This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രയോഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:58, 20 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രയോഡ്

ഠൃശീറല

കാഥോഡ്, ആനോഡ് (പ്ളേറ്റ്), കണ്‍ട്രോള്‍ ഗ്രിഡ് എന്നിങ്ങനെ മൂന്നു ഇലക്ട്രോഡുകള്‍ ഉള്‍ക്കൊള്ളുന്ന ഇലക്ട്രോണിക നിര്‍വാത (്മരൌൌാ) ട്യൂബ്. വായു നീക്കം ചെയ്ത ഒരു ലോഹ അഥവാ ഗ്ളാസ് ചെപ്പിനകത്താണ് ഇലക്ട്രോഡുകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. പ്രവര്‍ധകം, ദോലകം എന്നീ നിലകളിലാണ് ഇവയെ പൊതുവേ ഉപയോഗപ്പെടുത്തുന്നത്. ട്രയോഡ്, ടെട്രോഡ്, പെന്റോഡ് തുടങ്ങിയ നിര്‍വാത ട്യൂബ് ശ്രേണിയിലെ, അടിസ്ഥാന അംഗമാണ് ട്രയോഡ്; ട്രയോഡിനെ അപേക്ഷിച്ച് ട്രെട്രോഡിലും പെന്റോഡിലും ഒന്നിലധികം ഗ്രിഡുകള്‍ കാണുമെന്ന വ്യത്യാസമേയുള്ളു. ജെ. എ. ഫ്ളെമിങ് വികസിപ്പിച്ചെടുത്ത ഡയോഡിനെ ഗ്രിഡ് നല്‍കി ട്രയോഡായി പരിഷ്കരിച്ചത് യു.എസ്. ശാസ്ത്രജ്ഞനായ ലീ ഡെ ഫോറെസ്റ്റാണ് (ഘലല റല എീൃല). ട്രയോഡിന് ഓഡിയോണ്‍ (അൌറശീി) എന്ന പേരാണ് ഇദ്ദേഹം ആദ്യം നല്‍കിയിരുന്നത്. ചെറിയ ഒരു വോള്‍ട്ടത (ഗ്രിഡ് വോള്‍ട്ടത) പ്രയോജനപ്പെടുത്തി താരതമ്യേന വലിയ അളവിലുള്ള ധാരാ പ്രവാഹത്തെ നിയന്ത്രിക്കാന്‍ ഗ്രിഡ്ഡിനു കഴിയും. നിക്കല്‍/മോളിബ്ഡ്നം/ഇരുമ്പ് മുതലായ ലോഹങ്ങളെ കമ്പിവല രൂപത്തിലാണ് (ംശൃല ാലവെ) കാഥോഡിനും ആനോഡിനുമിടയ്ക്ക് ഗ്രിഡ്ഡായി ഉറപ്പിക്കുന്നത്. ട്രയോഡ് ധാരയുടെ വളരെ ചെറിയ ഒരംശം മാത്രമേ ഗ്രിഡ് പരിപഥത്തിലൂടെ നഷ്ടപ്പെടുന്നുള്ളു. ഇലക്ട്രോണുകളെ ആകര്‍ഷിക്കാതിരിക്കാനായി ഗ്രിഡ് വോള്‍ട്ടത ഋണാവസ്ഥയിലാണ് (ിലഴമശ്േല) നിലനിറുത്താറുള്ളതെങ്കിലും അപൂര്‍വം അവസരങ്ങളില്‍ കാഥോഡിനെ അപേക്ഷിച്ച് ധനാവസ്ഥയിലും (ുീശെശ്േല) ഗ്രിഡ്ഡിനെ ക്രമീകരിക്കാറുണ്ട്.

  ഗ്രിഡ്ഡിനെ  ട്രയോഡിന്റെ  ബേസ് പിന്നുമായിട്ടാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. തന്മൂലം ഗ്രിഡ്ഡിലെ വോള്‍ട്ടതയില്‍ വ്യത്യാസം സൃഷ്ടിച്ചാല്‍ കാഥോഡില്‍ നിന്ന് ആനോഡിലേക്ക് പ്രവഹിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണത്തില്‍ വ്യതിയാനം വരും. ഇത് പ്ളേറ്റ് അഥവാ ആനോഡ് ധാരയിലും ആനുപാതികമായ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നു. ഗ്രിഡ്ഡിലെ ഋണാത്മക വോള്‍ട്ടതയുടെ മൂല്യം വര്‍ധിക്കുന്നതിനനുസൃതമായി പ്ളേറ്റ് ധാര കുറയുന്നു; മറിച്ച് ഋണാത്മക വോള്‍ട്ടത കുറയുമ്പോള്‍ പ്ളേറ്റ് ധാര വര്‍ധിക്കുകയും ചെയ്യും. ഏതു പ്ളേറ്റ് വോള്‍ട്ടതയിലും, ഗ്രിഡ് വോള്‍ട്ടത, ഗ്രിഡ് കട്ട്ഓഫ് വോള്‍ട്ടതയ്ക്കു സമമാകുമ്പോള്‍, കാഥോഡിലെ ഇലക്ട്രോണുകള്‍ക്ക് ഗ്രിഡ്ഡിനെ കടന്നുപോകാനാവില്ല; തന്മൂലം പ്ളേറ്റ് ധാരയുടെ മൂല്യം പൂജ്യമായിത്തീരുന്നു. ട്രയോഡ് നിര്‍മാണ രീതിയും, പ്ളേറ്റ് വോള്‍ട്ടതയും, ഗ്രിഡ് കട്ട്ഓഫ് വോള്‍ട്ടതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
  പ്രവര്‍ധകമായി പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ ഗ്രിഡ്ഡിലാണ് നിവേശ (ഇന്‍പുട്ട്) വോള്‍ട്ടത കൊടുക്കുന്നത്. ഇതിനാനുപാതികമായി പ്ളേറ്റ് വോള്‍ട്ടതയില്‍ വര്‍ധനയും അനുഭവപ്പെടുന്നു.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%AF%E0%B5%8B%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍