This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓകാപി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Okapi)
(Okapi)
വരി 4: വരി 4:
== Okapi ==
== Okapi ==
-
[[ചിത്രം:Vol5p729_okapi.jpg|thumb|]]
+
[[ചിത്രം:Vol5p729_okapi.jpg|thumb|ഓകാപി]]
ജിറാഫ്‌ കുടുംബത്തിൽ (ജിറാഫിഡേ) പെടുന്നതും വളരെ അടുത്തകാലത്തുമാത്രം രേഖപ്പെടുത്തപ്പെട്ടതുമായ ഒരു സസ്‌തനി. ശാ.നാ. ഓകാപിയ ജോണ്‍സ്‌റ്റണി.
ജിറാഫ്‌ കുടുംബത്തിൽ (ജിറാഫിഡേ) പെടുന്നതും വളരെ അടുത്തകാലത്തുമാത്രം രേഖപ്പെടുത്തപ്പെട്ടതുമായ ഒരു സസ്‌തനി. ശാ.നാ. ഓകാപിയ ജോണ്‍സ്‌റ്റണി.
എ.ഡി. 1900 വരെ ജിറാഫിഡേ കുടുംബത്തിൽ അറിയപ്പെട്ടിരുന്ന ഏകസസ്‌തനി ജിറാഫ്‌ ആയിരുന്നു. ഉഗാണ്ടാ ഗവർണറായിരുന്ന സർ ഹാരി ഹാമിൽറ്റണ്‍ ജോണ്‍സ്റ്റണ്‍ 1900 (-01?) -മാണ്ട്‌ കോങ്‌ഗോയിൽ നിന്നു കണ്ടെടുത്ത ഒരു ജന്തുവിന്റെ അപൂർണമായ തോൽ ഗവേഷണവിധേയമാക്കിയതോടെയാണ്‌ ഓകാപിയെ അറിയാനുള്ള ശ്രമം ആദ്യമായി ആരംഭിച്ചത്‌. അത്‌ സീബ്രാവർഗത്തിൽപ്പെട്ട ഏതോ ഒരിനം ജന്തുവിന്റേതാണ്‌ എന്ന നിഗമനത്തിൽ ലണ്ടന്‍ സുവോളജിക്കൽ സൊസൈറ്റിയുടെ സെക്രട്ടറി മിസ്റ്റർ സ്ലേറ്റർ എത്തിച്ചേർന്നു. സർ ജോണ്‍സ്റ്റണോടുള്ള ബഹുമാനസൂചകമായി അതിന്‌ ഇക്വസ്‌ ജോണ്‍സ്‌റ്റണി എന്ന്‌ നാമകരണവും ചെയ്‌തു. എന്നാൽ തുടർന്ന്‌ വേറെ ഒരു തോലും രണ്ടു തലയോടുകളും കൂടി വിദഗ്‌ധപഠനത്തിനു ലഭിച്ചതോടെ ലണ്ടന്‍ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഡയറക്‌ടർ പ്രാഫ. റേ ലാങ്കസ്റ്റർ, ഈ ജന്തുവിന്‌ "അശ്വവംശ'വുമായി യാതൊരു ബന്ധവുമില്ലെന്ന്‌ തെളിയിച്ചു.
എ.ഡി. 1900 വരെ ജിറാഫിഡേ കുടുംബത്തിൽ അറിയപ്പെട്ടിരുന്ന ഏകസസ്‌തനി ജിറാഫ്‌ ആയിരുന്നു. ഉഗാണ്ടാ ഗവർണറായിരുന്ന സർ ഹാരി ഹാമിൽറ്റണ്‍ ജോണ്‍സ്റ്റണ്‍ 1900 (-01?) -മാണ്ട്‌ കോങ്‌ഗോയിൽ നിന്നു കണ്ടെടുത്ത ഒരു ജന്തുവിന്റെ അപൂർണമായ തോൽ ഗവേഷണവിധേയമാക്കിയതോടെയാണ്‌ ഓകാപിയെ അറിയാനുള്ള ശ്രമം ആദ്യമായി ആരംഭിച്ചത്‌. അത്‌ സീബ്രാവർഗത്തിൽപ്പെട്ട ഏതോ ഒരിനം ജന്തുവിന്റേതാണ്‌ എന്ന നിഗമനത്തിൽ ലണ്ടന്‍ സുവോളജിക്കൽ സൊസൈറ്റിയുടെ സെക്രട്ടറി മിസ്റ്റർ സ്ലേറ്റർ എത്തിച്ചേർന്നു. സർ ജോണ്‍സ്റ്റണോടുള്ള ബഹുമാനസൂചകമായി അതിന്‌ ഇക്വസ്‌ ജോണ്‍സ്‌റ്റണി എന്ന്‌ നാമകരണവും ചെയ്‌തു. എന്നാൽ തുടർന്ന്‌ വേറെ ഒരു തോലും രണ്ടു തലയോടുകളും കൂടി വിദഗ്‌ധപഠനത്തിനു ലഭിച്ചതോടെ ലണ്ടന്‍ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഡയറക്‌ടർ പ്രാഫ. റേ ലാങ്കസ്റ്റർ, ഈ ജന്തുവിന്‌ "അശ്വവംശ'വുമായി യാതൊരു ബന്ധവുമില്ലെന്ന്‌ തെളിയിച്ചു.

09:45, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓകാപി

Okapi

ഓകാപി

ജിറാഫ്‌ കുടുംബത്തിൽ (ജിറാഫിഡേ) പെടുന്നതും വളരെ അടുത്തകാലത്തുമാത്രം രേഖപ്പെടുത്തപ്പെട്ടതുമായ ഒരു സസ്‌തനി. ശാ.നാ. ഓകാപിയ ജോണ്‍സ്‌റ്റണി. എ.ഡി. 1900 വരെ ജിറാഫിഡേ കുടുംബത്തിൽ അറിയപ്പെട്ടിരുന്ന ഏകസസ്‌തനി ജിറാഫ്‌ ആയിരുന്നു. ഉഗാണ്ടാ ഗവർണറായിരുന്ന സർ ഹാരി ഹാമിൽറ്റണ്‍ ജോണ്‍സ്റ്റണ്‍ 1900 (-01?) -മാണ്ട്‌ കോങ്‌ഗോയിൽ നിന്നു കണ്ടെടുത്ത ഒരു ജന്തുവിന്റെ അപൂർണമായ തോൽ ഗവേഷണവിധേയമാക്കിയതോടെയാണ്‌ ഓകാപിയെ അറിയാനുള്ള ശ്രമം ആദ്യമായി ആരംഭിച്ചത്‌. അത്‌ സീബ്രാവർഗത്തിൽപ്പെട്ട ഏതോ ഒരിനം ജന്തുവിന്റേതാണ്‌ എന്ന നിഗമനത്തിൽ ലണ്ടന്‍ സുവോളജിക്കൽ സൊസൈറ്റിയുടെ സെക്രട്ടറി മിസ്റ്റർ സ്ലേറ്റർ എത്തിച്ചേർന്നു. സർ ജോണ്‍സ്റ്റണോടുള്ള ബഹുമാനസൂചകമായി അതിന്‌ ഇക്വസ്‌ ജോണ്‍സ്‌റ്റണി എന്ന്‌ നാമകരണവും ചെയ്‌തു. എന്നാൽ തുടർന്ന്‌ വേറെ ഒരു തോലും രണ്ടു തലയോടുകളും കൂടി വിദഗ്‌ധപഠനത്തിനു ലഭിച്ചതോടെ ലണ്ടന്‍ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഡയറക്‌ടർ പ്രാഫ. റേ ലാങ്കസ്റ്റർ, ഈ ജന്തുവിന്‌ "അശ്വവംശ'വുമായി യാതൊരു ബന്ധവുമില്ലെന്ന്‌ തെളിയിച്ചു.

ആഫ്രിക്കയിൽ എഡ്വേഡ്‌, ആൽബർട്ട്‌ എന്നീ രണ്ടു തടാകങ്ങള്‍ക്കിടയിൽ, കോങ്‌ഗോതടത്തിന്റെ വടക്കു കിഴക്കന്‍ അതിർത്തിക്കടുത്തായി സെംലികി കാടുകളിൽ ഇവ കഴിയുന്നു. ഒറ്റയ്‌ക്കു നടക്കാനിഷ്‌ടപ്പെടുന്ന ഇവ അപൂർവമായി ഇണകളായും സഞ്ചരിക്കാറുണ്ട്‌. ആക്രമണഭീതിയുണ്ടാകുമ്പോള്‍ തല നേരെ മുന്നോട്ടു നീട്ടിപ്പിടിച്ച്‌ അതിവേഗം കുതിച്ചുചാടി അകലെ മറയാന്‍ ശ്രമിക്കും.

ചുമൽഭാഗത്ത്‌ ഒന്നേമുക്കാൽ മീറ്ററോളം പൊക്കം വരുന്ന ഓകാപി, ഇതിന്റ ഏകബന്ധുവായ ജിറാഫിന്റെ പല സ്വഭാവവിശേഷങ്ങളും പ്രകടിപ്പിക്കുന്നു. ഒരേ ആകൃതിയുള്ള തലയോട്‌, താഴ്‌ന്ന പിന്‍ഭാഗം, നീളം കുറഞ്ഞതും "ശിഖ' (tufted) പോലെയുള്ളതുമായ വാൽ എന്നിവ ഇവ രണ്ടിന്റെയും പൊതുസ്വഭാവങ്ങളാണ്‌. എന്നാൽ ജിറാഫിൽനിന്നു വ്യത്യസ്‌തമായി, ഓകാപിയുടെ കഴുത്തും മുന്‍കാലുകളും കുറുകിയതാകുന്നു. കഴുത്തിൽ കുഞ്ചിരോമങ്ങള്‍ കാണുകയില്ല. ശരീരത്തിന്റെ ഏതുഭാഗത്തും നാവെത്തിക്കാന്‍ പാകത്തിൽ തിരിക്കാവുന്നതാണ്‌ കഴുത്ത്‌. ആണ്‍-ഓകാപിയിൽ കഠാരയുടെ ആകൃതിയുള്ള രണ്ടു ചെറിയ കൊമ്പുകള്‍ കാണാം. ഇവയുടെ മുന രോമജടിലമായ തൊലിയിലൂടെ പുറത്തേക്കു തള്ളിനില്‌ക്കുന്നു. പെണ്ണിന്‌ കൊമ്പുണ്ടായിരിക്കുകയില്ല. തല പൊതുവേ നീണ്ടുകൂർത്തതാണ്‌. വലിയ ചെവികളിൽനിന്ന്‌ വളരെ അകന്നാണ്‌ കണ്ണുകള്‍ സ്ഥിതിചെയ്യുന്നത്‌. നീണ്ടതും അനക്കാവുന്നതുമായ ചുണ്ടുകള്‍ വൃക്ഷക്കൊമ്പുകളിൽ നിന്നും ഇലകള്‍ പറിച്ചെടുക്കുന്നതിനു പറ്റിയ വിധത്തിലുള്ളതാണ്‌. തലയും കഴുത്തും ഉടലും ചുവന്ന തവിട്ടുനിറം മുതൽ കറുപ്പുവരെ ഏതുമാകാം; കവിള്‍ത്തടങ്ങള്‍ക്ക്‌ മഞ്ഞകലർന്ന വെള്ളനിറമായിരിക്കും. കാലുകളുടെ താഴത്തെ പകുതിക്ക്‌ കീമിന്റെ നിറവും മുകളിലത്തെ പകുതിയിൽ കുറുകേ കറുപ്പും വെള്ളയും ഇടകലർന്ന വരകളുമാണുള്ളത്‌. ഈ വരകള്‍, ആദ്യകാലങ്ങളിൽ ഇതിനെ വരയന്‍ കുതിരയുടെ ബന്ധുവായി സംശയിക്കാന്‍ പ്രരകമായി. പെണ്ണിന്‌ ആണിനെക്കാള്‍ വലുപ്പം അല്‌പം കൂടുതലാണ്‌. തൂക്കം ശരാശരി 230 കിലോഗ്രാം.

ഓകാപിയുടെ പ്രത്യേക സ്വഭാവങ്ങളെക്കുറിച്ച്‌ ഇന്നും വ്യക്തമായ അറിവില്ല. പ്രധാനഭക്ഷണം ചതുപ്പുകളിൽ വളരുന്ന കുറ്റിച്ചെടികളാണ്‌. ചുറ്റുപാടുകളോടിണങ്ങിച്ചേരുന്ന "വർണമാതൃക'(colour pattern)ഇതിനെ പെട്ടെന്നു തിരിച്ചറിയാന്‍ പറ്റാത്തതാക്കുന്നു. ഇക്കാരണത്താൽ ഓകാപിയുടെ വർണമാതൃകയെ "സംരക്ഷക വർണത'(protective coloration)എന്ന വിഭാഗത്തിൽപ്പെടുത്താം.

ഓകാപിയുടെ സ്വാദുള്ള ഇറച്ചിക്കും ഭംഗിയേറിയ തോലിനുമായി പിഗ്‌മികള്‍ ഇവയെ പതിവായി വേട്ടയാടിയിരുന്നു. പെട്ടെന്നുള്ള വംശനാശത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ ജീവി 1933-ലെ ഇന്റർനാഷണൽ കണ്‍വെന്‍ഷന്‍ പ്രകാരം ഒരു "സംരക്ഷിതമൃഗ'മായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌.

പ്ലയോസീന്‍-മയോസീന്‍ യുഗങ്ങളിൽ (എഴുപതു ലക്ഷം മുതൽ രണ്ടരക്കോടിവരെ വർഷം മുമ്പ്‌) ജീവിച്ചിരുന്നതും കുറുകിയ കഴുത്തുള്ളവയുമായ ആദിമ (primitive) ജിറാഫുകളുടെ ജീവിച്ചിരിക്കുന്ന പ്രതിനിധിയാണ്‌ ഓകാപി എന്ന്‌ ജന്തുശാസ്‌ത്രജ്ഞർ കരുതുന്നു. ഇന്നത്തെ ഓകാപിക്ക്‌ ആ പൂർവികനിൽ നിന്ന്‌ വലിയ വ്യത്യാസങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ്‌ അവരുടെ വിശ്വാസം. നോ. ജിറാഫ്‌

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%95%E0%B4%BE%E0%B4%AA%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍