This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രന്‍, കാളിയമ്പി (1900 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചന്ദ്രന്‍, കാളിയമ്പി (1900 - 95)== ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന...)
(ചന്ദ്രന്‍, കാളിയമ്പി (1900 - 95))
 
വരി 1: വരി 1:
==ചന്ദ്രന്‍, കാളിയമ്പി (1900 - 95)==
==ചന്ദ്രന്‍, കാളിയമ്പി (1900 - 95)==
-
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സംഘടിപ്പിച്ച കടയ്ക്കല്‍ സമരത്തിന്റെ നേതാവ്. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം  
+
[[ചിത്രം:Chandran Kaliyambi.png|150px|right|thumb|കാളിയമ്പി ചന്ദ്രന്‍]]
-
നല്കി, 1938-സെപ്. 26-ന് കടയ്ക്കല്‍ നടന്ന നികുതി നിഷേധ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് ചന്ദ്രന്‍ (ചന്തിരിയന്‍) കാളിയമ്പിയുടെ പൊതുജീവിതം ആരംഭിക്കുന്നത്. ആദ്യമായി പൊതുരംഗത്ത് കടന്നുവന്ന ദലിത് നേതാവായിരുന്നു ഇദ്ദേഹം. 1900-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തും 'കടയ്ക്കല്‍ രാജാവെ'ന്ന് അറിയപ്പെട്ട ഫ്രാങ്കോ രാഘവന്‍പിള്ളയും ചേര്‍ന്ന് 1938-ല്‍ കടയ്ക്കലില്‍ നേതൃത്വം നല്കിയ നികുതി നിഷേധ സമരത്തെത്തുടര്‍ന്ന് തിരുവിതാംകൂര്‍ മഹാരാജാവിനെയും സി.പി. രാമസ്വാമി അയ്യരെയും വെല്ലുവിളിച്ചു. ഇതേത്തുടര്‍ന്ന് കടയ്ക്കലും ചുറ്റുമുള്ള 16 ച.കി.മീ. പ്രദേശവും ഇവര്‍ പിടിച്ചടക്കി, ഗ്രാമസ്വരാജ് സ്ഥാപിക്കുകയും അവിടെ ഫ്രാങ്കോ രാഘവന്‍പിള്ളയും കാളിയമ്പിയും രാജാവും മന്ത്രിയുമായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. 1938 ഒ. 2-ന് പട്ടാളത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്തിയപ്പോള്‍ കാളിയമ്പി ഒളിവില്‍പോയി. പില്ക്കാലത്ത് പിടിച്ചു നില്ക്കാനാവാതെ വന്നപ്പോള്‍ രാഘവന്‍പിള്ളയും കാളിയമ്പിയും പൊലീസിനു കീഴടങ്ങുകയാണുണ്ടായത്. സ്വാതന്ത്ര്യപ്രാപ്തിയോടെ സ്വതന്ത്രനാക്കപ്പെട്ട കാളിയമ്പിയുടെ പില്ക്കാല ജീവിതം ക്ളേശകരമായിരുന്നു. സ്വന്തം വീടുപോലും നഷ്ടപ്പെട്ട കാളിയമ്പി കടയ്ക്കല്‍ പഞ്ചായത്ത് നിര്‍മിച്ചുകൊടുത്ത വീട്ടിലായിരുന്നു അവസാനകാലത്ത് മകളോടൊപ്പം താമസിച്ചിരുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിയായി അറിയപ്പെട്ട ഇദ്ദേഹം 1995 ഏ. 23-ന് അന്തരിച്ചു.
+
 
 +
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സംഘടിപ്പിച്ച കടയ്ക്കല്‍ സമരത്തിന്റെ നേതാവ്. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം നല്കി, 1938-സെപ്. 26-ന് കടയ്ക്കല്‍ നടന്ന നികുതി നിഷേധ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് ചന്ദ്രന്‍ (ചന്തിരിയന്‍) കാളിയമ്പിയുടെ പൊതുജീവിതം ആരംഭിക്കുന്നത്. ആദ്യമായി പൊതുരംഗത്ത് കടന്നുവന്ന ദലിത് നേതാവായിരുന്നു ഇദ്ദേഹം. 1900-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തും 'കടയ്ക്കല്‍ രാജാവെ'ന്ന് അറിയപ്പെട്ട ഫ്രാങ്കോ രാഘവന്‍പിള്ളയും ചേര്‍ന്ന് 1938-ല്‍ കടയ്ക്കലില്‍ നേതൃത്വം നല്കിയ നികുതി നിഷേധ സമരത്തെത്തുടര്‍ന്ന് തിരുവിതാംകൂര്‍ മഹാരാജാവിനെയും സി.പി. രാമസ്വാമി അയ്യരെയും വെല്ലുവിളിച്ചു. ഇതേത്തുടര്‍ന്ന് കടയ്ക്കലും ചുറ്റുമുള്ള 16 ച.കി.മീ. പ്രദേശവും ഇവര്‍ പിടിച്ചടക്കി, ഗ്രാമസ്വരാജ് സ്ഥാപിക്കുകയും അവിടെ ഫ്രാങ്കോ രാഘവന്‍പിള്ളയും കാളിയമ്പിയും രാജാവും മന്ത്രിയുമായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. 1938 ഒ. 2-ന് പട്ടാളത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്തിയപ്പോള്‍ കാളിയമ്പി ഒളിവില്‍പോയി. പില്ക്കാലത്ത് പിടിച്ചു നില്ക്കാനാവാതെ വന്നപ്പോള്‍ രാഘവന്‍പിള്ളയും കാളിയമ്പിയും പൊലീസിനു കീഴടങ്ങുകയാണുണ്ടായത്. സ്വാതന്ത്ര്യപ്രാപ്തിയോടെ സ്വതന്ത്രനാക്കപ്പെട്ട കാളിയമ്പിയുടെ പില്ക്കാല ജീവിതം ക്ളേശകരമായിരുന്നു. സ്വന്തം വീടുപോലും നഷ്ടപ്പെട്ട കാളിയമ്പി കടയ്ക്കല്‍ പഞ്ചായത്ത് നിര്‍മിച്ചുകൊടുത്ത വീട്ടിലായിരുന്നു അവസാനകാലത്ത് മകളോടൊപ്പം താമസിച്ചിരുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിയായി അറിയപ്പെട്ട ഇദ്ദേഹം 1995 ഏ. 23-ന് അന്തരിച്ചു.

Current revision as of 16:26, 13 ജനുവരി 2016

ചന്ദ്രന്‍, കാളിയമ്പി (1900 - 95)

കാളിയമ്പി ചന്ദ്രന്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സംഘടിപ്പിച്ച കടയ്ക്കല്‍ സമരത്തിന്റെ നേതാവ്. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം നല്കി, 1938-സെപ്. 26-ന് കടയ്ക്കല്‍ നടന്ന നികുതി നിഷേധ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് ചന്ദ്രന്‍ (ചന്തിരിയന്‍) കാളിയമ്പിയുടെ പൊതുജീവിതം ആരംഭിക്കുന്നത്. ആദ്യമായി പൊതുരംഗത്ത് കടന്നുവന്ന ദലിത് നേതാവായിരുന്നു ഇദ്ദേഹം. 1900-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തും 'കടയ്ക്കല്‍ രാജാവെ'ന്ന് അറിയപ്പെട്ട ഫ്രാങ്കോ രാഘവന്‍പിള്ളയും ചേര്‍ന്ന് 1938-ല്‍ കടയ്ക്കലില്‍ നേതൃത്വം നല്കിയ നികുതി നിഷേധ സമരത്തെത്തുടര്‍ന്ന് തിരുവിതാംകൂര്‍ മഹാരാജാവിനെയും സി.പി. രാമസ്വാമി അയ്യരെയും വെല്ലുവിളിച്ചു. ഇതേത്തുടര്‍ന്ന് കടയ്ക്കലും ചുറ്റുമുള്ള 16 ച.കി.മീ. പ്രദേശവും ഇവര്‍ പിടിച്ചടക്കി, ഗ്രാമസ്വരാജ് സ്ഥാപിക്കുകയും അവിടെ ഫ്രാങ്കോ രാഘവന്‍പിള്ളയും കാളിയമ്പിയും രാജാവും മന്ത്രിയുമായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. 1938 ഒ. 2-ന് പട്ടാളത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്തിയപ്പോള്‍ കാളിയമ്പി ഒളിവില്‍പോയി. പില്ക്കാലത്ത് പിടിച്ചു നില്ക്കാനാവാതെ വന്നപ്പോള്‍ രാഘവന്‍പിള്ളയും കാളിയമ്പിയും പൊലീസിനു കീഴടങ്ങുകയാണുണ്ടായത്. സ്വാതന്ത്ര്യപ്രാപ്തിയോടെ സ്വതന്ത്രനാക്കപ്പെട്ട കാളിയമ്പിയുടെ പില്ക്കാല ജീവിതം ക്ളേശകരമായിരുന്നു. സ്വന്തം വീടുപോലും നഷ്ടപ്പെട്ട കാളിയമ്പി കടയ്ക്കല്‍ പഞ്ചായത്ത് നിര്‍മിച്ചുകൊടുത്ത വീട്ടിലായിരുന്നു അവസാനകാലത്ത് മകളോടൊപ്പം താമസിച്ചിരുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിയായി അറിയപ്പെട്ട ഇദ്ദേഹം 1995 ഏ. 23-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍