This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ടിന്‍ജന്‍സി ഫണ്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:59, 28 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കണ്ടിന്‍ജന്‍സി ഫണ്ട്‌

Contingency fund

യാദൃച്ഛികച്ചെലവുകള്‍ നിര്‍വഹിക്കുന്നതിഌവേണ്ടി എര്‍പ്പെടുത്തിയിട്ടുള്ള നിധി. ഗവണ്‍മെന്റിന്റെ വരവ്‌ ചെലവുകളെ കണ്‍സോളിഡേറ്റഡ്‌ ഫണ്ട്‌, പബ്ലിക്‌ അക്കൗണ്ട്‌, കണ്ടിന്‍ജന്‍സി ഫണ്ട്‌ എന്നിങ്ങനെ മൂന്നിനങ്ങളിലായി വിഭജിച്ചിരിക്കുന്നു. ഗവണ്‍മെന്റിന്‌ ആകസ്‌മികമായുണ്ടാകുന്ന ചെലവുകള്‍ക്ക്‌ പണം ആവശ്യമായിവരുമ്പോള്‍ ഒരു കണ്ടിന്‍ജന്‍സി ഫണ്ട്‌ ഉണ്ടാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്. ഭരണഘടനയിലെ 267 (1), 283 (1) വകുപ്പുകളഌസരിച്ച്‌ "കണ്ടിന്‍ജന്‍സി ഫണ്ട്‌ ഒഫ്‌ ഇന്ത്യ' എന്ന പേരില്‍ ആകസ്‌മികതാനിധി സ്ഥാപിച്ചിട്ടുണ്ട്‌. ഈ നിധി രാഷ്‌ട്രപതിയുടെ അധീനതയിലാണ്‌. വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തരച്ചെലവുകള്‍ ഉണ്ടാകുമ്പോള്‍ അദ്ദേഹം ഈ നിധിയില്‍ നിന്ന്‌ തുക മുന്‍കൂറായി അഌവദിക്കുന്നു. ഇങ്ങനെ വരുന്ന ചെലവുകള്‍ 115, 116 അഌച്ഛേദങ്ങള്‍ അഌസരിച്ച്‌ പാര്‍ലമെന്റ്‌ പിന്നീട്‌ അധികൃത (ratify) മാക്കേണ്ടതുണ്ട്‌.

സ്റ്റേറ്റിന്റെ ആകസ്‌മികാവശ്യങ്ങള്‍ക്കായി "കണ്ടിന്‍ജന്‍സി ഫണ്ട്‌ ഒഫ്‌ സ്റ്റേറ്റ്‌' എന്ന പേരില്‍ ഒരു നിധി സ്ഥാപിക്കാഌം അഌച്ഛേദം 267 (2)ല്‍ വ്യവസ്ഥചെയ്‌തിട്ടുണ്ട്‌. സ്റ്റേറ്റിന്റെ കണ്ടിന്‍ജന്‍സി ഫണ്ട്‌ ഗവര്‍ണറുടെ അധീനതയിലാണ്‌. അപ്രതീക്ഷിതമായ ചെലവുകള്‍ ഉണ്ടാകുമ്പോള്‍ ഗവര്‍ണര്‍ ഈ കണ്ടിന്‍ജന്‍സി ഫണ്ടില്‍ നിന്ന്‌ തുക മുന്‍കൂറായി അഌവദിക്കുന്നതും സ്റ്റേറ്റിലെ നിയമനിര്‍മാണസഭ ചെലവുകള്‍ പിന്നീട്‌ അധികൃതമാക്കേണ്ടതുമാണ്‌ (അഌച്ഛേദം 205, 206). കണ്ടിന്‍ജന്‍സി ഫണ്ടിന്റെ നടത്തിപ്പു സംബന്ധിച്ച കാര്യങ്ങള്‍ക്ക്‌ 1950ല്‍ കണ്ടിന്‍ജന്‍സി ഫണ്ട്‌ ഒഫ്‌ ഇന്ത്യാ ആക്‌റ്റ്‌ പാസ്സാക്കിയിട്ടുണ്ട്‌. 1999ല്‍ വരുത്തിയ ഭേദഗതിയഌസരിച്ച്‌ കണ്ടിന്‍ജന്‍സി ഫണ്ടില്‍ 550 കോടി രൂപ വകയിരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌. കേരളത്തിലെ കണ്ടിന്‍ജന്‍സി ഫണ്ടിന്റെ അടിസ്ഥാന നിക്ഷേപം 25 കോടി രൂപയാണ്‌. ഗവര്‍ണറുടെ അധീനതയിലുള്ള ഫണ്ടിന്റെ ചുമതല ധനകാര്യ വകുപ്പു സെക്രട്ടറിയില്‍ നിക്ഷിപ്‌തമാണ്‌. കേരള കണ്ടിന്‍ജന്‍സി ഓര്‍ഡിനന്‍സില്‍ അവസാനത്തെ ഭേദഗതി വരുത്തിയത്‌ 2005ലാണ്‌. ഫണ്ടില്‍ നിന്നു ചെലവഴിക്കുന്ന തുക തൊട്ടടുത്തുകൂടുന്ന നിയമനിര്‍മാണ സഭാ യോഗത്തിന്റെ അഌമതിയോടെ പുനഃസ്ഥാപിക്കേണ്ടതാണ്‌. ആകസ്‌മികച്ചെലവുകള്‍ക്കുവേണ്ടി സ്വകാര്യസ്ഥാപനങ്ങളും കണ്ടിന്‍ജന്‍സി ഫണ്ട്‌ സ്ഥാപിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍