This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തക്ക= ഒരു കര്‍ണാഭരണം. കേരളസ്ത്രീകള്‍ അടുത്തകാലം വരെ അണി ഞ്ഞിരുന്ന ഒന...)
 
വരി 1: വരി 1:
=തക്ക=
=തക്ക=
-
ഒരു കര്‍ണാഭരണം. കേരളസ്ത്രീകള്‍ അടുത്തകാലം വരെ അണി ഞ്ഞിരുന്ന ഒന്നാണിത്. ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായി തോളോളം ഇറങ്ങിനില്ക്കത്തവണ്ണം കാതിന്റെ 'ചോണ' വളര്‍ത്തിയിരുന്ന കാലത്തായിരുന്നു തക്ക പ്രചാരത്തിലിരുന്നത്. കാതിന്റെ അത്രയും വലിയ ദ്വാരം നിറയത്തക്കവണ്ണമുള്ള രണ്ടു വട്ടങ്ങളും ആ വട്ടങ്ങളെ തമ്മില്‍ ഘടിപ്പിക്കുന്ന ഭാഗത്ത് കാതിന്റെ വള്ളി പിടിച്ചു കിടക്കത്തക്കവിധമുള്ള ഒരു ചാലും ഉള്ള ആകൃതിയായിരുന്നു തക്കയുടേത്. പുറത്തുകാണുന്ന വട്ടം ചിത്രപ്പണികളുള്ളതോ ഓലച്ചുരുളിന്റെ ആകൃതിയുള്ളതോ ആയിരിക്കും. സ്വര്‍ണം, വെള്ളി, ഈയം എന്നിവകൊണ്ടു നിര്‍മിച്ച തക്കകള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇത്തരം തക്കകള്‍ ഉണ്ടാക്കിയണിയാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവര്‍ പനയോലച്ചുരുള്‍ കൊണ്ട് തക്കകള്‍ ഉണ്ടാക്കി അണിയുന്ന പതിവും ഉണ്ടായിരുന്നു. ഏതാണ്ട് തക്കയ്ക്ക് സമാനമായുള്ള ദന്തനിര്‍മിതമായ ആഭരണങ്ങളും കേരളീയ സ്ത്രീകള്‍ ഉപയോഗിച്ചിരുന്നു. വ്യത്യാസങ്ങളുണ്ടെങ്കിലും അതും തക്ക എന്ന പേരിലാണ് അറിയപ്പെട്ടത്. തടി കൊണ്ടുണ്ടാക്കിയ തക്കകളും ഇവിടെ നിലവിലിരുന്നു. ഇപ്പോള്‍ മുസ്ളിം വനിതകളുടെ ഇടയിലാണ് തക്ക ഏറെയും പ്രചാരത്തിലുള്ളത്.
+
ഒരു കര്‍ണാഭരണം. കേരളസ്ത്രീകള്‍ അടുത്തകാലം വരെ അണിഞ്ഞിരുന്ന ഒന്നാണിത്. ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായി തോളോളം ഇറങ്ങിനില്ക്കത്തവണ്ണം കാതിന്റെ 'ചോണ' വളര്‍ത്തിയിരുന്ന കാലത്തായിരുന്നു തക്ക പ്രചാരത്തിലിരുന്നത്. കാതിന്റെ അത്രയും വലിയ ദ്വാരം നിറയത്തക്കവണ്ണമുള്ള രണ്ടു വട്ടങ്ങളും ആ വട്ടങ്ങളെ തമ്മില്‍ ഘടിപ്പിക്കുന്ന ഭാഗത്ത് കാതിന്റെ വള്ളി പിടിച്ചു കിടക്കത്തക്കവിധമുള്ള ഒരു ചാലും ഉള്ള ആകൃതിയായിരുന്നു തക്കയുടേത്. പുറത്തുകാണുന്ന വട്ടം ചിത്രപ്പണികളുള്ളതോ ഓലച്ചുരുളിന്റെ ആകൃതിയുള്ളതോ ആയിരിക്കും. സ്വര്‍ണം, വെള്ളി, ഈയം എന്നിവകൊണ്ടു നിര്‍മിച്ച തക്കകള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇത്തരം തക്കകള്‍ ഉണ്ടാക്കിയണിയാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവര്‍ പനയോലച്ചുരുള്‍ കൊണ്ട് തക്കകള്‍ ഉണ്ടാക്കി അണിയുന്ന പതിവും ഉണ്ടായിരുന്നു. ഏതാണ്ട് തക്കയ്ക്ക് സമാനമായുള്ള ദന്തനിര്‍മിതമായ ആഭരണങ്ങളും കേരളീയ സ്ത്രീകള്‍ ഉപയോഗിച്ചിരുന്നു. വ്യത്യാസങ്ങളുണ്ടെങ്കിലും അതും തക്ക എന്ന പേരിലാണ് അറിയപ്പെട്ടത്. തടി കൊണ്ടുണ്ടാക്കിയ തക്കകളും ഇവിടെ നിലവിലിരുന്നു. ഇപ്പോള്‍ മുസ്ലീം വനിതകളുടെ ഇടയിലാണ് തക്ക ഏറെയും പ്രചാരത്തിലുള്ളത്.

Current revision as of 08:22, 19 ജൂണ്‍ 2008

തക്ക

ഒരു കര്‍ണാഭരണം. കേരളസ്ത്രീകള്‍ അടുത്തകാലം വരെ അണിഞ്ഞിരുന്ന ഒന്നാണിത്. ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായി തോളോളം ഇറങ്ങിനില്ക്കത്തവണ്ണം കാതിന്റെ 'ചോണ' വളര്‍ത്തിയിരുന്ന കാലത്തായിരുന്നു തക്ക പ്രചാരത്തിലിരുന്നത്. കാതിന്റെ അത്രയും വലിയ ദ്വാരം നിറയത്തക്കവണ്ണമുള്ള രണ്ടു വട്ടങ്ങളും ആ വട്ടങ്ങളെ തമ്മില്‍ ഘടിപ്പിക്കുന്ന ഭാഗത്ത് കാതിന്റെ വള്ളി പിടിച്ചു കിടക്കത്തക്കവിധമുള്ള ഒരു ചാലും ഉള്ള ആകൃതിയായിരുന്നു തക്കയുടേത്. പുറത്തുകാണുന്ന വട്ടം ചിത്രപ്പണികളുള്ളതോ ഓലച്ചുരുളിന്റെ ആകൃതിയുള്ളതോ ആയിരിക്കും. സ്വര്‍ണം, വെള്ളി, ഈയം എന്നിവകൊണ്ടു നിര്‍മിച്ച തക്കകള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇത്തരം തക്കകള്‍ ഉണ്ടാക്കിയണിയാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവര്‍ പനയോലച്ചുരുള്‍ കൊണ്ട് തക്കകള്‍ ഉണ്ടാക്കി അണിയുന്ന പതിവും ഉണ്ടായിരുന്നു. ഏതാണ്ട് തക്കയ്ക്ക് സമാനമായുള്ള ദന്തനിര്‍മിതമായ ആഭരണങ്ങളും കേരളീയ സ്ത്രീകള്‍ ഉപയോഗിച്ചിരുന്നു. വ്യത്യാസങ്ങളുണ്ടെങ്കിലും അതും തക്ക എന്ന പേരിലാണ് അറിയപ്പെട്ടത്. തടി കൊണ്ടുണ്ടാക്കിയ തക്കകളും ഇവിടെ നിലവിലിരുന്നു. ഇപ്പോള്‍ മുസ്ലീം വനിതകളുടെ ഇടയിലാണ് തക്ക ഏറെയും പ്രചാരത്തിലുള്ളത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍