This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബൂ താലിബ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അബൂ താലിബ് ( ?-619))
 
വരി 4: വരി 4:
-
മുഹമ്മദുനബിയുടെ പിതൃവ്യന്‍. ശരിയായ പേര് അബ്ദു മനാഫ് ഇബ്നു അബ്ദുല്‍മുത്തലിബ് എന്നാണ്. നബിയുടെ ജാമാതാവായിരുന്ന അലി, ഇദ്ദേഹത്തിന്റെ പുത്രനാണ്. പിതാമഹനായ അബ്ദുല്‍ മുത്തലിബ് നിര്യാതനായപ്പോള്‍ 10 വയസ്സു മാത്രമുള്ള നബിയുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുത്തത് അബൂ താലിബ് ആയിരുന്നു. സഹോദരപുത്രനോട് നിസ്സീമമായ വാത്സല്യമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇദ്ദേഹത്തോടൊപ്പം നബി വ്യാപാരാര്‍ഥം സിറിയയില്‍ സഞ്ചരിച്ചിട്ടുണ്ട്. മുഹമ്മദ് തന്റെ പ്രവാചകത്വം പ്രഖ്യാപിക്കുകയും അറബികളുടെ വിഗ്രഹാരാധനയെയും പ്രാകൃതസമ്പ്രദായങ്ങളെയും എതിര്‍ക്കുകയും ചെയ്തപ്പോള്‍ മക്കാനിവാസികളായ ഖുറൈഷികള്‍ കുപിതരായി അദ്ദേഹത്തെയും അനുയായികളെയും പല പ്രകാരത്തില്‍ ദ്രോഹിച്ചു. ഈ സമയത്ത് അബൂ താലിബ് നബിക്കു നല്കിയ സഹായവും സംരക്ഷണവും ഖുറൈഷികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. തന്റെ വംശജരായ ഖുറൈഷികള്‍ അബൂ താലിബിനെ ഇതില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ പ്രയോഗിച്ച ഉപായങ്ങളെല്ലാം നിഷ്ഫലമാകുകയാണുണ്ടായത്. ഖുറൈഷികള്‍ കോപാന്ധരായി. അവര്‍ ഇദ്ദേഹത്തിനും കുടുംബമായ നൂഹാഷിമിനും എതിരെ സാമൂഹികബഹിഷ്കരണം പ്രഖ്യാപിച്ചു. മക്കയിലെ ഒരു താഴ്വരയില്‍ രണ്ടര വര്‍ഷം ബഹിഷ്കൃതനായി ജീവിക്കേണ്ടി വന്നുവെങ്കിലും അബൂ താലിബിന്റെ നിശ്ചയദാര്‍ഢ്യം ഇളക്കമറ്റതായിരുന്നു. മുഹമ്മദിന്റെ മതത്തോടുള്ള കൂറുകൊണ്ടല്ല മുഹമ്മദിനോടുള്ള വാത്സല്യംകൊണ്ടാണ് ഈ ത്യാഗമെല്ലാം ഇദ്ദേഹം ചെയ്തത്. അബൂ താലിബിന്റെ നിര്യാണം പ്രവാചകന് നികത്താനാവാത്ത ഒരു നഷ്ടമായിരുന്നുവെങ്കില്‍ ഖുറൈഷികള്‍ക്ക് അതൊരു ആശ്വാസമായിരുന്നു.  
+
മുഹമ്മദുനബിയുടെ പിതൃവ്യന്‍. ശരിയായ പേര് അബ്ദു മനാഫ് ഇബ്‍നു അബ്ദുല്‍മുത്തലിബ് എന്നാണ്. നബിയുടെ ജാമാതാവായിരുന്ന അലി, ഇദ്ദേഹത്തിന്റെ പുത്രനാണ്. പിതാമഹനായ അബ്ദുല്‍ മുത്തലിബ് നിര്യാതനായപ്പോള്‍ 10 വയസ്സു മാത്രമുള്ള നബിയുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുത്തത് അബൂ താലിബ് ആയിരുന്നു. സഹോദരപുത്രനോട് നിസ്സീമമായ വാത്സല്യമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇദ്ദേഹത്തോടൊപ്പം നബി വ്യാപാരാര്‍ഥം സിറിയയില്‍ സഞ്ചരിച്ചിട്ടുണ്ട്. മുഹമ്മദ് തന്റെ പ്രവാചകത്വം പ്രഖ്യാപിക്കുകയും അറബികളുടെ വിഗ്രഹാരാധനയെയും പ്രാകൃതസമ്പ്രദായങ്ങളെയും എതിര്‍ക്കുകയും ചെയ്തപ്പോള്‍ മക്കാനിവാസികളായ ഖുറൈഷികള്‍ കുപിതരായി അദ്ദേഹത്തെയും അനുയായികളെയും പല പ്രകാരത്തില്‍ ദ്രോഹിച്ചു. ഈ സമയത്ത് അബൂ താലിബ് നബിക്കു നല്കിയ സഹായവും സംരക്ഷണവും ഖുറൈഷികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. തന്റെ വംശജരായ ഖുറൈഷികള്‍ അബൂ താലിബിനെ ഇതില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ പ്രയോഗിച്ച ഉപായങ്ങളെല്ലാം നിഷ്ഫലമാകുകയാണുണ്ടായത്. ഖുറൈഷികള്‍ കോപാന്ധരായി. അവര്‍ ഇദ്ദേഹത്തിനും കുടുംബമായ നൂഹാഷിമിനും എതിരെ സാമൂഹികബഹിഷ്കരണം പ്രഖ്യാപിച്ചു. മക്കയിലെ ഒരു താഴ്വരയില്‍ രണ്ടര വര്‍ഷം ബഹിഷ്കൃതനായി ജീവിക്കേണ്ടി വന്നുവെങ്കിലും അബൂ താലിബിന്റെ നിശ്ചയദാര്‍ഢ്യം ഇളക്കമറ്റതായിരുന്നു. മുഹമ്മദിന്റെ മതത്തോടുള്ള കൂറുകൊണ്ടല്ല മുഹമ്മദിനോടുള്ള വാത്സല്യംകൊണ്ടാണ് ഈ ത്യാഗമെല്ലാം ഇദ്ദേഹം ചെയ്തത്. അബൂ താലിബിന്റെ നിര്യാണം പ്രവാചകന് നികത്താനാവാത്ത ഒരു നഷ്ടമായിരുന്നുവെങ്കില്‍ ഖുറൈഷികള്‍ക്ക് അതൊരു ആശ്വാസമായിരുന്നു.  
(ടി. അബ്ദുല്‍ അസീസ്)
(ടി. അബ്ദുല്‍ അസീസ്)
[[Category:ജീവചരിത്രം]]
[[Category:ജീവചരിത്രം]]

Current revision as of 11:09, 27 നവംബര്‍ 2014

അബൂ താലിബ് ( ?-619)

Abu Talib


മുഹമ്മദുനബിയുടെ പിതൃവ്യന്‍. ശരിയായ പേര് അബ്ദു മനാഫ് ഇബ്‍നു അബ്ദുല്‍മുത്തലിബ് എന്നാണ്. നബിയുടെ ജാമാതാവായിരുന്ന അലി, ഇദ്ദേഹത്തിന്റെ പുത്രനാണ്. പിതാമഹനായ അബ്ദുല്‍ മുത്തലിബ് നിര്യാതനായപ്പോള്‍ 10 വയസ്സു മാത്രമുള്ള നബിയുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുത്തത് അബൂ താലിബ് ആയിരുന്നു. സഹോദരപുത്രനോട് നിസ്സീമമായ വാത്സല്യമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇദ്ദേഹത്തോടൊപ്പം നബി വ്യാപാരാര്‍ഥം സിറിയയില്‍ സഞ്ചരിച്ചിട്ടുണ്ട്. മുഹമ്മദ് തന്റെ പ്രവാചകത്വം പ്രഖ്യാപിക്കുകയും അറബികളുടെ വിഗ്രഹാരാധനയെയും പ്രാകൃതസമ്പ്രദായങ്ങളെയും എതിര്‍ക്കുകയും ചെയ്തപ്പോള്‍ മക്കാനിവാസികളായ ഖുറൈഷികള്‍ കുപിതരായി അദ്ദേഹത്തെയും അനുയായികളെയും പല പ്രകാരത്തില്‍ ദ്രോഹിച്ചു. ഈ സമയത്ത് അബൂ താലിബ് നബിക്കു നല്കിയ സഹായവും സംരക്ഷണവും ഖുറൈഷികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. തന്റെ വംശജരായ ഖുറൈഷികള്‍ അബൂ താലിബിനെ ഇതില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ പ്രയോഗിച്ച ഉപായങ്ങളെല്ലാം നിഷ്ഫലമാകുകയാണുണ്ടായത്. ഖുറൈഷികള്‍ കോപാന്ധരായി. അവര്‍ ഇദ്ദേഹത്തിനും കുടുംബമായ നൂഹാഷിമിനും എതിരെ സാമൂഹികബഹിഷ്കരണം പ്രഖ്യാപിച്ചു. മക്കയിലെ ഒരു താഴ്വരയില്‍ രണ്ടര വര്‍ഷം ബഹിഷ്കൃതനായി ജീവിക്കേണ്ടി വന്നുവെങ്കിലും അബൂ താലിബിന്റെ നിശ്ചയദാര്‍ഢ്യം ഇളക്കമറ്റതായിരുന്നു. മുഹമ്മദിന്റെ മതത്തോടുള്ള കൂറുകൊണ്ടല്ല മുഹമ്മദിനോടുള്ള വാത്സല്യംകൊണ്ടാണ് ഈ ത്യാഗമെല്ലാം ഇദ്ദേഹം ചെയ്തത്. അബൂ താലിബിന്റെ നിര്യാണം പ്രവാചകന് നികത്താനാവാത്ത ഒരു നഷ്ടമായിരുന്നുവെങ്കില്‍ ഖുറൈഷികള്‍ക്ക് അതൊരു ആശ്വാസമായിരുന്നു.


(ടി. അബ്ദുല്‍ അസീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍