This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂസ്ത്വ, അലെജാന്‍ഡ്രോ ഒ (1849 - 1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:17, 27 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡ്യൂസ്ത്വ, അലെജാന്‍ഡ്രോ ഒ (1849 - 1945)

ഉലൌൌമ, അഹലഷമിറൃീ ഛ


പെറുവിലെ വിദ്യാഭ്യാസ വിചക്ഷണനും സൌന്ദര്യശാസ്ത്രജ്ഞനും തത്ത്വചിന്തകനും. 1849-ല്‍ ഹ്വുവാന്‍കയോ സര്‍വകലാ ശാലയില്‍ പ്രൊഫസര്‍, റെക്റ്റര്‍ (വകുപ്പുതലവന്‍) എന്നീ നില കളില്‍ സേവനമനുഷ്ഠിച്ചു. ലിമയിലെ നാഷണല്‍ ലൈബ്രറി യുടെ ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചു. പെറുവിലെ വിദ്യാഭ്യാ സത്തിന്റെ വിവിധ മണ്ഡലങ്ങള്‍ക്ക് ഇദ്ദേഹം നിരവധി സംഭാവ നകള്‍ നല്കി. ഇദ്ദേഹത്തിന്റെ തത്ത്വശാസ്ത്ര രചനകളില്‍ കെ.സി.എഫ്. ക്രൌസിന്റേയും ഹെന്റി ബെര്‍ഗ്സണിന്റേയും സ്വാധീനം ദൃശ്യമാണ്.


സ്വാതന്ത്യ്രത്തേയും വ്യവസ്ഥയേയും കുറിച്ചുള്ള ആശയ ങ്ങളാണ് ഡ്യൂസ്ത്വയുടെ തത്ത്വചിന്തയ്ക്ക് അടിസ്ഥാനമായി ട്ടുള്ളത്. വ്യത്യസ്ത ധ്രുവങ്ങളില്‍ സ്ഥിതിചെയ്യുന്ന ഈ ആശയ ങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം മനുഷ്യസംസ്കാരത്തെ ക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ വീക്ഷണങ്ങളില്‍ പ്രകടമാകുന്നു. സൌന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലാണ് ഇത് ഏറ്റവും വ്യക്തമായി പ്രകടമാകുന്നത്. സൌന്ദര്യത്തേയും കലയേയും കുറിച്ചുള്ള നിര്‍വചനങ്ങളില്‍ ആവിഷ്കൃതമാകുന്നതും ഈ വീക്ഷണങ്ങള്‍ തന്നെയാണ്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സൌന്ദര്യം (യലമൌ്യ) യാഥാര്‍ഥ്യമല്ല, ഭാവനാസൃഷ്ടിയായ മാതൃകാവ്യവസ്ഥയുടെ സഹായത്താല്‍ പ്രകൃതിയും സ്വാതന്ത്യ്രവും തമ്മിലുണ്ടാകുന്ന അനുരഞ്ജനമാണ്. ഈ അനുരഞ്ജനം ഒരു കലാകാരന്റെ ഭാവനയിലൂടെ പുനഃസൃഷ്ടിക്കപ്പെടുന്നതാണ് കല. കലയെ സൃഷ്ടിക്കുന്ന ധൈഷണികമായ അന്തര്‍ജ്ഞാനം തന്നെയാണ് ഭാവന.


മനുഷ്യന്റെ പ്രത്യക്ഷണങ്ങളിലും വികാരങ്ങളിലും മറ്റും പ്രകൃതിയുടെ സ്വാധീനമുണ്ട്. ആന്തരികമായ വികാസത്തിന് സ്വാതന്ത്യ്രം ആവശ്യമാണ്. സ്വാതന്ത്യ്രം ഏറ്റവും കൂടുതല്‍ ദൃശ്യ മാകുന്നത് ഭാവനയിലാണ്. ഈ സ്വാതന്ത്യ്രം തന്നെ അതിന്റേതായ വ്യവസ്ഥ സൃഷ്ടിക്കുന്നു. സൌന്ദര്യബോധം, ലയം, താളം എന്നിവ ജീവിതത്തെ വിരസതയില്‍ നിന്ന് മുക്തമാക്കുന്നു.


സൌന്ദര്യത്തിനു പുറമേ മറ്റു നിരവധി മൂല്യങ്ങളുമുണ്ട്. ഇവ യെ എല്ലാം ഏതെങ്കിലും രീതിയില്‍ ഭാവന സ്വാധീനിക്കുന്നുണ്ട്. ഈ മൂല്യങ്ങളെല്ലാം സൌന്ദര്യപരമായ അനുഭൂതിക്കും മുതല്‍ക്കൂട്ടാകുന്നു. എന്നാല്‍ ഇവയ്ക്ക് സ്വതന്ത്രമായ നിലനില്പില്ല. യുക്ത്യാധിഷ്ഠിത സത്യത്തിന് തെളിവ് ആവശ്യമാണ്. വ്യക്തിപരമായ ആഗ്രഹങ്ങളും ആവശ്യങ്ങളും സാമ്പത്തിക മൂല്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താനിടയാക്കുന്നു. സദാചാരമൂല്യം കടമയ്ക്കും നിയമത്തിനും വഴങ്ങുന്നു. മതപരമായ ജ്ഞാനവും ഐതിഹ്യവും കലാപരമാണെങ്കിലും ഈശ്വരേച്ഛയ്ക്കു മുന്‍പില്‍ കീഴടങ്ങുവാന്‍ ആവശ്യപ്പെടുന്നു. കലാപരമായ മൂല്യം മാത്രമാണ് നിയന്ത്രണങ്ങള്‍ക്കു വിധേയമാകാതെ സര്‍വസ്വതന്ത്രമായി നിലകൊള്ളുന്നത്. അതിനാല്‍ ഇത് 'മൂല്യങ്ങളുടെ മൂല്യം'’(വേല ്മഹൌല ീള ്മഹൌല) എന്നറിയപ്പെടുന്നു.


ഏസ്തറ്റിക്ക ജനറല്‍ (ഋലെേശേരമ ഏലിലൃമഹ 1923), ഏസ്തറ്റിക്ക അപ്ളികാഡ, ലൊ ബെല്ലൊ എന്‍ എല്‍ ആര്‍ട്ട, എസ്കള്‍ച്ചുര, പിന്‍ച്ചുര, മൂസിക്ക (ഋലെേശേരമ മുുഹശരമറമ, ഘീ യലഹഹീ ലി ലഹ മൃലേ, ഋരൌെഹൌൃമ, ുശിൌൃമ, ാൌശെരമ 1935) എന്നിവയാണ് ഡ്യൂസ്ത്വയുടെ പ്രധാന കൃതികള്‍. 1945-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍