This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാരാ ഷിക്കോ (1615 - 59)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 2: വരി 2:
മുഗള്‍ രാജകുമാരന്‍. ഷാജഹാന്‍-മുംതാസ് ദമ്പതികളുടെ മൂത്ത പുത്രനായി 1615 മാ. 20-ന് അജ്മീറില്‍ ജനിച്ചു. ഭരണ-സൈനിക കാര്യങ്ങളില്‍ ദാരാ പരാജയമായിരുന്നുവെങ്കിലും മതസഹിഷ്ണുതയും പാണ്ഡിത്യവും ധൈഷണിക-ആധ്യാത്മിക ചരിത്രത്തില്‍ ദാരായ്ക്ക് പ്രമുഖമായ സ്ഥാനം നേടിക്കൊടുത്തിരിക്കുന്നു. അക്കാലത്തെ ഏറ്റവും മികച്ച പണ്ഡിതശ്രേഷ്ഠനായിരുന്നു ദാരാ ഷിക്കോ. ''സിര്‍റുള്‍-അസ്റാര്‍, മജ്മ-ഉള്‍-ബഹ്റിന്‍'' എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
മുഗള്‍ രാജകുമാരന്‍. ഷാജഹാന്‍-മുംതാസ് ദമ്പതികളുടെ മൂത്ത പുത്രനായി 1615 മാ. 20-ന് അജ്മീറില്‍ ജനിച്ചു. ഭരണ-സൈനിക കാര്യങ്ങളില്‍ ദാരാ പരാജയമായിരുന്നുവെങ്കിലും മതസഹിഷ്ണുതയും പാണ്ഡിത്യവും ധൈഷണിക-ആധ്യാത്മിക ചരിത്രത്തില്‍ ദാരായ്ക്ക് പ്രമുഖമായ സ്ഥാനം നേടിക്കൊടുത്തിരിക്കുന്നു. അക്കാലത്തെ ഏറ്റവും മികച്ച പണ്ഡിതശ്രേഷ്ഠനായിരുന്നു ദാരാ ഷിക്കോ. ''സിര്‍റുള്‍-അസ്റാര്‍, മജ്മ-ഉള്‍-ബഹ്റിന്‍'' എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
-
[[Image:dara shiko.png|200px|left|thumb|ദാരാ ഷിക്കോ(വിക്റ്റോറിയ മ്യൂസിയം:കൊല്‍ക്കത്ത)]]
+
[[Image:dara shiko.png|150px|left|thumb|ദാരാ ഷിക്കോ(വിക്റ്റോറിയ മ്യൂസിയം:കൊല്‍ക്കത്ത)]]
സൂഫികളുടെയും ഹിന്ദു ആത്മീയാചാര്യന്മാരുടെയും സ്വാധീനമായിരുന്നു ആത്മീയതയിലേക്കു തിരിയാന്‍ ദാരയെ പ്രേരിപ്പിച്ച ഘടകം. അക്ബറിനെപ്പോലെ മതസഹിഷ്ണുതയിലും ഏകദൈവത്തിലും സര്‍വജനസാഹോദര്യത്തിലും ഇദ്ദേഹം വിശ്വസിച്ചിരുന്നു. താരതമ്യ മതപഠനത്തിലും അതീവ താത്പര്യം ദാരയ്ക്കുണ്ടായിരുന്നു. ഹിന്ദുമതത്തെ കൂടുതല്‍ അറിയുവാന്‍വേണ്ടി സംസ്കൃതം പഠിച്ച ദാര ബനാറസ്സിലെ ഏതാനും ബ്രാഹ്മണ പണ്ഡിതരുടെ സഹായത്തോടെ ഉപനിഷത്തുകള്‍, ''ഭഗവദ്ഗീത, യോഗവസിഷ്ഠ'' എന്നിവ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജുമ ചെയ്തു. ''ഖുര്‍ ആനി''ല്‍ എന്നപോലെ, വേദാന്തത്തിലും അന്തര്‍ലീനമായി കിടക്കുന്നത് ഏകദൈവസിദ്ധാന്തമാണ് എന്നു സമര്‍ഥിച്ച ഇദ്ദേഹം ''ഖുര്‍ ആനി''ല്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന 'പ്രൊട്ടക്റ്റഡ് ബുക്ക്'  ഉപനിഷത്തുകളാണ് എന്ന് അവകാശപ്പെട്ടിരുന്നു. വേദാന്തങ്ങളെ വെളിപാട് സാഹിത്യമായി പരിഗണിച്ചതും ആഭരണങ്ങളില്‍ പ്രഭു എന്നു മുദ്രണം ചെയ്തതും യാഥാസ്ഥിതിക മുസ്ലിങ്ങളെ പ്രകോപിപ്പിച്ചെങ്കിലും ഇസ്ലാമിന്റെ മൗലിക തത്ത്വങ്ങളെ ഇദ്ദേഹം ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല.
സൂഫികളുടെയും ഹിന്ദു ആത്മീയാചാര്യന്മാരുടെയും സ്വാധീനമായിരുന്നു ആത്മീയതയിലേക്കു തിരിയാന്‍ ദാരയെ പ്രേരിപ്പിച്ച ഘടകം. അക്ബറിനെപ്പോലെ മതസഹിഷ്ണുതയിലും ഏകദൈവത്തിലും സര്‍വജനസാഹോദര്യത്തിലും ഇദ്ദേഹം വിശ്വസിച്ചിരുന്നു. താരതമ്യ മതപഠനത്തിലും അതീവ താത്പര്യം ദാരയ്ക്കുണ്ടായിരുന്നു. ഹിന്ദുമതത്തെ കൂടുതല്‍ അറിയുവാന്‍വേണ്ടി സംസ്കൃതം പഠിച്ച ദാര ബനാറസ്സിലെ ഏതാനും ബ്രാഹ്മണ പണ്ഡിതരുടെ സഹായത്തോടെ ഉപനിഷത്തുകള്‍, ''ഭഗവദ്ഗീത, യോഗവസിഷ്ഠ'' എന്നിവ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജുമ ചെയ്തു. ''ഖുര്‍ ആനി''ല്‍ എന്നപോലെ, വേദാന്തത്തിലും അന്തര്‍ലീനമായി കിടക്കുന്നത് ഏകദൈവസിദ്ധാന്തമാണ് എന്നു സമര്‍ഥിച്ച ഇദ്ദേഹം ''ഖുര്‍ ആനി''ല്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന 'പ്രൊട്ടക്റ്റഡ് ബുക്ക്'  ഉപനിഷത്തുകളാണ് എന്ന് അവകാശപ്പെട്ടിരുന്നു. വേദാന്തങ്ങളെ വെളിപാട് സാഹിത്യമായി പരിഗണിച്ചതും ആഭരണങ്ങളില്‍ പ്രഭു എന്നു മുദ്രണം ചെയ്തതും യാഥാസ്ഥിതിക മുസ്ലിങ്ങളെ പ്രകോപിപ്പിച്ചെങ്കിലും ഇസ്ലാമിന്റെ മൗലിക തത്ത്വങ്ങളെ ഇദ്ദേഹം ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല.
1657 സെപ്തംബറില്‍ ഷാജഹാന്‍ അത്യാസന്നനിലയിലായതിനെത്തുടര്‍ന്നുണ്ടായ അവകാശയുദ്ധത്തില്‍ ജേതാവായ അറംഗസീബ് സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. ഷാജഹാന്റെ മൂത്ത പുത്രനെന്ന നിലയില്‍ രാജ്യാവകാശിയായ ദാരാ ഷിക്കോയെ വധിക്കുവാന്‍ ചക്രവര്‍ത്തി ആജ്ഞ നല്കിയതിനെത്തുടര്‍ന്ന് ഇദ്ദേഹം ലാഹോര്‍, മുള്‍ട്ടാന്‍, ഗുജറാത്ത്, ദാദര്‍ എന്നിവിടങ്ങളില്‍ അഭയം തേടിയെങ്കിലും ഒടുവില്‍ പിടിക്കപ്പെട്ടു. ഇസ്ലാമിക വ്യവസ്ഥിതിയില്‍നിന്നു വ്യതിചലിച്ച കുറ്റത്തിന് അറംഗസീബിന്റെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഇദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. 1659 ആഗ. 30-ന് വധശിക്ഷ നടപ്പിലാക്കി.
1657 സെപ്തംബറില്‍ ഷാജഹാന്‍ അത്യാസന്നനിലയിലായതിനെത്തുടര്‍ന്നുണ്ടായ അവകാശയുദ്ധത്തില്‍ ജേതാവായ അറംഗസീബ് സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. ഷാജഹാന്റെ മൂത്ത പുത്രനെന്ന നിലയില്‍ രാജ്യാവകാശിയായ ദാരാ ഷിക്കോയെ വധിക്കുവാന്‍ ചക്രവര്‍ത്തി ആജ്ഞ നല്കിയതിനെത്തുടര്‍ന്ന് ഇദ്ദേഹം ലാഹോര്‍, മുള്‍ട്ടാന്‍, ഗുജറാത്ത്, ദാദര്‍ എന്നിവിടങ്ങളില്‍ അഭയം തേടിയെങ്കിലും ഒടുവില്‍ പിടിക്കപ്പെട്ടു. ഇസ്ലാമിക വ്യവസ്ഥിതിയില്‍നിന്നു വ്യതിചലിച്ച കുറ്റത്തിന് അറംഗസീബിന്റെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഇദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. 1659 ആഗ. 30-ന് വധശിക്ഷ നടപ്പിലാക്കി.

Current revision as of 08:59, 28 ഫെബ്രുവരി 2009

ദാരാ ഷിക്കോ (1615 - 59)

മുഗള്‍ രാജകുമാരന്‍. ഷാജഹാന്‍-മുംതാസ് ദമ്പതികളുടെ മൂത്ത പുത്രനായി 1615 മാ. 20-ന് അജ്മീറില്‍ ജനിച്ചു. ഭരണ-സൈനിക കാര്യങ്ങളില്‍ ദാരാ പരാജയമായിരുന്നുവെങ്കിലും മതസഹിഷ്ണുതയും പാണ്ഡിത്യവും ധൈഷണിക-ആധ്യാത്മിക ചരിത്രത്തില്‍ ദാരായ്ക്ക് പ്രമുഖമായ സ്ഥാനം നേടിക്കൊടുത്തിരിക്കുന്നു. അക്കാലത്തെ ഏറ്റവും മികച്ച പണ്ഡിതശ്രേഷ്ഠനായിരുന്നു ദാരാ ഷിക്കോ. സിര്‍റുള്‍-അസ്റാര്‍, മജ്മ-ഉള്‍-ബഹ്റിന്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

ദാരാ ഷിക്കോ(വിക്റ്റോറിയ മ്യൂസിയം:കൊല്‍ക്കത്ത)

സൂഫികളുടെയും ഹിന്ദു ആത്മീയാചാര്യന്മാരുടെയും സ്വാധീനമായിരുന്നു ആത്മീയതയിലേക്കു തിരിയാന്‍ ദാരയെ പ്രേരിപ്പിച്ച ഘടകം. അക്ബറിനെപ്പോലെ മതസഹിഷ്ണുതയിലും ഏകദൈവത്തിലും സര്‍വജനസാഹോദര്യത്തിലും ഇദ്ദേഹം വിശ്വസിച്ചിരുന്നു. താരതമ്യ മതപഠനത്തിലും അതീവ താത്പര്യം ദാരയ്ക്കുണ്ടായിരുന്നു. ഹിന്ദുമതത്തെ കൂടുതല്‍ അറിയുവാന്‍വേണ്ടി സംസ്കൃതം പഠിച്ച ദാര ബനാറസ്സിലെ ഏതാനും ബ്രാഹ്മണ പണ്ഡിതരുടെ സഹായത്തോടെ ഉപനിഷത്തുകള്‍, ഭഗവദ്ഗീത, യോഗവസിഷ്ഠ എന്നിവ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജുമ ചെയ്തു. ഖുര്‍ ആനില്‍ എന്നപോലെ, വേദാന്തത്തിലും അന്തര്‍ലീനമായി കിടക്കുന്നത് ഏകദൈവസിദ്ധാന്തമാണ് എന്നു സമര്‍ഥിച്ച ഇദ്ദേഹം ഖുര്‍ ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന 'പ്രൊട്ടക്റ്റഡ് ബുക്ക്' ഉപനിഷത്തുകളാണ് എന്ന് അവകാശപ്പെട്ടിരുന്നു. വേദാന്തങ്ങളെ വെളിപാട് സാഹിത്യമായി പരിഗണിച്ചതും ആഭരണങ്ങളില്‍ പ്രഭു എന്നു മുദ്രണം ചെയ്തതും യാഥാസ്ഥിതിക മുസ്ലിങ്ങളെ പ്രകോപിപ്പിച്ചെങ്കിലും ഇസ്ലാമിന്റെ മൗലിക തത്ത്വങ്ങളെ ഇദ്ദേഹം ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല.

1657 സെപ്തംബറില്‍ ഷാജഹാന്‍ അത്യാസന്നനിലയിലായതിനെത്തുടര്‍ന്നുണ്ടായ അവകാശയുദ്ധത്തില്‍ ജേതാവായ അറംഗസീബ് സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. ഷാജഹാന്റെ മൂത്ത പുത്രനെന്ന നിലയില്‍ രാജ്യാവകാശിയായ ദാരാ ഷിക്കോയെ വധിക്കുവാന്‍ ചക്രവര്‍ത്തി ആജ്ഞ നല്കിയതിനെത്തുടര്‍ന്ന് ഇദ്ദേഹം ലാഹോര്‍, മുള്‍ട്ടാന്‍, ഗുജറാത്ത്, ദാദര്‍ എന്നിവിടങ്ങളില്‍ അഭയം തേടിയെങ്കിലും ഒടുവില്‍ പിടിക്കപ്പെട്ടു. ഇസ്ലാമിക വ്യവസ്ഥിതിയില്‍നിന്നു വ്യതിചലിച്ച കുറ്റത്തിന് അറംഗസീബിന്റെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഇദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. 1659 ആഗ. 30-ന് വധശിക്ഷ നടപ്പിലാക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍