This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റണി, പി.ജെ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആന്റണി, പി.ജെ. (1925 - 79))
(ആന്റണി, പി.ജെ. (1925 - 79))
 
വരി 6: വരി 6:
ചെറുപ്പകാലത്തു തന്നെ കമ്യൂണിസ്റ്റുപ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ദേഹം കെ.പി.എ.സി., പ്രതിഭ തുടങ്ങിയ നാടകസംഘടനകളില്‍ പ്രവര്‍ത്തിച്ചതുകൂടാതെ പി.ജെ. തീയെറ്റഴ്‌സ്‌ എന്നൊരു നാടകസമിതി സ്വന്തമായി രൂപവത്‌കരിക്കുകയും ചെയ്‌തു. ചക്രവാളം, വേഴാമ്പല്‍, മൂഷികസ്‌ത്രീ, പൊതുശത്രുക്കള്‍, ഇങ്ക്വിലാബിന്റെ മക്കള്‍, ഇതു പൊളിറ്റിക്‌സാണ്‌, ദീപ്‌തി, തീരം, മച്ച്‌ തുടങ്ങി 95 നാടകങ്ങള്‍ എഴുതുകയും അവയില്‍ പകുതിയിലേറെ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്‌തിട്ടുള്ള ആന്റണി സാമാന്യം നല്ല ഒരു ഗായകനുമാണ്‌.
ചെറുപ്പകാലത്തു തന്നെ കമ്യൂണിസ്റ്റുപ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ദേഹം കെ.പി.എ.സി., പ്രതിഭ തുടങ്ങിയ നാടകസംഘടനകളില്‍ പ്രവര്‍ത്തിച്ചതുകൂടാതെ പി.ജെ. തീയെറ്റഴ്‌സ്‌ എന്നൊരു നാടകസമിതി സ്വന്തമായി രൂപവത്‌കരിക്കുകയും ചെയ്‌തു. ചക്രവാളം, വേഴാമ്പല്‍, മൂഷികസ്‌ത്രീ, പൊതുശത്രുക്കള്‍, ഇങ്ക്വിലാബിന്റെ മക്കള്‍, ഇതു പൊളിറ്റിക്‌സാണ്‌, ദീപ്‌തി, തീരം, മച്ച്‌ തുടങ്ങി 95 നാടകങ്ങള്‍ എഴുതുകയും അവയില്‍ പകുതിയിലേറെ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്‌തിട്ടുള്ള ആന്റണി സാമാന്യം നല്ല ഒരു ഗായകനുമാണ്‌.
-
രണ്ടിടങ്ങഴി(1957)യിലെ നായകനായി  ചലച്ചിത്ര രംഗത്ത്‌ പ്രവേശിച്ച ആന്റെണി പല ചലച്ചിത്രങ്ങള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌; "പെരിയാര്‍' എന്ന ചലച്ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചു. നല്ല അഭിനയത്തിനുള്ള ഫിലിംഫാന്‍സ്‌ അസോസിയേഷന്റെ അഞ്ച്‌ അവാര്‍ഡുകള്‍ക്ക്‌ ആന്റണി അര്‍ഹനായിട്ടുണ്ട്‌.
+
രണ്ടിടങ്ങഴി(1957)യിലെ നായകനായി  ചലച്ചിത്ര രംഗത്ത്‌ പ്രവേശിച്ച ആന്റണി പല ചലച്ചിത്രങ്ങള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌; "പെരിയാര്‍' എന്ന ചലച്ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചു. നല്ല അഭിനയത്തിനുള്ള ഫിലിംഫാന്‍സ്‌ അസോസിയേഷന്റെ അഞ്ച്‌ അവാര്‍ഡുകള്‍ക്ക്‌ ആന്റണി അര്‍ഹനായിട്ടുണ്ട്‌.
1973-ലെ പ്രസിഡന്റിന്റെ സ്വര്‍ണമെഡലിന്‌ അര്‍ഹമായ "നിര്‍മാല്യ'ത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ചതിലൂടെ ആന്റണി ഇന്ത്യന്‍ ചലച്ചിത്രലോകത്തിലെ അത്യുന്നതബഹുമതിയായ ഭരത്‌ അവാര്‍ഡ്‌ നേടി. ഒരു മലയാളി നടന്‌ ആദ്യമായാണ്‌ ഈ അവാര്‍ഡ്‌ ലഭിക്കുന്നത്‌.
1973-ലെ പ്രസിഡന്റിന്റെ സ്വര്‍ണമെഡലിന്‌ അര്‍ഹമായ "നിര്‍മാല്യ'ത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ചതിലൂടെ ആന്റണി ഇന്ത്യന്‍ ചലച്ചിത്രലോകത്തിലെ അത്യുന്നതബഹുമതിയായ ഭരത്‌ അവാര്‍ഡ്‌ നേടി. ഒരു മലയാളി നടന്‌ ആദ്യമായാണ്‌ ഈ അവാര്‍ഡ്‌ ലഭിക്കുന്നത്‌.
-
നിണമണിഞ്ഞ കാല്‌പാടുകള്‍, റോസി, നഗരമേ നന്ദി, ഭാര്‍ഗവീനിലയം, മുറപ്പെച്ച്‌, അസുരവിത്ത്‌, നദി എന്നിവയാണ്‌ ആന്റണി അഭിനയിച്ച മറ്റു പ്രധാന ചലച്ചിത്രങ്ങള്‍. 1979 മാ. 14-ന്‌ ഇദ്ദേഹം അന്തരിച്ചു.
+
നിണമണിഞ്ഞ കാല്‌പാടുകള്‍, റോസി, നഗരമേ നന്ദി, ഭാര്‍ഗവീനിലയം, മുറപ്പെണ്ണ്, അസുരവിത്ത്‌, നദി എന്നിവയാണ്‌ ആന്റണി അഭിനയിച്ച മറ്റു പ്രധാന ചലച്ചിത്രങ്ങള്‍. 1979 മാ. 14-ന്‌ ഇദ്ദേഹം അന്തരിച്ചു.

Current revision as of 07:43, 3 സെപ്റ്റംബര്‍ 2014

ആന്റണി, പി.ജെ. (1925 - 79)

ആന്റണി, പി.ജെ.

പ്രശസ്‌ത നടനും നാടകകൃത്തും. ഗാനരചയിതാവ്‌, സംവിധായകന്‍ എന്നീ നിലകളിലും പ്രസിദ്ധന്‍. എറണാകുളത്തിനടുത്ത്‌ പച്ചാളത്തു ജനനം. പിതാവ്‌ ജോസഫ്‌. മാതാവ്‌ എലിസബത്ത്‌. ഭാര്യ മേരി. എറണാകുളത്ത്‌ ഒരു വര്‍ക്ക്‌ഷോപ്പില്‍ ജോലിക്കാരനായാണ്‌ ആന്റണിയുടെ തൊഴില്‍ ജീവിതം ആരംഭിച്ചത്‌. കുറെനാള്‍ നാവികസേനയില്‍ പ്രവര്‍ത്തിച്ചു. നാവികകലാപത്തില്‍ പങ്കെടുത്തതുകൊണ്ട്‌ നേവിയില്‍നിന്നു പിരിയേണ്ടിവന്നു. തുടര്‍ന്ന്‌ നാട്ടില്‍ തിരിച്ചെത്തി. അക്കാലത്തുതന്നെ അദ്ദേഹം നാടകരചനയും ആരംഭിച്ചു. മലയാളസാഹിത്യരംഗത്തും നാടകവേദിയിലും വേരുറച്ചിരുന്ന മാമൂലുകളെ വെല്ലുവിളിച്ചുകൊണ്ട്‌ നാടകകലയ്‌ക്കു പുതിയ ശൈലിയും രൂപവും നല്‌കുന്നതില്‍ ആന്റണി നേതൃത്വം വഹിച്ചു. അന്ന്‌ നാടകങ്ങളില്‍ അവശ്യഘടകമായി കരുതപ്പെട്ടിരുന്ന "സംഗീതക്കച്ചേരി' കൂടാതെയാണ്‌ ആന്റണി തന്റെ ആദ്യത്തെ നാടകം അവതരിപ്പിച്ചത്‌.

ചെറുപ്പകാലത്തു തന്നെ കമ്യൂണിസ്റ്റുപ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ദേഹം കെ.പി.എ.സി., പ്രതിഭ തുടങ്ങിയ നാടകസംഘടനകളില്‍ പ്രവര്‍ത്തിച്ചതുകൂടാതെ പി.ജെ. തീയെറ്റഴ്‌സ്‌ എന്നൊരു നാടകസമിതി സ്വന്തമായി രൂപവത്‌കരിക്കുകയും ചെയ്‌തു. ചക്രവാളം, വേഴാമ്പല്‍, മൂഷികസ്‌ത്രീ, പൊതുശത്രുക്കള്‍, ഇങ്ക്വിലാബിന്റെ മക്കള്‍, ഇതു പൊളിറ്റിക്‌സാണ്‌, ദീപ്‌തി, തീരം, മച്ച്‌ തുടങ്ങി 95 നാടകങ്ങള്‍ എഴുതുകയും അവയില്‍ പകുതിയിലേറെ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്‌തിട്ടുള്ള ആന്റണി സാമാന്യം നല്ല ഒരു ഗായകനുമാണ്‌.

രണ്ടിടങ്ങഴി(1957)യിലെ നായകനായി ചലച്ചിത്ര രംഗത്ത്‌ പ്രവേശിച്ച ആന്റണി പല ചലച്ചിത്രങ്ങള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌; "പെരിയാര്‍' എന്ന ചലച്ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചു. നല്ല അഭിനയത്തിനുള്ള ഫിലിംഫാന്‍സ്‌ അസോസിയേഷന്റെ അഞ്ച്‌ അവാര്‍ഡുകള്‍ക്ക്‌ ആന്റണി അര്‍ഹനായിട്ടുണ്ട്‌.

1973-ലെ പ്രസിഡന്റിന്റെ സ്വര്‍ണമെഡലിന്‌ അര്‍ഹമായ "നിര്‍മാല്യ'ത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ചതിലൂടെ ആന്റണി ഇന്ത്യന്‍ ചലച്ചിത്രലോകത്തിലെ അത്യുന്നതബഹുമതിയായ ഭരത്‌ അവാര്‍ഡ്‌ നേടി. ഒരു മലയാളി നടന്‌ ആദ്യമായാണ്‌ ഈ അവാര്‍ഡ്‌ ലഭിക്കുന്നത്‌.

നിണമണിഞ്ഞ കാല്‌പാടുകള്‍, റോസി, നഗരമേ നന്ദി, ഭാര്‍ഗവീനിലയം, മുറപ്പെണ്ണ്, അസുരവിത്ത്‌, നദി എന്നിവയാണ്‌ ആന്റണി അഭിനയിച്ച മറ്റു പ്രധാന ചലച്ചിത്രങ്ങള്‍. 1979 മാ. 14-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍