This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറിയാന്‍ കെ. ചെറിയാന്‍ (1932 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചെറിയാന്‍ കെ. ചെറിയാന്‍ (1932 - )== മലയാള കവി. അധ്യാപകനായിരുന്ന സി....)
(ചെറിയാന്‍ കെ. ചെറിയാന്‍ (1932 - ))
 
വരി 1: വരി 1:
==ചെറിയാന്‍ കെ. ചെറിയാന്‍ (1932 - )==
==ചെറിയാന്‍ കെ. ചെറിയാന്‍ (1932 - )==
 +
[[ചിത്രം:Cheriyan K Cheriyan.png|150px|right|thumb|ചെറിയാന്‍ കെ. ചെറിയാന്‍]]
മലയാള കവി. അധ്യാപകനായിരുന്ന സി.ടി. ചെറിയാന്റെ പുത്രനായി 1932-ല്‍ കോട്ടയത്ത് കഞ്ഞിക്കുഴിയില്‍ ജനിച്ചു. ബിരുദമെടുത്തശേഷം കേന്ദ്രവാണിജ്യമന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായി. അറുപതുകളില്‍ പുതിയ രൂപഭാവങ്ങള്‍ തേടി മലയാള കവിതയ്ക്ക് കരുത്തു പകര്‍ന്ന കവിയാണ് ഇദ്ദേഹം. സമകാലിക യാന്ത്രികലോകത്തില്‍ നിന്നും അടര്‍ത്തിയെടുത്ത പരുക്കന്‍ ബിംബങ്ങള്‍കൊണ്ടു പുതിയൊരു കാവ്യഭാഷ സൃഷ്ടിക്കുവാന്‍ ചെറിയാനു കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹം സ്വീകരിച്ച വിഷയങ്ങളധികവും ഹൈന്ദവപുരാണ കഥകളിലെ പ്രമേയങ്ങളായിരുന്നു. പക്ഷേ, അവയെ വര്‍ത്തമാന പ്രശ്നങ്ങളുമായി താദാത്മ്യപ്പെടുത്തിക്കൊണ്ടായിരുന്നു അവതരിപ്പിച്ചത്. അത്യാധുനിക കവിതയ്ക്ക് ശ്രദ്ധേയമായ മാതൃകകളാണ് ഇദ്ദേഹത്തിന്റെ 'ജീവിതമെന്ന ബോറ്,' 'കണ്ണാടി ജനല്‍', 'പാലാഴിമഥനം', 'പാര്‍ഥസാരഥി', 'ലവനും കുശനും', 'ഭസ്മാസുരന്‍' തുടങ്ങിയ കവിതകള്‍. ഭ്രാന്തനും ഭസ്മാസുരനും എന്ന ഒരു സമാഹാരം (1985) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക കവിതയുടെ ബാല്യദശയില്‍ ശ്രദ്ധേയനായിരുന്ന ഇദ്ദേഹം പിന്നീട് അധികമൊന്നും എഴുതുകയുണ്ടായില്ല. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ കംപ്യൂട്ടര്‍ സാങ്കേതിക ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്നു.
മലയാള കവി. അധ്യാപകനായിരുന്ന സി.ടി. ചെറിയാന്റെ പുത്രനായി 1932-ല്‍ കോട്ടയത്ത് കഞ്ഞിക്കുഴിയില്‍ ജനിച്ചു. ബിരുദമെടുത്തശേഷം കേന്ദ്രവാണിജ്യമന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായി. അറുപതുകളില്‍ പുതിയ രൂപഭാവങ്ങള്‍ തേടി മലയാള കവിതയ്ക്ക് കരുത്തു പകര്‍ന്ന കവിയാണ് ഇദ്ദേഹം. സമകാലിക യാന്ത്രികലോകത്തില്‍ നിന്നും അടര്‍ത്തിയെടുത്ത പരുക്കന്‍ ബിംബങ്ങള്‍കൊണ്ടു പുതിയൊരു കാവ്യഭാഷ സൃഷ്ടിക്കുവാന്‍ ചെറിയാനു കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹം സ്വീകരിച്ച വിഷയങ്ങളധികവും ഹൈന്ദവപുരാണ കഥകളിലെ പ്രമേയങ്ങളായിരുന്നു. പക്ഷേ, അവയെ വര്‍ത്തമാന പ്രശ്നങ്ങളുമായി താദാത്മ്യപ്പെടുത്തിക്കൊണ്ടായിരുന്നു അവതരിപ്പിച്ചത്. അത്യാധുനിക കവിതയ്ക്ക് ശ്രദ്ധേയമായ മാതൃകകളാണ് ഇദ്ദേഹത്തിന്റെ 'ജീവിതമെന്ന ബോറ്,' 'കണ്ണാടി ജനല്‍', 'പാലാഴിമഥനം', 'പാര്‍ഥസാരഥി', 'ലവനും കുശനും', 'ഭസ്മാസുരന്‍' തുടങ്ങിയ കവിതകള്‍. ഭ്രാന്തനും ഭസ്മാസുരനും എന്ന ഒരു സമാഹാരം (1985) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക കവിതയുടെ ബാല്യദശയില്‍ ശ്രദ്ധേയനായിരുന്ന ഇദ്ദേഹം പിന്നീട് അധികമൊന്നും എഴുതുകയുണ്ടായില്ല. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ കംപ്യൂട്ടര്‍ സാങ്കേതിക ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്നു.

Current revision as of 07:10, 6 ഫെബ്രുവരി 2016

ചെറിയാന്‍ കെ. ചെറിയാന്‍ (1932 - )

ചെറിയാന്‍ കെ. ചെറിയാന്‍

മലയാള കവി. അധ്യാപകനായിരുന്ന സി.ടി. ചെറിയാന്റെ പുത്രനായി 1932-ല്‍ കോട്ടയത്ത് കഞ്ഞിക്കുഴിയില്‍ ജനിച്ചു. ബിരുദമെടുത്തശേഷം കേന്ദ്രവാണിജ്യമന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായി. അറുപതുകളില്‍ പുതിയ രൂപഭാവങ്ങള്‍ തേടി മലയാള കവിതയ്ക്ക് കരുത്തു പകര്‍ന്ന കവിയാണ് ഇദ്ദേഹം. സമകാലിക യാന്ത്രികലോകത്തില്‍ നിന്നും അടര്‍ത്തിയെടുത്ത പരുക്കന്‍ ബിംബങ്ങള്‍കൊണ്ടു പുതിയൊരു കാവ്യഭാഷ സൃഷ്ടിക്കുവാന്‍ ചെറിയാനു കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹം സ്വീകരിച്ച വിഷയങ്ങളധികവും ഹൈന്ദവപുരാണ കഥകളിലെ പ്രമേയങ്ങളായിരുന്നു. പക്ഷേ, അവയെ വര്‍ത്തമാന പ്രശ്നങ്ങളുമായി താദാത്മ്യപ്പെടുത്തിക്കൊണ്ടായിരുന്നു അവതരിപ്പിച്ചത്. അത്യാധുനിക കവിതയ്ക്ക് ശ്രദ്ധേയമായ മാതൃകകളാണ് ഇദ്ദേഹത്തിന്റെ 'ജീവിതമെന്ന ബോറ്,' 'കണ്ണാടി ജനല്‍', 'പാലാഴിമഥനം', 'പാര്‍ഥസാരഥി', 'ലവനും കുശനും', 'ഭസ്മാസുരന്‍' തുടങ്ങിയ കവിതകള്‍. ഭ്രാന്തനും ഭസ്മാസുരനും എന്ന ഒരു സമാഹാരം (1985) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക കവിതയുടെ ബാല്യദശയില്‍ ശ്രദ്ധേയനായിരുന്ന ഇദ്ദേഹം പിന്നീട് അധികമൊന്നും എഴുതുകയുണ്ടായില്ല. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ കംപ്യൂട്ടര്‍ സാങ്കേതിക ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍