This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡുഹ്റിങിന്റെ സിദ്ധാന്തങ്ങള്‍.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:30, 27 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡുഹ്റിങിന്റെ സിദ്ധാന്തങ്ങള്‍. മതത്തെ ഡ്യുഹ്റിങ് ശക്തിയായി എതിര്‍ത്തു. ഭ്രാന്തന്‍ വിശ്വാസങ്ങളുടെ തൊട്ടിലാണ് മതം എന്ന് ഇദ്ദേഹം പരസ്യമായി പ്രസ്താവിച്ചു. നാം ജീവിക്കുന്ന ലോകത്തില്‍ത്തന്നെയാണ് നമ്മുടെ ആനന്ദവും മൂല്യങ്ങളും കത്തെേത്. ഈ ലോകത്തിനുപരിയായി മറ്റൊരു ലോകമുന്നെ വിശ്വാസം യഥാര്‍ഥ ആനന്ദം കത്തുെന്നതിന് വിലങ്ങു തടിയാകുന്നു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ഇദ്ദേഹം നിരാകരിച്ചു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പത്തൊമ്പതാം നൂറ്റാിലെ ശാസ്ത്രവും മതത്തെപ്പോലെ അന്ധവിശ്വാസങ്ങളുടേയും നിസ്സംഗതയുടേയും മറ്റും കലവറയായിരുന്നു. ധാര്‍മികതയുടേയും സദാചാരത്തിന്റേയും അടിത്തറപാകുന്നത് സഹതാപമാണെന്ന് ഇദ്ദേഹം വിശ്വസിച്ചു. ഇദ്ദേഹം ഈ തത്ത്വത്തെ സാമ്പത്തികശാസ്ത്രത്തില്‍ പ്രയോഗിക്കുകയും, അപ്രകാരം തൊഴിലാളിയുടേയും മുതലാളിയുടേയും താത്പര്യങ്ങള്‍ വിരുദ്ധങ്ങളല്ല, മറിച്ച്, ഒന്നു തന്നെയാണ് എന്ന് വാദിക്കുകയും ചെയ്തു. ഡുഹ്റിങ് ഒരു ജര്‍മന്‍ ദേശീയ വാദിയായിരുന്നു. ഫ്രെഡറിക് ദ് ഗ്രേറ്റിനെ (എൃലറലൃശരസ വേല ഴൃലമ) ഇദ്ദേഹം ആരാധിച്ചു. എന്നാല്‍ ജൂതന്മാരെയും ഗ്രീക്കുകാരെയും മറ്റും തുല്യരായി കാണുവാന്‍ വിസമ്മതിച്ചു. ഗെയ്ഥെ (ഴീലവേല)യുടെ ആശയങ്ങളെ അംഗീകരിക്കുവാനും ഇദ്ദേഹത്തിനു പ്രയാസമായിരുന്നു. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ കോഴ്സ് ഒഫ് നാഷണല്‍ ആന്റ് സോഷ്യല്‍ ഇക്കോണമി (1873)യും കോഴ്സ് ഒഫ് ഫിലോസഫി (1875)യും തിങ്സ്, ലൈഫ് ആന്റ് എനിമീസ് (1882) എന്ന ജീവചരിത്രകൃതിയുമാണ്. ഇദ്ദേഹത്തിന്റെ ആശയങ്ങളെ ഫ്രീദ് റിഷ് എംഗല്‍സ് (1820-1895) ആന്റിഡുഹ്റിങ് (1878) എന്ന കൃതിയിലൂടെ അതിനിശിതമായി വിമര്‍ശിച്ചിട്ട്ു. ഈ കൃതിയുടെ പരിഭാഷയും 1935-ല്‍ പ്രസിദ്ധീകൃതമായി. 1921-ല്‍ ഡുഹ്റിങ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍