This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കോശം)
(ആകൃതി)
വരി 16: വരി 16:
ബാക്റ്റീരിയകളുടെ കോശങ്ങള്‍ ഗോളാകാരമോ ദണ്ഡാകാരമോ സര്‍പിലാകാരമോ ആയിരിക്കും. ഡെസ്മിഡുകളും ഡയാറ്റമുകളും ഏകകോശ ആല്‍ഗകളാണ്; യീസ്റ്റ് ഒരു ഏകകോശ ഫംഗസും. അമീബ, പാരമേസിയം എന്നിവ ഏകകോശ ജീവികളാണ്. ചില ജീവികളില്‍ ഒരൊറ്റ കോശംതന്നെ എല്ലാ ശാരീരികകര്‍മങ്ങളും നിര്‍വഹിക്കുമ്പോള്‍, മറ്റു ചിലവയില്‍ കോടാനുകോടി കോശങ്ങളാണ് ശരീരനിര്‍മിതിയില്‍ പങ്കെടുക്കുന്നത്.
ബാക്റ്റീരിയകളുടെ കോശങ്ങള്‍ ഗോളാകാരമോ ദണ്ഡാകാരമോ സര്‍പിലാകാരമോ ആയിരിക്കും. ഡെസ്മിഡുകളും ഡയാറ്റമുകളും ഏകകോശ ആല്‍ഗകളാണ്; യീസ്റ്റ് ഒരു ഏകകോശ ഫംഗസും. അമീബ, പാരമേസിയം എന്നിവ ഏകകോശ ജീവികളാണ്. ചില ജീവികളില്‍ ഒരൊറ്റ കോശംതന്നെ എല്ലാ ശാരീരികകര്‍മങ്ങളും നിര്‍വഹിക്കുമ്പോള്‍, മറ്റു ചിലവയില്‍ കോടാനുകോടി കോശങ്ങളാണ് ശരീരനിര്‍മിതിയില്‍ പങ്കെടുക്കുന്നത്.
-
==ആകൃതി==
+
===ആകൃതി===
 +
 
 +
സസ്യങ്ങളിലും ജന്തുക്കളിലും വിവിധതരത്തിലും ആകൃതിയിലുമുള്ള കോശങ്ങളാണുള്ളത്. കോശങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ള ധര്‍മത്തിന് അനുസരണമായ ആകൃതിയാണ് പലപ്പോഴും കാണാറുള്ളത്. ജന്തുകോശങ്ങള്‍ മൊത്തത്തില്‍ ഗോളാകാരമാണ്. എന്നാല്‍ ത്രികോണാകൃതിയിലും സിലിണ്ടറാകൃതിയിലും അണ്ഡാകൃതിയിലും ഉള്ള കോശങ്ങളും കാണാറുണ്ട്. വിവിധ അവയവങ്ങളിലും കോശങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. ചിലപ്പോള്‍ ഒരേ അവയവത്തിലെതന്നെ വിവിധ ഭാഗങ്ങളിലുള്ള കോശങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കാറുമുണ്ട്. എപ്പിത്തീലിയല്‍ കോശങ്ങള്‍ പരന്നതും പേശീകോശങ്ങള്‍ നീണ്ടവയുമാണ്. നാഡീകോശങ്ങള്‍ക്ക് 0.9-1.05 മീ. നീളംവരെയുണ്ടാകാറുണ്ട്.
 +
 
 +
===കോശഭിത്തി===
 +
 
 +
എല്ലാ സസ്യകോശങ്ങള്‍ക്കും കോശഭിത്തിയുണ്ട്. ജന്തുകോശങ്ങള്‍ക്ക് നിയതമായ ഒരു ഭിത്തിയില്ല. സസ്യകോശവും ജന്തുകോശവും തമ്മിലുള്ള ഏറ്റവും പ്രകടമായ വ്യത്യാസമാണിത്. കോശഭിത്തി സാമാന്യം കട്ടിയുള്ള ഒരു നിര്‍ജീവ ആവരണമാണ്. കോശഭിത്തിയില്‍ ഇടയ്ക്കിടെയുള്ള ചെറിയ സുഷിരങ്ങള്‍ പ്ലാസ്മോഡെസ്മേറ്റ (Plasmodesmata) എന്നറിയപ്പെടുന്നു. ഇവ കോശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. പ്രാരംഭദിശയില്‍ എല്ലാ കോശഭിത്തികളും സെല്ലുലോസ് (cellulose) നിര്‍മിതമായിരിക്കും. സെല്ലുലോസ് കോശങ്ങളുടെതന്നെ സ്രവമാണ്. കോശഭിത്തിയുടെ സെല്ലുലോസ് അട്ടികള്‍ക്ക് പുറമെയോ സെല്ലുലോസ് തന്മാത്രകള്‍ക്കിടയിലോ ആയി ലിഗ്നിന്‍, ക്യൂട്ടിന്‍, സ്യൂബെറിന്‍, മ്യൂസിലേജ്, 'ഗം' എന്നീ രാസപദാര്‍ഥങ്ങളും ഉണ്ടാകാറുണ്ട്. വാണിജ്യപ്രാധാന്യമുള്ള പരുത്തിനാര്, ഫ്ളാക്സ്, ഹെംപ്, കടലാസ്, പള്‍പ്പ് മുതലായവയിലെ പ്രധാനഘടകം സെല്ലുലോസാണ്. ലിഗ്നിന്‍ കോശഭിത്തിക്ക് കട്ടി വര്‍ധിപ്പിക്കാനുതകുന്നു. ക്യൂട്ടിനും സ്യൂബെറിനും സസ്യത്തില്‍ പുറം സ്തരങ്ങളിലാണുണ്ടാവുക. ഇവ ബാഷ്പീകരണംമൂലം സസ്യത്തില്‍നിന്ന് അധികജലം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. മ്യൂസിലേജും ഗമ്മും ജലസസ്യങ്ങളിലും വിത്തുകളുടെ പുറന്തോടിലുമാണുള്ളത്.
 +
 
 +
കോശഭിത്തിയില്‍ ചിലയിടങ്ങളില്‍ വിവിധയിനം അകാര്‍ബണിക പദാര്‍ഥങ്ങള്‍ നിക്ഷേപിക്കപ്പെടാറുണ്ട്. പുല്ല്, സെഡ്ജ് (sedge) എന്നീ ഇനങ്ങളില്‍പ്പെടുന്ന സസ്യങ്ങളിലെ കോശങ്ങളില്‍ സിലിക്ക കാണപ്പെടുന്നു. ചില കോശഭിത്തികളില്‍ കാത്സ്യം ഓക്സലേറ്റ് നിക്ഷേപമുണ്ട്. മൊറേസി, അര്‍ട്ടിക്കേസി, കുക്കുര്‍ബിറ്റേസി എന്നീ കുടുംബങ്ങളില്‍പ്പെട്ട സസ്യങ്ങളില്‍ സിസ്റ്റോളിത്തുകളുടെ രൂപത്തില്‍ കാത്സ്യം കാര്‍ബണേറ്റ് നിക്ഷേപങ്ങള്‍ കാണാം. ഇവയ്ക്കെല്ലാം പുറമേ റെസിന്‍, ടാനിന്‍, കൊഴുപ്പു പദാര്‍ഥങ്ങള്‍, സുഗന്ധതൈലങ്ങള്‍ മുതലായ കാര്‍ബണിക പദാര്‍ഥങ്ങളും കോശഭിത്തിയില്‍ വിവിധരൂപങ്ങളില്‍ ഉണ്ടാകാറുണ്ട്.
 +
 
 +
===കോശഭിത്തി രൂപീകരണം===
 +
 
 +
കോശവിഭജനസമയത്ത് ന്യൂക്ലിയവിഭജനത്തിന്റെ അവസാന ഘട്ടത്തിലായിട്ടാണ് കോശഭിത്തി രൂപീകരണം. കോശഭിത്തിയില്‍ പ്രധാനമായി മധ്യലാമെല്ല, പ്രാഥമികഭിത്തി, ദ്വിതീയഭിത്തി എന്നിങ്ങനെ മൂന്നു സ്തരങ്ങളുണ്ട്. ഇരുവശങ്ങളിലുമുള്ള രണ്ടു കോശങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്നത് മധ്യലാമെല്ലയാണ്. കാത്സ്യം പെക്ടേറ്റ്, മഗ്നീഷ്യം പെക്ടേറ്റ് എന്നീ പദാര്‍ഥങ്ങള്‍കൊണ്ട് നിര്‍മിതമാണ് മധ്യലാമെല്ല. പ്രോട്ടോപ്ലാസത്തില്‍ നിന്നു സ്രവിക്കുന്ന കോശഭിത്തി പദാര്‍ഥങ്ങള്‍ മധ്യലാമെല്ലയുടെ ഉപരിതലങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. വളരെ ലോലവും പ്ലാസ്തികവുമായ ഈ പുതിയസ്തരമാണ് പ്രാഥമിക ഭിത്തി. ഇത് കോശത്തിന്റെ അന്ത്യം വരെ നിലനില്ക്കുന്നു. സെല്ലുലോസും പെക്റ്റിനുംകൊണ്ട് നിര്‍മിതമാണ് ഈ ഭിത്തി. കോശഭിത്തിയിലെ ഖനിജനിക്ഷേപങ്ങള്‍ പ്രധാനമായും ഈ ഭാഗത്താണുണ്ടാവുക. കോശങ്ങള്‍ വളരുമ്പോള്‍ പ്രാഥമിക ഭിത്തിയുടെ ചിലയിടങ്ങളില്‍ കട്ടികൂടിയും ചിലയിടങ്ങളില്‍ കട്ടികുറഞ്ഞും ഇരിക്കുന്നു. ഈ കട്ടികുറഞ്ഞ ഭാഗമാണ് പ്രാഥമിക ഗര്‍ത്തമണ്ഡലങ്ങള്‍ (primary pit fields) എന്നറിയപ്പെടുന്നത്.
 +
 
 +
കോശം വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പ്രാഥമിക കോശഭിത്തി വലിയുകയും നീളം കൂടുകയും ചെയ്യുന്നു. പുതുതായി ഉണ്ടാകുന്ന കോശഭിത്തി പദാര്‍ഥങ്ങള്‍ ഈ പ്രാഥമിക ഭിത്തിയുടെ ഉപരിതലത്തില്‍ നിക്ഷേപിക്കപ്പെടുന്നു. അതിനാല്‍ ഇതിനു പുറമെയായി പുതിയൊരു സ്തരം രൂപംകൊള്ളുന്നു. ഇതാണ് ദ്വിതീയഭിത്തി. പ്രാഥമിക ഭിത്തിയെക്കാള്‍ കട്ടികൂടിയതും വലുതുമായ സെല്ലുലോസ് ഭിത്തിയാണിത്. ദ്വിതീയ ഭിത്തിക്ക് മൂന്നു വ്യത്യസ്ത പാളികളുണ്ട്. ഈ മൂന്നു പാളികളുടെയും ഭൗതികപ്രകൃതിയും രാസപ്രകൃതിയും വ്യത്യസ്തമാണ്.

14:39, 4 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

കോശം

Cell

ജീവന്റെ അടിസ്ഥാനസ്വതന്ത്രഘടകം. വളര്‍ച്ചയ്ക്കും വികാസത്തിനും കഴിവുള്ള പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ഘടകമാണ് കോശം. സസ്യങ്ങളുടെയും ജന്തുക്കളുടെയും ശരീരങ്ങള്‍ പ്രോട്ടോപ്ലാസനിര്‍മിതമായതുകൊണ്ട് അവ ഒരു പ്രോട്ടോപ്ലാസസംഘാതമാണെന്നു പറയാം. ഓരോ ശരീരവും പ്രോട്ടോപ്ലാസത്തിന്റെ അനേകകോടി സ്വതന്ത്രഘടകങ്ങള്‍ അടങ്ങിയതാണ്. യഥാര്‍ഥത്തില്‍ കോശമെന്നത്, ഈ സ്വതന്ത്രഘടകമാണ്. 'കോശഭിത്തിയാല്‍ ആവൃതമായതോ അല്ലാത്തതോ ആയ പ്രോട്ടോപ്ലാസഘടകം മാത്രമാണ് കോശം.

ചരിത്രം

കോശങ്ങളെക്കുറിച്ച് ആദ്യമായി പരിജ്ഞാനം ലഭിച്ചത് സൂക്ഷ്മദര്‍ശിനിയിലൂടെയാണ്. ആംഗലേയശാസ്ത്രജ്ഞനായ റോബര്‍ട്ട് ഹൂക്ക് സാധാരണരീതിയിലുള്ള സൂക്ഷ്മദര്‍ശിനി ഉപയോഗിച്ച് കോര്‍ക്കിന്റെ ഒരു ചെറിയ പരിച്ഛേദം പരിശോധിച്ചപ്പോള്‍ (1665) കോര്‍ക്ക് വളരെയധികം ചെറുപേടകങ്ങള്‍ (യൂണിറ്റുകള്‍) കൊണ്ടുണ്ടാക്കിയതാണെന്ന് കാണാന്‍ കഴിഞ്ഞു. തേനീച്ചക്കൂടിന്റെ അറകള്‍പോലെയുള്ളവയായതിനാല്‍ ഇവയ്ക്ക് അറകള്‍ എന്നര്‍ഥം വരുന്ന 'സെല്‍' എന്നു പേരിട്ടു. ഹൂക്ക് നിരീക്ഷണത്തിനുപയോഗിച്ച കോര്‍ക്ക് കഷണം യഥാര്‍ഥത്തില്‍ മൃതകല(dead tissue)യായിരുന്നു. കോശങ്ങളുടെ പഞ്ജരം അഥവാ, മൃതഭിത്തികളാല്‍ ആവൃതമായ വായു നിറഞ്ഞ ഇടങ്ങള്‍ മാത്രമേ അദ്ദേഹം നിരീക്ഷിച്ചിരുന്നുള്ളൂ. പിന്നീട് ശാസ്ത്രജ്ഞന്മാര്‍ സചേതനങ്ങളില്‍ ഗവേഷണം നടത്തിയപ്പോള്‍ ജന്തുസസ്യാദികളെല്ലാം കോശനിര്‍മിതമാണെന്നും കോശത്തിനുള്ളില്‍ അര്‍ധഖരവസ്തുവായ ജെല്ലിപോലുള്ള പദാര്‍ഥം നിറഞ്ഞിരിക്കുന്നുവെന്നും കണ്ടെത്തി. 1831-ല്‍ റോബര്‍ട്ട് ബ്രൌണ്‍ എന്ന ആംഗലേയ ജീവശാസ്ത്രജ്ഞന്‍ കോശങ്ങള്‍ക്കകത്ത് ഗോളാകാരമായ ഒരു കട്ടികൂടിയ വസ്തു ഉണ്ടെന്നു കണ്ടെത്തി. ഇതിന് അദ്ദേഹം 'ഏരിയോള' എന്നു പേരിട്ടു. 'ഏരിയോള'യാണ് പിന്നീട് കോശകേന്ദ്രം ((Nucleus) എന്ന പേരില്‍ അറിയപ്പെട്ടത്. ന്യൂക്ലിയസ് എന്ന ലാറ്റിന്‍പദംകൊണ്ട് വിവക്ഷിക്കുന്നത് കഴമ്പ്, ഉള്ള് എന്നൊക്കെയാണ്.

1839-ല്‍ ജര്‍മന്‍ ജീവശാസ്ത്രജ്ഞന്മാരായ ജേക്കബ് ഷ്ളീഡനും (1804-81) തിയൊഡോര്‍ ഷ്വാനും (1810-82) കൂടി 'കോശസിദ്ധാന്തം' ആവിഷ്കരിച്ചു. ഇതിനുശേഷമാണ് കോശത്തെപ്പറ്റിയുള്ള അടിസ്ഥാനവിവരങ്ങള്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ടത്. കോശസിദ്ധാന്തം ഇപ്രകാരമാണ്: 'സകല സസ്യങ്ങളുടെയും ജന്തുക്കളുടെയും ഘടനാപരവും പ്രവര്‍ത്തനപരവുമായ കണികയാണ് കോശം; മാത്രമല്ല, എല്ലാ കോശങ്ങളും നേരത്തേയുള്ള കോശങ്ങളുടെ വിഭജനംമൂലമാണ് ഉടലെടുക്കുന്നത്. ഈ സിദ്ധാന്തപ്രഖ്യാപനത്തിന് ഇരുപതുവര്‍ഷത്തിനുശേഷം റുഡോള്‍ഫ് വിര്‍ഷോ (Rudulf Virchow-1885) എന്ന ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞന്‍ കോശങ്ങള്‍, അവയ്ക്കു മുമ്പുണ്ടായിരുന്ന കോശങ്ങളില്‍നിന്നു മാത്രമാണ് ഉണ്ടാകുന്നതെന്ന്; അതായത്, സസ്യകോശങ്ങള്‍ അതിന്റെ മുന്‍ഗാമിയുടെ കോശങ്ങളില്‍നിന്നു ജന്തുകോശങ്ങള്‍ അവയുടെ പൂര്‍വികരില്‍നിന്നുമാണെന്ന് അഭിപ്രായപ്പെട്ടു. ബീജസങ്കലനപ്രക്രിയയില്‍ അന്യോന്യം ചേര്‍ന്ന് ഏകീഭവിക്കുന്ന പുംസ്ത്രീബീജങ്ങളും വാസ്തവത്തില്‍ കോശങ്ങളാണെന്ന് ജൈവശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയതോടെ ഒരു തലമുറയില്‍നിന്ന് മറ്റൊരു തലമുറയിലേക്കുള്ള ജീവന്റെ പരിവഹണം കോശങ്ങളുടെ നിര്‍വിഘ്നമായ ഒരു തുടര്‍ച്ചതന്നെയാണെന്ന് മനസ്സിലായി. വളര്‍ച്ച, വികാസം, രോഗം, വാര്‍ധക്യം, മരണം, പാരമ്പര്യം, പരിണാമം ഇവയെല്ലാംതന്നെ കോശസ്വഭാവത്തിന്റെ വിവിധവശങ്ങള്‍ മാത്രമാണ്.

കോര്‍ട്ടിയും (Corti, 1773), ഫോണ്‍ടാനയും (Fontana; 1781) ആണ് കോശത്തിലടങ്ങിയിരിക്കുന്ന ജൈവഭാഗങ്ങളെക്കുറിച്ച് ആദ്യം ഗവേഷണം നടത്തിയത്. 1846-ല്‍ ഹ്യൂഗോ വോള്‍ മോള്‍ (Hugo Van Mohl) സസ്യകോശത്തിലെ ജൈവഭാവത്തിന് പ്രോട്ടോപ്ലാസം എന്നു പേരു നിര്‍ദേശിച്ചു. പ്രോട്ടോപ്ലാസം എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം 'ഏറ്റവും ആദ്യം രൂപീകൃതമായ പദാര്‍ഥം' എന്നാണ്. 1840-ല്‍ പര്‍ക്കിഞ്ച് (Purkinje) ആണ് ജന്തുഭ്രൂണത്തിലെ പ്രോട്ടോപ്ലാസം കണ്ടുപിടിച്ചത്.

സസ്യലോകത്തിലും ജന്തുലോകത്തിലും വെറും ഒരു കോശം മാത്രമുള്ളവയുണ്ട്. ഇവയില്‍ ചിലത് സൂക്ഷ്മദര്‍ശിനിയുടെ സഹായത്താലല്ലാതെ കാണാന്‍ സാധിക്കുകയില്ല. മറ്റു ചിലതാകട്ടെ നഗ്നനേത്രത്താല്‍ കാണാന്‍ സാധിക്കും. കോഴിമുട്ടയുടെ പീതകം (മഞ്ഞക്കരു) ഒരൊറ്റ കോശമാണ്. അറിയപ്പെടുന്നതില്‍ വച്ച് ഏറ്റവും വലിയ കോശം ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്. ഈ മുട്ടയ്ക്ക് ഏഴു സെന്റിമീറ്ററോളം നീളം കാണും. നമ്മുടെ ശരീരത്തിലെ നാഡീകോശങ്ങളുടെ 'വാലുകള്‍'ക്ക് നൂറു സെന്റിമീറ്ററിലധികം നീളമുണ്ടെങ്കിലും വ്യാസം തീരെക്കുറവായിരിക്കും. മാനിലചണത്തിന്റെ ഓരോ നാരിനും 100 സെന്റിമീറ്ററോളം നീളമുണ്ട്. ഇന്ന് അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ കോശം ബാക്റ്റീരിയകളുടേതാണ്. എന്നാല്‍, കോശീയഘടനതന്നെ വൈറസുകള്‍ക്ക് കാണാറില്ല. ഇവയെ ക്രിസ്റ്റലീകരിക്കാനും ലവണ-പഞ്ചസാര ക്രിസ്റ്റലുകളെപ്പോലെ വളരെ വര്‍ഷങ്ങളോളം സൂക്ഷിക്കുവാനും സാധിക്കും. ജൈവകോശത്തിനു വെളിയില്‍വച്ച് വളരാനോ പുനരുത്പാദനം നടത്താനോ ഇവയ്ക്ക് കഴിവില്ല. ഉദ്ദീപനങ്ങളോട് പ്രതികരിക്കാനും ശ്വസിക്കാനും ഇവയ്ക്ക് സാധിക്കുകയുമില്ല. എങ്കിലും മറ്റ് കോശത്തിനകത്ത് എത്തിക്കഴിഞ്ഞാല്‍ അവ പുനരുത്പാദനം നടത്തുകയോ വിഭജിച്ചു പെരുകുകയോ ചെയ്യുന്നു.

ബാക്റ്റീരിയകളുടെ കോശങ്ങള്‍ ഗോളാകാരമോ ദണ്ഡാകാരമോ സര്‍പിലാകാരമോ ആയിരിക്കും. ഡെസ്മിഡുകളും ഡയാറ്റമുകളും ഏകകോശ ആല്‍ഗകളാണ്; യീസ്റ്റ് ഒരു ഏകകോശ ഫംഗസും. അമീബ, പാരമേസിയം എന്നിവ ഏകകോശ ജീവികളാണ്. ചില ജീവികളില്‍ ഒരൊറ്റ കോശംതന്നെ എല്ലാ ശാരീരികകര്‍മങ്ങളും നിര്‍വഹിക്കുമ്പോള്‍, മറ്റു ചിലവയില്‍ കോടാനുകോടി കോശങ്ങളാണ് ശരീരനിര്‍മിതിയില്‍ പങ്കെടുക്കുന്നത്.

ആകൃതി

സസ്യങ്ങളിലും ജന്തുക്കളിലും വിവിധതരത്തിലും ആകൃതിയിലുമുള്ള കോശങ്ങളാണുള്ളത്. കോശങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ള ധര്‍മത്തിന് അനുസരണമായ ആകൃതിയാണ് പലപ്പോഴും കാണാറുള്ളത്. ജന്തുകോശങ്ങള്‍ മൊത്തത്തില്‍ ഗോളാകാരമാണ്. എന്നാല്‍ ത്രികോണാകൃതിയിലും സിലിണ്ടറാകൃതിയിലും അണ്ഡാകൃതിയിലും ഉള്ള കോശങ്ങളും കാണാറുണ്ട്. വിവിധ അവയവങ്ങളിലും കോശങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. ചിലപ്പോള്‍ ഒരേ അവയവത്തിലെതന്നെ വിവിധ ഭാഗങ്ങളിലുള്ള കോശങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കാറുമുണ്ട്. എപ്പിത്തീലിയല്‍ കോശങ്ങള്‍ പരന്നതും പേശീകോശങ്ങള്‍ നീണ്ടവയുമാണ്. നാഡീകോശങ്ങള്‍ക്ക് 0.9-1.05 മീ. നീളംവരെയുണ്ടാകാറുണ്ട്.

കോശഭിത്തി

എല്ലാ സസ്യകോശങ്ങള്‍ക്കും കോശഭിത്തിയുണ്ട്. ജന്തുകോശങ്ങള്‍ക്ക് നിയതമായ ഒരു ഭിത്തിയില്ല. സസ്യകോശവും ജന്തുകോശവും തമ്മിലുള്ള ഏറ്റവും പ്രകടമായ വ്യത്യാസമാണിത്. കോശഭിത്തി സാമാന്യം കട്ടിയുള്ള ഒരു നിര്‍ജീവ ആവരണമാണ്. കോശഭിത്തിയില്‍ ഇടയ്ക്കിടെയുള്ള ചെറിയ സുഷിരങ്ങള്‍ പ്ലാസ്മോഡെസ്മേറ്റ (Plasmodesmata) എന്നറിയപ്പെടുന്നു. ഇവ കോശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. പ്രാരംഭദിശയില്‍ എല്ലാ കോശഭിത്തികളും സെല്ലുലോസ് (cellulose) നിര്‍മിതമായിരിക്കും. സെല്ലുലോസ് കോശങ്ങളുടെതന്നെ സ്രവമാണ്. കോശഭിത്തിയുടെ സെല്ലുലോസ് അട്ടികള്‍ക്ക് പുറമെയോ സെല്ലുലോസ് തന്മാത്രകള്‍ക്കിടയിലോ ആയി ലിഗ്നിന്‍, ക്യൂട്ടിന്‍, സ്യൂബെറിന്‍, മ്യൂസിലേജ്, 'ഗം' എന്നീ രാസപദാര്‍ഥങ്ങളും ഉണ്ടാകാറുണ്ട്. വാണിജ്യപ്രാധാന്യമുള്ള പരുത്തിനാര്, ഫ്ളാക്സ്, ഹെംപ്, കടലാസ്, പള്‍പ്പ് മുതലായവയിലെ പ്രധാനഘടകം സെല്ലുലോസാണ്. ലിഗ്നിന്‍ കോശഭിത്തിക്ക് കട്ടി വര്‍ധിപ്പിക്കാനുതകുന്നു. ക്യൂട്ടിനും സ്യൂബെറിനും സസ്യത്തില്‍ പുറം സ്തരങ്ങളിലാണുണ്ടാവുക. ഇവ ബാഷ്പീകരണംമൂലം സസ്യത്തില്‍നിന്ന് അധികജലം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. മ്യൂസിലേജും ഗമ്മും ജലസസ്യങ്ങളിലും വിത്തുകളുടെ പുറന്തോടിലുമാണുള്ളത്.

കോശഭിത്തിയില്‍ ചിലയിടങ്ങളില്‍ വിവിധയിനം അകാര്‍ബണിക പദാര്‍ഥങ്ങള്‍ നിക്ഷേപിക്കപ്പെടാറുണ്ട്. പുല്ല്, സെഡ്ജ് (sedge) എന്നീ ഇനങ്ങളില്‍പ്പെടുന്ന സസ്യങ്ങളിലെ കോശങ്ങളില്‍ സിലിക്ക കാണപ്പെടുന്നു. ചില കോശഭിത്തികളില്‍ കാത്സ്യം ഓക്സലേറ്റ് നിക്ഷേപമുണ്ട്. മൊറേസി, അര്‍ട്ടിക്കേസി, കുക്കുര്‍ബിറ്റേസി എന്നീ കുടുംബങ്ങളില്‍പ്പെട്ട സസ്യങ്ങളില്‍ സിസ്റ്റോളിത്തുകളുടെ രൂപത്തില്‍ കാത്സ്യം കാര്‍ബണേറ്റ് നിക്ഷേപങ്ങള്‍ കാണാം. ഇവയ്ക്കെല്ലാം പുറമേ റെസിന്‍, ടാനിന്‍, കൊഴുപ്പു പദാര്‍ഥങ്ങള്‍, സുഗന്ധതൈലങ്ങള്‍ മുതലായ കാര്‍ബണിക പദാര്‍ഥങ്ങളും കോശഭിത്തിയില്‍ വിവിധരൂപങ്ങളില്‍ ഉണ്ടാകാറുണ്ട്.

കോശഭിത്തി രൂപീകരണം

കോശവിഭജനസമയത്ത് ന്യൂക്ലിയവിഭജനത്തിന്റെ അവസാന ഘട്ടത്തിലായിട്ടാണ് കോശഭിത്തി രൂപീകരണം. കോശഭിത്തിയില്‍ പ്രധാനമായി മധ്യലാമെല്ല, പ്രാഥമികഭിത്തി, ദ്വിതീയഭിത്തി എന്നിങ്ങനെ മൂന്നു സ്തരങ്ങളുണ്ട്. ഇരുവശങ്ങളിലുമുള്ള രണ്ടു കോശങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്നത് മധ്യലാമെല്ലയാണ്. കാത്സ്യം പെക്ടേറ്റ്, മഗ്നീഷ്യം പെക്ടേറ്റ് എന്നീ പദാര്‍ഥങ്ങള്‍കൊണ്ട് നിര്‍മിതമാണ് മധ്യലാമെല്ല. പ്രോട്ടോപ്ലാസത്തില്‍ നിന്നു സ്രവിക്കുന്ന കോശഭിത്തി പദാര്‍ഥങ്ങള്‍ മധ്യലാമെല്ലയുടെ ഉപരിതലങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. വളരെ ലോലവും പ്ലാസ്തികവുമായ ഈ പുതിയസ്തരമാണ് പ്രാഥമിക ഭിത്തി. ഇത് കോശത്തിന്റെ അന്ത്യം വരെ നിലനില്ക്കുന്നു. സെല്ലുലോസും പെക്റ്റിനുംകൊണ്ട് നിര്‍മിതമാണ് ഈ ഭിത്തി. കോശഭിത്തിയിലെ ഖനിജനിക്ഷേപങ്ങള്‍ പ്രധാനമായും ഈ ഭാഗത്താണുണ്ടാവുക. കോശങ്ങള്‍ വളരുമ്പോള്‍ പ്രാഥമിക ഭിത്തിയുടെ ചിലയിടങ്ങളില്‍ കട്ടികൂടിയും ചിലയിടങ്ങളില്‍ കട്ടികുറഞ്ഞും ഇരിക്കുന്നു. ഈ കട്ടികുറഞ്ഞ ഭാഗമാണ് പ്രാഥമിക ഗര്‍ത്തമണ്ഡലങ്ങള്‍ (primary pit fields) എന്നറിയപ്പെടുന്നത്.

കോശം വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പ്രാഥമിക കോശഭിത്തി വലിയുകയും നീളം കൂടുകയും ചെയ്യുന്നു. പുതുതായി ഉണ്ടാകുന്ന കോശഭിത്തി പദാര്‍ഥങ്ങള്‍ ഈ പ്രാഥമിക ഭിത്തിയുടെ ഉപരിതലത്തില്‍ നിക്ഷേപിക്കപ്പെടുന്നു. അതിനാല്‍ ഇതിനു പുറമെയായി പുതിയൊരു സ്തരം രൂപംകൊള്ളുന്നു. ഇതാണ് ദ്വിതീയഭിത്തി. പ്രാഥമിക ഭിത്തിയെക്കാള്‍ കട്ടികൂടിയതും വലുതുമായ സെല്ലുലോസ് ഭിത്തിയാണിത്. ദ്വിതീയ ഭിത്തിക്ക് മൂന്നു വ്യത്യസ്ത പാളികളുണ്ട്. ഈ മൂന്നു പാളികളുടെയും ഭൗതികപ്രകൃതിയും രാസപ്രകൃതിയും വ്യത്യസ്തമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍