This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദരന്‍ പിള്ള, സി.വി. (1832 - 1900)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=ദാമോദരന്‍ പിള്ള, സി.വി. (1832 - 1900)=
=ദാമോദരന്‍ പിള്ള, സി.വി. (1832 - 1900)=
-
തമിഴ് സാഹിത്യകാരനും പണ്ഡിതനും. ശ്രീലങ്കയിലെ ജാഫ്നയിലുള്ള ചിറുപ്പട്ടി എന്ന സ്ഥലത്ത് വൈരവനാഥപിള്ളയുടെയും പെരുംതേവി അമ്മാളിന്റെയും മകനായി ജനിച്ചു. മുത്തുകുമാരസ്വാമി കവിരായരായിരുന്നു ആദ്യത്തെ ഗുരു. തുടര്‍ന്ന് നെല്ലിപ്പഴ മിഷന്‍ സ്കൂള്‍, വട്ടക്കോട്ട സെമിനാരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. ദിനവര്‍ധിനിയുടെ പത്രാധിപരായി മദ്രാസില്‍ എത്തിയ ഇദ്ദേഹം അക്കാലത്ത് അനേകം ഇംഗ്ലീഷുകാരെ തമിഴ് പഠിപ്പിക്കുകയും ചെന്നൈയിലെ രാജധാനി കോളജില്‍ തമിഴ് പണ്ഡിറ്റായി സേവനമനുഷ്ഠിക്കുകയുമുണ്ടായി. മദ്രാസ് സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ അവിടത്തെ ആദ്യ വിദ്യാര്‍ഥിയായി ബി.എ. ബിരുദം നേടി. പിന്നീട് ബി.എല്‍. പരീക്ഷ പാസ്സായി. ഉദ്യോഗം രാജിവച്ച് കരിപ്പൂരില്‍ വക്കീലായി പ്രവര്‍ത്തിച്ചു. പ്രശസ്ത തമിഴ് പണ്ഡിതനായ ഉ.പേ. സ്വാമിനാഥ അയ്യര്‍ ഉറ്റ സുഹൃത്തായിരുന്നു.
+
തമിഴ് സാഹിത്യകാരനും പണ്ഡിതനും. ശ്രീലങ്കയിലെ ജാഫ്നയിലുള്ള ചിറുപ്പട്ടി എന്ന സ്ഥലത്ത് വൈരവനാഥപിള്ളയുടെയും പെരുംതേവി അമ്മാളിന്റെയും മകനായി ജനിച്ചു. മുത്തുകുമാരസ്വാമി കവിരായരായിരുന്നു ആദ്യത്തെ ഗുരു. തുടര്‍ന്ന് നെല്ലിപ്പഴ മിഷന്‍ സ്കൂള്‍, വട്ടക്കോട്ട സെമിനാരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. ''ദിനവര്‍ധിനി''യുടെ പത്രാധിപരായി മദ്രാസില്‍ എത്തിയ ഇദ്ദേഹം അക്കാലത്ത് അനേകം ഇംഗ്ലീഷുകാരെ തമിഴ് പഠിപ്പിക്കുകയും ചെന്നൈയിലെ രാജധാനി കോളജില്‍ തമിഴ് പണ്ഡിറ്റായി സേവനമനുഷ്ഠിക്കുകയുമുണ്ടായി. മദ്രാസ് സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ അവിടത്തെ ആദ്യ വിദ്യാര്‍ഥിയായി ബി.എ. ബിരുദം നേടി. പിന്നീട് ബി.എല്‍. പരീക്ഷ പാസ്സായി. ഉദ്യോഗം രാജിവച്ച് കരിപ്പൂരില്‍ വക്കീലായി പ്രവര്‍ത്തിച്ചു. പ്രശസ്ത തമിഴ് പണ്ഡിതനായ ഉ.പേ. സ്വാമിനാഥ അയ്യര്‍ ഉറ്റ സുഹൃത്തായിരുന്നു.
-
കട്ടളൈ കലിത്തുറൈ, ശൈവമഹത്വം, ചൌളാമണി വചനം, നക്ഷത്രമാല എന്നിവയാണ് പ്രധാന കൃതികള്‍. വീരചോഴിയം, ഇറയനാരകപ്പൊരുള്‍, തൊല്-ചൊല്‍ പൊരുള്‍, ഇലക്കിയ വിളക്കം, ചൗളാമണി, കലിത്തൊകൈ, നീതിനെറി വിളക്കം, ശൈവമഹത്വം എന്നീ പ്രാചീന കൃതികള്‍ വ്യാഖ്യാനവും സംശോധനവും നിര്‍വഹിച്ച് പ്രസിദ്ധീകരിച്ചു. വേറെയും അനേകം കയ്യെഴുത്തുപ്രതികള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഗവേഷണാത്മകങ്ങളാണ് ഇദ്ദേഹത്തിന്റെ വ്യാഖ്യാന പഠനങ്ങള്‍. 1895-ല്‍ 'റാവുബഹദൂര്‍' എന്ന ബഹുമതി ലഭിച്ചു. 'ദ്രാവിഡ ശാസ്ത്രി' എന്ന ബഹുമതിയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.  
+
''കട്ടളൈ കലിത്തുറൈ, ശൈവമഹത്വം, ചൗളാമണി വചനം, നക്ഷത്രമാല'' എന്നിവയാണ് പ്രധാന കൃതികള്‍. ''വീരചോഴിയം, ഇറയനാരകപ്പൊരുള്‍, തൊല്-ചൊല്‍ പൊരുള്‍, ഇലക്കിയ വിളക്കം, ചൗളാമണി, കലിത്തൊകൈ, നീതിനെറി വിളക്കം, ശൈവമഹത്വം'' എന്നീ പ്രാചീന കൃതികള്‍ വ്യാഖ്യാനവും സംശോധനവും നിര്‍വഹിച്ച് പ്രസിദ്ധീകരിച്ചു. വേറെയും അനേകം കയ്യെഴുത്തുപ്രതികള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഗവേഷണാത്മകങ്ങളാണ് ഇദ്ദേഹത്തിന്റെ വ്യാഖ്യാന പഠനങ്ങള്‍. 1895-ല്‍ 'റാവുബഹദൂര്‍' എന്ന ബഹുമതി ലഭിച്ചു. 'ദ്രാവിഡ ശാസ്ത്രി' എന്ന ബഹുമതിയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.  
1900-ല്‍ ദാമോദരന്‍ പിള്ള അന്തരിച്ചു.
1900-ല്‍ ദാമോദരന്‍ പിള്ള അന്തരിച്ചു.

Current revision as of 10:45, 26 ഫെബ്രുവരി 2009

ദാമോദരന്‍ പിള്ള, സി.വി. (1832 - 1900)

തമിഴ് സാഹിത്യകാരനും പണ്ഡിതനും. ശ്രീലങ്കയിലെ ജാഫ്നയിലുള്ള ചിറുപ്പട്ടി എന്ന സ്ഥലത്ത് വൈരവനാഥപിള്ളയുടെയും പെരുംതേവി അമ്മാളിന്റെയും മകനായി ജനിച്ചു. മുത്തുകുമാരസ്വാമി കവിരായരായിരുന്നു ആദ്യത്തെ ഗുരു. തുടര്‍ന്ന് നെല്ലിപ്പഴ മിഷന്‍ സ്കൂള്‍, വട്ടക്കോട്ട സെമിനാരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. ദിനവര്‍ധിനിയുടെ പത്രാധിപരായി മദ്രാസില്‍ എത്തിയ ഇദ്ദേഹം അക്കാലത്ത് അനേകം ഇംഗ്ലീഷുകാരെ തമിഴ് പഠിപ്പിക്കുകയും ചെന്നൈയിലെ രാജധാനി കോളജില്‍ തമിഴ് പണ്ഡിറ്റായി സേവനമനുഷ്ഠിക്കുകയുമുണ്ടായി. മദ്രാസ് സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ അവിടത്തെ ആദ്യ വിദ്യാര്‍ഥിയായി ബി.എ. ബിരുദം നേടി. പിന്നീട് ബി.എല്‍. പരീക്ഷ പാസ്സായി. ഉദ്യോഗം രാജിവച്ച് കരിപ്പൂരില്‍ വക്കീലായി പ്രവര്‍ത്തിച്ചു. പ്രശസ്ത തമിഴ് പണ്ഡിതനായ ഉ.പേ. സ്വാമിനാഥ അയ്യര്‍ ഉറ്റ സുഹൃത്തായിരുന്നു.

കട്ടളൈ കലിത്തുറൈ, ശൈവമഹത്വം, ചൗളാമണി വചനം, നക്ഷത്രമാല എന്നിവയാണ് പ്രധാന കൃതികള്‍. വീരചോഴിയം, ഇറയനാരകപ്പൊരുള്‍, തൊല്-ചൊല്‍ പൊരുള്‍, ഇലക്കിയ വിളക്കം, ചൗളാമണി, കലിത്തൊകൈ, നീതിനെറി വിളക്കം, ശൈവമഹത്വം എന്നീ പ്രാചീന കൃതികള്‍ വ്യാഖ്യാനവും സംശോധനവും നിര്‍വഹിച്ച് പ്രസിദ്ധീകരിച്ചു. വേറെയും അനേകം കയ്യെഴുത്തുപ്രതികള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഗവേഷണാത്മകങ്ങളാണ് ഇദ്ദേഹത്തിന്റെ വ്യാഖ്യാന പഠനങ്ങള്‍. 1895-ല്‍ 'റാവുബഹദൂര്‍' എന്ന ബഹുമതി ലഭിച്ചു. 'ദ്രാവിഡ ശാസ്ത്രി' എന്ന ബഹുമതിയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

1900-ല്‍ ദാമോദരന്‍ പിള്ള അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍