This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളപ്പഴമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളപ്പഴമ

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രചിച്ച ഒരു കൃതി. 16-ാം ശതകത്തില്‍ പോര്‍ച്ചുഗലിനും കേരളത്തിനും തമ്മിലുണ്ടായിരുന്ന ബന്ധത്തെ 'ബറോസ മുതലായ പറങ്കിപ്പുസ്തകങ്ങള്‍' പരിശോധിച്ചു വിസ്തരിച്ചു പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണിത്. അതില്‍ നിന്ന് ഒരു ഭാഗം താഴെ ഉദ്ധരിക്കുന്നു.

"അല്‍ബുക്കര്‍ക്ക് കൊച്ചിയില്‍ കോട്ട കെട്ടിച്ചത് -അനന്തരം പെരിമ്പടപ്പു 'നിങ്ങള്‍ എന്നെ രക്ഷിച്ചു പ്രതിക്രിയ ചെയ്തും ഇരിക്കുന്നു. ഞാന്‍ പ്രത്യുപകാരം എന്തു ചെയ്യേണ്ടു'? എന്നു ചോദിച്ചാറെ 'പാണ്ടിശാലയുടെ രക്ഷയ്ക്കായി ഒരു കോട്ട എടുപ്പിപ്പാന്‍ സ്ഥലം തരണം' എന്നുണര്‍ത്തിച്ചാറെ, രാജാവ് പുഴവായില്‍ തന്നെ ഒരു കുന്നും പണിക്കു വേണ്ടുന്ന മരങ്ങളും കൊടുത്തു. അല്‍ബുക്കര്‍ക്ക് ഉടനെ സകല പോര്‍ച്ചുഗീസരെക്കൊണ്ടും പണി എടുപ്പിച്ചു തെങ്ങ് മുതലായ മരങ്ങളെ ഇരുമ്പു പട്ടകളെ ചേര്‍ത്തു ചുവരാക്കി നടുവില്‍ കല്ലും ഇട്ടുനികത്തി കോട്ടയാക്കി ക്ഷണത്തില്‍ തീര്‍ക്കുകയും ചെയ്തു (കൊ. വ. 503 കന്നി). ആ വേല കാണ്‍മാന്‍ രാജാവ് താന്‍ ചിലപ്പോള്‍ വന്ന് 'ഇവര്‍ അന്യന്മാര്‍ എങ്കിലും മഴയും വെയിലും സഹിച്ചു അധ്വാനിക്കുന്നു. കഷ്ടം! എന്തു കൂലിക്കാരെക്കൊണ്ടു ചെയ്യിക്കാത്തത് എന്നുചൊല്ലി അതിശയിച്ചു നോക്കി നിന്നു. പറങ്കികള്‍ കോട്ടയെ തീര്‍ത്തപ്പോള്‍ മാനുവല്‍ കോട്ട എന്നു പേരുമിട്ടു. വലിയ ക്രൂശെപെരിക്കുടക്കീഴ് എഴുന്നള്ളിച്ചു പ്രദിക്ഷിണം കഴിച്ചു.

ഗുണ്ടര്‍ട്ടിന്റെ ഗവേഷണ നൈപുണ്യവും ഗദ്യശൈലിയുടെ സ്വരൂപവും മനസ്സിലാക്കുവാന്‍ ഈ കൃതി സഹായകമാണ്.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍