This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരണത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാരണത == == Causality == ഒരു വസ്‌തുവിന്റെയോ സംഭവത്തിന്റെയോ പ്രക്രിയയു...)
(Causality)
വരി 3: വരി 3:
ഒരു വസ്‌തുവിന്റെയോ സംഭവത്തിന്റെയോ പ്രക്രിയയുടെയോ ആവിര്‍ഭാവത്തിഌം രൂപീകരണത്തിഌം നിമിത്തമായിട്ടുള്ള വസ്‌തുവോ സംഭവമോ പ്രക്രിയയോ. ഓരോ സംഭവത്തിഌം വസ്‌തുവിഌം പിന്നില്‍ മറ്റൊരു സംഭവത്തെയും വസ്‌തുവിനെയും സങ്കല്‌പിക്കുകയും ആദ്യത്തേതില്‍ നിന്നുമാണ്‌ രണ്ടാമത്തേതുണ്ടായതെന്നു കരുതുകയുമാണ്‌ സാധാരണ ചെയ്യുക. ഉണ്ടാക്കുന്നതെന്തോ അതിനെ കാരണമെന്നും, ഉണ്ടായതെന്തോ അതിനെ കാര്യമെന്നും പറയുന്നു. പ്രായോഗിക ജീവിതത്തിലും ശാസ്‌ത്രത്തിന്റെ പ്രായോഗിക തലത്തിലും അനിവാര്യമായ ഒന്നാണ്‌ കാരണതയെക്കുറിച്ചുള്ള ഈ സങ്കല്‌പം. സംഭവങ്ങളെയോ വസ്‌തുക്കളെയോ കുറിച്ച്‌ വ്യക്തവും വിശദവുമായി അറിയുന്നതിനു നാം സാമാന്യമായി സ്വീകരിച്ചുപോരുന്ന മാര്‍ഗം തന്നെയാണ്‌ സംഭവങ്ങള്‍ക്കും വസ്‌തുക്കള്‍ക്കും പിന്നിലുള്ള കാരണത്തെയും അവയ്‌ക്ക്‌ പ്രസ്‌തുത സംഭവങ്ങളോടും വസ്‌തുക്കളോടുമുള്ള ബന്ധത്തെയും കുറിച്ച്‌ അന്വേഷിക്കുക എന്നത്‌. കുറ്റകൃത്യങ്ങളുടെ കാരണം അന്വേഷിക്കാതെ നിയമത്തിഌം നീതിന്യായ വ്യവസ്ഥയ്‌ക്കും നിലനില്‍പ്പില്ല. രോഗത്തിന്റെ കാരണമറിയാതെ ചികിത്സയെക്കുറിച്ചു ചിന്തിക്കാനാവില്ല. ഇങ്ങനെ, പ്രായോഗിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും കാരണത എന്ന സങ്കല്‌പത്തിന്‌ സവിശേഷമായ പ്രാധാന്യമുണ്ട്‌.
ഒരു വസ്‌തുവിന്റെയോ സംഭവത്തിന്റെയോ പ്രക്രിയയുടെയോ ആവിര്‍ഭാവത്തിഌം രൂപീകരണത്തിഌം നിമിത്തമായിട്ടുള്ള വസ്‌തുവോ സംഭവമോ പ്രക്രിയയോ. ഓരോ സംഭവത്തിഌം വസ്‌തുവിഌം പിന്നില്‍ മറ്റൊരു സംഭവത്തെയും വസ്‌തുവിനെയും സങ്കല്‌പിക്കുകയും ആദ്യത്തേതില്‍ നിന്നുമാണ്‌ രണ്ടാമത്തേതുണ്ടായതെന്നു കരുതുകയുമാണ്‌ സാധാരണ ചെയ്യുക. ഉണ്ടാക്കുന്നതെന്തോ അതിനെ കാരണമെന്നും, ഉണ്ടായതെന്തോ അതിനെ കാര്യമെന്നും പറയുന്നു. പ്രായോഗിക ജീവിതത്തിലും ശാസ്‌ത്രത്തിന്റെ പ്രായോഗിക തലത്തിലും അനിവാര്യമായ ഒന്നാണ്‌ കാരണതയെക്കുറിച്ചുള്ള ഈ സങ്കല്‌പം. സംഭവങ്ങളെയോ വസ്‌തുക്കളെയോ കുറിച്ച്‌ വ്യക്തവും വിശദവുമായി അറിയുന്നതിനു നാം സാമാന്യമായി സ്വീകരിച്ചുപോരുന്ന മാര്‍ഗം തന്നെയാണ്‌ സംഭവങ്ങള്‍ക്കും വസ്‌തുക്കള്‍ക്കും പിന്നിലുള്ള കാരണത്തെയും അവയ്‌ക്ക്‌ പ്രസ്‌തുത സംഭവങ്ങളോടും വസ്‌തുക്കളോടുമുള്ള ബന്ധത്തെയും കുറിച്ച്‌ അന്വേഷിക്കുക എന്നത്‌. കുറ്റകൃത്യങ്ങളുടെ കാരണം അന്വേഷിക്കാതെ നിയമത്തിഌം നീതിന്യായ വ്യവസ്ഥയ്‌ക്കും നിലനില്‍പ്പില്ല. രോഗത്തിന്റെ കാരണമറിയാതെ ചികിത്സയെക്കുറിച്ചു ചിന്തിക്കാനാവില്ല. ഇങ്ങനെ, പ്രായോഗിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും കാരണത എന്ന സങ്കല്‌പത്തിന്‌ സവിശേഷമായ പ്രാധാന്യമുണ്ട്‌.
 +
<gallery>
 +
Image:Vol5p212_JS Mill.jpg
 +
Image:Vol5p212_David_Hume.jpg
 +
</gallery>
കാരണതയും മാറ്റവും. ഇല്ലായ്‌മയില്‍ നിന്നു പുതുതായി ഒന്നും ഉണ്ടാകാനുള്ള സാധ്യതയില്ല. അതുകൊണ്ട്‌ "കാരണം' എല്ലായ്‌പ്പോഴും മുമ്പുണ്ടായിരുന്നതില്‍ മാറ്റം മാത്രമാണുണ്ടാകുന്നത്‌. ഈ മാറ്റം പുതുതായി എന്തെങ്കിലും ഉണ്ടായി എന്നു തോന്നത്തക്കവിധം പ്രകടമായ മാറ്റമോ മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ വന്ന വെറുമൊരു ചെറിയ മാറ്റം മാത്രമോ ആകാം. ആദ്യത്തേതിനെ "രൂപാന്തരം' (generation) എന്നും രണ്ടാമത്തേതിനെ "ഗുണപരമായ ചലനം' (qualitative motion) എന്നുമാണ്‌ അരിസ്റ്റോട്ടല്‍ വിശേഷിപ്പിക്കുന്നത്‌. പട്ടുനൂല്‍പ്പുഴു ശലഭമായി മാറുന്നതും കല്ലില്‍ നിന്നു പ്രതിമ കൊത്തിയുണ്ടാക്കപ്പെടുന്നതും മേല്‌പറഞ്ഞ രണ്ടു മാറ്റങ്ങള്‍ക്കും യഥാക്രമം ഉദാഹരണമായെടുക്കാം. ഇങ്ങനെ മാറ്റത്തിനു വിധേയമായ അവസ്ഥ ചിലപ്പോള്‍ മാറ്റമില്ലാതെ തുടര്‍ന്നേക്കാം. "കാരണം' മാറ്റമില്ലാതെ തുടരുന്നതുകൊണ്ടാവാം ഇത്‌. രോഗം ശാരീരികാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ്‌. രോഗം തുടരുന്നത്‌ രോഗകാരണങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നതുകൊണ്ടാണല്ലോ.
കാരണതയും മാറ്റവും. ഇല്ലായ്‌മയില്‍ നിന്നു പുതുതായി ഒന്നും ഉണ്ടാകാനുള്ള സാധ്യതയില്ല. അതുകൊണ്ട്‌ "കാരണം' എല്ലായ്‌പ്പോഴും മുമ്പുണ്ടായിരുന്നതില്‍ മാറ്റം മാത്രമാണുണ്ടാകുന്നത്‌. ഈ മാറ്റം പുതുതായി എന്തെങ്കിലും ഉണ്ടായി എന്നു തോന്നത്തക്കവിധം പ്രകടമായ മാറ്റമോ മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ വന്ന വെറുമൊരു ചെറിയ മാറ്റം മാത്രമോ ആകാം. ആദ്യത്തേതിനെ "രൂപാന്തരം' (generation) എന്നും രണ്ടാമത്തേതിനെ "ഗുണപരമായ ചലനം' (qualitative motion) എന്നുമാണ്‌ അരിസ്റ്റോട്ടല്‍ വിശേഷിപ്പിക്കുന്നത്‌. പട്ടുനൂല്‍പ്പുഴു ശലഭമായി മാറുന്നതും കല്ലില്‍ നിന്നു പ്രതിമ കൊത്തിയുണ്ടാക്കപ്പെടുന്നതും മേല്‌പറഞ്ഞ രണ്ടു മാറ്റങ്ങള്‍ക്കും യഥാക്രമം ഉദാഹരണമായെടുക്കാം. ഇങ്ങനെ മാറ്റത്തിനു വിധേയമായ അവസ്ഥ ചിലപ്പോള്‍ മാറ്റമില്ലാതെ തുടര്‍ന്നേക്കാം. "കാരണം' മാറ്റമില്ലാതെ തുടരുന്നതുകൊണ്ടാവാം ഇത്‌. രോഗം ശാരീരികാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ്‌. രോഗം തുടരുന്നത്‌ രോഗകാരണങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നതുകൊണ്ടാണല്ലോ.
അവശ്യോപാധിയും മതിയായ ഉപാധിയും. ഓരോ സംഭവത്തിനു പിന്നിലും ഒരു കാരണമല്ല അനേകം കാരണങ്ങളുണ്ടാവും. ഇവയില്‍ ചില കാരണങ്ങള്‍ അവശ്യം ഉണ്ടായേ കഴിയൂ; മറ്റെല്ലാ കാരണങ്ങളും അതേപടിയുണ്ടെങ്കിലും ഈ കാരണങ്ങള്‍ ഇല്ലെങ്കില്‍ ഒരു പ്രത്യേക സംഭവം അതേപടി സംഭവിക്കുകയില്ല. ഈ കാരണങ്ങളെയാണ്‌ അവശ്യോപാധികള്‍ (necessary conditions)എന്നു പറയുന്നത്‌. ഒരു സംഭവത്തിന്റെ "കാരണം' എന്നുപറയുന്നത്‌ ഈ അവശ്യോപാധികളുടെ മൊത്തമായ അവസ്ഥയെ ആണ്‌. അവശ്യോപാധികളുടെ മൊത്തമായ അവസ്ഥ മുന്‍പറഞ്ഞ സംഭവത്തിനുള്ള "മതിയായ ഉപാധി'(sufficient condition)യുമാണ്‌. അതായത്‌ ഈ പ്രത്യേകസംഭവത്തിന്‌ ഇത്രയും അവശ്യോപാധികളുണ്ടായാല്‍ മതി. മറ്റൊന്നുകൂടി ആവശ്യമില്ല എന്ന്‌ അര്‍ഥം. ഇപ്പറഞ്ഞതിന്റെ വെളിച്ചത്തില്‍ എ.ജെ. എയര്‍ തുടങ്ങിയ ദാര്‍ശനികന്മാര്‍  കാരണതയെ നിര്‍വചിക്കുന്നത്‌ "അവശ്യോപാധിയോ മതിയായ ഉപാധിയോ അല്ലെങ്കില്‍ രണ്ടും കൂടിയോ' എന്നാണ്‌.
അവശ്യോപാധിയും മതിയായ ഉപാധിയും. ഓരോ സംഭവത്തിനു പിന്നിലും ഒരു കാരണമല്ല അനേകം കാരണങ്ങളുണ്ടാവും. ഇവയില്‍ ചില കാരണങ്ങള്‍ അവശ്യം ഉണ്ടായേ കഴിയൂ; മറ്റെല്ലാ കാരണങ്ങളും അതേപടിയുണ്ടെങ്കിലും ഈ കാരണങ്ങള്‍ ഇല്ലെങ്കില്‍ ഒരു പ്രത്യേക സംഭവം അതേപടി സംഭവിക്കുകയില്ല. ഈ കാരണങ്ങളെയാണ്‌ അവശ്യോപാധികള്‍ (necessary conditions)എന്നു പറയുന്നത്‌. ഒരു സംഭവത്തിന്റെ "കാരണം' എന്നുപറയുന്നത്‌ ഈ അവശ്യോപാധികളുടെ മൊത്തമായ അവസ്ഥയെ ആണ്‌. അവശ്യോപാധികളുടെ മൊത്തമായ അവസ്ഥ മുന്‍പറഞ്ഞ സംഭവത്തിനുള്ള "മതിയായ ഉപാധി'(sufficient condition)യുമാണ്‌. അതായത്‌ ഈ പ്രത്യേകസംഭവത്തിന്‌ ഇത്രയും അവശ്യോപാധികളുണ്ടായാല്‍ മതി. മറ്റൊന്നുകൂടി ആവശ്യമില്ല എന്ന്‌ അര്‍ഥം. ഇപ്പറഞ്ഞതിന്റെ വെളിച്ചത്തില്‍ എ.ജെ. എയര്‍ തുടങ്ങിയ ദാര്‍ശനികന്മാര്‍  കാരണതയെ നിര്‍വചിക്കുന്നത്‌ "അവശ്യോപാധിയോ മതിയായ ഉപാധിയോ അല്ലെങ്കില്‍ രണ്ടും കൂടിയോ' എന്നാണ്‌.
 +
<gallery>
 +
Image:Vol5p212_Aristotle_Altemps_Inv8575.jpg
 +
Image:Vol5p212_René_Descartes.jpg
 +
</gallery>
കൃത്യമായും ഏതൊക്കെയായിരിക്കണം ഒരു സംഭവത്തിനു പിന്നിലുണ്ടാവേണ്ട "അവശ്യോപാധികള്‍'? ഒരു തീപ്പെട്ടിക്കൊള്ളി കത്തുന്നതിന്‌ ഒരു പരുത്ത പ്രതലത്തില്‍ ഉരസുകയെന്നത്‌ അവശ്യോപാധിയാകുമോ? തീയിന്മേല്‍ കാണിച്ചാലും തീപ്പെട്ടിക്കൊള്ളി കത്തുകയില്ലേ?എന്നു ജെ. എസ്‌. മില്‍ സന്ദേഹിക്കുന്നു. ഒരു സംഭവം പല കാരണങ്ങള്‍ കൊണ്ടുണ്ടാവാമെന്ന്‌ അദ്ദേഹം വാദിച്ചു. ഉദാഹരണത്തിന്‌ തീപ്പെട്ടിക്കൊള്ളിക്കു തീപിടിക്കുന്നതിനു പരുത്ത പ്രതലത്തിന്മേലുള്ള ഉരസലോ, തീയുടെ സാമീപ്യമോ കാരണമാകാം. അതുപോലെ ഒരുവന്റെ മരണം, രോഗംകൊണ്ടോ, മറ്റനേകം കാരണങ്ങള്‍ കൊണ്ടോ സംഭവിക്കാം. ഇതിനെ കാരണബഹുത്വം (plurality of causes)എന്നു മില്‍ വിളിക്കുന്നു.
കൃത്യമായും ഏതൊക്കെയായിരിക്കണം ഒരു സംഭവത്തിനു പിന്നിലുണ്ടാവേണ്ട "അവശ്യോപാധികള്‍'? ഒരു തീപ്പെട്ടിക്കൊള്ളി കത്തുന്നതിന്‌ ഒരു പരുത്ത പ്രതലത്തില്‍ ഉരസുകയെന്നത്‌ അവശ്യോപാധിയാകുമോ? തീയിന്മേല്‍ കാണിച്ചാലും തീപ്പെട്ടിക്കൊള്ളി കത്തുകയില്ലേ?എന്നു ജെ. എസ്‌. മില്‍ സന്ദേഹിക്കുന്നു. ഒരു സംഭവം പല കാരണങ്ങള്‍ കൊണ്ടുണ്ടാവാമെന്ന്‌ അദ്ദേഹം വാദിച്ചു. ഉദാഹരണത്തിന്‌ തീപ്പെട്ടിക്കൊള്ളിക്കു തീപിടിക്കുന്നതിനു പരുത്ത പ്രതലത്തിന്മേലുള്ള ഉരസലോ, തീയുടെ സാമീപ്യമോ കാരണമാകാം. അതുപോലെ ഒരുവന്റെ മരണം, രോഗംകൊണ്ടോ, മറ്റനേകം കാരണങ്ങള്‍ കൊണ്ടോ സംഭവിക്കാം. ഇതിനെ കാരണബഹുത്വം (plurality of causes)എന്നു മില്‍ വിളിക്കുന്നു.
വരി 17: വരി 25:
ഈ പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടുവാനാണ്‌ ചില ദാര്‍ശനികന്മാര്‍ പ്രകൃതി നിയമങ്ങളെ (Natural Laws) ആശ്രയിച്ചത്‌. മാവില്‍നിന്നു അടരുന്ന മാമ്പഴം നിലത്തു തീര്‍ച്ചയായും വീഴും. ഇതു പ്രകൃതി നിയമമാണ്‌. ഇതേ രീതിയില്‍ "എ' എന്ന കാരണത്തിന്റെ ഫലമായി "ബി' എന്ന കാര്യം സംഭവിക്കണം. സംഭവിച്ചേ തീരൂ എന്നൊരു നിയമം കണ്ടെത്താന്‍ കഴിയുമോ? അത്തരത്തില്‍ കാരണത്തിഌം അതിന്റെ കാര്യത്തിഌം തമ്മില്‍ ഒരു അവശ്യബന്ധം  അരോപിക്കുന്നതിനോടു ശാസ്‌ത്രജ്ഞന്മാരും ഹ്യൂമിനെപ്പോലെ അനുഭവമാത്രവാദികളായ (empiricists) തത്ത്വചിന്തകന്മാരും യോജിച്ചില്ല. മില്‍, മക്‌ടഗര്‍ട്ട്‌, റസ്സല്‍ തുടങ്ങിയവരാകട്ടെ പ്രകൃതിനിയമങ്ങളുടെ അലംഘനീയത (inviolability) യെത്തന്നെ ചോദ്യം ചെയ്യുന്നു. മാവില്‍നിന്നടര്‍ന്ന മാമ്പഴം താഴെ വീഴുന്നു എന്ന സംഭവത്തിന്മേല്‍ ആവര്‍ത്തിച്ചുള്ള നിരീക്ഷണംകൊണ്ട്‌ ഐക്യരൂപത ആരോപിക്കാമെന്നല്ലാതെ ഒരു പ്രകൃതിനിയമമായി അതിനെ കരുതാന്‍ കഴിയില്ലെന്നാണവരുടെ പക്ഷം.
ഈ പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടുവാനാണ്‌ ചില ദാര്‍ശനികന്മാര്‍ പ്രകൃതി നിയമങ്ങളെ (Natural Laws) ആശ്രയിച്ചത്‌. മാവില്‍നിന്നു അടരുന്ന മാമ്പഴം നിലത്തു തീര്‍ച്ചയായും വീഴും. ഇതു പ്രകൃതി നിയമമാണ്‌. ഇതേ രീതിയില്‍ "എ' എന്ന കാരണത്തിന്റെ ഫലമായി "ബി' എന്ന കാര്യം സംഭവിക്കണം. സംഭവിച്ചേ തീരൂ എന്നൊരു നിയമം കണ്ടെത്താന്‍ കഴിയുമോ? അത്തരത്തില്‍ കാരണത്തിഌം അതിന്റെ കാര്യത്തിഌം തമ്മില്‍ ഒരു അവശ്യബന്ധം  അരോപിക്കുന്നതിനോടു ശാസ്‌ത്രജ്ഞന്മാരും ഹ്യൂമിനെപ്പോലെ അനുഭവമാത്രവാദികളായ (empiricists) തത്ത്വചിന്തകന്മാരും യോജിച്ചില്ല. മില്‍, മക്‌ടഗര്‍ട്ട്‌, റസ്സല്‍ തുടങ്ങിയവരാകട്ടെ പ്രകൃതിനിയമങ്ങളുടെ അലംഘനീയത (inviolability) യെത്തന്നെ ചോദ്യം ചെയ്യുന്നു. മാവില്‍നിന്നടര്‍ന്ന മാമ്പഴം താഴെ വീഴുന്നു എന്ന സംഭവത്തിന്മേല്‍ ആവര്‍ത്തിച്ചുള്ള നിരീക്ഷണംകൊണ്ട്‌ ഐക്യരൂപത ആരോപിക്കാമെന്നല്ലാതെ ഒരു പ്രകൃതിനിയമമായി അതിനെ കരുതാന്‍ കഴിയില്ലെന്നാണവരുടെ പക്ഷം.
-
 
+
<gallery>
 +
Image:Vol5p212_Immanuel_Kant_(painted_portrait).jpg
 +
Image:Vol5p212_Hegel00.jpg
 +
</gallery
കാരണതയും "ശക്തി'യും. കാരണതയുമായി ബന്ധപ്പെടുത്തി വ്യവഹരിക്കപ്പെട്ടുപോരുന്ന "ശക്തി' എന്ന ആശയത്തിഌം വളരെ പഴക്കമുണ്ട്‌. മാറ്റത്തിനു കാരണമാകുന്നത്‌ "കാര്യ'ത്തിന്മേല്‍ "കാരണം' ചെലുത്തുന്ന "ശക്തി'യാകുന്നു. ശില്‌പിയുടെ "ശക്തി'യാണ്‌ കല്ലില്‍ നിന്നു പ്രതിമ രൂപംകൊള്ളുന്നതിനു കാരണമാകുന്നത്‌. സൂര്യന്റെ "ശക്തി' ചെടിയുടെ വളര്‍ച്ചയ്‌ക്കു കാരണം. ഇങ്ങനെ ചിന്തിച്ചു ബര്‍ക്ക്‌ലിയുടെ കാലമാവുമ്പോഴേക്കും "ശക്തി'യില്ലാതെ കാരണത്തെക്കുറിച്ചാലോചിക്കാനേ കഴിയില്ലെന്നായി. പ്രപഞ്ചത്തിനു പിന്നില്‍ സര്‍വശക്തനായ ഒരു ഈശ്വരനെക്കുറിച്ചുള്ള സങ്കല്‌പവും അങ്ങനെയുണ്ടായി. കാര്യകാരണങ്ങള്‍ക്കിടയ്‌ക്കുള്ള അവശ്യബന്ധത്തെയെന്ന പോലെ തന്നെ അനുഭവഭേദ്യമല്ലാത്ത "ശക്തി'യെയും ഹ്യൂം നിഷേധിച്ചു.
കാരണതയും "ശക്തി'യും. കാരണതയുമായി ബന്ധപ്പെടുത്തി വ്യവഹരിക്കപ്പെട്ടുപോരുന്ന "ശക്തി' എന്ന ആശയത്തിഌം വളരെ പഴക്കമുണ്ട്‌. മാറ്റത്തിനു കാരണമാകുന്നത്‌ "കാര്യ'ത്തിന്മേല്‍ "കാരണം' ചെലുത്തുന്ന "ശക്തി'യാകുന്നു. ശില്‌പിയുടെ "ശക്തി'യാണ്‌ കല്ലില്‍ നിന്നു പ്രതിമ രൂപംകൊള്ളുന്നതിനു കാരണമാകുന്നത്‌. സൂര്യന്റെ "ശക്തി' ചെടിയുടെ വളര്‍ച്ചയ്‌ക്കു കാരണം. ഇങ്ങനെ ചിന്തിച്ചു ബര്‍ക്ക്‌ലിയുടെ കാലമാവുമ്പോഴേക്കും "ശക്തി'യില്ലാതെ കാരണത്തെക്കുറിച്ചാലോചിക്കാനേ കഴിയില്ലെന്നായി. പ്രപഞ്ചത്തിനു പിന്നില്‍ സര്‍വശക്തനായ ഒരു ഈശ്വരനെക്കുറിച്ചുള്ള സങ്കല്‌പവും അങ്ങനെയുണ്ടായി. കാര്യകാരണങ്ങള്‍ക്കിടയ്‌ക്കുള്ള അവശ്യബന്ധത്തെയെന്ന പോലെ തന്നെ അനുഭവഭേദ്യമല്ലാത്ത "ശക്തി'യെയും ഹ്യൂം നിഷേധിച്ചു.
വരി 33: വരി 44:
നേരേമറിച്ച്‌, കാര്യകാരണബന്ധങ്ങളുടെ ഒരു അവിച്ഛിന്ന പ്രവാഹമായിട്ടാണ്‌ സ്‌പിനോസ പ്രപഞ്ചപ്രവര്‍ത്തനങ്ങളെ വീക്ഷിക്കുന്നത്‌. മനസ്സും ശരീരവും ബാഹ്യപ്രപഞ്ചവുമെല്ലാം ദൈവത്തിന്റെ സഹജഗുണങ്ങള്‍ (attributes) മാത്രമാകുന്നു. ഇവയൊക്കെയും നിയമത്തിഌം വിധിക്കും വിധേയമാണ്‌. എല്ലാ നിയമങ്ങളുടെയും പ്രഭവസ്ഥാനം ദൈവമാണ്‌. സാധാരണ അര്‍ഥത്തിലുള്ള ബുദ്ധിയുടെയോ ഇച്ഛാശക്തിയുടെയോ ഉടമയല്ല സ്‌പിനോസയുടെ സങ്കല്‌പത്തിലുള്ള ദൈവം. അന്തിമകാരണത്തിന്‌, അതുകൊണ്ട്‌ സ്‌പിനോസയുടെ ദര്‍ശനത്തില്‍ സ്ഥാനമില്ല.
നേരേമറിച്ച്‌, കാര്യകാരണബന്ധങ്ങളുടെ ഒരു അവിച്ഛിന്ന പ്രവാഹമായിട്ടാണ്‌ സ്‌പിനോസ പ്രപഞ്ചപ്രവര്‍ത്തനങ്ങളെ വീക്ഷിക്കുന്നത്‌. മനസ്സും ശരീരവും ബാഹ്യപ്രപഞ്ചവുമെല്ലാം ദൈവത്തിന്റെ സഹജഗുണങ്ങള്‍ (attributes) മാത്രമാകുന്നു. ഇവയൊക്കെയും നിയമത്തിഌം വിധിക്കും വിധേയമാണ്‌. എല്ലാ നിയമങ്ങളുടെയും പ്രഭവസ്ഥാനം ദൈവമാണ്‌. സാധാരണ അര്‍ഥത്തിലുള്ള ബുദ്ധിയുടെയോ ഇച്ഛാശക്തിയുടെയോ ഉടമയല്ല സ്‌പിനോസയുടെ സങ്കല്‌പത്തിലുള്ള ദൈവം. അന്തിമകാരണത്തിന്‌, അതുകൊണ്ട്‌ സ്‌പിനോസയുടെ ദര്‍ശനത്തില്‍ സ്ഥാനമില്ല.
-
 
+
<gallery>
 +
Image:Vol5p212_Heisenberg.jpg
 +
Image:Vol5p212_Arthur_Stanley_Eddington.jpg
 +
</gallery
ദൈവത്തെ അന്തിമകാരണമായി സങ്കല്‌പിച്ച ദെക്കാര്‍ത്തെയുടെയും അന്തിമകാരണത്തെത്തന്നെ പാടെ നിഷേധിച്ച സ്‌പിനോസയുടെയും ദര്‍ശനപദ്ധതികളുടെ സമന്വയമാണ്‌ ലൈബ്‌നിസിന്റെ തത്ത്വചിന്തയില്‍ നാം ദര്‍ശിക്കുന്നത്‌. ക്രമമായി, താളം തെറ്റാതെ ചരിക്കുന്ന ബാഹ്യപ്രപഞ്ചത്തെ യാന്ത്രിക നിയമങ്ങള്‍ കൊണ്ട്‌ വ്യാഖ്യാനിക്കാം, ശരിതന്നെ. പക്ഷേ ഈ ക്രമവും താളവും ദിവ്യമായ ഏതോ ലക്ഷ്യസംപൂര്‍ത്തിക്കുവേണ്ടി സൃഷ്‌ടികര്‍ത്താവ്‌ വിരചിക്കുന്നതാണ്‌. ലൈബ്‌നിസിന്‌ ഈ ദൈവലക്ഷ്യംഅന്തിമകാരണംആണ്‌ നിമിത്തകാരണങ്ങളെക്കാളേറെ പ്രധാനമായിട്ടുള്ളത്‌.
ദൈവത്തെ അന്തിമകാരണമായി സങ്കല്‌പിച്ച ദെക്കാര്‍ത്തെയുടെയും അന്തിമകാരണത്തെത്തന്നെ പാടെ നിഷേധിച്ച സ്‌പിനോസയുടെയും ദര്‍ശനപദ്ധതികളുടെ സമന്വയമാണ്‌ ലൈബ്‌നിസിന്റെ തത്ത്വചിന്തയില്‍ നാം ദര്‍ശിക്കുന്നത്‌. ക്രമമായി, താളം തെറ്റാതെ ചരിക്കുന്ന ബാഹ്യപ്രപഞ്ചത്തെ യാന്ത്രിക നിയമങ്ങള്‍ കൊണ്ട്‌ വ്യാഖ്യാനിക്കാം, ശരിതന്നെ. പക്ഷേ ഈ ക്രമവും താളവും ദിവ്യമായ ഏതോ ലക്ഷ്യസംപൂര്‍ത്തിക്കുവേണ്ടി സൃഷ്‌ടികര്‍ത്താവ്‌ വിരചിക്കുന്നതാണ്‌. ലൈബ്‌നിസിന്‌ ഈ ദൈവലക്ഷ്യംഅന്തിമകാരണംആണ്‌ നിമിത്തകാരണങ്ങളെക്കാളേറെ പ്രധാനമായിട്ടുള്ളത്‌.
വരി 42: വരി 56:
യുക്തിയുടെ തലത്തിലും ഈ "ശക്തി'ക്കു നിലനില്‌പില്ലെന്നു ഹ്യൂം പറയുന്നു. ഒന്നാമതായി, ഗണിതശാസ്‌ത്രത്തിലെന്നപോലെ കാരണവും കാര്യവും തമ്മില്‍ ഒരു അവശ്യബന്ധം മറ്റൊരിടത്തും നിലനില്‍ക്കുന്നില്ല. കാരണം എന്നു നാം വിളിക്കുന്ന ഒരു സംഭവവും കാര്യം എന്നു വിളിക്കുന്ന മറ്റൊരു സംഭവവും തമ്മിലുള്ള ബന്ധം, നാലും നാലും കൂട്ടിയാല്‍ എട്ടെന്നതുപോലെ അവശ്യമോ അനിവാര്യമോ ആയ ഒന്നല്ല. ഒരേ സംഭവം ഒന്നിലധികം തവണ കാണുമ്പോള്‍ നാം അങ്ങനെ കരുതിപ്പോകുന്നു എന്നേയുള്ളൂ. ഉരുളുന്ന പന്ത്‌ മറ്റൊരു പന്തിനെ മുട്ടുന്നത്‌ ജീവിതത്തിലാദ്യമായിട്ടാണ്‌ നാം കാണുന്നതെന്നു കരുതുക. എത്രയെങ്കിലും രീതിയില്‍ അതിന്റെ ഫലത്തെക്കുറിച്ച്‌ നമുക്ക്‌ വിഭാവന ചെയ്യാം. കാരണത്തിന്റെ ഫലമാണ്‌ കാര്യം എന്നത്‌ യുക്ത്യാധിഷ്‌ഠിതമായ ഒരു നിഗമനമല്ല എന്നര്‍ഥം. രണ്ടാമതായി, കാരണവും അതിന്റെ ഫലവും രണ്ടു വ്യത്യസ്‌ത സംഭവങ്ങളാണെങ്കില്‍ കാരണവും കാര്യവും തമ്മില്‍ ഒരു "ബന്ധ'വും ഉണ്ടാകുവാന്‍ സാധ്യമല്ല. കാരണത്തിഌം അതിന്റെ ഫലത്തിഌം തമ്മില്‍ ബന്ധമില്ലെങ്കിലോ, എങ്കില്‍ മാറ്റമല്ല സംഭവത്തിന്റെ തുടര്‍ച്ച മാത്രമാണപ്പോഴുള്ളത്‌. മൂന്നാമതായി, കാരണവും അതിന്റെ ഫലവും തമ്മില്‍ ഒരവശ്യബന്ധം നിലനില്‍ക്കുന്നുവെങ്കില്‍ ഓരോ കാരണത്തിഌം എന്നെന്നും സാര്‍വലൗകികമായി സമാനഫലം തന്നെ ഉണ്ടാവണം. ഗണിതശാസ്‌ത്രത്തിലെ ഉറപ്പ്‌ ഇവിടെയും നമുക്ക്‌ പ്രതീക്ഷിക്കാനാവില്ല. കാരണവും കാര്യവും തമ്മില്‍ ഒരു അവശ്യബന്ധം നിലനില്‍ക്കുന്നുവെന്നും, കാരണം കാര്യത്തിന്മേല്‍ "ശക്തി' പ്രയോഗിക്കുന്നുവെന്നുമുള്ള സാമാന്യധാരണകളെ അനുഭവത്തിലൂടെയോ യുക്തിയിലൂടെയോ തെളിയിക്കാനാവില്ലെന്നു ഹ്യൂം പറഞ്ഞു. എന്നാല്‍ അത്തരമൊരു സാമാന്യധാരണ നിലനില്‍ക്കുന്നു എന്ന സത്യം അദ്ദേഹം നിഷേധിച്ചില്ല. ഈ ധാരണയ്‌ക്കൊരു വിശദീകരണവും അദ്ദേഹം നല്‌കി. ഒരേ സംഭവത്തിന്റെ ആവര്‍ത്തിച്ചുള്ള നിരീക്ഷണം മനസ്സിലുറപ്പിക്കുന്ന നിര്‍ബന്ധബുദ്ധി(a determination of the mind)യാണ്‌ കാര്യകാരണങ്ങള്‍ തമ്മില്‍ ഇത്തരമൊരു അവശ്യബന്ധം സങ്കല്‌പ്പിക്കുവാന്‍ പ്രരിപ്പിക്കുന്നതെന്നാണ്‌ ഹ്യൂമിന്റെ പക്ഷം. ഉദാഹരണത്തിന്‌, ഉരുളുന്ന പന്ത്‌ മറ്റൊരു പന്തിനെ മുട്ടുകയും രണ്ടാമത്തെ പന്ത്‌ ഉരുളുകയും ചെയ്യുന്ന സംഭവം അനേകം തവണ നമ്മള്‍ കാണുന്നു എന്നു കരുതുക. ഹ്യൂമിന്റെ അഭിപ്രായത്തില്‍ കാരണമോ, കാരണം ചെലുത്തുന്ന "ശക്തി'യെയോ നാം ഇവിടെ കാണുന്നില്ല. ആകെ നാം കാണുന്നത്‌ രണ്ടാമത്തെ പന്തിനെ മുട്ടുന്ന ആദ്യത്തെ പന്തും തുടര്‍ന്ന്‌ ഉരുളുന്ന രണ്ടാമത്തെ പന്തും മാത്രമാണ്‌. ഒന്നാമത്തെ പന്ത്‌ രണ്ടാമത്തേതിനെ മുട്ടുമ്പോഴെല്ലാം ഈ രണ്ട്‌ സംഭവങ്ങളും ആവര്‍ത്തിക്കുന്നു. ഈ രണ്ടു സംഭവങ്ങളുടെയും ആവര്‍ത്തിച്ചുള്ള സന്ധിക്കല്‍ (conjunction) വീണ്ടും ഒന്നാമത്തെ സംഭവമുണ്ടാകുമ്പോള്‍ രണ്ടാമത്തേത്‌ തുടര്‍ന്നുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കുവാന്‍ നമ്മുടെ മനസ്സിനെ സജ്ജമാക്കുന്നു. അതുകൊണ്ട്‌ കാര്യകാരണങ്ങളുടെ ഈ ബന്ധം നമ്മുടെ മനസ്സില്‍ മാത്രം നടക്കുന്ന ഒരു പ്രക്രിയയാണ്‌.
യുക്തിയുടെ തലത്തിലും ഈ "ശക്തി'ക്കു നിലനില്‌പില്ലെന്നു ഹ്യൂം പറയുന്നു. ഒന്നാമതായി, ഗണിതശാസ്‌ത്രത്തിലെന്നപോലെ കാരണവും കാര്യവും തമ്മില്‍ ഒരു അവശ്യബന്ധം മറ്റൊരിടത്തും നിലനില്‍ക്കുന്നില്ല. കാരണം എന്നു നാം വിളിക്കുന്ന ഒരു സംഭവവും കാര്യം എന്നു വിളിക്കുന്ന മറ്റൊരു സംഭവവും തമ്മിലുള്ള ബന്ധം, നാലും നാലും കൂട്ടിയാല്‍ എട്ടെന്നതുപോലെ അവശ്യമോ അനിവാര്യമോ ആയ ഒന്നല്ല. ഒരേ സംഭവം ഒന്നിലധികം തവണ കാണുമ്പോള്‍ നാം അങ്ങനെ കരുതിപ്പോകുന്നു എന്നേയുള്ളൂ. ഉരുളുന്ന പന്ത്‌ മറ്റൊരു പന്തിനെ മുട്ടുന്നത്‌ ജീവിതത്തിലാദ്യമായിട്ടാണ്‌ നാം കാണുന്നതെന്നു കരുതുക. എത്രയെങ്കിലും രീതിയില്‍ അതിന്റെ ഫലത്തെക്കുറിച്ച്‌ നമുക്ക്‌ വിഭാവന ചെയ്യാം. കാരണത്തിന്റെ ഫലമാണ്‌ കാര്യം എന്നത്‌ യുക്ത്യാധിഷ്‌ഠിതമായ ഒരു നിഗമനമല്ല എന്നര്‍ഥം. രണ്ടാമതായി, കാരണവും അതിന്റെ ഫലവും രണ്ടു വ്യത്യസ്‌ത സംഭവങ്ങളാണെങ്കില്‍ കാരണവും കാര്യവും തമ്മില്‍ ഒരു "ബന്ധ'വും ഉണ്ടാകുവാന്‍ സാധ്യമല്ല. കാരണത്തിഌം അതിന്റെ ഫലത്തിഌം തമ്മില്‍ ബന്ധമില്ലെങ്കിലോ, എങ്കില്‍ മാറ്റമല്ല സംഭവത്തിന്റെ തുടര്‍ച്ച മാത്രമാണപ്പോഴുള്ളത്‌. മൂന്നാമതായി, കാരണവും അതിന്റെ ഫലവും തമ്മില്‍ ഒരവശ്യബന്ധം നിലനില്‍ക്കുന്നുവെങ്കില്‍ ഓരോ കാരണത്തിഌം എന്നെന്നും സാര്‍വലൗകികമായി സമാനഫലം തന്നെ ഉണ്ടാവണം. ഗണിതശാസ്‌ത്രത്തിലെ ഉറപ്പ്‌ ഇവിടെയും നമുക്ക്‌ പ്രതീക്ഷിക്കാനാവില്ല. കാരണവും കാര്യവും തമ്മില്‍ ഒരു അവശ്യബന്ധം നിലനില്‍ക്കുന്നുവെന്നും, കാരണം കാര്യത്തിന്മേല്‍ "ശക്തി' പ്രയോഗിക്കുന്നുവെന്നുമുള്ള സാമാന്യധാരണകളെ അനുഭവത്തിലൂടെയോ യുക്തിയിലൂടെയോ തെളിയിക്കാനാവില്ലെന്നു ഹ്യൂം പറഞ്ഞു. എന്നാല്‍ അത്തരമൊരു സാമാന്യധാരണ നിലനില്‍ക്കുന്നു എന്ന സത്യം അദ്ദേഹം നിഷേധിച്ചില്ല. ഈ ധാരണയ്‌ക്കൊരു വിശദീകരണവും അദ്ദേഹം നല്‌കി. ഒരേ സംഭവത്തിന്റെ ആവര്‍ത്തിച്ചുള്ള നിരീക്ഷണം മനസ്സിലുറപ്പിക്കുന്ന നിര്‍ബന്ധബുദ്ധി(a determination of the mind)യാണ്‌ കാര്യകാരണങ്ങള്‍ തമ്മില്‍ ഇത്തരമൊരു അവശ്യബന്ധം സങ്കല്‌പ്പിക്കുവാന്‍ പ്രരിപ്പിക്കുന്നതെന്നാണ്‌ ഹ്യൂമിന്റെ പക്ഷം. ഉദാഹരണത്തിന്‌, ഉരുളുന്ന പന്ത്‌ മറ്റൊരു പന്തിനെ മുട്ടുകയും രണ്ടാമത്തെ പന്ത്‌ ഉരുളുകയും ചെയ്യുന്ന സംഭവം അനേകം തവണ നമ്മള്‍ കാണുന്നു എന്നു കരുതുക. ഹ്യൂമിന്റെ അഭിപ്രായത്തില്‍ കാരണമോ, കാരണം ചെലുത്തുന്ന "ശക്തി'യെയോ നാം ഇവിടെ കാണുന്നില്ല. ആകെ നാം കാണുന്നത്‌ രണ്ടാമത്തെ പന്തിനെ മുട്ടുന്ന ആദ്യത്തെ പന്തും തുടര്‍ന്ന്‌ ഉരുളുന്ന രണ്ടാമത്തെ പന്തും മാത്രമാണ്‌. ഒന്നാമത്തെ പന്ത്‌ രണ്ടാമത്തേതിനെ മുട്ടുമ്പോഴെല്ലാം ഈ രണ്ട്‌ സംഭവങ്ങളും ആവര്‍ത്തിക്കുന്നു. ഈ രണ്ടു സംഭവങ്ങളുടെയും ആവര്‍ത്തിച്ചുള്ള സന്ധിക്കല്‍ (conjunction) വീണ്ടും ഒന്നാമത്തെ സംഭവമുണ്ടാകുമ്പോള്‍ രണ്ടാമത്തേത്‌ തുടര്‍ന്നുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കുവാന്‍ നമ്മുടെ മനസ്സിനെ സജ്ജമാക്കുന്നു. അതുകൊണ്ട്‌ കാര്യകാരണങ്ങളുടെ ഈ ബന്ധം നമ്മുടെ മനസ്സില്‍ മാത്രം നടക്കുന്ന ഒരു പ്രക്രിയയാണ്‌.
-
 
+
<gallery>
 +
Image:Vol5p212_James_Hopwood_Jeans.jpg
 +
Image:Vol5p212_Bertrand_Russell.jpg
 +
</gallery
കാരണതയെക്കുറിച്ചുള്ള കാന്‍റിന്റെ മതം ഹ്യൂമിന്റെതില്‍ നിന്നും തികച്ചും ഭിന്നമായ ഒന്നാണ്‌. കാരണതാനിയമം പദാര്‍ഥങ്ങളാല്‍ (categories) അഥവാ ധാരണയുടെ രൂപങ്ങളില്‍ (forms of understanding) ഒന്നായിട്ടാണ്‌ കാന്റ്‌ സങ്കല്‌പിക്കുന്നത്‌. അനുഭവങ്ങളില്‍ക്കൂടി രൂപപ്പെടുന്നവയല്ല, ഈ "പദാര്‍ഥങ്ങള്‍' പ്രത്യുത, സ്വതസ്സാധ്യമാണ്‌ (a priori); അതായത്‌ അനുഭവപൂര്‍വമാണ്‌ അവ. എല്ലാ അറിവിന്റെയും അവശ്യോപാധിയായിട്ടാകുന്നു കാന്റ്‌ ഇവയെ കാണുന്നത്‌. അതുകൊണ്ട്‌ ഹ്യൂമിനോട്‌ വിയോജിച്ചുകൊണ്ട്‌, കാരണതാ നിയമത്തിനു സാര്‍വലൗകികമായ സാധുത ഉണ്ടെന്ന്‌ കാന്റ്‌ കരുതി. ശാസ്‌ത്രീയമായ അന്വേഷണത്തിന്റെ അടിസ്ഥാനം തന്നെ ഇതാണ്‌. കാലികമായി, കാരണത്തെ അനുക്രമിച്ചാണ്‌ കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന ഹ്യൂമിന്റെ സങ്കല്‌പത്തോടു വിയോജിച്ചുകൊണ്ട്‌ മിക്കവാറും, കാരണങ്ങളും അവയുടെ കാര്യങ്ങളും ഏകകാലത്തു സംഭവിക്കുന്നുവെന്ന്‌ കാന്റ്‌ അഭിപ്രായപ്പെട്ടു. ഒരു നിമിഷം മുമ്പ്‌ കാരണം നിലച്ചുപോയാല്‍ "ഫല'ത്തിന്റെ കഥയും അപ്പോള്‍ തന്നെ കഴിഞ്ഞിരിക്കുമല്ലോ?  
കാരണതയെക്കുറിച്ചുള്ള കാന്‍റിന്റെ മതം ഹ്യൂമിന്റെതില്‍ നിന്നും തികച്ചും ഭിന്നമായ ഒന്നാണ്‌. കാരണതാനിയമം പദാര്‍ഥങ്ങളാല്‍ (categories) അഥവാ ധാരണയുടെ രൂപങ്ങളില്‍ (forms of understanding) ഒന്നായിട്ടാണ്‌ കാന്റ്‌ സങ്കല്‌പിക്കുന്നത്‌. അനുഭവങ്ങളില്‍ക്കൂടി രൂപപ്പെടുന്നവയല്ല, ഈ "പദാര്‍ഥങ്ങള്‍' പ്രത്യുത, സ്വതസ്സാധ്യമാണ്‌ (a priori); അതായത്‌ അനുഭവപൂര്‍വമാണ്‌ അവ. എല്ലാ അറിവിന്റെയും അവശ്യോപാധിയായിട്ടാകുന്നു കാന്റ്‌ ഇവയെ കാണുന്നത്‌. അതുകൊണ്ട്‌ ഹ്യൂമിനോട്‌ വിയോജിച്ചുകൊണ്ട്‌, കാരണതാ നിയമത്തിനു സാര്‍വലൗകികമായ സാധുത ഉണ്ടെന്ന്‌ കാന്റ്‌ കരുതി. ശാസ്‌ത്രീയമായ അന്വേഷണത്തിന്റെ അടിസ്ഥാനം തന്നെ ഇതാണ്‌. കാലികമായി, കാരണത്തെ അനുക്രമിച്ചാണ്‌ കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന ഹ്യൂമിന്റെ സങ്കല്‌പത്തോടു വിയോജിച്ചുകൊണ്ട്‌ മിക്കവാറും, കാരണങ്ങളും അവയുടെ കാര്യങ്ങളും ഏകകാലത്തു സംഭവിക്കുന്നുവെന്ന്‌ കാന്റ്‌ അഭിപ്രായപ്പെട്ടു. ഒരു നിമിഷം മുമ്പ്‌ കാരണം നിലച്ചുപോയാല്‍ "ഫല'ത്തിന്റെ കഥയും അപ്പോള്‍ തന്നെ കഴിഞ്ഞിരിക്കുമല്ലോ?  
വൈരുധ്യവാദത്തിന്റെ (dialectics) ഉപജ്ഞാതാവായ ഹെഗല്‍ കാര്യകാരണങ്ങളില്‍ ഒരു ദ്വന്ദാത്മകമായ ബന്ധം കണ്ടു. കാര്യം കാരണത്താല്‍ നിയന്ത്രിക്കപ്പെടുന്നതുപോലെതന്നെ കാരണം കാര്യത്താലും നിയന്ത്രിക്കപ്പെടുന്നു. കാര്യകാരണങ്ങള്‍  പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളിലൂടെ ഒരു സമന്വയത്തി (synthesis) ലേക്കു നയിക്കപ്പെടുമെന്ന്‌ അദ്ദേഹം കരുതി.
വൈരുധ്യവാദത്തിന്റെ (dialectics) ഉപജ്ഞാതാവായ ഹെഗല്‍ കാര്യകാരണങ്ങളില്‍ ഒരു ദ്വന്ദാത്മകമായ ബന്ധം കണ്ടു. കാര്യം കാരണത്താല്‍ നിയന്ത്രിക്കപ്പെടുന്നതുപോലെതന്നെ കാരണം കാര്യത്താലും നിയന്ത്രിക്കപ്പെടുന്നു. കാര്യകാരണങ്ങള്‍  പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളിലൂടെ ഒരു സമന്വയത്തി (synthesis) ലേക്കു നയിക്കപ്പെടുമെന്ന്‌ അദ്ദേഹം കരുതി.

16:19, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാരണത

Causality

ഒരു വസ്‌തുവിന്റെയോ സംഭവത്തിന്റെയോ പ്രക്രിയയുടെയോ ആവിര്‍ഭാവത്തിഌം രൂപീകരണത്തിഌം നിമിത്തമായിട്ടുള്ള വസ്‌തുവോ സംഭവമോ പ്രക്രിയയോ. ഓരോ സംഭവത്തിഌം വസ്‌തുവിഌം പിന്നില്‍ മറ്റൊരു സംഭവത്തെയും വസ്‌തുവിനെയും സങ്കല്‌പിക്കുകയും ആദ്യത്തേതില്‍ നിന്നുമാണ്‌ രണ്ടാമത്തേതുണ്ടായതെന്നു കരുതുകയുമാണ്‌ സാധാരണ ചെയ്യുക. ഉണ്ടാക്കുന്നതെന്തോ അതിനെ കാരണമെന്നും, ഉണ്ടായതെന്തോ അതിനെ കാര്യമെന്നും പറയുന്നു. പ്രായോഗിക ജീവിതത്തിലും ശാസ്‌ത്രത്തിന്റെ പ്രായോഗിക തലത്തിലും അനിവാര്യമായ ഒന്നാണ്‌ കാരണതയെക്കുറിച്ചുള്ള ഈ സങ്കല്‌പം. സംഭവങ്ങളെയോ വസ്‌തുക്കളെയോ കുറിച്ച്‌ വ്യക്തവും വിശദവുമായി അറിയുന്നതിനു നാം സാമാന്യമായി സ്വീകരിച്ചുപോരുന്ന മാര്‍ഗം തന്നെയാണ്‌ സംഭവങ്ങള്‍ക്കും വസ്‌തുക്കള്‍ക്കും പിന്നിലുള്ള കാരണത്തെയും അവയ്‌ക്ക്‌ പ്രസ്‌തുത സംഭവങ്ങളോടും വസ്‌തുക്കളോടുമുള്ള ബന്ധത്തെയും കുറിച്ച്‌ അന്വേഷിക്കുക എന്നത്‌. കുറ്റകൃത്യങ്ങളുടെ കാരണം അന്വേഷിക്കാതെ നിയമത്തിഌം നീതിന്യായ വ്യവസ്ഥയ്‌ക്കും നിലനില്‍പ്പില്ല. രോഗത്തിന്റെ കാരണമറിയാതെ ചികിത്സയെക്കുറിച്ചു ചിന്തിക്കാനാവില്ല. ഇങ്ങനെ, പ്രായോഗിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും കാരണത എന്ന സങ്കല്‌പത്തിന്‌ സവിശേഷമായ പ്രാധാന്യമുണ്ട്‌.

കാരണതയും മാറ്റവും. ഇല്ലായ്‌മയില്‍ നിന്നു പുതുതായി ഒന്നും ഉണ്ടാകാനുള്ള സാധ്യതയില്ല. അതുകൊണ്ട്‌ "കാരണം' എല്ലായ്‌പ്പോഴും മുമ്പുണ്ടായിരുന്നതില്‍ മാറ്റം മാത്രമാണുണ്ടാകുന്നത്‌. ഈ മാറ്റം പുതുതായി എന്തെങ്കിലും ഉണ്ടായി എന്നു തോന്നത്തക്കവിധം പ്രകടമായ മാറ്റമോ മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ വന്ന വെറുമൊരു ചെറിയ മാറ്റം മാത്രമോ ആകാം. ആദ്യത്തേതിനെ "രൂപാന്തരം' (generation) എന്നും രണ്ടാമത്തേതിനെ "ഗുണപരമായ ചലനം' (qualitative motion) എന്നുമാണ്‌ അരിസ്റ്റോട്ടല്‍ വിശേഷിപ്പിക്കുന്നത്‌. പട്ടുനൂല്‍പ്പുഴു ശലഭമായി മാറുന്നതും കല്ലില്‍ നിന്നു പ്രതിമ കൊത്തിയുണ്ടാക്കപ്പെടുന്നതും മേല്‌പറഞ്ഞ രണ്ടു മാറ്റങ്ങള്‍ക്കും യഥാക്രമം ഉദാഹരണമായെടുക്കാം. ഇങ്ങനെ മാറ്റത്തിനു വിധേയമായ അവസ്ഥ ചിലപ്പോള്‍ മാറ്റമില്ലാതെ തുടര്‍ന്നേക്കാം. "കാരണം' മാറ്റമില്ലാതെ തുടരുന്നതുകൊണ്ടാവാം ഇത്‌. രോഗം ശാരീരികാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ്‌. രോഗം തുടരുന്നത്‌ രോഗകാരണങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നതുകൊണ്ടാണല്ലോ.

അവശ്യോപാധിയും മതിയായ ഉപാധിയും. ഓരോ സംഭവത്തിനു പിന്നിലും ഒരു കാരണമല്ല അനേകം കാരണങ്ങളുണ്ടാവും. ഇവയില്‍ ചില കാരണങ്ങള്‍ അവശ്യം ഉണ്ടായേ കഴിയൂ; മറ്റെല്ലാ കാരണങ്ങളും അതേപടിയുണ്ടെങ്കിലും ഈ കാരണങ്ങള്‍ ഇല്ലെങ്കില്‍ ഒരു പ്രത്യേക സംഭവം അതേപടി സംഭവിക്കുകയില്ല. ഈ കാരണങ്ങളെയാണ്‌ അവശ്യോപാധികള്‍ (necessary conditions)എന്നു പറയുന്നത്‌. ഒരു സംഭവത്തിന്റെ "കാരണം' എന്നുപറയുന്നത്‌ ഈ അവശ്യോപാധികളുടെ മൊത്തമായ അവസ്ഥയെ ആണ്‌. അവശ്യോപാധികളുടെ മൊത്തമായ അവസ്ഥ മുന്‍പറഞ്ഞ സംഭവത്തിനുള്ള "മതിയായ ഉപാധി'(sufficient condition)യുമാണ്‌. അതായത്‌ ഈ പ്രത്യേകസംഭവത്തിന്‌ ഇത്രയും അവശ്യോപാധികളുണ്ടായാല്‍ മതി. മറ്റൊന്നുകൂടി ആവശ്യമില്ല എന്ന്‌ അര്‍ഥം. ഇപ്പറഞ്ഞതിന്റെ വെളിച്ചത്തില്‍ എ.ജെ. എയര്‍ തുടങ്ങിയ ദാര്‍ശനികന്മാര്‍ കാരണതയെ നിര്‍വചിക്കുന്നത്‌ "അവശ്യോപാധിയോ മതിയായ ഉപാധിയോ അല്ലെങ്കില്‍ രണ്ടും കൂടിയോ' എന്നാണ്‌.

കൃത്യമായും ഏതൊക്കെയായിരിക്കണം ഒരു സംഭവത്തിനു പിന്നിലുണ്ടാവേണ്ട "അവശ്യോപാധികള്‍'? ഒരു തീപ്പെട്ടിക്കൊള്ളി കത്തുന്നതിന്‌ ഒരു പരുത്ത പ്രതലത്തില്‍ ഉരസുകയെന്നത്‌ അവശ്യോപാധിയാകുമോ? തീയിന്മേല്‍ കാണിച്ചാലും തീപ്പെട്ടിക്കൊള്ളി കത്തുകയില്ലേ?എന്നു ജെ. എസ്‌. മില്‍ സന്ദേഹിക്കുന്നു. ഒരു സംഭവം പല കാരണങ്ങള്‍ കൊണ്ടുണ്ടാവാമെന്ന്‌ അദ്ദേഹം വാദിച്ചു. ഉദാഹരണത്തിന്‌ തീപ്പെട്ടിക്കൊള്ളിക്കു തീപിടിക്കുന്നതിനു പരുത്ത പ്രതലത്തിന്മേലുള്ള ഉരസലോ, തീയുടെ സാമീപ്യമോ കാരണമാകാം. അതുപോലെ ഒരുവന്റെ മരണം, രോഗംകൊണ്ടോ, മറ്റനേകം കാരണങ്ങള്‍ കൊണ്ടോ സംഭവിക്കാം. ഇതിനെ കാരണബഹുത്വം (plurality of causes)എന്നു മില്‍ വിളിക്കുന്നു. എന്നാല്‍, ഇങ്ങനെ ഒരു പ്രത്യേകസംഭവത്തിനു പിന്നിലുണ്ടായേക്കാവുന്ന അനവധി കാരണങ്ങളെ സാമാന്യബുദ്ധി മിക്കവാറും കണക്കിലെടുക്കാറില്ല. ഒരു "മാറ്റം' സംഭവിക്കുമ്പോള്‍ നാം അതിന്റെ പിന്നിലുള്ള "കാരണ'ത്തെക്കുറിച്ച്‌ ആലോചിക്കുന്നു. പക്ഷേ, ഇന്ദ്രിയങ്ങള്‍ക്കു പ്രത്യക്ഷമായ മാറ്റങ്ങള്‍ മാത്രമേ കണക്കിലെടുക്കാനാവൂ. അതുപോലെ തന്നെ പ്രകടമായും നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നവയെ മാത്രമേ നാം "കാരണങ്ങളുടെ പട്ടികയില്‍ പെടുത്താറുള്ളു. മാത്രവുമല്ല, ചില സംഭവങ്ങള്‍ക്കു അവശ്യംവേണ്ടതായ ചില ഉപാധികളെ സാമാന്യബുദ്ധി ചിലപ്പോള്‍ അവഗണിച്ചു കളയുകകൂടി ചെയ്യാറുണ്ട്‌. നേരത്തേപറഞ്ഞ ഉദാഹരണത്തില്‍ തന്നെ, തീപ്പെട്ടിക്കൊള്ളിക്കു തീപിടിക്കുന്നതിനു പരുത്ത പ്രതലത്തില്‍ ഉരസുകയല്ലാതെ അന്തരീക്ഷത്തില്‍, ഓക്‌സിജന്‍ ഉണ്ടായേ തീരൂ എന്നൊരവശ്യോപാധി കൂടിയുണ്ടെന്ന്‌ നാം സാധാരണ ഓര്‍ക്കാറില്ല. ഇപ്പറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്‌. സാമാന്യബുദ്ധി സങ്കല്‌പിക്കുന്നതുപോലെ അത്ര ലഘുവോ ലളിതമോ അല്ല കാരണത എന്ന സങ്കല്‌പം. കാരണത തത്ത്വചിന്തകന്മാര്‍ക്ക്‌ അതീവ സങ്കീര്‍ണമായ ഒരു പ്രശ്‌നമായതും അതുകൊണ്ടുതന്നെയാണ്‌.

പ്രശ്‌നങ്ങളും സങ്കല്‌പങ്ങളും. കാരണതയെ സംബന്ധിച്ച്‌ ചില പൊതുധാരണകള്‍ ഉണ്ട്‌. അതിലൊന്നാണ്‌ കാരണതയുടെ സാര്‍വലൗകികത്വം (universality). അതായത്‌ കാരണം കൂടാതെ ഒന്നും സംഭവിക്കുന്നില്ല; കാര്യത്തിനു കാരണം ഒരു അവശ്യോപാധിയാണ്‌ എന്ന ധാരണ. മറ്റൊന്ന്‌, കാരണതയുടെ ഐക്യ രൂപ്യത (uniformity) യാണ്‌; ഒരേ കാരണം ഒരേ ഫലത്തെ ഉളവാക്കും എന്ന ധാരണ. കാര്യവും അതിന്റെ കാരണവും തമ്മില്‍ ഒരവശ്യബന്ധം നിലനില്‍ക്കുന്നുണ്ടെന്നും ഇതില്‍ നിന്നു സിദ്ധിക്കും. കാരണതയുടെ സാര്‍വലൗകികത്വം എന്ന ആശയം പരക്കെ അംഗീകരിക്കപ്പെട്ടു പോന്നിരുന്നെങ്കിലും മുമ്പുണ്ടായിരുന്ന ദൃഢത ഈ ആശയത്തിനിന്നില്ല. ചില മാറ്റങ്ങള്‍ഉദാഹരണത്തിന്‌ പരമാണുക്കളുടെ സൂക്ഷ്‌മഘടനയിലുണ്ടാവുന്ന ചില വ്യതിയാനങ്ങള്‍, മനുഷ്യമനസ്സിന്റെ ചില സ്വേച്ഛാപ്രവര്‍ത്തനങ്ങള്‍സകാരണങ്ങളാണോ എന്ന്‌ ചില ചിന്തകന്മാര്‍ സംശയിക്കുന്നു; ഇതു പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു കാട്ടാവുന്ന ഒന്നല്ലതാഌം.

കാരണവും അതിന്റെ കാര്യവും തമ്മില്‍ ഒരു അവശ്യബന്ധം നിലനില്‍ക്കുന്നുവെന്ന ആശയത്തെ ഡേവിഡ്‌ ഹ്യൂം ശക്തിയായി നിഷേധിച്ചു. നാം കാണുന്നത്‌ "കാരണം' എന്നു നാം വിളിക്കുന്ന ഒരു സംഭവവും, തുടര്‍ന്ന്‌ "കാര്യം' എന്നു നാം വിളിക്കുന്ന മറ്റൊരു സംഭവവുമാണ്‌. ഒരേ കാരണം വീണ്ടും ആവര്‍ത്തിക്കുകയും എല്ലായ്‌പ്പോഴും ഒരേ ഫലംതന്നെ ആവര്‍ത്തിച്ചുകാണുകയും ചെയ്യുമ്പോള്‍ കാരണത്തിഌം കാര്യത്തിഌം തമ്മില്‍ ഒരു അവശ്യബന്ധം നാം സങ്കല്‌പിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരേ കാരണം തികച്ചും മുമ്പത്തെപ്പോലെ ആവര്‍ത്തിക്കുക സാധ്യമല്ലല്ലോ. നേരത്തേ സംഭവിച്ചതിനോട്‌ സാദൃശ്യമുള്ള ഒരു കാരണം മാത്രമാണ്‌ പിന്നീട്‌ സംഭവിക്കുന്നത്‌. എല്ലാ അംശത്തിലുമുള്ള സാമ്യത അസംഭവ്യമാണ്‌. പ്രസക്തമായ അംശങ്ങളിലുള്ള സാദൃശ്യം മാത്രമേ കണക്കിലെടുക്കാനാവൂ. അവസാനം വരുമ്പോള്‍, പ്രസക്തമായ ചില അംശങ്ങളില്‍ സാമ്യമുള്ള ഒരേ കാരണം ആവര്‍ത്തിക്കുമ്പോള്‍ പ്രസക്തമായ ചില അംശങ്ങളില്‍ സാദൃശ്യമുള്ള ഫലമുണ്ടാവുന്നതായി നാം കാണുന്നു. ഇതില്‍ നിന്നെങ്ങനെയാണ്‌ ഒരു പൊതുനിയമം ഉണ്ടാക്കിയെടുക്കുക? സംഭവങ്ങളുടെ ആവര്‍ത്തനത്തിന്‌ കേവലം ഐക്യരൂപത മാത്രം പോരാ. സംഭവങ്ങളുടെ സംയോജനം (conjunction) നിരുപാധികം (unconditional) കൂടിയാവണം എന്ന മില്ലിന്റെ വാദം കാര്യകാരണങ്ങള്‍ തമ്മിലുള്ള അവശ്യബന്ധത്തിന്റെ നില ഒന്നുകൂടി ദുര്‍ബലപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.

ഈ പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടുവാനാണ്‌ ചില ദാര്‍ശനികന്മാര്‍ പ്രകൃതി നിയമങ്ങളെ (Natural Laws) ആശ്രയിച്ചത്‌. മാവില്‍നിന്നു അടരുന്ന മാമ്പഴം നിലത്തു തീര്‍ച്ചയായും വീഴും. ഇതു പ്രകൃതി നിയമമാണ്‌. ഇതേ രീതിയില്‍ "എ' എന്ന കാരണത്തിന്റെ ഫലമായി "ബി' എന്ന കാര്യം സംഭവിക്കണം. സംഭവിച്ചേ തീരൂ എന്നൊരു നിയമം കണ്ടെത്താന്‍ കഴിയുമോ? അത്തരത്തില്‍ കാരണത്തിഌം അതിന്റെ കാര്യത്തിഌം തമ്മില്‍ ഒരു അവശ്യബന്ധം അരോപിക്കുന്നതിനോടു ശാസ്‌ത്രജ്ഞന്മാരും ഹ്യൂമിനെപ്പോലെ അനുഭവമാത്രവാദികളായ (empiricists) തത്ത്വചിന്തകന്മാരും യോജിച്ചില്ല. മില്‍, മക്‌ടഗര്‍ട്ട്‌, റസ്സല്‍ തുടങ്ങിയവരാകട്ടെ പ്രകൃതിനിയമങ്ങളുടെ അലംഘനീയത (inviolability) യെത്തന്നെ ചോദ്യം ചെയ്യുന്നു. മാവില്‍നിന്നടര്‍ന്ന മാമ്പഴം താഴെ വീഴുന്നു എന്ന സംഭവത്തിന്മേല്‍ ആവര്‍ത്തിച്ചുള്ള നിരീക്ഷണംകൊണ്ട്‌ ഐക്യരൂപത ആരോപിക്കാമെന്നല്ലാതെ ഒരു പ്രകൃതിനിയമമായി അതിനെ കരുതാന്‍ കഴിയില്ലെന്നാണവരുടെ പക്ഷം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍