This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെ വിറ്റ്, ക്രിസ്റ്റ്യന്‍ റുഡോല്‍ഫ് (1854 - 1922)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:20, 23 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡെ വിറ്റ്, ക്രിസ്റ്റ്യന്‍ റുഡോല്‍ഫ് (1854 - 1922)

ഉല ണശ, ഇവൃശശെേമമി ഞൌറീഹുവ


ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ നേതാവും ഒളിപ്പോരാളിയും. ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ സ്മിത്ത് ഫീല്‍ഡില്‍ 1854 ഒ. 7-ന് ഇദ്ദേഹം ജനിച്ചു. സൈനികനായ ഇദ്ദേഹം ഒന്നാം ആംഗ്ളോ-ബോയര്‍ യുദ്ധത്തില്‍ (1880 - 81) ഇംഗ്ളീഷുകാര്‍ക്കെതിരായി പോരാടി. 1897-ല്‍ നിയമസഭാംഗമായി. രണ്ടാം ആംഗ്ളോ-ബോയര്‍ യുദ്ധകാലത്ത് (1899-1902) ബ്രിട്ടിഷുകാര്‍ക്കെതിരായി ഇദ്ദേഹം ശക്തമായ ഗറില്ലാ ആക്രമണം സംഘടിപ്പിച്ചിരുന്നു. യുദ്ധാനന്തരം ഓറഞ്ച് റിവര്‍ കോളനിയിലെ നിയമസഭാംഗവും കൃഷിവകുപ്പുമന്ത്രിയും ആകുവാന്‍ സാധിച്ചു. സ്വാതന്ത്യ്രലബ്ധിക്കുവേണ്ടിയുള്ള സമരങ്ങളില്‍ വീണ്ടും ഇദ്ദേഹം വ്യാപൃതനായി. 1914-ല്‍ നാഷണല്‍ പാര്‍ട്ടി സ്ഥാപിക്കുന്നതിനു നേതൃത്വം നല്കിയവരില്‍ ഡെ വിറ്റും ഉണ്ടായിരുന്നു. ഒന്നാം ലോക യുദ്ധകാലത്ത് ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റിനെ മറിച്ചിടുവാന്‍ നടത്തിയ വിപ്ളവത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഇത് വിജയപ്രദമായില്ല. തുടര്‍ന്ന് രാജ്യദ്രോഹകുറ്റം ചുമത്തി ഗവണ്‍മെന്റ് ഇദ്ദേഹത്തെ കുറച്ചുകാലത്തേക്ക് ജയിലിലടച്ചു. ജനാഭിലാഷപ്രകാരം 1915-ല്‍ മോചിപ്പിച്ചു. തുടര്‍ന്നും ഡെ വിറ്റ് ആഫ്രിക്കന്‍ സ്വാതന്ത്യ്രത്തിനായി നിലകൊണ്ടു. യുദ്ധകാല അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ഇദ്ദേഹം രചിച്ച ദ് ത്രീ ഇയേഴ്സ് ഒഫ് വാര്‍ (1902) എന്ന ഗ്രന്ഥം നല്ലൊരു ചരിത്രരേഖയായി കരുതപ്പെടുന്നു. ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ ഡെ വിറ്റ്സ് ഡ്രോപില്‍ ഇദ്ദേഹം 1922 ഫെ. 3-ന് നിര്യാതനായി.

(എം.എല്‍. പ്രേമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍