This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊങ്കണി ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഭാഷാസവിശേഷതകള്‍)
(കവിത)
വരി 83: വരി 83:
ചെടികളും മരങ്ങളും ഉന്മാദ ലഹരിയിലാണ്ടു.)   
ചെടികളും മരങ്ങളും ഉന്മാദ ലഹരിയിലാണ്ടു.)   
 +
<gallery Caption="">
 +
ചിത്രം:Bakibab16.png‎‎‎| ബാക്കിബാബ് ബോര്‍ക്കര്‍
 +
ചിത്രം:Manohar_Sardesai1.png‎‎‎| മനോഹര്‍റായ് സര്‍ദേശായ്
 +
<gallery>
മനോഹര്‍ സര്‍ദേശായിയുടെ പ്രധാന കവിതാ സമാഹാരങ്ങളാണ് പിസ്സൊലീന്‍ (ചിത്രശലഭം), ഗൊതുളു മൊഗ ഖതീര (ഹേ ഗോവാ നിനക്കുവേണ്ടി), ജായത് ജാഗ്രെ (ജാഗ്രത), ജായോസുയൊ (മുല്ലപ്പൂവ്) എന്നിവ. ലളിതവും ഹൃദ്യവുമായ ഏതാനും ലഘുകവിതകളുടെ സമാഹാരമാണ് പിസ്സൊലീന്‍ 'മഹ്ജെ ഗോയ്' (എന്റെ ഗോവ), 'ഹായ് ത്സയ് വതാഥയ്' (ഞാന്‍ എവിടെപ്പോയാലും) തുടങ്ങിയ കവിതകളില്‍ ദേശാഭിമാനം നിറഞ്ഞു നില്‍ക്കുന്നു.  ഗാനാത്മകങ്ങളാണ് ബോര്‍ക്കറുടേയും സര്‍ദേശായിയുടേയും കവിതകള്‍.  പ്രേമം, പ്രകൃതിരമണീയത, ദേശഭക്തി എന്നിവയാണ് ഇവരുടെ കവിതകളുടെ പ്രധാന പ്രമേയങ്ങള്‍. 1963 ജനു. 26-ന് ഇദ്ദേഹത്തിന്റെ അഞ്ചു പുസ്തകങ്ങള്‍ ഒരുമിച്ചു പ്രകാശനം ചെയ്തു. ഐലെ തശെ ശൈലെ (എനിക്ക് അനുഭവപ്പെട്ടത് ഞാന്‍ പാടി), മ്ഹജേമ് ഉത്തര് ഗൗഡ്യാ ചെമ് (എന്റെ വാക്കുകള്‍ ഗൗഡയുടെ വാക്കുകളാകുന്നു), ഉര്തലേമ് തേമ് രൂപ് ധര്‍തലേമ് (അവശേഷിക്കുന്നത് പുതിയ രൂപമെടുക്കും), ധരത് തെരചെ കവന്‍ (ഭൂമിയുടെ സംഗീതം), ചന്ദ്രാവല്‍ (ഹേ ചന്ദ്രന്‍) എന്നിവയാണ് പ്രസ്തുത കൃതികള്‍. വിപ്ളവാത്മകമാണ് 'ഉബ്ബാദ് ഏക് സംസാര്' (എനിക്ക് പുതിയൊരു ലോകം നിര്‍മിക്കൂ) എന്ന കവിതയുടെ സാരം. കര്‍ഷകസ്തുതിയാണ് ഹാ ഗൗഡോ എന്ന കാവ്യം.  ഇതില്‍ കര്‍ഷകരെ നെല്ലിന്റെ ഉമിയുമായി താരതമ്യം ചെയ്തിരിക്കുന്നു. ദര്യഗസതാ (കടലിന്റെ അലര്‍ച്ച) എന്ന കാവ്യസമാഹാരത്തിന് 1979-ലെ സാഹിത്യ അക്കാദമി അവാര്‍ഡു ലഭിക്കുകയുണ്ടായി. പുന്‍ജാലിയോ പക്ലിയോ (ഇലകളുടെ ശേഖരം) ആണ് ഒലിവില്‍ ഹോഗോമസിന്റെ പ്രസിദ്ധമായ കവിതാസമാഹാരം.
മനോഹര്‍ സര്‍ദേശായിയുടെ പ്രധാന കവിതാ സമാഹാരങ്ങളാണ് പിസ്സൊലീന്‍ (ചിത്രശലഭം), ഗൊതുളു മൊഗ ഖതീര (ഹേ ഗോവാ നിനക്കുവേണ്ടി), ജായത് ജാഗ്രെ (ജാഗ്രത), ജായോസുയൊ (മുല്ലപ്പൂവ്) എന്നിവ. ലളിതവും ഹൃദ്യവുമായ ഏതാനും ലഘുകവിതകളുടെ സമാഹാരമാണ് പിസ്സൊലീന്‍ 'മഹ്ജെ ഗോയ്' (എന്റെ ഗോവ), 'ഹായ് ത്സയ് വതാഥയ്' (ഞാന്‍ എവിടെപ്പോയാലും) തുടങ്ങിയ കവിതകളില്‍ ദേശാഭിമാനം നിറഞ്ഞു നില്‍ക്കുന്നു.  ഗാനാത്മകങ്ങളാണ് ബോര്‍ക്കറുടേയും സര്‍ദേശായിയുടേയും കവിതകള്‍.  പ്രേമം, പ്രകൃതിരമണീയത, ദേശഭക്തി എന്നിവയാണ് ഇവരുടെ കവിതകളുടെ പ്രധാന പ്രമേയങ്ങള്‍. 1963 ജനു. 26-ന് ഇദ്ദേഹത്തിന്റെ അഞ്ചു പുസ്തകങ്ങള്‍ ഒരുമിച്ചു പ്രകാശനം ചെയ്തു. ഐലെ തശെ ശൈലെ (എനിക്ക് അനുഭവപ്പെട്ടത് ഞാന്‍ പാടി), മ്ഹജേമ് ഉത്തര് ഗൗഡ്യാ ചെമ് (എന്റെ വാക്കുകള്‍ ഗൗഡയുടെ വാക്കുകളാകുന്നു), ഉര്തലേമ് തേമ് രൂപ് ധര്‍തലേമ് (അവശേഷിക്കുന്നത് പുതിയ രൂപമെടുക്കും), ധരത് തെരചെ കവന്‍ (ഭൂമിയുടെ സംഗീതം), ചന്ദ്രാവല്‍ (ഹേ ചന്ദ്രന്‍) എന്നിവയാണ് പ്രസ്തുത കൃതികള്‍. വിപ്ളവാത്മകമാണ് 'ഉബ്ബാദ് ഏക് സംസാര്' (എനിക്ക് പുതിയൊരു ലോകം നിര്‍മിക്കൂ) എന്ന കവിതയുടെ സാരം. കര്‍ഷകസ്തുതിയാണ് ഹാ ഗൗഡോ എന്ന കാവ്യം.  ഇതില്‍ കര്‍ഷകരെ നെല്ലിന്റെ ഉമിയുമായി താരതമ്യം ചെയ്തിരിക്കുന്നു. ദര്യഗസതാ (കടലിന്റെ അലര്‍ച്ച) എന്ന കാവ്യസമാഹാരത്തിന് 1979-ലെ സാഹിത്യ അക്കാദമി അവാര്‍ഡു ലഭിക്കുകയുണ്ടായി. പുന്‍ജാലിയോ പക്ലിയോ (ഇലകളുടെ ശേഖരം) ആണ് ഒലിവില്‍ ഹോഗോമസിന്റെ പ്രസിദ്ധമായ കവിതാസമാഹാരം.

16:49, 20 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

കൊങ്കണി ഭാഷയും സാഹിത്യവും

ആര്യന്‍ ഗോത്രത്തില്‍പ്പെട്ട ഒരു ഭാഷയും അതിന്റെ സാഹിത്യവും. 1992- ലാണ് ഈ ഭാഷയ്ക്ക് ഔദ്യോഗികഭാഷാപദവി ലഭിച്ചത്. തനതായ ഒരു ലിപി വ്യവസ്ഥ പ്രാവര്‍ത്തികമാക്കാന്‍ വേണ്ട ശ്രമങ്ങള്‍ സ്വീകരിച്ചുവരുന്നു.

ഭാഷ

ഇന്തോ-ആര്യന്‍ഗോത്രത്തിലെ ദക്ഷിണ ഉപവിഭാഗത്തില്‍പ്പെടുന്ന ഭാഷയാണ് കൊങ്കണി പശ്ചിമേന്ത്യയില്‍ അറേബ്യന്‍ സമുദ്രതീരപ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ഈ ഭാഷ പ്രചരിച്ചിരിക്കുന്നു. ഏകദേശം 40 ലക്ഷത്തോളം ജനങ്ങള്‍ കൊങ്കണി സംസാരിക്കുന്നുണ്ട്.ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് കൊങ്കണിഭാഷ പ്രധാനമായും സംസാരിച്ചുവരുന്നത്. വളരെ പ്രാചീനമെന്നു പറയാവുന്ന ഭാഷകളിലൊന്നായ കൊങ്കണി ആദ്യമായി രൂപംപ്രാപിച്ചത് മഹാരാഷ്ട്ര സംസ്ഥാനത്തെ കൊങ്കണം എന്ന പ്രദേശത്തും ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് സ്ഥിതിചെയ്യുന്ന ആധുനിക ഗോവയായ ഗോമന്തകത്തിലും ആണ്. മഹാരാഷ്ട്രയില്‍ താന, രത്നഗിരി, സവന്ത്വദി മുതലായ ജില്ലകളിലും ഗോവാസംസ്ഥാനത്തിലും വടക്കന്‍ കര്‍ണാടകത്തിലെ കാര്‍വാര്‍, കല്ലിയല്‍, സുപ എന്നീ താലൂക്കുകളിലും സംസാര ഭാഷയാണിത്. കര്‍ണാടകത്തിലെ തെക്കന്‍ കാനറ ജില്ലയിലും കേരളത്തിലെ ചില കടലോരപ്രദേശങ്ങളിലും കൊങ്കണി പ്രധാന ഭാഷകളിലൊന്നായി നിലനില്‍ക്കുന്നു.

ഉത്പത്തി

ഇന്ത്യാഗവണ്‍മെന്റിന്റെ 'ഇംപീരിയല്‍ ഗസറ്റിയറി' ല്‍ 'കൊങ്കണം' എന്ന പദത്തിന്റെ ഉത്പത്തി ദ്രാവിഡ ഭാഷാഗോത്രത്തില്‍ നിന്നാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു. പഴയ ഗ്രന്ഥങ്ങളില്‍ കൊങ്കണം എന്നതിനു 'കുങ്കണം' എന്നു പ്രയോഗിച്ചിരുന്നതായും ഇസ്ലാമിക ഗ്രന്ഥകാരന്മാര്‍ 'കെം കെം', 'കന്‍ കന്‍', 'കൊംകെം' എന്നിങ്ങനെ ഉപയോഗിച്ചിരുന്നതായും കാണുന്നു. ഇന്ത്യയുടെ പൂര്‍വചരിത്രപ്രകാരം വടക്ക് കത്യവാഡ് മുതല്‍ തെക്ക് കന്യാകുമാരി വരെയുള്ള തീരത്തിന് കൊങ്കണമെന്നു പേര്‍ പറഞ്ഞുവന്നിരുന്നു. കൊങ്കണദേശത്തെ ഭാഷാടിസ്ഥാനത്തില്‍ ഏഴായി വിഭജിച്ചു. ബര്‍ബരം, സൗരാഷ്ട്രം, കൊങ്കണം, കാര്‍ഹാടം, കര്‍ണാടകം, തുലംഗം, കേരളം എന്നിവ. ഇതു സപ്ത കൊങ്കണമെന്ന് അറിയപ്പെട്ടിരുന്നു.

താനാ ജില്ലയിലെ സോപാരയ്ക്കും ഗോകര്‍ണത്തിനും മധ്യേ കിടക്കുന്ന ഭാഗമാവണം പുരാതനദേശവിഭജനമനുസരിച്ചുള്ള കൊങ്കണം. ആ ദേശത്തു താമസിച്ചിരുന്നതിനാല്‍ 'കൊങ്കണസ്ഥര്‍' എന്ന പേര് അവിടെയുള്ളവര്‍ക്ക് ലഭിച്ചു. എന്നാല്‍, പോര്‍ച്ചുഗീസുകാരുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം കാരണം പലായനം ചെയ്ത് കര്‍ണാടകദേശത്തും കൊച്ചിയിലും എത്തി താമസമുറപ്പിച്ച ഗൗഡസാരസ്വതബ്രാഹ്മണരെയും 'കൊങ്കണികള്‍' എന്നു വിളിച്ചുവരുന്നു. ഗോവയിലും വടക്കേ കാനറയുടെ വടക്കന്‍ പ്രദേശങ്ങളിലും താമസിച്ചിരുന്നവരാണ് കൊങ്കണിഭാഷ സംസാരിച്ചുവന്നത്. ഗോവയില്‍ നിന്ന് അന്യസ്ഥലങ്ങളില്‍ കുടിയേറിപ്പാര്‍ത്ത സാരസ്വതര്‍ കൊങ്കണിഭാഷ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചരിപ്പിച്ചു. ദേശസ്നേഹികളും ഭാഷാസ്നേഹികളുമായ ഇവര്‍ ഗോവയില്‍ നിന്ന് എവിടെ പോയാലും ഇവരുടെ ഹൃദയം സദാ ഗോവയെപ്പറ്റി ഉത്കണ്ഠയോടു കൂടി ചിന്തിക്കുകയും സ്വദേശത്തു തിരിച്ചെത്തി കൊങ്കണിഭാഷയില്‍ ദൈവത്തോടു പ്രാര്‍ഥിച്ചു മരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

കൊങ്കണി ഭാഷയുടെ ഉത്പത്തിയെപ്പറ്റി വ്യക്തമായ അഭിപ്രായ ഐക്യമില്ല. കൊങ്കണിഭാഷയുടെ ആദ്യവ്യാകരണ കര്‍ത്താവായ തോമസ് സ്റ്റീഫന്‍ 'ബ്രാഹ്മണാം ചി ഭാഷാ' (ബ്രാഹ്മണരുടെ ഭാഷ) എന്ന് ഇതിന് പേര്‍ കൊടുത്തു. വളരെ കാലത്തിനുമുമ്പ് ഒരേ പ്രാകൃതഭാഷയില്‍ നിന്നു പിരിഞ്ഞുപോയിട്ടുള്ളതാണ് മറാഠിയും കൊങ്കണിയും എന്ന വാദഗതി കൂടുതല്‍ പ്രബലമാണ്. ഭാഷാപണ്ഡിതന്മാരായ ഗ്രിയേഴ്സണ്‍, ഡാകുന്‍ഹാ, ഡോക്ടര്‍ വില്‍സണ്‍, ഫാദര്‍ മാഗ്ഫെ എന്നിവര്‍ ഈ അഭിപ്രായത്തെ അംഗീകരിക്കുന്നു.

പശ്ചിമതീരത്തിന്റെ പ്രാചീനനാമമാണ് കൊങ്കണ്‍. അതില്‍ നിന്നു രൂപംകൊണ്ട കൊങ്കണിയുടെ ചരിത്രം ആരംഭിക്കുന്നത് ആര്യന്മാര്‍ ഗോവയില്‍ കുടിയേറിപ്പാര്‍ത്തതോടെയാണ്. കൊങ്കണിഭാഷ ഉപയോഗിക്കുന്നവരെ 'കനേറിയന്‍ കാസ്റ്റ്' (കാനറ ജാതി) എന്നു പോര്‍ച്ചുഗീസുകാര്‍ വിശേഷിപ്പിച്ചിരുന്നു.

കേരളത്തിലെ പ്രധാനവ്യവഹാര ഭാഷകളിലൊന്നാണ് കൊങ്കണി. സംസ്ഥാനത്ത് മൂന്നാം സ്ഥാനവും എറണാകുളം ജില്ലയില്‍ രണ്ടാം സ്ഥാനവും കൊങ്കണിക്ക് വ്യവഹാരഭാഷ എന്ന നിലയിലുണ്ട്. കൊങ്കണിഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ പശ്ചിമഘട്ടങ്ങള്‍ക്കപ്പുറവും ഉണ്ട്. സിര്‍സി, സിദ്ധപ്പൂര്‍, ബല്‍ഗാം എന്നിവിടങ്ങളിലും തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളിലും കര്‍ണാടകത്തില്‍ ബംഗളൂരു നഗരത്തിലും കൊങ്കണിഭാഷ സംസാരിക്കുന്ന ധാരാളം ജനങ്ങളുണ്ട്. വിദ്യാസമ്പന്നരും പരിശ്രമശാലികളുമായ കൊങ്കണികള്‍ പോകുന്നിടത്തെല്ലാം തങ്ങളുടെ ഭാഷാസ്നേഹം വെളിപ്പെടുത്തുന്നു. കൊങ്കണിഭാഷയുടെ പ്രചാരം ഇങ്ങനെ വര്‍ധിച്ചുവരുന്നു.

ഇന്തോ-ആര്യന്‍ ഗോത്രത്തില്‍പ്പെട്ട ഹിന്ദി, മൈഥിലി, ബംഗാളി, അസമിയ, ഒഡിയ, ഗുജറാത്തി, മറാഠി മുതലായ ഭാഷകളെപ്പോലെ ദക്ഷിണവിഭാഗത്തില്‍പ്പെടുന്ന ഇന്തോ-ആര്യന്‍ ഉപകുടുംബത്തിലെ കൊങ്കണിയും വലിയൊരളവോളം ഒരു സ്വതന്ത്രഭാഷയാണ്. ഇന്ത്യയുടെ പശ്ചിമതീരപ്രദേശമായ ഗോവയില്‍ ആര്യന്മാര്‍, പ്രധാനമായും വടക്കു നിന്നുവന്ന ഗൗഡസാരസ്വതന്മാര്‍, വാസമുറപ്പിച്ചതിനുശേഷമാണ് കൊങ്കണിയുടെ ചരിത്രം ആരംഭിക്കുന്നത്. ഭാഗവതപുരാണം, സ്കന്ദപുരാണം, സഹ്യാദ്രിഖണ്ഡം, മഹാഭാരതം ശല്യപര്‍വത്തിലെ സാരസ്വതോപാഖ്യാനം, ശതപഥബ്രാഹ്മണം എന്നിവയില്‍ ആര്യന്മാരുടെ കുടിയേറ്റത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. ഗോവയിലെ സാരസ്വതന്മാര്‍ വടക്കുനിന്ന് കൊങ്കണദേശത്തു കുടിയേറിയ ആര്യന്മാരാണെന്നു സൂചിപ്പിക്കുന്നതിന് തങ്ങളുടെ പേരിനോടു 'കൊങ്കണ ദേശീയ' എന്ന വിശേഷണം ചേര്‍ത്തിരുന്നതായി കാണുന്നു. 'സാരസ്വത' എന്ന പേരിനു മുമ്പായി ചേര്‍ത്തിട്ടുള്ള 'ഗൗഡ' എന്ന പദം അവര്‍ ഔത്തരാഹന്മാരായ ബ്രാഹ്മണരുടെ (പഞ്ചഗൗഡന്മാരുടെ) ഒരു വിഭാഗത്തില്‍പ്പെട്ടവരാണെന്ന വസ്തുത സ്ഥിരീകരിക്കുന്നു. സാരസ്വതന്മാര്‍ ബിഹാറില്‍ തിര്‍ഹട്ട് ഡിവിഷനില്‍പ്പെട്ട ഒരു സമുദായമാണെന്നു സ്കന്ദപുരാണത്തില്‍ പറയുന്നുണ്ട്. അന്നത്തെ ത്രിഹോത്രപുരമായ തിര്‍ഹട്ട് ഡിവിഷനിലെ ഭാഷ 'പൂര്‍വമാഗധി' ആയിരുന്നുവത്രേ. തീര്‍ഹട്ടില്‍ കുടിയേറിയ സാരസ്വതന്മാര്‍ ദൈനംദിന ജീവിതത്തില്‍ അവിടത്തെ ജനങ്ങളുടെ പ്രധാനഭാഷയായ 'മാഗധീപ്രാകൃതം' സ്വീകരിച്ചു. പൂര്‍വമാഗധിയുടെ മൂലശാഖയായ ഇന്നത്തെ കൊങ്കണിയില്‍ വളരെയധികം ദാര്‍ദിക് (ഇന്ത്യയിലെ പ്രാകൃത ഭാഷകളില്‍ ഏറ്റവും പ്രാചീനമായ പൈശാചികപ്രാകൃതം) ഭാഷകളുടെ സ്വാധീനം കാണുന്നു. ദാര്‍ദിക് ഭാഷകളുടെ സ്വാധീനം കൊങ്കണത്തിലും പശ്ചിമഘട്ടങ്ങളിലും സംസാരിക്കുന്ന കൊങ്കണിയില്‍ പ്രകടമാണെന്നു ഡോ.താരാപ്പൂര്‍ വാല ഐ.ജെ.എസ്. അഭിപ്രായപ്പെടുന്നു.

ഉത്തരേന്ത്യന്‍ ഭാഷകളായ സിന്ധി, പഞ്ചാബി, നേപ്പാളി എന്നിവയെ പൈശാചി സ്വാധീനിച്ചതുപോലെ ദക്ഷിണേന്ത്യയില്‍ പൈശാചി സ്വാധീനിച്ച ഏകഭാഷയാണ് കൊങ്കണി. തെക്ക് കൊങ്കണിയിലും വടക്ക് സിന്ധി, പഞ്ചാബി, കശ്മീരി എന്നീ ഭാഷകളിലും പൈശാചിയുടെ സ്വാധീനം കാണുന്നുണ്ടെന്നുള്ളത് വിചിത്രമാണെന്നു കല്‍ക്കത്താ സര്‍വകലാശാലയില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയ ഭാഷാശാസ്ത്രത്തിന്റെ മൂലതത്ത്വങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ താരാപ്പൂര്‍വാല രേഖപ്പെടുത്തിയിരിക്കുന്നു. സാരസ്വതന്മാരുടെ മാതൃഭൂമിയായ കാശ്മീരിലും പഞ്ചാബിലും ജീവിച്ച ആളുകള്‍ മുന്‍കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രാചീനവും പൈശാചി എന്ന പേരില്‍ ചരിത്രകാരന്മാര്‍ പരാമര്‍ശിക്കുന്നതുമായ ഒരു പ്രാകൃതഭാഷ സംസാരിച്ചിരുന്നു എന്നു കാണാന്‍ കഴിയും. ബീര്‍ഹട്ടില്‍ നിന്നു ഗോമന്തക്കില്‍ കുടിയേറിയ സാരസ്വതന്മാര്‍ പൈശാചീ സ്വാധീനം ഏറെയുള്ള ഒരു മാഗധീപ്രാകൃതം കൂടെക്കൊണ്ടുപോകുന്നു. ഈ ഭാഷാസ്വാധീനം ഗോമന്തക്കിലും പടിഞ്ഞാറന്‍ കടല്‍ത്തീരപ്രദേശങ്ങളിലും സംസാരിക്കുന്ന കൊങ്കണിയില്‍ കണ്ടെത്താന്‍ കഴിയും. ക്രമേണ ഗോമന്തക് പ്രാകൃതം അല്ലെങ്കില്‍ കൊങ്കണി എന്ന പേരില്‍ ഒരു പുതിയ പ്രാകൃതം നിലവില്‍വന്നു. കൊങ്കണി ദേശവുമായുള്ള പൂര്‍വബന്ധം കാരണമാണ് ഈ ഭാഷയ്ക്കു കൊങ്കണി എന്ന പേരുണ്ടായത്. ഗോവയിലെ സാരസ്വതന്മാര്‍ വളരെ സ്വാധീനശക്തിയുള്ളവരായിരുന്നതിനാല്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം കൊങ്കണിഭാഷ പഠിക്കുകയോ തങ്ങളുടെ ഭാഷ കൊങ്കണിയിലെ പ്രത്യയങ്ങള്‍ ചേര്‍ത്തു രൂപാന്തരപ്പെടുത്തുകയോ ചെയ്തു. ജാതിമതഭേദമന്യേ ഗോവയില്‍ താമസിക്കുന്ന മിക്കവാറും എല്ലാ ജനങ്ങളും കൊങ്കണി സംസാരിക്കുന്നുണ്ട്.

ഭാഷാസവിശേഷതകള്‍

ഇന്ത്യയിലെ ആര്യ-ദ്രാവിഡ-ആര്യേതര ഭാഷകളെപ്പറ്റി ആധികാരികമായി പറയാന്‍ കഴിവുള്ള പല പ്രഗല്ഭരായ പണ്ഡിതന്മാരും ഭാഷാശാസ്ത്രജ്ഞരും കൊങ്കണി ഒരു സ്വതന്ത്ര ആര്യന്‍ഭാഷയാണെന്നും ഇതിനു മറാഠിയുടെയും ഗുജറാത്തിയുടെയും സഹോദരീഭാഷ എന്ന നിലയില്‍ സ്വകീയമായ ഒരു സ്ഥാനമുണ്ടെന്നും സംശയലേശമെന്യേ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രപരമായ പല കാരണങ്ങളാലും മറാഠിയുടെ കീഴില്‍ ഒരു ദേശഭേദമെന്ന നിലയില്‍ കൊങ്കണിയെ തെറ്റായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇപ്രകാരം പല കൊങ്കണി പണ്ഡിതന്മാരും എഴുത്തുകാരും സാംസ്കാരിക നേതാക്കന്മാരും മറാഠികളായി അറിയപ്പെടുന്നു. ഭാഷാപണ്ഡിതനായ ജി.എ. ഗ്രിയേഴ്സണ്‍ ലിങ്ഗ്വിസ്റ്റിക് സര്‍വെ ഒഫ് ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ കൊങ്കണി മറാഠിഭാഷയുടെ ഒരു ദേശ്യഭേദമാണെന്നും എസ്.എം. കത്രേ(1966)യും മറ്റു ചില പണ്ഡിതന്മാരും കൊങ്കണി ഒരു സ്വതന്ത്രഭാഷയാണെന്നും അഭിപ്രായപ്പെടുകയും തങ്ങളുടെ വാദമുഖത്തിനു ന്യായീകരണമായി ഉദാഹരണങ്ങള്‍ എടുത്തുകാട്ടുകയും ചെയ്യുന്നു. ഗ്രിയേഴ്സണ്‍ തന്റെ അഭിപ്രായത്തില്‍ (1903, 1905, 1927) അസ്ഥിരത പ്രകാശിപ്പിച്ചതോടെ ഒരു പുനര്‍ചിന്തനം ആവശ്യമായി വന്നു. പ്രാരംഭദശയില്‍ കൊങ്കണി ഭാഷയില്‍ സാഹിത്യസൃഷ്ടികളുടെ ദൌര്‍ലഭ്യം അനുഭവപ്പെട്ടതു കാരണം ഒരു സാഹിത്യഭാഷയായി ഇത് അംഗീകരിക്കപ്പെട്ടില്ല. കൊങ്കണി ഭാഷ ധാരാളം സാഹിത്യസൃഷ്ടികള്‍കൊണ്ടു സമ്പന്നമായതോടെ കേന്ദ്ര സാഹിത്യ അക്കാദമി ഇതിനെ ഒരു സാഹിത്യ ഭാഷയായി അംഗീകരിച്ചു. ജെ.എച്ച്. ഹട്ടന്‍ 1931-ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ കൊങ്കണിയെ ഒരു സ്വതന്ത്രഭാഷയായി അംഗീകരിച്ചിരുന്നു. ഫോര്‍മേഷന്‍ ഒഫ് കൊങ്കണി എന്ന 1966- ലെ ഗ്രന്ഥത്തില്‍ എസ്.എം.കത്രേ ഈ അഭിപ്രായത്തോട് യോജിക്കുന്നതായി കാണാം. പ്രാചീനകാലം മുതല്‍തന്നെ മറാഠിയില്‍ നിന്ന് കൊങ്കണി പല രീതിയിലും വ്യത്യസ്തമാണെന്നും വികസിതമാണെന്നും അഭിപ്രായമുണ്ട്. സ്വനങ്ങളെ സംബന്ധിച്ചിടത്തോളം മറാഠിയും കൊങ്കണിയും 'പ്രാകൃത' ത്തെ അനുകരിക്കുന്നു. മറാഠിയോടും ഗുജറാത്തിയോടും സാമ്യംപുലര്‍ത്തുന്ന പദസമ്പത്താണ് കൊങ്കണിഭാഷയ്ക്ക് അവകാശപ്പെടാനുള്ളത്. കൊങ്കണി ഇന്തോ- ആര്യന്‍ ഗോത്രത്തിലെ ദക്ഷിണ-പശ്ചിമ വിഭാഗത്തില്‍ ഒരു സ്വതന്ത്ര സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കൊങ്കണിയില്‍ ഹിന്ദി ഭാഷയുടെ സ്വാധീനവും പ്രകടമാണ്. ദക്ഷിണ- പശ്ചിമ പ്രാകൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് കൊങ്കണി എന്ന് ആന്തരിക സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കപ്പെട്ടിട്ടുണ്ട്. അശോകന്റെ രാജശാസനങ്ങള്‍ ഇതിനൊരു തെളിവാണ്. കൊങ്കണിഭാഷയുടെ ചരിത്രപരമായ പശ്ചാത്തലം ഇപ്പോഴും അവ്യക്തമാണ്. ഭൂമിശാസ്ത്രപരമായി മറാഠിയോടും ഗുജറാത്തിയോടും ബന്ധം പുലര്‍ത്തുന്ന കൊങ്കണിഭാഷയില്‍ രണ്ടു ഭാഷകളിലെയും ധാരാളം പ്രാചീനപദങ്ങള്‍ കടന്നുകൂടി. പക്ഷേ, ആധുനിക കൊങ്കണിയില്‍ ഇവ ഏറെ ഉപയോഗത്തിലില്ല. ഇന്തോ-ആര്യനിലെ ദക്ഷിണ-പശ്ചിമവിഭാഗത്തിലെ ഭാഷകളില്‍ കാണുന്ന 'ക' എന്ന പ്രത്യയം ഈ ഭാഷയില്‍ പ്രചാരത്തിലുണ്ട്. മറാഠിയുടെ ഒരു ഉപഭാഷ മാത്രമാണ് കൊങ്കണിയെന്നുള്ള വാദത്തെ നിരാകരിക്കാന്‍ മുംബൈ നരവംശശാസ്ത്രസമിതിയുടെ ഉപാധ്യക്ഷന്‍ പി.വി.ചവാന്‍ നാല് പ്രധാന വാദമുഖങ്ങള്‍ ഉന്നയിക്കുന്നു.

1. സംസ്കൃതത്തില്‍ നിന്നു കടമെടുത്ത പദങ്ങള്‍ കൊങ്കണിയിലും മറാഠിയിലും വ്യത്യസ്തരൂപങ്ങളിലാണ്.

2. മറാഠിയില്‍ പ്രയോഗത്തിലില്ലാത്ത പല പദങ്ങളും കൊങ്കണിയിലും ഗുജറാത്തിയിലും സമാനമായുണ്ട്.

3. പ്രാചീന മറാഠി, കൊങ്കണിയില്‍ നിന്നു പല പദങ്ങളും കടമെടുത്തിട്ടുണ്ട്.

4. സാജാത്യങ്ങളും വൈജാത്യങ്ങളും കണക്കിലെടുക്കുമ്പോള്‍ കൊങ്കണിക്ക് മറാഠിയില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രാകൃതസ്വഭാവമുണ്ടെന്നു കാണാം. കൊങ്കണിയിലെ ലോ-ലീ-ലൈം എന്നീ വിഭക്തിപ്രത്യയങ്ങള്‍ ഗുജറാത്തിയിലെ നോ-നീ-നൂ എന്നിവയില്‍ നിന്ന് ആദാനം ചെയ്തിട്ടുള്ളതായും അനുമാനിക്കാം. കൊങ്കണിയില്‍ 'ലോ' ചേതന വസ്തുക്കള്‍ക്കും 'ത്സോ' അചേതനവസ്തുക്കള്‍ക്കും ഉപയോഗിക്കുന്നു. എന്നാല്‍ മറാഠിയില്‍ ഈ വ്യത്യാസം കാണുന്നില്ല. കൊങ്കണിക്ക് പ്രത്യേക ക്രിയാരൂപങ്ങളുണ്ട്. കൊങ്കണിയിലും ഗുജറാത്തിയിലും വര്‍ത്തമാനവ്യഞ്ജക ക്രിയയ്ക്കു ലിംഗഭേദമില്ല. എന്നാല്‍, മറാഠിയില്‍ അതുണ്ട്. ഇപ്രകാരം മറാഠിയില്‍ നിന്നു ഭിന്നവും ഗുജറാത്തിയോടു സാദൃശ്യമുള്ളതുമായ കൊങ്കണിയുടെ പല സ്വഭാവവിശേഷങ്ങളും ചവാന്‍ വെളിച്ചത്തു കൊണ്ടുവന്നു. കൊങ്കണി, മറാഠി എന്നീ ഭാഷകളുടെ സ്വനിമ വിജ്ഞാനീയം, വ്യാകരണം എന്നിവ സൂക്ഷ്മമായി പരിശോധിച്ച് ജെ.ഗെര്‍സന്‍ ദാകുഞ്ഞ (1844-1900) ഇവ വ്യത്യസ്ത ഭാഷകളാണെന്നു പ്രസ്താവിച്ചു. കൊങ്കണിയിലെ പ്രത്യയങ്ങള്‍ മറാഠിയില്‍ നിന്നു വിഭിന്നവും ചിലത് ഹിന്ദിയോടു സാമ്യമുള്ളതുമാണ്. കൊങ്കണിയില്‍ ഏകാക്ഷരപദങ്ങള്‍ ധാരാളമായി കാണാം. എന്നാല്‍ ആ സ്ഥാനത്ത് മറാഠിയില്‍ വിശദീകരണാത്മക പദങ്ങളാണ് കാണുന്നത്. കൊങ്കണിയില്‍ പ്രചാരത്തിലുള്ള വൈദികവും പൗരാണികവുമായ പല സംസ്കൃത പദങ്ങളും മറാഠിയില്‍ പ്രയോഗത്തിലില്ല.

കൊങ്കണി ഭാഷ അതിപ്രാചീനകാലം മുതല്‍ പ്രചാരത്തിലുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന ചില ശിലാശാസനങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഏറ്റവും പഴയ ശിലാശാസനം ഗുപ്തകാലത്തേതാണ്. ഗോവയില്‍ അര്‍വലെം എന്ന പ്രദേശത്തു നിന്ന് ലഭിച്ച 2-ാം ശതകത്തിലേതെന്ന് അനുമാനിക്കുന്ന ഒരു ശാസനത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി കനറാ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ബാങ്കിങ് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശിര്‍സിശാഖയുടെ സില്‍വര്‍ ജൂബിലി സുവനീറില്‍ (1959) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12-ാം ശതകത്തിലെ ശിലഹാര രാജാവായ അപരാദിത്യന്റെ 1166- ലെ ശാസനത്തില്‍ കൊങ്കണിവാക്യങ്ങളും മറാഠിവാക്യങ്ങളും കാണാം. പഴയ ചില ശിലാശാസനങ്ങളില്‍ കൊങ്കണി മാതൃകകള്‍ കാണാം. ശ്രാവണബെലഗോളയില്‍ ചാമുണ്ഡരാജാവ് നിര്‍മിച്ച ഗോമതേശ്വരന്റെ (ബാഹുബലി) ഭീമാകാരമായ ഒറ്റക്കല്‍ പ്രതിമ (1116-17) യുടെ ചുവട്ടിലുള്ള സുപ്രസിദ്ധ ലിഖിതം കൊങ്കണിയിലാണ്.

1541- ലെ പോര്‍ച്ചുഗീസ് വിലയിരുത്തലില്‍ കൊങ്കണിഭാഷ പല ശതകങ്ങളോളം പീഡനം അനുഭവിച്ചിരുന്നതായും തത്ഫലമായി ഇതിന്റെ സാഹിത്യം നശിച്ചുകൊണ്ടിരിക്കുന്നതായും ബോധ്യപ്പെട്ടു. ഗണ്യമായ ഒരു വിഭാഗം ജനതയുടെ മാതൃഭാഷയായി കൊങ്കണി നിലനിന്നുപോന്നു. ക്രിസ്റ്റ്യന്‍ മിഷനറിമാര്‍ കൊങ്കണിഭാഷ പഠിക്കുകയും വ്യാകരണഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. കേരളത്തില്‍ കൊച്ചിപ്രദേശത്തു സംസാരിക്കപ്പെടുന്ന കൊങ്കണിയെ ആസ്പദമാക്കി നടത്തിയ പഠനത്തില്‍ 52 സ്വനിമങ്ങളാണ് ഈ ഭാഷയ്ക്കുള്ളത്. ഏഴ് സ്വരങ്ങളും 43 വ്യഞ്ജനങ്ങളും രണ്ട് ഖണ്ഡേതര സ്വനിമങ്ങളും (non-segmental phonemes) ആണ് ഇവ. i e E e a c u എന്നിവയാണ് സ്വരങ്ങള്‍. ഖണ്ഡേതര സ്വനിമങ്ങള്‍ അനുനാസീകരണം (1-1); ദീര്‍ഘം (1: 1) എന്നിവയെ കുറിക്കുന്നവയാണ്. അക്ഷരങ്ങളുടെ എണ്ണത്തെ ആസ്പദമാക്കി പദങ്ങളെ ഏകാക്ഷരപദങ്ങള്‍, ദ്വയാക്ഷരപദങ്ങള്‍, ത്രയാക്ഷരപദങ്ങള്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. കൊങ്കണിഭാഷയില്‍ അധികവും ദ്വയാക്ഷര പദങ്ങളാണ്.

രൂപിമ വിജ്ഞാനീയത്തില്‍ നാമങ്ങള്‍ക്ക് മൂന്നു ലിംഗ (പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം)ങ്ങളും രണ്ടു വചനങ്ങളും (ഏകവചനം, ബഹുവചനം) ഉണ്ട്. എട്ടു വിഭക്തികളില്‍ സംബന്ധികാ, ആധാരികാ എന്നിവയ്ക്ക് രണ്ടു ഉപവിഭാഗങ്ങളും ഉണ്ട്. നാമങ്ങളോടു വിഭക്തിപ്രത്യയങ്ങള്‍ ചേര്‍ക്കുമ്പോള്‍ മൂലരൂപത്തോടല്ല, ആധാരരൂപത്തോടാണ് പ്രത്യയങ്ങള്‍ ചേര്‍ക്കുക. നാമവിശേഷണങ്ങളും സര്‍വനാമങ്ങളും ഏകവചനത്തിലും ബഹുവചനത്തിലും കാണുന്നുണ്ട്. സകര്‍മകക്രിയകളും അകര്‍മകക്രിയകളും മൂന്നു കാലങ്ങളും ഈ ഭാഷയില്‍ സാധാരണമാണ്. ഭൂതകാലം ഒഴികെ മറ്റു രണ്ടു കാലങ്ങളിലും ലിംഗവചനമനുസരിച്ചു ക്രിയകളില്‍ മാറ്റങ്ങള്‍ വരുന്നു. കൊങ്കണിഭാഷയില്‍ ക്രിയകളില്‍ 11 പ്രകാരങ്ങള്‍ (Moods) കാണാം. ഘടനാപരമായി കൊങ്കണി ഹിന്ദിയില്‍ നിന്നും മറാഠിയില്‍ നിന്നും വിഭിന്നമാണ്.

ദേവനാഗരി ലിപിയിലെഴുതിയ കൊങ്കണി

ഔദ്യോഗികരേഖകളില്‍ ദേവനാഗരി ലിപി ഉപയോഗിക്കുന്ന ഈ ഭാഷ ഇപ്പോള്‍ സ്കൂള്‍ തലത്തില്‍ പഠിപ്പിക്കുന്നുണ്ട്. ധാരാളം സാഹിത്യസൃഷ്ടികള്‍ അവകാശപ്പെടാനുള്ള കൊങ്കണി ആരംഭം മുതല്‍ വളര്‍ച്ച മുരടിക്കാതെ തന്നെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇന്തോ-ആര്യന്‍ കുടുംബത്തിലോ അനാര്യന്‍ കുടുംബത്തിലോ പെട്ട അംഗീകൃതഭാഷകളില്‍ കാണാത്ത ധാരാളം പദങ്ങള്‍ കൊങ്കണി ഭാഷയില്‍ പ്രയോഗത്തിലുണ്ട്. ഇപ്രകാരം വ്യവഹാരത്തിലിരിക്കുന്ന പദങ്ങളാണ് ഈ ഭാഷയുടെ തനതായ സമ്പത്ത് എന്ന് അനുമാനിക്കാം.

ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കസിലെ കൊങ്കണി ഭാഷയിലുള്ള ഒരു സാക്ഷ്യപത്രം

പോര്‍ച്ചുഗീസുകാരുടേയും ഡച്ചുകാരുടെയും കാലത്തു കൊങ്കണി ദേവനാഗരി ലിപിയിലാണ് എഴുതിപ്പോന്നത്. ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കസ് എന്ന പേരില്‍ 12 വാല്യങ്ങളിലായി 1678-ല്‍ വാന്റീഡ് പ്രസിദ്ധീകരിച്ച സസ്യശാസ്ത്രഗ്രന്ഥത്തിലെ കൊങ്കണിഭാഷയിലുള്ള ഒരു സാക്ഷിപത്രം ഇതിനുദാഹരണമാണ്. ഈ കാലയളവില്‍ കൊങ്കണിഭാഷ ബ്രാഹ്മണഭാഷ എന്ന് അറിയപ്പെട്ടിരുന്നതിനാല്‍ കൊങ്കണിഭാഷ എന്നതിനു പകരം ബ്രാഹ്മണഭാഷ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ദേവനാഗരി ബ്ളോക്ക് പ്രിന്റിങ്ങിന്റെ ഏറ്റവും പഴയ മാതൃകയാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാലാന്തരത്തില്‍ കൊങ്കണിഭാഷ റോമന്‍, കന്നഡ, മലയാളം എന്നിങ്ങനെ അനേകം ലിപികളില്‍ എഴുതപ്പെട്ടു. സാര്‍വത്രികമായി കൊങ്കണിക്ക് ഒരു ലിപി ഉണ്ടായില്ല. കൊങ്കണിക്ക് രത്നഗിരി കൊങ്കണി, ഗോവന്‍ കൊങ്കണി, തെക്കന്‍ കാനറാ കൊങ്കണി, കേരള കൊങ്കണി എന്നിങ്ങനെ പല ദേശ്യഭേദങ്ങളുണ്ട്. ഇവ തമ്മിലുള്ള ബാഹ്യമായ ഭിന്നിപ്പ് ഒരളവു വരെ കൊങ്കണിക്ക് സാര്‍വത്രികമായ ഒരു ലിപി ഉണ്ടാകുന്നതിന് വിഘാതം സൃഷ്ടിച്ചു. 1510-ലെ പോര്‍ച്ചുഗീസ് ആക്രമണഫലമായി ഗോമന്തക്ക് (ഗോവ) എന്ന ഹിന്ദു സംസ്ഥാനം നശിപ്പിക്കപ്പെടുകയും അവിടെ ഉപയോഗത്തിലിരുന്ന ദേവനാഗരിയുടെ ആദ്യരൂപമായ കൊങ്കണിയുടെ പ്രാരംഭകാലത്തെ ലിപി അപ്രത്യക്ഷമാകുകയും ചെയ്തു. പോര്‍ച്ചുഗീസ് ക്രിസ്ത്യന്‍ മിഷണറിമാര്‍ റോമന്‍ ലിപി ഉപയോഗിച്ച് എഴുതാനും അച്ചടിക്കാനും തുടങ്ങിയതോടെ കൊങ്കണിഭാഷ സംസാരിക്കുന്ന ജനങ്ങള്‍ അതാത് പ്രാദേശികഭാഷാ ലിപി ഉപയോഗിച്ച് ഈ ഭാഷ എഴുതാന്‍ തുടങ്ങി. എന്നാല്‍ കൊങ്കണി ഭാഷയില്‍ ദേവനാഗരി, റോമന്‍ എന്നീ ലിപികള്‍ ഉപയോഗിക്കാനുള്ള പ്രവണതയാണ് ഏറി വരുന്നത്. കൊങ്കണിഭാഷയ്ക്ക് തനതായ ഒരു ലിപിവ്യവസ്ഥ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

സാഹിത്യം

പ്രാചീനശാസ്ത്രം

കൊങ്കണി സാഹിത്യത്തിന് എത്രകാലത്തെ പഴക്കമുണ്ടെന്ന് നിശ്ചയിക്കാന്‍ തക്ക തെളിവൊന്നും ലഭ്യമല്ല. ഗുപ്തരാജാക്കന്മാരുടെ കാലത്തെ ഒരു ശിലാരേഖയില്‍ (2-ാം ശ.) കൊങ്കണിഭാഷാപ്രയോഗത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ കാണുന്നു. പില്ക്കാലത്ത് സ്വതന്ത്രങ്ങളും വിവര്‍ത്തനങ്ങളുമായി അനേകം കൃതികളുണ്ടായെങ്കിലും അവയില്‍ പലതും പോര്‍ച്ചുഗീസ് ഭരണാധികാരികള്‍ നശിപ്പിച്ചതായി കരുതിവരുന്നു. അതിനാല്‍ 1500 മുതല്ക്കുള്ള ചരിത്രമേ കൊങ്കണി സാഹിത്യത്തെക്കുറിച്ച് ഇപ്പോഴുള്ളൂ. മൊത്തം സാഹിത്യസംഭാവന പരിഗണിക്കുമ്പോള്‍ കൊങ്കണിയെ തമിഴിനോടോ ഗുജറാത്തിയോടോ, ബംഗാളിയോടോ മറാഠിയോടോ താരതമ്യപ്പടുത്താന്‍ സാധ്യമല്ലെങ്കിലും ഗോവ, മഹാരാഷ്ട്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളിലെ അനേകം ഗ്രന്ഥകാരന്മാര്‍ ഒട്ടേറെ വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുക്കളും സാഹിത്യമേന്മയുള്ള വിശിഷ്ട കൃതികളും രചിച്ചിട്ടുണ്ട് എന്ന കാര്യം മറക്കാവുന്നതല്ല. ഗോവക്കാരനായ രവീന്ദ്ര കെലേക്കര്‍ തയ്യറാക്കിയ കൊങ്കണി സാഹിത്യ ഗ്രന്ഥസൂചിക 17-ാം ശതകം മുതല്‍ കൊങ്കണിയിലുണ്ടായ 2000-ത്തോളം ഗ്രന്ഥങ്ങളുടെ വിവരം നല്‍കുന്നുണ്ട്. ബനാറസ്സിലെ അമേരിക്കന്‍ അക്കാദമിയില്‍ ഗവേഷകനായിരുന്ന ജോസ് പെരേരയുടെ അഭിപ്രായത്തില്‍ 'ഇന്തോ ആര്യന്‍ ഭാഷകളുടെ കൂട്ടത്തില്‍ വ്യാകരണത്തിലും പദാവലിയിലും വാക്യനിലവാരത്തിലും വിന്യാസപ്പെട്ട ഭാഷ കൊങ്കണിയാണ്. സാഹിത്യോചിതമായ പോര്‍ച്ചുഗീസിലെ സങ്കീര്‍ണമായ വാക്യരചനയെയും ലത്തീനിലെ ഒതുങ്ങിയ ഗദ്യത്തെയും മാതൃകയാക്കി ഒരു പരിഷ്കൃത ഗദ്യശൈലി സ്വായത്തമാക്കിയ ഭാഷയും അതുതന്നെ. 'ലഭ്യമായ കൃതികളുടെ അടിസ്ഥാനത്തില്‍ പ്രാചീന കൊങ്കണി സാഹിത്യത്തെ ഹൈന്ദവം, ക്രൈസ്തവം എന്നിങ്ങനെ രണ്ടായി വിഭജിക്കാം.

ഹൈന്ദവം

രാമായണവും മഹാഭാരതവുമാണ് കൊങ്കണിയിലെ ആദ്യത്തെ പ്രമുഖ സാഹിത്യ കൃതികള്‍. 16-ാം ശതകത്തിന്റെ ആരംഭത്തില്‍ ജീവിച്ചിരുന്ന കൃഷ്ണറാവു ശര്‍മയാണ് ഇവ രചിച്ചത്. അതിന്റെ കൈയെഴുത്തു പ്രതികള്‍ പോര്‍ച്ചുഗലില്‍ ബ്രാഗായിലെ പബ്ളിക് ലൈബ്രറിയില്‍ 771-ഉം 772-ഉം നമ്പര്‍ ആയി സൂക്ഷിച്ചിട്ടുണ്ട്. റോമന്‍ ലിപിയിലാണ് അവ എഴുതിയിരിക്കുന്നത്. മൂലകൃതിയുടെ റോമന്‍ ലിപ്യന്തരണമോ വാമൊഴിയായി പകര്‍ന്നുകിട്ടിയതിന്റെ റോമന്‍ ലിപ്യാവിഷ്ക്കാരമോ എന്നതു നിശ്ചയമില്ല. ഈ കൃതിയെ പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു മുന്‍പുള്ള (1500) ആദ്യകാല കൊങ്കണി സാഹിത്യ സൃഷ്ടിക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. പുരാണേതിഹാസങ്ങള്‍ സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുവേണ്ടിയാണ് ഇവ രചിക്കപ്പെട്ടത്. അക്കാലത്തെ കൊങ്കണിഭാഷക്കാര്‍ക്കിടയില്‍ നിലവിലിരുന്ന ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, ആദര്‍ശങ്ങള്‍ എന്നിവ ഈ കൃതികളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയും. മഹാഭാരതത്തില്‍ നിന്നും രാമായണത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഏതാനും കഥകളുടെ സമാഹാരമായ അശ്വമേധ, കൃഷ്ണചരിത, രഘുവംശകഥ എന്നിവയും കൃഷ്ണറാവുശര്‍മയുടേതാണെന്നു കരുതപ്പെടുന്നു. ഇവയ്ക്കു പുറമേ ടിപ്പുസുല്‍ത്താന്റെ പതനത്തിനുശേഷം (1799) കേരളത്തില്‍ സഞ്ചരിച്ച ജോണ്‍ ലെയ്സന്‍ (1755-1811) കൊങ്കണി ലിപി മറാഠിയില്‍ നിന്നും ഗണ്യമായ വിധത്തില്‍ വ്യത്യസ്തമാണെന്നും ഭാഗവതം, ലിംഗപുരാണം, രാമായണം, ഭാരതം, വീരഭദ്രചരിതം, പരശുരാമചരിത്രം എന്നിവ കൊങ്കണിയിലേക്കു വിവര്‍ത്തനം ചെയ്യുകയും അതിന്റെ പ്രത്യേക ലിപിയില്‍ എഴുതുകയും ചെയ്തിട്ടുണ്ടെന്നും രേഖപ്പെടുത്തിക്കാണുന്നു. ഗോഡ്ഡെയാണ് മറ്റൊരു പദ്യകൃതി. അതില്‍ ശ്രവണകുമാരന്റെ കഥ തുടങ്ങി രാമായണകഥ അന്ത്യം വരെ വിവരിക്കുന്നു. അജ്ഞാതകര്‍തൃകമായ ആ കാവ്യം ആളുകള്‍ സംഘം ചേര്‍ന്നു പാടി വരാറുണ്ട്. അതിലെ ഒരു പാദം ഇപ്രകാരമാണ്: 'അരെ പുതാസിര്‍വണാ താന്‍ ലഗ ലിഗാ'

(എന്റെ മകനേ സിര്‍വണ്‍, എനിക്കു ദാഹിക്കുന്നല്ലോ)

'താന്‍ ലഗൂന്‍ ശ്രവനു പാനീ ഹഡൂഗെലോഗ'

(ദാഹം തോന്നിയ സിര്‍വണ്‍ കുടിനീരിനായ് പോയി)

ഈ കൃതിയുടെ 1-ാം ഭാഗം കൊങ്കണി ഭാഷാപ്രചാരസഭയുടെ പ്രസിദ്ധീകരണമായ ലോകഗീതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേല്പറഞ്ഞ ഗ്രന്ഥങ്ങളെ ആധാരമാക്കി പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തിനു മുമ്പു തന്നെ കൊങ്കണി സാഹിത്യം പുഷ്ടിപ്രാപിച്ചു കഴിഞ്ഞിരുന്നു എന്നു മനസ്സിലാക്കാം.

ക്രൈസ്തവം

17-ാം നൂറ്റാണ്ടില്‍ ക്രിസ്തീയ സാഹിത്യം ഗണ്യമായ തോതില്‍ രചിക്കപ്പെട്ടു. ഫാദര്‍ തോമസ് സ്റ്റീഫന്‍സിന്റെ (1519-1619) ക്രിസ്തുപുരാണ്‍ എന്ന മഹാഗ്രന്ഥമാണ് ഇവയില്‍ പ്രധാനം. 'ഓവി' പദ്യത്തില്‍ മറാഠി ലിപിയിലാണ് ഇതു രചിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ സന്ദേശം സാധാരണ ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കുന്നതിനായി ഒട്ടേറെ കൊങ്കണിപദങ്ങള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ കൊങ്കണി പുരാണ്‍ എന്ന പേരിലും ഇതറിയപ്പെടുന്നു. തുടര്‍ന്ന് അദ്ദേഹം ഡോകട്രീന ക്രിസ്റ്റ അംലിംഗ്വ ബ്രാഹ്മണിക്ക കനറീം (കര്‍ണാടക ബ്രാഹ്മണരുടെ ഭാഷയില്‍ എഴുതപ്പെട്ട ക്രിസ്തുമതസിദ്ധാന്തം) എന്ന ഗ്രന്ഥം രചിച്ചു. കുട്ടികളെ പഠിപ്പിക്കുന്നതിനു വേണ്ടി ഗുരുശിഷ്യ സംവാദരൂപത്തിലാണ് ഇതിന്റെ രചന. ഫാദര്‍ ജൊവാക്കിം ദെ മിരാന്‍ഡ (-1783) രചിച്ച കൊങ്കണി സ്തോത്രകാവ്യമാണ് റിഗ്ലൊ ജെസ്യുമൊല്യാന്ത് (യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്). പിന്നീട് ദിയോ ഗോറി ബൈറോ (1560-1633) കൂടുതല്‍ വിസ്തൃതമായ ക്രിസ്തീയ മതതത്ത്വങ്ങള്‍ എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി. കൂടാതെ കൊങ്കണി പദകോശവും രണ്ടു ഭാഗമായി തയ്യാറാക്കി. അന്റോമിയോ സല്‍ആന (1598-1663) യുടെ അന്തോണീസ് പുണ്യവാളന്റെ അദ്ഭുതകൃത്യങ്ങളാണ് മറ്റൊരു കൃതി. ഇതില്‍ പാദുവായിലെ വിശുദ്ധ അന്തോണിയുടെ ജീവിതകഥ പ്രതിപാദിച്ചിരിക്കുന്നു. ജീവവൃക്ഷത്തിന്റെ ഫലങ്ങള്‍ ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു കൃതി. ഫാദര്‍ ഇഗ്നാസിയോ അര്‍ക്കമണ്‍ ബൈബിള്‍ പുതിയ നിയമത്തിന്റെ കൊങ്കണിഭാഷയും നിര്‍വഹിച്ചു. ഫാദര്‍ ജൂവാംവ് ദി പെന്‍ദ്രോസാ ദിവ്യാത്മഗതങ്ങള്‍ വിവര്‍ത്തനം ചെയ്തു. ഫാദര്‍ തിയോ തോണിയോ ജോസഫ് കുട്ടികള്‍ക്കുവേണ്ടി ഒരു ക്രിസ്തീയസംഹിതയും എഴുതി. ഇവര്‍ക്കു പുറമേ നാട്ടുകാരായ ഫാദര്‍ ജാക്വസ് ദി നോറോണ, ഫാദര്‍ പസ്കോള്‍ ദയസ്സ് എന്നിവരും ക്രിസ്തുമത ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1684-ല്‍ ഗവണ്‍മെന്റ് കൊങ്കണിയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തി. പിന്നീട് 1835-ല്‍ ഹെലിയോ ദോഗോ കുഞ്ഞാറിവാര സെക്രട്ടറി ജനറലായി ഗോവയിലെത്തിയപ്പോഴാണ് കൊങ്കണിയെ അഭിവൃദ്ധിപ്പെടുത്താനുള്ള സദുദ്യമം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ വിദേശമിഷനറിമാരാണ് കൊങ്കണിഗ്രന്ഥങ്ങള്‍ പ്രദാനം ചെയ്തതെങ്കില്‍ രണ്ടാമത്തെ ഘട്ടത്തില്‍ 'മണ്ണിന്റെ മക്കള്‍' കൊങ്കണിസാഹിത്യം പുഷ്ടിപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്തു.

ആധുനികസാഹിത്യം

കൊങ്കണിസാഹിത്യത്തിന്റെ ആധുനിക സര്‍ഗാത്മകഘട്ടം 20-ാം ശതകത്തോടെയാണ് ആരംഭിക്കുന്നത്. മറ്റു പ്രമുഖ ഭാഷകളിലെന്നതുപോലെ കൊങ്കണിയിലും പദ്യഗദ്യവിഭാഗങ്ങളില്‍ ആധുനിക സാഹിത്യപ്രവണതകള്‍ പ്രത്യക്ഷപ്പെട്ടു. കവിത, കഥ, നോവല്‍, നാടകം എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ശ്രദ്ധേയമായ കൃതികള്‍ രചിക്കപ്പെട്ടു. ആധുനിക കൊങ്കണി സാഹിത്യത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചത് ആധുനികസാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഷേണായ് ഗോയെംബാബ് (വാമന്‍ വരദവ ലൗലനിക്കാര്‍, 1877-1946) ആണ്. അദ്ദേഹത്തിന്റെ സര്‍വതോന്മുഖമായ പ്രതിഭ നാടകവും ചെറുകഥയും ജീവചരിത്രവും മുതല്‍ ദാര്‍ശനികഗ്രന്ഥങ്ങളും വ്യാകരണവും ബാലസാഹിത്യവും വരെയുള്ള സാഹിത്യരൂപങ്ങള്‍ക്ക് ഉജ്ജ്വല പ്രകാശം നല്‍കി. ഇദ്ദേഹമാണ് ആധുനികസാഹിത്യകാരന്മാര്‍ക്ക് പ്രചോദനമേകിയത്.

കവിത

മറ്റു പല പ്രമുഖ ഭാഷകളിലുമെന്നതുപോലെ കൊങ്കണിയിലും സമൃദ്ധമായ സാഹിത്യരൂപം കവിതയാണ്. അതു പുതിയൊരു ചടുലതയും മൗലികതയും പ്രകടിപ്പിക്കുന്നതു കാണാം. ബാക്കിബാബ് ബോര്‍ക്കര്‍ (1910-84), മനോഹര്‍റായ് സര്‍ദേശായ് (1925-), പദ്മശ്രീ രഘുനാഥ് വിഷ്ണുപണ്ഡിറ്റ് (1917-90), ഒലിവില്‍ഹോ ഗോമസ് (1943-) എന്നിവര്‍ ആധുനിക കവിതയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ബോര്‍ക്കറുടെ പ്രധാന കാവ്യസമാഹാരമാണ് പൈഞ്ജലാ (കാല്‍ച്ചിലമ്പുകള്‍ 1960), ഇതിലെ മനോഹരമായ ഒരു കാല്പനിക കവിതയാണ് 'നീല് സവ്നെ' (നീലപ്പക്ഷി).' സാത്ലാക് ഗോയന്‍ കാര് അമി' (ഏഴു ലക്ഷം ഗോവക്കാര്‍ നമ്മള്‍) എന്ന കവിതയില്‍ സ്വദേശാഭിമാനം അലയടിക്കുന്നതു കാണാം. ലാളിത്യം, വ്യക്തത, ഹൃദയാവര്‍ജകത്വം എന്നിവ ബോര്‍ക്കറുടെ കവിതയുടെ പ്രത്യേകതയാണ്. ഒരു ഭാഗം നോക്കുക:

'സവ്ണെ ഗായത് അയ്ലെ തശെ

ത്സാഡാ പെഡാ ലഗ്ലെ പിശെ'

(അങ്ങനെ പാടി ആ പക്ഷി വന്നു

ചെടികളും മരങ്ങളും ഉന്മാദ ലഹരിയിലാണ്ടു.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍