This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്തരദഹനയന്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:11, 16 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ആന്തരദഹനയന്ത്രം

കിലൃിേമഹ ഇീായൌശീിെേ ഋിഴശില

ഒരു ഇന്ധന-വായുമിശ്രിതം (ളൌലഹമശൃ ാശഃൌൃല) കത്തിയെരിഞ്ഞുണ്ടാകുന്ന അത്യധികം ചൂടുള്ള വാതകത്തിന്റെ മര്‍ദംകൊണ്ടു പ്രവര്‍ത്തിക്കുന്ന താപയന്ത്രം.

ലേഖനസംവിധാനം

ക. ആമുഖം

കക. ചരിത്രപശ്ചാത്തലം

കകക. വാതക ടര്‍ബൈന്‍

കഢ. തരംതിരിവുകള്‍

ഢ. ചതുഷ്സ്ട്രോക്കുയന്ത്രങ്ങള്‍

ഢക. ഇരുസ്ട്രോക്ക് യന്ത്രങ്ങള്‍

ഢകക. വാല്‍വും വാല്‍വ് യന്ത്രവിധിയും

ഢകകക. ഇന്ധനവ്യവസ്ഥ

കത. പെട്രോള്‍ യന്ത്രത്തിലെ ഇന്ധനപ്പമ്പ്

ത. കാര്‍ബുറേറ്റര്‍

തക. ഡീസല്‍ യന്ത്രത്തിലെ ഇന്ധനപ്പമ്പ്

തകക. അന്തഃക്ഷേപിണി

തകകക. ജ്വലനവ്യവസ്ഥ

തകഢ. അധിനിയന്ത്രണം

തഢ. സ്നേഹനം

തഢക. ശീതനം

തഢകക. ഇന്ധനവായു മിശ്രിതദഹനം - ദഹനഘട്ടങ്ങള്‍

തഢകകക. വിസ്ഫോടനം

തകത. സൂപ്പര്‍ ചാര്‍ജിങ്

തത. യന്ത്രപരിശോധനകള്‍, നിര്‍വഹണം,

നിര്‍വഹണ ആരേഖങ്ങള്‍

  ക. ആമുഖം. ആവിയന്ത്രവും ആവിടര്‍ബൈനും പോലെ ഒരു താപയന്ത്രമാണ് ആന്തരദഹനയന്ത്രവും. ആവിയന്ത്രത്തിലെയും ആന്തരദഹനയന്ത്രത്തിലെയും ഊര്‍ജത്തിന്റെ ഉറവിടം ഒന്നുതന്നെയാണെന്നു പറയാം. എന്നാല്‍ ആന്തരദഹനയന്ത്രം മറ്റെല്ലാ താപയന്ത്രങ്ങളെക്കാളും പലവിധത്തിലും മെച്ചപ്പെട്ടതാണ്. ആന്തരദഹനയന്ത്രങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം ഗതാഗതരംഗ(ൃമിുീൃമേശീിേ)ത്താണ്. ഈ വിഭാഗത്തില്‍പ്പെടുന്ന യന്ത്രങ്ങള്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളായ പ്രവര്‍ത്തനസരളതയും ഘനക്കുറവും ആന്തരദഹനയന്ത്രങ്ങളുടെ പ്രത്യേകതകളാണ്. ചെറുതും ഇടത്തരവുമായ പവര്‍ പ്ളാന്റുകളിലും വയലുകളിലും ചെറിയ വ്യവസായശാലകളിലും മറ്റും വാതകയന്ത്രങ്ങളും (ഏമ ലിഴശില) എണ്ണയന്ത്രങ്ങളും (ഛശഹ ലിഴശില) ഉപയോഗിക്കുന്നതിനുള്ള പ്രധാനകാരണം അവയുടെ പ്രവര്‍ത്തനസരളതയും അവിരാമപ്രവര്‍ത്തനത്തിലുള്ള ചെലവു കുറവുമാണ്. വലിയ വ്യവസായശാലകളിലും തീവണ്ടികളിലും കപ്പലുകളിലും മറ്റും പ്രധാനമായി പരിഗണിക്കേണ്ടത് യന്ത്രങ്ങളുടെ ഇന്ധനമിതോപയോഗം (ലര്യീിീാ ീള ളൌലഹ) ആണ്.
 ഒരു ആന്തരദഹനയന്ത്രത്തിലെ സിലിന്‍ഡറിനുള്ളില്‍ ഇന്ധന-വായു മിശ്രിത(ളൌലഹമശൃ ാശഃൌൃല)ത്തിന്റെ ജ്വലനംമൂലം താരതമ്യേന ഉയര്‍ന്ന മര്‍ദവും താപനിലയും ഉണ്ടാകുന്നു. ഈ ഉയര്‍ന്ന താപനിലയിലുള്ള ദഹന-ഉത്പന്നങ്ങളുടെ (ുൃീറൌര ീള രീായൌശീിെേ) മര്‍ദംമൂലം സിലിന്‍ഡറിനുള്ളിലെ പിസ്റ്റണിന്റെ ചലനം സാധ്യമാകുന്നു. മറ്റു പ്രത്യാഗാമിതാപയന്ത്രങ്ങളിലെപ്പോലെ (ഞലരശുൃീരമശിേഴ ഒലമ ഋിഴശില  ഉദാ. ആവിയന്ത്രം) ആവശ്യമായ യാന്ത്രികഭാഗങ്ങളുടെ സഹായത്തോടെ പിസ്റ്റണിന്റെ ഈ ചലനം യാന്ത്രിക ഊര്‍ജമാക്കി മാറ്റപ്പെടുന്നു.
 ആന്തരദഹനയന്ത്രം എന്ന പേരില്‍ നിന്നു തന്നെ വ്യക്തമാകുന്നതുപോലെ ഇത്തരം യന്ത്രങ്ങളില്‍ താപോര്‍ജം ഉത്പാദിപ്പിക്കപ്പെടുന്ന പ്രക്രിയ (ഇന്ധന-വായു മിശ്രിതത്തിന്റെ ദഹനം) യന്ത്രത്തിനുള്ളില്‍ത്തന്നെ നിര്‍വഹിക്കപ്പെടുന്നു. മാത്രമല്ല ദഹന ഉത്പാദങ്ങള്‍ പിസ്റ്റണില്‍ നേരിട്ടു സമ്മര്‍ദം പ്രയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റു യന്ത്രങ്ങളില്‍, ഇന്ധന-വായു മിശ്രിത ദഹനം യന്ത്രത്തിനു വെളിയില്‍വച്ചു നടക്കുകയും ദഹന ഉത്പന്നങ്ങളുടെ താപം മറ്റൊരു മാധ്യമത്തിനു കൈമാറുകയും ഈ മാധ്യമം യന്ത്രത്തിലെ ശക്ത്യുത്പാദനഭാഗങ്ങളെ പ്രവര്‍ത്തിപ്പിക്കുകയും ആണ് ചെയ്യുന്നത്. ഇത്തരം യന്ത്രങ്ങളെ ബാഹ്യദഹനയന്ത്രങ്ങള്‍ എന്നു വിളിക്കാം. ഉദാഹരണമായി ആവിയന്ത്ര(ടലേമാ ജീംലൃ ജഹമി)ത്തില്‍ ഇന്ധനദഹനത്താല്‍ ബോയിലര്‍ എന്ന ഘടകത്തില്‍വച്ച് വെള്ളം തപിപ്പിച്ച് നീരാവിയാക്കി മാറ്റുകയും ഈ നീരാവി തുടര്‍ന്ന് ആവിയന്ത്രത്തില്‍ കടത്തി പിസ്റ്റണെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.
  കക. ചരിത്രപശ്ചാത്തലം. ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പുതന്നെ പല വിധത്തിലുള്ള യന്ത്രങ്ങള്‍ നിര്‍മിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും 18-ാം ശ.-ത്തില്‍ ജെയിംസ് വാട്ട് പുറത്തിറക്കിയ ആവിയന്ത്രമാണ്, നേരത്തെ നടന്നിട്ടുള്ള പരീക്ഷണങ്ങളുടെ ഫലങ്ങള്‍ ഉപയോഗിച്ച് പ്രയോഗക്ഷമമായ രീതിയില്‍ നിര്‍മിച്ച ആദ്യത്തെ യന്ത്രം.
 യാന്ത്രികയുഗത്തില്‍ നിര്‍മിക്കപ്പെട്ട മിക്കവാറും എല്ലാ ഉത്പന്നങ്ങളെയുംപോലെ ആന്തരദഹനയന്ത്രവും ഒരാളുടെ മാത്രം കണ്ടുപിടുത്തത്തിന്റെ ഫലമല്ല. ഉദാഹരണമായി ഇത്തരം യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന പിസ്റ്റണ്‍ ബി.സി. 150-നോടടുത്തുതന്നെ കാറ്റടിക്കുവാനുള്ള പമ്പുകളില്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. അതുപോലെതന്നെ, നീരാവിയുടെ ചോര്‍ച്ച കുറയ്ക്കുവാന്‍ പിസ്റ്റണും സിലിന്‍ഡറിനും ഇടയില്‍ ഘടിപ്പിക്കുന്ന പാക്കിങ് എ.ഡി. 1764-ല്‍ ജെയിംസ് വാട്ട് ആണ് കണ്ടുപിടിച്ചത്. അതിനും വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആവിയന്ത്രത്തിലെ പിസ്റ്റണില്‍ പിച്ചള (യൃമ) കൊണ്ടുള്ള പിസ്റ്റണ്‍ വളയങ്ങള്‍ ഘടിപ്പിക്കുവാന്‍ തുടങ്ങിയത്. ഇപ്പോള്‍ ആന്തരദഹനയന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ലോഹംകൊണ്ടുള്ള പിസ്റ്റണ്‍ വളയങ്ങളുടെ ആവിര്‍ഭാവം ഇങ്ങനെയാണ്.
 ഏതാണ്ട് നൂറുവര്‍ഷത്തെ പഠനത്തിന്റെയും പരീക്ഷണങ്ങളുടെയും പരിണതഫലമാണ് ആധുനികരീതിയിലുള്ള ആന്തരദഹനയന്ത്രം. അനേകവര്‍ഷത്തെ പരീക്ഷണനീരിക്ഷണങ്ങളുടെ ഫലമായി ക്രമാനുഗതമായുണ്ടായ വിജ്ഞാനസമ്പത്തും കൂടുതല്‍ പരിചയം കൊണ്ടുണ്ടാകുന്ന പ്രായോഗികവൈദഗ്ധ്യവും നിര്‍മാണത്തിനാവശ്യമായ മെച്ചപ്പെട്ട പദാര്‍ഥങ്ങളുടെ ലഭ്യതയുമാണ് ആന്തരദഹനയന്ത്രങ്ങളുടെ വളര്‍ച്ചയ്ക്കു സഹായിച്ച ഘടകങ്ങള്‍.
  1677-ല്‍ ആബേ ഴാങ് ദോതെഫൊയ് (അയയല' ഖലമി റല ഒമൌലേളലൌശഹഹല), വെള്ളം പമ്പു ചെയ്യുവാന്‍ വെടിമരുന്നിന്റെ ദഹനഫലമായുണ്ടാകുന്ന ശൂന്യത ഉപയോഗിച്ചതു മുതല്ക്കാണ് പ്രയോഗക്ഷമമായ ആന്തരദഹനയന്ത്രം നിര്‍മിക്കുവാനുള്ള വഴി തെളിഞ്ഞത്. വെടിമരുന്നിന്റെ ദഹന ഉത്പന്നങ്ങള്‍ തണുക്കുന്നതുമൂലമുണ്ടാകുന്ന ഭാഗികശൂന്യത ഉപയോഗപ്പെടുത്തി, ജലം കൂടുതല്‍ ഉയരത്തിലേക്ക് ഉയര്‍ത്താമെന്ന് ഇദ്ദേഹം കണ്ടുപിടിച്ചു. ക്രിസ്ത്യന്‍ ഹീജന്‍സ് (ഇവൃശശെേമി ഔഴലി)  1680-ലും ഡെനീസ് പെപിന്‍ (ഉലിശ ജലുശി) 1690-ലും ഇതുപോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചില്ല. 1794-ല്‍ റോബര്‍ട്ട് സ്ട്രീറ്റ് (ഞീയലൃ ടൃലല), പിസ്റ്റണും പിസ്റ്റണ്‍ ചലനം ഘൂര്‍ണനഗതി(ൃീമേശീിേമഹ ാീശീിേ)യായി രൂപാന്തരപ്പെടുത്തുന്നതിനുള്ള യന്ത്രഭാഗങ്ങളും അടങ്ങിയ ഒരു ആന്തരദഹനയന്ത്രത്തിനുള്ള പേറ്റെന്റ് എടുത്തു. ഇന്ധന-വായുമിശ്രിതം ദഹനത്തിനു മുന്‍പ് മര്‍ദനവിധേയമാക്കുന്നത് നല്ലതാണെന്ന് 1801-ല്‍ ലെബോണ്‍ (ഘലയീി) അഭിപ്രായപ്പെട്ടുവെങ്കിലും ഈ തത്ത്വം പ്രായോഗികമാക്കാവുന്ന ഒരു യന്ത്രം നിര്‍മിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. 
 ഹൈഡ്രജന്‍-വായു-മിശ്രിതത്തിന്റെ വിസ്ഫോടനംമൂലമുണ്ടാകുന്ന ദഹന ഉത്പന്നങ്ങള്‍ തണുപ്പിക്കുമ്പോഴുണ്ടാകുന്ന ശൂന്യത ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രംകൊണ്ടുള്ള ചില പരീക്ഷണങ്ങള്‍ ഡബ്ള്യു. സെസില്‍ (ണ. ഇലരശഹ) 1820-നോടടുത്ത് നടത്തുകയുണ്ടായി. ഈ പരീക്ഷണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് വാതകയന്ത്രത്തെക്കുറിച്ചുള്ള ആദ്യത്തെ പ്രമാണരേഖ. 
  1823-ല്‍ സാമുവല്‍ ബ്രൌണ്‍ (ടമാൌലഹ ആൃീംി) ദഹന ഉത്പാദങ്ങളുടെ വികാസം മൂലമുളവാകുന്ന ശൂന്യത ഉപയോഗപ്പെടുത്തുന്ന വാതകയന്ത്രങ്ങള്‍ നിര്‍മിക്കുവാന്‍ ആരംഭിച്ചതോടെയാണ്  വാതകയന്ത്രത്തിന്റെ നിര്‍മാണവും വില്പനയും വ്യാപാരാടിസ്ഥാനത്തില്‍ ആരംഭിച്ചത്. വാതകയന്ത്രത്തിന്റെ വളര്‍ച്ചയില്‍ ബ്രൌണിനുള്ള സ്ഥാനം ആവിയന്ത്രത്തിന്റെ കാര്യത്തില്‍ ന്യൂ കോമനു(ചലം ഇീാലി)ള്ളതിനോട് താരതമ്യപ്പെടുത്താം. ബ്രൌണിന്റെ യന്ത്രങ്ങള്‍ വളരെ ഭാരമുള്ളവയും അപരിഷ്കൃതവും ആയിരുന്നുവെങ്കിലും പിന്നീട് നിലവില്‍വന്ന, കൂടുതല്‍ വിജയകരമായ യന്ത്രങ്ങളുടെ പല സവിശേഷതകളും അവയ്ക്കുണ്ടായിരുന്നു. 
  1824-ല്‍ സാദി കാര്‍ണോ (ടമറശ ഇമൃിീ) ആണ് ആന്തരദഹനയന്ത്രങ്ങളുടെ തെര്‍മോ-ഡൈനാമിക് തത്ത്വങ്ങളെക്കുറിച്ച് ആധികാരികമായ പഠനം ആദ്യമായി നടത്തിയത്. ഇദ്ദേഹം പ്രസിദ്ധീകരിച്ച, താപത്തിന്റെ ചാലക ശക്തിയെക്കുറിച്ചുള്ള ചിന്തകള്‍ (ഞലളഹലരശീിേ ീി വേല ങീശ്േല ജീംലൃ ീള ഒലമ) എന്ന ലഘുലേഖയില്‍ ആന്തരദഹനയന്ത്രങ്ങളുടെ മൌലികമായ തത്ത്വങ്ങള്‍ മാത്രമല്ല, ഈ ശാഖയില്‍ പിന്നീട് പല പരിവര്‍ത്തനങ്ങള്‍ക്കും വഴിതെളിച്ച   കാര്യങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. 
 ദഹന ഉത്പന്നങ്ങളുടെ വികാസംമൂലമുളവാകുന്ന ഭാഗിക ശൂന്യതയ്ക്കു പകരം ദഹനംകൊണ്ടുണ്ടാകുന്ന മര്‍ദം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന യന്ത്രം ആദ്യമായി നിര്‍മിച്ചത് 1883-ല്‍ ഡബ്ള്യു. എല്‍.റൈറ്റ് (ണ.ഘ. ണൃശഴവ) ആണ്. 1838-ല്‍ വില്യം ബാര്‍ണെറ്റ് (ണശഹഹശമാ ആമൃില) നിര്‍മിച്ച യന്ത്രത്തില്‍ ഇന്ധന-വായു മിശ്രിതം ദഹനത്തിനു മുന്‍പ് സമ്മര്‍ദത്തിനു വിധേയമാക്കുകയുണ്ടായി. ചാര്‍ജ് (ജ്വലന മിശ്രിതം) കത്തിക്കുവാനുള്ള ഒരു മാര്‍ഗദര്‍ശിജ്വാല(ജശഹീ ളഹമാല)യും ഈ ജ്വാല കെടുകയാണെങ്കില്‍ അതു വീണ്ടും കത്തിക്കാന്‍ സഹായിക്കുന്ന ഒരു ജ്വലന-കോക്കും (ശഴിശശിേഴ രീരസ) അദ്ദേഹം കണ്ടുപിടിച്ചു. ചാര്‍ജ് കത്തിക്കുവാന്‍ വൈദ്യുതി ഉപയോഗിക്കുന്നതിനു മുന്‍പ് മിക്കവാറും എല്ലാ യന്ത്രങ്ങളിലും ഈ സമ്പ്രദായമാണ് ഉപയോഗിച്ചിരുന്നത്. 
  1860-നു മുന്‍പ് വളരെ കുറച്ചു യന്ത്രങ്ങളേ വിജയകരമായി പ്രവര്‍ത്തിക്കത്തക്കവിധം നിര്‍മിക്കപ്പെട്ടിട്ടുള്ളു; മിക്കവാറും സംഭാവനകള്‍ വെറും ആശയരൂപത്തില്‍ തന്നെയായിരുന്നു. സാവധാനത്തില്‍, പ്രായോഗികവൈഷമ്യങ്ങള്‍ പലതും തരണം ചെയ്യാനും ആശയങ്ങള്‍ പ്രവൃത്തിരൂപത്തില്‍ കൊണ്ടുവരാനും കഴിഞ്ഞു. 1860-ല്‍ ജെ.ജെ. ലിണോയര്‍ (ഖ.ഖ. ഘശിീശൃ), മിക്കവാറും തൃപ്തികരമായ ഒരു യന്ത്രം പുറത്തിറക്കി. എന്നാല്‍ പുതിയതെന്നോ മൌലികമെന്നോ അവകാശപ്പെടാവുന്ന യാതൊന്നും ലിണോയര്‍യന്ത്രത്തില്‍ ഉണ്ടായിരുന്നില്ല. സ്ളൈഡുവാല്‍വുകള്‍ ഉപയോഗിച്ച് വാതകവും വായുവും പ്രവേശിപ്പിക്കുവാനും ബഹിര്‍ഗമിപ്പിക്കുവാനും സാധിക്കുന്ന ഒരു ഉഭയക്രിയാ (റീൌയഹല മരശിേഴ) ആവിയന്ത്രത്തിന്റെ പരിഷ്കൃതരൂപം മാത്രമായിരുന്നു അത്. 
 ചാര്‍ജ് യന്ത്രത്തിന്റെ സിലിന്‍ഡറില്‍ പ്രവേശിക്കുന്നതിനു മുന്‍പ് പമ്പ് ഉപയോഗിച്ച് അതിന്റെ മര്‍ദം വര്‍ധിപ്പിക്കുകയാണെങ്കില്‍ ദഹന ഉത്പന്നങ്ങള്‍ കൂടുതല്‍ വികസിക്കുമെന്നും തദ്വാരാ, കൂടുതല്‍ യാന്ത്രികോര്‍ജം കിട്ടുമെന്നും ജി. ഷ്മിറ്റ് (ഏ. ടരവാശറ) നിര്‍ദേശിച്ചു (1861). 1862-ല്‍ അല്‍ഫോണ്‍സ് ബ്യൂ റോഷാസ് (അഹുവീിലെ ആലമൌ ഞീരവമ) പ്രസിദ്ധീകരിച്ച ചില നിര്‍ദേശങ്ങളിലാണ് ആധുനിക മോട്ടോര്‍വാഹനങ്ങളുടെ പ്രവര്‍ത്തനചക്രം അധിഷ്ഠിതമായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പരമാവധി പ്രവര്‍ത്തനക്ഷമത (ാമഃശാൌാ ലളളശരശലിര്യ) ലഭിക്കുന്നതിന് ഉണ്ടായിരിക്കേണ്ട ഉപാധികള്‍ താഴെപറയുന്നവയാണ്: (1) സിലിന്‍ഡറിന്റെ വ്യാപ്തം ഏറ്റവും കൂടുതലും ശീതനപ്രതലം (രീീഹശിഴ ൌൃളമരല) ഏറ്റവും കുറവും ആയിരിക്കണം; (2) ജ്വലന ഉത്പന്നങ്ങളുടെ വികാസം കഴിയുന്നിടത്തോളം വേഗത്തില്‍ ആയിരിക്കണം; (3) വികാസാനുപാതം കഴിയുന്നതും കൂടിയിരിക്കണം, (4) ഇന്ധന-വായു മിശ്രിതത്തിന്റെ മര്‍ദം ഏറ്റവും കൂടുതലായിരിക്കണം. പരമാവധി പ്രവര്‍ത്തനക്ഷമത ലഭിക്കുന്നതിന് ഓരോ പ്രവര്‍ത്തനത്തിന്റെയും ക്രമം എങ്ങനെയായിരിക്കണമെന്നുള്ള കാര്യത്തില്‍ ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്: (1) സിലിന്‍ഡറിലെ പിസ്റ്റണിന്റെ ചൂഷണസ്ട്രോക്ക് (ൌരശീിേ ൃീസല) മുഴുവനും മിശ്രിതം പ്രവേശിപ്പിക്കുവാന്‍ വിനിയോഗിക്കുക; (2) പിസ്റ്റണിന്റെ അടുത്ത സ്ട്രോക്കില്‍ നേരത്തെ പ്രവേശിപ്പിച്ച മിശ്രിതം മര്‍ദനവിധേയമാക്കുക; (3) മര്‍ദനസ്ട്രോക്കിന്റെ അവസാനം മിശ്രിതം ജ്വലിപ്പിക്കുകയും ജ്വലന ഉത്പന്നങ്ങള്‍ പിസ്റ്റണിന്റെ അടുത്ത സ്ട്രോക്കില്‍ വികസിക്കുവാന്‍ അനുവദിക്കുകയും ചെയ്യുക; (4) നാലാമത്തെ സ്ട്രോക്കില്‍ വികാസം പൂര്‍ത്തിയാക്കിയ ദഹന ഉത്പന്നങ്ങളെ സിലിന്‍ഡറില്‍നിന്നും നിഷ്കാസനം ചെയ്യുക. 
 റോഷാസ് പ്രായോഗികമായ പരീക്ഷണങ്ങള്‍ നടത്തുകയോ  മേല്പറഞ്ഞ തത്ത്വങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം നിര്‍മിക്കുകയോ ചെയ്തില്ലെങ്കിലും യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെയും കഴിവിനെയുംകുറിച്ചുള്ള ഇദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ആന്തരദഹനയന്ത്രത്തിന്റെ വളര്‍ച്ചയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഇദ്ദേഹത്തിന്റെ നിഗമനങ്ങള്‍ മുഴുവന്‍ സിദ്ധാന്തപരമായിരുന്നതിനാല്‍, ചതുഷ്സ്ട്രോക്കുയന്ത്ര(ളീൌൃ ൃീസല ലിഴശില)ങ്ങളുടെ മൌലികതത്ത്വങ്ങള്‍ ആവിഷ്കരിച്ചതിന്റെ മുഴുവന്‍ പങ്കും ഇദ്ദേഹത്തിന്റേതല്ല. ആ നേട്ടത്തോടുബന്ധിച്ച് നിക്കോളാസ് ഓട്ടോ (ചശരവീഹമ ഛീ) എന്ന നാമധേയം ആണ് കൂടുതല്‍ അറിയപ്പെടുന്നത്. 
  1867-ല്‍ ഓട്ടോ, ലാന്‍ഗേന്‍ എന്നിവര്‍ ആരംഭിച്ച കമ്പനി സ്വതന്ത്ര പിസ്റ്റണ്‍ യന്ത്രങ്ങള്‍ (ളൃലല ുശീി ലിഴശില) വന്‍തോതില്‍ നിര്‍മിക്കുവാന്‍ തുടങ്ങി. ഇതിനു മുന്‍പുതന്നെ ഇത്തരം യന്ത്രങ്ങള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും ഓട്ടോ-ലാന്‍ഗേന്‍യന്ത്രങ്ങള്‍ പ്രവര്‍ത്തനത്തിലും രൂപകല്പനയിലും മെച്ചപ്പെട്ടവയായിരുന്നു. ചതുഷ്സ്ട്രോക്കുവിഭാഗത്തില്‍പ്പെടുന്ന ഈ യന്ത്രത്തില്‍ ആദ്യത്തെ സ്ട്രോക്കിന്റെ പകുതിയോളം വാതക-വായുമിശ്രിതം പ്രവേശിപ്പിക്കുന്നു. പിന്നീട് ഈ ചാര്‍ജ് വൈദ്യുതി ഉപയോഗിച്ച് കത്തിക്കുകയും വിസ്ഫോടനഫലമായി പിസ്റ്റണ്‍ കവര്‍ഭാഗത്തേക്കു തള്ളപ്പെടുകയും ചെയ്യുന്നു. പിസ്റ്റണ്‍, സിലിന്‍ഡറിന്റെ മേല്‍ഭാഗത്തെത്തുമ്പോള്‍ അടിയില്‍ ഒരു ഭാഗികശൂന്യത ഉണ്ടാകുകയും, പിസ്റ്റണ്‍ അതിന്റെ ഭാരവും അതിന്റെമേലുള്ള അന്തരീക്ഷമര്‍ദവും കാരണം താഴേക്കു നീങ്ങുകയും ചെയ്യുന്നു. ഈ യന്ത്രത്തിന് ശക്തി താരതമ്യേന കുറവും പ്രവര്‍ത്തനം ശബ്ദമുഖരിതവുമായിരുന്നുവെങ്കിലും ലിണോര്‍ യന്ത്രത്തെ അപേക്ഷിച്ച് ഇതിന്റെ ഇന്ധനച്ചെലവ് വളരെ കുറവായിരുന്നു. വിപണിയിലെ ഇതിന്റെ വിജയത്തിനു പ്രധാനകാരണം ഈ ഇന്ധനമിതത്വമായിരുന്നു. 
 ബ്യൂ റോഷാസിന്റെ തത്ത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഓട്ടോയും ലാന്‍ഗേനുംകൂടി 1876-ല്‍ ഒരു പുതിയ യന്ത്രം പുറത്തിറക്കി. 'നിശ്ശബ്ദ ഓട്ടോ യന്ത്രം' (ഛീ ടശഹലി ഋിഴശില) എന്ന പേരിലാണ് അത് അറിയപ്പെട്ടത്. ആധുനിക മോട്ടോര്‍ വാഹനങ്ങളുടെ മൌലികതത്ത്വങ്ങളില്‍ അധിഷ്ഠിതമായതും ജ്വലനത്തിനു മുന്‍പ് വാതക-വായുമിശ്രിതം മര്‍ദനവിധേയമാക്കിയതുമായ ആദ്യത്തെ ചതുഷ്സ്ട്രോക്കുയന്ത്രമായിരുന്നു അത്. 
  കകക. വാതക ടര്‍ബൈന്‍ (ഏമ ഠൌൃയശില). അവിരാമമായ കറക്കം  പ്രത്യാഗാമി (ൃലരശുൃീരമശിേഴ) ചലനത്തെക്കാള്‍ എല്ലാവിധത്തിലും മെച്ചമാണ്. പ്രത്യാഗാമിയന്ത്രത്തിലെ പല ദൂഷ്യങ്ങള്‍ക്കും കാരണം അവയിലെ പല ഘടകങ്ങളുടെയും ചലനത്തിനും സിലിന്‍ഡറിനുള്ളിലെ ദഹനത്തിനും വരുന്ന തടസ്സങ്ങള്‍ ആണ്. വാതക ടര്‍ബൈന്റെ മൌലികതത്ത്വം മറ്റെല്ലാ താപയന്ത്രങ്ങളുടേതിനെക്കാളും മന്‍പുതന്നെ അറിയപ്പെട്ടിരുന്നു. ബി.സി. 130-ല്‍ അലക്സാണ്ട്രിയയിലെ 'ഹീറോ' ഇത്തരത്തിലുള്ള ഒരു യന്ത്രം നിര്‍മിച്ചതായി പറയപ്പെടുന്നു. എന്നാല്‍ ഇരുപതാം ശതകത്തിന്റെ ആരംഭം വരെ പ്രയോഗക്ഷമമായ ഒരു വാതക ടര്‍ബൈന്‍ നിര്‍മിക്കപ്പെട്ടിരുന്നില്ല. ഒരു ബഹുഘട്ട അക്ഷീയപ്രവാഹമര്‍ദകവും (ങൌഹശേമെേഴല മഃശമഹ ളഹീം രീാുൃലീൃ) പ്രതിക്രിയാടര്‍ബൈനും (ഞലമരശീിേ ൌൃയശില) അടങ്ങിയ ഒരു ടര്‍ബൈന്‍ യൂണിറ്റിന്റെ രൂപരേഖ 1872-ല്‍ എഫ്. സ്റ്റോള്‍സേ (എ. ടീഹ്വല) തയ്യാറാക്കുകയുണ്ടായി. 
  19-ാം ശ.-ത്തിന്റെ അവസാനത്തിലും ഇരുപതാം ശ.-ത്തിന്റെ ആരംഭത്തിലുമായി പല പേറ്റന്റുകളും നല്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമായ ഒരു വാതകടര്‍ബൈന്‍ നിര്‍മിക്കപ്പെട്ടത് 1902-ല്‍ സ്റ്റാന്‍ഫോര്‍ഡ് എ. മോസ്സ് (ടമിേറമൃറ അ. ങീ), ഒരു ഡീ-ലാവല്‍ടര്‍ബൈന്‍ വാതകടര്‍ബൈനായി രൂപാന്തരപ്പെടുത്തിയപ്പോഴാണ്. 
 പ്രവര്‍ത്തനതത്ത്വം. സരളവാതക ടര്‍ബൈന്റെ പ്രവര്‍ത്തനതത്ത്വം താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിന്റെ (ചി. 1) സഹായത്തോടെ മനസ്സിലാക്കാം. 
 വാതകടര്‍ബൈന്‍, ബ്രേയ്ടന്‍ ചക്ര(ആൃമ്യീി ര്യരഹല)ത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്നു. 
 സരളവാതകടര്‍ബൈന്‍ യൂണിറ്റിലെ പ്രധാന ഘടകങ്ങള്‍ വായുമര്‍ദകവും (മശൃ രീാുൃലീൃഇ) ദഹന അറയും (രീായൌശീിെേ രവമായലൃആ) വാതക ടര്‍ബൈനും (ഠ) ആണ്. വായുമര്‍ദകത്തില്‍ വച്ച് വായുവിന്റെ മര്‍ദം അന്തരീക്ഷമര്‍ദത്തെക്കാള്‍ വളരെ മടങ്ങു വര്‍ധിപ്പിക്കുന്നു. പിന്നീട് ഈ വായു, ദഹന അറയില്‍ എത്തുന്നു. ദഹന അറയില്‍വച്ച് ഇന്ധന-വായുമിശ്രിതത്തിന്റെ ദഹനം നടക്കുന്നു. വാതകടര്‍ബൈനില്‍വച്ചു നടക്കുന്ന ദഹന ഉത്പന്നങ്ങളുടെ വികാസം മൂലം വാതകടര്‍ബൈന്‍ബ്ളേഡുകള്‍ ചലിപ്പിക്കപ്പെടുന്നു. 
 സാധാരണയായി ഉത്പാദിപ്പിക്കപ്പെടുന്ന ശക്തിയില്‍ ഒരു ഭാഗം വായുമര്‍ദകം പ്രവര്‍ത്തിപ്പിക്കുവാന്‍ വിനിയോഗിക്കുന്നു. വായുമര്‍ദകത്തിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഒരു സ്റ്റാര്‍ട്ടറി (മൃെേലൃേ)ന്റെ സഹായമാവശ്യമാണ്. 
 ഉയര്‍ന്ന താപനില താങ്ങുവാന്‍ കെല്പുള്ള പദാര്‍ഥങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങിയതോടുകൂടി ടര്‍ബൈന്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായിത്തീര്‍ന്നു. കൂടാതെ, രണ്ടു മര്‍ദകഘട്ടങ്ങളുടെ ഇടയില്‍ ഒരു മധ്യശീതകം (ശിലൃേ രീീഹലൃ) ഉപയോഗിച്ചും താപോര്‍ജം ഒരു ഹീറ്റ് ക്സ്ചേഞ്ചറിന്റെ സഹായത്താല്‍ കൂടുതല്‍ ഫലപ്രദമായി വിനിയോഗിച്ചും ടര്‍ബൈന്‍-മര്‍ദക യൂണിറ്റിന്റെ ക്ഷമത വര്‍ധിപ്പിക്കുന്നു. 
 വളരെ കൃത്യമായി പറഞ്ഞാല്‍ വാതകടര്‍ബൈന്‍ ആന്തരദഹനയന്ത്രങ്ങളുടെ വിഭാഗത്തില്‍പ്പെടുന്നില്ല. എന്നാല്‍ വാതകടര്‍ബൈന്‍ ആന്തരദഹനയന്ത്രങ്ങളുടെ വളര്‍ച്ചയിലെ ഒരു സുപ്രധാനഘട്ടത്തെ കുറിക്കുന്നു. വാതകടര്‍ബൈനെ സ്പര്‍ശിക്കാതെ, ആന്തരദഹനയന്ത്രങ്ങളുടെ വളര്‍ച്ചയുടെ ചരിത്രം പൂര്‍ണമാവില്ല നോ: വാതകടര്‍ബൈന്‍
  കഢ. തരം തിരിവുകള്‍. ആന്തരദഹനയന്ത്രങ്ങളെ താഴെ കൊടുത്തിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ പല വിഭാഗങ്ങളായി തിരിക്കാം. 
 1. ചക്രം (ര്യരഹല). ഏതു തെര്‍മോഡൈനാമിക് (താപഗതിക) ചക്രത്തെ ആധാരമാക്കിയാണ് ഇവ പ്രവര്‍ത്തിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തി ആന്തരദഹനയന്ത്രങ്ങളെ ഓട്ടോയന്ത്രം, ഡീസല്‍യന്ത്രം, അര്‍ധഡീസല്‍യന്ത്രം എന്നിങ്ങനെ തരം തിരിക്കാം. ഓട്ടോയന്ത്രം ഓട്ടോചക്രത്തെയും (ഛീ ര്യരഹല), ഡീസല്‍യന്ത്രം ഡീസല്‍ (റശലലെഹ) ചക്രത്തെയും, അര്‍ധഡീസല്‍ യന്ത്രം അര്‍ധഡീസല്‍ (ദ്വൈത) ചക്ര(റൌലഹ ര്യരഹല)ത്തെയും ആധാരമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. യന്ത്രത്തിനാധാരമായ ചക്രം (ര്യരഹല) മാറുമ്പോള്‍ യന്ത്രങ്ങളുടെ മൌലികമായ രൂപസംവിധാനത്തിലും മാറ്റമുണ്ടാകും. 
 2. സ്ട്രോക്കുകള്‍ (ൃീസല). സിലിന്‍ഡറിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ (ല്ലി) പിസ്റ്റണിന്റെ എത്ര സ്ട്രോക്കുകൊണ്ടാണ് പൂര്‍ത്തിയാകുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തി ഇത്തരം യന്ത്രങ്ങളെ ചതുഷ് സ്ട്രോക്കു യന്ത്രങ്ങള്‍ (ളീൌൃൃീസല ലിഴശില) എന്നും ഇരുസ്ട്രോക്കു (ംീൃീസല) യന്ത്രങ്ങള്‍ എന്നും വിഭജിക്കാം. സിലന്‍ഡറിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ - വായു-ഇന്ധനമിശ്രിതത്തിന്റെ (അല്ലെങ്കില്‍, വായുവിന്റെ) പ്രവേശനം, മര്‍ദനം, വികാസം, ദഹനഉത്പന്നങ്ങളുടെ ബഹിഷ്കരണം-പിസ്റ്റണിന്റെ നാലു സ്ട്രോക്കുകളിലായി (അതായത്, ക്രാങ്ക്ഷാഫ്ടിന്റെ രണ്ടു കറക്കംകൊണ്ട്) പൂര്‍ത്തിയാക്കുന്ന യന്ത്രങ്ങള്‍ ചതുഷ്സ്ട്രോക്കുയന്ത്രങ്ങള്‍ എന്നറിയപ്പെടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കുവാന്‍ പിസ്റ്റണിന്റെ രണ്ടു സ്ട്രോക്കുകള്‍ (അതായത്, ക്രാങ്ക്ഷാഫ്ടിന്റെ ഒരു കറക്കം) മാത്രം മതിയാകുന്ന യന്ത്രങ്ങളെ ഇരുസ്ട്രോക്കുയന്ത്രങ്ങള്‍ എന്നു പറയുന്നു. 
 3. ഇന്ധനം (ളൌലഹ). ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അവസ്ഥയുടെ (ഖരം, ദ്രവം, വാതകം) അടിസ്ഥാനത്തില്‍ യന്ത്രങ്ങളെ മൂന്നായി തരംതിരിക്കാം. ദ്രവ ഇന്ധനയന്ത്രങ്ങളെ (ഘശൂൌശറ എൌലഹ ഋിഴശില) ഗ്യാസലിന്‍ (ഏമീഹശി), ആല്‍ക്കഹോള്‍ (അഹരീവീഹ) തുടങ്ങി പെട്ടെന്ന് ബാഷ്പീകരിക്കുന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവ, ഘനഎണ്ണകള്‍ (വലമ്യ് ീശഹ) ഉപയോഗിക്കുന്നവ എന്നു വീണ്ടും വിഭജിക്കാം. 
 മര്‍ദന അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ ഘന എണ്ണ യന്ത്രങ്ങളെ മൂന്നായി തരംതിരിക്കാം. മര്‍ദന അനുപാതം വളരെ കുറവായ യന്ത്രങ്ങളില്‍ ജ്വലനം നടക്കുന്നത് ഉയര്‍ന്ന താപനിലയിലുള്ള ഒരു പ്രതലത്തിന്റെ സഹായത്തോടെയാണ്. തപ്തതല (വീ ൌൃളമരല)മായി, സാധാരണ ഒരു വൈദ്യുത സ്ഫുലിംഗമോ (ലഹലരൃശര ുമൃസ) തപ്തബള്‍ബോ (വീ യൌഹയ) ഉപയോഗിക്കുന്നു. ഇടത്തരം മര്‍ദന അനുപാതത്തോടുകൂടിയ യന്ത്രങ്ങളില്‍ മര്‍ദനസ്ട്രോക്കിന്റെ അവസാനം ഉയര്‍ന്ന മര്‍ദം മൂലം സ്വയംജ്വലനം (മൌീ ശഴിശശീിേ) നടക്കുന്നു. ഇത്തരം യന്ത്രങ്ങളില്‍ യന്ത്രപ്രവര്‍ത്തനം ആരംഭിക്കുവാന്‍ ഒരു ജ്വാലക(ശഴിശീൃ)ത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ മര്‍ദന അനുപാതം വളരെ കൂടുതലായുള്ള യന്ത്രങ്ങളില്‍ ഇതിന്റെ ആവശ്യമില്ല; ഉയര്‍ന്ന മര്‍ദം സൃഷ്ടിക്കുന്ന ചൂടുകൊണ്ട് മര്‍ദനസ്ട്രോക്കിന്റെ അവസാനം ഇന്ധന-വായുമിശ്രിതം സ്വയം ജ്വലനത്തിനു വിധേയമാകുന്നു. 
 ഒരു യന്ത്രത്തിന്റെ മര്‍ദന അനുപാതമനുസരിച്ച് അതിന്റെ രൂപഘടനയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതാവശ്യമാണ്. മര്‍ദന അനുപാതം വളരെ കൂടുതലാണെങ്കില്‍ (ഉദാ. ഡീസല്‍ യന്ത്രം) ചൂഷണസ്ട്രോക്കില്‍ വായുവും ഇന്ധനവും ഒരുമിച്ചു പ്രവേശിപ്പിക്കുവാന്‍ കഴിയുകയില്ല. അങ്ങനെ ചെയ്താല്‍ മര്‍ദനസ്ട്രോക്ക് അവസാനിക്കുന്നതിനു മുമ്പുതന്നെ മിശ്രിതം മുന്‍ജ്വലന(ുൃലശഴിശശീിേ)ത്തിനു വിധേയമാകാം. അതിനാല്‍ ഇടത്തരം യന്ത്രങ്ങളില്‍, ചൂഷണസ്ട്രോക്കില്‍ വായു മാത്രം പ്രവേശിപ്പിക്കുകയും മര്‍ദനസ്ട്രോക്കില്‍ അവസാനം ഇന്ധനം ഒരു അന്തഃക്ഷേപിണി (ശിഷലരീൃ) മുഖേന സിലിന്‍ഡറിലേക്കു കടത്തുകയുമാണ് ചെയ്യുന്നത്.  എന്നാല്‍ സ്ഫുലിംഗജ്വലന(ുമൃസ ശഴിശശീിേ) യന്ത്രങ്ങളില്‍ വായുവും ഇന്ധനവും കാര്‍ബുറേറ്റര്‍ (രമൃയൌൃലീൃ) എന്ന ഘടകത്തില്‍വച്ച് വേണ്ട അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി, ചൂഷണസ്ട്രോക്കിലൂടെ സിലിന്‍ഡറില്‍ പ്രവേശിപ്പിക്കുന്നു. 
 ഖരരൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രങ്ങള്‍ ഇക്കാലത്തു വിരളമാണ്. വാതകരൂപത്തിലുള്ള ഇന്ധനം ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ (ഴമ ലിഴശില), ഓട്ടോചക്രത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സ്ഫുലിംഗജ്വലനയന്ത്രങ്ങളുടെ വിഭാഗത്തില്‍പ്പെടുന്നു. 
 4. ജ്വലനം. നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്ധന-വായുമിശ്രിതം ജ്വലിപ്പിക്കുന്ന രീതിയെ അടിസ്ഥാനമാക്കി ആന്തരദഹനയന്ത്രങ്ങളെ സ്ഫുലിംഗജ്വലനയന്ത്രങ്ങള്‍, മര്‍ദ ജ്വലനയന്ത്രങ്ങള്‍, തപ്തബള്‍ബു ജ്വലനയന്ത്രങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാം. 
 പൊതു രൂപരേഖയെ (ഴലിലൃമഹ റലശെഴി) അടിസ്ഥാനപ്പെടുത്തി യന്ത്രങ്ങളെ ഏകക്രിയാ (ശിെഴഹല മരശിേഴ) യന്ത്രങ്ങള്‍ എന്നും ഉഭയക്രിയാ (റീൌയഹല മരശിേഴ) യന്ത്രങ്ങള്‍ എന്നും തരംതിരിക്കാം. സാധാരണമായി വളരെ വലിയ യന്ത്രങ്ങള്‍ മാത്രമേ ഉഭയക്രിയായന്ത്രങ്ങളായി നിര്‍മിക്കാറുള്ളു. സിലിന്‍ഡറിന്റെ അക്ഷം തിരശ്ചീനദിശയിലാണോ ലംബദിശയിലാണോ എന്നുള്ളതിനെ അടിസ്ഥാനമാക്കി യന്ത്രങ്ങളെ ക്ഷൈതിജയന്ത്രങ്ങള്‍ (വീൃശ്വീിമേഹ ലിഴശില), ഊര്‍ധ്വമുഖയന്ത്രങ്ങള്‍ അഥവാ (്ലൃശേരമഹ ലിഴശില) ്യന്ത്രങ്ങള്‍ എന്ന രണ്ടു വിഭാഗത്തില്‍പെടുത്താം. ഒരു യന്ത്രത്തിലെ സിലിന്‍ഡറുകളുടെ എണ്ണം ഒന്നോ അതില്‍ കൂടുതലോ എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തി ആന്തരദഹനയന്ത്രങ്ങളെ ഏകപദയന്ത്രങ്ങള്‍ എന്നും ബഹുപദയന്ത്രങ്ങള്‍ എന്നും വിഭജിക്കാറുണ്ട്. 
  ്യന്ത്രത്തിലെ സിലിന്‍ഡറുകള്‍, അക്ഷങ്ങള്‍ പരസ്പരം കൂട്ടിമുട്ടുന്ന രണ്ടു തലങ്ങളിലായി സംവിധാനം ചെയ്യുന്നു; അതിനാല്‍ ഒരു ജോഡി സിലിന്‍ഡറുകളിലെ പിസ്റ്റണ്‍ ഒരേ ക്രാങ്കിനാല്‍ പ്രവര്‍ത്തിപ്പിക്കപ്പെടുന്നു. ഈ സംവിധാനംമൂലം ക്രാങ്ക്ഷാഫ്ടിന്റെ നീളം വളരെ കുറയ്ക്കുവാന്‍ കഴിയുന്നു. ത്രിജ്യയന്ത്ര(ൃമറശമഹ ലിഴശില)ങ്ങളില്‍ ഇതേരീതി, കുറച്ചുകൂടി വിപുലപ്പെടുത്തിയിരിക്കുന്നു; ഒരേ ക്രാങ്ക് അഞ്ചോ, ഏഴോ, ഒന്‍പതോ പിസ്റ്റണുകളെ പ്രവര്‍ത്തിപ്പിക്കുന്നു. 
  ഢ. ചതുഷ്സ്ട്രോക്കു യന്ത്രങ്ങള്‍. ചിത്രങ്ങള്‍ ഒരു ചതുഷ്സ്ട്രോക്കു പെട്രോള്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നു (ചി. 2). താഴെ കൊടുത്തിരിക്കുന്ന വിധത്തിലാണ് സിലിന്‍ഡറിലെ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. 
 1. പ്രവേശനസ്ട്രോക്ക് (ൌരശീിേ ൃീസല). ഒരു ഊര്‍ധ്വമുഖയന്ത്രത്തില്‍, പിസ്റ്റണ്‍ സിലിന്‍ഡറിന്റെ മേല്‍ഭാഗത്തു (ഊര്‍ധ്വനിശ്ചലസ്ഥാനം-ീു റലമറരലിൃല) നിന്നും അധോ-നിശ്ചലസ്ഥാന (യീീാ റലമറ രലിൃല) ത്തേക്കു നീങ്ങുന്നു. ഈ സമയം പ്രവേശന വാല്‍വ് തുറന്നും, രേചന വാല്‍വ് (ലഃവമൌ ്മഹ്ല) അടഞ്ഞും ഇരിക്കുന്നു. തുറന്നിരിക്കുന്ന പ്രവേശന വാല്‍വില്‍കൂടി ഇന്ധന-വായു മിശ്രിതം (ഡീസല്‍ യന്ത്രത്തിലാണെങ്കില്‍ വായു മാത്രം) സിലിന്‍ഡറില്‍ പ്രവേശിക്കുന്നു (ചി. 2മ).
 2. മര്‍ദനസ്ട്രോക്ക്. പിസ്റ്റണ്‍ അതിന്റെ കീഴ്-നിശ്ചല സ്ഥാനത്തു നിന്നും മുകളിലേക്കു നീങ്ങുന്നു. (ചി. 2യ). പ്രവേശനവാല്‍വും രേചനവാല്‍വും ഈ സമയം അടഞ്ഞിരിക്കും. സിലിന്‍ഡറില്‍ പ്രവേശിക്കപ്പെട്ട ചാര്‍ജ് മര്‍ദനവിധേയമാക്കപ്പെടുന്നു. ഇതിന്റെ ഫലമായി ചാര്‍ജിന്റെ മര്‍ദവും താപനിലയും വര്‍ധിക്കുന്നു. സിലിന്‍ഡറിന്റെ മേല്‍ഭാഗത്ത് പിസ്റ്റണ്‍ എത്തുന്നതുവരെ മര്‍ദനസ്ട്രോക്ക് തുടരുന്നു. 
 3. വികാസ സ്ട്രോക്ക്. പിസ്റ്റണ്‍ സിലിന്‍ഡറിന്റെ മേല്‍ഭാഗത്തെത്തുമ്പോള്‍ ഒരു സ്പാര്‍ക്ക്പ്ളഗ്ഗിന്റെ സഹായത്താല്‍ മിശ്രിതം ജ്വലിപ്പിക്കപ്പെടുന്നു. വിസ്ഫോടനഫലമായി മര്‍ദം വളരെ വര്‍ധിക്കുകയും ദഹന ഉത്പന്നങ്ങള്‍ പിസ്റ്റണെ ക്രാങ്കുഭാഗത്തേക്ക് തള്ളിനീക്കി വികസിക്കുകയും ചെയ്യുന്നു. ദഹന-ഉത്പന്നങ്ങളുടെ വികാസം മൂലമാണ് ഫലപ്രദമായ യന്ത്രശക്തി ലഭിക്കുന്നത്. പിസ്റ്റണ്‍ സിലിന്‍ഡറിന്റെ കീഴ്സ്ഥാനത്തെത്തുന്നതുവരെ വികാസ സ്ട്രോക്കു തുടരുന്നു (ചി. 2ര).
 ഡീസല്‍യന്ത്രത്തില്‍ മര്‍ദനസ്ട്രോക്കിന്റെ അവസാനത്തില്‍ ഇന്ധനം സിലിന്‍ഡറിലേക്ക് അന്തഃക്ഷേപണം ചെയ്യുകയാണ് ചെയ്യുന്നത്. മര്‍ദന-അനുപാതം താരതമ്യേന കൂടുതലായതിനാല്‍ ജ്വലനത്തിന് ഒരു സ്പാര്‍ക്ക് പ്ളഗ്ഗിന്റെ ആവശ്യമില്ല. 
 4. രേചന സ്ട്രോക്ക്. പിസ്റ്റണ്‍ സിലിന്‍ഡറിന്റെ മേല്‍സ്ഥാനത്തേക്ക് നീങ്ങുന്നു (ചി. 2റ). ഈ സമയം പ്രവേശനവാല്‍വ് അടഞ്ഞും രേചനവാല്‍വ് തുറന്നും ഇരിക്കുന്നു. തുറന്നിരിക്കുന്ന രേചനവാല്‍വില്‍ക്കൂടി വികാസം പൂര്‍ത്തിയായ ദഹന ഉത്പന്നങ്ങള്‍ പുറത്തേക്കു പോകുന്നു. 
 വീണ്ടും പിസ്റ്റണ്‍ കീഴ്ഭാഗത്തേക്കു നീങ്ങുമ്പോള്‍ മിശ്രിതം പ്രവേശിപ്പിക്കപ്പെടുകയും മേല്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ക്രമത്തില്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. 
 മേല്പറഞ്ഞ വിധത്തിലുള്ള പ്രവര്‍ത്തനം വളരെ സൈദ്ധാന്തികം (വേലീൃലശേരമഹ) ആണ്. യഥാര്‍ഥത്തില്‍ പ്രവേശന വാല്‍വിന്റെയും രേചനവാല്‍വിന്റെയും അടയ്ക്കലും തുറക്കലും കൃത്യമായി ഊര്‍ധ്വനിശ്ചലസ്ഥാനത്തും അധോനിശ്ചലസ്ഥാനത്തുമല്ല നടക്കുന്നത്. ഉദാഹരണമായി, പിസ്റ്റണ്‍ അതിന്റെ രേചനസ്ട്രോക്കു പൂര്‍ത്തിയാക്കുന്നതിനു അല്പം മുമ്പുതന്നെ പ്രവേശനവാല്‍വു തുറക്കുന്നു. അതുപോലെതന്നെ പിസ്റ്റണ്‍ സിലിന്‍ഡറിന്റെ മേല്‍ഭാഗത്തെത്തിയാലുടന്‍ രേചനവാല്‍വ് അടയുന്നില്ല. അതായത്, പ്രവേശന സ്ട്രോക്കിന്റെ ആരംഭത്തിലും രേചനസ്ട്രോക്കിന്റെ അവസാനത്തിലും കുറച്ചു സമയം രണ്ടു വാല്‍വുകളും തുറന്നിരിക്കും. വാല്‍വുകള്‍ അടയ്ക്കുന്നതിലും തുറക്കുന്നതിലും ഉണ്ടാകുന്ന അനിവാര്യമായ കാലവിളംബം (ശോല ഹമഴ) കൂടി കണക്കിലെടുത്താണ് ഇങ്ങനെ ചെയ്യുന്നത്. ഇതുമൂലം പ്രവേശന സ്ട്രോക്കില്‍ കഴിയുന്നിടത്തോളം മിശ്രിതം അകത്താക്കുവാനും രേചന സ്ട്രോക്കില്‍ ദഹന ഉത്പന്നങ്ങളുടെ നിഷ്കാസനം പൂര്‍ണമായി സാധിക്കുവാനും കഴിയുന്നു. മിശ്രിതത്തിന്റെ ജ്വലനാരംഭത്തിനും പൂര്‍ണമായ ജ്വലനം നടക്കുന്നതിനും ഇടയിലുള്ള കാലവിളംബം കൂടി കണക്കിലെടുത്ത് മര്‍ദനസ്ട്രോക്കില്‍ പിസ്റ്റണ്‍ മേല്‍നിശ്ചലസ്ഥാനത്തെത്തുന്നതിന് അല്പം മുന്‍പ് മിശ്രിതം ജ്വലിപ്പിക്കപ്പെടുന്നു. രേചനവാല്‍വ്, വികാസ സ്ട്രോക്കു പൂര്‍ത്തിയാകുന്നതിന് അല്പം മുന്‍പ് തുറക്കുന്നു. ഇതുമൂലം ദഹന ഉത്പാദങ്ങളുടെ നിര്‍മാര്‍ജനം പൂര്‍ണമായി സാധിക്കുന്നു. 
 യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍ പ്രവേശനവാല്‍വും രേചനവാല്‍വും അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന സ്ഥാനങ്ങള്‍ ഒരു ക്രാങ്ക്വൃത്തത്തില്‍ അടയാളപ്പെടുത്തിയ ചിത്രത്തിനു വാല്‍വുസമയക്രമ ആരേഖം (്മഹ്ല ശോശിഴ റശമഴൃമാ) എന്നു പറയുന്നു. ഒരു ചതുഷ്സ്ട്രോക്കു യന്ത്രത്തിന്റെ വാല്‍വുസമയക്രമ ആരേഖമാണ് ചിത്രം 3-ല്‍ കാണിച്ചിരിക്കുന്നത്. 
  ഢക. ഇരുസ്ട്രോക്കു യന്ത്രങ്ങള്‍. ഒരു ഇരുസ്ട്രോക്കു യന്ത്രം പലവിധത്തിലും ഒരു ചതുഷ്സ്ട്രോക്കു യന്ത്രത്തില്‍ നിന്നും വിഭിന്നമാണ്. സാധാരണമായി, ഇത്തരം യന്ത്രങ്ങളില്‍ വാല്‍വുകള്‍ക്കുപകരം ദ്വാരങ്ങള്‍ (ുീൃ) ആണ് ഉള്ളത്. പിസ്റ്റണിന്റെ മുന്‍പിന്‍ ചലനംകൊണ്ട് ഈ ദ്വാരങ്ങള്‍ അടയ്ക്കപ്പെടുകയും തുറക്കപ്പെടുകയും ചെയ്യുന്നു. ചാര്‍ജിന്റെ പ്രവേശനവും ദഹന ഉത്പന്നങ്ങളുടെ ബഹിര്‍ഗമനവും ഈ ദ്വാരങ്ങള്‍വഴിയാണ്. അതിനാല്‍ വാല്‍വുകള്‍ പ്രവര്‍ത്തിക്കുവാനുള്ള യന്ത്രവിധി (ാലരവമിശാ) മുഴുവനും ഒഴിവാക്കാമെന്നുള്ളത് ഇത്തരം യന്ത്രങ്ങളുടെ ഒരു മെച്ചമാണ്. 
 വേറൊരു വ്യത്യാസം, സിലിന്‍ഡറിലേക്കു പ്രവേശിക്കുന്നതിനുമുമ്പ് വായു (ഡീസല്‍ യന്ത്രത്തില്‍) ഒരു ക്രാങ്കു കെയ്സില്‍ (രൃമിസ രമലെ) പ്രവേശിക്കുകയും അല്പം മര്‍ദിക്കപ്പെടുകയും ചെയ്യുന്നു എന്നുള്ളതാണ്. 
 ക്രാങ്ക്കെയ്സിലേക്ക് വായു പ്രവേശിക്കുന്നത് 'ട' എന്ന ദ്വാരത്തില്‍കൂടിയാണ്. ഋ രേചനദ്വാരവും അ സ്ഥാനാന്തരദ്വാരവും (ൃമിളെലൃ ുീൃ) ആണ് (ചി. 4).
 പിസ്റ്റണ്‍ സിലിന്‍ഡറിനുള്ളില്‍ താഴെനിന്നും മുകളിലേക്കു നീങ്ങുമ്പോള്‍ ക്രാങ്ക്കെയ്സില്‍ ഭാഗികശൂന്യത ഉണ്ടാവുകയും തത്ഫലമായി അന്തരീക്ഷവായു (ഡീസല്‍യന്ത്രത്തില്‍) ട എന്ന ദ്വാരത്തില്‍ക്കൂടി ക്രാങ്ക്കെയ്സില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അതേസമയം, പിസ്റ്റണിന്റെ മേല്പോട്ടുള്ള യാത്രയില്‍ രേചനദ്വാരവും സ്ഥാനാന്തരദ്വാരവും അടയ്ക്കപ്പെടുകയും പിസ്റ്റണിന്റെ മേല്‍ഭാഗത്തുള്ള വായു, മര്‍ദത്തിനു വിധേയമാവുകയും ചെയ്യുന്നു. ഇപ്രകാരം പിസ്റ്റണിന്റെ മേല്പോട്ടുള്ള യാത്രയില്‍ അതിന്റെ മേല്‍ഭാഗത്ത് മര്‍ദവും കീഴ്ഭാഗത്ത് ക്രാങ്ക്കെയ്സിലേക്കുള്ള വായുവിന്റെ പ്രവേശനവും നടക്കുന്നു. 
 പിസ്റ്റണ്‍ സിലിന്‍ഡറിന്റെ മേല്‍ഭാഗത്തെത്തുമ്പോള്‍ ഇന്ധനം ഒരു അന്തഃക്ഷേപിണി മുഖേന സിലിന്‍ഡറിലേക്കു കടത്തുന്നു. പിന്നീട് ഇന്ധന-വായുമിശ്രിതം ജ്വലനത്തിനു വിധേയമാക്കപ്പെടുന്നു. ജ്വലനഫലമായുണ്ടാകുന്ന ഉന്നതമര്‍ദം പിസ്റ്റണെ താഴോട്ടു തള്ളുന്നു. ഈ സമയം രേചനദ്വാരവും സ്ഥാനാന്തരദ്വാരവും അടഞ്ഞിരിക്കുന്നു. ദഹന ഉത്പന്നങ്ങളുടെ വികാസം നടക്കുന്നത് പിസ്റ്റണിന്റെ താഴോട്ടുള്ള ഈ യാത്രയിലാണ്. ആദ്യം രേചനദ്വാരം തുറക്കപ്പെടുകയും ദഹന ഉത്പന്നങ്ങള്‍ ഈ ദ്വാരത്തില്‍ക്കൂടി പുറത്തു പോകുകയും ചെയ്യുന്നു. അതിനു ശേഷം സ്ഥാനാന്തരദ്വാരം തുറക്കപ്പെടുകയും, പിസ്റ്റണിന്റെ താഴോട്ടുള്ള യാത്രയില്‍ ക്രാങ്ക്കെയ്സിലുള്ള അല്പം മര്‍ദനവിധേയമായ വായു ഈ ദ്വാരത്തില്‍ക്കൂടി സിലിന്‍ഡറില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഇപ്രകാരം പ്രവേശിക്കപ്പെടുന്ന വായു, പിസ്റ്റണിന്റെ പ്രത്യേക ആകൃതികൊണ്ട് മുകളിലേക്കും പിന്നീട് ഇടതുവശത്തേക്കും നയിക്കപ്പെടുന്നു. ഇത് രേചനദ്വാരത്തില്‍ക്കൂടിയുള്ള ദഹന ഉത്പന്നങ്ങളുടെ നിഷ്കാസനത്തെ ത്വരിതപ്പെടുത്തുന്നു. ഈ ഉദ്ദേശ്യത്തോടുകൂടിയാണ് പിസ്റ്റണ്‍തലയ്ക്ക് (ുശീി വലമറ) ഈ പ്രത്യേക ആകൃതി കൊടുത്തിട്ടുള്ളത്. 
 പിസ്റ്റണിന്റെ താഴോട്ടുള്ള യാത്രയില്‍ ദഹന ഉത്പന്നങ്ങളുടെ വികാസവും ബഹിഷ്കരണവും നടക്കുന്നു. കൂടാതെ, ക്രാങ്ക്കെയ്സിലുള്ള വായു അല്പം മര്‍ദത്തിനു വിധേയമാകുകയും ചെയ്യുന്നു. 
 പിസ്റ്റണിന്റെ മേല്പോട്ടുള്ള യാത്രയില്‍ വീണ്ടും രേചനദ്വാരവും സ്ഥാനാന്തരദ്വാരവും അടയ്ക്കപ്പെടുന്നതുവരെ ദഹന ഉത്പന്നങ്ങളുടെ ബഹിഷ്കരണവും സിലിന്‍ഡറിലേക്കുള്ള വായുവിന്റെ പ്രവേശനവും നടക്കുന്നു. 
 ഒരു മാതൃകാ (മിെേറമൃറ) ഇരുസ്ട്രോക്കുയന്ത്രത്തിന്റെ വാല്‍വു സമയക്രമ ആരേഖം ആണ് ചി. 5-ല്‍ കാണിച്ചിരിക്കുന്നത്. 
 ഒരു യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍ ഒരു സൂചക(ശിറശരമീൃ)ത്തിന്റെ സഹായത്തോടെ രേഖപ്പെടുത്തുന്ന മര്‍ദ-വ്യാപ്ത ആരേഖ (ജഢ റശമഴൃമാ)ത്തിന് സൂചക ആരേഖം (ശിറശരമീൃ റശമഴൃമാ) എന്നു പറയുന്നു. ഒരു യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന യഥാര്‍ഥ (മരൌമഹ) സൂചക ആരേഖം ഒരൂ താത്ത്വിക (വേലീൃലശേരമഹ) സൂചക ആരേഖത്തില്‍നിന്നും വ്യത്യസ്തമായിരിക്കും. ഒരു ചതുഷ്സ്ട്രോക്കു ഡീസല്‍ യന്ത്രത്തിന്റെയും ഉഭയസ്ട്രോക്കു ഡീസല്‍യന്ത്രത്തിന്റെയും യഥാര്‍ഥ സൂചക ആരേഖങ്ങള്‍ ചിത്രം 6-ല്‍ കൊടുത്തിരിക്കുന്നു.
  ഢകക. വാല്‍വും വാല്‍വ് യന്ത്രവിധിയും (ഢമഹ്ല മിറ ഢമഹ്ല ാലരവമിശാ). ചി. 7. വാല്‍വുകളുടെ അടയ്ക്കലും തുറക്കലും ഒരു കാമി(രമാ)ന്റെ സഹായത്തോടെയാണ് സാധിക്കുന്നത്. ഒരു 

കാം ഷാഫ്ട് (രമാവെമള) മുഖേന കാമിനെ ക്രാങ്ക്ഷാഫ്ടുമായി ഘടിപ്പിക്കുന്നു. ഒരു ചതുഷ്സ്ട്രോക്കു യന്ത്രത്തില്‍, ക്രാങ്ക്ഷാഫ്ട് രണ്ടു പ്രാവശ്യം തിരിയുമ്പോള്‍ കാംഷാഫ്ട് ഒരു പ്രാവശ്യം തിരിയത്തക്കവിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. കാം ഷാഫ്ട് തിരിയുമ്പോള്‍ കാം, വാല്‍വിനെ അതിന്റെ ഇരിപ്പിട(ലെമ)ത്തില്‍നിന്നും ഉയര്‍ത്തുന്നു. വാല്‍വിനെ വീണ്ടും അതിന്റെ ഇരിപ്പിടത്തില്‍ കൊണ്ടുവരുന്നത് വാല്‍വിന്റെ അടിയിലായി കൊടുത്തിരിക്കുന്ന സ്പ്രിങ്ങാണ്. വാല്‍വ് അതിന്റെ ഇരിപ്പിടത്തില്‍ അടഞ്ഞിരിക്കുമ്പോള്‍ വാല്‍വ്സ്റ്റെമ്മി (്മഹ്ല ലാെേ)ന്റെയും വാല്‍വിന്റെയും ഇടയില്‍ ഒരു ചെറിയ വിടവ് ഉണ്ടായിരിക്കും. യന്ത്രത്തിന്റെ പ്രവര്‍ത്തനസമയത്തുണ്ടാകുന്ന ചൂടുകൊണ്ടുള്ള വികാസം കണക്കിലെടുത്താണ് ഈ വാല്‍വ് ടാപ്പെറ്റ് വിടവ് (്മഹ്ല മുുേല രഹലമൃമിരല) കൊടുത്തിരിക്കുന്നത്. ആവശ്യം വരുന്നപക്ഷം ഒരു നട്ട് (ിൌ) ഉപയോഗിച്ച് ഈ വിടവ് ക്രമീകരിക്കാവുന്നതാണ്.

 സാധാരണയായി രേചനവാല്‍വ്, സില്‍ക്രോം-സിലിക്കോണ്‍-ക്രോമിയം മിശ്രലോഹം (മഹഹ്യീ) കൊണ്ടാണ് നിര്‍മിക്കുന്നത്. പ്രവേശനവാല്‍വ് നിക്കല്‍ക്രോം (ിശരവലഹ രവൃീാല) കൊണ്ടും. 
 ഒരു പാര്‍ശ്വവാല്‍വ് യന്ത്ര(ശെറല ്മഹ്ല ലിഴശില)ത്തിലെ വാല്‍വു യന്ത്രവിധിയാണ് മുകളില്‍ വിവരിച്ചത്. ഒരു ശിരോപരിവാല്‍വ് (ീ്ലൃ വലമറ ്മഹ്ല) യന്ത്രത്തിലെ സംവിധാനം അല്പം വ്യത്യസ്തമായിരിക്കും. 
  ഢകകക. ഇന്ധനവ്യവസ്ഥ (എൌലഹ ട്യലാെേ). പെട്രോള്‍ യന്ത്രത്തിലെയും ഡീസല്‍ യന്ത്രത്തിലെയും മര്‍ദന അനുപാതം വളരെ വ്യത്യസ്തമായതുകൊണ്ട് അവയുടെ പ്രവര്‍ത്തനത്തിലും സംവിധാനത്തിലും വ്യത്യാസമുണ്ട്. പെട്രോള്‍ യന്ത്രങ്ങളില്‍ ഇന്ധനവും വായുവും തമ്മില്‍ ശരിയായ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തുന്നത് സിലിന്‍ഡറിനു വെളിയില്‍വച്ചാണ്. ഇന്ധന പമ്പും കാര്‍ബുറേറ്ററും ആണ് പെട്രോള്‍ യന്ത്ര-ഇന്ധനവ്യവസ്ഥയിലെ പ്രധാനഘടകങ്ങള്‍. എന്നാല്‍ ഡീസല്‍ യന്ത്രങ്ങളില്‍ വായുവും ഇന്ധനവും തമ്മിലുള്ള മിശ്രണം നടക്കുന്നത് സിലിന്‍ഡറിനുള്ളില്‍ വച്ചാണ്. മര്‍ദന സ്ട്രോക്കിന്റെ അവസാനം ഒരു അന്തഃക്ഷേപിണി ഉപയോഗിച്ച് ഇന്ധനം സിലിന്‍ഡറിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ പെട്രോള്‍ യന്ത്രങ്ങളിലെ കാര്‍ബുറേറ്ററിന്റെ സ്ഥാനത്ത് ഒരു ഇന്ധനപ്പമ്പും അന്തഃക്ഷേപിണിയുമാണ് മര്‍ദനജ്വലനയന്ത്രങ്ങളില്‍ ഉപയോഗിക്കുന്നത്. 
  കത. പെട്രോള്‍ യന്ത്രത്തിലെ ഇന്ധനപ്പമ്പ്. ഒരു പെട്രോള്‍ യന്ത്രത്തിലെ ഇന്ധനപ്പമ്പിന്റെ ധര്‍മം ഒരു ഡീസല്‍ യന്ത്രത്തിലെ ഇന്ധനപ്പമ്പിന്റേതില്‍ നിന്നും ഭിന്നമാണ്. പെട്രോള്‍ ടാങ്കില്‍ (മിേസ) നിന്നും കാര്‍ബുറേറ്ററിലേക്ക് ഇന്ധനം എത്തിക്കുകമാത്രമാണ് പെട്രോള്‍ യന്ത്രത്തിലെ ഇന്ധനപ്പമ്പു ചെയ്യുന്നത്. ഒരു പെട്രോള്‍ യന്ത്രത്തിലെ ഇന്ധനപ്പമ്പാണ് ചി. 8-ല്‍ കാണിച്ചിരിക്കുന്നത്. 
 ഒരു കാമും, കാംഷാഫ്ടും മുഖേന ഇതു പ്രവര്‍ത്തിപ്പിക്കുന്നു. കാംഷാഫ്ടു കറങ്ങുമ്പോള്‍ ഒരു സംദോലകഭുജം (ൃീരസലൃ മൃാ) വഴി ലിങ്ക് (ഹശിസ) മുകളിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഈ ലിങ്ക് ഒരു ഡയഫ്ര(റശമുവൃമഴാഉ)വുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ലിങ്ക് ഉയരുമ്പോള്‍ അതോടുകൂടി ഡയഫ്രവും ഉയരുകയും പമ്പ് അറ (എ) യില്‍ ഒരു ഭാഗികശൂന്യത ഉണ്ടാവുകയും ചെയ്യുന്നു. ഈ ഭാഗിക ശൂന്യതകാരണം ഇന്ധന ടാങ്കില്‍നിന്നും ഇന്ധനം പ്രവേശനവാല്‍വു (ഗ) വഴി പമ്പ്അറയില്‍ പ്രവേശിക്കുന്നു. 
 പ്രതിവര്‍ത്തി സ്ട്രോക്കില്‍ (ൃലൌൃി ൃീസല) സ്പ്രിങ്ങ് ഡയഫ്രത്തെ താഴോട്ടുതള്ളുന്നതുമൂലം ഇന്ധനം രേചനവാല്‍വില്‍ (ഖ) കൂടി കാര്‍ബുറേറ്ററിലേക്ക് നയിക്കപ്പെടുന്നു. കാര്‍ബുറേറ്ററിലെ ഫ്ളോട്ട് അറയില്‍ ഇന്ധനം നിറയുകയും സൂചിവാല്‍വ് (ിലലറഹല ്മഹ്ല) അടയുകയും ചെയ്യുമ്പോള്‍ ഡയഫ്രം താഴോട്ടു തള്ളപ്പെടുകയും ഇന്ധനപ്രവാഹം നിലയ്ക്കുകയും ചെയ്യുന്നു. സൂചിവാല്‍വ് തുറക്കുമ്പോള്‍ ഇന്ധനത്തിന്റെ പ്രവാഹം പുനരാരംഭിക്കുന്നു. 
  ത. കാര്‍ബുറേറ്റര്‍ (ഇമൃയൌൃമീൃ). ചെറിയ കണങ്ങളാക്കിയ പെട്രോളും വായുവും ശരിയായ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി സിലിന്‍ഡറിലേക്കു നയിക്കുകയാണ് ഒരു കാര്‍ബുറേറ്ററിന്റെ ധര്‍മം. വായുവുമായി നല്ലതുപോലെ കൂടിക്കലരാനും അങ്ങിനെ ദഹനം എളുപ്പത്തിലും പൂര്‍ണമായും നടക്കാനും വേണ്ടിയാണ് ഇന്ധനം ചെറുകണങ്ങളായി രൂപാന്തരപ്പെടുത്തുന്നത്. 
 ഒരു കാര്‍ബുറേറ്ററിന്റെ ധര്‍മം താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിന്റെ (ചി. 9) സഹായത്തോടെ വ്യക്തമാക്കാം. ഒരു കാര്‍ബുറേറ്ററിന്റെ പ്രധാനഭാഗങ്ങള്‍, ഒരു പ്ളവാഗാരം (ളഹീമ രവമായലൃ), ഒരു മുഖ്യ ജെറ്റ് (ാമശി ഷല), ഒരു കോമ്പന്‍സേറ്റിങ് ജെറ്റ് (രീാുലിമെശിേഴ ഷല), വായു സിലിന്‍ഡറിലേക്കു പോകുന്ന നളിക (ൌയല) ഇവയാണ്. 
 പ്ളവാഗാരത്തില്‍ ഇന്ധനം ഒരു നിശ്ചിത അളവില്‍ എപ്പോഴും ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പൊങ്ങി(ളഹീമ)ന്റെ ധര്‍മം. ഇന്ധനനില ഈ നിശ്ചിത അളവില്‍ കുറയുമ്പോള്‍ പ്ളവാഗാരത്തിലേക്ക് ഇന്ധനം പ്രവേശിക്കുന്ന വാല്‍വ് സ്വയം തുറക്കുന്നു. അതുപോലെ തന്നെ ഇന്ധനം ഒരു നിശ്ചിത അളവില്‍ കൂടുമ്പോള്‍ ഈ വാല്‍വ് സ്വയം അടയുകയും തത്ഫലമായി അറയിലേക്കുള്ള ഇന്ധനപ്രവാഹം നിലയ്ക്കുകയും ചെയ്യുന്നു. 
 പിസ്റ്റണ്‍ സിലിന്‍ഡറിന്റെ മുകളില്‍ നിന്ന് താഴത്തേക്ക് നീങ്ങുമ്പോള്‍ (ഒരു ഊര്‍ധ്വാധര യന്ത്രത്തില്‍) ഉണ്ടാകുന്ന ഭാഗികശൂന്യതമൂലം വായു നളികയില്‍ക്കൂടി സിലിന്‍ഡറിലേക്ക് ഒഴുകുന്നു. ഈ നളികയുടെ ഒരു ഭാഗം അല്പം ഇടുങ്ങിയതാണ്. ഈ ഭാഗത്തിനു വെന്‍ച്യൂറി (്ലിൌൃശ) എന്നു പറയുന്നു. വായു വെന്‍ച്യൂറിയില്‍ കൂടി കടന്നുപോകുമ്പോള്‍ വേഗത വര്‍ധിക്കുകയും ഭാഗികശൂന്യത അനുഭവപ്പെടുകയും ചെയ്യും. പ്ളവാഗാരത്തില്‍ നിന്നുള്ള പ്രധാന ഇന്ധന നളിക ഈ വെന്‍ച്യൂറിയില്‍ ആണ് എത്തുന്നത്.  വെന്‍ച്യൂറിയില്‍ ഉണ്ടാകുന്ന ഭാഗികശൂന്യത പ്ളവാഗാരത്തില്‍ നിന്നും ഇന്ധന നളികയില്‍കൂടി വെന്‍ച്യൂറിയിലേക്ക് ഒഴുകുവാന്‍ പ്രേരകമാകുന്നു. വെന്‍ച്യൂറിയില്‍ എത്തുന്ന ഇന്ധനം വായുവിന്റെ വേഗത നിമിത്തം വാതക കണങ്ങളായി വായുവുമായി ഇടകലരുന്നു. ആവശ്യത്തിനനുസരിച്ച് ഈ മിശ്രിതത്തിന്റെ അളവ് വ്യത്യാസപ്പെടുത്തുവാന്‍ ഒരു ത്രോട്ടില്‍ (വൃീേഹേേല) വാല്‍വ് ഉപയോഗിക്കുന്നു. 
 മോട്ടോര്‍. വാഹനങ്ങളിലെയും മറ്റും യന്ത്രങ്ങള്‍ സാധാരണയായി പല കറക്ക വേഗ(ൃീമേശീിേമഹ ുലലറ)ത്തിലും പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നവയാണ്. വേഗതയില്‍ വരുന്ന ഈ മാറ്റമനുസരിച്ച് സിലിന്‍ഡറിലേക്കുള്ള ഇന്ധന-വായു മിശ്രിതത്തിന്റെ അളവില്‍ വ്യത്യാസം വരുത്തേണ്ടതുണ്ട്. യന്ത്രം നിശ്ചലാവസ്ഥയില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മിശ്രിതത്തിന്റെ ശക്തി താരതമ്യേന കൂടുതലായിരിക്കണം (അതായത്, മിശ്രിതത്തില്‍ പെട്രോളിന്റെ അളവ് കൂടിയിരിക്കണം). വായു നളികയിലുള്ള ചോക്കുവാല്‍വിന്റെ (രവീസല ്മഹ്ല) സഹായത്തോടെ വായുവിന്റെ അളവ് കുറച്ചാണ് ഭാഗികമായി ഇത് സാധിക്കുന്നത്. യന്ത്രം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുമ്പോഴും യന്ത്രത്തിന്റെ കറക്ക വേഗം കുറവായിരിക്കുമ്പോഴും പ്രധാനനളികയില്‍ക്കൂടി ആവശ്യമായ പെട്രോള്‍ ലഭിക്കുന്നതിന് വെന്‍ച്യൂറിയിലെ ഭാഗികശൂന്യത മതിയാവുകയില്ല. ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ആവശ്യമുള്ളത്ര പെട്രോള്‍ ലഭിക്കുവാന്‍ പ്രാരംഭജെറ്റ് (മൃെേശിേഴ ഷല) സഹായിക്കുന്നു. 
 ഒരു 'മുഖ്യ ഇന്ധനജറ്റ്' മാത്രമേയുള്ളുവെങ്കില്‍ യന്ത്രത്തിന്റെ കറക്കവേഗം കൂടുന്നതനുസരിച്ച് സിലിന്‍ഡറിലേക്കയയ്ക്കുന്ന മിശ്രിതത്തിലെ ഇന്ധന അളവും കൂടുന്നു. ഈ സാധ്യത ഇല്ലാതാക്കുവാന്‍ ഒരു 'മുഖ്യ ഇന്ധനജെറ്റി'നു പകരം രണ്ടു ഇന്ധനജെറ്റുകള്‍ ഉപയോഗിക്കുന്നു. കറക്കവേഗത്തില്‍ വരുന്ന വ്യത്യാസം പരിഹരണജെറ്റി(രീാുലിമെശിേഴ ഷല) ല്‍ കൂടിയുള്ള ഇന്ധനപ്രവാഹത്തെ കാര്യമായി ബാധിക്കുന്നില്ല. അതുകൊണ്ട് എല്ലാ കറക്കവേഗങ്ങളിലും ശരിയായ അനുപാതത്തിലുള്ള ഇന്ധന-വായുമിശ്രിതം നല്കുവാന്‍ സാധിക്കുന്നു. 
  തക. ഡീസല്‍യന്ത്രത്തിലെ ഇന്ധനപ്പമ്പ്. മര്‍ദനജ്വലനയന്ത്രങ്ങളില്‍ രണ്ടുവിധത്തിലുള്ള അന്തഃക്ഷേപണ വ്യവസ്ഥ നിലവിലുണ്ട്. ആദ്യത്തെ വിഭാഗത്തില്‍പ്പെടുന്ന യന്ത്രങ്ങളില്‍, ഇന്ധനപ്പമ്പ് യന്ത്രം വഹിക്കുന്ന ഭാരത്തിനനുസരണമായ ഇന്ധനം അളന്ന് ഇന്ധന വാല്‍വിലേക്ക് അയയ്ക്കുന്നു. പിന്നീട്, വളരെ ഉയര്‍ന്ന മര്‍ദത്തിലുള്ള വായുവിന്റെ സഹായത്തോടെ ഇന്ധനം സിലിന്‍ഡറിനുള്ളിലേക്ക് ചെലുത്തുന്നു. ഈ രീതിക്ക് 'വായു അന്തഃക്ഷേപണ വ്യവസ്ഥ' എന്നു പറയുന്നു. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന യന്ത്രങ്ങളില്‍ ഇന്ധനം സിലിന്‍ഡറിലേക്ക് കടത്തുന്നതിന് വായുവിന്റെ സഹായം ആവശ്യമില്ല. ഈ രീതിക്ക് 'ഘന അന്തഃക്ഷേപണം' (ീഹശറ ശിഷലരശീിേ) എന്നോ 'വായുരഹിത അന്തഃക്ഷേപണം' (മശൃഹല ശിഷലരശീിേ) എന്നോ പറയാം. 
 ഇന്ധനം വായുവിന്റെ സഹായത്തോടെ സിലിണ്ടറില്‍ പ്രവേശിപ്പിക്കുകയാണെങ്കില്‍ ദഹനം മിക്കവാറും സ്ഥിരമര്‍ദ(രീിമിെേ ുൃലൌൃല)ത്തിലാണ് നടക്കുന്നത്. എന്നാല്‍ ഒരു ഘന അന്തഃക്ഷേപണ വ്യവസ്ഥയില്‍ ഇത് അത്രകണ്ട് പ്രായോഗികമല്ല. ഇത്തരം യന്ത്രങ്ങള്‍ ഒരു ഡീസല്‍ചക്രത്തെ കൃത്യമായി അനുസരിക്കുന്നില്ല. 
 ഘന-അന്തഃക്ഷേപണ വ്യവസ്ഥയാണ് ഇപ്പോള്‍ സര്‍വസാധാരണമായി മര്‍ദന-ജ്വലന യന്ത്രങ്ങളില്‍ ഉപയോഗിക്കുന്നത്. ബോഷ്-ഇന്ധന വ്യവസ്ഥ (ആീരെവ എൌലഹ ട്യലാെേ) എന്ന പേരിലും ഇത് അറിയപ്പെടുന്നു. 
 ഒരു ബോഷ് ഇന്ധനപ്പമ്പിന്റെ പ്രധാനഭാഗങ്ങള്‍ ഒരു ബാരലും (യമൃൃലഹ) ബാരലിനുള്ളില്‍, മുന്‍-പിന്‍ ചലനം സാധ്യമായ ഒരു പ്ളഞ്ചറും (ുഹൌിഴലൃ) ആണ്. പ്ളഞ്ചറിന്റെ ചലനം ക്രാങ്ക്ഷാഫ്ടിനോടു ഘടിപ്പിച്ചിട്ടുള്ള ഒരു കാം ഷാഫ്ടും കാമും മൂലം സാധിക്കുന്നു. ഈ പ്ളഞ്ചറില്‍ വര്‍ത്തുളാകൃതിയിലുള്ള ഒരു പിരിയന്‍ ചാല്‍ (ഒലഹശരമഹ ഴ്ൃീീല) ഉണ്ട്. (ചി. 10മ).
 പ്ളഞ്ചര്‍ ബാരലിന്റെ കീഴ്ഭാഗത്തേക്ക് നീങ്ങുമ്പോള്‍ മേല്‍ഭാഗത്ത് ഒരു ഭാഗികശൂന്യത സംജാതമാവുകയും ഇന്ധനദ്വാരത്തില്‍ കൂടി ഇന്ധനം ബാരലില്‍ പ്രവേശിക്കുകയും ചെയ്യുന്നു. പ്ളഞ്ചര്‍ മേല്‍ ഭാഗത്തേക്ക് നീങ്ങുമ്പോള്‍ ഇന്ധനദ്വാരം അടയുകയും ഇന്ധനം മര്‍ദിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പ്ളഞ്ചറിലെ പിരിയന്‍ചാല്‍, ബാരല്‍ ഭിത്തിയിലുള്ള ദ്വാരം വഴി ഇന്ധനടാങ്കുമായി ബന്ധപ്പെടുന്നതുവരെ മാത്രമേ ഇന്ധനം മര്‍ദനവിധേയമാകുന്നുള്ളു. അതിനുശേഷം പ്ളഞ്ചറിനു മുകളിലുള്ള ഇന്ധനം ചാലു വഴി ഇന്ധനടാങ്കിലേക്കു ഒഴുകുന്നു. മര്‍ദനാരംഭം മുതല്‍ ചാല് ഈ ദ്വാരവുമായി ബന്ധപ്പെടുന്നതുവരെയുള്ള സമയം പ്ളഞ്ചറിന്റെ സഫല സ്ട്രോക്ക് (ലളളലരശ്േല ൃീസല) വ്യത്യാസപ്പെടുത്തി സിലിന്‍ഡറിലേക്ക് അയയ്ക്കുന്ന ഇന്ധനത്തിന്റെ അളവ് ക്രമീകരിക്കുന്നു. യന്ത്രം വഹിക്കുന്ന ഭാരത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് കറക്കവേഗത്തിലും വ്യത്യാസം അനുഭവപ്പെടുന്നു. യന്ത്രത്തിന്റെ ഭാര-കറക്കഗതികള്‍ അനുസരിച്ച് ഗവര്‍ണര്‍ (ഴ്ീലൃിീൃ) പ്ളഞ്ചറിനെ തിരിച്ച് അതിലെ പിരിയന്‍ചാലിന്റെ സ്ഥാനം ആവശ്യമനുസരിച്ച് മാറ്റുന്നു. 
  തകക. അന്തഃക്ഷേപിണി (കിഷലരീൃ). ചിത്രം 10(യ) നോക്കുക. ഇന്ധനപ്പമ്പില്‍ നിന്നും യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഇന്ധനം, പമ്പിന്റെ രേചനക്കുഴല്‍ വഴി അന്തഃക്ഷേപിണിയുടെ നോസിലില്‍ (ിീ്വ്വഹല) എത്തുന്നു. ഒരു സ്പിന്‍ഡിലും (ുശിറഹല) സ്പ്രിങ്ങും മുഖാന്തിരം ഘടിപ്പിച്ചിരിക്കുന്ന ഒരു സൂചി വാല്‍വുകൊണ്ട് നോസില്‍ അടച്ചിരിക്കുന്നു. നോസിലിലെ ഇന്ധനത്തിന്റെ മര്‍ദബലം മേല്പറഞ്ഞ സ്പ്രിങ്ങിന്റെ ബലത്തേക്കാള്‍ കൂടുമ്പോള്‍ വാല്‍വ് അതിന്റെ ഇരിപ്പിടത്തില്‍ നിന്നും ഉയര്‍ത്തപ്പെടുകയും ഇന്ധനം നോസിലിലെ ചെറിയ ദ്വാരം വഴി, ചെറുകണികകളുടെ രൂപത്തില്‍, സിലിന്‍ഡറിലേക്കു ചെലുത്തപ്പെടുകയും ചെയ്യുന്നു. 
 ഉയര്‍ന്ന മര്‍ദത്തില്‍ ഇന്ധനത്തെ സൂക്ഷ്മകണികകളായി രൂപാന്തരപ്പെടുത്തുകയാണ് ഒരു അന്തഃക്ഷേപിണിയുടെ ധര്‍മം. അതിനാല്‍ കണിത്രം (മീാശലൃെ) എന്ന പേരിലും അന്തഃക്ഷേപിണി അറിയപ്പെടുന്നു. 
 ഉയര്‍ന്ന മര്‍ദത്തില്‍ ഇന്ധനം കണികകളായി ഉയര്‍ന്ന മര്‍ദത്തിലുള്ള വായുവിലേക്ക് ചെലുത്തുന്നതുകൊണ്ട് ഇന്ധന-വായു മിശ്രണം എളുപ്പത്തിലും വേഗത്തിലും നടക്കുന്നു; ഇന്ധനദഹനം മിക്കവാറും പൂര്‍ണമായിരിക്കുകയും ചെയ്യും. 
  തകകക. ജ്വലനവ്യവസ്ഥ (കഴിശശീിേ ട്യലാെേ). മര്‍ദന അനുപാതം വളരെ കുറവായുള്ള യന്ത്രങ്ങളില്‍ മര്‍ദനസ്ട്രോക്കിന്റെ അവസാനത്തെ മര്‍ദം ഇന്ധന-വായു മിശ്രിതത്തിന്റെ സ്വയം ജ്വലനത്തിനു മതിയാവുകയില്ല. ഇത്തരം യന്ത്രങ്ങളില്‍ ഒരു വൈദ്യുത സ്ഫുലിംഗ(ുമൃസ)ത്തിന്റെ സഹായത്തോടെ മിശ്രിതത്തിന്റെ ജ്വലനം നിര്‍വഹിക്കപ്പെടുന്നു. 
 സ്ഫുലിംഗം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന വൈദ്യുതോപകരണം സാധാരണയായി രണ്ടുതരത്തില്‍ ഉണ്ട്. (1) ചുരുള്‍ ജ്വലനവ്യവസ്ഥ (രീശഹ ശഴിശശീിേ ്യലാെേ)യും, (2) കാന്തിക ജ്വലന വ്യവസ്ഥ(ാമഴിലീ ശഴിശശീിേ ്യലാെേ)യും. 
 ഒരു നാലു-സിലിന്‍ഡര്‍ (ളീൌൃ ര്യഹശിറലൃ) പെട്രോള്‍ യന്ത്രത്തില്‍ ഉപയോഗിക്കുന്ന ചുരുള്‍ ജ്വലനവ്യവസ്ഥയാണ് ചിത്രം 11-ല്‍ കാണിച്ചിരിക്കുന്നത്. ഇതില്‍ ഒരു ഒന്നാം പരിപഥവും (ുൃശാമ്യൃ രശൃരൌശ) രണ്ടാം പരിപഥവും (ലെരീിറമ്യൃ രശൃരൌശ) ഉണ്ട്. ഒന്നാം പരിപഥത്തിലെ പ്രധാന ഘടകങ്ങള്‍ ബാറ്ററി, അമീറ്റര്‍, ജ്വലന സ്വിച്ച്, പ്രേരകച്ചുരുളി (ശിറൌരശീിേ രീശഹ)ലെ ഒന്നാം ചുരുള്‍ (ുൃശാമ്യൃ ംശിറശിഴ) സമ്പര്‍ക്കത്തിലേര്‍പ്പെടുവാനും സമ്പര്‍ക്കം വിടര്‍ത്തുവാനുമുതകുന്ന ടെര്‍മിനലുകള്‍, ധാരകം (രീിറലിലൃെ) ഇവയാണ്. സമ്പര്‍ക്ക വിച്ഛേദക ബിന്ദുക്കള്‍ (രീിമേര യൃലമസലൃ ുീശി) സ്പര്‍ശിച്ചിരിക്കുമ്പോള്‍ വൈദ്യുതി ഒന്നാം പരിപഥത്തില്‍ പ്രവേശിക്കുകയും ചുരുളില്‍ ഒരു കാന്തിക മണ്ഡലം ഉണ്ടാവുകയും ചെയ്യുന്നു. സ്ഫുലിംഗം ആവശ്യമുള്ളപ്പോള്‍ സമ്പര്‍ക്കവിച്ഛേദക ബിന്ദുക്കളെ ഒരു കാമി(രമാ)ന്റെ സഹായത്തോടെ വേര്‍പെടുത്തുന്നു. എന്നാല്‍ വൈദ്യുതി അതേ ദിശയില്‍തന്നെ ഒഴുകുവാന്‍ ശ്രമിക്കുകയും സമ്പര്‍ക്ക വിച്ഛേദകത്തിനു സമാന്തരമായി ഘടിപ്പിച്ചിട്ടുള്ള ധാരകത്തില്‍ വോള്‍ട്ടേജ് (്ീഹമേഴല) കൂടുകയും ചെയ്യുന്നു. ബാറ്ററി വോള്‍ട്ടേജ് ധാരകവോള്‍ട്ടേജിനെക്കാള്‍ കുറവാകുമ്പോള്‍ വൈദ്യുതപ്രവാഹം വിപരീതദിശയില്‍ ആകുന്നു. വൈദ്യുതപ്രവാഹത്തില്‍ വരുന്ന ഈ ദിശാമാറ്റം കാന്തികമണ്ഡലത്തിലും അനുഭവപ്പെടുന്നു. ഇത് രണ്ടാം പരിപഥത്തില്‍ ഒരു ഉന്നത വോള്‍ട്ടേജ് ജനിപ്പിക്കുന്നു. അങ്ങനെ, ഒന്നാം പരിപഥത്തിലെ സമ്പര്‍ക്കവിച്ഛേദകബിന്ദുക്കള്‍ വേര്‍പെടുത്തുമ്പോള്‍ രണ്ടാം പരിപഥത്തില്‍ ഒരു ഉന്നത വോള്‍ട്ടേജ് ഉണ്ടാകുന്നു. വിതരണകാരി(റശൃശയൌീൃ)യിലെ ദണ്ഡുമുഖാന്തിരം ഈ വോള്‍ട്ടേജ് ഓരോ സിലിന്‍ഡറിലെയും സ്പാര്‍ക്കുപ്ളഗ്ഗില്‍ എത്തിക്കുന്നു. ഈ ഉയര്‍ന്ന വോള്‍ട്ടേജ് സ്പാര്‍ക്കുപ്ളഗ്ഗിലെ രണ്ട് വിദ്യുത് അഗ്രങ്ങള്‍ തമ്മിലുള്ള ചെറിയ വിടവ് (ഴമു) ചാടിക്കടക്കുമ്പോള്‍ ഉണ്ടാകുന്ന സ്ഫുലിംഗം ഇന്ധന-വായു മിശ്രിതത്തിന്റെ ജ്വലനത്തിനു കാരണമാകുന്നു. 
 ഓരോ സിലിന്‍ഡറിലും ഉണ്ടാകേണ്ട സ്ഫുലിംഗത്തിന്റെ ക്രമത്തില്‍ വിതരണകാരിയിലെ ടെര്‍മിനലുകള്‍ അതതു സ്പാര്‍ക്കു പ്ളഗ്ഗുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ക്രാങ്ക്ഷാഫ്ട് രണ്ടു പ്രാവശ്യം തിരിയുമ്പോള്‍ വിതരണകാരിദണ്ഡ് ഒരു പ്രാവശ്യം തിരിയത്തക്കവിധം അതു ക്രാങ്ക്ഷാഫ്ടുമായി ഘടിപ്പിച്ചിരിക്കുന്നു. 
 കാന്തിക ജ്വലന വ്യവസ്ഥയില്‍ ബാറ്ററി വേണ്ട. പേരു സൂചിപ്പിക്കുന്നതുപോലെ, ഇതില്‍ കാന്തം ഉപയോഗിക്കുന്നു. രണ്ടു സംവിധാനങ്ങള്‍ ഉണ്ട്. ഒന്നില്‍ കറങ്ങുന്ന കാന്തവും സ്ഥിരച്ചുരുളുമാണെങ്കില്‍, മറ്റേതില്‍ സ്ഥിരകാന്തങ്ങളുടെ നടുവില്‍ വര്‍ത്തിക്കുന്ന കമ്പിച്ചുരുള്‍ ആണ്. ബാക്കി എല്ലാ കാര്യത്തിലും ഈ രീതി ചുരുള്‍ ജ്വലന വ്യവസ്ഥ പോലെ തന്നെയാണ്. 
 മര്‍ദന ജ്വലനം (രീാുൃലശീിൈ ശഴിശശീിേ). മര്‍ദന അനുപാതം വളരെ കൂടുതലായുള്ള യന്ത്രങ്ങളില്‍ (ഉദാ. ഡീസല്‍ യന്ത്രം) മര്‍ദനസ്ട്രോക്കിന്റെ അവസാനം ഇന്ധന-വായു മിശ്രിതം സ്വയം ജ്വലിക്കത്തക്കവിധം താപം കൂടുതലായിരിക്കും. അതിനാല്‍ ജ്വലനത്തിന് ഒരു പ്രത്യേക സ്പാര്‍ക്കുപ്ളഗ്ഗിന്റെ ആവശ്യമില്ല. 
 ഇത്തരം യന്ത്രങ്ങളില്‍ പ്രവേശന സ്ട്രോക്കില്‍  ഇന്ധന-വായുമിശ്രിതം പ്രവേശിപ്പിക്കുകയാണെങ്കില്‍ മര്‍ദന സ്ട്രോക്ക് അവസാനിക്കുന്നതിനു മുന്‍പുതന്നെ മിശ്രിതം സ്വയം ജ്വലനത്തിനു വിധേയമാകുമെന്നുള്ളതുകൊണ്ട് ആദ്യം വായു മാത്രമാണ് പ്രവേശിപ്പിക്കുന്നത്. 
 തപ്തനളികാജ്വലനം (വീൌയല ശഴിശശീിേ). അര്‍ധഡീസല്‍ യന്ത്രങ്ങളില്‍ സാധാരണയായി ഇന്ധന-വായുമിശ്രിത ജ്വലനത്തിന് ഉപയോഗിക്കുന്ന രീതി ഇതാണ്. 
 ചിത്രം 12-നോക്കുക. ഈ രീതി സ്വീകരിച്ചിരിക്കുന്ന യന്ത്രങ്ങളില്‍ സിലിന്‍ഡറിനോട് ചേര്‍ന്ന്, അതിനോട് ബന്ധപ്പെട്ട് ഒരു പോര്‍സെലിന്‍ കുഴല്‍ ഉണ്ടായിരിക്കും. ഈ കുഴലിന്റെ ഏതാണ്ട് മധ്യഭാഗം ഒരു ബുണ്‍സന്‍ ജ്വാലകം (യൌൃിലൃ) ഉപയോഗിച്ചു ചൂടാക്കുന്നു. സാധാരണയായി, ഈ കുഴല്‍ ദഹന ഉത്പാദങ്ങളാല്‍ നിറഞ്ഞിരിക്കും. എന്നാല്‍ മര്‍ദന സ്ട്രോക്കിന്റെ അവസാനത്തോടുകൂടി മര്‍ദിത മിശ്രിതം ദഹന-ഉത്പാദങ്ങളെ കുഴലിന്റെ അറ്റത്തേക്ക് തള്ളിനീക്കി, ചൂടാക്കപ്പെട്ട കുഴല്‍മധ്യവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. തത്ഫലമായി കുഴലിലെ മിശ്രിതം ജ്വലിക്കുന്നു. ഈ ജ്വലനം സിലിന്‍ഡറിലേക്കു പടര്‍ന്നു പിടിക്കുകയും സിലിന്‍ഡറിലുള്ള മിശ്രിതം ജ്വലനവിധേയമാകുകയും ചെയ്യുന്നു. ജ്വാലകം കുഴലില്‍ അങ്ങോട്ടും ഇങ്ങോട്ടും നീക്കി, ജ്വലനം തുടങ്ങുന്ന സമയം ഏറെക്കുറെ ക്രമീകരിക്കാം. യന്ത്രം വഹിക്കുന്ന ഭാരം ഏകദേശം സ്ഥിരമായി നില്ക്കുകയാണെങ്കില്‍ ഈ രീതി തൃപ്തികരമായ ഫലം നല്കും. എന്നാല്‍, ജ്വലനസമയം കൃത്യമായി ക്രമീകരിക്കുവാന്‍ സാധിക്കുകയില്ലെന്നും യന്ത്രത്തിന്റെ പ്രവര്‍ത്തനാരംഭത്തില്‍ കുഴല്‍ പൊട്ടിപ്പോകുവാന്‍ ഇടയുണ്ടെന്നും ഉള്ളത് ഈ സമ്പ്രദായത്തിന്റെ ദൂഷ്യങ്ങളാണ്. 
  തകഢ. അധിനിയന്ത്രണം (ഏീ്ലൃിശിഴ).  സാധാരണമായി ഒരു നിശ്ചിത കറക്കവേഗത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിച്ചാണ് ഏതൊരു യന്ത്രവും നിര്‍മിക്കപ്പെടുന്നത്. എന്നാല്‍ യന്ത്രത്തിനു വഹിക്കേണ്ടിവരുന്ന ഭാരത്തിന്റെ ഏറ്റക്കുറവ് അനുസരിച്ച് യന്ത്രത്തിന്റെ കറക്കവേഗത്തിലും വ്യത്യാസം അനുഭവപ്പെടുന്നു. യന്ത്രത്തിനു വഹിക്കേണ്ടിവരുന്ന ഭാരം എന്തുതന്നെയായാലും കറക്കവേഗം ഒരു നിശ്ചിതപരിധിക്കുള്ളില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുകയാണ് ഒരു അധിനിയന്ത്രക(ഴ്ീലൃിീൃ)ത്തിന്റെ ധര്‍മം. 
 ആന്തരദഹനയന്ത്രത്തെ സംബന്ധിച്ചിടത്തോളം അധിനിയന്ത്രണം മൂന്നു വിധത്തില്‍ നിര്‍വഹിക്കുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍