സന്നാഹങ്ങളുമായി ഇന്ത്യന്‍ ജീവിതത്തിലെ നാനാതുറകളിലേക്കും കടന്നുവന്നപ്പോഴാണ്‌ യൂറോപ്പില്‍ മുമ്പുതന്നെ അരങ്ങേറിക്കഴിഞ്ഞിരുന്ന എണ്ണച്ചായാചിത്രണം ഭാരതീയ ചിത്രകാരന്മാര്‍ക്ക്‌ പരിചിതമാകുന്നത്‌-എണ്ണച്ചായത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചില്ലെങ്കിലും ഭാരതീയ പരമ്പരാഗത രചനാരീതിയില്‍ നിന്നും വ്യത്യസ്‌തമായ ചിത്രരചനാസമ്പ്രദായങ്ങള്‍ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ കൊല്‍ക്കത്ത, ബോംബെ, ബറോഡ തുടങ്ങിയ വന്‍നഗരങ്ങളില്‍ സ്ഥാപിച്ച ചിത്രകലാവിദ്യാലയങ്ങളിലെ പഠനപദ്ധതികളിലൂടെ അവതരിപ്പിച്ചു. അങ്ങനെ എണ്ണച്ചായാചിത്രനിര്‍മിതി ഭാരതത്തിലെ കലാകാരന്മാരുടെയും കലാസംവേദനത്തിന്റെയും പരിശീലനത്തിന്റെയും കലാപ്രവര്‍ത്തനത്തിന്റെയും മുഖ്യ പഠനമാധ്യമമായിത്തീരാന്‍ ഇടയായി. ഭാരതത്തില്‍ അങ്ങോളമിങ്ങോളം നൂറുകണക്കിന്‌ പ്രതിഭാധനന്മാരായ ചിത്രകാരന്മാര്‍ ബ്രഷുകളില്‍ എണ്ണച്ചായമെടുത്ത്‌ യൂറോപ്യന്‍ മാസ്റ്ററന്മാരെ അനുകരിച്ചു വരച്ചു. അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ഒന്നുരണ്ടു തലമുറയിലെ ചിത്രകാരന്മാര്‍ എണ്ണച്ചായങ്ങള്‍കൊണ്ട്‌ ആയിരക്കണക്കിന്‌ എണ്ണച്ചിത്രങ്ങള്‍ രചിച്ചു. 21-ാം ശതകത്തിന്റെ ആദ്യദശകങ്ങളില്‍ നിന്നുകൊണ്ട്‌ നാം തിരിഞ്ഞുനോക്കുമ്പോള്‍ ഭാരതത്തിന്റെ എണ്ണച്ചായചിത്രരചനാരംഗത്തെ സംഭാവനയ്‌ക്ക്‌ അദ്‌ഭുതാവഹമായ വൈപുല്യവും വൈചിത്യ്രവും ഉള്ളതായി കാണാം. ഒറ്റയ്‌ക്ക്‌ എടുത്താല്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലെ എണ്ണച്ചായം ചിത്രകാരന്മാര്‍ വരച്ചതിനെക്കാള്‍ കൂടുതല്‍ ചിത്രങ്ങള്‍ ഭാരതീയ കലാകാരന്മാര്‍ വരച്ചിട്ടുണ്ട്‌. ഛായാചിത്രങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പുരാണേതിഹാസങ്ങളെ അധികരിച്ചുള്ള ചിത്രങ്ങള്‍, ജീവിതത്തിന്റെ നാനാവസ്ഥാന്തരങ്ങളെ ഭാവസമ്പന്നമായി ചിത്രീകരിച്ചിട്ടുള്ള ഷാനര്‍ ചിത്രങ്ങള്‍ എന്നിവയുടെ ഒരു വലിയ വിളവു(Harvest)തന്നെയാണ്‌ ഇന്ത്യയിലുണ്ടായിട്ടുള്ളത്‌. നമ്മുടെ പ്രാദേശിക ആര്‍ട്ട്‌ഗാലറികളും വിശേഷിച്ചും ഡല്‍ഹിയിലെ ദേശീയഗാലറിയും National Gallery of Modern Art പ്രദര്‍ശിപ്പിച്ചുവരുന്ന ചിത്രങ്ങള്‍ ഈ സത്യം വിളിച്ചോതുന്നു. എണ്ണച്ചായചിത്രങ്ങളില്‍ ആധുനികഭാരതം ആരുടെയും പിന്നിലല്ല എന്നുതെളിയിക്കുന്ന വിധത്തിലുള്ള രചനാശേഖരമാണ്‌ അവിടെയെല്ലാം നിറഞ്ഞിരിക്കുന്നത്‌.

പ്രമുഖരായ ചിത്രകാരന്മാരില്‍ കുറച്ചുപേരെമാത്രം എടുത്താല്‍, അതില്‍ രാജാരവിവര്‍മയും ഇന്ത്യന്‍ ചിത്രകലയിലെ ബംഗാള്‍ സ്‌കൂളിലൂടെ ദേശീയ സാംസ്‌കാരിക നവോത്ഥാനത്തിന്റെ നാന്ദി ചിത്രകലയില്‍ കുറിച്ച അബനീന്ദ്രനാഥടാഗൂര്‍, നന്ദലാല്‍ ബോസ്‌, ഹല്‍ദാര്‍, എസ്‌.എല്‍. ഗുപ്‌ത, ഗഗനേന്ദ്രനാഥ ടാഗൂര്‍, കൂടാതെ ജമിനിറോയി, പി.ബി. ചാറ്റര്‍ജി, എന്‍.എസ്‌. ബേന്ദ്ര, രസിക രവാല്‍, കെ.കെ. ഹെബ്ബാര്‍, ചാവ്‌ദ തുടങ്ങി ഒരു വന്‍നിര ചിത്രകാരന്മാരുടെ രചനകളില്‍ ഏറെയും എണ്ണച്ചായമായിരുന്നു. നമ്മുടെ ചിത്രകാരന്മാരുടെ സൃഷ്‌ടികള്‍ക്ക്‌ പിന്നില്‍ ഭാരതീയ ചിത്രകലയുടെ സുദീര്‍ഘ പാരമ്പര്യത്തിന്റെ പ്രചോദനവും സ്വാധീനവും, യൂറോപ്യന്‍ മാതൃകകളോടുള്ള പരിചയത്തോടൊപ്പം ഉണ്ടായിരുന്നു എന്ന വസ്‌തുത വിസ്‌മരിക്കാനാവില്ല. പഹാരി, മേവാര്‍, ബുണ്ടി, രാജസ്ഥാനി എന്നീ പ്രാദേശിക ദേശീയ ചിത്രരചനാശൈലികള്‍ ഇവര്‍ക്ക്‌ പരിചിതമായിരുന്നു. ഇവര്‍ക്കുശേഷം ഭാരതീയവും യൂറോപ്യന്‍ രീതിയും സമന്വയിപ്പിച്ച ഒരു ചിത്രകാരി അമൃതഷെര്‍ഗില്ലും കവിതയെപ്പോലെ ചിത്രകലയെയും സ്‌നേഹിച്ച നോബല്‍സമ്മാനജേതാവ്‌ മഹാകവി രബീന്ദ്രനാഥ ടാഗൂര്‍, അടുത്ത തലമുറയില്‍പ്പെട്ട സതീഷ്‌ ഗുജ്‌റാല്‍, എം.എഫ്‌. ഹുസൈന്‍, കെ.സി.എസ്‌. പണിക്കര്‍ (കേരളം), മാധവമേനോന്‍ (കേരളം), നശേല്‍പഞ്ചല്‍, ആചാരേക്കര്‍, ലക്ഷ്‌മണ്‍ പൈ, കെ.എച്ച്‌. ആര, സാരംഗന്‍, വിത്താല്‍ ജതിന്‍ദാസ്‌, ധൂലിയ, ബിഷ്‌ട്‌, സുല്‍ത്താന്‍ അലി, കുല്‍ക്കര്‍ണി, പിരാജി സാഗര, പ്രംജയില്‍, അര്‍പണകൗര്‍, മനുപരേഖ്‌ എന്നിവരെല്ലാംതന്നെ എണ്ണച്ചായചിത്രങ്ങള്‍ വരച്ച്‌ സ്വന്തം ശൈലികള്‍ അടയാളപ്പെടുത്തിയവരാണ്‌. അമൃതഷെര്‍ഗിലിനെപ്പോലെയുള്ള മറ്റൊരു ചിത്രകാരിയാണ്‌ നെയ്‌നാദലാല്‍. കാലക്രമത്തില്‍ ചില ഏറ്റക്കുറച്ചില്‍ വരുന്നത്‌ വിസ്‌മരിച്ചുപറഞ്ഞാല്‍, ഇവരുടെ പിന്നാലെവരുന്ന മാധവീ പരേഖ്‌, അമിതംബ്‌ ദാസ്‌, പി.ഡി.ഗുപ്‌ത, ജസ്വന്ത്‌സിങ്‌, ആര്‍.എസ്‌. ഗില്‍, പ്രാഫുല്ല മൊഹന്തി, പാരിസ്‌ വിശ്വനാഥന്‍ (കേരളീയന്‍), അക്കിത്തം നാരായണന്‍(കേരളം), ബിരന്‍ ഡേ, ജി.ആര്‍. സന്തോഷ്‌, പദംശ്രീ, സൂസാ, വിവാന്‍ സുന്ദരം, വീണാ ഭാര്‍ഗവ, ദൊരൈസ്വാമി, ത്യേബ്‌ മേത്ത, സ്വാമിനാഥന്‍, സിങ്‌ ഭോഗല്‍ എന്നിവരും കൂടുതല്‍ എണ്ണച്ചായം മാധ്യമമായി ചിത്രങ്ങള്‍ വരച്ച വ്യക്തിത്വമുള്ള ആധുനിക ഇന്ത്യന്‍ ചിത്രകാരന്മാരാണ്‌. ഇവരെക്കുറിച്ചൊന്നും വിശദമായി പരാമര്‍ശങ്ങള്‍ക്കിവിടെ സ്ഥലമില്ല.

കേരളത്തില്‍

[[ചിത്രം:Vol5p98_mfhussain3.jpg|thumb|എം.എഫ്‌. ഹുസൈന്റെ ഒരു രചന]

കെ.സി.എസ്‌. പണിക്കരുടെ ഒരു രചന

പൊതുവില്‍ ഭാരതം ആധുനികകാലത്ത്‌ ചിത്രകലയില്‍ നടത്തിയ വമ്പിച്ച തേരോട്ടത്തില്‍ കേരളവും പങ്കാളിയായിരുന്നു. പ്രാചീനകാലം മുതല്‍ എണ്ണച്ചായമല്ലാത്ത മറ്റു മാധ്യമങ്ങളില്‍ ചിത്രമെഴുത്ത്‌ നിലവിലിരുന്ന കേരളത്തിന്‌ മ്യൂറല്‍(Mural) ചുവര്‍ചിത്രങ്ങളുടെയും ശിലാചിത്രങ്ങളുടെയും കോലമെഴുത്തിന്റെയും സര്‍പ്പക്കളമെഴുത്തിന്റെയും പാരമ്പര്യമുണ്ട്‌. തെയ്യം, പടയണി, കൂടിയാട്ടം, കഥകളി, ഓട്ടന്‍തുള്ളല്‍ എന്നിവയുടെ മുഖചമയം, ആടയാഭരണാദി നിര്‍മാണകലകളുടെ പാരമ്പര്യത്തിന്റെ മറ്റൊരുമാനത്തിലുള്ള തുടര്‍ച്ചയാണ്‌ ആധുനിക സംവേദനവും യൂറോപ്യന്‍ ചിത്രകലാ പരിചയവും കൈമുതലായുള്ള കേരളത്തിലെ ചിത്രകാരന്മാരില്‍ മുമ്പനായ രാജാരവിവര്‍മയുടെ തുടര്‍ച്ചക്കാരായി വന്നവരില്‍ പലരുടെയും പേരുകള്‍ നാം മുമ്പ്‌ ഓര്‍മിച്ചുകഴിഞ്ഞിട്ടുണ്ട്‌.

പാരിസ്‌ വിശ്വനാഥന്‍
അക്കിത്തം നാരായണന്‍

എങ്കിലും എണ്ണച്ചായ മാധ്യമത്തില്‍ ചിത്രരചന നടത്തുകയും ചിത്രകല പഠിപ്പിക്കുകയും ആയിരക്കണക്കിന്‌ ഛായാചിത്രങ്ങള്‍ വരച്ചിട്ടുള്ളവരായ അസംഖ്യം പ്രതിഭാശാലികളുണ്ട്‌. അവര്‍ എണ്ണച്ചായമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും വിരചിച്ചിട്ടുള്ള അതുല്യചിത്രങ്ങളിലൂടെ ഭാരതീയ ചിത്രകലാചരിത്രത്തിലും കേരളത്തിന്റെ പാരമ്പര്യത്തിലും തങ്ങളുടെ അനിഷേധ്യമായ സ്ഥാനം പിടിച്ചുപറ്റിക്കഴിഞ്ഞവരാണ്‌.

(പ്രാഫ. എം. ഭാസ്‌കരപ്രസാദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍