This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡഗ്ലസ്,കിര്‍ക്ക് (1916 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 5: വരി 5:
1946-ല്‍ ''ദ് സ്ട്രേഞ്ച് ലൗ ഒഫ് മര്‍ത്താ ഇവേഴ്സ്'' എന്ന ചലച്ചിത്രത്തിലൂടെ രംഗത്തു വന്ന ഡഗ്ലസ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ചാംപ്യന്‍ എന്ന ചിത്രത്തില്‍ ബോക്സര്‍ ആയി അഭിനയിച്ച് താരാംഗീകാരം നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് ഓസ്കാര്‍ നോമിനേഷനും ലഭിച്ചു. തുടര്‍ന്ന് ''ഏസ് ഇന്‍ദ ഹോള്‍ (1951), ഡിറ്റക്റ്റീവ് സ്റ്റോറി (1951), ട്വന്റി തൌസന്റ് ലീഗ്സ് അണ്ടര്‍ ദ് സീ (1954)'' എന്നീ ചലച്ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്കു വന്നു. 1956-ല്‍ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന ചിത്രത്തില്‍ വിന്‍സന്റ് വാന്‍ഗോയുടെ റോളിലും 1957-ല്‍ കുബ്രിക്കിന്റെ പാത്സ് ഒഫ് ഗ്ളോറി എന്ന ചിത്രത്തില്‍ മഹായുദ്ധകാലത്തെ ഫ്രഞ്ച് ഓഫീസറായും അഭിനയിച്ചു. 1960-ല്‍ കുബ്രിക് സംവിധാനം ചെയ്ത സ്പാര്‍ട്ടക്കസ് എന്ന ഇതിഹാസ ചലച്ചിത്രത്തില്‍ അടിമത്തത്തിനെതിരേ പോരാടുന്ന റോമന്‍ അടിമയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.
1946-ല്‍ ''ദ് സ്ട്രേഞ്ച് ലൗ ഒഫ് മര്‍ത്താ ഇവേഴ്സ്'' എന്ന ചലച്ചിത്രത്തിലൂടെ രംഗത്തു വന്ന ഡഗ്ലസ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ചാംപ്യന്‍ എന്ന ചിത്രത്തില്‍ ബോക്സര്‍ ആയി അഭിനയിച്ച് താരാംഗീകാരം നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് ഓസ്കാര്‍ നോമിനേഷനും ലഭിച്ചു. തുടര്‍ന്ന് ''ഏസ് ഇന്‍ദ ഹോള്‍ (1951), ഡിറ്റക്റ്റീവ് സ്റ്റോറി (1951), ട്വന്റി തൌസന്റ് ലീഗ്സ് അണ്ടര്‍ ദ് സീ (1954)'' എന്നീ ചലച്ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്കു വന്നു. 1956-ല്‍ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന ചിത്രത്തില്‍ വിന്‍സന്റ് വാന്‍ഗോയുടെ റോളിലും 1957-ല്‍ കുബ്രിക്കിന്റെ പാത്സ് ഒഫ് ഗ്ളോറി എന്ന ചിത്രത്തില്‍ മഹായുദ്ധകാലത്തെ ഫ്രഞ്ച് ഓഫീസറായും അഭിനയിച്ചു. 1960-ല്‍ കുബ്രിക് സംവിധാനം ചെയ്ത സ്പാര്‍ട്ടക്കസ് എന്ന ഇതിഹാസ ചലച്ചിത്രത്തില്‍ അടിമത്തത്തിനെതിരേ പോരാടുന്ന റോമന്‍ അടിമയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.
-
 
+
[[Image:Douglass, Krick.png|200px|left|thumb|കിര്‍ക്ക് ഡഗ്ലസും ബര്‍ട്ട് ലങ്കസ്റ്ററും'സെവന്‍ ഡേസ് ഇന്‍ മേ എന്ന ചിത്രത്തില്‍]]
1970-കളില്‍ ഡഗ്ലസ് സിനിമാസംവിധാനരംഗത്തേക്ക് കടന്നു. 1973-ല്‍ ''സ്കാലവാഗ്'' എന്ന ചിത്രം സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. ''സാറ്റേണ്‍ ത്രീ (1979), ടഫ് ഗൈസ് (1986)'' എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ടഫ് ഗൈസ് എന്ന ചിത്രത്തില്‍ പ്രസിദ്ധ നടന്‍ ബര്‍ട്ട് ലങ്കാസ്റററോടൊപ്പം ട്രെയിന്‍ കൊള്ളക്കാരുടെ റോളിലായിരുന്നു അഭിനയം.
1970-കളില്‍ ഡഗ്ലസ് സിനിമാസംവിധാനരംഗത്തേക്ക് കടന്നു. 1973-ല്‍ ''സ്കാലവാഗ്'' എന്ന ചിത്രം സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. ''സാറ്റേണ്‍ ത്രീ (1979), ടഫ് ഗൈസ് (1986)'' എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ടഫ് ഗൈസ് എന്ന ചിത്രത്തില്‍ പ്രസിദ്ധ നടന്‍ ബര്‍ട്ട് ലങ്കാസ്റററോടൊപ്പം ട്രെയിന്‍ കൊള്ളക്കാരുടെ റോളിലായിരുന്നു അഭിനയം.

Current revision as of 05:31, 8 ജനുവരി 2009

ഡഗ്ലസ് കിര്‍ക്ക് (1916 - )

Douglas,Krik

പ്രസിദ്ധ അമേരിക്കന്‍ ചലച്ചിത്രതാരം. പരുക്കന്‍ കഥാപാത്രങ്ങളേയും ഐതിഹാസിക കഥാപാത്രങ്ങളേയും അവതരിപ്പിച്ച് ജനശ്രദ്ധ ആകര്‍ഷിച്ചു. റഷ്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ ഒരു കുടുംബത്തില്‍ ഡഗ്ലസ് ജനിച്ചു. ഗുസ്തിക്കാരനായും മറ്റും നേടിയ സമ്പാദ്യം കൊണ്ടാണ് വിദ്യാഭ്യാസം നടത്തിയത്.

1946-ല്‍ ദ് സ്ട്രേഞ്ച് ലൗ ഒഫ് മര്‍ത്താ ഇവേഴ്സ് എന്ന ചലച്ചിത്രത്തിലൂടെ രംഗത്തു വന്ന ഡഗ്ലസ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ചാംപ്യന്‍ എന്ന ചിത്രത്തില്‍ ബോക്സര്‍ ആയി അഭിനയിച്ച് താരാംഗീകാരം നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് ഓസ്കാര്‍ നോമിനേഷനും ലഭിച്ചു. തുടര്‍ന്ന് ഏസ് ഇന്‍ദ ഹോള്‍ (1951), ഡിറ്റക്റ്റീവ് സ്റ്റോറി (1951), ട്വന്റി തൌസന്റ് ലീഗ്സ് അണ്ടര്‍ ദ് സീ (1954) എന്നീ ചലച്ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്കു വന്നു. 1956-ല്‍ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന ചിത്രത്തില്‍ വിന്‍സന്റ് വാന്‍ഗോയുടെ റോളിലും 1957-ല്‍ കുബ്രിക്കിന്റെ പാത്സ് ഒഫ് ഗ്ളോറി എന്ന ചിത്രത്തില്‍ മഹായുദ്ധകാലത്തെ ഫ്രഞ്ച് ഓഫീസറായും അഭിനയിച്ചു. 1960-ല്‍ കുബ്രിക് സംവിധാനം ചെയ്ത സ്പാര്‍ട്ടക്കസ് എന്ന ഇതിഹാസ ചലച്ചിത്രത്തില്‍ അടിമത്തത്തിനെതിരേ പോരാടുന്ന റോമന്‍ അടിമയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.

കിര്‍ക്ക് ഡഗ്ലസും ബര്‍ട്ട് ലങ്കസ്റ്ററും'സെവന്‍ ഡേസ് ഇന്‍ മേ എന്ന ചിത്രത്തില്‍

1970-കളില്‍ ഡഗ്ലസ് സിനിമാസംവിധാനരംഗത്തേക്ക് കടന്നു. 1973-ല്‍ സ്കാലവാഗ് എന്ന ചിത്രം സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. സാറ്റേണ്‍ ത്രീ (1979), ടഫ് ഗൈസ് (1986) എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ടഫ് ഗൈസ് എന്ന ചിത്രത്തില്‍ പ്രസിദ്ധ നടന്‍ ബര്‍ട്ട് ലങ്കാസ്റററോടൊപ്പം ട്രെയിന്‍ കൊള്ളക്കാരുടെ റോളിലായിരുന്നു അഭിനയം.

1991-ല്‍ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലൈഫ്

ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡഗ്ലസിന് ലഭിച്ചു. 1988-ല്‍ ദ് റാഗ്മാന്‍സ് സണ്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ച ഡഗ്ലസ് പില്ക്കാലത്ത് ഏതാനും നോവലുകളും രചിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍