This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിന്‍ഡല്‍, ജോണ്‍ (1820 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിന്‍ഡല്‍, ജോണ്‍ (1820 - 93) ഠ്യിറമഹഹ, ഖീവി ഐറിഷ് ഭൌതികശാസ്ത്രജ്ഞന്‍. 1820 ആഗ. 2-ന...)
വരി 1: വരി 1:
-
ടിന്‍ഡല്‍, ജോണ്‍ (1820 - 93)
+
=ടിന്‍ഡല്‍, ജോണ്‍ (1820 - 93)=
 +
Tyndall,John
-
ഠ്യിറമഹഹ, ഖീവി
+
ഐറിഷ് ഭൗതികശാസ്ത്രജ്ഞന്‍. 1820 ആഗ. 2-ന് അയര്‍ലണ്ടിലെ ലയ്ലിന്‍ബ്രിഡ്ജില്‍ ജനിച്ചു. ഐറിഷ് ഓര്‍ഡനന്‍സ് സര്‍വേയില്‍ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ നിലകളിലും പിന്നീട് ഇംഗ്ലീഷ് സര്‍വേയില്‍ റയില്‍വേ എന്‍ജിനീയറായും സേവനമനുഷ്ഠിച്ചു. 1847-ല്‍ ഹാംപ്ഷയറിലെ ക്വീന്‍വുഡ് കോളജില്‍ അധ്യാപകനായി. 48-ല്‍ മാര്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി. 1854-ല്‍ ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായി ചേര്‍ന്ന ടിന്‍ഡല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിക്കുന്നതുവരെ (1887) അവിടെ തുടര്‍ന്നു.
 +
[[Image:John-Tindel.png|200px|left|thumb|ജോണ് ടിന്ഡല്]]
 +
പ്രകാശ പ്രകീര്‍ണന രംഗത്ത് ടിന്‍ഡല്‍ പ്രഭാവം എന്നറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ്. കൊളോയ്ഡീയ കണങ്ങള്‍ക്ക് ശക്തിയേറിയ പ്രകാശ രശ്മികളെ പ്രകീര്‍ണനം ചെയ്യാനുള്ള കഴിവിനെ ആധാരമാക്കിയുള്ളതായിരുന്നു ഈ കണ്ടുപിടിത്തം. ഇതിനു പുറമേ ഒട്ടേറെ ശാസ്ത്രശാഖകളിലും ടിന്‍ഡല്‍ ശ്രദ്ധേയങ്ങളായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വാതകങ്ങളുടെ സുതാര്യത, അന്തരീക്ഷ പ്രകാശത്തിന്റെ ഗുണവിശേഷങ്ങള്‍, ശബ്ദത്തിന്റെ ശ്രാവ്യത, വായുവിന്റെയും ദ്രാവകങ്ങളുടെയും ശുദ്ധീകരണം, ഗ്ളേസിയറുകളും അന്തരീക്ഷസ്ഥിതിയും എന്നിവയെല്ലാം അതിലുള്‍പ്പെടുന്നു.
-
ഐറിഷ് ഭൌതികശാസ്ത്രജ്ഞന്‍. 1820 ആഗ. 2-ന് അയര്‍ലണ്ടിലെ ലയ്ലിന്‍ബ്രിഡ്ജില്‍ ജനിച്ചു. ഐറിഷ് ഓര്‍ഡനന്‍സ് സര്‍വേയില്‍ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ നിലകളിലും പിന്നീട് ഇംഗ്ളീഷ് സര്‍വേയില്‍ റയില്‍വേ എന്‍ജിനീയറായും സേവനമനുഷ്ഠിച്ചു. 1847-ല്‍ ഹാംപ്ഷയറിലെ ക്വീന്‍വുഡ് കോളജില്‍ അധ്യാപകനായി. 48-ല്‍ മാര്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി. 1854-ല്‍ ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായി ചേര്‍ന്ന ടിന്‍ഡല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിക്കുന്നതുവരെ (1887) അവിടെ തുടര്‍ന്നു.
+
ശാസ്ത്രം സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ടിന്‍ഡല്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. ഇതിനായി സാറ്റര്‍ഡേ റിവ്യൂ, ദ് റീഡര്‍, നേച്ചര്‍ എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തിന്റെ ''ഫ്രാഗ്മെന്റ്സ് ഒഫ് സയന്‍സ്'' (1871), ''ഫോംസ് ഒഫ് വാട്ടര്‍'' (1872), ''സിക്സ് ലക്ചേഴ്സ് ഓണ്‍ ലൈറ്റ്'' (1873) എന്നീ ഗവേഷണ പ്രബന്ധങ്ങള്‍ വളരെ ജനപ്രീതി ആര്‍ജിച്ചു. ''ഓണ്‍ സൗണ്ട്'' (1867), ''ഫാരഡേ ആസ് എ ഡിസ് കവറര്‍'' (1868), ''ലെസ്സണ്‍സ് ഇന്‍ ഇലക്ട്രിസിറ്റി'' (1876), ''എസ്സെയ്സ് ഓണ്‍ ദ് ഫ്ളോട്ടിങ് മാറ്റര്‍'' (1881) എന്നിവ മുഖ്യ രചനകളാണ്.  
-
  പ്രകാശ പ്രകീര്‍ണന രംഗത്ത് ടിന്‍ഡല്‍ പ്രഭാവം എന്നറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ്. കൊളോയ്ഡീയ കണങ്ങള്‍ക്ക് ശക്തിയേറിയ പ്രകാശ രശ്മികളെ പ്രകീര്‍ണനം ചെയ്യാനുള്ള കഴിവിനെ ആധാരമാക്കിയുള്ളതായിരുന്നു ഈ കണ്ടുപിടിത്തം. ഇതിനു പുറമേ ഒട്ടേറെ ശാസ്ത്രശാഖകളിലും ടിന്‍ഡല്‍ ശ്രദ്ധേയങ്ങളായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വാതകങ്ങളുടെ സുതാര്യത, അന്തരീക്ഷ പ്രകാശത്തിന്റെ ഗുണവിശേഷങ്ങള്‍, ശബ്ദത്തിന്റെ ശ്രാവ്യത, വായുവിന്റെയും ദ്രാവകങ്ങളുടെയും ശുദ്ധീകരണം, ഗ്ളേസിയറുകളും അന്തരീക്ഷസ്ഥിതിയും എന്നിവയെല്ലാം അതിലുള്‍പ്പെടുന്നു.
+
1893 ഡി. 4-ന് ഇംഗ്ലണ്ടില്‍ ഇദ്ദേഹം നിര്യാതനായി.
-
 
+
-
  ശാസ്ത്രം സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ടിന്‍ഡല്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. ഇതിനായി സാറ്റര്‍ഡേ റിവ്യൂ, ദ് റീഡര്‍, നേച്ചര്‍ എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തിന്റെ ഫ്രാഗ്മെന്റ്സ് ഒഫ് സയന്‍സ് (1871), ഫോംസ് ഒഫ് വാട്ടര്‍ (1872), സിക്സ് ലക്ചേഴ്സ് ഓണ്‍ ലൈറ്റ് (1873) എന്നീ ഗവേഷണ പ്രബന്ധങ്ങള്‍ വളരെ ജനപ്രീതി ആര്‍ജിച്ചു. ഓണ്‍ സൌണ്ട് (1867), ഫാരഡേ ആസ് എ ഡിസ് കവറര്‍ (1868), ലെസ്സണ്‍സ് ഇന്‍ ഇലക്ട്രിസിറ്റി (1876), എസ്സെയ്സ് ഓണ്‍ ദ് ഫ്ളോട്ടിങ് മാറ്റര്‍ (1881) എന്നിവ മുഖ്യ രചനകളാണ്.
+
-
 
+
-
  1893 ഡി. 4-ന് ഇംഗ്ളണ്ടില്‍ ഇദ്ദേഹം നിര്യാതനായി.
+

06:00, 24 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടിന്‍ഡല്‍, ജോണ്‍ (1820 - 93)

Tyndall,John

ഐറിഷ് ഭൗതികശാസ്ത്രജ്ഞന്‍. 1820 ആഗ. 2-ന് അയര്‍ലണ്ടിലെ ലയ്ലിന്‍ബ്രിഡ്ജില്‍ ജനിച്ചു. ഐറിഷ് ഓര്‍ഡനന്‍സ് സര്‍വേയില്‍ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ നിലകളിലും പിന്നീട് ഇംഗ്ലീഷ് സര്‍വേയില്‍ റയില്‍വേ എന്‍ജിനീയറായും സേവനമനുഷ്ഠിച്ചു. 1847-ല്‍ ഹാംപ്ഷയറിലെ ക്വീന്‍വുഡ് കോളജില്‍ അധ്യാപകനായി. 48-ല്‍ മാര്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി. 1854-ല്‍ ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായി ചേര്‍ന്ന ടിന്‍ഡല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിക്കുന്നതുവരെ (1887) അവിടെ തുടര്‍ന്നു.

ജോണ് ടിന്ഡല്

പ്രകാശ പ്രകീര്‍ണന രംഗത്ത് ടിന്‍ഡല്‍ പ്രഭാവം എന്നറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ്. കൊളോയ്ഡീയ കണങ്ങള്‍ക്ക് ശക്തിയേറിയ പ്രകാശ രശ്മികളെ പ്രകീര്‍ണനം ചെയ്യാനുള്ള കഴിവിനെ ആധാരമാക്കിയുള്ളതായിരുന്നു ഈ കണ്ടുപിടിത്തം. ഇതിനു പുറമേ ഒട്ടേറെ ശാസ്ത്രശാഖകളിലും ടിന്‍ഡല്‍ ശ്രദ്ധേയങ്ങളായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വാതകങ്ങളുടെ സുതാര്യത, അന്തരീക്ഷ പ്രകാശത്തിന്റെ ഗുണവിശേഷങ്ങള്‍, ശബ്ദത്തിന്റെ ശ്രാവ്യത, വായുവിന്റെയും ദ്രാവകങ്ങളുടെയും ശുദ്ധീകരണം, ഗ്ളേസിയറുകളും അന്തരീക്ഷസ്ഥിതിയും എന്നിവയെല്ലാം അതിലുള്‍പ്പെടുന്നു.

ശാസ്ത്രം സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ടിന്‍ഡല്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. ഇതിനായി സാറ്റര്‍ഡേ റിവ്യൂ, ദ് റീഡര്‍, നേച്ചര്‍ എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തിന്റെ ഫ്രാഗ്മെന്റ്സ് ഒഫ് സയന്‍സ് (1871), ഫോംസ് ഒഫ് വാട്ടര്‍ (1872), സിക്സ് ലക്ചേഴ്സ് ഓണ്‍ ലൈറ്റ് (1873) എന്നീ ഗവേഷണ പ്രബന്ധങ്ങള്‍ വളരെ ജനപ്രീതി ആര്‍ജിച്ചു. ഓണ്‍ സൗണ്ട് (1867), ഫാരഡേ ആസ് എ ഡിസ് കവറര്‍ (1868), ലെസ്സണ്‍സ് ഇന്‍ ഇലക്ട്രിസിറ്റി (1876), എസ്സെയ്സ് ഓണ്‍ ദ് ഫ്ളോട്ടിങ് മാറ്റര്‍ (1881) എന്നിവ മുഖ്യ രചനകളാണ്.

1893 ഡി. 4-ന് ഇംഗ്ലണ്ടില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍