This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തവള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:07, 2 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തവള

എൃീഴ

ഒരു ഉഭയ ജീവി (ആംഫിബിയ). തവളകളും പേക്കാന്തവള (ീമറ) കളും ഉള്‍പ്പെടുന്ന അനൂറ (അിൌൃമ) ജന്തു ഗോത്രത്തിലെ റാണിഡെ (ഞമിശറമല) കുടുംബത്തില്‍പ്പെടുന്നു. വൃക്ഷങ്ങളിലും മാളങ്ങളിലും കുഴികളിലും ജീവിക്കുന്നവ ഉള്‍പ്പെടെ മൂവായിരത്തോളം സ്പീഷീസ് തവളകളുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രതയുള്ള ശീതോഷ്ണ മേഖലയിലുമാണ് തവളകളെ ധാരാളമായി കാണുന്നത്. മരുഭൂമികളിലും ചിലയിനം തവളകളെ കാണാം. എന്നാല്‍ മഞ്ഞുമൂടിക്കിടക്കുന്ന ധ്രുവപ്രദേശങ്ങളില്‍ തവളകളെ കാണുന്നില്ല. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സ്പീഷീസുകളധികവും ജലത്തില്‍ ജീവിക്കുന്നവയാണ്.

ഭൂമുഖത്തു തവളകള്‍ പരിണമിച്ചിട്ട് 180 ദശലക്ഷം വര്‍ഷമാ യെന്നു കരുതുന്നു. തവളകളുടെ ആദിമ ഇനങ്ങളധികവും ജലത്തില്‍ ജീവിച്ചിരുന്നവയാണെന്നാണ് നിഗമനം. ചില സ്പീഷീസുകള്‍ ജീവിതചക്രത്തിന്റെ ഏറിയ ഭാഗവും ജലത്തിലോ ജലാശയങ്ങള്‍ക്കടുത്തോ കഴിഞ്ഞുകൂടുന്നവയാണ്. എന്നാല്‍ ചിലയിനങ്ങള്‍ ഇണചേരാന്‍ മാത്രമേ ജലത്തിറങ്ങാറുള്ളൂ. കരയില്‍ മാത്രം ജീവിക്കുന്ന തവളകളും വിരളമല്ല. വൃക്ഷങ്ങളിലും മണ്ണിനടിയിലും ജീവിക്കുന്ന തവളകളുമുണ്ട്. പൂര്‍ണമായും ജലത്തില്‍ ജീവിച്ചിരുന്ന തവളയിനങ്ങള്‍ക്ക് ദ്വിതീയ രൂപാന്തരീകരണം സംഭവിച്ചതിന്റെ ഫലമായാണ് ഇവയ്ക്ക് കരയില്‍ ചാടിച്ചാടി സഞ്ചരിക്കുവാനുള്ള കഴിവ് ലഭ്യമായത്. മറ്റു ജീവികളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള മാര്‍ഗമായിട്ടായിരിക്കാം ഇവയ്ക്ക് ഈ കഴിവ് ലഭിച്ചതെന്നും കരുതപ്പെടുന്നു. ആഴം കുറഞ്ഞ ജലത്തില്‍ ജീവിക്കുന്ന തവളകള്‍ (ജശുമ) നീന്തുന്നതിനു പകരം കാലുകളുടെ സഹായത്താല്‍ ജലത്തെ തള്ളിനീക്കി മുന്നോട്ടു നീങ്ങുകയാണ്.

പശ്ചിമ മധ്യ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഗോലി യാത്ത് (ഏശഴമിീൃമിമ ഴീഹശമവേ) തവളകളാണ് ഏറ്റവും വലുപ്പം കൂടിയ ഇനം. ഇവയ്ക്ക് 30 സെ.മീറ്ററോളം നീളമുണ്ട്. എന്നാല്‍ ഏറ്റവും വലുപ്പം കുറഞ്ഞവയ്ക്ക് ഒരു സെ.മീ. വരെ മാത്രമേ നീളമുള്ളൂ. 10-12.5 സെ.മീ. വരെയാണ് സാധാരണ തവളകളുടെ നീളം.

കുഴികളിലും മാളങ്ങളിലും വസിക്കുന്ന മണ്‍വെട്ടിക്കാലന്‍ (ുമറല ളീീ ീമറ) തവളകളുടെ പാദത്തിന്റെ ഒരു വശത്തായി മണ്‍വെട്ടി പോലുള്ള സവിശേഷമായ ഒരവയവമുണ്ട്. ഇവയുടെ പേരിനു നിദാനമായി വര്‍ത്തിക്കുന്ന ഈ അവയവമുപയോഗിച്ചാണ് ഇവ മണ്ണില്‍ കുഴികളുണ്ടാക്കുന്നത്. രാത്രിയിലും മഴദിവസങ്ങളിലും മാത്രമേ ഇവ കുഴികളില്‍ നിന്നു പുറത്തു വരാറുള്ളൂ.

വൃക്ഷങ്ങളില്‍ കാണുന്ന തവളകളെ പൊതുവേ മരത്തവളകള്‍ എന്നു പറയുന്നു. മരത്തവളകള്‍ (ൃലല ളൃീഴ) ഹൈലിഡേ (ഒ്യഹശറമല) കുടുംബത്തില്‍പ്പെടുന്നു. ഇവയുടെ വിരലുകളും പാദാഗ്രങ്ങളും നന്നെ വികസിതമാണ്. ഇത് മരത്തില്‍ കയറാനുള്ള അനുകൂലനമാണ്. തണുപ്പു കൂടുതലുള്ള പ്രദേശങ്ങളില്‍ മരത്തവളകളേയും പച്ചത്തവളകളേയും കാണുന്നില്ല.

ഇന്ത്യയില്‍ സാധാരണ കണ്ടുവരുന്നത് റാണാ ഹെക്സാ ഡാക്ടൈല (ഞമിമ വലഃമറമര്യഹമ) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നയിനമാണ്. അരുവികള്‍, കുളങ്ങള്‍, തടാകങ്ങള്‍, തോടുകള്‍ എന്നിവിടങ്ങളിലും അവയോടടുത്ത പ്രദേശങ്ങളിലുമാണ് ഇവയുടെ വാസം. സദാസമയവും ഒരു സ്ഥലത്തുതന്നെ അനങ്ങാതെ ഇരിക്കുന്ന ഇവ പെട്ടെന്ന് എന്തെങ്കിലും ശബ്ദമുണ്ടായാല്‍ അപകടസൂചന എന്നപോലെ കരയില്‍ നിന്നു വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷപ്പെടുന്നു.

തവളയുടെ ശരീരത്തിന് തല, ഉടല്‍ എന്നീ രണ്ട് ഭാഗങ്ങളുണ്ട്; ഉടലിനോടു ചേര്‍ന്ന് രണ്ടു ജോഡി കാലുകളും. തവളയ്ക്ക് കഴുത്തും വാലും പ്രകടമല്ല. ജലത്തിലും കരയിലുമായി ജീവിക്കുന്ന തവളകളുടെ ചര്‍മം ഈര്‍പ്പമുള്ളതാണ്. പേക്കാന്തവളയ്ക്ക് വരണ്ട ചര്‍മമാണുള്ളത്. പരന്നതും ത്രികോണാകൃതിയിലുള്ളതുമായ തലയാണ് മറ്റൊരു പ്രത്യേകത. വലുപ്പം കൂടിയ കണ്ണുകള്‍ പുറത്തേക്കു തള്ളി നില്‍ക്കുന്നു. മൂന്ന് കണ്‍പോളകളുണ്ടായിരിക്കും. മുകളിലെ കണ്‍പോള ചലനശേഷിയില്ലാത്തതും മാംസളവും നിറമുള്ളതുമായിരിക്കും. അടിയിലെ കണ്‍പോള അര്‍ധ സുതാര്യവും സ്വതന്ത്രമായി ചലിപ്പിക്കാവുന്നതുമാണ്. ജീവനുള്ള തവളയുടെ കണ്ണിന്റെ ഉപരിതലത്തില്‍ സ്പര്‍ശിച്ചാല്‍ അടിയിലെ കണ്‍പോള ഉയര്‍ന്നുവന്ന് കണ്ണു മുഴുവനായും ഉള്ളിലേക്കു വലിഞ്ഞതുപോലെയാകുന്നു. വെള്ളത്തില്‍ നീന്തുമ്പോള്‍ തവളയുടെ കണ്ണിനെ മൂടി സംരക്ഷിക്കുന്നത് നിമേഷകപടലം (ചശരശേമേശിേഴ ാലായൃമില) എന്നറിയപ്പെടുന്ന മൂന്നാമത്തെ കണ്‍പോളയാണ്. കണ്ണിനു പിന്നിലായി വൃത്താകൃതിയില്‍ കറുപ്പു നിറമുള്ള കര്‍ണപടം (്യാുമിശര ാലായൃമില) കാണാം. തവളകള്‍ക്ക് ബാഹ്യകര്‍ണങ്ങളില്ല. കണ്ണുകള്‍ക്കു മുന്നിലായിട്ടാണ് നാസാരന്ധ്രങ്ങള്‍ കാണപ്പെടുന്നത്.

വിവിധ നിറങ്ങളിലുള്ള തവളകളുണ്ട്. ചില തവളകളുടെ ചര്‍മ ത്തില്‍ തവിട്ടോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങളുണ്ടായിരി ക്കും. ആകര്‍ഷണീയമായ നിറങ്ങളുള്ള ഡെന്‍ഡ്രോബേറ്റ്സ് (ഉലിറൃീയമലേ) ഇനത്തില്‍പ്പെടുന്ന തവളകളെല്ലാം തന്നെ വിഷാംശം ഉള്ളവയാണ്. ശരീരത്തിന്റെ അടിഭാഗത്തിന് ഇളം മഞ്ഞ നിറമാണ്. തവളകള്‍ക്ക് അന്തരീക്ഷത്തിലെ ഊഷ്മാവിനും പ്രകാശത്തിനും ഈര്‍പ്പത്തിനും അനുസൃതമായി ചര്‍മത്തിന്റെ നിറം മാറ്റാന്‍ കഴിവുണ്ട്. ഇത്തരത്തില്‍ നിറഭേദം വരുത്തി ശത്രുക്കളില്‍ നിന്നു രക്ഷനേടുന്ന പ്രതിഭാസത്തെ പ്രച്ഛന്നാവരണം (രമാീൌളഹമഴല) എന്നു പറയുന്നു. ചുറ്റുപാടിനനുയോജ്യമായി നിറം മാറ്റാന്‍ തവളകളെ സഹായിക്കുന്നത് അവയുടെ കണ്ണുകളാണ്. കാഴ്ചശക്തിയില്ലാത്ത തവളകള്‍ക്ക് നിറഭേദാനുകൂലനത്തിനുള്ള ശേഷിയില്ല. തവളയുടെ ചര്‍മം ഒരു ബാഹ്യാവരണം എന്നതിലുപരി ശരീരോഷ്മാവ് ക്രമീകരിച്ചു സൂക്ഷിക്കാനും ജലം വലിച്ചെടുത്ത് ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായകമാണ്. ത്വക്കിലെ ഗ്രന്ഥികളില്‍ നിന്നുള്ള സ്രവമാണ് ഇതിനെ വഴുവഴുപ്പുള്ളതാക്കുന്നത്. ചര്‍മത്തിലെ സംവഹനക്ഷമതയുള്ള നിരവധി രക്തസിരകള്‍ ഇതിനെ ഒരു ശ്വസനേന്ദ്രിയമാകാന്‍ (രൌമിേലീൌ ൃലുശൃമശീിേ) സഹായിക്കുന്നു.

തവളയുടെ രണ്ടു ജോഡി കാലുകളില്‍ പിന്‍കാലുകള്‍ക്കാണ് മുന്‍കാലുകളെയപേക്ഷിച്ച് നീളം കൂടുതല്‍. മുന്‍കാലില്‍ മേല്‍ഭുജം (ൌുുലൃ മൃാ), കീഴ്ഭുജം (ളീൃല മൃാ), കൈത്തലം (വമിറ) എന്നീ മൂന്ന് ഭാഗങ്ങളുണ്ട്. കൈത്തലത്തില്‍ നാല് വിരലുകളും വളരെ ചെറിയൊരു പെരുവിരലും ഉണ്ട്. നീളം കൂടിയ പിന്‍കാലിന് തുട (വേശഴവ), കാല്‍വണ്ണ (വെമിസ), കണങ്കാല്‍ (മിസഹല), കാല്‍പാദം (ളീീ) എന്നീ ഭാഗങ്ങളും കാല്‍പാദത്തില്‍ ജാലയുക്തങ്ങ(ംലയയലറ)ളായി അഞ്ചു വിരലുകളുമുണ്ടായിരിക്കും. കാലുകള്‍ക്കിടയിലായിട്ടാണ് വൃത്താകൃതിയിലുള്ള അവസ്ക്കര ദ്വാരം (രഹീമരമഹ മുലൃൌൃല) സ്ഥിതി ചെയ്യുന്നത്. ആണ്‍ തവളയുടെ കൈത്തലത്തില്‍ ആദ്യത്തെ വിര ലിന്റെ ഉള്‍ഭാഗത്തായി നിറമുള്ള മൃദുലമായ മൈഥുന 'പാഡ്' (രീുൌഹമശീിേ ുമറ) കാണപ്പെടുന്നു. പ്രജനന കാലമാകുമ്പോഴേക്കും ഈ 'പാഡ്' വികസിക്കുന്നു.

ആണ്‍ തവളകളുടെ അധരഭാഗ(്ലിൃമഹ ശെറല)ത്തായി ഒരു ജോഡി അയഞ്ഞ തോല്‍മടക്കുകള്‍ കാണാം. ഇവ സ്വനസഞ്ചികള്‍ (്ീരമഹ മെര) എന്നറിയപ്പെടുന്നു. സ്വനസഞ്ചികളുടെ സഹായത്താലാണ് തവളകള്‍ ശബ്ദം പുറപ്പെടുവിക്കുന്നത്.

തവളയുടെ നട്ടെല്ലില്‍ ഒമ്പതു കശേരുക്കളുണ്ട്. ഒടുവിലത്തെ കശേരുവായ യൂറോസ്റ്റൈല്‍ നീളം കൂടിയതായിരിക്കും. ഒന്നും എട്ടും ഒമ്പതും കശേരുക്കളൊഴികെ ബാക്കിയെല്ലാം ഒരേപോലെയാണ്. മറ്റു ജീവികളില്‍ നിന്നു വ്യത്യസ്തമായി തവളയുടെ വദന ഗഹ്വരത്തിനു മുന്നറ്റത്തായിട്ടാണ് നാവ് ഉറപ്പിച്ചിരിക്കുന്നത്. നാവിന്റെ പിന്നറ്റം സ്വതന്ത്രവും രണ്ടായി പിളര്‍ന്നതുമാണ്. ഇര പിടിക്കാനായി പെട്ടെന്ന് നാവ് പുറത്തേക്കിടാനും നാവിന്റെ ഒട്ടലുള്ള പ്രതലത്തില്‍ പറ്റിപ്പിടിക്കുന്ന ഇരയെ വേഗത്തില്‍ അകത്തേക്കു വലിക്കാനും ഇതു സഹായിക്കുന്നു. മേല്‍ത്താടിയിലെ മാക്സിലറി ദന്തങ്ങളും വദനഗഹ്വരത്തിന്റെ മേല്‍ഭാഗത്തുള്ള വോമറിന്‍ ദന്തങ്ങളും ഇര വായില്‍നിന്നു വഴുതിപ്പോകാതെ തടയുന്നു. തവളയ്ക്ക് കീഴ്ത്താടിയില്‍ പല്ലുകളോ വായ്ക്കുള്ളില്‍ ദഹനരസം പുറപ്പെടുവിക്കുന്ന ഗ്രന്ഥികളോ ഇല്ല. തത്ഫലമായി നാവില്‍ ഒട്ടിപ്പിടിക്കുന്ന ഇര ചവച്ചരയ്ക്കപ്പെടാതെ തന്നെ ഗ്രസികയിലേക്കു തള്ളപ്പെടുന്നു. ഇരയെ ഗ്രസികയുടെ ഭിത്തിയിലെ അനൈച്ഛിക പേശികളുടെ ചലനം (പെരിസ്റ്റാല്‍സിസ്) മൂലമാണ് പുറകോട്ടു തള്ളുന്നത്. ഇര പിടിക്കാന്‍ മാത്രമേ തവളകള്‍ വായ് തുറക്കാറുള്ളൂ.

തവളയുടെ വദന ഗഹ്വരത്തിന്റെ പ്രതലം എപ്പോഴും പൊങ്ങുകയും താഴുകയും ചെയ്യുന്നത് ശ്വസന പ്രക്രിയയുമായി ബന്ധപ്പെട്ടാണ്. വദനഗഹ്വരത്തിന്റെ പ്രതലം താഴ്ത്തുമ്പോള്‍ നാസാദ്വാരങ്ങള്‍ വഴി അന്തരീക്ഷവായു ഉള്ളില്‍ പ്രവേശിച്ച് വദനഗഹ്വരത്തിലെത്തുകയും പ്രതലം ഉയരുമ്പോള്‍ ഉച്ഛ്വാസവായു ഇതേ പ്രകാരം പുറത്തേക്കു പോവുകയും ചെയ്യുന്നു. വദനാവരണത്തിലെ രക്ത കാപ്പില്ലറികള്‍ വായുവിലെ ഓക്സിജനെ വലിച്ചെടുത്തശേഷം കാര്‍ബണ്‍ ഡൈഓക്സൈഡിനെ പുറന്തള്ളുന്നു. തവളയുടെ ശ്വാസകോശങ്ങള്‍ അണ്ഡാകൃതിയിലുള്ള ഇലാസ്തിക സഞ്ചികളാണ്.

തവളയുടെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന പ്രധാന ദ്രവങ്ങള്‍ രക്തവും ലസികയുമാണ്. ഇവ ഭക്ഷണത്തില്‍ നിന്ന് ആഗിരണം ചെയ്യുന്ന പോഷകത്തേയും ഓക്സിജനേയും ശരീരമാകമാനം വ്യാപിക്കാന്‍ സഹായിക്കുകയും ശരീരത്തിലെ പുറന്തള്ളപ്പെടേണ്ട മലിനവസ്തുക്കളെ ശേഖരിച്ച് വിസര്‍ജനേന്ദ്രിയങ്ങളിലേക്കു കൊണ്ടുവരുകയും ചെയ്യുന്നു.

ഹൃദയം, വിവിധ അറകളിലേക്കു രക്തം എത്തിക്കുന്ന ധമനി കള്‍, കാപ്പിലറികള്‍, സിരകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് തവളയുടെ രക്തപരിസഞ്ചരണ വ്യൂഹം. തവളയുടെ ഹൃദയത്തിന് മൂന്ന് അറകള്‍ മാത്രമേയുള്ളൂ; രണ്ട് ഓറിക്കിളുകളും ഒരു വെന്‍ട്രിക്കിളും. ഇത് ഉഭയജീവികളുടെ സവിശേഷതയാണ്.

പിറ്റ്യൂറ്ററി, തൈറോയ്ഡ്, തൈമസ്, അഡ്രിനാലുകള്‍, പാന്‍ക്രിയാസ്, ജനനഗ്രന്ഥികളായ വൃഷണം, അണ്ഡാശയം എന്നിവയാണ് തവളയുടെ പ്രധാനപ്പെട്ട അന്തഃസ്രാവിഗ്രന്ഥികള്‍ (ഋിറീരൃശില ഴഹമിറ). ഉപാപചയം, വളര്‍ച്ച, പ്രത്യുത്പാദനം എന്നീ പ്രക്രിയകളെ നിയന്ത്രിക്കുന്നതില്‍ അന്തഃസ്രാവിഗ്രന്ഥികള്‍ പ്രധാന പങ്കു വഹിക്കുന്നു.

മനുഷ്യരുടേതിനോടു സമാനമായ അഞ്ച് ഇന്ദ്രിയങ്ങള്‍ തവളയ്ക്കുണ്ട്. ഇവയുടെ സഹായത്താലാണ് തവളയ്ക്ക് ഗന്ധം, രുചി, സ്പര്‍ശം, കാഴ്ച, കേള്‍വി എന്നിവ സാധ്യമാകുന്നുത്.

വൃക്കകള്‍, അവയോടു ബന്ധപ്പെട്ട ഒരു ജോഡി മൂത്രവാഹികള്‍, മൂത്രാശയം, അവസ്ക്കരം എന്നിവ ഉള്‍പ്പെടുന്നതാണ് തവളയുടെ വിസര്‍ജനേന്ദ്രിയ വ്യൂഹം. വൃക്കകള്‍ മത്സ്യങ്ങളുടേതിനോടു സാദൃശ്യമുള്ളതും താരതമ്യേന ലളിത ഘടനയോടു കൂടിയതുമാണ്. ശത്രുക്കളില്‍ നിന്നു രക്ഷനേടാനുള്ള ഒരു ഉപായമെന്നോണം ഇവ മൂത്രം പുറത്തേക്കു ചീറ്റുക പതിവാണ്.

ഒരു ജോഡി വൃഷണങ്ങളും ഒരുകൂട്ടം ബീജവാഹിനികളും ഉള്‍പ്പെട്ടതാണ് ആണ്‍ തവളകളുടെ പ്രത്യുത്പാദന വ്യൂഹം. വൃക്കകളും മൂത്രവാഹിനികളുമാണ് സഹായകാവയവങ്ങള്‍.

പെണ്‍ തവളകളുടെ പ്രത്യുത്പാദന വ്യൂഹത്തില്‍ ഒരു ജോഡി അണ്ഡാശയങ്ങളും അണ്ഡവാഹിനികളും ഉള്‍പ്പെടുന്നു. പ്രജനന കാലത്ത് പാളീകൃതമായ അണ്ഡാശയത്തിന്റെ വലുപ്പം കൂടുന്നു. ഓരോ അണ്ഡാശയത്തിന്റേയും പ്രതലത്തില്‍ ധാരാളം ഉരുണ്ട അണ്ഡാശയ പുടകങ്ങളുമുണ്ടായിരിക്കും. അണ്ഡാശയ പുടകത്തില്‍ സ്ഥിതിചെയ്യുന്ന അണ്ഡത്തിന് ഒരു കോശ കേന്ദ്രവും പീതകകണങ്ങളും ഉണ്ട്.

പൂര്‍ണ വളര്‍ച്ചയെത്തുന്ന അണ്ഡങ്ങള്‍ അണ്ഡാശയ ഭിത്തി ഭേദിച്ച് ശ്വാസകോശങ്ങള്‍ക്കടുത്തുള്ള അണ്ഡവാഹിനിയുടെ ഫണലുകളിലെത്തിച്ചേരുന്നു. അണ്ഡവാഹിനിയുടെ സംവലിത ഭാഗങ്ങളിലൂടെ താഴേക്കുവരുന്ന അണ്ഡങ്ങള്‍ ഗര്‍ഭാശയത്തില്‍ താത്കാലികമായി ശേഖരിക്കപ്പെടുന്നു. അണ്ഡവാഹിനിയുടെ ഭിത്തിയില്‍ നിന്നാണ് വഴുവഴുപ്പുള്ള ജെല്ലി ഉത്പാദിപ്പിക്കപ്പെടുന്നത്. ജെല്ലി അണ്ഡത്തെ ആവരണം ചെയ്യുന്നു. ഗര്‍ഭാശയം അവസ്ക്കര(രഹീമരമ)ത്തിലേക്കു തുറക്കുന്നു.

പ്രജനന കാലത്ത് ആണ്‍ തവളകളൊന്നിച്ച് വളരെ ദൂരം വരെ കേള്‍ക്കാനാവുംവിധം ഉച്ചത്തില്‍ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നു. ഇത് പെണ്‍ തവളകളെ ആകര്‍ഷിക്കുന്നതിനും ആണ്‍ തവളകള്‍ ഒന്നിച്ചു കൂടുന്നതിനും അവയുടെ അതിര്‍ത്തി നിര്‍ണയത്തിനുമാണ്. മിക്ക ഇനം തവളകളും മുട്ടയിടുന്നത് വെള്ളത്തിലാണ്. എന്നാല്‍ അപൂര്‍വം ചിലയിനങ്ങളില്‍ ആണ്‍ തവളകള്‍ പാറക്കെട്ടുകള്‍ക്കിടയില്‍ വൃത്താകൃതിയിലുള്ള കുഴി കുഴിച്ചശേഷം ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിച്ച് പെണ്‍ തവളകളെ മുട്ടയിടാനായി ഇവിടേയ്ക്കാകര്‍ഷിക്കാറുണ്ട്. ജലത്തില്‍ വച്ചാണ് തവളകള്‍ ഇണ ചേരുന്നത്.

വിവിധയിനം തവളകള്‍ പല രീതികളിലാണ് മുട്ടകള്‍ സംരക്ഷിക്കുന്നത്. ചിലയിനങ്ങളില്‍ ആണ്‍ തവളകള്‍ ശബ്ദപേടകത്തിനുള്ളില്‍ മുട്ടകളെ സംരക്ഷിക്കുന്നു. ഫ്രാന്‍സിലും ഇറ്റലിയിലുമുള്ള പേറ്റിച്ചിതവളകള്‍ (ൠൃീുലമി ാശറംശളല ളൃീഴ) ഇണചേര്‍ന്ന ശേഷം മാലപോലെയുള്ള മുട്ടകള്‍ ആണ്‍ തവള കാലില്‍ ചുറ്റി മാളത്തിനുള്ളില്‍ നിക്ഷേപിക്കുന്നു. മുട്ടകള്‍ ഈര്‍പ്പമുള്ളതായിരിക്കാന്‍ ഇടയ്ക്കിടെ അവ വെള്ളത്തിലേക്കു കൊണ്ടുപോയി നനച്ച് വീണ്ടും കുഴികളിലെത്തിക്കുന്നു. മുട്ട വിരിയാറാകുമ്പോഴേക്കും അവയെ വീണ്ടും വെള്ളത്തില്‍ നിക്ഷേപിക്കുന്നു. തെക്കെ അമേരിക്കയില്‍ കണ്ടുവരുന്ന സുറിനാം ചൊറിത്തവള (ഞമിമ ുമഹൌൃശ) മുട്ട കുഴികളില്‍ നിക്ഷേപിച്ചശേഷം കുഴികള്‍ അടച്ചുവയ്ക്കുന്നു. ഈ കുഴികളിലാണ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകുന്നത്.

ഉയരം കൂടിയ പ്രദേശങ്ങളില്‍ കാണുന്ന ചില ആഫ്രിക്കന്‍ തവളയിനങ്ങളുടെ മുട്ടകള്‍ അണ്ഡവാഹിനി(ീ്ശറൌര)യില്‍ നിലനിന്നുകൊണ്ടുതന്നെ ഒരു പ്ളാസെന്റ പോലെയായിത്തീരുന്നു. ഇവയുടെ ആന്തര ബീജസങ്കല(കിലൃിേമഹ ളലൃശേഹശ്വമശീിേ)ശേഷമാണ് തവളക്കുഞ്ഞുങ്ങളുണ്ടാകുന്നത്.

ഭ്രൂണത്തിന്റെ നീളം വര്‍ധിക്കുകയും മുന്‍ഭാഗം ഉരുണ്ട് ചൂഷകാവയവ(ൌരസലൃ)മായി രൂപപ്പെടുകയും പിന്നറ്റത്ത് വാല്‍ രൂപംകൊള്ളുകയും ചെയ്യുന്നു. തലയുടെ ഇരുവശങ്ങളിലുമായി രണ്ട് ജോഡി ഗില്ലുകളും രൂപപ്പെടുന്നു. ഈ അവസ്ഥയിലാണ് വാല്‍മാക്രി (മേറുീഹല) ജെല്ലി പൊട്ടിച്ചു പുറത്തു വരുന്നത്. ഇവ ജലത്തില്‍ നീന്തുകയോ ജലസസ്യങ്ങളില്‍ ഒട്ടിപ്പിടിച്ചിരിക്കുകയോ ചെയ്യുന്നു.

വാല്‍മാക്രികള്‍ ഘടനയിലും സ്വഭാവത്തിലും തവളകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ലാര്‍വ എന്നും അറിയപ്പെടുന്ന വാല്‍മാക്രി പൂര്‍ണ വളര്‍ച്ചയെത്തി തവളയായി മാറുന്ന പ്രക്രിയയെ കായാന്തരണം (ങലമാീൃുേവീശെ) എന്നു പറയുന്നു.

രണ്ടാഴ്ച പ്രായമാകുമ്പോഴേക്കും വാല്‍മാക്രി ഭക്ഷണം നിറുത്തുകയും വായ വിസ്തൃതമായി പല്ലുകളുണ്ടാവുകയും ചെയ്യുന്നു. ഗില്ലുകള്‍ ചുക്കിച്ചുളിഞ്ഞു പോകുന്നതിനാല്‍ ചര്‍മത്തില്‍ക്കൂടിയും ശ്വാസകോശത്തില്‍ക്കൂടിയും ശ്വസിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. വാല്‍ ചുരുങ്ങാന്‍ തുടങ്ങുമ്പോഴേക്കും ഇവ ഭക്ഷണം കഴിക്കാനാരംഭിക്കുന്നു. പ്രാണികളേയും ചെറിയ അകശേരുകി ഇനങ്ങളേയും മാത്രം ആഹാരമാക്കുന്ന ഈ ഘട്ടത്തിലാണ് കൈകാലുകള്‍ പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത്.

സ്വഭാവത്തിലും ഘടനയിലും വാല്‍മാക്രിക്ക് മത്സ്യങ്ങളോടു സാമ്യമുണ്ട്. ഹൃദയത്തിന് മൂന്ന് അറകളാണുള്ളത്. ഈ സവിശേഷതകള്‍ മത്സ്യങ്ങളെപ്പോലെയുള്ള പൂര്‍വികരില്‍ നിന്നായിരിക്കാം തവളകള്‍ പരിണമിച്ചതെന്ന അഭിപ്രായത്തെ സ്ഥിരീകരിക്കുന്നു. ജന്തുക്കളുടെ പരിണാമ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന തവളയുടെ ജീവിതചക്രം പുനരാവര്‍ത്തന സിദ്ധാന്തം (ൃലരമുശൌഹമശീിേ വേല്യീൃ) എന്നറിയപ്പെടുന്നു.

ഏകദേശം മൂന്ന് വര്‍ഷം കൊണ്ടാണ് തവളകള്‍ പ്രായപൂര്‍ത്തിയെത്തുന്നത്. ആണ്‍തവളകളാണ് പെണ്‍തവളകളേക്കാള്‍ വേഗത്തില്‍ പ്രായപൂര്‍ത്തിയെത്തുന്നത്. തവളകള്‍ക്ക് ഏഴ് മുതല്‍ പന്ത്രണ്ട് വര്‍ഷം വരെ ആയുസ്സുള്ളതായി കണക്കാക്കപ്പെടുന്നു. ബുഫോ ബുഫോ എന്നയിനം തവളയ്ക്ക് 36 വര്‍ഷം വരെ ആയു സ്സുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തവളക്കാല്‍ ഭക്ഷണമായി ഉപയോഗിച്ചുവരുന്നു. ചൈനയില്‍ ഉണക്കിയ തവളകളെ ഔഷധ നിര്‍മാണത്തിനുപയോഗിക്കാറുണ്ട്. ജപ്പാനിലും മറ്റും നേര്‍ത്ത തോലിനു പകരമായി പേക്കാന്തവളയുടെ ചര്‍മം ഉപയോഗിക്കുന്നു.

ജന്തുശരീരത്തിന്റെ ഘടനയും പ്രവര്‍ത്തനക്രമവും മനസ്സിലാ ക്കാനുള്ള പഠനങ്ങള്‍ക്ക് തവളകളെ ഉപയോഗപ്പെടുത്തുന്നു. ഭ്രൂണവികാസ ഗവേഷണങ്ങള്‍ക്ക് തവളയുടെ മുട്ടകള്‍ ഉപയോഗിച്ചുവരുന്നു. റാണാ ടെംപൊറേറിയ (ഞമിമ ലാുീൃേമൃശമ) എന്ന യൂറോപ്യന്‍ തവളയിനത്തിന്റേയും അമേരിക്കയിലെ റാണാ പൈപ്പിയെന്‍സ് (ഞമിമ ുശുശലി) എന്നയിനത്തിന്റേയും മുട്ടകളാണ് ഭ്രൂണശാസ്ത്ര പഠനങ്ങള്‍ക്ക് വളരെ കൂടുതല്‍ ഉപയോഗിക്കുന്നത്. വാല്‍മാക്രികളെ പുനരുത്ഭവപ്രതിഭാസ പഠനങ്ങള്‍ക്കും പ്രയോജനപ്പെടുത്തുന്നു.

ഭക്ഷണത്തിനും ഗവേഷണാവശ്യങ്ങള്‍ക്കുമായി തവളകളെ കൊന്നൊടുക്കുന്നത് വന്‍തോതില്‍ തവളകളുടെ വംശനാശത്തിനു കാരണമാകുന്നു. പാടശേഖരങ്ങളിലും മറ്റും കീടനാശിനിയുടെ കൂടിയ തോതിലുള്ള ഉപയോഗവും തവളകള്‍ ചത്തൊടുങ്ങുന്നതിന് കാരണമാകുന്നു.

കാര്‍ഷിക വിളകള്‍ക്കു ഹാനികരമായ നിരവധി കീടങ്ങളേയും പ്രാണികളേയും തവളകള്‍ വന്‍തോതില്‍ തിന്നു നശിപ്പിക്കുന്ന തിനാല്‍ ഇവയെ കര്‍ഷക മിത്രങ്ങളായി കണക്കാക്കാം. നോ: കൊമ്പന്‍ ചൊറിത്തവള

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B5%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍