This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൃഗ്ദൃശ്യവിവേകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:05, 2 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദൃഗ്ദൃശ്യവിവേകം

സംസ്കൃത വേദാന്ത കൃതി. ശങ്കരാചാര്യരാണ് ഗ്രന്ഥകാരന്‍. പ്രാപഞ്ചിക നിലനില്പിന്റെ രഹസ്യം അറിയാന്‍ ഉപകരിക്കുന്ന വിവേചനാരീതിക്കാണ് സാധാരണയായി 'ദൃഗ്ദൃശ്യവിവേകം' എന്നു പറയുന്നത്. ഈ കൃതിയിലൂടെ ശങ്കരാചാര്യര്‍ അനുഭവത്തെ പല ഘട്ടങ്ങളായി തിരിച്ചിട്ട് ഓരോ ഘട്ടത്തിലുമുള്ള ദൃക്ക് ഏത്, ദൃശ്യം ഏത് എന്നു വേര്‍തിരിക്കുന്നു. ഇത്തരത്തില്‍ വേര്‍തിരിക്കുമ്പോള്‍ ഓരോ അനുഭവത്തിലും ദൃക്കെന്നും (കാഴ്ചക്കാരനെന്നും), ദൃശ്യമെന്നും (കാഴ്ച) രണ്ടായി കാണാനാകുന്നു. ഇതില്‍ കാഴ്ചക്കാരനില്ലാതെ കാഴ്ചയ്ക്ക് ഉണ്മയുണ്ടാകുന്നില്ല. കാഴ്ചകളുടെയെല്ലാം കാഴ്ചക്കാരന്‍ ആരാണെന്ന് ആത്യന്തികമായി തീരുമാനിക്കപ്പെടുമ്പോള്‍ ആ കാഴ്ചക്കാരന്‍ മാത്രമാണ് സത്യമെന്നു മനസ്സിലാക്കാന്‍ എളുപ്പമായിത്തീരുന്നു.

മനുഷ്യരുടെ അനുഭവത്തിന്റെ ഏറ്റവും ബാഹ്യമായി കാണപ്പെടുന്ന തലം ജ്ഞാനേന്ദ്രിയങ്ങളാണ്. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങള്‍ രൂപ, ശബ്ദ, ഗന്ധ, രസ, സ്പര്‍ശനങ്ങളിലൂടെ അനുഭവിച്ചറിയുമ്പോഴാണ് ബാഹ്യപ്രപഞ്ചം അനുഭവൈകവേദ്യമായിത്തീരുന്നത്. ഇന്ദ്രിയങ്ങള്‍ കാഴ്ചക്കാരും ഇന്ദ്രിയ വിഷയങ്ങള്‍ കാഴ്ചകളുമാണ്. ഇന്ദ്രിയമായ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍