This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപ്രിവി, ലിയോ ഫൊണ്‍ (1831-99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Caprivi, Leo Von)
(Caprivi, Leo Von)
 
വരി 5: വരി 5:
== Caprivi, Leo Von ==
== Caprivi, Leo Von ==
[[ചിത്രം:Vol6p223_Caprivi, Leo Von.jpg|thumb|ലിയോ ഫൊണ്‍ കപ്രിവി]]
[[ചിത്രം:Vol6p223_Caprivi, Leo Von.jpg|thumb|ലിയോ ഫൊണ്‍ കപ്രിവി]]
-
ജര്‍മന്‍ രാജ്യതന്ത്രജ്ഞഌം സൈനിക നേതാവും. 1831 ഫെ. 24ഌ ജര്‍മനിയിലെ ഷാര്‍ലെറ്റന്‍ബര്‍ഗില്‍ ജനിച്ചു. 1849ല്‍ സൈന്യസേവനത്തിലേര്‍പ്പെട്ട ഇദ്ദേഹം ബൊഹീമിയയിലാണ്‌ ആദ്യമായി യുദ്ധത്തില്‍ പങ്കെടുത്തത്‌. ഫ്രാങ്കോപ്രഷ്യന്‍ യുദ്ധകാലത്ത്‌ (1870 71) 10-ാം സൈന്യവിഭാഗത്തിന്റെ ചീഫ്‌ ഒഫ്‌ സ്റ്റാഫായിരുന്നു. ആ പദവിയിലിരുന്ന്‌ പല വിജയങ്ങളും നേടി. തുടര്‍ന്ന്‌ അഡ്‌മിറല്‍റ്റി ചീഫായി സേവനമഌഷ്‌ഠിച്ച (1883 88) ഇദ്ദേഹത്തിന്‌ നാവികസേനയില്‍ പല പരിവര്‍ത്തനങ്ങളും വരുത്താന്‍ കഴിഞ്ഞു. 1890ല്‍ ബിസ്‌മാര്‍ക്ക്‌ അധികാരത്തില്‍ നിന്നു നിഷ്‌കാസിതനായതിനെത്തുടര്‍ന്ന്‌ കപ്രിവി, ഇമ്പീരിയല്‍ ചാന്‍സലറും പ്രഷ്യന്‍ പ്രധാനമന്ത്രിയും ആയി അവരോധിക്കപ്പെട്ടു. ഇദ്ദേഹം ആസ്‌റ്റ്രിയ, ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ത്രികക്ഷി സഖ്യം ശക്തിപ്പെടുത്തുകയും ബിസ്‌മാര്‍ക്ക്‌ തുടര്‍ന്നവന്ന റഷ്യയുമായുള്ള സംഖ്യം ഉപേക്ഷിക്കുകയും ചെയ്‌തു. ആഫ്രിക്കയില്‍ ഗ്രറ്റ്‌ ബ്രിട്ടഌമായി നീണ്ടകാലമായി നിലനിന്ന കോളനിത്തര്‍ക്കം ഒരു സന്ധി ചെയ്‌ത്‌ ഇദ്ദേഹം അവസാനിപ്പിച്ചു. അതഌസരിച്ച്‌ സാന്‍സിബാറിഌ പകരം ജര്‍മനിക്കു ഹെല്‍ഗോലാന്‍ഡ്‌ ലഭിച്ചു. ഇദ്ദേഹം ഇറ്റലി, ആസ്‌റ്റ്രിയ തുടങ്ങിയ രാജ്യങ്ങളുമായി വാണിജ്യക്കരാറുകള്‍ ഉണ്ടാക്കി. പട്ടാളത്തെ പുനഃസംവിധാനം ചെയ്‌തതും ഇദ്ദേഹത്തിന്റെ നേട്ടമാണ്‌. സോഷ്യലിസ്റ്റുകളുമായി അഌരഞ്‌ജനത്തിലാണ്‌ ഇദ്ദേഹം പെരുമാറിയത്‌. കര്‍ഷകരോട്‌ നീതി കാണിക്കാതെ വ്യവസായികളെ സഹായിക്കുന്നുവെന്ന പരാതി ഉയര്‍ന്നുവന്നതോടെ, 1892ല്‍ പ്രധാനമന്ത്രിപദവും 1894ല്‍ ചാന്‍സലര്‍ പദവും കപ്രിവി രാജിവച്ചു. 1899 ഫെ. 6ഌ ഇദ്ദേഹം ക്രാസെനടുത്തുള്ള സ്‌കൈറനില്‍ വച്ച്‌ നിര്യാതനായി.
+
ജര്‍മന്‍ രാജ്യതന്ത്രജ്ഞഌം സൈനിക നേതാവും. 1831 ഫെ. 24നു ജര്‍മനിയിലെ ഷാര്‍ലെറ്റന്‍ബര്‍ഗില്‍ ജനിച്ചു. 1849ല്‍ സൈന്യസേവനത്തിലേര്‍പ്പെട്ട ഇദ്ദേഹം ബൊഹീമിയയിലാണ്‌ ആദ്യമായി യുദ്ധത്തില്‍ പങ്കെടുത്തത്‌. ഫ്രാങ്കോപ്രഷ്യന്‍ യുദ്ധകാലത്ത്‌ (1870 71) 10-ാം സൈന്യവിഭാഗത്തിന്റെ ചീഫ്‌ ഒഫ്‌ സ്റ്റാഫായിരുന്നു. ആ പദവിയിലിരുന്ന്‌ പല വിജയങ്ങളും നേടി. തുടര്‍ന്ന്‌ അഡ്‌മിറല്‍റ്റി ചീഫായി സേവനമനുഷ്‌ഠിച്ച (1883 88) ഇദ്ദേഹത്തിന്‌ നാവികസേനയില്‍ പല പരിവര്‍ത്തനങ്ങളും വരുത്താന്‍ കഴിഞ്ഞു. 1890ല്‍ ബിസ്‌മാര്‍ക്ക്‌ അധികാരത്തില്‍ നിന്നു നിഷ്‌കാസിതനായതിനെത്തുടര്‍ന്ന്‌ കപ്രിവി, ഇമ്പീരിയല്‍ ചാന്‍സലറും പ്രഷ്യന്‍ പ്രധാനമന്ത്രിയും ആയി അവരോധിക്കപ്പെട്ടു. ഇദ്ദേഹം ആസ്‌റ്റ്രിയ, ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ത്രികക്ഷി സഖ്യം ശക്തിപ്പെടുത്തുകയും ബിസ്‌മാര്‍ക്ക്‌ തുടര്‍ന്നവന്ന റഷ്യയുമായുള്ള സംഖ്യം ഉപേക്ഷിക്കുകയും ചെയ്‌തു. ആഫ്രിക്കയില്‍ ഗ്രറ്റ്‌ ബ്രിട്ടനുമായി നീണ്ടകാലമായി നിലനിന്ന കോളനിത്തര്‍ക്കം ഒരു സന്ധി ചെയ്‌ത്‌ ഇദ്ദേഹം അവസാനിപ്പിച്ചു. അതനുസരിച്ച്‌ സാന്‍സിബാറിനു പകരം ജര്‍മനിക്കു ഹെല്‍ഗോലാന്‍ഡ്‌ ലഭിച്ചു. ഇദ്ദേഹം ഇറ്റലി, ആസ്‌റ്റ്രിയ തുടങ്ങിയ രാജ്യങ്ങളുമായി വാണിജ്യക്കരാറുകള്‍ ഉണ്ടാക്കി. പട്ടാളത്തെ പുനഃസംവിധാനം ചെയ്‌തതും ഇദ്ദേഹത്തിന്റെ നേട്ടമാണ്‌. സോഷ്യലിസ്റ്റുകളുമായി അനുരഞ്‌ജനത്തിലാണ്‌ ഇദ്ദേഹം പെരുമാറിയത്‌. കര്‍ഷകരോട്‌ നീതി കാണിക്കാതെ വ്യവസായികളെ സഹായിക്കുന്നുവെന്ന പരാതി ഉയര്‍ന്നുവന്നതോടെ, 1892ല്‍ പ്രധാനമന്ത്രിപദവും 1894ല്‍ ചാന്‍സലര്‍ പദവും കപ്രിവി രാജിവച്ചു. 1899 ഫെ. 6നു ഇദ്ദേഹം ക്രാസെനടുത്തുള്ള സ്‌കൈറനില്‍ വച്ച്‌ നിര്യാതനായി.

Current revision as of 08:10, 1 ഓഗസ്റ്റ്‌ 2014

കപ്രിവി, ലിയോ ഫൊണ്‍ (1831-99)

Caprivi, Leo Von

ലിയോ ഫൊണ്‍ കപ്രിവി

ജര്‍മന്‍ രാജ്യതന്ത്രജ്ഞഌം സൈനിക നേതാവും. 1831 ഫെ. 24നു ജര്‍മനിയിലെ ഷാര്‍ലെറ്റന്‍ബര്‍ഗില്‍ ജനിച്ചു. 1849ല്‍ സൈന്യസേവനത്തിലേര്‍പ്പെട്ട ഇദ്ദേഹം ബൊഹീമിയയിലാണ്‌ ആദ്യമായി യുദ്ധത്തില്‍ പങ്കെടുത്തത്‌. ഫ്രാങ്കോപ്രഷ്യന്‍ യുദ്ധകാലത്ത്‌ (1870 71) 10-ാം സൈന്യവിഭാഗത്തിന്റെ ചീഫ്‌ ഒഫ്‌ സ്റ്റാഫായിരുന്നു. ആ പദവിയിലിരുന്ന്‌ പല വിജയങ്ങളും നേടി. തുടര്‍ന്ന്‌ അഡ്‌മിറല്‍റ്റി ചീഫായി സേവനമനുഷ്‌ഠിച്ച (1883 88) ഇദ്ദേഹത്തിന്‌ നാവികസേനയില്‍ പല പരിവര്‍ത്തനങ്ങളും വരുത്താന്‍ കഴിഞ്ഞു. 1890ല്‍ ബിസ്‌മാര്‍ക്ക്‌ അധികാരത്തില്‍ നിന്നു നിഷ്‌കാസിതനായതിനെത്തുടര്‍ന്ന്‌ കപ്രിവി, ഇമ്പീരിയല്‍ ചാന്‍സലറും പ്രഷ്യന്‍ പ്രധാനമന്ത്രിയും ആയി അവരോധിക്കപ്പെട്ടു. ഇദ്ദേഹം ആസ്‌റ്റ്രിയ, ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ത്രികക്ഷി സഖ്യം ശക്തിപ്പെടുത്തുകയും ബിസ്‌മാര്‍ക്ക്‌ തുടര്‍ന്നവന്ന റഷ്യയുമായുള്ള സംഖ്യം ഉപേക്ഷിക്കുകയും ചെയ്‌തു. ആഫ്രിക്കയില്‍ ഗ്രറ്റ്‌ ബ്രിട്ടനുമായി നീണ്ടകാലമായി നിലനിന്ന കോളനിത്തര്‍ക്കം ഒരു സന്ധി ചെയ്‌ത്‌ ഇദ്ദേഹം അവസാനിപ്പിച്ചു. അതനുസരിച്ച്‌ സാന്‍സിബാറിനു പകരം ജര്‍മനിക്കു ഹെല്‍ഗോലാന്‍ഡ്‌ ലഭിച്ചു. ഇദ്ദേഹം ഇറ്റലി, ആസ്‌റ്റ്രിയ തുടങ്ങിയ രാജ്യങ്ങളുമായി വാണിജ്യക്കരാറുകള്‍ ഉണ്ടാക്കി. പട്ടാളത്തെ പുനഃസംവിധാനം ചെയ്‌തതും ഇദ്ദേഹത്തിന്റെ നേട്ടമാണ്‌. സോഷ്യലിസ്റ്റുകളുമായി അനുരഞ്‌ജനത്തിലാണ്‌ ഇദ്ദേഹം പെരുമാറിയത്‌. കര്‍ഷകരോട്‌ നീതി കാണിക്കാതെ വ്യവസായികളെ സഹായിക്കുന്നുവെന്ന പരാതി ഉയര്‍ന്നുവന്നതോടെ, 1892ല്‍ പ്രധാനമന്ത്രിപദവും 1894ല്‍ ചാന്‍സലര്‍ പദവും കപ്രിവി രാജിവച്ചു. 1899 ഫെ. 6നു ഇദ്ദേഹം ക്രാസെനടുത്തുള്ള സ്‌കൈറനില്‍ വച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍