This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിടെക്‌ചർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആര്‍ക്കിടെക്‌ചര്‍

Architecture

കെട്ടിടനിര്‍മാണത്തിന്റെ കലയും ശാസ്‌ത്രവും അടങ്ങുന്ന വിജ്ഞാനശാഖ. ഉപയോഗവും സൗകര്യവും സൗന്ദര്യവും നിര്‍മാണത്തില്‍ ഇണക്കിക്കൊണ്ടുപോകുകയാണ്‌ വാസ്‌തുവിദ്യ(architecture)യുടെ പ്രധാനധര്‍മം. കെട്ടിടത്തിന്റെ പ്രാരംഭസംവിധാനം മുതല്‍ നിര്‍മാണം തീരുന്നതുവരെ വൈവിധ്യവും വൈദഗ്‌ധ്യവും ആവശ്യമുള്ള വിവിധതരം പ്രവൃത്തികള്‍ സമന്വയിക്കുക വാസ്‌തുവിദ്യയില്‍ അനുപേക്ഷണീയമാണ്‌. വാസ്‌തുശില്‌പി (Architect) ആണ്‌ ഈ സമന്വയം സാധിക്കുന്നത്‌.

ചരിത്രം

നവീനശിലായുഗകാലത്തെ ഒരു വാസസ്ഥലം-സ്‌കാറാബ്ര (സ്‌കോട്ട്‌ലന്‍ഡ്‌)

സുരക്ഷിതത്വവും ബലവും നല്‌കാനുള്ള ഉദ്ദേശ്യത്തോടെ സംരചനാപ്രശ്‌നങ്ങള്‍ക്ക്‌ അനുയോജ്യമായ പ്രതിവിധി കാണുന്ന ഇന്നത്തെ സിവില്‍ എന്‍ജിനീയറുടെയും സംരചനയ്‌ക്ക്‌ കലാപരമായ സൗന്ദര്യവും ഉപയോഗവും വര്‍ധിപ്പിക്കാനുതകുന്നരീതിയില്‍ സംവിധാനം ക്രമീകരിക്കുന്ന ആധുനിക വാസ്‌തു ശില്‌പിയുടെയും പല ഗുണങ്ങളും കഴിവുകളും ഒത്തിരുന്ന ആളായിരുന്നു പുരാതനകാലത്തെ വാസ്‌തുശില്‌പി. എന്നാല്‍ 19-ാം ശ.-ത്തിന്റെ ആരംഭത്തോടെ ആര്‍ക്കിടെക്‌ചറും സിവില്‍ എന്‍ജിനീയറിങ്ങും രണ്ടു വിജ്ഞാനശാഖകളായി വേര്‍തിരിയുകയും വാസ്‌തുവിദ്യ (architecture) കെട്ടിടനിര്‍മാണകലയില്‍ മാത്രം കേന്ദ്രീകരിക്കുകയും ചെയ്‌തു. സങ്കീര്‍ണതയും വൈവിധ്യവും അധികമായ രീതിയിലുള്ള കെട്ടിടങ്ങള്‍ ആവശ്യമായതോടെ വാസ്‌തുവിദ്യ പൂര്‍വാധികം പരിപുഷ്‌ടമായ വിജ്ഞാന ശാഖയായി വളര്‍ന്നു കഴിഞ്ഞു. വാസ്‌തുവിദ്യയില്‍ ഓരോ കാലഘട്ടത്തിലും അതതു സംസ്‌കാരത്തിന്റെ പ്രത്യേകതകള്‍ പ്രതിഫലിപ്പിക്കുന്ന ശൈലികളാണ്‌ പ്രചരിച്ചിരുന്നത്‌. ഭിന്നസംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന അമൂല്യങ്ങളായ കലാരൂപങ്ങളില്‍ പലതും വാസ്‌തുവിദ്യയുടെ സംഭാവനകളാണ്‌. സമ്പത്‌ സമൃദ്ധി, കെട്ടുറപ്പുള്ള സാമൂഹ്യഘടന, നിര്‍മാണ പദാര്‍ഥങ്ങളുടെ ലഭ്യത, സാങ്കേതികജ്ഞാനം എന്നിവയെല്ലാം ഒത്തിണങ്ങിയ സംസ്‌കാരങ്ങള്‍ വാസ്‌തുവിദ്യയെ തികച്ചും പുഷ്‌ടിപ്പെടുത്തിയിട്ടുണ്ട്‌. ഏറ്റവും പഴക്കമുള്ള വാസ്‌തുശില്‌പങ്ങള്‍ കാണപ്പെടുന്നത്‌ ഈജിപ്‌തിലും മെസപ്പൊട്ടേമിയയിലും ആണ്‌. നിഗൂഢവും സര്‍വാദരണീയവുമായിരുന്ന മതം നിര്‍മാണപ്രക്രിയയില്‍ ആവേശം പകര്‍ന്നതിന്റെ ഫലമായുണ്ടായതാണ്‌ ഈജിപ്‌തിലെ പിരമിഡുകളും ദേവാലയങ്ങളും. അവിടെ കരിങ്കല്ലും ചുച്ചാമ്പുകല്ലും നിര്‍മാണസാമഗ്രികളായി ഉപയോഗിക്കപ്പെട്ടിരുന്നു. തൂണുകളും തുലാങ്ങളും ചേര്‍ന്ന ഏറ്റവും ലളിതമായ നിര്‍മാണരീതിയാണ്‌ കെട്ടിടങ്ങള്‍ക്ക്‌ അവര്‍ സ്വീകരിച്ചിരുന്നത്‌.

ഇഷ്‌ടികകള്‍കൊണ്ട്‌ കമാനങ്ങള്‍ ഉണ്ടാക്കുന്ന രീതിയാണ്‌ മെസപ്പൊട്ടേമിയയില്‍ പ്രചാരത്തിലിരുന്നത്‌. ഇഷ്‌ടികച്ചുവരുകള്‍ മോടിപിടിപ്പിക്കുന്നതിന്‌ വെങ്കളിതേക്കലും വെങ്കളിയില്‍ അലങ്കാരപ്പണി ചെയ്യലും ആദ്യമായി ആരംഭിച്ചത്‌ ഇവിടെയായിരിക്കണം. ഈ രീതി പിന്നീട്‌ മധ്യേഷ്യയിലാകെ പ്രചരിക്കുകയുണ്ടായി.

നിര്‍മാണപദാര്‍ഥങ്ങള്‍ വാസ്‌തുവിദ്യാശൈലിയെ സ്വാധീനിക്കുമെന്നതിന്‌ ധാരാളം ഉദാഹരണങ്ങളുണ്ട്‌. പുരാതന ചൈനയിലെ മുഖ്യ നിര്‍മാണവസ്‌തു തടിയായിരുന്നു. ഇന്ത്യയില്‍ ശിലയുടെ ഉപയോഗം നിര്‍മാണത്തിന്‌ കരുത്തും സ്ഥിരതയും നല്‌കിയിട്ടുണ്ട്‌. പാറ തുരന്നുണ്ടാക്കപ്പെട്ട ക്ഷേത്രങ്ങള്‍ ഇതിന്‌ ഉദാഹരണങ്ങളാണ്‌.

ആദ്യകാലത്ത്‌ ഗ്രീസിലെ നിര്‍മാണവസ്‌തു തടിയായിരുന്നു. ഭാരതീയ വാസ്‌തുവിദ്യയ്‌ക്ക്‌ ഇല്ലാത്ത ലാളിത്യം പുരാതനഗ്രീസിലെ ക്ഷേത്രങ്ങളില്‍ കാണുന്നുണ്ട്‌. പിന്നീട്‌ ശിലകള്‍ ഉപയോഗപ്പെടുത്തിയെങ്കിലും ദാരുശില്‌പത്തിന്റെ ശൈലിയിലാണ്‌ നിര്‍മാണം നടന്നത്‌. ഗ്രീക്ക്‌ ശൈലി ഉചിതമായ അനുപാതം (Proportion) കൊണ്ട്‌ സന്തുലിത(Balanced)മാണ്‌. ഒന്നാംതരം കലാസൃഷ്‌ടികളായിട്ടാണ്‌ ഗ്രീസിലെ സ്‌മാരകമന്ദിരങ്ങള്‍ കണക്കാക്കപ്പെടുന്നത്‌. ഗ്രീക്കുശൈലി പിന്നീട്‌ ഏഷ്യയിലും യൂറോപ്പിലും വ്യാപിച്ചു. റോമാക്കാര്‍ ദേവാലയങ്ങള്‍ക്കുപുറമേ കൊട്ടാരങ്ങള്‍, മന്ദിരങ്ങള്‍, സ്‌നാനഗൃഹങ്ങള്‍, വിനോദശാലകള്‍, രംഗമണ്ഡപങ്ങള്‍, ജലവിതരണമാര്‍ഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉതകുന്നവിധം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിപുലമായി നിര്‍വഹിച്ചു. കോണ്‍ക്രീറ്റ്‌ ആദ്യമായുപയോഗിച്ചത്‌ അവരാണ്‌. ഇഷ്‌ടിക മുതലായ നിര്‍മാണഘടകങ്ങള്‍ പ്രയോജനപ്പെടുത്തിയും കമാനതത്വം ഉപയോഗിച്ച്‌ കുംഭകങ്ങള്‍ നിര്‍മിച്ചതും വാസ്‌തുവിദ്യയെ പരിപോഷിപ്പിച്ചതും അവര്‍ തന്നെ. ഈ തത്ത്വങ്ങള്‍ പില്‌ക്കാലത്ത്‌ മുസ്‌ലിം-ക്രസ്‌തവശൈലികളെ സ്വാധീനിച്ചിട്ടുണ്ട്‌.

12-ാം ശ.-ത്തോടെയാണ്‌ സംരചനാ (Structure) സിദ്ധാന്തങ്ങളുടെ പ്രയോഗംമൂലം യാഥാസ്ഥിതികശൈലിയില്‍ മാറ്റം വന്നത്‌. കെട്ടിടത്തിന്റെ ഭാരവ്യാപനരീതി മനസ്സിലാക്കിയതിന്റെ ഫലമായി ഗോഥിക്‌ശൈലി രൂപംകൊണ്ടു. വില്‍വളവുവച്ച മേല്‌പുരകള്‍, ഇവയുടെ ഭാരം തൂണുകളിലേക്ക്‌ വ്യാപിപ്പിക്കാനുള്ള കമാനങ്ങള്‍, തൂണുകളെ ബലപ്പെടുത്തുന്ന മുട്ടുതൂണ്‍ എന്നിവ ഉപയോഗിച്ച്‌ വിശാലമായ പള്ളികളും കൊട്ടാരങ്ങളും ഗോഥിക്‌ ശൈലിയില്‍ നിര്‍മിക്കപ്പെട്ടു. 13-ാം ശ.-ത്തോടെ ഈ ശൈലി യൂറോപ്പിലാകെ പ്രചരിച്ചു.

ഗ്രീസിലും റോമിലും നിലനിന്ന പൗരാണികശൈലിയിലേക്കുള്ള തിരിച്ചുപോക്കാണ്‌ നവോത്ഥാനകാലത്തെ വാസ്‌തുവിദ്യയിലും ദൃശ്യമായത്‌. ചിത്രം, ശില്‌പം, വാസ്‌തുവിദ്യ എന്നീ മൂന്നു കലാവിദ്യകളും സമന്വയിപ്പിച്ച്‌ ഈ കാലഘട്ടം അതീവസുന്ദരങ്ങളായ വാസ്‌തുശില്‌പങ്ങള്‍ കാഴ്‌ചവച്ചിട്ടുണ്ട്‌. പക്ഷേ, പില്‌ക്കാലങ്ങളില്‍ അര്‍ഥശൂന്യവും ജടിലവുമായ അലങ്കാരം വഴി കെട്ടിടങ്ങള്‍ക്കു മോടിപിടിപ്പിക്കുന്ന ഒരേര്‍പ്പാടായി ഇവ അധഃപതിച്ചു. 18-ാം ശ.-ത്തോടെ വാസ്‌തുവിദ്യയുടെ തത്ത്വസംഹിതയില്‍ അടിസ്ഥാനപരമായ മാറ്റം വന്നു. കോണ്‍ക്രീറ്റ്‌, ഉരുക്ക്‌ മുതലായ വസ്‌തുക്കള്‍ പുതിയ നിര്‍മാണരീതികള്‍ ആവശ്യമാക്കി. ആന്തരികോദ്ദേശത്തിന്‌ നിരക്കാത്ത വിധം കെട്ടിടത്തിന്റെ ബാഹ്യരൂപം മോടിപിടിപ്പിക്കുന്നത്‌ അര്‍ഥശൂന്യമായി തോന്നിത്തുടങ്ങി. വാസ്‌തുവിദ്യയുടെ കലാംശവും സാങ്കേതികാംശവും തമ്മിലുള്ള ഈ സംഘട്ടനത്തില്‍ സാങ്കേതികാംശമാണ്‌ ജയിച്ചത്‌. നിര്‍മാണത്തിനുള്ള വസ്‌തുക്കളുടെയും രീതിയുടെയും കെട്ടിടത്തിന്റെ ഉദ്ദേശ്യത്തിന്റെയും സ്വാഭാവികമായ പ്രകടനമായിരിക്കണം ബാഹ്യരൂപത്തില്‍ പ്രത്യക്ഷമാകേണ്ടത്‌ എന്നതാണ്‌ ആധുനികശൈലിയുടെ കാഴ്‌ചപ്പാട്‌. സംരചനയിലെ കലാങ്ങകത പുനഃസ്ഥാപിക്കുകയാണ്‌ ആധുനികശില്‌പികള്‍ ചെയ്യുന്നത്‌. മീസ്‌വാന്‍ഡര്‍റോ, ഫ്രാന്‍ക്‌ ലോയ്‌ഡ്‌ റൈറ്റ്‌, വാള്‍ട്ടര്‍ ഗ്രാപ്പിയസ്‌, ലീകാര്‍ബൂസിയര്‍ എന്നീ ശില്‌പികളാണ്‌ ഈ പ്രവണതയുടെ പ്രണേതാക്കള്‍. പൊതുവായി സ്വീകരിക്കാവുന്ന ഒരു പ്രത്യേകശൈലി ആധുനികവാസ്‌തുവിദ്യയിലില്ല. വാസനാസമ്പന്നരായ വാസ്‌തുശില്‌പികള്‍ സ്വാഭാവികമായി നടത്തുന്ന സൃഷ്‌ടികളുടെ ആകെത്തുകയാണ്‌ ആധുനികശൈലി. സാങ്കേതിക കലാരംഗങ്ങളില്‍ കാണുന്ന നവീനപ്രവണതകളുടെ സമന്വയമാണ്‌ ഇവിടെയും കാണുന്നത്‌. ഇതിന്‌ വ്യക്തമായ നിയമങ്ങളോ തത്വങ്ങളോ ഇല്ല. (നോ: ആധുനിക വാസ്‌തുവിദ്യ) വാസ്‌തുവിദ്യയെ മറ്റു നിര്‍മാണങ്ങളില്‍നിന്ന്‌ വേര്‍തിരിക്കുന്ന ഘടകങ്ങള്‍ ഇവയാണ്‌; (1) വാസ്‌തുവിദ്യ മനുഷ്യന്റെ വിവിധ പ്രവൃത്തികള്‍ക്ക്‌ ഉപയുക്തമായിരിക്കണം; (2) സംരചനയില്‍ ആശയങ്ങളുടെ പ്രതീകാങ്ങകമായ ആകാരവ്യവസ്ഥിതി പ്രകടമായിരിക്കണം; (3) സംരചന, നിര്‍മാണവസ്‌തുക്കളുടെയും നിര്‍മാണ രീതികളുടെയും ആകുന്നത്ര ശുദ്ധമായ പ്രകടനമായിരിക്കണം.

മെസപ്പൊട്ടേമിയന്‍ കാലത്തെ പോസിഡോണ്‍ ക്ഷേത്രം

ഈ ഘടകങ്ങള്‍ ഒത്തിണങ്ങിയാലേ വാസ്‌തുവിദ്യയാകൂ. ഇവയില്‍ ഒന്നും രണ്ടും ഘടകങ്ങള്‍ ഓരോ കാലഘട്ടത്തിലെ പ്രത്യേക സമുദായവ്യവസ്ഥയെയും സാങ്കേതിക വികസനത്തെയും സാമൂഹികമൂല്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. പ്രായേണ, മാറിക്കൊണ്ടിരിക്കുന്ന ഘടകങ്ങളാണിവ. വാസ്‌തുവിദ്യയുടെ പ്രായോഗികവും വ്യക്തിത്വപ്രകാശകവും ആയ വശങ്ങളെ ബാധിക്കുന്നവയാണ്‌ ഇവ.

പൗരാണിക ഗൃഹങ്ങളുടെ മാതൃകകള്‍

എല്ലാ നിര്‍മാണങ്ങളിലും മേല്‌പറഞ്ഞ രണ്ടുവശങ്ങള്‍ പ്രകടമാണ്‌. വ്യവസായശാലയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ വാസ്‌തുവിദ്യയുടെ പ്രായോഗികമായ വശമാണ്‌. സ്‌മാരകമന്ദിരത്തിലാകട്ടെ പ്രായോഗികാംശം വ്യക്തിത്വദ്യോതകാംശത്തിന്‌ പൂര്‍ണമായി വഴിമാറുന്നു. സഭാമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും ഈ രണ്ടു വശങ്ങളും ഒരുപോലെ ഒത്തിണങ്ങണം.

പ്രയോജനം

പ്രയോജനത്തെ ആസ്‌പദമാക്കി സംരചനകളെ താഴെപറയുന്നപ്രകാരം വിഭജിക്കാം:

ഭവനം

വ്യക്തി, കുടുംബം, ഗോത്രം എന്നീ സാമൂഹികഘടകങ്ങള്‍ക്ക്‌ പ്രകൃതിശക്തികളില്‍നിന്നും സുരക്ഷിതത്വം നേടാന്‍ വേണ്ടുന്ന സങ്കേതമാണ്‌ ഭവനം. ജോലിചെയ്യാനും കളിക്കാനും ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനും ഉറങ്ങാനും വേണ്ട സൗകര്യങ്ങള്‍ ഭവനത്തില്‍ ആവശ്യമാണ്‌. ഇതിനെല്ലാം അനുയോജ്യമായ ഭവനമാതൃക പുരാതനകാലത്തുതന്നെ രൂപംകൊണ്ടിട്ടുണ്ട്‌. ഈ പ്രാകൃതരൂപത്തിന്റെ തുടര്‍ച്ചയാണ്‌ ഭവനനിര്‍മാണത്തില്‍ ഇന്നും പൊതുവേ കാണുന്നത്‌, പ്രത്യേകിച്ചും ഗ്രാമങ്ങളില്‍. എന്നാല്‍ കാലക്രമേണ നവീകരണങ്ങളും മാറ്റങ്ങളും വഴി ഈ നിര്‍മാണത്തില്‍ ആധുനിക പ്രവണതകള്‍ സ്ഥാനം പിടിക്കുന്നുണ്ട്‌. ഭവനനിര്‍മാണം പലപ്പോഴും ഈ ആവശ്യങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‌ക്കുന്നില്ല. സാമുദായികവും സാമ്പത്തികവും ആയ സ്ഥാനമാനങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരുപാധിയായിട്ടുകൂടി ഭവനങ്ങള്‍ പലപ്പോഴും കണക്കാക്കപ്പെടുന്നുണ്ട്‌. എല്ലാ സമൂഹങ്ങളിലും ഈ ശക്തിപ്രകടനം പ്രത്യക്ഷമാണ്‌. വീട്ടിലെ അലങ്കാരങ്ങളും സൗകര്യങ്ങളും അതു നിര്‍മിക്കുന്ന വ്യക്തിയുടെ ആവശ്യത്തെക്കാളുപരി അവിടെ വരുന്ന ആളുകളില്‍ ബഹുമാനം ജനിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാകാം; കൂടാതെ ഉന്നതവ്യക്തികളുടെ വീടുകള്‍ സാമൂഹിക-സാമ്പത്തിക-രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുടെ ഒരു കേന്ദ്രമായും പ്രയോജനപ്പെടുത്താറുണ്ട്‌. കൊട്ടാരങ്ങളിലും രാജധാനികളിലും ഭരണാവശ്യത്തിനുള്ള സൗകര്യങ്ങള്‍കൂടിയുണ്ട്‌. ഫ്രാന്‍സിലെ ലൂയി തകഢ-ന്റെ വേഴ്‌സയില്‍സ്‌ കൊട്ടാരം ആയിരക്കണക്കിനു ജനങ്ങള്‍ ജീവിക്കുന്ന ഒരു നഗരംപോലെയായിരുന്നു.

അടിമകളെ താമസിപ്പിച്ചിരുന്ന ഭവനങ്ങള്‍-ഈജിപ്‌ത്‌

സുരക്ഷിതത്വത്തിനുവേണ്ടി വീടുകള്‍ ഒന്നിച്ചുചേര്‍ത്ത്‌ നിര്‍മിക്കുന്ന രീതിയില്‍നിന്നാണ്‌ സമൂഹഭവനങ്ങള്‍ രൂപംകൊണ്ടത്‌. ഭവനനിര്‍മാണത്തിലെ ഈ മാതൃക ചരിത്രാതീതകാലം മുതല്‍ക്കേ കാണാം. ഈജിപ്‌തില്‍ ഇല്ലാഹ്യൂന്‍ പിരമിഡിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന അടിമകളെ കാഹൂന്‍ എന്ന സ്ഥലത്ത്‌ സമൂഹഭവനങ്ങളിലാണ്‌ താമസിപ്പിച്ചിരുന്നത്‌; റോമിലെ സൈനിക ക്യാമ്പുകളും സൈനികനഗരങ്ങളും മറ്റുദാഹരണങ്ങളാണ്‌. ആധുനികയുഗത്തിലെ സമൂഹഭവനങ്ങള്‍ നഗരവത്‌കരണത്തിന്റെ ഫലമായുണ്ടായതാണ്‌. നഗരങ്ങളിലെ ഭവനക്ഷാമം, ഭൂമിയുടെ ക്രമാതീതമായ വില എന്നിവയാല്‍ ഒറ്റപ്പെട്ട വീടുകള്‍ക്കുപകരം സമൂഹഭവനങ്ങള്‍ ആവശ്യമായിത്തീരുന്നു. ഗൃഹശ്രണികളും അംബരചുംബികളായ ഫ്‌ളാറ്റുകളും സമൂഹത്തിന്റെ ആവശ്യമായിത്തീര്‍ന്നതോടെ വാസ്‌തുവിദ്യ സമുചിതമായി വികസിക്കുകയുണ്ടായി.

മതപരം

ദേശകാലഭേദമനുസരിച്ച്‌ മതവിശ്വാസങ്ങളും ചടങ്ങുകളും വിഭിന്നങ്ങളായതിനാല്‍ മതപരമായ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ഐകരൂപ്യം ദര്‍ശിക്കുക പ്രയാസമാണ്‌. സൗകര്യാര്‍ഥം ഇവയെ മൂന്നായി തരംതിരിക്കാം: a. ആരാധനാസ്ഥലങ്ങള്‍ക്കാണ്‌ മതപരമായ വാസ്‌തുശില്‌പങ്ങളില്‍ മുഖ്യസ്ഥാനം. ഓരോ മതത്തിലെയും വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായി ഈ നിര്‍മാണങ്ങള്‍ വ്യക്തിഗതമായ ആരാധനയ്‌ക്കോ സാമൂഹികാരാധനയ്‌ക്കോ അനുയോജ്യമായിരിക്കും. കാലക്രമേണ ഈ ആരാധനാസ്ഥലങ്ങളോടനുബന്ധിച്ച്‌ പുരോഹിതന്മാര്‍ക്കുള്ള വസതികള്‍, മതവിദ്യാഭ്യാസത്തിനുള്ള ശാലകള്‍, സഭാമന്ദിരങ്ങള്‍ എന്നിവ ആവശ്യമായി വന്നേക്കാം. വൈവിധ്യമാര്‍ന്ന ഇത്തരം പ്രവൃത്തികള്‍ക്ക്‌ സൗകര്യപ്പെടുന്നവിധം ദേവാലയങ്ങള്‍ നിര്‍മിക്കുന്നതോടെ അതിന്റെ വാസ്‌തുവിദ്യയിലും സങ്കീര്‍ണത കൈവരുന്നു.

b. മതപ്രവാചകരുടെയോ മഹാന്മാരുടെയോ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കാലക്രമേണ ആരാധനാസ്ഥലങ്ങളായി മാറിയെന്നുവരാം. ഇവിടങ്ങളില്‍ സ്‌മാരകമന്ദിരങ്ങളും ആവശ്യമാകും. പുരാണേതിഹാസങ്ങളുമായി ബന്ധപ്പെട്ടതാണ്‌ ഭാരതത്തിലെ എല്ലാ പുണ്യക്ഷേത്രങ്ങളും. ബൗദ്ധസ്‌തൂപങ്ങളുള്ളിടമെല്ലാം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്‌. മറ്റു മതങ്ങളിലും ഈ പ്രവണത ദൃശ്യമാണ്‌.

ബോരൊബുദര്‍ ബുദ്ധക്ഷേത്രം
താജ്‌മഹല്‍

c. പരേതസ്‌മരണയ്‌ക്കായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കും മതപരമായ പ്രാധാന്യമുണ്ട്‌. കല്ലുകള്‍ കൂട്ടിവച്ച്‌ പടുത്തുയര്‍ത്തിയ പിരമിഡുകള്‍ മുതല്‍ വെച്ചക്കല്ലില്‍ പണികഴിപ്പിച്ച താജ്‌മഹല്‍ വരെയുള്ള സംരചനകളില്‍ കാണിച്ചിട്ടുള്ള അതീവശ്രദ്ധ അവയെ നല്ല വാസ്‌തുശില്‌പങ്ങളാക്കിത്തീര്‍ത്തു. പക്ഷേ, ഇവയില്‍ പ്രയോജനത്തെക്കാള്‍ പ്രകടനാങ്ങകതയാണ്‌ കൂടുതലുള്ളത്‌. ആധുനികവാസ്‌തുവിദ്യയില്‍ മതപരമായ നിര്‍മാണങ്ങള്‍ക്കു പ്രാധാന്യം വളരെ കുറവാണ്‌. എങ്കിലും ദേവാലയങ്ങളുടെ നവീകരണവും നിര്‍മാണവും സംബന്ധിച്ച വെല്ലുവിളി ആധുനികവാസ്‌തുശില്‌പികള്‍ സ്വീകരിച്ചിട്ടുണ്ട്‌. ആധുനികശൈലിയില്‍ തീര്‍ത്ത ഇത്തരം നിര്‍മാണങ്ങളിലും മതത്തിന്റെ പ്രതീകാങ്ങകത സ്‌പഷ്‌ടമായി കാണാന്‍ കഴിയും.

ഭരണപരം

യു.എന്‍. ആസ്ഥാനമന്ദിരം

വിഭിന്ന രാഷ്‌ട്രീയ വ്യവസ്ഥകള്‍ക്ക്‌ അനുയോജ്യമായവിധം വാസ്‌തുവിദ്യയില്‍ വ്യത്യസ്‌തമായ ശൈലികള്‍ പ്രകടമാണ്‌. രാജകീയഭരണവ്യവസ്ഥയില്‍ കൊട്ടാരങ്ങള്‍ വലുപ്പവും പ്രൗഢിയും ഉള്ളവയായിരിക്കും. ജനാധിപത്യം നിലവിലിരുന്ന പുരാതന ഗ്രീസില്‍ സഭാമന്ദിരങ്ങള്‍ ലളിതസുന്ദരങ്ങളായിരുന്നു. റോമിലെ ഭരണകൂടം കോടതികള്‍ക്കും നിയമസഭകള്‍ക്കും പ്രാധാന്യം കൊടുത്തപ്പോള്‍ മധ്യകാലഘട്ടത്തിലെ വ്യാപാരനഗരങ്ങളില്‍ ശ്രണീഭവനങ്ങളാണ്‌ മുന്നിട്ടുനിന്നത്‌. ആധുനിക യുഗത്തില്‍ ഓരോ രാജ്യവും തങ്ങളുടെ ഭരണകൂടത്തിന്റെ ആസ്ഥാനം രാഷ്‌ട്രീയഘടനയുടെ പ്രതീകമായി നിര്‍മിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്‌. സങ്കീര്‍ണമായ ആവശ്യങ്ങള്‍ക്കെല്ലാംകൂടി അനുയോജ്യമായ ഒരു സംവിധാനമാതൃക ആവിഷ്‌കരിക്കുക എളുപ്പമല്ല. ന്യൂയോര്‍ക്കിലെ യു.എന്‍. സൗധങ്ങളും ഇന്ത്യയില്‍ ചണ്ഡീഗഢ്‌ നഗരത്തിലെ ഭരണമേഖലയില്‍പ്പെട്ട കെട്ടിടങ്ങളും മറ്റും ഇത്തരം നിര്‍മാണങ്ങളുടെ വാസ്‌തുവിദ്യയ്‌ക്ക്‌ ഉത്തമോദാഹരണങ്ങളായെടുക്കാം.

വിനോദം

വിനോദത്തെ പൊതുവേ ക്രിയാപ്രധാനമെന്നും കേവലമെന്നും വിശേഷിപ്പിക്കാം; പന്തയക്കളികള്‍, കായികാഭ്യാസമത്സരങ്ങള്‍, നടനം, നൃത്തനൃത്യങ്ങള്‍ എന്നിവ ആദ്യത്തെ ഇനത്തില്‍പ്പെടും. സംഗീതാസ്വാദനം, വായന മുതലായ വിനോദവൃത്തികള്‍ രണ്ടാമത്തെ ഇനത്തിലും. ക്രിയാപ്രധാനമായ വിനോദങ്ങള്‍ക്ക്‌ ഓരോന്നിനും ഉതകുന്നവിധം സൗകര്യമായ സ്ഥലം ആവശ്യമാണ്‌. ക്രിയാപ്രധാനമല്ലാത്ത വിനോദങ്ങള്‍ക്കാകട്ടെ സുഖകരമായി ഇരിക്കാനും കാണാനും കേള്‍ക്കാനും ഉള്ള ഏര്‍പ്പാടുകള്‍ മാത്രമേ വേണ്ടൂ. വിനോദോന്മുഖംമാത്രമായ വാസ്‌തുവിദ്യയ്‌ക്ക്‌ എല്ലാ കാലഘട്ടങ്ങളിലും ഒരു പൊതുരൂപം കാണാം; ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ നാട്യശാലകളാണ്‌. ആദ്യകാലത്ത്‌ ക്ഷേത്രങ്ങളിലാണ്‌ നൃത്തനാട്യങ്ങള്‍ വളര്‍ന്നു പുഷ്‌ടിപ്പെട്ടത്‌. പില്‌ക്കാലത്ത്‌ ഇവയ്‌ക്കായി പ്രത്യേക നാട്യശാലകള്‍ ഉണ്ടായി. ഇന്ന്‌ സാധാരണമായിത്തീര്‍ന്നിട്ടുള്ള തിയെറ്ററുകളുടെ ആരംഭം ഗ്രീസിലെ കുന്നിന്‍ചരിവുകളില്‍ ഉയര്‍ന്ന നാട്യശാലകളില്‍നിന്നാണ്‌. 17-ാം ശ.-ത്തോടടുപ്പിച്ച്‌ യൂറോപ്പില്‍ നാടകം, ബാലേ, സമൂഹനൃത്തം എന്നീ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ നാട്യശാലകള്‍ പ്രധാനപ്പെട്ട വാസ്‌തുശില്‌പങ്ങളായി. ചലച്ചിത്രത്തിന്റെ ആരംഭം തിയെറ്ററുകളുടെ സംവിധാനത്തിലും നിര്‍മാണത്തിലും പുരോഗതി വരുത്തി. തിയെറ്ററുകളിലെ ശബ്‌ദവും വെളിച്ചവും ശീതോഷ്‌ണാവസ്ഥയും നിയന്ത്രിക്കുവാന്‍ ഇന്നു സാധ്യമാണ്‌.

മ്യൂസിയം, ഗ്രന്ഥശാലകള്‍ ഇവയ്‌ക്ക്‌ പ്രത്യേക വാസ്‌തുവിദ്യകളുണ്ട്‌. അക്രാപോലിസ്‌, റോമന്‍ എഫിസസ്‌ ഫ്‌ളോറന്‍സിലെ ബിബ്ലിയോതെക്കാ മെഡിസിയോ ലാറെന്‍സിയാനാ, ബ്രിട്ടിഷ്‌ മ്യൂസിയം എന്നീ സ്ഥാപനങ്ങള്‍ ഇതിനുദാഹരണങ്ങളാണ്‌. മത്സരക്കളികള്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ട ഏറ്റവും വിശിഷ്‌ടമായ ഒരു വാസ്‌തുവിദ്യാശില്‌പമാണ്‌ പുരാതന റോമിലെ കൊളോസിയം. ഇന്നത്തെ ഒളിമ്പിക്ക്‌ സ്റ്റേഡിയങ്ങള്‍ അതിന്റെ രൂപഭേദങ്ങള്‍ മാത്രമാണെന്നു പറയാം.

കേവലവിനോദങ്ങളെ ലാക്കാക്കിയുള്ള വാസ്‌തുവിദ്യാ മാതൃകകള്‍ കൗതുകാഗാരങ്ങളിലും സ്‌നാനഗൃഹങ്ങളിലും പുസ്‌തകശാലകളിലും കാണാം. ഇന്നത്തെകാലത്ത്‌ ഇവയ്‌ക്കു വളരെ പ്രാധാന്യമുണ്ട്‌. വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന ഈ നിര്‍മിതികളില്‍ ഓരോന്നിനും അനുയോജ്യമായ സൗകര്യങ്ങളും പ്രതീകാങ്ങകമായ ആകാരവ്യവസ്ഥകളും ഉണ്ട്‌.

പൊതുക്ഷേമം

ഓപറ ഹൗസ്‌ - സിഡ്‌നി

പൊതുക്ഷേമത്തിനുള്ള സംരചനകളുടെ വാസ്‌തുവിദ്യയില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കയാണ്‌. വിദ്യാലയങ്ങളുടെ വാസ്‌തുവിദ്യ നിരന്തരം വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കൊത്ത്‌ മാറുന്നതായി കാണാം. ഇതുപോലെതന്നെ ചികിത്സാരംഗത്തുള്ള പുരോഗതിയും വൈദ്യശാസ്‌ത്രത്തിന്റെ വളര്‍ച്ചയും ആരോഗ്യസ്ഥാപനങ്ങള്‍ക്ക്‌ പുതിയ രൂപഭാവങ്ങള്‍ നല്‌കിയിട്ടുണ്ട്‌. സര്‍വകലാശാലാകെട്ടിടങ്ങള്‍ മുതല്‍ ജയിലുകള്‍വരെയുള്ള സംരചനകളില്‍ അനുയോജ്യമായ സംവിധാനവും രൂപകല്‌പനയും ഇന്ന്‌ അനിവാര്യമായി വന്നിരിക്കുന്നു.

വ്യവസായ-വാണിജ്യപരം

വായനാമുറി - ബ്രിട്ടീഷ്‌ മ്യൂസിയം (ലണ്ടന്‍)

വ്യവസായവിപ്ലവത്തിനു മുമ്പുവരെ വാണിജ്യവും വ്യവസായവും താമസസ്ഥലത്തോടു ബന്ധപ്പെട്ടിരുന്നു. യന്ത്രവത്‌കരണം ഇവയെ പ്രത്യേകം കെട്ടിടങ്ങളിലേക്ക്‌ മാറ്റി. വന്‍കിട ഉത്‌പാദനംകൊണ്ട്‌ വാണിജ്യരംഗത്തും മാറ്റം വന്നു. പണ്ടികശാലകള്‍, കാര്യാലയങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെയെല്ലാം ആവശ്യം നേരിട്ടു. ഇവയ്‌ക്കോരോന്നിനും അനുയോജ്യമായ കെട്ടിടങ്ങളുടെ ആവശ്യം വാസ്‌തുവിദ്യയില്‍ സൃഷ്‌ടിച്ച ചലനം മൂന്നു വിധത്തിലായിരുന്നു. കാര്യാലയങ്ങള്‍-സാമ്പത്തികസ്ഥാപനങ്ങള്‍, വ്യാപാരശാലകള്‍ എന്നിവയുടെ സംരചനകള്‍ക്ക്‌ മുമ്പുണ്ടായിരുന്നവയുടെ ശൈലിതന്നെ സ്വീകരിക്കപ്പെട്ടു. വലുപ്പമൊഴിച്ചാല്‍ ഇവയുടെ സംവിധാനത്തിലോ രൂപകല്‌പനയിലോ കാര്യമായ പുതുമ ഉണ്ടായില്ല. യന്ത്രങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന വ്യവസായശാലകള്‍, ഫാക്‌ടറികള്‍, യന്ത്രശാലകള്‍ എന്നിവയ്‌ക്ക്‌ ഉതകുന്ന ഒരു രൂപം കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്നില്ല. തികച്ചും സ്വതന്ത്രമായി രൂപംകൊണ്ട ഇവയുടെ വാസ്‌തുവിദ്യ കൂടുതല്‍ പ്രയോജനാങ്ങകമായി വളര്‍ന്നുവന്നു. റയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, തുറമുഖം തുടങ്ങിയ ഗതാഗതകേന്ദ്രങ്ങളില്‍ പ്രായോഗികാംശവും പ്രകടനാംശവും ഏതാണ്ട്‌ ഒരുപോലെ സമ്മേളിക്കുന്ന ഒരു രീതിയാണ്‌ സാധാരണയായുള്ളത്‌.

ആസൂത്രണം

ഒരു കെട്ടിടത്തിന്റെ സ്ഥാനം, ഉപയോഗം, മതിപ്പുചെലവ്‌ എന്നിവ നിശ്ചയിച്ചുകഴിഞ്ഞാല്‍ അടുത്തപടി അതിന്റെ ആസൂത്രണമാണ്‌. കെട്ടിടമിരിക്കുന്ന സ്ഥലത്തിന്റെയും പരിസരത്തിന്റെയും പ്രകൃതിദത്തമായ സ്വഭാവം മനുഷ്യന്റെ ആവശ്യത്തിന്‌ ഉപയുക്തമാക്കുക, പ്രത്യേകാവശ്യമനുസരിച്ച്‌ കെട്ടിടത്തിന്റെ വിവിധഭാഗങ്ങള്‍ ക്രമീകരിക്കുക, കെട്ടിടച്ചെലവിനെ ബാധിക്കുന്ന ഘടകങ്ങള്‍ നിയന്ത്രിച്ച്‌ നിര്‍മാണം ലാഭകരമാക്കുക എന്നിവയാണ്‌ ആസൂത്രണത്തിന്റെ മൂന്നു വശങ്ങള്‍. ഇവയുടെ സമന്വയമാണ്‌ ആസൂത്രണത്തിന്റെ വിജയം.

പരിസര സംവിധാനം

ബേര്‍ഡ്‌സ്‌ നെസ്റ്റ്‌ ഒളിംപിക്‌സ്‌ സ്റ്റേഡിയം-ചൈന
ബീജിങ്‌ വിമാനത്താവളം - ചൈന

വാസ്‌തുശില്‌പത്തെ അതിന്റെ ചുറ്റുപാടുമായി ഇണക്കിയെടുക്കുകയെന്നതാണ്‌ പരിസരസംവിധാനത്തിന്റെ ഉദ്ദേശ്യം. പരിസരത്തിലുള്ള കുന്നുകള്‍, ചരിവുകള്‍, വൃക്ഷങ്ങള്‍, അരുവികള്‍, ജലാശയങ്ങള്‍ എന്നിവയുമായി യോജിക്കുന്നവിധം സംരചന സ്ഥാപിക്കുന്നതുകൊണ്ട്‌ അതിന്‌ ഗുണവും ഭംഗിയും ലഭിക്കുന്നു. അതേസമയം കെട്ടിടത്തിന്റെ ഉപയോഗത്തെ പ്രതികൂലമായി ബാധിക്കുന്ന ചൂട്‌, തണുപ്പ്‌, വെളിച്ചം, കാറ്റ്‌, മഴ, മഞ്ഞ്‌ എന്നിവയെ നിയന്ത്രിക്കേണ്ടതും ആവശ്യമാണ്‌. സൂര്യന്റെ ഗതി, മഴയുടെയും കാറ്റിന്റെയും ദിശ, ഇവയെല്ലാം ഏതാണ്ട്‌ കൃത്യമായി അനുമാനിക്കാവുന്നതുകൊണ്ട്‌ കെട്ടിടത്തിന്റെ സ്ഥാനനിര്‍ണയം ശരിയായിരുന്നാല്‍ ചൂട്‌, വെളിച്ചം, മഴ, കാറ്റ്‌ എന്നിവയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും. കെട്ടിടത്തിന്റെ രൂപകല്‌പന ശരിയായി നിര്‍വഹിക്കുന്നതുകൊണ്ട്‌ ഒരളവുവരെ ഇതു സാധിക്കും. വരാന്തകള്‍, പുറംതളം, മേല്‌പുരയുടെ ഇറമ്പ്‌ ഇവയെല്ലാം ഉഷ്‌ണത്തെ നിയന്ത്രിക്കുന്ന ഉപാധികളാണ്‌. ജനാലകളുടെ സ്ഥാനവും വലുപ്പവുംകൊണ്ട്‌ കാറ്റും വെളിച്ചവും ക്രമീകരിക്കാം. കാറ്റ്‌, ഈര്‍പ്പം, ചൂട്‌ എന്നിവയെ ചെറുക്കുന്നതിന്‌ ഏറ്റവും ഉചിതമായ മാര്‍ഗം ഉചിതമായ പദാര്‍ഥങ്ങള്‍ സ്വീകരിച്ച്‌ ചുമരുകളുടെ നിര്‍മാണം നിര്‍വഹിക്കുകയെന്നതാണ്‌. കെട്ടിടത്തിന്റെ മിനുക്കുപണിക്ക്‌ തിരഞ്ഞെടുക്കുന്ന ചായങ്ങള്‍പോലും ഇക്കാര്യത്തില്‍ സഹായകമാക്കാം. ഇളംനിറങ്ങള്‍ താപരശ്‌മികളെ പ്രതിഫലിപ്പിക്കുമ്പോള്‍ കടുംനിറങ്ങള്‍ അവയെ അവശോഷണം ചെയ്‌ത്‌ അകത്തേക്കു പ്രസരിപ്പിക്കും. എല്ലാത്തിനും പുറമേ നിര്‍മാണരീതിക്കും സ്ഥലഭേദങ്ങള്‍ക്കും അനുസൃതമായി മാറ്റങ്ങള്‍ ആവശ്യമായേക്കും. ഉദാഹരണമായി ഭൂകമ്പമേഖലയില്‍ സ്വീകാര്യമായ നിര്‍മാണവസ്‌തുക്കളും നിര്‍മാണരീതിയും മറ്റു പ്രദേശങ്ങളിലേതില്‍നിന്നു വിഭിന്നമായിരിക്കും.

മേല്‌പറഞ്ഞ മാര്‍ഗങ്ങളില്‍ പലതും നഗരങ്ങളിലെ വാസ്‌തുശില്‌പിക്ക്‌ പ്രാപ്യമായി എന്നുവരില്ല; തന്നെയുമല്ല, നഗരങ്ങളില്‍ പുക, പൊടി, ശബ്‌ദം, ഗന്ധം എന്നിവ മൂലമുള്ള അന്തരീക്ഷദൂഷണത്തിനും മറ്റു ദോഷങ്ങള്‍ക്കും പ്രതിവിധി കാണേണ്ടതായുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിസരത്തിന്റെ ദോഷഫലങ്ങള്‍ കെട്ടിടത്തിനുള്ളില്‍ത്തന്നെ നിയന്ത്രിക്കേണ്ടിവരും. മുറികളുടെ വലുപ്പവും സംവിധാനവും വ്യത്യാസപ്പെടുത്തി ഒരളവുവരെ ഇതു സാധിക്കാം. ഉദാ. തട്ടിന്റെ ഉയരം വര്‍ധിപ്പിച്ച്‌ ഉയരത്തില്‍ വെന്റിലേറ്ററുകള്‍ (വാതായനങ്ങള്‍) സ്ഥാപിക്കുന്നതുകൊണ്ട്‌ ചൂടു കുറയ്‌ക്കുവാനും വായുസഞ്ചാരം കൂട്ടുവാനും കഴിയും. താപരോധകവസ്‌തുക്കളും ശബ്‌ദാവശോഷകപദാര്‍ഥങ്ങളും മുറിയുടെ ചുവരുകളിലും തട്ടിലും നിലത്തും ഘടിപ്പിച്ച്‌ താപപ്രസരണവും ശബ്‌ദവും നിയന്ത്രിക്കാം; കൂടാതെ പങ്കകള്‍, വാതാനുകൂലന (airconditioning) സംവിധാനങ്ങള്‍ എന്നിവയും ഈ ആവശ്യങ്ങള്‍ക്കായി മുറിയില്‍ ഘടിപ്പിക്കാം. സാങ്കേതിക ശാസ്‌ത്രത്തിന്റെ വികാസംമൂലം ഏതു പ്രതികൂലപരിസരങ്ങളിലും കെട്ടിടങ്ങള്‍ മനുഷ്യവാസയോഗ്യമാക്കിത്തീര്‍ക്കാം എന്ന നില വന്നിട്ടുണ്ട്‌. ഇതുമൂലം വാസ്‌തുവിദ്യയിലെ ആസൂത്രണത്തില്‍ ഗണ്യമായ പുരോഗതിയും കൈവന്നിരിക്കുന്നു.

ആന്തരിക സംവിധാനം

ഒരു പ്രത്യേക ഉപയോഗം ഉദ്ദേശിച്ചുകൊണ്ടാണ്‌ ഓരോ കെട്ടിടവും നിര്‍മിക്കുന്നത്‌. കെട്ടിടത്തിന്റെ അകം അതനുസരിച്ച്‌ സംവിധാനം ചെയ്‌താലേ സൗകര്യപ്രദമാകൂ. ആന്തരികസംവിധാനത്തില്‍ ആദ്യമായി ശ്രദ്ധിക്കേണ്ടത്‌ കെട്ടിടത്തിനകത്തു നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ പഠിച്ചു വിശകലനം ചെയ്യുകയും അവയെ പ്രത്യേകവിഭാഗങ്ങളിലായി വേര്‍തിരിക്കുകയുമാണ്‌. ഇങ്ങനെ വേര്‍തിരിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാധാന്യമനുസരിച്ച്‌ ഒന്നോ അതിലധികമോ മുറികള്‍ ആവശ്യമായേക്കും. ഉദാ. ഒരു ഭവനത്തിലെ പ്രവര്‍ത്തനങ്ങളെ ഭക്ഷണം പാകം ചെയ്‌തു കഴിക്കുക, ഉറങ്ങുക, വിശ്രമിക്കുക, പഠിക്കുക, അതിഥികളെ സ്വീകരിക്കുക എന്നീ രീതിയില്‍ വിഭജിക്കാം. ഭക്ഷണം പാകം ചെയ്‌തുകഴിക്കുന്നതിന്‌ അടുക്കള, കലവറ, ഭക്ഷണ മുറി എന്നിങ്ങനെ മൂന്നു മുറികള്‍ വെണ്ണേറെ വേണ്ടിവരും. പ്രത്യേക അവസരങ്ങളില്‍ ഒരേ മുറി തന്നെ രണ്ടോ മൂന്നോ ആവശ്യങ്ങള്‍ക്ക്‌ ഒരുമിച്ച്‌ ഉപയോഗിക്കപ്പെടാനും ഇടയുണ്ട്‌. സ്വീകരണമുറി, അതിഥികളെ സ്വീകരിക്കാനും ഭക്ഷണംകഴിക്കാനും കുട്ടികള്‍ക്ക്‌ പഠിക്കാനും മറ്റും ഉപയോഗിക്കപ്പെടാം. മുറികള്‍ കെട്ടിടത്തിന്റെ ഉപഘടകങ്ങളാണ്‌. ഇവയുടെ ഉപയോഗം തീരുമാനിക്കുന്നത്‌ വ്യക്തിഗതമായ ഇഷ്‌ടാനിഷ്‌ടങ്ങളും ജീവിതസമ്പ്രദായവും സാമ്പത്തികസ്ഥിതിയും അനുസരിച്ചാണ്‌. പെരുമാറുന്നതിന്‌ ഏറ്റവും സൗകര്യപ്രദമായവിധം ഈ മുറികളോരോന്നും ക്രമീകരിക്കണം.

പരിസരസംവിധാനം - രാഷ്‌ട്രപതിഭവന്‍ (ഡല്‍ഹി)

മുറികള്‍ തമ്മിലുള്ള ബന്ധം തീരുമാനിക്കുവാന്‍ അവയിലൂടെയുള്ള പ്രവേശന നിഷ്‌ക്രമണവിധങ്ങള്‍ നിര്‍ണയിക്കേണ്ടതുണ്ട്‌. ഒരു മുറിയില്‍കൂടി മറ്റ്‌ ഏതു മുറിയിലേക്കാണ്‌ പ്രവേശനം വേണ്ടത്‌, ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്കുള്ള പോക്കുവരവ്‌ എങ്ങനെ ഏറ്റവും എളുപ്പമുള്ളതാക്കാം, മുറിയില്‍ ഏതുഭാഗത്ത്‌ വാതിലുകള്‍ സ്ഥാപിക്കണം എന്നീ പ്രശ്‌നങ്ങളെ ആസ്‌പദമാക്കിയാണ്‌ മുറികള്‍ ക്രമീകരിക്കേണ്ടത്‌. ഒരേ തലത്തിലുള്ള മുറികള്‍ തമ്മില്‍ ഇടനാഴികള്‍, വരാന്തകള്‍ എന്നിവവഴി ബന്ധിക്കപ്പെടുന്നു. ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങളില്‍ ഈ ആവശ്യത്തിന്‌ കോണികള്‍, ലിഫ്‌റ്റുകള്‍ എന്നിവ ഉപയോഗിക്കുന്നു. ആന്തരികസംവിധാനത്തില്‍ അവസാനമായി വേണ്ടത്‌ ഓരോ മുറിയും അതതിന്റെ പ്രത്യേക ഉപയോഗത്തിന്‌ ഏറ്റവും സൗകര്യമുള്ളതാക്കുക എന്നതാണ്‌. മുറിയില്‍ ഇടേണ്ട ഉപകരണങ്ങളുടെ അളവ്‌ അവയോരോന്നും തമ്മില്‍ വേണ്ട അകലം, ആളുകള്‍ പെരുമാറുന്ന രീതി തുടങ്ങിയവയെല്ലാം വിശകലനം ചെയ്‌താല്‍മാത്രമേ കാര്യക്ഷമമായി ഓരോ മുറിയുടെയും അളവ്‌ നിശ്ചയിക്കാനും അതിനുള്ളിലായി ഓരോ വസ്‌തുക്കള്‍ ക്രമീകരിക്കാനും സാധിക്കൂ. വലുപ്പം ക്രമാതീതമായി വര്‍ധിപ്പിക്കുന്നതുകൊണ്ട്‌ മുറി സൗകര്യമുള്ളതായിത്തീരണമെന്നില്ല. അതിന്റെ നീളം, വീതി, തട്ടിന്റെ ഉയരം, വാതിലുകളുടെ വിസ്‌താരം, കോണിപ്പടിയുടെ അളവുകള്‍, അലമാരകളുടെ പൊക്കം തുടങ്ങിയവ മനുഷ്യശരീരത്തിന്റെ സാധാരണ പരിമാണങ്ങളെ ആസ്‌പദമാക്കി സംവിധാനം ചെയ്യപ്പെടേണ്ടതുണ്ട്‌. നില്‌ക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും പ്രവൃത്തിചെയ്യുമ്പോഴും ശരീരഭാഗങ്ങള്‍ ചലിക്കുന്ന രീതി വിശകലനം ചെയ്‌താണ്‌ മുറിയിലെ മേശ, കസേര, ഇടത്തട്ടുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയെല്ലാം സജ്ജീകരിക്കുന്നത്‌. മനസ്സിനു കുളിര്‍മയും ആനന്ദവും ശരീരത്തിനു സുഖവും അനായാസതയും പ്രദാനം ചെയ്യുന്നതിന്‌ ശരിയായ പരിസരസംവിധാനവും ആന്തരികസംവിധാനവും ഉപകരിക്കുന്നു.

സാമ്പത്തിക സംവിധാനം

ചെലവ്‌ കുറഞ്ഞ(ബേക്കര്‍)നിര്‍മാണരീതി-സി.ഡി.എസ്‌. (തിരുവനന്തപുരം)

നിര്‍മാണച്ചെലവിനെ ബാധിക്കുന്ന പ്രധാനഘടകങ്ങള്‍ സ്ഥലവില, നിര്‍മാണപദാര്‍ഥങ്ങള്‍ക്കുള്ള ചെലവ്‌, പണിക്കൂലി എന്നിവയാണ്‌. ഇവയോരോന്നും നിര്‍ണയിച്ച്‌ അവയ്‌ക്ക്‌ നിയന്ത്രണോപാധികള്‍ സ്വീകരിച്ചാലേ മതിപ്പുചെലവിനകത്ത്‌ നിര്‍മാണം സാധ്യമാകൂ. സ്ഥലവിലയില്‍ കാലദേശാനുസൃതങ്ങളായ ഏറ്റക്കുറച്ചില്‍ വരും. സ്ഥലവില കൂടുതലാണെങ്കില്‍, കുറച്ചുസ്ഥലത്ത്‌ ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണ്‌ ഉചിതം. ഇതാണ്‌ നഗരങ്ങളില്‍ ബഹുനിലക്കെട്ടിടങ്ങള്‍ കൂടുതലുണ്ടാക്കുവാന്‍ കാരണം. നിര്‍മാണപദാര്‍ഥങ്ങളുടെ വില നിര്‍മാണത്തിന്റെ എല്ലാ തുറകളെയും ബാധിക്കും. ഓരോ നിര്‍മാണപദാര്‍ഥത്തിന്റെയും ഗുണദോഷങ്ങള്‍ മനസ്സിലാക്കുകയും അതിന്റെ വിലയും ഈ ഗുണദോഷങ്ങളും താരതമ്യപ്പെടുത്തി ഓരോ കെട്ടിടത്തിനും അനുയോജ്യമായ പദാര്‍ഥങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്യേണ്ടത്‌ വാസ്‌തുശില്‌പിയുടെ പ്രധാനപ്പെട്ട ജോലിയാണ്‌. നിര്‍മാണ സ്ഥലത്തോ സമീപപ്രദേശങ്ങളിലോ സുലഭമായുള്ള സാമഗ്രികള്‍ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുവാന്‍ കെട്ടിടത്തിന്റെ രൂപകല്‌പനയിലും സംരചനയിലും മാറ്റങ്ങള്‍ വേണ്ടിവരും.

പണിക്കൂലി പ്രധാനമായും നിര്‍മാണരീതിയെ ആശ്രയിച്ചിരിക്കും. കെട്ടിടനിര്‍മാണച്ചെലവിന്റെ ഒരു പ്രധാന ഭാഗമാണ്‌ പണിക്കൂലി. നിര്‍മാണരീതിയില്‍ ആശാസ്യമായ മാറ്റങ്ങള്‍ വരുത്തി പണിക്കൂലി കുറയ്‌ക്കാം. നിര്‍മാണസ്ഥലത്തുവച്ച്‌ നടക്കേണ്ട പല പ്രധാന പണികളും ഇന്ന്‌ ഫാക്‌ടറികളില്‍ കൂടുതല്‍ ലാഭകരമായും, കാര്യക്ഷമമായും ചെയ്യാം എന്നായിട്ടുണ്ട്‌. "പ്രിഫാബ്രിക്കേഷന്‍' രീതി നിര്‍മാണരംഗത്ത്‌ വ്യവസായവത്‌കരണം സാധ്യമാക്കിയിരിക്കുന്നു. ഇതുപോലെ പ്രാദേശികമായി കുറഞ്ഞകൂലി മതിയാകുന്ന പ്രവൃത്തികള്‍ നിര്‍മാണസ്ഥലത്തുതന്നെ മുഴുമിക്കാവുന്നതാണ്‌. കെട്ടിടം സംവിധാനത്തില്‍തന്നെയും സാമ്പത്തികപരിമിതി മനസ്സിലാക്കിക്കൊണ്ട്‌ വേണ്ട ഉപാധികള്‍ കൈക്കൊള്ളാവുന്നതാണ്‌. വാതില്‍, ജനല്‍, കോണ്‍ക്രീറ്റ്‌, ശുദ്ധജലവിതരണക്കുഴലുകള്‍, വൈദ്യുതവിതരണക്കമ്പികള്‍ എന്നീ ചെലവുകൂടിയ ഇനങ്ങള്‍ ക്രമാതീതമായി ഉപയോഗിക്കാതിരിക്കുവാന്‍ ആസൂത്രണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. സാമ്പത്തിക സംവിധാനംകൊണ്ടു സാധിക്കേണ്ടത്‌ സ്ഥലവില, നിര്‍മാണവസ്‌തുക്കളുടെ വില, പണിക്കൂലി തുടങ്ങി മേല്‌പറഞ്ഞ എല്ലാ ഇനങ്ങളിലും വരുന്ന ചെലവ്‌ ഏറ്റവും ലാഭകരമായ രീതിയില്‍ ക്രീമീകരിക്കുകയും അവയെല്ലാം സമന്വയിപ്പിച്ച്‌ ഫലപ്രദമായ രീതിയില്‍ നിര്‍മാണം സാധിക്കുന്നതിനുള്ള ഒരു രൂപരേഖ തയ്യാറാക്കുകയുമാണ്‌.

നിര്‍മാണ പ്രവിധികള്‍

ഭൂകമ്പരോധി ഭവനങ്ങള്‍-ജപ്പാന്‍

നിര്‍മാണപദാര്‍ഥങ്ങളുടെ ഗുണദോഷങ്ങള്‍, അവയുടെ ലഭ്യത, അവ രൂപപ്പെടുത്തിയെടുക്കുന്നതിനാവശ്യമായ വൈദഗ്‌ധ്യം, അതിനാവശ്യമുള്ള പണിക്കാര്‍, സമൂഹത്തിന്റെ സാമ്പത്തിക-സാങ്കേതികശേഷി ഇവയെല്ലാം നിര്‍മാണപ്രവിധിയെ സ്വാധീനിക്കും. ഏറ്റവും കുറച്ച്‌ നിര്‍മാണ പദാര്‍ഥങ്ങളും അധ്വാനവും ഉപയോഗിച്ച്‌ ഏറ്റവും കരുത്തുള്ള സംരചന നടത്തുക, ഇപ്രകാരമുള്ള സംരചനയ്‌ക്ക്‌ അര്‍ഥവത്തായ ആകാരവ്യവസ്ഥ ഉണ്ടാക്കുക എന്നിങ്ങനെ രണ്ട്‌ ഉദ്ദേശ്യങ്ങളാണ്‌ ഓരോ നിര്‍മാണരീതിക്കും ഉള്ളത്‌. സാമ്പത്തികമായ ആവശ്യങ്ങള്‍ ഓരോ നിര്‍മാണരീതിക്കും ജന്മംകൊടുക്കുന്നു. ഉള്ള പദാര്‍ഥങ്ങള്‍ ഉപയോഗിച്ച്‌ ഏറ്റവും ലാഭകരമായ വിധത്തില്‍ നിര്‍മാണം സാധിക്കാന്‍ പ്രത്യേകരീതികള്‍ ആവശ്യമാകും.

പുതിയ ആകാരവ്യവസ്ഥകള്‍ വേണ്ടിവരുമ്പോഴും അവയ്‌ക്കനുസൃതമായ രീതികള്‍ നിര്‍മാണത്തില്‍ സ്വീകരിച്ചേ പറ്റൂ. ഇക്കാരണങ്ങളാല്‍ നിര്‍മാണപ്രവിധിയില്‍ നിരന്തരം പുരോഗതിയുണ്ടായിക്കൊണ്ടിരിക്കുന്നു. നേരെ മറിച്ച്‌, പുതിയരീതികള്‍ പരീക്ഷിക്കുന്നതിലുള്ള പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുവാന്‍ വാസ്‌തുശില്‌പികള്‍ തയ്യാറാകാത്തപ്പോഴും സ്ഥിരപ്രതിഷ്‌ഠനേടിയ ആകാരവ്യവസ്ഥകള്‍തന്നെ പുതിയ ആവശ്യങ്ങള്‍ക്കായി സ്വീകരിക്കുമ്പോഴും നിര്‍മാണപ്രവിധി വളര്‍ച്ചമുട്ടി നില്‌ക്കും.

നിര്‍മാണപ്രവിധിയുടെ പരമോദ്ദേശ്യം ഓരോ കെട്ടിടത്തിനും വേണ്ടത്ര ഉറപ്പും കരുത്തും പ്രയോജനവും പ്രദാനം ചെയ്യുക എന്നതാണ്‌. സംരചനാതത്ത്വങ്ങള്‍ക്കനുസൃതമായ സുരക്ഷിതത്വം നിര്‍മാണത്തിനുണ്ടാകണമെങ്കില്‍ നിര്‍മാണത്തിന്റെ ഘടകങ്ങളെല്ലാം സന്തുലിതാവസ്ഥയിലായിരിക്കണം. കെട്ടിടത്തിന്റെ മേല്‌പുരയുടെ ചുവരുകളും തൂണുകളും ശരിയായ വിധത്തില്‍ സംവിധാനം ചെയ്‌തിട്ടില്ലെങ്കില്‍ വളയുകയോ വിള്ളുകയോ തകര്‍ന്നു വീഴുകയോ ചെയ്യാനിടയുണ്ട്‌. അവയ്‌ക്ക്‌ ഭാരം വഹിക്കാന്‍ കഴിവില്ലാതാകുമ്പോഴാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഓരോ സംരചനാഘടകത്തിലുംവരുന്ന ഭാരത്തെ രണ്ടായി തരംതിരിക്കാം. അതാതുഘടകത്തിന്റെ സ്വഭാരം; (self weight), കോറ്റ്‌, ആളുകള്‍, ഉപകരണങ്ങള്‍ എന്നിവവഴി ഇതിലേക്കു പ്രസരിക്കുന്ന ഭാരം (live load); ഇവ സംരചനാഘടകത്തില്‍ മര്‍ദമോ വലുപ്പവ്യതിയാനമോ വളയലോ ഉണ്ടാക്കും. നിര്‍മാണഘടകത്തിന്റെ വലുപ്പത്തിലും ആകൃതിയിലും ഇതുമൂലം മാറ്റം വരും. ഓരോ വസ്‌തുവിനും ഒരളവുവരെ ഈ വൈകൃതം (strain) ചെറുക്കാന്‍ കഴിവുണ്ട്‌. തന്മൂലം ഭാരത്തിന്‌ ആനുപാതികമായി അവയില്‍ പ്രതിബലം (tress) സൈംജാതമാകുന്നു. ഭാരം താങ്ങുന്ന തൂണില്‍ സമ്മര്‍ദബലവും (compression force) വലിഞ്ഞുനില്‌ക്കുന്ന കമ്പിയില്‍ വലിവുബലവും (tensile forse) ഉണ്ടാകും. ഭാരംതാങ്ങുന്ന തുലാം (beam) താഴോട്ടു വളയുമ്പോള്‍ അതിന്റെ മുകള്‍ഭാഗത്ത്‌ സമ്മര്‍ദബലവും താഴെയായി വലിവുബലവും ഒരേ സമയം അനുഭവപ്പെടും.

കല്ല്‌, കോണ്‍ക്രീറ്റ്‌, വാര്‍പ്പിരുമ്പ്‌ എന്നീ നിര്‍മാണ പദാര്‍ഥങ്ങള്‍ കൂടിയമര്‍ദം താങ്ങാന്‍ കഴിവുള്ളവയാണ്‌. മര്‍ദബലം വരുന്നിടത്താണ്‌ ഇവ ഏറ്റവും ഉപകരിക്കുക. ഉരുക്ക്‌, പ്രബലിതസിമന്റ്‌ കോണ്‍ക്രീറ്റ്‌ (R.C.C.), മരം മുതലായ വസ്‌തുക്കള്‍ താരതമ്യേന കരുത്തുള്ളവയാണ്‌. വളയല്‍ (bending) അനുഭവപ്പെടുന്നിടത്തെല്ലാം ഈ വസ്‌തുക്കള്‍തന്നെ ഉപയോഗിക്കണം. ഓരോ നിര്‍മാണഘടകത്തിനും അതില്‍ ഉണ്ടാകാവുന്ന പ്രതിബലത്തിന്റെ സ്വഭാവംനോക്കി തദനുസൃതമായി വസ്‌തുക്കള്‍ സ്വീകരിക്കണം. നിര്‍മാണഘടകത്തില്‍ സന്തുലിതാവസ്ഥ സ്ഥാപിക്കാന്‍ താങ്ങുകളും ആവശ്യമാണ്‌. ഈ താങ്ങുകളിലെ പ്രതിശക്തിയാണ്‌ പുറമേ അനുഭവപ്പെടുന്ന ഭാരങ്ങളെ സന്തുലനം ചെയ്യുന്നത്‌. പരസ്‌പരം യോജിപ്പിക്കപ്പെട്ട ഘടകങ്ങള്‍ ഈ താങ്ങുകളിലൂടെ ആകെ ഭാരത്തെ അസ്‌തിവാരത്തിലേക്കു വ്യാപിപ്പിക്കും. ഈ ഭാരം താങ്ങാന്‍ ആവശ്യമായ ഭാരധാരകശേഷി (bearing capacity) മച്ചിനുണ്ടായാല്‍ മാത്രമേ കെട്ടിടം സുരക്ഷിതമാകൂ.

നിര്‍മാണ പദാര്‍ഥങ്ങള്‍

കല്ല്‌

ഏറ്റവും അധികം ഉപയോഗിക്കുന്ന നിര്‍മാണ പദാര്‍ഥം കല്ലാണ്‌. ഉറപ്പ്‌, കൊത്തുവേലകള്‍ ചെയ്യാനുള്ള സാധ്യത, എല്ലാത്തരം കെട്ടിടങ്ങള്‍ക്കും ഉപയോഗിക്കാമെന്ന മെച്ചം എന്നിവയാണ്‌ കല്ലിന്റെ ഗുണങ്ങള്‍. പക്ഷേ, അതു പൊട്ടിച്ചെടുക്കാനും രൂപപ്പെടുത്താനും ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകാനും വൈഷമ്യങ്ങളുണ്ട്‌.

പൊട്ടിച്ചെടുത്ത മാതൃകയില്‍തന്നെ ഏതാണ്ട്‌ ഒരുപോലെയുള്ള കല്ലുകള്‍ കുമ്മായമുപയോഗിച്ച്‌ കെട്ടുകയാണ്‌ ഏറ്റവും ചെലവുകുറഞ്ഞ കല്‌പണി. ഓരോ ശിലയും ചെത്തിമിനുക്കി സമരൂപത്തിലാക്കിയുള്ള ആഷ്‌ലര്‍ കല്‌പണി വളരെ ചെലവുള്ളതാണെങ്കിലും ഉറപ്പുകൂടിയതാണ്‌. ലംബതലത്തിലെ ഭാരം മാത്രം താങ്ങേണ്ടിവരുമ്പോള്‍ ഈ ശിലാശില്‌പങ്ങളില്‍ കുമ്മായത്തിന്റെ ആവശ്യമില്ല. ശിലകളുടെ ഭാരംതന്നെ നിര്‍മാണത്തിന്‌ ഉറപ്പുനല്‌കും. ഇത്തരം പണികളില്‍ നിര്‍മാണഘടകങ്ങള്‍ യോജിപ്പിക്കാന്‍ മാത്രം ആണികള്‍ ഉപയോഗിക്കാറുണ്ട്‌. പുരാതന ക്ഷേത്രങ്ങളുടെ കരിങ്കല്‍പണി ഇത്തരത്തിലുള്ളതാണ്‌. വലിവുബലം കുറവാകയാല്‍ കല്ല്‌ തുലാമായി ഉപയോഗിക്കുന്നതില്‍ പരിമിതികളുണ്ട്‌. കമാനങ്ങളുടെ നിര്‍മാണത്തില്‍ കല്ലിന്റെ ഭാരക്കൂടുതല്‍ അസൗകര്യമാണ്‌. തൂണുകളുടെയും ചുമരുകളുടെയും ആവശ്യത്തിനാണ്‌ കല്‌പണി പ്രധാനമായും സ്വീകരിക്കുന്നത്‌. ഓരോയിടത്തും ലഭ്യമായ പലതരം കല്ലുകള്‍ ഈ ആവശ്യത്തിന്‌ ഉപയോഗിക്കുന്നു. കരിങ്കല്ല്‌, ചുച്ചാമ്പുകല്ല്‌, മണല്‍ക്കല്ല്‌, ചെങ്കല്ല്‌, മാര്‍ബിള്‍ എന്നിവയാണ്‌ ഇന്ത്യയിലുപയോഗിക്കുന്ന പ്രധാനതരം കല്ലുകള്‍. കല്‌പണിയില്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌ ലംബമായ ഏപ്പുകള്‍ ഒരേനിലയില്‍ ഒന്നിനുതാഴെ ഒന്നായി വരരുത്‌ എന്നതാണ്‌. ആധുനിക വാസ്‌തുവിദ്യയില്‍ കല്ല്‌ പ്രധാനമായും കെട്ടിടങ്ങളുടെ പ്രതലാവരണമായിട്ടാണ്‌ ഉപയോഗിക്കുന്നത്‌.

ഇഷ്‌ടിക

കല്ലിന്റെ പല ഗുണങ്ങളുമുള്ള ഒരു നിര്‍മാണപദാര്‍ഥമാണ്‌ ഇഷ്‌ടിക. നിര്‍മാണത്തിനുപയോഗിക്കുന്ന മച്ചിന്റെ തരത്തെയും നിര്‍മാണരീതിയെയും ആധാരമാക്കി ഇഷ്‌ടികയുടെ ബലത്തിലും ഗുണത്തിലും വ്യത്യാസങ്ങളുണ്ടാകും. അഗ്നിപ്രതിരോധശക്തി, മര്‍ദബലം, സൗകര്യമുള്ള അളവുകള്‍ എന്നിവയാണ്‌ ഇഷ്‌ടികയുടെ ഗുണങ്ങള്‍. സാധാരണ ഇഷ്‌ടികയ്‌ക്ക്‌ ദീര്‍ഘചതുരാകൃതിയാണ്‌. വീതിയുടെ ഇരട്ടിനീളമുണ്ടായിരിക്കും. പ്രത്യേകാവശ്യങ്ങള്‍ക്കായി പല ആകൃതിയിലും ഇവ നിര്‍മിക്കും മച്ചിലോ, ഇത്തിള്‍ക്കുമ്മായത്തിലോ സിമന്റുകുമ്മായത്തിലോ ഇഷ്‌ടിക പടുക്കാം. കല്‌പണിയിലേതുപോലെ ഇഷ്‌ടികപ്പണിയിലും ലംബമായ ഏപ്പുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഉറപ്പും ഭംഗിയുമുള്ള വിവിധതരം ഇഷ്‌ടികപ്പണികള്‍ ഇന്നു നിലവിലുണ്ട്‌. കമാനങ്ങള്‍ ഉണ്ടാക്കുന്നതിനും ഇഷ്‌ടിക സര്‍വസാധാരണമായി ഉപയോഗിക്കുന്നു. ക്രിസ്‌തുവിനു മുമ്പ്‌ നിലവിലിരുന്ന പല നാഗരികതകളിലും ഇഷ്‌ടികപ്പണി പ്രചരിച്ചിരുന്നു. റോമാക്കാരാണ്‌ ഇഷ്‌ടികയുടെ അളവുകള്‍ ക്രമീകരിച്ചതെന്നും ഇഷ്‌ടികപ്പണികളില്‍ സാങ്കേതികപുരോഗതി കൈവരുത്തിയതെന്നും കരുതപ്പെടുന്നു. ഉരുക്ക്‌, പ്രബലിതകോണ്‍ക്രീറ്റ്‌ എന്നീ ആധുനികനിര്‍മാണപദാര്‍ഥങ്ങളുടെ ഉപയോഗം ഇഷ്‌ടികയുടെ പ്രാധാന്യം കുറച്ചിട്ടില്ല. ഉരുക്കു ഫ്രയിമുള്ള കെട്ടിടങ്ങളില്‍പ്പോലും പ്രതലാവരണമായി ഇഷ്‌ടിക ഉപയോഗിക്കപ്പെടുന്നുണ്ട്‌.

തടി

ഉരുക്കുകൊണ്ടുനിര്‍മിച്ച പാലം

സര്‍വസാധാരണമായ നിര്‍മാണപദാര്‍ഥമാണ്‌ തടി. ഭാരക്കുറവ്‌, പണിയിലുള്ള ആയാസക്കുറവ്‌, മര്‍ദവും വലുപ്പവും താങ്ങാനുള്ള കരുത്ത്‌ എന്നീ ഗുണങ്ങള്‍ ഇതിനുണ്ട്‌; പക്ഷേ, വേണ്ടപോലെ പരുവപ്പെടുത്താത്ത തടി പണിക്കുപയോഗിച്ചാല്‍ വളയുകയും വിള്ളുകയും ചെയ്യും. പച്ചമരത്തിലെ ജലാംശം കളയുന്നതിന്‌ ഉണക്കല്‍ ആവശ്യമാണ്‌. മരം കുറച്ചുകലാത്തേക്കു മുറിച്ചിട്ടോ കൃത്രിമമാര്‍ഗങ്ങളുപയോഗിച്ചോ ഉണക്കാം. ഉണക്കിയ തടി വേണ്ടപോലെ അറുത്തു സൂക്ഷിക്കണം. തടി എളുപ്പത്തില്‍ തീ പിടിക്കും; കൂടാതെ ചിതലിന്റെയും മറ്റു ക്ഷുദ്രപ്രാണികളുടെയും ആക്രമണവും ഉണ്ടാകും. ഇതിനെതിരായി ചായമോ രാസവസ്‌തുക്കളോ തേച്ച്‌ സംരക്ഷിക്കാവുന്നതാണ്‌. കെട്ടിടത്തിന്റെ അസ്‌തിവാരമൊഴിച്ച്‌ എല്ലാ ഭാഗങ്ങളുടെയും പണിക്ക്‌ തടി ഉപയോഗിക്കാം. മരത്തടികള്‍ മാത്രം ഒരുക്കിക്കൂട്ടി വീടുകള്‍ ഉണ്ടാക്കുന്ന പതിവ്‌ പുരാതനകാലത്തുണ്ടായിരുന്നു. ഇന്ന്‌ മേല്‌പുര, തട്ടുകള്‍, ജനലുകള്‍, വാതിലുകള്‍, ഇടച്ചുവരുകള്‍ എന്നിവയ്‌ക്കാണ്‌ തടി പ്രധാനമായും ഉപയോഗിക്കുന്നത്‌. ഗ്രീസിലും ഇന്ത്യയിലും കല്ല്‌ ഉപയോഗിക്കപ്പെട്ടുതുടങ്ങുന്നതിനു മുമ്പ്‌ വാസ്‌തുവിദ്യയിലെ പ്രധാനനിര്‍മാണ പദാര്‍ഥം തടിയായിരുന്നു. പൗരസ്‌ത്യരാജ്യങ്ങളില്‍ ഇത്തരം പുരാതനശൈലി നിലവിലുണ്ട്‌. നീളമുള്ള തുലാം ആവശ്യമാകുമ്പോള്‍ ഉരുപ്പടികള്‍ ഏച്ചുകൂട്ടണം. ഇങ്ങനെ യോജിപ്പിക്കുമ്പോള്‍ ബലക്കുറവുണ്ടാകും. കൂടാതെ തടിയിലുണ്ടാകുന്ന കുരുക്കും ആരുകളുടെ ദിശയും ഇവയുടെ ശക്തിയെ ബാധിക്കുന്ന ഘടകങ്ങളാണ്‌. തടി നേര്‍ത്ത പാളികളാക്കി ചീകി, ആരുകളുടെ ദിശയില്‍ മാറ്റം വരുത്തി മര്‍ദം ചെലുത്തി ഒട്ടിച്ചെടുത്ത "പ്ലൈവുഡ്‌' ഈ പരിമിതികള്‍ ഒഴിവാക്കുന്നു. ഇത്തരം പ്ലൈവുഡ്‌ ആവശ്യമുള്ളത്ര നീളത്തിലും വീതിയിലും ലഭ്യമാണ്‌.

ലോഹങ്ങള്‍

വാസ്‌തുവിദ്യയില്‍ പല ആവശ്യങ്ങള്‍ക്കും ലോഹങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. പുരാതനകാലത്ത്‌ ഭാരതീയക്ഷേത്രങ്ങളില്‍ ശിലാഘടകങ്ങള്‍ യോജിപ്പിക്കുന്നതിന്‌ പിച്ചളആണികളും മേച്ചിലിന്‌ ചെമ്പുതകിടും സാധാരണ ഉപയോഗിച്ചിരുന്നു. ഇരുമ്പും ഉരുക്കും വളരെക്കാലം മുമ്പുതന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നെങ്കിലും ഇവ നിര്‍മാണസാമഗ്രികള്‍ എന്ന നിലയ്‌ക്ക്‌ വിപുലമായി ഉപയോഗിക്കപ്പെട്ടത്‌ 18-ാം ശ.-ത്തോടുകൂടിയാണ്‌. 1729-ല്‍ ആണ്‌ വാര്‍പ്പിരുമ്പുകൊണ്ടുള്ള തൂണുകള്‍ കെട്ടിടത്തിന്റെ ഭാഗമായി ആദ്യമായി ഉപയോഗിക്കപ്പെട്ടത്‌. ഇതിനെത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ ഇന്ത്യയില്‍ ഉരുക്കു രൂപപ്പെടുത്താനുള്ള സാങ്കേതികജ്ഞാനം ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ കുത്തബ്‌മിനാര്‍ സ്‌മാരകത്തിനടുത്തായി കാണുന്ന ഉരുക്ക്‌ തൂണ്‌ ഇതിനുദാഹരണമാണ്‌. പക്ഷേ, ഈ തൂണുപോലും ഭാരം താങ്ങാത്ത ഒരു ജയസ്‌തംഭം എന്ന നിലയ്‌ക്കേ ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ. ഒറീസയിലെ ചില ക്ഷേത്രങ്ങളില്‍ വാര്‍പ്പിരുമ്പുകൊണ്ടുള്ള തുലാങ്ങള്‍ കാണപ്പെട്ടിട്ടുണ്ട്‌. ഇവയുടെ പ്രാധാന്യവും സംരചനാതത്ത്വങ്ങളും അന്ന്‌ മനസ്സിലാക്കപ്പെട്ടിരുന്നോ എന്നത്‌ തര്‍ക്കവിഷയമാണ്‌, യൂറോപ്പിലാകെ പില്‌ക്കാലങ്ങളില്‍ വാസ്‌തുശില്‌പികള്‍ വാര്‍പ്പിരുമ്പ്‌ ഒരു നിര്‍മാണപദാര്‍ഥമായി സ്വീകരിച്ചു. കൂടുതല്‍ ഭാരം താങ്ങാനുള്ള കഴിവ്‌, ഈട്‌, ഏതാകൃതിയിലും വാര്‍ത്തെടുക്കാനുള്ള സൗകര്യം ഇതെല്ലാമാണ്‌ ഈ പദാര്‍ഥത്തിനുള്ള ഗുണങ്ങള്‍. വലിവു താങ്ങുന്നില്ല എന്നതാണ്‌ വാര്‍പ്പിരുമ്പിന്റെ പ്രധാനദോഷം. 19-ാം ശ.-ത്തില്‍ ഉരുക്കുണ്ടാക്കുന്നതിന്‌ മെച്ചപ്പെട്ട ചൂളകള്‍ പ്രചാരത്തിലായതോടെ ഉരുക്കു വാര്‍പ്പിരുമ്പിനെ പിന്നിലാക്കി. വന്‍കിടയന്ത്രവത്‌കൃത വ്യവസായശാലകളില്‍ ഇന്ന്‌ ഉരുക്കുകൊണ്ട്‌ നിര്‍മിച്ച കമ്പികള്‍, വിവിധ ആകൃതിയിലുള്ള തുലാങ്ങള്‍ എന്നിവ ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. ഉരുക്കുഘടകങ്ങള്‍ യോജിപ്പിക്കാന്‍ അടുത്തകാലംവരെ റിവറ്റിങ്‌ സമ്പ്രദായവും ബോള്‍ട്ട്‌ ഉറപ്പിക്കലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിളക്കിയോജിപ്പിക്കുന്നതുമൂലം (welding) വളരെ കരുത്തും ഉറപ്പുമുള്ള സന്ധികള്‍ സാധ്യമായതോടെ ഉരുക്കുകൊണ്ടുള്ള നിര്‍മാണത്തില്‍ നിര്‍ണായകമായ പുരോഗതി കൈവരുകയുണ്ടായി.

ഉരുക്ക്‌ തുരുമ്പുപിടിക്കുകയും രാസവസ്‌തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ ദ്രവിക്കുകയും ചെയ്യും. ചായമടിച്ച്‌ ഒരു പരിധിവരെ ഇതു തടയാം. ദ്രവിക്കാത്തതും തുരുമ്പുപിടിക്കാത്തതുമായ പ്രത്യേക ഉരുക്ക്‌ ഇന്ന്‌ ലഭ്യമാണ്‌. കൂടാതെ ഭാരക്കുറവുള്ള അലൂമിനിയവും മറ്റു സങ്കരലോഹങ്ങളും നിര്‍മാണാവശ്യത്തിനായി വിവിധരൂപത്തില്‍ ഉപയോഗിക്കുന്നുണ്ട്‌.

കോണ്‍ക്രീറ്റ്‌

കോണ്‍ക്രീറ്റ്‌ ചെയ്യാനുള്ള ഉരുക്കുകമ്പി ഫ്രയിം

സിമെന്റും വെള്ളവും മണലും കല്‌ചില്ലുകളും പ്രത്യേക അനുപാതത്തില്‍ കുഴച്ചുചേര്‍ത്താണ്‌ കോണ്‍ക്രീറ്റുണ്ടാക്കുന്നത്‌. ഇങ്ങനെ കുഴച്ചുവയ്‌ക്കുന്ന മിശ്രിതം ക്രമേണ കല്ലുപോലെ ഉറപ്പുള്ള വസ്‌തുവായിത്തീരും. ഉറയ്‌ക്കുന്നതിനുമുമ്പ്‌ ചട്ടക്കൂടുകളിലൊഴിച്ച്‌ കോണ്‍ക്രീറ്റ്‌ ഏതാകൃതിയിലും വാര്‍ത്തെടുക്കാം. നല്ല ഈടും ശക്തിയും കോണ്‍ക്രീറ്റിനുണ്ട്‌. മര്‍ദം താങ്ങുന്നതിനു അസാമാന്യമായ കരുത്തുണ്ടെങ്കിലും വലിവുതാങ്ങുന്ന കാര്യത്തില്‍ ഇതും കല്ലിനെപ്പോലെ ദുര്‍ബലമാണ്‌.

കോണ്‍ക്രീറ്റിന്റെ ഈ ന്യൂനത പരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ട്‌. വാര്‍ക്കുമ്പോള്‍തന്നെ വലിവുതാങ്ങാന്‍ കഴിവുള്ള ഉരുക്കുകമ്പികള്‍ പ്രത്യേകം ഒരുക്കിവച്ച്‌ കോണ്‍ക്രീറ്റില്‍ ഉള്‍ക്കൊള്ളിക്കുന്നതോടെ മര്‍ദവും വലിവും താങ്ങാന്‍ അതിനു കഴിവുണ്ടാകുന്നു. ഈ സങ്കരപദാര്‍ഥത്തിന്റെ പേര്‍ പ്രബലിത സിമെന്റുകോണ്‍ക്രീറ്റ്‌ (reinforced cement concrete) എന്നാണ്‌. കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളും കോണ്‍ക്രീറ്റുകൊണ്ട്‌ നിര്‍മിക്കാം. കോണ്‍ക്രീറ്റ്‌ വാര്‍ക്കാന്‍ ചട്ടക്കൂടുകള്‍വേണം എന്നതുകൊണ്ട്‌ നിര്‍മാണരീതി ചെലവുകൂടിയതാണ്‌. എങ്കിലും ഉരുക്കു കെട്ടിടങ്ങളേക്കാള്‍ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളാണ്‌ ലാഭകരം.

ഇന്ന്‌ വാസ്‌തുവിദ്യയില്‍ ഏറ്റവും പ്രചാരമുള്ള നിര്‍മാണപദാര്‍ഥം കോണ്‍ക്രീറ്റുതന്നെയാണ്‌. പല പുതുമകളും കോണ്‍ക്രീറ്റു നിര്‍മാണം കാഴ്‌ചവച്ചിട്ടുണ്ട്‌. കനം കുറഞ്ഞ തോടുകൊണ്ട്‌ വിസ്‌താരമുള്ള തളങ്ങള്‍ക്കു മേല്‌പുരകെട്ടാനുള്ള ഷെല്‍നിര്‍മാണരീതി, മടക്കുപാളി നിര്‍മാണം, കോണ്‍ക്രീറ്റില്‍ സാധാരണ കമ്പികള്‍ക്കു പകരം അധികം വലിവുതാങ്ങുന്ന പ്രത്യേക കമ്പികള്‍ വച്ച്‌ നിര്‍മിക്കുന്ന പൂര്‍വസമ്മര്‍ദിതകോണ്‍ക്രീറ്റ്‌ (Prestressed concrete), വ്യവസായശാലകളില്‍ ഓരോ ഘടകവും വാര്‍ത്തെടുത്ത്‌ നിര്‍മാണസ്ഥലത്തു കൊണ്ടുചെന്ന്‌ കൂട്ടിയോജിപ്പിക്കുന്ന പ്രീഫാബ്രിക്കേഷന്‍ (prefabrication) രീതി എന്നിവ പ്രധാനപ്പെട്ടവയാണ്‌.

നിര്‍മാണരീതികള്‍

ചുവരുകള്‍

ചുവരുകളെ ഭാരം വഹിക്കുന്നവയെന്നും ഭാരം വഹിക്കാത്തവയെന്നും രണ്ടായി തരംതിരിക്കാം. ലംബതലത്തിലും തിരശ്ചീനതലത്തിലും വ്യാപിക്കുന്ന ഭാരങ്ങളെ ചെറുത്തുനില്‌ക്കത്തക്കതായിരിക്കണം ചുവരുകള്‍. ഇങ്ങനെ വ്യാപിക്കുന്ന ഭാരം ചുവരിന്റെ അടിഭാഗത്ത്‌ ഏറിയിരിക്കുന്നതുകൊണ്ട്‌ അവിടെ മുകള്‍ഭാഗത്തെക്കാളും വീതികൂടിയിരിക്കണം. ബഹുനിലക്കെട്ടിടങ്ങളുടെ ചുവരുകള്‍ അടിയിലെ നിലയില്‍ വീതികൂടിയും മേല്‍നിലകളില്‍ വീതികുറഞ്ഞും ആയി നിര്‍മിക്കുന്നത്‌ ഈ തത്ത്വത്തെ ആസ്‌പദമാക്കിയാണ്‌.

തീരശ്ചീനതലത്തിലെ ഭാരം ചെറുക്കാന്‍ ചുവരിന്‌ ആകെ വീതി കൂട്ടണമെന്നില്ല. ഭാരവ്യാപനം നടക്കുന്ന സ്ഥലത്ത്‌ (ഉദാ. കമാനങ്ങളുടെ താങ്ങുകള്‍ വരുന്നിടങ്ങളില്‍) മുട്ടുതൂണ്‍ കൊടുത്തും ചുവരിന്റെ ശക്തി വര്‍ധിപ്പിക്കാം. വാതിലുകളും ജനലുകളും ചുവരിന്റെ കരുത്ത്‌ കുറയ്‌ക്കും. ഇവ കഴിയുന്നതും ഇടവിട്ട്‌ ബഹുനിലക്കെട്ടിടങ്ങളിലാണെങ്കില്‍ ഒരേ ലംബനിരയില്‍ സ്ഥാപിക്കുകയാണ്‌ അഭികാമ്യം. ഭൂകമ്പപ്രദേശങ്ങളില്‍ ചുവരുകള്‍ക്ക്‌ കരുത്തുകൂട്ടാന്‍ ഇടയ്‌ക്ക്‌ ഇരുമ്പുകമ്പികള്‍ കടത്തിവയ്‌ക്കാറുണ്ട്‌. കൂടുതല്‍ പശിമയുള്ള കുമ്മായം ഉപയോഗിച്ച്‌ നിര്‍മാണം നടത്തേണ്ടതും ആവശ്യമാണ്‌. ഭാരം വഹിക്കാത്ത ചുവരുകളുടെ സ്‌പഷ്‌ടമായ ഉദാഹരണം മതില്‍ക്കെട്ടാണ്‌. കെട്ടിടങ്ങളുടെ ഭാരം തൂണുകള്‍വഴി നേരിട്ട്‌ അസ്‌തിവാരത്തിലേക്ക്‌ വിസരിക്കുമ്പോഴും അവയുടെ ചുവരുകളില്‍ ഭാരം വരുന്നില്ല. ഇത്തരം ചുവരുകള്‍ ഒരാവരണം എന്ന ആവശ്യത്തിനേ ഉതകുന്നുള്ളൂ. ബലമുള്ള കല്ല്‌, ഇഷ്‌ടിക എന്നീ വസ്‌തുക്കള്‍ താത്വികമായി ഇവിടെ ആവശ്യമില്ല. ഗ്ലാസ്‌, മരപ്പാളികള്‍, അലൂമിനിയം, പ്ലാസ്റ്റിക്‌ എന്നിങ്ങനെ ഏതു നിര്‍മാണവസ്‌തുവും ഈ ആവശ്യത്തിനു മതിയാകും.

തൂണ്‍-തുലാം

മരംകൊണ്ടുള്ള തൂണ്‍-തുലാം

രണ്ടു താങ്ങുകള്‍ക്കു മുകളിലായി ഒരു തുലാം വയ്‌ക്കുകയാണ്‌ ഇടസൃഷ്‌ടിക്കുന്നതിന്‌ എളുപ്പമായ മാര്‍ഗം. ഈ രീതിയെ പൊതുവേ തൂണ്‍-തുലാം-നിര്‍മാണരീതി എന്നു പറയാം. ഭാരം താങ്ങുന്ന തുലാം താഴോട്ടു വളയും; ഇതിന്റെ ഉപരിതന്തുക്കളില്‍ മര്‍ദപ്രതിബലവും അധസ്‌തന്തുക്കളില്‍ വലിവു പ്രതിബലവും ഉണ്ടാകും. അതിനാല്‍ തുലാം ആയി ഉപയോഗിക്കുന്ന വസ്‌തുവിന്‌ ഈ രണ്ടുവിധം പ്രതിബലങ്ങളും ഒരുപോലെ താങ്ങാന്‍ കഴിവുവേണം. അല്ലാത്ത പക്ഷം അതു തകര്‍ന്നുവീഴും. തുലാം ക്രമാതീതമായി വളഞ്ഞു താഴോട്ടുവന്നാലും കെട്ടിടം അപകടത്തിലായേക്കും. തുലാം താങ്ങുകളിലൂടെ തൂണുകളിലേക്കു ഭാരം വ്യാപിപ്പിക്കുന്നു. ഓരോ തൂണിനും അതിലേക്കുവരുന്ന ഭാരംതാങ്ങാന്‍ കഴിവു വേണം. അധികരിച്ച ഭാരത്താല്‍ തൂണ്‍ ഞെരിഞ്ഞു തകരുകയോ വളഞ്ഞു പൊട്ടുകയോ ചെയ്യാം. അതീവലോലമായ തൂണുകളാണ്‌ വളഞ്ഞുപോകുന്നത്‌. ആകയാല്‍ തൂണുകള്‍ കൃശമായിരിക്കരുത്‌.

തൂണ്‍-തുലാം നിര്‍മാണരീതി വാസ്‌തുവിദ്യയിലെ അടിസ്ഥാനപരമായ നിര്‍മാണപ്രവിധിയാണ്‌. കെട്ടിടത്തിന്റെ ഭാരം ഭൂഗുരുത്വസിദ്ധാന്തത്തിനു വിധേയമായി അസ്‌തിവാരത്തിലേക്കു വ്യാപിക്കുന്നിടത്തെല്ലാം അനുയോജ്യമായ രീതിയാണിത്‌. ഈജിപ്‌തിലെയും ഗ്രീസിലെയും ഇന്ത്യയിലെയും വാസ്‌തുവിദ്യാസ്‌മാരകങ്ങളിലെല്ലാം കാണുന്ന പ്രധാനരീതിയും ഇതു തന്നെയാണ്‌. തൂണ്‍-തുലാം നിര്‍മിതിയില്‍ തൂണ്‍ ഒരു താങ്ങായി മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവയുടെ സന്ധികളില്‍ പരസ്‌പരം ബന്ധകമായി ഒന്നുംതന്നെയില്ല. പക്ഷേ, ശൈഥില്യമില്ലാത്തവിധം പരസ്‌പരം യോജിപ്പിച്ചാല്‍ തൂണും തുലാമും ഒറ്റഘടകംപോലെ പ്രവര്‍ത്തിക്കുന്നതാണ്‌. ഇതുകൊണ്ടാണ്‌ കോണ്‍ക്രീറ്റ്‌, ഉരുക്ക്‌ എന്നിവകൊണ്ടുള്ള കെട്ടിടങ്ങളില്‍ തൂണ്‍-തുലാം നിര്‍മിതിക്ക്‌ ഫ്രയിം-സംരചനയോടു സാദൃശ്യം കാണുന്നത്‌. ഇത്തരം കെട്ടിടങ്ങള്‍ക്ക്‌ കൂടുതല്‍ ഉറപ്പുണ്ടായിരിക്കും.

കമാനം (Arch)

ഭാരം വഹിക്കുമ്പോള്‍ തുലാം താഴോട്ടു വളയും. മുകളിലേക്കു വളവുള്ള തുലാം ആണ്‌ ഉപയോഗിക്കുന്നതെങ്കില്‍ അത്‌ ഭാരം വരുമ്പോള്‍ കൂടുതല്‍ ഉറപ്പുള്ളതായിരിക്കും. കമാനത്തിന്റെ സംരചനാതത്ത്വവും ഇതാണ്‌. കമാനം ഒരു വളഞ്ഞ തുലാമായി കണക്കാക്കാം. പ്രത്യേകം ആപ്പിന്റെ ആകൃതിയില്‍ രൂപപ്പെടുത്തിയ കല്ലുകൊണ്ടോ ഇഷ്‌ടികകൊണ്ടോ കമാനം നിര്‍മിക്കാം. ആപ്പിന്റെ ആകൃതിയുള്ള ഓരോ കല്ലും അതിന്റെ വശത്തിനു ലംബമായി മര്‍ദം ചെലുത്തും; കല്ലിന്റെ ഭാരമാകട്ടെ അതിന്റെ ഭൂഗുരുത്വകേന്ദ്രത്തിലൂടെ നേരെ താഴെക്കും പ്രസരിക്കും. ഇവ രണ്ടിന്റെയും സംയുക്ത പ്രവര്‍ത്തനഫലമായുണ്ടാകുന്ന ശക്തിയാണ്‌ താങ്ങുകളില്‍ അനുഭവപ്പെടുക. താങ്ങുകളെ പുറത്തോട്ടുതള്ളാനാണ്‌ ഇതിന്റെ പ്രവണത. താങ്ങുകള്‍ ഇതിനെതിരായി പ്രതിശക്തിയുള്ളവയായിരിക്കണം. താങ്ങുകള്‍ക്ക്‌ കനം വര്‍ധിപ്പിച്ചോ താഴോട്ടു വീതികൂടിയ മുട്ടുതൂണ്‍ നിര്‍മിച്ചോ ആണ്‌ ഇത്തരം നിര്‍മിതികള്‍ക്കു കരുത്തുകൂട്ടുന്നത്‌. തുലാം-തൂണ്‍ നിര്‍മിതിയില്‍നിന്നും വിഭിന്നമാണ്‌ ഈ രീതി. (നോ: ആര്‍ച്ചുകള്‍) കമാനങ്ങളുടെ താങ്ങുകളിലുള്ള തള്ളല്‍ വേറൊരു വിധത്തില്‍ പരിഹരിക്കാം. ഒരേ നിരയില്‍ അനേകം കമാനങ്ങള്‍ നിര്‍മിച്ചാല്‍ നടുക്കുള്ള താങ്ങുകളില്‍ പരസ്‌പരം വിപരീതദിശയില്‍ പ്രവര്‍ത്തിക്കുന്ന തിരശ്ചീനശക്തികള്‍ സ്വയം സന്തുലനം ചെയ്യും. രണ്ടറ്റത്തുമുള്ള താങ്ങുകളില്‍ മാത്രമേ ശക്തി കൂട്ടേണ്ടതുള്ളൂ.

ഉറപ്പുള്ള കല്ലുകളുടെ അഭാവത്തില്‍ ഇഷ്‌ടികകൊണ്ടുള്ള കമാനങ്ങള്‍ ആദ്യമായി നിര്‍മിക്കപ്പെട്ടത്‌ മെസപ്പൊട്ടേമിയയിലാണ്‌ എന്ന്‌ കരുതപ്പെടുന്നു. റോമാക്കാരാണ്‌ കമാന നിര്‍മാണം ഒരു കലയും ശാസ്‌ത്രവുമാക്കി മാറ്റിയത്‌. അര്‍ധവൃത്താകൃതിയിലുള്ള കമാനങ്ങളാണ്‌ അവിടെ അധികവും നിര്‍മിക്കപ്പെട്ടിരുന്നത്‌. കെട്ടിടങ്ങള്‍ക്കും പാലങ്ങള്‍ക്കും അവര്‍ ഈ രീതി സ്വീകരിച്ചു. പിന്നീട്‌ പല ആകൃതിയിലുമുള്ള കമാനങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. ഇവ ഓരോ ദിക്കിലും ഓരോ കാലഘട്ടത്തിലും പ്രചാരത്തില്‍ വന്നിട്ടുണ്ട്‌. കമാനത്തിന്റെ രൂപത്തോടു സാദൃശ്യമുള്ള നിര്‍മാണരീതി പുരാതന ഭാരതത്തിലും കാണാമെങ്കിലും അവ യഥാര്‍ഥത്തില്‍ കമാനങ്ങളല്ല. കോണ്‍ക്രീറ്റിലും ഉരുക്കിലും കമാനാകൃതിയുള്ള നിര്‍മിതികള്‍ ഉണ്ടായിട്ടുണ്ട്‌. ഇവയുടെ സംരചനാതത്ത്വം കല്‌ക്കമാനങ്ങളുടേതില്‍നിന്നു വിഭിന്നമാണ്‌. ഇവയെ ദൃഢസംരചനയുടെ (Rigid structure) ഇനത്തിലാണ്‌ പെടുത്തേണ്ടത്‌. വാസ്‌തുവിദ്യയില്‍ ഇത്തരം നിര്‍മിതികള്‍ക്ക്‌ അനേകം സാധ്യതകള്‍ ഉണ്ട്‌.

കമാന മേല്‌പുര

ക്രിസ്റ്റല്‍ പാലസ്‌ - ഇംഗ്ലണ്ട്‌

ഒരു നിര കമാനങ്ങള്‍ ഒന്നിനുപുറകേ ഒന്നായി അടുക്കിയാല്‍ കമാനമേല്‌പുരയുടെ പ്രാഥമിക രൂപമായി. ഈ നിര്‍മിതിക്കും കമാനത്തിന്റെ പരിമിതികളുണ്ട്‌. രണ്ടുവശത്തും നല്ല കരുത്തുള്ള താങ്ങുകള്‍ വേണ്ടതിനാല്‍ ഇത്തരം മേല്‌പുരവച്ച കെട്ടിടങ്ങളില്‍ രണ്ടുവശത്തുകൂടിമാത്രമേ പ്രകാശം കടക്കൂ. ഇതിന്‌ പരിഹാരമായി റോമാക്കാര്‍ ഒരു രൂപഭേദം നല്‌കി. ഇത്തരം രണ്ടു നിര്‍മിതികള്‍ പരസ്‌പരം ലംബമായിട്ടുണ്ടെങ്കില്‍ അവ സന്ധിക്കുന്നിടത്ത്‌ നാലുതൂണുകളില്‍ മാത്രം താങ്ങി നിര്‍ത്താവുന്ന ഒരു മേല്‌പുരയുണ്ടാക്കാം. ഒരു സമചതുരത്തിന്റെ നാല്‌ കോണുകളിലായിരിക്കും ഈ തൂണുകള്‍ സ്ഥാപിക്കുക. ഇത്തരം സമചതുരങ്ങള്‍ അടുപ്പിച്ചുവച്ച്‌ എത്ര വിസ്‌താരത്തിലും ഇടയ്‌ക്കു ചുവരുകളില്ലാത്ത നിലവറകള്‍ സൃഷ്‌ടിക്കാം. ഈ രീതിക്കും വൈഷമ്യങ്ങളില്ലാതില്ല. മേല്‌പുരയുടെ ആകൃതിയില്‍ ആദ്യം ചട്ടക്കൂട്‌ ചെയ്‌തു വച്ചാലേ നിര്‍മാണം സാധ്യമാകൂ. ഈ ചട്ടക്കൂടാകട്ടെ സങ്കീര്‍ണവുമാണ്‌. ഗോഥിക്‌ശില്‌പികളാണ്‌ ഇതിനു ലളിതമായ ഒരു പ്രതിവിധി കണ്ടെത്തിയത്‌. സാധാരണ കമാനങ്ങള്‍ പരസ്‌പരം കോര്‍ത്തിണക്കി കുടക്കമ്പികള്‍പോലെ ഒരു പഞ്‌ജരം സൃഷ്‌ടിക്കുക, അതിനുശേഷം ഈ കമാനങ്ങള്‍ക്കിടയ്‌ക്കുള്ള സ്ഥലം ഇഷ്‌ടികകൊണ്ടോ കല്ലുകൊണ്ടോ ഒരു പാത്തിയുണ്ടാക്കി മൂടുക എന്നതായിരുന്നു ഗോഥിക്‌ നിര്‍മാണരീതി. കമാനങ്ങള്‍ തമ്മിലുള്ള വിടവ്‌ കുറയുന്നതോടെ പാത്തിയുടെ കനവും കുറയും. തന്മൂലം മേല്‌പുരയുടെ ഭാരത്തിലും കുറവു വരും. കമാനങ്ങള്‍ ഈ ഭാരത്തെ താങ്ങിലേക്കു പ്രസരിപ്പിക്കും. താങ്ങുകളില്‍ അനുഭവപ്പെടുന്ന തിരശ്ചീനതലത്തിലുള്ള ഊക്ക്‌ അവിടെനിന്നാരംഭിക്കുന്ന മറ്റൊരു അര്‍ധകമാനംവഴി ഭൂമിയിലേക്ക്‌ പ്രസരിക്കും. ഇതോടെ താങ്ങുകള്‍ പ്രായേണ മെലിഞ്ഞ തൂണുകളാകും. അഗ്രം കൂര്‍ത്ത കമാനനങ്ങള്‍കൂടി കണ്ടുപിടിച്ചതോടെ ഈ നിര്‍മാണരീതികൊണ്ട്‌ ഏത്‌ അകത്തളത്തിനും അനുയോജ്യമായ മേല്‌പുര നിര്‍മിക്കാന്‍ ഗോഥിക്‌ ശില്‌പികള്‍ക്കു സാധിച്ചു. "വില്‍വച്ച മേല്‌പുര' (Ribbed vault)എന്നാണ്‌ ഈ നിര്‍മിതിയുടെ പേര്‌. മധ്യകാലഘട്ടത്തില്‍ നിലവില്‍വന്ന ഈ രീതിയാണ്‌ പ്രധാനപ്പെട്ട ക്രസ്‌തവദേവാലയങ്ങളില്‍ പലതിനും സ്വീകരിച്ചിരിക്കുന്നത്‌.

1851-ല്‍ ജോസഫ്‌ പാക്‌സ്റ്റണ്‍ എന്ന ശില്‌പിയാണ്‌ ലണ്ടനില്‍ "ക്രിസ്റ്റല്‍ പാലസ്‌' നിര്‍മിക്കാന്‍ വില്ലുവച്ച മേല്‌പുരയുടെ നിര്‍മാണരീതി ഉപയോഗിച്ചത്‌. ഇവിടെ ലോഹംകൊണ്ടുള്ള കമാനങ്ങളും സ്‌ഫടികംകൊണ്ടുള്ള പാത്തിയുമാണ്‌ നിര്‍മാണത്തിനു സ്വീകരിച്ചത്‌. കോണ്‍ക്രീറ്റിലും ഇത്തരം രീതികള്‍ ഫലപ്രദമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്‌.

അര്‍ധകുംഭകം (Dome)

കമാനമേല്‌പുരയുടെ ഒരു വകഭേദമാണ്‌ അര്‍ധകുംഭകം. അര്‍ധഗോളാകൃതിയിലോ തത്സദൃശമായ മറ്റു രൂപങ്ങളിലോ ഉള്ള മേല്‌പുരയാണിത്‌. കമാനങ്ങളുടെ സംരചനാതത്ത്വം തന്നെയാണ്‌ കുംഭകത്തിനും ബാധകമായിട്ടുള്ളത്‌. വര്‍ത്തുളാകൃതിയിലുള്ള താങ്ങില്‍ നിന്നാരംഭിച്ച്‌ അഗ്രസ്ഥാനത്തേക്കെത്തുന്ന കമാനങ്ങളുടെ തുടര്‍ച്ചയായ ഒരു വ്യൂഹമായി ഇതിനെ കണക്കാക്കാം.

പ്ലാനില്‍ വൃത്താകാരമുള്ള കെട്ടിടങ്ങള്‍ക്ക്‌ അര്‍ധകുംഭകം ലാഭകരമായി സ്വീകരിക്കാം. (ഉദാ. റോമിലെ പാന്തിയോണ്‍ ദേവാലയം). നാഴിയുടെ ആകൃതിയുള്ള ചുവരുകളില്‍ കുംഭകത്തിന്റെ താങ്ങ്‌ ഉറപ്പിക്കാമെന്നതുകൊണ്ടാണ്‌ ഇതു സാധിക്കുന്നത്‌. സമചതുരാകൃതിയുള്ള കെട്ടിടങ്ങള്‍ക്കും കുംഭകം മേല്‌പുരയായി സ്വീകിരിക്കുന്നതിനുള്ള ഉപാധികള്‍ ശില്‌പികള്‍ കണ്ടുപിടിച്ചിരുന്നു. രണ്ടു രീതികള്‍ക്കാണ്‌ ഇവയില്‍ പ്രാധാന്യം. സമചതുരാകൃതിയിലുള്ള കെട്ടിടത്തിന്റെ കോണുകളില്‍നിന്നും തള്ളിനില്‌ക്കുന്ന പ്രലംബിനികളെ വൃത്താകൃതിയുള്ള താങ്ങായി മാറ്റുകയാണ്‌ ഒരു മാര്‍ഗം; ഈ താങ്ങില്‍ കുംഭകം സ്ഥാപിക്കപ്പെടുന്നു; രണ്ടാമത്തെ രീതിയില്‍ കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും അസ്‌തിവാരംതൊട്ട്‌ ആരംഭിക്കുന്ന അനേകം കമാനങ്ങള്‍ പരസ്‌പരം ബന്ധിക്കപ്പെട്ട്‌ മുകളില്‍ വൃത്താകൃതിയുള്ള ഒരു താങ്ങ്‌ സൃഷ്‌ടിക്കുന്നു (ഉദാ. ബീജാപ്പൂരിലെ ഗോള്‍ഗുമ്പാസ്‌). പ്രതീകപ്രാധാന്യമുള്ള ഒരു നിര്‍മാണരീതിയാണ്‌ അര്‍ധകുംഭകം. കൊട്ടാരങ്ങള്‍ക്കും ആരാധനാസ്ഥലങ്ങള്‍ക്കും സ്‌മാരകങ്ങള്‍ക്കും ഈ രീതി സ്വീകരിക്കെപ്പെട്ടിട്ടുണ്ട്‌. കല്ലിലും ഇഷ്‌ടികയിലും മാത്രമല്ല, കോണ്‍ക്രീറ്റിലും ഈ നിര്‍മിതി സ്ഥിരപ്രതിഷ്‌ഠ നേടിയിരിക്കുന്നു. പ്രബലിത സിമന്റ്‌കോണ്‍ക്രീറ്റ്‌ ഉപയോഗിച്ച്‌ കനം കുറഞ്ഞതും വിസ്‌താരമേറിയതുമായ അര്‍ധകുംഭകങ്ങള്‍ നിര്‍മിക്കാം.

ട്രസ്സുകള്‍ (Trusses)

ഇരുവശേത്തക്കും ചരിവുള്ള ഒരു മേല്‌പുര താങ്ങുചുവരുകളെ പുറത്തേക്കു തള്ളുന്നതായി കാണാം. ചുവരുകള്‍ തമ്മില്‍ ഒരു കമ്പികൊണ്ട്‌ ബന്ധിക്കുമ്പോള്‍ തിരശ്ചീനതലത്തിലെ ശക്തി കമ്പി വഹിക്കുകയും സംരചന ഉറപ്പുള്ളതാകുകയും ചെയ്യും; ട്രസ്സിന്റെ നിര്‍മാണതത്ത്വം ഇതാണ്‌. മൂന്നംഗങ്ങളുള്ള ഒരു ചട്ടക്കൂട്‌ രൂപവൈകൃതം സംഭവിക്കാത്തതാണ്‌. അതില്‍ ഭാരം വരുമ്പോള്‍ ഓരോ ഘട്ടത്തിലും രൂപാനുസൃതമായി മര്‍ദമോ വലിവോ അനുഭവപ്പെടുകയും അവയുടെ സംയുക്തഫലമായി സന്തുലിതാവസ്ഥ കൈവരികയും ചെയ്യും. ഒറ്റ ത്രികോണം ട്രസ്സിന്റെ ഏറ്റവും ലളിതമായ രൂപമാണ്‌ രണ്ടു താങ്ങുകളില്‍ സ്ഥാപിച്ച ഒരു ത്രികോണ ട്രസ്സില്‍ ഭാരം വരുമ്പോള്‍ ചരിഞ്ഞിരിക്കുന്ന രണ്ടു ഭുജങ്ങളില്‍ പ്രധാനമായും മര്‍ദവും താഴത്തെ ഭുജത്തില്‍ വലിവുമുണ്ടാകും. താങ്ങുകള്‍ തമ്മിലുള്ള അകലം വര്‍ധിക്കുമ്പോള്‍ ഈ ചട്ടക്കൂട്‌ അനേകം ത്രികോണങ്ങളുടെ ഒരു സംയോഗമായിത്തീരുന്നു. സംരചനാതത്ത്വപ്രകാരം ഭാരം താങ്ങുന്ന ഇത്തരം ചട്ടക്കൂടില്‍ ഓരോ ഘടകത്തിലും മര്‍ദമോ വലിവോ ഏതെങ്കിലുമൊന്നേ ഉണ്ടാകൂ. ഓരോ ഘടകവും അതാതില്‍ അനുഭവപ്പെടുന്ന മര്‍ദമോ വലിവോ താങ്ങാന്‍ കെല്‌പുള്ളതായിരിക്കണം.

മരംകൊണ്ടും ഉരുക്കുകൊണ്ടും രണ്ടും ഒരുമിച്ചുചേര്‍ത്തും ട്രസ്സുകള്‍ ഉണ്ടാക്കാറുണ്ട്‌. ഓരോ ഇടയകലത്തിനും ഏറ്റവും സൗകര്യവും ലാഭകരവുമായ ട്രസ്സുകളുടെ മാതൃക സ്വീകരിക്കാം. ഇടയകലം കുറഞ്ഞ കെട്ടിടങ്ങള്‍ക്ക്‌ സാധാരണയായി മരത്തിന്റെ ട്രസ്സുകളും ഇടയകലം താരതമ്യേന കൂടിയ കെട്ടിടങ്ങള്‍ക്ക്‌ ഉരുക്കിന്റെ ട്രസ്സുകളും ഉപയോഗിക്കുന്നു. എത്ര വിസ്‌താരമുള്ള തളങ്ങള്‍ക്കും അനുയോജ്യമായ ട്രസ്സുകള്‍ നിര്‍മിക്കാവുന്നതാണ്‌.

ഫ്രയിം സംരചന

സാധാരണ കെട്ടിടങ്ങളിലെ എല്ലാ ഘടകങ്ങളും ഏതെങ്കിലും വിധത്തില്‍ ഭാരം താങ്ങുന്നവയാണ്‌; ചുവരുകളാകട്ടെ ഭാരം താങ്ങുന്നതിനുപുറമേ കെട്ടിടത്തിന്റെ ആവരണമായും പ്രവര്‍ത്തിക്കുന്നു. ഫ്രയിം സംരചനയില്‍ കെട്ടിടത്തിന്റെ ഭാരവ്യാപനം മുഴുവന്‍ നടക്കുന്നത്‌ അയവില്ലാത്തവിധം കൂട്ടിയിണക്കിയ തൂണുകളും തുലാങ്ങളും അടങ്ങിയ ഒരു ചട്ടക്കൂടുവഴിയാണ്‌; തന്മൂലം ചുവരകള്‍ക്ക്‌ ഭാരവിസരണത്തില്‍ പങ്കില്ല. ഇവ വെറും ആവരണം മാത്രമായി ശേഷിക്കുന്നു. ഇതുകൊണ്ടുള്ള മെച്ചം ഭാരക്കുറവുള്ള വസ്‌തുക്കളും ഗ്ലാസ്‌, പ്ലാസ്റ്റിക്‌ എന്നിങ്ങനെ ലോലമായ വസ്‌തുക്കളും ചുവരുകളായി ഉപയോഗിക്കാമെന്നതാണ്‌. മാത്രമല്ല, ഭാരംവഹിക്കുന്ന ഇടച്ചുവരുകള്‍ ആവശ്യമില്ലാത്തതിനാല്‍ കെട്ടിടത്തിനകം നേര്‍ത്ത ഇടപ്പാളികള്‍കൊണ്ട്‌ യഥേഷ്‌ടം വേര്‍തിരിക്കാനും സാധിക്കുന്നു.

ഭൂകമ്പങ്ങളും ശീതോഷ്‌ണാവസ്ഥകൊണ്ടുണ്ടാകുന്ന വ്യതിയാനങ്ങളും അസ്‌തിവാരത്തിന്റെ ആപേക്ഷികമായ ഇടിഞ്ഞുതാഴലും താങ്ങാന്‍ പ്രായേണ കരുത്തുള്ളതാണ്‌ ഫ്രയിംസംരചന. നിര്‍മാണപദാര്‍ഥങ്ങള്‍ ലാഭിക്കുവാനും ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാനും ഈ സംരചനവഴി സാധിക്കുന്നു.

ആധുനികസൗധങ്ങള്‍, പ്രത്യേകിച്ച്‌ ബഹുനിലക്കെട്ടിടങ്ങള്‍ ഫ്രയിം നിര്‍മാണരീതിയിലാണ്‌ പടുത്തുയര്‍ത്തുന്നത്‌. കോണ്‍ക്രീറ്റും ഉരുക്കുമാണ്‌ ഈ രീതിക്ക്‌ അനുയോജ്യമായ നിര്‍മാണപദാര്‍ഥങ്ങള്‍. അംബരചുംബികള്‍ക്ക്‌ കോണ്‍ക്രീറ്റിനേക്കാള്‍ ഉരുക്ക്‌ യോജിച്ചതായി കരുതപ്പെടുന്നു. ഇത്തരം കെട്ടിടങ്ങളില്‍ ഉരുക്കിന്റെ തൂണുകളും മറ്റും അഗ്നിപ്രതിരോധം ലക്ഷ്യമാക്കി കോണ്‍ക്രീറ്റില്‍ പൊതിയാറുണ്ട്‌. സംയോജിതനിര്‍മാണം (composite construction) എന്നാണ്‌ ഈ രീതിയെ വിശേഷിപ്പിക്കുന്നത്‌.

ഭാവാവിഷ്‌കരണം

ഫ്‌ളാറ്റ്‌ സമുച്ചയം-മുംബൈ

വാസ്‌തുവിദ്യ അമൂല്യമായ ഒരു കലാരൂപമാണ്‌. ഭാവാവിഷ്‌കരണമാണ്‌ ഏതു കലാരൂപത്തിന്റെയും കാതല്‍. നിര്‍മാണത്തിന്റെ അര്‍ഥവും സവിശേഷതയും കാണികളിലേക്ക്‌ കൈമാറ്റം ചെയ്യുകയാണ്‌ വാസ്‌തുവിദ്യയിലെ ഭാവാവിഷ്‌കരണത്തില്‍ സംഭവിക്കുന്നത്‌.

ഈ ഉദ്ദേശ്യം ഓരോ സ്ഥലത്തും ഓരോ കാലത്തും വിഭിന്നമായ മാര്‍ഗങ്ങളിലൂടെ സാധിച്ചുവന്നു. വാസ്‌തുവിദ്യയില്‍ വൈവിധ്യമാര്‍ന്ന ശൈലികള്‍ നിലവില്‍വരാനും ഇതാണുകാരണം. ഓരോ ശൈലിയുടെയും പരിധികള്‍ ഭൂമിശാസ്‌ത്രപരമോ മതപരമോ ഭാഷാപരമോ വര്‍ഗപരമോ ആകാം; ഒരോ ശൈലിയിലും പ്രാദേശികമായ ഭാവഭേദങ്ങളും പ്രകടമാകാം. ചില ശൈലികള്‍ അനേകായിരം വര്‍ഷങ്ങള്‍ അഭംഗുരം തുടരുമ്പോള്‍ മറ്റു ചിലത്‌ ഒന്നോ രണ്ടോ നൂറ്റാണ്ടുകളില്‍മാത്രം ഒതുങ്ങിനില്‌ക്കുന്നവയാണ്‌. ഏതായാലും ഓരോ ശൈലിയുടെയും രൂപവത്‌കരണത്തില്‍ അചലമായിവര്‍ത്തിച്ച ശക്തികള്‍ ഇപ്പറയുന്നവയാണ്‌-ഭൂമിശാസ്‌ത്രം; ഭൂപ്രകൃതി, ഭൂമിയുടെ കിടപ്പ്‌, ഗതാഗതമാര്‍ഗങ്ങള്‍; ഭൂഗര്‍ഭശാസ്‌ത്രം: നിര്‍മാണ വസ്‌തുക്കള്‍; കാലാവസ്ഥ; ഋതുഭേദങ്ങള്‍; സാമൂഹികഘടന; മതസ്വാധീനം; സാമ്പത്തികശേഷി; സാങ്കേതിക പുരോഗതി.

വാസ്‌തുവിദ്യയിലെ ഏതു ശൈലിയിലും മേല്‌പറഞ്ഞ ഘടകശക്തികളുടെ പ്രഭാവം ദൃശ്യമാണ്‌. ഓരോ ശൈലിയിലുമുള്ള ഭാവാവിഷ്‌കരണത്തെ രണ്ടായിത്തിരിക്കാം; (1) നിര്‍മാണത്തിന്റെ ഉപയോഗവും നിര്‍മാണപ്രവിധിയും വ്യക്തമാക്കുന്ന പദാര്‍ഥസ്വരൂപമായ അര്‍ഥപ്രകടനം. (2) നിര്‍മാണത്തിലെ ആകാരവ്യവസ്ഥയില്‍ നിഗൂഢമായിരിക്കുന്ന വിഭാവനയുടെ കേവലമായ അര്‍ഥപ്രകടനം; ഓരോ നിര്‍മാണത്തിന്റെയും നിര്‍മാണപ്രവിധിയും ഉപയോഗവും ആകാരവ്യവസ്ഥയിലൂടെമാത്രമേ വ്യക്തമാകൂ എന്നുള്ളതിനാല്‍ ഈ വിഭജനം തികച്ചും സൂക്ഷ്‌മമായിട്ടുള്ളതല്ല.

പദാര്‍ഥ സ്വരൂപമായ അര്‍ഥപ്രകടനം

ഉപയോഗത്തിന്റെ പ്രതീകങ്ങള്‍

വാസ്‌തുവിദ്യയില്‍ സംരചനയുടെ ഉപയോഗം ദ്യോതിപ്പിക്കുന്നത്‌ പ്രതീകങ്ങളില്‍കൂടിയാണ്‌. പാര്‍പ്പിടവും ആരാധനാസ്ഥലവും അവയുടെ ആകാരങ്ങളില്‍നിന്നും വേര്‍തിരിച്ചറിയാം. ആരാധനാസ്ഥലങ്ങള്‍ ഏതേതു മതവിശ്വാസത്തിന്റേതെന്നു മനസ്സിലാക്കാനും അവയിലോരോന്നിന്റെയും ഉപവിഭാഗങ്ങളും പ്രാദേശികഭേദങ്ങളും തിരിച്ചറിയാനും ഇതുപോലെ സാധിക്കും. ഹൈന്ദവക്ഷേത്രങ്ങള്‍ക്കും ക്രസ്‌തവദേവാലയങ്ങള്‍ക്കും മുസ്‌ലിം പള്ളികള്‍ക്കും വ്യത്യസ്‌തങ്ങളായ ആകാരങ്ങളാണുള്ളത്‌. ഹൈന്ദവക്ഷേത്രങ്ങള്‍തന്നെ വൈഷ്‌ണവക്ഷേത്രമോ ശൈവക്ഷേത്രമോ എന്നറിയാനും അത്‌ ഉത്തരേന്ത്യന്‍ ശൈലിയിലോ ദക്ഷിണേന്ത്യന്‍ശൈലിയിലോ എന്നറിയാനും ഒരു നല്ല പരിധിവരെ ആകാരം സഹായകമാകും.

വാസ്‌തുവിദ്യയുടെ ആകാരം അവയുടെ ഉള്ളടക്കത്തെ ദ്യോതിപ്പിക്കുമ്പോള്‍ ആകാരംതന്നെ പ്രതീകാങ്ങകമാകുന്നു. ഓരോ രൂപത്തിലും പ്രതീകാങ്ങകത കൈവരുന്നത്‌ അതിന്റെ ആകൃതിയുമായി നമുക്കുള്ള നിത്യസമ്പര്‍ക്കമോ ഈ ആകൃതിയും പ്രത്യേക ആശയങ്ങളുമായുള്ള സംബന്ധമോ മൂലമായിരിക്കും. ഓരോ ആകൃതിയുടെയും പ്രത്യേകമായ ഒരര്‍ഥം അങ്ങനെ മനസ്സില്‍ വേരുറയ്‌ക്കും; ഉദാ. ലംബമായ ആകാരം ഉയര്‍ച്ചയുടെ പ്രതീകമാണ്‌; താഴ്‌ന്ന മേല്‌പുര ദൃഢബദ്ധമായ അടുപ്പം കാണിക്കുന്നു; വൃത്തം, സമചതുരം എന്നീ ആകൃതികള്‍ പരിപൂര്‍ണതയെ ദ്യോതിപ്പിക്കും. വാസ്‌തുവിദ്യയിലുപയോഗിക്കുന്ന എല്ലാ ആകാരങ്ങളും സംജ്ഞകളും ഇപ്രകാരം സമൂഹത്തിന്റെ പരിണാമപ്രക്രിയയില്‍ അര്‍ഥവ്യാപ്‌തി ഉള്ളവയാണ്‌. അപരിചിതമായ ഒരു ആകാരവ്യവസ്ഥിതി വാസ്‌തുവിദ്യയ്‌ക്കു നല്‌കുമ്പോള്‍ അതിന്റെ അര്‍ഥം അസ്‌പഷ്‌ടമാകുകയും ഭാവപ്രകടനം അവ്യക്തമാകുകയും ചെയ്യും.

വാസ്‌തുവിദ്യയിലെ പ്ലാന്‍പോലും ഈ ആശയപ്രകടനത്തിനുപയോഗിക്കുന്നുണ്ട്‌. സുരക്ഷിതത്ത്വത്തിന്റെയും പ്രപഞ്ചശക്തിയുടെയും പ്രതീകമായി വീടുകള്‍ക്കും സ്‌മാരകങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വൃത്തം സ്വീകരിച്ചുവന്നു. സമചതുരത്തിന്റെ ആകൃതിയില്‍, ബ്രഹ്മാണ്ഡത്തിന്റെ പൊരുത്തം സ്വരൂപിച്ച്‌ ഈ ആകൃതി ഹൈന്ദവക്ഷേത്രത്തിന്റെ പ്ലാനായി സ്വീകരിക്കപ്പെട്ടു. കുരിശിന്റെ ആകൃതിയുള്ള പ്ലാനുകള്‍ ഗോഥിക്‌ പള്ളികള്‍ക്കു സാധാരണമായിരുന്നു.

ഈ പ്രതീകങ്ങള്‍ ആകാരവ്യവസ്ഥയിലും സ്വീകരിക്കപ്പെട്ടു. കുംഭകങ്ങള്‍ക്ക്‌ വൃത്താകൃതിയുടെ എല്ലാ അര്‍ഥവ്യാപ്‌തിയും നല്‌കപ്പെട്ടു. സ്‌തംഭങ്ങളും ഉത്തുംഗമായ ഗോപുരങ്ങളും ശക്തിപ്രകടനത്തിന്റെ രൂപമായി. പഗോഡകളിലും ക്ഷേത്രഗോപുരങ്ങളിലും അംബരചുംബികളിലും കാണുന്ന ഔന്നത്യം ഭംഗിയെക്കാളും സൗകര്യത്തെക്കാളുമധികം ഈ ശക്തിയുടെ പ്രതീകമാണ്‌; ക്ഷേത്രകവാടത്തിന്റെയും തോരണത്തിന്റെയും ആകൃതി വാസ്‌തുവിദ്യയില്‍ ദിവ്യവും സുരക്ഷിതവുമായ സ്ഥലത്തിന്റെ സൂചനയാണ്‌.

വാസ്‌തുവിദ്യയില്‍ ആകാരംമാത്രമല്ല, അലങ്കാരവും അര്‍ഥസംപുഷ്‌ടമാണ്‌. ഉദാ. കൊത്തുവേലകള്‍ ആദ്യകാലത്ത്‌ നിര്‍മാണപ്രവിധിയുമായി ബന്ധപ്പെട്ടിരുന്നു. പക്ഷേ, പില്‌ക്കാലത്ത്‌ അവയുടെ ഉപയോഗം പ്രതീകാങ്ങകം മാത്രമായി. ഈ അലങ്കാരങ്ങള്‍തന്നെ വാസ്‌തു വിദ്യയുടെ ആകാരമായി മാറുന്ന സ്ഥിതിവരെ അതിന്‌ അര്‍ഥവ്യാപ്‌തിയുണ്ടായി. കൊനാര്‍ക്കിലെ സൂര്യക്ഷേത്രം, സൂര്യരഥത്തിന്റെ പ്രതിരൂപമാണ്‌. അതിലെ പ്രതീകങ്ങളും സംജ്ഞകളും ആ കാലഘട്ടത്തിലെ സാംസ്‌കാരികമാതൃകകളുടെ പ്രതിഫലനമായിരുന്നു. ഓരോ നിര്‍മാണത്തിനും അതതിന്റെ ഉപയോഗത്തിനനുയോജ്യവും പ്രതീകാങ്ങകവുമായ ആകാരവും അലങ്കാരവും ഇപ്രകാരം നല്‌കപ്പെട്ടിട്ടുണ്ട്‌. സങ്കീര്‍ണങ്ങളായ ആധുനിക ആവശ്യങ്ങള്‍ ദ്യോതിപ്പിക്കാന്‍ ഇവയൊന്നും ഫലപ്രദമല്ല. ആധുനികവാസ്‌തുവിദ്യയില്‍ പ്രതീകങ്ങള്‍ കുറവാകാന്‍ ഇതായിരിക്കാം കാരണം.

നിര്‍മാണ പ്രവിധിയുടെ പ്രകാശനം

നിര്‍മാണവസ്‌തുക്കളുടെ ഗുണങ്ങളും നിര്‍മാണരീതിയുടെ തത്ത്വങ്ങളും വ്യക്തമാക്കിയാല്‍മാത്രമേ വാസ്‌തുവിദ്യയുടെ അര്‍ഥവ്യാപ്‌തി പൂര്‍ണമാകൂ. ഓരോ നിര്‍മാണവസ്‌തുവിന്റെയും സ്വാഭാവികമായ സവിശേഷതകള്‍ പ്രകാശിപ്പിക്കാന്‍ അനുയോജ്യമായ രീതികള്‍ വാസ്‌തുവിദ്യ ആവിഷ്‌കരിച്ചിട്ടുണ്ട്‌. വിവിധോപകരണങ്ങള്‍കൊണ്ടു നിര്‍മാണവസ്‌തുക്കളുടെ തലം രൂപപ്പെടുത്തുന്ന മാതൃകയില്‍ നിന്നും അവയുടെ ആന്തരികഘടനയും കാഠിന്യവും വ്യക്തമാക്കാം. കൊത്തുപണികളും പ്രലംബതയും അവയുടെ കനം ദ്യോതിപ്പിക്കുന്നു. മിനുക്കിയ തലങ്ങള്‍ അവയുടെ ലോലതയെ സൂചിപ്പിക്കും. മരത്തിന്റെ സൗന്ദര്യം ആരുകളുടെ മാതൃകയില്‍ നിന്നൂഹിക്കാം. ലോഹപാളികളിലെ ജ്യാമിതീയരൂപങ്ങളും കോണ്‍ക്രീറ്റില്‍ ചട്ടക്കൂടിന്റെ പാടുകളും ഇഷ്‌ടികപ്പണിയിലെ സന്ധികളും ഓരോന്നിന്റെയും നൈസര്‍ഗികമായ സവിശേഷതകള്‍ വ്യക്തമാക്കുന്ന പ്രതീകങ്ങളായി കണക്കാക്കാം.

നിര്‍മാണത്തിലെ സംരചനാതത്ത്വങ്ങളും ഇപ്രകാരംതന്നെ ഒരളവുവരെ പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടിപ്പിക്കാം. കെട്ടിടങ്ങളുടെ മേല്‌ക്കൂരകളും പള്ളികളുടെ വില്‍കമാനങ്ങളും പ്രത്യക്ഷത്തില്‍തന്നെ നിര്‍മാണരീതി വ്യക്തമാക്കുന്നു. ഈ ആവശ്യത്തിന്‌ പ്രതീകങ്ങളും ഉപയോഗിക്കാറുണ്ട്‌. യവനദേവാലയങ്ങളുടെ തൂണുകള്‍ ഭാരം താങ്ങുന്ന മാംസപേശികളുടെ മാതൃകയില്‍ നടുക്ക്‌ വച്ചംകൂടിയും അഗ്രങ്ങളില്‍ വച്ചംകുറഞ്ഞുമാണ്‌. ഹിന്ദുക്ഷേത്രങ്ങളിലെ താങ്ങുകള്‍ കരുത്തുള്ള ആനകളുടേയും വാമനരൂപികളുടേയും മാതൃകയില്‍ നിര്‍മിച്ചിട്ടുണ്ട്‌. ആധുനികമന്ദിരങ്ങളില്‍ ബാഹ്യതലം ഗ്ലാസുകൊണ്ട്‌ ആവരണം ചെയ്യുന്നതിന്റെ ഉദ്ദേശ്യം നിര്‍മാണരീതി വ്യക്തമാക്കുകയാണ്‌.

നിര്‍മാണപ്രവിധിയുടെ പ്രകാശനം എല്ലാ ശൈലികളിലും സര്‍വസാധാരണമല്ല. പലപ്പോഴും അലങ്കാരവും കൊത്തുവേലകളും കൊണ്ട്‌ നിര്‍മാണരീതി മറച്ചുപിടിക്കാനുള്ള ശ്രമമാണ്‌ വാസ്‌തുവിദ്യാശൈലികളിലധികവും. കല്ല്‌ നിര്‍മാണവസ്‌തുവായി ഉപയോഗിക്കപ്പെട്ടപ്പോഴും ദാരുശില്‌പത്തിന്റെ മാതൃകയില്‍തന്നെ ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ ഭാരതീയശില്‌പികള്‍ മടിച്ചില്ല. മാര്‍ബിള്‍ക്കല്ലുകള്‍ വെങ്കളികൊണ്ട്‌ മറയ്‌ക്കുവാനാണ്‌ ഗ്രീക്കുശില്‌പികള്‍ ശ്രമിച്ചത്‌. റോമിലെ കെട്ടിടങ്ങള്‍ ഒന്നാംതരം ഇഷ്‌ടികപ്പണി കാഴ്‌ചവയ്‌ക്കുന്നുണ്ട്‌. പക്ഷേ, അവയുടെ പുറംഭാഗം മാര്‍ബിള്‍പലകകൊണ്ട്‌ പൊതിഞ്ഞിരിക്കുകയാണ്‌. വാര്‍പ്പിരുമ്പ്‌ ഗോഥിക്‌ കമാനങ്ങളുടെ ആകൃതിയില്‍ വാര്‍ത്തെടുക്കേണ്ടത്‌

സംരചനാതത്ത്വങ്ങള്‍ ആസ്‌പദമാക്കിയായിരിക്കയില്ല. കുംഭകങ്ങള്‍ക്ക്‌ അകത്തുംപുറത്തും പാത്തികള്‍ നല്‌കി അതിന്റെ തത്‌ സ്വരൂപം അവ്യക്തമാക്കാനാണ്‌ ശില്‌പികള്‍ ശ്രമിച്ചിട്ടുള്ളത്‌. വാസ്‌തുവിദ്യയിലെ കൗശലപ്പണികളായിട്ടാണ്‌ ഇവയെ കണക്കാക്കിയിരുന്നതും.

നിര്‍മാണരീതി പ്രകാശിപ്പിക്കുന്ന സമ്പ്രദായം പ്രധാനമായും ഗോഥിക്‌ ശൈലിയിലാണ്‌ പ്രചാരത്തിലിരിക്കുന്നത്‌. വില്‍വച്ച മേല്‌പുരയും മുട്ടുതൂണുകളും അക്കാലത്ത്‌ നിര്‍മാണത്തിലെ നവീനത്വമായിരുന്നു. ഇവയുടെ നിര്‍മാണതത്ത്വംതന്നെ ആവേശകരമായ ഒരു അനുഭൂതിയായിട്ടായിരിക്കും ശില്‌പികള്‍ക്കും സമൂഹത്തിനും തോന്നിയിരിക്കുക. വാസ്‌തുവിദ്യയിലെ ഈ യഥാര്‍ഥരൂപ പ്രദര്‍ശനം പിന്നീട്‌ ആധുനികശൈലിയിലാണ്‌ കാണുന്നത്‌. ഓരോ വസ്‌തുവിനും നിര്‍മാണരീതിക്കും അതാതിന്റേതായ നൈസര്‍ഗികവൈശിഷ്‌ട്യങ്ങളുണ്ടെന്നും അവ അപ്പാടെ വ്യക്തമാക്കുകയാണ്‌ ഭാവാവിഷ്‌കരണത്തിലെ സത്യസന്ധത എന്നുമാണ്‌ ആധുനികവാസ്‌തുവിദ്യയുടെ വിശ്വാസപ്രമാണം. ആധുനികവാസ്‌തുവിദ്യയുടെ പരുക്കന്‍ സൗന്ദര്യം ഈ വിശ്വാസത്തിന്റെ പരിണത ഫലമാണ്‌.

ആകാരവ്യവസ്ഥയുടെ കേവലമായ അര്‍ഥപ്രകടനം

ഇടവും ദ്രവ്യമാനവും(Space and mass)

ഏതു നിര്‍മാണത്തിലും അര്‍ഥവത്തായ ഒരു ആകാരവ്യവസ്ഥ സംവിധാനം ചെയ്യുകയാണ്‌ വാസ്‌തുശില്‌പി ചെയ്യുന്നത്‌. ഇത്‌ ശില്‌പിയുടെ വ്യക്തിത്വത്തിന്റെയും ഭാവനയുടെയും അര്‍ഥം ഉള്‍ക്കൊള്ളുന്ന ഒരു പ്രതീകമാണ്‌. അന്തരാളവും ദ്രവ്യമാനവും ആണ്‌ ആകാരവ്യവസ്ഥ സൃഷ്‌ടിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍.

വാസ്‌തുവിദ്യയില്‍ സ്‌പെയ്‌സ്‌ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ഇടം, അന്തരാളം, അകത്തളം എന്നെല്ലാമാണ്‌; അനന്തമായ പ്രകൃതിയില്‍നിന്നും പ്രത്യേകാവശ്യത്തിനായി വേര്‍തിരിച്ചെടുത്ത ഒരിടം ഒരു ചിത്രകാരന്‍ ക്യാന്‍വാസിന്റെ ചട്ടക്കൂടില്‍ ദ്യോതിപ്പിക്കുമ്പോള്‍ വാസ്‌തുശില്‌പി ചുമരുകളും തട്ടുംകൊണ്ട്‌ അത്‌ ആവരണം ചെയ്‌തെടുക്കുന്നു.

ഓരോ അന്തരാളവും മനുഷ്യനില്‍ പ്രത്യേകമായ വികാരം ജനിപ്പിക്കും. ഇടുങ്ങിയ ഗുഹയില്‍ അരക്ഷിതത്വം അനുഭവപ്പെടും; കുന്നിന്‍മുകളില്‍ ആഹ്‌ളാദവും. അന്തരാളത്തില്‍ അനുഭവപ്പെടുന്ന ചലനസ്വാതന്ത്യ്രത്തെ ആസ്‌പദമാക്കി മനസ്സില്‍ രൂപംകൊള്ളുന്ന വികാരങ്ങളാണിവ. ആവരണംചെയ്യുന്ന പരിധികളില്‍ മാറ്റംവരുത്തി വിഭിന്ന വികാരങ്ങള്‍ ജനിപ്പിക്കാനുതകുംവിധം അന്തരാളങ്ങള്‍ സൃഷ്‌ടിക്കാം. ഒരകത്തളത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ അവിടത്തെ ചലനസ്വാതന്ത്യ്രമാണ്‌ ആദ്യം നിരീക്ഷിക്കുക. വീതികുറഞ്ഞു നീളംകൂടിയ ഹാള്‍ മുന്നോട്ടു നയിക്കും, ഉയര്‍ന്ന മേല്‌പുര ദൃഷ്‌ടികളെ മുകളിലേക്ക്‌ നയിക്കും.

വികാരാവിഷ്‌കരണത്തില്‍ ചലനത്തിനും പങ്കുണ്ട്‌. അകത്തളത്തിലൂടെ നീങ്ങുമ്പോള്‍ ഓരോ പുതിയ കാല്‍വയ്‌പും പുതിയ കാഴ്‌ചപ്പാടില്‍ അന്തരാളത്തിന്റെ വിശേഷതകള്‍ കാണാന്‍ സഹായിക്കുന്നു; സങ്കീര്‍ണമായി സംവിധാനം ചെയ്‌ത അകത്തളങ്ങളില്‍ പ്രത്യേകിച്ചും. ഇത്തരം അനുഭവങ്ങള്‍ക്ക്‌ അകത്തളങ്ങള്‍ തന്നെ വേണമെന്നില്ല. ചുവരുകളാല്‍ ആവരണംചെയ്യപ്പെടാതെയും അന്തരാളം വേര്‍തിരിക്കാം. മരത്തിന്റെ തണല്‍, ഒരാല്‍ത്തറ, കെട്ടിടങ്ങളുടെ മുറ്റം, മൈതാനം ഇവയെല്ലാം അന്തരാളത്തിനുദാഹരണമാണ്‌. വിശാലമായ കടല്‍പ്പുറത്തു നാട്ടിനിര്‍ത്തിയ ഒരു കുട അതിനുതാഴെയായി ഒരു അന്തരാളം സൃഷ്‌ടിക്കും.

പക്ഷേ, വേര്‍തിരിഞ്ഞു നില്‌ക്കുന്ന ഒരു ഒറ്റക്കെട്ടിടം അന്തരാളം അല്ല; അത്‌ അന്തരാളത്തില്‍ ഇരിക്കുന്നു എന്നേ പറയാവൂ. പുറമേ നിന്നുനോക്കുമ്പോള്‍ അതൊരു ശില്‌പം മാത്രമാണ്‌. അതിനെ ദ്രവ്യമാനമെന്ന്‌ വിശേഷിപ്പിക്കാം; ദ്രവ്യമാനവും അന്തരാളത്തെപ്പോലെ നമ്മില്‍ മനഃശാസ്‌ത്രപരമായ പ്രതികരണങ്ങളുണ്ടാക്കും. ഉത്തുംഗമായ ദ്രവ്യമാനം നമ്മെ അദ്‌ഭുതപ്പെടുത്തും; ലളിതമായത്‌ സന്തോഷിപ്പിക്കും. ദ്രവ്യമാനത്തിന്റെ സംയോഗം ഇപ്രകാരം വിഭിന്നവികാരങ്ങള്‍ ജനിപ്പിക്കുന്നു. ദ്രവ്യമാനം പുറമേ പല ദിശകളില്‍നിന്നും നോക്കിക്കാണുമ്പോള്‍ അതിന്റെ വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ ദൃശ്യമാക്കും.

വാസ്‌തുവിദ്യയിലെ പല നിര്‍മാണങ്ങളിലും ഈ ദ്രവ്യമാനപ്രകാശനം സ്ഥാനം പിടിച്ചിട്ടുണ്ട്‌. ബൗദ്ധസ്‌തൂപങ്ങളും ഈജിപ്‌തിലെ പിരമിഡുകളും മഹാബലിപുരത്തെ രഥങ്ങളും ദ്രവ്യമാനംമാത്രമുള്ള നിര്‍മാണങ്ങളാണ്‌; അവയ്‌ക്ക്‌ അര്‍ഥസംപുഷ്‌ടമായ അന്തരാളം ഇല്ല. നിര്‍മാണരീതിയിലും ഉദ്ദേശ്യത്തിലും ഇവ വാസ്‌തുവിദ്യ ആണെങ്കിലും ഭാവാവിഷ്‌കരണത്തില്‍ വെറും ശില്‌പങ്ങളാണ്‌. ഇതുപോലെതന്നെ അന്തരാളംമാത്രമുള്ള നിര്‍മാണങ്ങളുമുണ്ട്‌. ഇവയ്‌ക്കുദാഹരണമാണ്‌ ഗുഹാക്ഷേത്രങ്ങള്‍. അര്‍ഥവത്തായ അന്തരാളമുള്ള ഇവയ്‌ക്ക്‌ സ്വന്തമായ ദ്രവ്യമാനം ഇല്ല. ഇത്തരം ഉദാഹരണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വാസ്‌തുവിദ്യയിലെ നിര്‍മാണങ്ങള്‍ക്കെല്ലാം ദ്രവ്യമാനവും അന്തരാളവും ഉണ്ടായിരിക്കും; ഇവയ്‌ക്കോരോന്നിനും നിഗൂഢമായ അര്‍ഥവ്യാപ്‌തിയും ഉണ്ടാകും. ഹിന്ദുക്ഷേത്രങ്ങളുടെ ആര്‍ഭാടപൂര്‍വമായ ബാഹ്യരൂപവും സ്ഥൂലമായ ദ്രവ്യമാനവും ഭൗതികമായ ആകര്‍ഷണത്തിന്റെയും, ലളിതവും അന്ധകാരാവൃതവുമായ അന്തരാളം ആങ്ങീയശാന്തിയുടെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. ആധുനികശൈലിയില്‍ അന്തരാളവും ദ്രവ്യമാനവും തമ്മിലുള്ള അന്തരം നിര്‍മാണരീതി മൂലം കുറച്ചിട്ടുണ്ട്‌. പ്രതലാവരണത്തിന്‌ ഗ്ലാസുപയോഗിക്കുമ്പോഴും ഇടച്ചുവരുകള്‍ ഇല്ലാതാക്കുമ്പോഴും അന്തരാളത്തിന്റെ വിഭജനവും ദ്രവ്യമാനത്തിന്റെ ആകാരവും പരോക്ഷമായി സൂചിപ്പിക്കുകയേ സാധ്യമാകൂ.

വാസ്‌തുവിദ്യാസന്ധാനം (Composition)

റോയല്‍ ഒന്റേറിയോ മ്യൂസിയം-റോം

കെട്ടിടത്തിന്റെ അംശങ്ങള്‍ ഡിസൈന്‍ ചെയ്യുക. ഇവയെ പരസ്‌പരം കൂട്ടിയിണക്കി അന്തരാളം സൃഷ്‌ടിക്കുക, ഇത്തരം അന്തരാളങ്ങള്‍ പൊരുത്തത്തോടെ സംയോജിപ്പിക്കുക എന്നിവയാണ്‌ വാസ്‌തുവിദ്യാസന്ധാനത്തിലെ പ്രധാനപ്പെട്ട പ്രക്രിയകള്‍. സന്ധാനത്തിനാവശ്യമുള്ള ഏറ്റവും ലളിതമായ അംശമാണ്‌ തലം. ഈ തലം ദീര്‍ഘചതുരാകൃതിയുള്ളതും അലങ്കാരമില്ലാത്തതും ആണെന്നിരിക്കട്ടെ; ഉദാ. ഒരു മുറിയുടെ ചുവര്‍. ഈ ചുവരിന്റെ സവിശേഷത തീരുമാനിക്കുന്നത്‌ വീതിയും ഉയരവും തമ്മിലുള്ള അനുപാതമാണ്‌. ഈ ചുവരില്‍ ഒരു വാതില്‍ വേണം. അപ്പോള്‍ വാതിലിന്റെ അളവുകളുടെ അനുപാതവും വാതിലും ചുവരും തമ്മിലുള്ള പരസ്‌പരബന്ധവും ഡിസൈനിന്റെ അംശങ്ങളാകുന്നു. ഇതില്‍തന്നെ ഒന്നോ അതിലധികമോ ജനാലകള്‍ വേണ്ടിവരുമ്പോള്‍ അവയോരോന്നിന്റെയും അനുപാതവും അവ ക്രമീകരിച്ചിരിക്കുന്ന രീതിയും പ്രധാനപ്പെട്ടതായിത്തീരുന്നു. ഇത്തരം ചുവരില്‍ കാണികളുടെ ദൃഷ്‌ടി ഓരോ അംശത്തിലേക്കും മാറിമാറി പതിക്കുന്നതോടെ താളാങ്ങകമായ ഒരു ചലനം കൂടി സംജാതമാകുന്നു. ചുവരുകളും തട്ടും നിലവും കൂട്ടിയിണക്കിയാലേ അന്തരാളം ഉണ്ടാകൂ. ഈ അന്തരാളത്തിനും അതുവഴിയുണ്ടാകുന്ന ദ്രവ്യമാനത്തിനും പൊരുത്തമുള്ള ആകാരം വേണം. ഈ പൊരുത്തം സാധിക്കുന്നതിന്‌ വിഭിന്നരീതികളാണ്‌ ഓരോ ശൈലിയിലും സ്വീകരിക്കപ്പെട്ടിരുന്നത്‌. ജ്യാമിതീയരൂപങ്ങളും ഗണിതാനുപാതങ്ങളും ഇതിനുള്ള ഉപാധികളായി പരക്കെ സ്വീകരിക്കപ്പെട്ടിരുന്നു. മനുഷ്യശരീരത്തിന്റെ അനുപാതങ്ങള്‍ ഈ ആവശ്യത്തിന്‌ ഫലപ്രദമായി സ്വീകരിക്കാമെന്ന്‌ ആധുനിക വാസ്‌തുശില്‌പിയായ ലീ കാര്‍ബുസിയര്‍ സ്ഥാപിച്ചിട്ടുണ്ട്‌. എന്നാല്‍ ഒറ്റ രീതിയും സാര്‍വലൗകികമായി സ്വീകരിക്കപ്പെട്ടിട്ടില്ല.

എല്ലാ നിര്‍മാണങ്ങളിലും ലളിതമായ അന്തരാളവും ദ്രവ്യമാനവും അല്ല ഉള്ളത്‌. സങ്കീര്‍ണമായ നിര്‍മാണങ്ങളില്‍ അന്തരാളവും ദ്രവ്യമാനവും പരസ്‌പരം പൊരുത്തത്തോടെ സന്ധാനം ചെയ്‌താലേ കെട്ടിടമാകെ നോക്കുമ്പോള്‍ ഓരോ അംശത്തിന്റെയും ആകെത്തുകയെക്കാള്‍ കൂടിയ ഒരു രചന ഉണ്ടാകൂ. ഈ പൊരുത്തം സാധിച്ചിരുന്നത്‌ ദ്രവ്യമാനത്തിന്റെ സന്തുലനത്തിലാണ്‌. വാസ്‌തുവിദ്യയിലെ ഏതെങ്കിലുമൊരുഭാഗത്തിന്‌ ശ്രഷ്‌ഠമായ സ്ഥാനം നല്‌കുകയും ഇതിനെ ആധാരമാക്കി മറ്റുഭാഗങ്ങള്‍ തമ്മില്‍ വ്യക്തമോ ഗുപ്‌തമോ ആയ സന്തുലനം സാധ്യമാക്കുകയുമാണ്‌ ഇതിനു സ്വീകരിച്ചിരുന്ന മാര്‍ഗം.

ആധുനികവാസ്‌തുവിദ്യാശൈലിയില്‍ ഈ തത്ത്വങ്ങള്‍ പരക്കേ സ്വീകരിക്കപ്പെടുന്നില്ല. സംരചനയുടെ അംശങ്ങളെ പ്രത്യേകം പ്രത്യേകമായി വേര്‍തിരിച്ച്‌ അവയെ സന്തുലനം ചെയ്യുന്നതിനുപകരം അവയെ ജൈവഘടകങ്ങളെപ്പോലെ കരുതി അവയിലെ അന്തഃസ്ഥിതമായ ബന്ധം സ്ഥാപിക്കുകയാണ്‌ ശരിയായ സന്ധാനം എന്ന്‌ ആധുനിക വാസ്‌തുശില്‌പികള്‍ വിശ്വസിക്കുന്നു; ജൈവവാസ്‌തുവിദ്യ (Organic Architecture) എന്ന്‌ ഇതിനെ വിശേഷിപ്പിക്കുന്നു. ഇതിന്‌ ഗണിതവാക്യങ്ങളോ മറ്റു സിദ്ധാന്തങ്ങളോ സഹായകമാവില്ല. ഓരോ വാസ്‌തു ശില്‌പിയും തന്റെ വ്യക്തിത്വവും ഭാവനയും ഉപയോഗിച്ച്‌ സൃഷ്‌ടിക്കേണ്ട ക്രിയാങ്ങകമായ കലാരൂപമായി വാസ്‌തുവിദ്യ ഇന്ന്‌ കണക്കാക്കപ്പെടുന്നത്‌ ഇതുകൊണ്ടാണ്‌. വാസ്‌തുവിദ്യാസന്ധാനത്തിനുളള ഉപകരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു:

സ്‌കെയില്‍

ആനുപാതികമൂല്യങ്ങളുടെ പദ്ധതിയാണ്‌ വാസ്‌തുവിദ്യയിലെ സ്‌കെയില്‍. ഓരോ സംരചനാഘടകത്തിന്റെയും അനുപാതങ്ങള്‍ നിശ്ചിതമായ സൗന്ദര്യതത്ത്വങ്ങളെ ആധാരമാക്കിയുള്ളതാണ്‌; ഈ തത്ത്വങ്ങളാകട്ടെ ചിരകാലമായി നമ്മില്‍ രൂഢമൂലമായ വിശ്വാസത്തിന്റെയും പരിചിതമായ രൂപങ്ങളുടെയും അനന്തരഫലവുമാണ്‌. വൃത്തം, സമചതുരം, സമഭുജത്രികോണം ഇവയ്‌ക്കോരോന്നിനും നിശ്ചിതമായ രൂപമാണുള്ളത്‌. ഇവയുടെ ആകൃതി പരിപൂര്‍ണതയുടെ പ്രതീകങ്ങളായിട്ടാണ്‌ സ്വീകരിക്കപ്പെട്ടിട്ടുള്ളതും. ഇതുപോലെ ഏറ്റവും ഭംഗിയുള്ള ദീര്‍ഘചതുരത്തിന്റെ അളവുകള്‍ തമ്മിലും ചില അനുപാതങ്ങള്‍ പുരാതനകാലം മുതല്‍ക്കേ കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഒരു കെട്ടിടം കാണുമ്പോള്‍ അതിന്റെ അളവിന്റെ അനുപാതങ്ങളാണ്‌ നമുക്കാദ്യം ദൃശ്യമാകുക. ഇതോടൊപ്പം അവയുടെ വലുപ്പവും നാം കാണുന്നു. കെട്ടിടത്തിന്റെ അനുപാതങ്ങളും വലുപ്പവും മനുഷ്യശരീരത്തിന്റെ അളവുമായി ബന്ധപ്പെടുത്തിയാണ്‌ നാം ഗ്രഹിക്കുന്നതും വിലയിരുത്തുന്നതും. ചുരുക്കത്തില്‍, മനുഷ്യശരീരത്തിന്റെ അളവുകളാണ്‌ വാസ്‌തുവിദ്യയിലെ അളവുകോല്‍. കെട്ടിടത്തെ ഗംഭീരമെന്നും സാധാരണമെന്നും മറ്റും വിശേഷിപ്പിക്കുന്നത്‌ ഈ മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ്‌.

മനുഷ്യശരീരത്തെ പ്രമാണമാക്കിയുള്ള ഈ കണക്കുകൂട്ടല്‍ സാധ്യമാകണമെങ്കില്‍ കെട്ടിടത്തിന്റെ ഏതെങ്കിലുമൊരു ഭാഗവും മനുഷ്യന്റെ ഉയരവും തമ്മില്‍ തുല്യപ്പെടുത്തണം. സ്‌തംഭപാതങ്ങള്‍, വാതിലുകള്‍, ജനലുകള്‍ ഇവയെല്ലാം ഇതിനുപകരിക്കും. ചിരപരിചിതമായ വസ്‌തുക്കളുടെ അളവുകളും ഇതിനുപയോഗിക്കാം. ഇവയുടെ ഗുണിതങ്ങളായി കെട്ടിടത്തിന്റെ മറ്റുഭാഗങ്ങളെ കണക്കാക്കിയെടുക്കാം. അംബരചുംബികളായ കെട്ടിടങ്ങളുടെ ശരിയായ അളവുകള്‍ അജ്ഞാതമായിരുന്നാല്‍പോലും അവയ്‌ക്ക്‌ നിലകള്‍ എത്രയുണ്ടെന്നറിയുമ്പോള്‍ ശരിയളവുകള്‍ വ്യക്തമാകും.

ഓരോ കെട്ടിടത്തിന്റെയും ഉപയോഗവും അവയുടെ അളവുകളും തമ്മില്‍ ബന്ധമുണ്ട്‌. നന്നായി തോന്നുന്ന ഒരു വീട്‌ അതേ അനുപാതത്തില്‍ ഇരട്ടിവലുപ്പത്തില്‍ നിര്‍മിക്കുന്നപക്ഷം അരോചകമായിത്തോന്നും. പൊതുസ്ഥലങ്ങളുടെ അളവുകള്‍ വീടുകളുടെ അളവുകളുമായി തുലനപ്പെടുത്താനാവില്ല. അനുപാതങ്ങളും വലുപ്പവും തമ്മിലുള്ള പൊരുത്തമാണ്‌ വാസ്‌തുവിദ്യയിലെ സ്‌മാരകങ്ങളെ നിത്യമനോഹരങ്ങളാക്കിത്തീര്‍ക്കുന്നത്‌.

പ്രകാശം(light)

വോസ്‌തുവിദ്യാസന്ധാനത്തില്‍ സൂര്യപ്രകാശം ശ്രദ്ധേയമായ ഒരു ഘടകമാണ്‌. പ്രകാശം ആകാരവ്യവസ്ഥയെ മനോഹരമാക്കിത്തീര്‍ക്കും. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച്‌ ആകാരത്തില്‍ വെളിച്ചവും നിഴലും സൃഷ്‌ടിക്കപ്പെടുന്നു. അചേതനമായ ശിലയ്‌ക്ക്‌ ഇതുമൂലം ജീവന്‍ കൈവരുന്നു. കാണികളില്‍ ഇതുണ്ടാക്കുന്ന വികാരത്തെ വാസ്‌തുശില്‌പി ഭാവപ്രകാശത്തിനുപയോഗിക്കുന്നു.

അകത്തളങ്ങളിലെ വെളിച്ചം കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കുവാന്‍ സാധിക്കും. ജനലുകളുടെ സ്ഥാനം, വലുപ്പം, ആകൃതി, എച്ചം എന്നിവ ക്രമീകരിച്ചാണ്‌ അകത്ത്‌ വെളിച്ചം നിയന്ത്രിക്കുന്നത്‌. ഈ വെളിച്ചം ആവശ്യമുള്ളിടത്ത്‌ ഏറ്റവും പ്രയോഗക്ഷമമായി നിയോഗിക്കപ്പെടുന്നു. സൂര്യന്റെ അരുണരശ്‌മികള്‍ പ്രഭാതത്തില്‍ ദേവവിഗ്രഹങ്ങളെ പ്രകാശപൂരിതമാക്കുന്ന വിധത്തിലാണ്‌ ഈജിപ്‌തിലെയും ഗ്രീസിലെയും ഇന്ത്യയിലെയും ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്‌. റോമിലെ പാന്തിയോണ്‍ദേവാലയത്തിന്റെ കുംഭകമേല്‌പുരയുടെ ഊര്‍ധ്വസ്ഥാനത്തുള്ള ഒരു ദ്വാരത്തിലൂടെ പ്രഭാപൂരം കടന്നുവന്ന്‌ ഓരോ സമയത്തും ഓരോ ദിശയില്‍ പ്രകാശം ചൊരിയുന്നു. ഇസ്‌താംബൂളിലെ സെന്റ്‌ സോഫിയ ദേവാലയത്തില്‍ കുംഭകത്തിന്റെ താങ്ങിന്റെ തലത്തില്‍ ജനലുകള്‍ സ്ഥാപിച്ചിരിക്കുന്നു; ഇതിലൂടെ കടന്നുവരുന്ന പ്രകാശം മേല്‌പുരയെ മാത്രം പ്രകാശിപ്പിക്കുമ്പോള്‍ അതപ്പാടെ താങ്ങില്ലാത്തവിധം നില്‌ക്കുകയാണെന്നേ തോന്നൂ. ഗോഥിക്‌ പള്ളികളുടെ നിറപ്പകിട്ടാര്‍ന്ന ജനാലച്ചില്ലുകളിലൂടെ അരിച്ചുവരുന്ന വെളിച്ചം അകംമുഴുവന്‍ ദുര്‍ജ്ഞേയമായി പരക്കുമ്പോള്‍ ദിവ്യമായ ഒരനുഭൂതിയാണുണ്ടാകുന്നത്‌. ആധുനികവാസ്‌തുശില്‌പികളും വാസ്‌തുവിദ്യാസന്ധാനത്തില്‍ സൂര്യപ്രകാശത്തെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്‌.

പദാര്‍ഥഘടനയും(texture) നിറങ്ങളും

പാന്തിയോണ്‍ദേവാലയം-അകവശം

ആകാരവ്യവസ്ഥയില്‍ പൊരുത്തം വരുത്തുന്നതിനും ഭാവാവിഷ്‌കരണത്തിനും പദാര്‍ഥങ്ങളുടെ ഘടനയും നിറങ്ങളും ഉപയോഗിക്കപ്പെടാറുണ്ട്‌. പദാര്‍ഥങ്ങളില്‍ പ്രകാശം ചൊരിയുമ്പോഴാണ്‌ അവയുടെ ഘടനയും സ്വാഭാവികമായ നിറവും വ്യക്തമാകുന്നത്‌. വസ്‌തുക്കളുടെ കാഠിന്യവും മറ്റു വിശേഷതകളും വ്യക്തമാക്കാനും ഇതു സഹായിക്കും. ഒന്നില്‍കൂടുതല്‍ വസ്‌തുക്കള്‍ നിര്‍മാണത്തില്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ ഘടനയില്‍ പൊരുത്തം ദീക്ഷിക്കണം. സ്വാഭാവികമായ നിറങ്ങള്‍ ഇല്ലാത്ത വസ്‌തുക്കള്‍ക്ക്‌ നിറംകൊടുക്കുന്നതും വാസ്‌തുവിദ്യയില്‍ സാധാരണമാണ്‌. ഓരോ നിറത്തിനും പ്രത്യേകം സ്വഭാവങ്ങളുണ്ട്‌; ചുവപ്പ്‌, മഞ്ഞ എന്നീ നിറങ്ങള്‍ സന്തോഷത്തെയും; കറുപ്പ്‌, കടുംനീല എന്നിവ ശോകത്തെയും സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. മറ്റൊരുവിധത്തിലും പ്രകടിപ്പിക്കാനാവാത്ത ആശയങ്ങള്‍ ഇവയിലൂടെ പ്രകാശിപ്പിക്കാന്‍ കഴിയും; ഇതുപോലെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന നിറങ്ങള്‍ മുന്നോട്ടും പ്രകാശത്തെ അവശോഷണം (absorption) ചെയ്യുന്നവ പിന്നോട്ടും തള്ളിവരുന്നതായി അനുഭവപ്പെടും. ഡിസൈനില്‍ കെട്ടിടത്തിനുകൊടുക്കുന്ന തള്ളുകളും ചുഴികളും ഈ നിറങ്ങളിലൂടെ വ്യക്തമാക്കാന്‍ സാധിക്കും. കെട്ടിടത്തിനു നിറംകൊടുക്കുന്നതിന്‌ പല രീതികളുമുണ്ട്‌. ഗ്രീക്ക്‌ ക്ഷേത്രങ്ങളില്‍ വെങ്കളിതേച്ച തലങ്ങളില്‍ നനവുള്ളപ്പോള്‍ത്തന്നെ ചിത്രപ്പണി നടത്തുകയായിരുന്നു രീതി. മധ്യകാലഘട്ടത്തിലെ നിര്‍മാണങ്ങളിലും ഇത്തരം ചുവര്‍ ചിത്രപ്പണി (Mural paintings) നിലവില്‍ഉണ്ടായിരുന്നു. നിറമുള്ള കല്ലുകള്‍ പ്രത്യേകം രൂപപ്പെടുത്തിയ ഇടകളില്‍ തിരുകിക്കയറ്റി പിന്നീട്‌ മിനുക്കി ഭംഗികൊടുക്കുന്ന രീതിയാണ്‌ ഇസ്‌ലാമിക വാസ്‌തുവിദ്യയില്‍ സ്വീകരിച്ചിരുന്നത്‌.

ഡിസൈന്‍

പ്രത്യേക ഉപയോഗത്തിനുള്ള കെട്ടിടത്തിന്‌ മേല്‌പറഞ്ഞ സമസ്‌തസിദ്ധാന്തങ്ങളുടെയും വെളിച്ചത്തില്‍ രൂപംകൊടുക്കുന്ന പ്രക്രിയയാണ്‌ ഡിസൈന്‍. ചിത്രരൂപേണയാണിത്‌ പ്രദര്‍ശിപ്പിക്കുന്നത്‌; ഇതിനെ പഠനപ്രക്രിയ എന്നും പ്രദര്‍ശനപ്രക്രിയ എന്നും രണ്ടായി തരംതിരിക്കാം. ഒരു പ്രത്യേക നിര്‍മാണം എങ്ങനെയായിരിക്കണം എന്ന്‌ മനസ്സില്‍കണ്ട്‌ അതിന്റെ ഏകദേശരൂപം ചിത്രത്തിലൂടെ ആവിഷ്‌കരിക്കുകയാണ്‌ പഠനത്തില്‍ ചെയ്യുന്നത്‌. ആകാരവ്യവസ്ഥയുടെ ഒരു പ്രാഗ്‌രൂപമാണിത്‌. വിവിധഭാഗങ്ങളുടെ ക്രമീകരണവും കെട്ടിടത്തിന്റെ ആകെയുള്ള രൂപവും കാണിക്കുന്ന ഒരു പ്രാഥമിക ചിത്രമായേ ഇതിനെ കണക്കാക്കാവൂ. നിരന്തരമായ അനേകം പരിഷ്‌കരണങ്ങളുടെ ഫലമായിട്ടായിരിക്കും സ്വീകാര്യമായ ഒരു ഡിസൈന്‍ സാധിക്കുന്നത്‌.

ഇതില്‍നിന്നും നിര്‍മാണത്തിനാവശ്യമായ പ്ലാനും മറ്റു കാഴ്‌ചകളും വിശദാംശങ്ങളും തയ്യാറാക്കുന്നു. പണി കഴിയുമ്പോള്‍ കെട്ടിടം എങ്ങനെയിരിക്കും എന്നു വ്യക്തമാക്കുന്നതിന്‌ അതിന്റെ ഒരു പരിപ്രക്ഷ്യം (perspective view) തന്നെ വേണം. കെട്ടിടത്തിന്റെ യഥാതഥമായ ഒരു ചിത്രീകരണമാകണം ഇത്‌. ചുറ്റുപാടുകളില്‍ നിന്നും ഒരു കെട്ടിടത്തെ വേര്‍തിരിച്ചു കാണാനാവില്ല. തന്മൂലം പരിസരത്തിന്റെ ചിത്രീകരണവും ഇതിലുണ്ടായിരിക്കണം. ചിത്രരീതികള്‍ പുരാതനകാലം മുതല്‍ നിലവിലുണ്ടായിരുന്നു. വെട്രൂവിയസ്‌ എന്ന റോമന്‍ശില്‌പി ഇത്തരം ചിത്രരചനയ്‌ക്ക്‌ വ്യക്തമായ രൂപരേഖ ബി.സി. 1-ാം ശ.-ത്തില്‍തന്നെ ആവിഷ്‌കരിച്ചിരുന്നു. ഇതേ ആവശ്യത്തിന്‌ ലിയോണാര്‍ദോ ദാവിഞ്ചി (1452-1519) സ്വതഃസിദ്ധമായ ശൈലി സ്വീകരിച്ചു. 16-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഡ്യൂറര്‍ എന്ന ഫ്രഞ്ചുകാരനാണ്‌ ത്രിമാനജ്യാമിതിയുടെ അടിസ്ഥാനത്തില്‍ പരിപ്രക്ഷ്യചിത്രം വരയ്‌ക്കാനുള്ള പദ്ധതി കണ്ടുപിടിച്ചത്‌. പക്ഷേ, ഇപ്രകാരം വരയ്‌ക്കുന്ന ചിത്രങ്ങള്‍ക്ക്‌ നിഴലും നിറങ്ങളും നല്‌കി സ്വാഭാവികത വരുത്തേണ്ടത്‌ ആവശ്യമാണ്‌. ഇതിനെ മോടികൂട്ടല്‍ (Rendering) എന്നു പറയുന്നു. ആധുനികശില്‌പികള്‍ പ്രദര്‍ശനാവശ്യത്തിന്‌ ഏറ്റവും അധികം സ്വീകരിക്കുന്നത്‌ ഈ രീതിയാണ്‌.

ഡിസൈന്‍ പ്രദര്‍ശിപ്പിക്കുന്നതിന്‌ കൂടുതല്‍ അഭികാമ്യമായത്‌ മാതൃകകളുണ്ടാക്കുകയാണ്‌. കടലാസ്സു കൊണ്ടോ മരംകൊണ്ടോ പ്ലാസ്റ്റിക്കുകൊണ്ടോ കെട്ടിടത്തിന്റെ ആനുപാതികമായ മാതൃകകള്‍ നിര്‍മിക്കുന്നത്‌ ഇന്നു സാധാരണയാണ്‌. നിര്‍മാണം തുടങ്ങുന്നതിനുമുമ്പുതന്നെ അതിനെ വിലയിരുത്താന്‍ ഈ മാതൃകകള്‍ വളരെയേറെ സഹായിക്കുന്നു. മാതൃകാനിര്‍മാണം വാസ്‌തുവിദ്യാപഠനത്തിന്റെ ഒരു ഭാഗമായി കണക്കാക്കപ്പെടുന്നു. വാസ്‌തുവിദ്യയുടെ അര്‍ഥവ്യാപ്‌തി ഇന്നു വിപുലീകൃതമായിട്ടുണ്ട്‌. കെട്ടിടങ്ങളെ പരിസരങ്ങളുമായി സംയോജിപ്പിക്കാനും ഈ പരിസരങ്ങള്‍ക്കുതന്നെ രൂപംകൊടുക്കാനും പ്രത്യേകപരിചയം സിദ്ധിച്ച വാസ്‌തുശില്‌പികളുടെ സേവനം ഉപയോഗപ്പെടുത്തുന്നു. വാസ്‌തുവിദ്യയുടെ പ്രവര്‍ത്തനപരിധി നഗരസംവിധാനം വരെ ഇന്നു വ്യാപിച്ചിട്ടുണ്ട്‌. നോ: അംബരചുംബികള്‍; അര്‍ധകുംഭകം; ആധുനിക വാസ്‌തുവിദ്യ; ആര്‍ച്ചുകള്‍; ആര്‍ക്കിടെക്‌ചറല്‍ എന്‍ജിനീയറിങ്‌

(ടി.എസ്‌. ബാലഗോപാല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍