This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിദ്‌റ്‌ (ഖള്‌റ്‌)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

23:19, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിദ്‌റ്‌ (ഖള്‌റ്‌)

ഖുർആനിൽ പരാമർശിക്കുന്ന ഒരു വിശുദ്ധന്‍. നമ്മുടെ ദാസരിൽപ്പെട്ട ഒരു ദാസന്‍ എന്ന്‌ ഇദ്ദേഹത്തെ ഖുർആനിൽ (18-ാം അധ്യായം 65-ാം സൂക്തം) പരാമർശിച്ചിരിക്കുന്നു. മൂസാ നബി ഇദ്ദേഹത്തിന്റെ അടുത്തേക്കു പോയതും ഇദ്ദേഹവുമായുള്ള സമ്പർക്കത്തിന്റെ ഫലമായി മൂസാ നബിക്കുണ്ടായ അനുഭവങ്ങളും തുടർന്നുള്ള സൂക്തങ്ങളിൽ വിവരിക്കുന്നു. ഇദ്ദേഹത്തിന്റെ പേർ ഖുർആനിൽ പറയുന്നില്ല. പേര്‌ ഖള്‌റ്‌ എന്നാണെന്ന്‌ ഹദീസിൽ നിന്നു വ്യക്തമാകുന്നുവെങ്കിലും ഇദ്ദേഹത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമല്ല.

ഖള്‌റ്‌ എന്ന അറബിപദത്തിന്റെ അർഥം പച്ച എന്നാണ്‌. ഇദ്ദേഹത്തിന്റെ ജ്ഞാനശക്തി തികച്ചും അദ്‌ഭുതകരമാണ്‌. മൂസാ നബിക്കു പോലും മനസ്സിലാകാത്ത കാര്യങ്ങള്‍ കിദ്‌റിനു ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നു. ഏതാണ്ട്‌ ഇതേ സ്വഭാവവിശേഷങ്ങളുള്ള ഒരു കഥാപാത്രത്തെ വേദഗ്രന്ഥമായ മെൽചി സെദെക (പുതിയ പുസ്‌തകത്തിന്റെ ഗ്രീക്കിലുള്ള വിവർത്തനം)ത്തിൽ പ്രതിപാദിക്കുന്നുണ്ട്‌. ഇദ്ദേഹത്തിന്റെ മാതാവിന്റെയോ പിതാവിന്റെയോ ഗോത്രത്തിന്റെയോ പേരോ, ജീവിതകാലമോ അതിൽ പരാമർശിക്കുന്നില്ല. മുസ്‌ലിം കഥകളിലേതുപോലെ ഒരദ്‌ഭുത മനുഷ്യനായിട്ടാണ്‌ ഇദ്ദേഹം പരാമർശിക്കപ്പെടുന്നത്‌.

പ്രവാചകനായിരുന്നെങ്കിലും മൂസാനബിയുടെ പരിജ്ഞാനം പരിമിതമായിരുന്നു. വിജ്ഞാനസമ്പാദനത്തിന്‌ തുടർച്ചയായ പരിശ്രമം ആവശ്യമാണെന്ന്‌ ഖള്‌റിനോടൊത്തുള്ള യാത്ര ഇദ്ദേഹത്തെ പഠിപ്പിച്ചു. ഖള്‌റിന്റെ പരിജ്ഞാനം ഗ്രന്ഥങ്ങളിൽ നിന്നു ലഭിച്ചവ മാത്രമായിരുന്നില്ല. പ്രത്യക്ഷത്തിലുള്ള നഷ്‌ടം യഥാർഥത്തിൽ നേട്ടമായിരിക്കാമെന്നും പ്രത്യക്ഷത്തിലുള്ള ക്രൂരത യഥാർഥത്തിൽ കരുണയായിരിക്കാമെന്നും ഖള്‌റിൽ നിന്നും മൂസാനബിക്ക്‌ മനസ്സിലായി. മൂസാനബി ഇദ്ദേഹവുമായി കണ്ടുമുട്ടിയ സ്ഥലത്തെ "മജ്‌മ ഉൽ ബഹറൈന്‍' (ഇരുകടലുകളുടെ സംഗമസ്ഥാനം) എന്നാണ്‌ ഖുർആനിൽ പരാമർശിക്കുന്നത്‌.

(പ്രാഫ. വി. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍