This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്റാര്‍ട്ടിക് സമുദ്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്റാര്‍ട്ടിക് സമുദ്രം = അിമൃേരശേര ഛരലമി അന്റാര്‍ട്ടിക്കാ വന്‍കരയെ ...)
(അന്റാര്‍ട്ടിക് സമുദ്രം)
 
(ഇടക്കുള്ള 7 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അന്റാര്‍ട്ടിക് സമുദ്രം =
= അന്റാര്‍ട്ടിക് സമുദ്രം =
-
അിമൃേരശേര ഛരലമി
+
Antarctic Ocean
അന്റാര്‍ട്ടിക്കാ വന്‍കരയെ വലയം ചെയ്തുകിടക്കുന്നതും  
അന്റാര്‍ട്ടിക്കാ വന്‍കരയെ വലയം ചെയ്തുകിടക്കുന്നതും  
 +
ദ. അക്ഷാ. 55&deg; ക്ക് തെ. ഭാഗത്തുള്ളതുമായ ജലമണ്ഡലഭാഗം.ദക്ഷിണ സമുദ്രം എന്നും അറിയപ്പെടുന്നു. സമുദ്രവിജ്ഞാനീയപരമായി അത്‍ലാന്തിക്, പസിഫിക്, ഇന്ത്യന്‍ എന്നീ മൂന്നു സമുദ്രങ്ങള്‍ക്കേ ദക്ഷിണാര്‍ധഗോളത്തില്‍ അംഗീകാരമുള്ളൂ. എന്നാല്‍ തെ. അക്ഷാ. 55<sup>0</sup> ക്ക് താഴെ ഈ മൂന്നു സമുദ്രങ്ങളും സമാന ലക്ഷണങ്ങളുള്ളവയും മുകളിലുള്ള ഭാഗങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തങ്ങളുമാണ്. ഈ അക്ഷാംശത്തിനും അന്റാര്‍ട്ടിക്കാ തീരത്തിനുമിടക്കുള്ള സമുദ്രഭാഗമാണ് അന്റാര്‍ട്ടിക് സമുദ്രമെന്നറിയപ്പെടുന്നത്. ബ്രിട്ടിഷ് അഡ്മിറാലിറ്റി ചാര്‍ട്ടു പ്രകാരം ഇതിന്റെ മൊത്തം വിസ്തൃതി 32,248,000 ച.കി.മീ. ആണ്; ശ.ശ. ആഴം 3,701 മീ.-ഉം. അന്റാര്‍ട്ടിക് അഭിസരണം (Antarctic Convergence) ആണ് അന്റാര്‍ട്ടിക് സമുദ്രത്തെ മറ്റു സമുദ്രങ്ങളില്‍ നിന്നു വേര്‍തിരിക്കുന്നത്. പല ഭാഗങ്ങളിലും വിവിധ അക്ഷാംശങ്ങളിലായി കാണുന്ന അഭിസരണമേഖല തെ. അക്ഷാ. 42&deg; മുതല്‍ 62&deg; വരെയാണ് ഇത്തരത്തില്‍ വ്യതിചലിക്കുന്നത്.
-
ദ. അക്ഷാ. 55ത്ഥ ക്ക് തെ. ഭാഗത്തുള്ളതുമായ ജലമണ്ഡലഭാഗം.ദക്ഷിണ സമുദ്രം എന്നും അറിയപ്പെടുന്നു. സമുദ്രവിജ്ഞാനീയപരമായി അത്ലാന്തിക്, പസിഫിക്, ഇന്ത്യന്‍ എന്നീ മൂന്നു സമുദ്രങ്ങള്‍ക്കേ ദക്ഷിണാര്‍ധഗോളത്തില്‍ അംഗീകാരമുള്ളൂ. എന്നാല്‍ തെ. അക്ഷാ. 55ത്ഥ ക്ക് താഴെ ഈ മൂന്നു സമുദ്രങ്ങളും സമാന ലക്ഷണങ്ങളുള്ളവയും മുകളിലുള്ള ഭാഗങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തങ്ങളുമാണ്. ഈ അക്ഷാംശത്തിനും അന്റാര്‍ട്ടിക്കാ തീരത്തിനുമിടക്കുള്ള സമുദ്രഭാഗമാണ് അന്റാര്‍ട്ടിക് സമുദ്രമെന്നറിയപ്പെടുന്നത്. ബ്രിട്ടിഷ് അഡ്മിറാലിറ്റി ചാര്‍ട്ടു പ്രകാരം ഇതിന്റെ മൊത്തം വിസ്തൃതി 32,248,000 ച.കി.മീ. ആണ്; ശ.ശ. ആഴം 3,701 മീ.-ഉം. അന്റാര്‍ട്ടിക് അഭിസരണം (അിമൃേരശേര ഇീി്ലൃഴലിരല) ആണ് അന്റാര്‍ട്ടിക് സമുദ്രത്തെ മറ്റു സമുദ്രങ്ങളില്‍ നിന്നു വേര്‍തിരിക്കുന്നത്. പല ഭാഗങ്ങളിലും വിവിധ അക്ഷാംശങ്ങളിലായി കാണുന്ന അഭിസരണമേഖല തെ. അക്ഷാ. 42ത്ഥ മുതല്‍ 62ത്ഥ വരെയാണ് ഇത്തരത്തില്‍ വ്യതിചലിക്കുന്നത്.
+
== അധസ്തല പ്രകൃതി ==
-
ലേഖന സംവിധാനം
+
അന്റാര്‍ട്ടിക് ജലസഞ്ചയത്തിന്റെ എല്ലാ മേഖലകളിലും പരിധ്രുവീയ (circumpolar) പ്രവാഹത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നു. ഇക്കാരണത്താല്‍ കടല്‍ത്തറയ്ക്ക് ജലപ്രവാഹത്തിന്‍മേല്‍ കൂടുതല്‍ സ്വാധീനം ചെലുത്താനാകുന്നു. ദ. സമുദ്രത്തിലെ അടിത്തട്ടില്‍ നിരപ്പായ മൂന്നു തടങ്ങളും സാമാന്യം ഉയരത്തിലുള്ള മൂന്നു ജലാന്തര മലനിരകളുമുണ്ട്. 4,000 മീ.-ലേറെ ആഴത്തിലുള്ള മൂന്നു തടങ്ങളും (അമുണ്‍സെന്‍, ബെലിങ്ഷാസന്‍, മോര്‍ണിങ്ടണ്‍) അന്റാര്‍ട്ടിക് സമുദ്രത്തിന്റെ പസിഫിക് ഭാഗത്താണ് രൂപംകൊണ്ടിട്ടുള്ളത്. റാസ്കടലില്‍ നിന്നു കിഴക്കോട്ട് തെക്കേ അമേരിക്കന്‍ തീരത്തേക്ക് നീളുന്ന ഇവയെ മൊത്തത്തില്‍ പസഫിക്-അന്റാര്‍ട്ടിക് തടം എന്നു വിശേഷിപ്പിക്കാറുണ്ട്. ഈ തടങ്ങളുടെ വടക്കേ അതിരു നിര്‍ണയിക്കുന്നത് പസിഫിക്-അന്റാര്‍ട്ടിക് റിഡ്ജ്, ഈസ്റ്റ് പസിഫിക് റിഡ്ജ്, ചിലിറൈസ് എന്നീ ജലാന്തര മലനിരകളാണ്. ഈ തടങ്ങളോളം വിസ്തൃതമല്ലാത്ത ആഴക്കടല്‍ തടങ്ങള്‍ (abyssal basins) അന്റാര്‍ട്ടിക് സമുദ്രത്തിന്റെ ഇന്ത്യന്‍, അത്‍ലാന്തിക് സമുദ്രഭാഗങ്ങളിലും രൂപംകൊണ്ടിട്ടുണ്ട്. ടാസ്മേനിയയ്ക്കു താഴെനിന്ന് കെര്‍ഗുലന്‍ പീഠഭൂമിയുടെ ദിശയില്‍ നീളുന്ന 4,000 മീ. ലേറെ താഴ്ചയുള്ള തടത്തിന് ആസ്റ്റ്രേലിയന്‍-അന്റാര്‍ട്ടിക് എന്ന വിശേഷണമാണു നല്കപ്പെട്ടിട്ടുള്ളത്. വെഡല്‍ കടലിനടിയില്‍നിന്ന് കെര്‍ഗുലന്‍ പീഠപ്രദേശം വരെ നീണ്ടുകിടക്കുന്ന തടങ്ങള്‍ എന്‍ഡര്‍ബി, വെഡല്‍ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. അന്റാര്‍ട്ടിക്കിന്റെ ഇന്ത്യന്‍, അത്‍ലാന്തിക് ശാഖകളില്‍ ഉപസ്ഥിതമായിട്ടുള്ള ഇവയെ പൊതുവേ അത്‍ലാന്തിക്-ഇന്ത്യന്‍ തടം എന്നു വിളിക്കാറുണ്ട്. 4,000 മീ. ആഴത്തില്‍ ഈ തടങ്ങള്‍ അത്‍ലാന്തിക്, ഇന്ത്യന്‍ സമുദ്രങ്ങളുടെ പശ്ചിമഭാഗ അധസ്തലങ്ങളുമായി നേരിട്ടുബന്ധപ്പെട്ടിരിക്കുന്നു. ഈദൃശമായ തുടര്‍ച്ച പൂര്‍വ അത്‍ലാന്തിക്, പസിഫിക് ഭാഗങ്ങളില്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
-
    ക. അധസ്തല പ്രകൃതി
+
അന്റാര്‍ട്ടിക് സമുദ്രത്തിന്റെ ഗതികസ്വഭാവങ്ങള്‍ (dynamic characters) നിര്‍ണയിക്കുന്നതില്‍ തടങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനമുള്ളത് സമുദ്രാന്തര-വരമ്പുകള്‍ക്കാണ്. അന്റാര്‍ട്ടിക്കയെ തെ. അമേരിക്കയുമായിബന്ധിപ്പിക്കുന്ന സ്കോഷ്യാ-വരമ്പിന്റെ സ്ഥാനം ഡ്രേക്പാസ്സേജിന് 2,000 കി.മീ. കിഴക്കായിട്ടാണ്. ഈ ഭാഗത്ത് തെ. അമേരിക്കയുടെ ദക്ഷിണാഗ്രം 56&deg; തെ. അക്ഷാംശത്തിലും അന്റാര്‍ട്ടിക് ഉപദ്വീപിന്റെ ഒരു ഭാഗം 63&deg; തെ. അക്ഷാംശത്തിലും എത്തുന്നു. ഇവയ്ക്കിടയില്‍ 2,000 മീറ്ററോളം താഴ്ചയിലാണ് സ്കോഷ്യാ വരമ്പിന്റെ അവസ്ഥിതി. അനേകം ദ്വീപുകളെ ഉള്‍ക്കൊള്ളുന്ന ഈ സമുദ്രാന്തര വരമ്പില്‍ അപൂര്‍വമായി 3,000 മീറ്ററിലേറെ ആഴത്തിലുള്ള വിള്ളലുകളുമുണ്ട്. ഏതാണ്ട് 500 മീ. ആഴത്തില്‍, 780 കി.മീ. വീതിയിലാണ് ഡ്രേക്പാസ്സേജിന്റെ അവസ്ഥിതി. ഇതും സ്കോഷ്യാ വരമ്പും ചേര്‍ന്ന് പരിധ്രുവീയ പ്രവാഹത്തെ വലുതായി സ്വാധീനിക്കുന്നു. നന്നെ ആഴം കുറഞ്ഞ ഡ്രേക്പാസ്സേജിലൂടെ തിങ്ങിഞെരുങ്ങി പുറത്തുവരുന്നതോടെ അതിവേഗം പ്രവഹിക്കുന്ന ജലം വരമ്പിനാല്‍ പ്രതിരോധിക്കപ്പെടുന്നത് പ്രവാഹദിശയില്‍ മാറ്റം വരുത്തുന്നതോടൊപ്പം സങ്കീര്‍ണമായ അനേകം പ്രതിഭാസങ്ങള്‍ക്ക് ഹേതുവുമാകുന്നു.
-
    കക. വാതസഞ്ചരണ വ്യവസ്ഥ
+
കെര്‍ഗുലെന്‍ പീഠഭൂമിയുടെ ഒട്ടുമുക്കാലും ഭാഗങ്ങള്‍ 2,000-3,000 മീ. ആഴത്തിലാണു കിടക്കുന്നത്; ഒറ്റപ്പെട്ട നിലയില്‍  ഏതാനും ചെറുദ്വീപുകളും ഈ ഭാഗങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്നതുകാണാം. പീഠഭൂമിയുടെ നിമഗ്നഭാഗങ്ങള്‍ക്കും അന്റാര്‍ട്ടിക്കയ്ക്കുമിടയില്‍ ഇടുങ്ങിയ വിടവുള്ളതിലൂടെ 3,000 മീ. താഴ്ചയില്‍ ജലസഞ്ചലനത്തിന് സാധ്യതയുണ്ട്. കി. ആസ്റ്റ്രേലിയയ്ക്കും ന്യൂസിലന്‍ഡിനും തെക്കായി പസിഫിക്-അന്റാര്‍ട്ടിക്, ദക്ഷിണ-പൂര്‍വ ഇന്ത്യന്‍, മക്വാറീ എന്നീ പേരുകളിലറിയപ്പെടുന്ന സമുദ്രാന്തരവരമ്പുകള്‍ അവസ്ഥിതമായിരിക്കുന്നു. 3,000 മീ. താഴ്ചയില്‍ ഒഴുകിവരുന്ന പരിധ്രുവീയ പ്രവാഹത്തിന് ഇവ പ്രതിബന്ധം സൃഷ്ടിക്കുന്നു. മക്വാറീ വരമ്പിന്റെ തെ.ഭാഗത്ത് (59&deg; തെ.) മാത്രമേ കടല്‍ത്തറ 3,000 മീ. ആഴത്തില്‍ തുറസ്സായി കിടക്കുന്നുള്ളൂ. ഈ വരമ്പിന്റെ മറ്റു ഭാഗങ്ങള്‍ 2,000 മീ.-ല്‍ കുറഞ്ഞ താഴ്ചയിലാണ് കിടക്കുന്നത്; ഏതാനും ദ്വീപുകളേയും ഉള്‍ക്കൊള്ളുന്നു. ഇതിനു തൊട്ടു തെ. (54&deg; തെ.) വരെ വ്യാപിച്ചുകിടക്കുന്ന ക്യാംപ്ബെല്‍ പീഠപ്രദേശം 1,000 മീ. ആഴത്തിലുള്ള വിസ്തൃതമായ ജലപ്പരപ്പിന് രൂപം നല്കുന്നു. സങ്കീര്‍ണമായ അധസ്തലപ്രകൃതിയും കോരിയോലിസ്ബല(coriolis force)വും ചേര്‍ന്ന്, ഈ ഭാഗത്തു വച്ച് പരിധ്രുവീയ പ്രവാഹത്തിനു വടക്കോട്ടു ദിശാമാറ്റം സംഭവിക്കുന്നതിന് കാരണമാവുന്നു.
-
    കകക. അഭിസരണവും അപസരണവും
+
==വാതസഞ്ചരണ വ്യവസ്ഥ==
-
    കഢ. വര്‍ഷണവും ഹിമപാതവും
+
ദക്ഷിണാര്‍ധഗോളത്തിലെ ജലമണ്ഡലത്തില്‍ ഗ്രീഷ്മകാലത്തും ശൈത്യകാലത്തും മര്‍ദനിലയിലെ വിന്യാസക്രമം സമാനമായിക്കാണുന്നു;  25&deg;-35&deg; തെ. അക്ഷാംശ മേഖലയില്‍ ഉച്ചമര്‍ദവും 65&deg; തെ. അക്ഷാംശത്തില്‍ അന്റാര്‍ട്ടിക്കാ വന്‍കരയ്ക്കു തൊട്ടുമുകളിലായി നിമ്നമര്‍ദമേഖലയും രൂപപ്പെട്ടുകാണുന്നു. ഭൂയൌഗിക-വാത(Geostrophic wind)ത്തിന്റെ ഗതി ഇവയ്ക്കിടയ്ക്ക് പ. നിന്നു കിഴക്കോട്ടായിരിക്കണം. പശ്ചിമവാതങ്ങളു(westerlies)ടെ അനര്‍ഗളമായ പ്രവാഹത്തിന് ഇതുകാരണമായിരിക്കുന്നു. ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങള്‍ മിക്കപ്പോഴും കൊടുങ്കാറ്റുകളായി ശക്തിപ്പെടുന്നു. സമുദ്രോപരിതലത്തില്‍ വ. നിന്നു പ്രഭവിച്ച്, തെ.പ. കാറ്റുകളായി ആഞ്ഞടിച്ച്, 65&deg; തെ. അക്ഷാംശത്തിലെത്തുന്നതോടെ ശക്തി ക്ഷയിച്ച്, കി. നിന്നു വീശുന്ന ധ്രുവീയവാതങ്ങളില്‍ (polar easterlies) ലയിക്കുന്നവയാണ് ഈ കൊടുങ്കാറ്റുകള്‍. ഇവമൂലം ദ. ധ്രുവമേഖലയെച്ചുറ്റി പ. നിന്നു കിഴക്കോട്ട് നിരന്തരമായ ജലപ്രവാഹം (Westwind drift) സൃഷ്ടിക്കപ്പെടുന്നു. ഭൂമുഖത്ത് ഏറ്റവും ഉഗ്രമായ കടല്‍ക്ഷോഭങ്ങളുണ്ടാവുന്നത് അന്റാര്‍ട്ടിക് സമുദ്രത്തിലാണ്. തെ. അക്ഷാ. 65&deg; ക്കുതാഴെ ധ്രുവീയ വാതങ്ങളുടെ പ്രാബല്യം വര്‍ധിച്ച്, കാറ്റിന്റെ ഗതി കി. നിന്നു പടിഞ്ഞാറേയ്ക്കാവുന്നു. അന്റാര്‍ട്ടിക്കയുടെ തീരക്കടലുകളിലെ സ്ഥിതി ഇതാണ്. സ്വാഭാവികമായും വന്‍കരയെചുറ്റി കി. നിന്നു പടിഞ്ഞാറേക്ക് താരതമ്യേന ദുര്‍ബലമായ ജലപ്രവാഹം ഉണ്ടായിരിക്കുന്നു. പരിധ്രുവീയ പ്രവാഹത്തിന്റെ നേര്‍വിപരീതദിശയിലുള്ള ഈ പ്രതിഭാസം ഈസ്റ്റ്വിന്‍ഡ് ഡ്രിഫ്റ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്നു. 'ഉപഗ്രഹ-ഡാറ്റാ' സൂചിപ്പിക്കുന്നത് കാറ്റുകളുടെ ദിശയില്‍ കാര്യമായ വ്യതിചലനം ഏര്‍പ്പെടുന്നില്ലെന്നാണ്. ഇവ അത്യധികമായ വേഗതയില്‍ വര്‍ഷംമുഴുവന്‍ വീശുന്നതിനാല്‍ അന്റാര്‍ട്ടിക് സമുദ്രത്തില്‍ തിരമാലകള്‍ക്ക് ഉയരക്കൂടുതലുണ്ടാകുന്നു. തിരകളുടെ ശ.ശ. ഉയരത്തില്‍ സമുദ്രങ്ങളില്‍ ഒന്നാമതു നില്ക്കുന്നത് അന്റാര്‍ട്ടിക് ആണ്.
-
    ഢ. അന്റാര്‍ട്ടിക് ജലത്തിന്റെ സവിശേഷതകളും
+
== അഭിസരണവും അപസരണവും ==
-
ഹിമപിണ്ഡങ്ങളും
+
അന്റാര്‍ട്ടിക് സമുദ്രത്തിന്റെ വ. അതിര് നിര്‍ണയിക്കുന്നത് ഉപോഷ്ണ മേഖലാ-അഭിസരണം (subtropical convergence) ആണ്. ഈ അഭിസരണമേഖലയില്‍ സമുദ്രത്തിലെ താപനിലയിലും ലവണത്വത്തിലും വ. നിന്നു തെക്കോട്ട് ദൃശ്യമാകേണ്ട വ്യതിയാനനിരക്ക് ഏകതാനമായല്ല കാണപ്പെടുന്നത്. അന്റാര്‍ട്ടിക്കയെ ചുറ്റി; അധികം വീതിയില്ലാത്ത ഒരു മേഖലയില്‍ ലവണത 35&deg;/00-യില്‍ നിന്ന് 34.5&deg;/00 ആയിവ്യതിചലിക്കുന്നു; താപനിലയിലും ഈ കുറവുണ്ടാകുന്നു. വായുവിന്റെ വേഗം നന്നെക്കുറഞ്ഞ് നിശ്ചലാവസ്ഥയിലെത്തുന്ന ഒരു മേഖലയും വന്‍കരയ്ക്കു ചുറ്റുമായി രൂപംകൊള്ളുന്നുണ്ട്. ഇതിനു സമാന്തരമായും എന്നാല്‍ ഏതാണ്ട് 5-10&deg;അക്ഷാംശീയ ദൂരം വടക്കായുമാണ് ആദ്യത്തെ മേഖല ഉരുത്തിരിയുന്നത്. ഇതിനെ ഉപോഷ്ണമേഖലാമുഖം (subtropical front) എന്നു വിളിക്കുന്നു. അന്റാര്‍ട്ടിക് അഭിസരണമേഖലയിലും താപ-ലവണതാവ്യതിയാനങ്ങളിലൂടെ വേര്‍തിരിഞ്ഞു നില്ക്കുന്ന ഒരു ഉപമേഖല കാണപ്പെടുന്നു. ഇതിന് അന്റാര്‍ട്ടിക് ധ്രുവീയ-മുഖം (Antartic Polar Front) എന്ന സംജ്ഞ നല്കപ്പെട്ടിരിക്കുന്നു. വന്‍കരാതീരത്തിനും അന്റാര്‍ട്ടിക ധ്രുവീയമുഖത്തിനും ഇടയ്ക്കുളള സമുദ്രഭാഗത്തിനെ 'അന്റാര്‍ട്ടിക് മേഖല' ആയും ഉപോഷ്ണമേഖലാ-മുഖത്തിനും അന്റാര്‍ട്ടിക് ധ്രുവീയ-മുഖത്തിനുമിടയ്ക്കുള്ളതിനെ ഉപ-അന്റാര്‍ട്ടിക് മേഖല (Sub Antractic Zone) ആയും വ്യവഹരിക്കുന്നു. വന്‍കരയോരത്ത് 500 മീ.-ല്‍ താഴെ ആഴമുള്ള ഭാഗങ്ങളില്‍, നന്നെക്കുറച്ച് ലവണതയും സമതാപനിലയുമുള്ള പ്രത്യേകജലപിണ്ഡം രൂപപ്പെട്ടുകാണുന്നു. താപനിലയിലും ലവണതയിലുമുള്ള ഏറ്റക്കുറച്ചില്‍ ജലത്തിന്റെ കീഴ്മേലായുള്ള ഗതിക്കു നിദാനമാകുന്നതുമൂലം സമുദ്രം പ്രക്ഷുബ്ധമായിത്തീരുന്നു. അഭിസരണ മുഖങ്ങളുടെ സ്ഥാനങ്ങളില്‍ സമയാനുക്രമമായ മാറ്റമുണ്ടാകുന്നതു നിമിത്തം പ്രക്ഷുബ്ധാവസ്ഥയും പല ഭാഗങ്ങളിലായി അനുഭവപ്പെടാം.
-
ഢക. ജൈവസമ്പത്ത്
+
അന്റാര്‍ട്ടിക്കാ അപസരണ മേഖലയുടെ പ്രത്യേകത ഇതിലെ ഉയര്‍ന്ന ലവണതയാണ്. മഞ്ഞുരുകി ലയിക്കുന്നതുമൂലം ഉപരിതല ജലത്തില്‍ ലവണത ഉയര്‍ന്നു കാണണമെന്നില്ല; എന്നാല്‍ 150 മീ. താഴ്ചയിലെത്തുന്നതോടെ ലവണതയിലെ ഉച്ചനില അനുഭവസിദ്ധമാകുന്നു. ഉഷ്ണമേഖലാസമുദ്രങ്ങളില്‍നിന്ന് ലവണത കൂടിയ ജലം മധ്യതല-ജലപിണ്ഡ (intermediate watermass)ങ്ങളായാണ് ധ്രുവങ്ങളുടെ നേര്‍ക്ക് ഒഴുകിയെത്തുന്നത്.
-
ക. അധസ്തല പ്രകൃതി. അന്റാര്‍ട്ടിക് ജലസഞ്ചയത്തിന്റെ എല്ലാ മേഖലകളിലും പരിധ്രുവീയ (രശൃരൌാുീഹമൃ) പ്രവാഹത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നു. ഇക്കാരണത്താല്‍ കടല്‍ത്തറയ്ക്ക് ജലപ്രവാഹത്തിന്‍മേല്‍ കൂടുതല്‍ സ്വാധീനം ചെലുത്താനാകുന്നു. . സമുദ്രത്തിലെ അടിത്തട്ടില്‍ നിരപ്പായ മൂന്നു തടങ്ങളും സാമാന്യം ഉയരത്തിലുള്ള മൂന്നു ജലാന്തര മലനിരകളുമുണ്ട്. 4,000 മീ.-ലേറെ ആഴത്തിലുള്ള മൂന്നു തടങ്ങളും (അമുണ്‍സെന്‍, ബെലിങ്ഷാസന്‍, മോര്‍ണിങ്ടണ്‍) അന്റാര്‍ട്ടിക് സമുദ്രത്തിന്റെ പസിഫിക് ഭാഗത്താണ് രൂപംകൊണ്ടിട്ടുള്ളത്. റാസ്കടലില്‍ നിന്നു കിഴക്കോട്ട് തെക്കേ അമേരിക്കന്‍ തീരത്തേക്ക് നീളുന്ന ഇവയെ മൊത്തത്തില്‍ പസഫിക്-അന്റാര്‍ട്ടിക് തടം എന്നു വിശേഷിപ്പിക്കാറുണ്ട്. ഈ തടങ്ങളുടെ വടക്കേ അതിരു നിര്‍ണയിക്കുന്നത് പസിഫിക്-അന്റാര്‍ട്ടിക് റിഡ്ജ്, ഈസ്റ്റ് പസിഫിക് റിഡ്ജ്, ചിലിറൈസ് എന്നീ ജലാന്തര മലനിരകളാണ്. ഈ തടങ്ങളോളം വിസ്തൃതമല്ലാത്ത ആഴക്കടല്‍ തടങ്ങള്‍ (മയ്യമൈഹ യമശിെ) അന്റാര്‍ട്ടിക് സമുദ്രത്തിന്റെ ഇന്ത്യന്‍, അത്ലാന്തിക് സമുദ്രഭാഗങ്ങളിലും രൂപംകൊണ്ടിട്ടുണ്ട്. ടാസ്മേനിയയ്ക്കു താഴെനിന്ന് കെര്‍ഗുലന്‍ പീഠഭൂമിയുടെ ദിശയില്‍ നീളുന്ന 4,000 മീ. ലേറെ താഴ്ചയുള്ള തടത്തിന് ആസ്റ്റ്രേലിയന്‍-അന്റാര്‍ട്ടിക് എന്ന വിശേഷണമാണു നല്കപ്പെട്ടിട്ടുള്ളത്. വെഡല്‍ കടലിനടിയില്‍നിന്ന് കെര്‍ഗുലന്‍ പീഠപ്രദേശം വരെ നീണ്ടുകിടക്കുന്ന തടങ്ങള്‍ എന്‍ഡര്‍ബി, വെഡല്‍ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. അന്റാര്‍ട്ടിക്കിന്റെ ഇന്ത്യന്‍, അത്ലാന്തിക് ശാഖകളില്‍ ഉപസ്ഥിതമായിട്ടുള്ള ഇവയെ പൊതുവേ അത്ലാന്തിക്-ഇന്ത്യന്‍ തടം എന്നു വിളിക്കാറുണ്ട്. 4,000 മീ. ആഴത്തില്‍ ഈ തടങ്ങള്‍ അത്ലാന്തിക്, ഇന്ത്യന്‍ സമുദ്രങ്ങളുടെ പശ്ചിമഭാഗ അധസ്തലങ്ങളുമായി നേരിട്ടുബന്ധപ്പെട്ടിരിക്കുന്നു. ഈദൃശമായ തുടര്‍ച്ച പൂര്‍വ അത്ലാന്തിക്, പസിഫിക് ഭാഗങ്ങളില്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
+
നന്നെ തണുത്ത ജലമാണ് അന്റാര്‍ട്ടിക് സമുദ്രത്തിലുള്ളത്. അതിശൈത്യം മൂലം സമുദ്രത്തിന്റെ തെ. ഭാഗങ്ങളില്‍ വെള്ളം ഉറഞ്ഞ് ഹിമപാളികളുണ്ടാകുന്നു. ഇതിന്റെ ഫലമായി ഉപരിഭാഗത്ത് മഞ്ഞുകട്ടകളും അടിയില്‍ ലവണത്വം കൂടിയ ജലവും സഞ്ചയിക്കപ്പെടുന്നു. സാന്ദ്രതകൂടുന്നതോടെ അഗാധതലങ്ങളില്‍ നിന്ന് ജലം വടക്കോട്ടു പ്രവഹിക്കുന്നു. ഈ ജലസഞ്ചയത്തെ 'അന്റാര്‍ട്ടിക് നിതലജലം' (Antarctic Bottom Water) എന്നു വിളിക്കുന്നു.
-
അന്റാര്‍ട്ടിക് സമുദ്രത്തിന്റെ ഗതികസ്വഭാവങ്ങള്‍ (റ്യിമാശര രവമൃമരലൃേ) നിര്‍ണയിക്കുന്നതില്‍ തടങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനമുള്ളത് സമുദ്രാന്തര-വരമ്പുകള്‍ക്കാണ്. അന്റാര്‍ട്ടിക്കയെ തെ. അമേരിക്കയുമായിബന്ധിപ്പിക്കുന്ന സ്കോഷ്യാ-വരമ്പിന്റെ സ്ഥാനം ഡ്രേക്പാസ്സേജിന് 2,000 കി.മീ. കിഴക്കായിട്ടാണ്. ഈ ഭാഗത്ത് തെ. അമേരിക്കയുടെ ദക്ഷിണാഗ്രം 56ത്ഥ തെ. അക്ഷാംശത്തിലും അന്റാര്‍ട്ടിക് ഉപദ്വീപിന്റെ ഒരു ഭാഗം 63ത്ഥ തെ. അക്ഷാംശത്തിലും എത്തുന്നു. ഇവയ്ക്കിടയില്‍ 2,000 മീറ്ററോളം താഴ്ചയിലാണ് സ്കോഷ്യാ വരമ്പിന്റെ അവസ്ഥിതി. അനേകം ദ്വീപുകളെ ഉള്‍ക്കൊള്ളുന്ന സമുദ്രാന്തര വരമ്പില്‍ അപൂര്‍വമായി 3,000 മീറ്ററിലേറെ ആഴത്തിലുള്ള വിള്ളലുകളുമുണ്ട്. ഏതാണ്ട് 500 മീ. ആഴത്തില്‍, 780 കി.മീ. വീതിയിലാണ് ഡ്രേക്പാസ്സേജിന്റെ അവസ്ഥിതി. ഇതും സ്കോഷ്യാ വരമ്പും ചേര്‍ന്ന് പരിധ്രുവീയ പ്രവാഹത്തെ വലുതായി സ്വാധീനിക്കുന്നു. നന്നെ ആഴം കുറഞ്ഞ ഡ്രേക്പാസ്സേജിലൂടെ തിങ്ങിഞെരുങ്ങി പുറത്തുവരുന്നതോടെ അതിവേഗം പ്രവഹിക്കുന്ന ജലം വരമ്പിനാല്‍ പ്രതിരോധിക്കപ്പെടുന്നത് പ്രവാഹദിശയില്‍ മാറ്റം വരുത്തുന്നതോടൊപ്പം സങ്കീര്‍ണമായ അനേകം പ്രതിഭാസങ്ങള്‍ക്ക് ഹേതുവുമാകുന്നു.
+
ഉഷ്ണകാലത്ത് അന്റാര്‍ട്ടിക് മേഖലയില്‍ അട്ടിയിട്ടിട്ടുള്ള ഹിമപാളികള്‍ ഭാഗികമായി ദ്രവീകരിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ജലത്തിന്റെ താപനിലയ്ക്കൊപ്പം ലവണത കുറയുന്നു. ഈ ജലപിണ്ഡവും വടക്കോട്ടാണ് നീങ്ങുന്നത്. അഭിസരണമേഖലയോളം സമുദ്രജല സ്വഭാവത്തില്‍ ഏകതാനത വരുത്തുവാന്‍ നീരൊഴുക്ക് പര്യാപ്തമാകുന്നു; ഒപ്പം വടക്കുനിന്നുള്ള താപവിസരണത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.
-
കെര്‍ഗുലെന്‍ പീഠഭൂമിയുടെ ഒട്ടുമുക്കാലും ഭാഗങ്ങള്‍ 2,000-3,000 മീ. ആഴത്തിലാണു കിടക്കുന്നത്; ഒറ്റപ്പെട്ട നിലയില്‍  ഏതാനും ചെറുദ്വീപുകളും ഈ ഭാഗങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്നതുകാണാം. പീഠഭൂമിയുടെ നിമഗ്നഭാഗങ്ങള്‍ക്കും അന്റാര്‍ട്ടിക്കയ്ക്കുമിടയില്‍ ഇടുങ്ങിയ വിടവുള്ളതിലൂടെ 3,000 മീ. താഴ്ചയില്‍ ജലസഞ്ചലനത്തിന് സാധ്യതയുണ്ട്. കി. ആസ്റ്റ്രേലിയയ്ക്കും ന്യൂസിലന്‍ഡിനും തെക്കായി പസിഫിക്-അന്റാര്‍ട്ടിക്, ദക്ഷിണ-പൂര്‍വ ഇന്ത്യന്‍, മക്വാറീ എന്നീ പേരുകളിലറിയപ്പെടുന്ന സമുദ്രാന്തരവരമ്പുകള്‍ അവസ്ഥിതമായിരിക്കുന്നു. 3,000 മീ. താഴ്ചയില്‍ ഒഴുകിവരുന്ന പരിധ്രുവീയ പ്രവാഹത്തിന് ഇവ പ്രതിബന്ധം സൃഷ്ടിക്കുന്നു. മക്വാറീ വരമ്പിന്റെ തെ.ഭാഗത്ത് (59ത്ഥ തെ.) മാത്രമേ കടല്‍ത്തറ 3,000 മീ. ആഴത്തില്‍ തുറസ്സായി കിടക്കുന്നുള്ളൂ. ഈ വരമ്പിന്റെ മറ്റു ഭാഗങ്ങള്‍ 2,000 മീ.-ല്‍ കുറഞ്ഞ താഴ്ചയിലാണ് കിടക്കുന്നത്; ഏതാനും ദ്വീപുകളേയും ഉള്‍ക്കൊള്ളുന്നു. ഇതിനു തൊട്ടു തെ. (54ത്ഥ തെ.) വരെ വ്യാപിച്ചുകിടക്കുന്ന ക്യാംപ്ബെല്‍ പീഠപ്രദേശം 1,000 മീ. ആഴത്തിലുള്ള വിസ്തൃതമായ ജലപ്പരപ്പിന് രൂപം നല്കുന്നു. സങ്കീര്‍ണമായ അധസ്തലപ്രകൃതിയും കോരിയോലിസ്ബല(രീൃശീഹശ ളീൃരല)വും ചേര്‍ന്ന്, ഈ ഭാഗത്തു വച്ച് പരിധ്രുവീയ പ്രവാഹത്തിനു വടക്കോട്ടു ദിശാമാറ്റം സംഭവിക്കുന്നതിന് കാരണമാവുന്നു.
+
== വര്‍ഷണവും ഹിമപാതവും ==
-
കക. വാതസഞ്ചരണ വ്യവസ്ഥ. ദക്ഷിണാര്‍ധഗോളത്തിലെ ജലമണ്ഡലത്തില്‍ ഗ്രീഷ്മകാലത്തും ശൈത്യകാലത്തും മര്‍ദനിലയിലെ വിന്യാസക്രമം സമാനമായിക്കാണുന്നു; 25ത്ഥ-35ത്ഥ തെ. അക്ഷാംശ മേഖലയില്‍ ഉച്ചമര്‍ദവും 65ത്ഥ തെ. അക്ഷാംശത്തില്‍ അന്റാര്‍ട്ടിക്കാ വന്‍കരയ്ക്കു തൊട്ടുമുകളിലായി നിമ്നമര്‍ദമേഖലയും രൂപപ്പെട്ടുകാണുന്നു. ഭൂയൌഗിക-വാത(ഏലീൃീുവശര ംശിറ)ത്തിന്റെ ഗതി ഇവയ്ക്കിടയ്ക്ക് പ. നിന്നു കിഴക്കോട്ടായിരിക്കണം. പശ്ചിമവാതങ്ങളു(ംലലൃെേഹശല)ടെ അനര്‍ഗളമായ പ്രവാഹത്തിന് ഇതുകാരണമായിരിക്കുന്നു. ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങള്‍ മിക്കപ്പോഴും കൊടുങ്കാറ്റുകളായി ശക്തിപ്പെടുന്നു. സമുദ്രോപരിതലത്തില്‍ വ. നിന്നു പ്രഭവിച്ച്, തെ.. കാറ്റുകളായി ആഞ്ഞടിച്ച്, 65ത്ഥ തെ. അക്ഷാംശത്തിലെത്തുന്നതോടെ ശക്തി ക്ഷയിച്ച്, കി. നിന്നു വീശുന്ന ധ്രുവീയവാതങ്ങളില്‍ (ുീഹമൃ ലമലൃെേഹശല) ലയിക്കുന്നവയാണ് ഈ കൊടുങ്കാറ്റുകള്‍. ഇവമൂലം ദ. ധ്രുവമേഖലയെച്ചുറ്റി പ. നിന്നു കിഴക്കോട്ട് നിരന്തരമായ ജലപ്രവാഹം (ണലംശിറ റൃശള) സൃഷ്ടിക്കപ്പെടുന്നു. ഭൂമുഖത്ത് ഏറ്റവും ഉഗ്രമായ കടല്‍ക്ഷോഭങ്ങളുണ്ടാവുന്നത് അന്റാര്‍ട്ടിക് സമുദ്രത്തിലാണ്. തെ. അക്ഷാ. 65ത്ഥ ക്കുതാഴെ ധ്രുവീയ വാതങ്ങളുടെ പ്രാബല്യം വര്‍ധിച്ച്, കാറ്റിന്റെ ഗതി കി. നിന്നു പടിഞ്ഞാറേയ്ക്കാവുന്നു. അന്റാര്‍ട്ടിക്കയുടെ തീരക്കടലുകളിലെ സ്ഥിതി ഇതാണ്. സ്വാഭാവികമായും വന്‍കരയെചുറ്റി കി. നിന്നു പടിഞ്ഞാറേക്ക് താരതമ്യേന ദുര്‍ബലമായ ജലപ്രവാഹം ഉണ്ടായിരിക്കുന്നു. പരിധ്രുവീയ പ്രവാഹത്തിന്റെ നേര്‍വിപരീതദിശയിലുള്ള ഈ പ്രതിഭാസം ഈസ്റ്റ്വിന്‍ഡ് ഡ്രിഫ്റ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്നു. 'ഉപഗ്രഹ-ഡാറ്റാ' സൂചിപ്പിക്കുന്നത് കാറ്റുകളുടെ ദിശയില്‍ കാര്യമായ വ്യതിചലനം ഏര്‍പ്പെടുന്നില്ലെന്നാണ്. ഇവ അത്യധികമായ വേഗതയില്‍ വര്‍ഷംമുഴുവന്‍ വീശുന്നതിനാല്‍ അന്റാര്‍ട്ടിക് സമുദ്രത്തില്‍ തിരമാലകള്‍ക്ക് ഉയരക്കൂടുതലുണ്ടാകുന്നു. തിരകളുടെ ശ.ശ. ഉയരത്തില്‍ സമുദ്രങ്ങളില്‍ ഒന്നാമതു നില്ക്കുന്നത് അന്റാര്‍ട്ടിക് ആണ്.
+
ബാഷ്പീകരണത്തിന്റെ തോത് നന്നെ കുറവാകയാല്‍ സമുദ്രത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്കുള്ള ജലവിനിമയം ഗണനീയമായ അളവില്‍ നടക്കുന്നില്ല. എന്നാല്‍ 50&deg; തെ. അക്ഷാംശത്തിന് ഇരുപുറവുമുള്ള മേഖലകളില്‍ നീരാവി നിറഞ്ഞ കാറ്റുകള്‍ പ്രചണ്ഡമായി വീശുന്നത് വാര്‍ഷിക വര്‍ഷണത്തിന്റെ ശ.. തോത് നന്നെ ഉച്ചതമമാക്കുന്നു. ഹിമവര്‍ഷമാണ് ഏറിയകൂറും നടക്കുന്നത്. വര്‍ഷണത്തിന്റെ നേരിട്ടുള്ള പ്രഭാവം ലവണത്വത്തിന്‍മേലാണ് അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് വെള്ളം ഉറയുമ്പോള്‍ അതിലടങ്ങിയിട്ടുള്ള ലവണങ്ങള്‍ അടിഞ്ഞുതാഴുന്നു; വേനല്‍ക്കാലത്ത് മഞ്ഞുരുകി ഉണ്ടാകുന്ന വെള്ളം താരതമ്യേന ശുദ്ധമായിരിക്കും. ഇത് അന്റാര്‍ട്ടിക് സമുദ്രത്തിലെ ഉപരിതല ജലപിണ്ഡത്തിന്റെ ലവണത്വം കുറയുന്നതിന് കാരണമാകുന്നു. ഉഷ്ണകാലത്ത് വന്‍കരയോരത്തോട് അടുത്തുള്ള മേഖലയിലേക്കുമാത്രമായി ഒതുങ്ങുന്ന ഹിമപാളികള്‍ ശൈത്യകാലാന്ത്യത്തോടെ അന്റാര്‍ട്ടിക്കാ വന്‍കരയോളം വിസ്താരത്തില്‍ പുറത്തേക്കു വ്യാപിക്കുന്നു. 1978-87 വര്‍ഷങ്ങളിലെ ഉപഗ്രഹ-നിരീക്ഷണങ്ങളിലൂടെ വെളിവായിരിക്കുന്നത് ഹിമബാധിത മേഖലയുടെ വിസ്തീര്‍ണം ഉഷ്ണകാലത്ത് 3.5 ദശലക്ഷം ച.കി.മീ.ഉം ശൈത്യകാലത്ത് 18 ദശലക്ഷം ച.കി.മീ.ഉം ഉണ്ടെന്നാണ്. ശൈത്യകാലത്ത് ഹിമബാധിതമാകേണ്ട മേഖലകളില്‍ തന്നെ വിസ്തൃതമായ ജലതലങ്ങള്‍ രൂപംകൊണ്ടുകാണാറുണ്ട്. പാളീന്യ എന്നുവിളിക്കപ്പെടുന്ന ഇവ രൂപപ്പെടുന്നതിന്റെ കാരണം വ്യക്തമല്ല. സമുദ്രത്തിലെ മഞ്ഞുമൂടിയ ഭാഗത്തെ 18 ശ.മാ.-ത്തോളം പാളീന്യകളാണെന്ന് കണക്കാക്കപ്പെടുന്നു. ഹിമാവരണത്തിനു വ., തെ. അക്ഷാ. 50&deg; വരെ മഞ്ഞുമലകള്‍ കാണപ്പെടുന്നു. ഒരു ഗ്രീഷ്മകാലത്തിനുള്ളില്‍ ഉരുകിത്തീരാത്തവയാണ് ഇവയില്‍ ഭൂരിഭാഗവും.
-
കകക. അഭിസരണവും അപസരണവും. അന്റാര്‍ട്ടിക് സമുദ്രത്തിന്റെ വ. അതിര് നിര്‍ണയിക്കുന്നത് ഉപോഷ്ണ മേഖലാ-അഭിസരണം (ൌയൃീുശരമഹ ര്ീിലൃഴലിരല) ആണ്. ഈ അഭിസരണമേഖലയില്‍ സമുദ്രത്തിലെ താപനിലയിലും ലവണത്വത്തിലും വ. നിന്നു തെക്കോട്ട് ദൃശ്യമാകേണ്ട വ്യതിയാനനിരക്ക് ഏകതാനമായല്ല കാണപ്പെടുന്നത്. അന്റാര്‍ട്ടിക്കയെ ചുറ്റി; അധികം വീതിയില്ലാത്ത ഒരു മേഖലയില്‍ ലവണത 35ബ്ബ/00-യില്‍ നിന്ന് 34.5ബ്ബ/00 ആയിവ്യതിചലിക്കുന്നു; താപനിലയിലും ഈ കുറവുണ്ടാകുന്നു. വായുവിന്റെ വേഗം നന്നെക്കുറഞ്ഞ് നിശ്ചലാവസ്ഥയിലെത്തുന്ന ഒരു മേഖലയും വന്‍കരയ്ക്കു ചുറ്റുമായി രൂപംകൊള്ളുന്നുണ്ട്. ഇതിനു സമാന്തരമായും എന്നാല്‍ ഏതാണ്ട് 5-10ബ്ബ അക്ഷാംശീയ ദൂരം വടക്കായുമാണ് ആദ്യത്തെ മേഖല ഉരുത്തിരിയുന്നത്. ഇതിനെ ഉപോഷ്ണമേഖലാമുഖം (ൌയൃീുശരമഹ ളൃീി) എന്നു വിളിക്കുന്നു. അന്റാര്‍ട്ടിക് അഭിസരണമേഖലയിലും താപ-ലവണതാവ്യതിയാനങ്ങളിലൂടെ വേര്‍തിരിഞ്ഞു നില്ക്കുന്ന ഒരു ഉപമേഖല കാണപ്പെടുന്നു. ഇതിന് അന്റാര്‍ട്ടിക് ധ്രുവീയ-മുഖം (അിമൃേശേര ജീഹമൃ എൃീി) എന്ന സംജ്ഞ നല്കപ്പെട്ടിരിക്കുന്നു. വന്‍കരാതീരത്തിനും അന്റാര്‍ട്ടിക ധ്രുവീയമുഖത്തിനും ഇടയ്ക്കുളള സമുദ്രഭാഗത്തിനെ 'അന്റാര്‍ട്ടിക് മേഖല' ആയും ഉപോഷ്ണമേഖലാ-മുഖത്തിനും അന്റാര്‍ട്ടിക് ധ്രുവീയ-മുഖത്തിനുമിടയ്ക്കുള്ളതിനെ ഉപ-അന്റാര്‍ട്ടിക് മേഖല (ടൌയ അിമൃേരശേര ദീില) ആയും വ്യവഹരിക്കുന്നു. വന്‍കരയോരത്ത് 500 മീ.-ല്‍ താഴെ ആഴമുള്ള ഭാഗങ്ങളില്‍, നന്നെക്കുറച്ച് ലവണതയും സമതാപനിലയുമുള്ള പ്രത്യേകജലപിണ്ഡം രൂപപ്പെട്ടുകാണുന്നു. താപനിലയിലും ലവണതയിലുമുള്ള ഏറ്റക്കുറച്ചില്‍ ജലത്തിന്റെ കീഴ്മേലായുള്ള ഗതിക്കു നിദാനമാകുന്നതുമൂലം സമുദ്രം പ്രക്ഷുബ്ധമായിത്തീരുന്നു. അഭിസരണ മുഖങ്ങളുടെ സ്ഥാനങ്ങളില്‍ സമയാനുക്രമമായ മാറ്റമുണ്ടാകുന്നതു നിമിത്തം പ്രക്ഷുബ്ധാവസ്ഥയും പല ഭാഗങ്ങളിലായി അനുഭവപ്പെടാം.
+
==അന്റാര്‍ട്ടിക് ജലത്തിന്റെ സവിശേഷതകളും ജലപിണ്ഡങ്ങളും==
-
 
+
-
അന്റാര്‍ട്ടിക്കാ അപസരണ മേഖലയുടെ പ്രത്യേകത ഇതിലെ ഉയര്‍ന്ന ലവണതയാണ്. മഞ്ഞുരുകി ലയിക്കുന്നതുമൂലം ഉപരിതല ജലത്തില്‍ ലവണത ഉയര്‍ന്നു കാണണമെന്നില്ല; എന്നാല്‍ 150 മീ. താഴ്ചയിലെത്തുന്നതോടെ ലവണതയിലെ ഉച്ചനില അനുഭവസിദ്ധമാകുന്നു. ഉഷ്ണമേഖലാസമുദ്രങ്ങളില്‍നിന്ന് ലവണത കൂടിയ ജലം മധ്യതല-ജലപിണ്ഡ (ശിലൃാേലറശമലേ ംമലൃാേമ)ങ്ങളായാണ് ധ്രുവങ്ങളുടെ നേര്‍ക്ക് ഒഴുകിയെത്തുന്നത്.
+
-
 
+
-
നന്നെ തണുത്ത ജലമാണ് അന്റാര്‍ട്ടിക് സമുദ്രത്തിലുള്ളത്. അതിശൈത്യം മൂലം സമുദ്രത്തിന്റെ തെ. ഭാഗങ്ങളില്‍ വെള്ളം ഉറഞ്ഞ് ഹിമപാളികളുണ്ടാകുന്നു. ഇതിന്റെ ഫലമായി ഉപരിഭാഗത്ത് മഞ്ഞുകട്ടകളും അടിയില്‍ ലവണത്വം കൂടിയ ജലവും സഞ്ചയിക്കപ്പെടുന്നു. സാന്ദ്രതകൂടുന്നതോടെ അഗാധതലങ്ങളില്‍ നിന്ന് ജലം വടക്കോട്ടു പ്രവഹിക്കുന്നു. ഈ ജലസഞ്ചയത്തെ 'അന്റാര്‍ട്ടിക് നിതലജലം' (അിമൃേരശേര ആീീാ ണമലൃേ) എന്നു വിളിക്കുന്നു.
+
-
 
+
-
ഉഷ്ണകാലത്ത് അന്റാര്‍ട്ടിക് മേഖലയില്‍ അട്ടിയിട്ടിട്ടുള്ള ഹിമപാളികള്‍ ഭാഗികമായി ദ്രവീകരിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ജലത്തിന്റെ താപനിലയ്ക്കൊപ്പം ലവണത കുറയുന്നു. ഈ ജലപിണ്ഡവും വടക്കോട്ടാണ് നീങ്ങുന്നത്. അഭിസരണമേഖലയോളം സമുദ്രജല സ്വഭാവത്തില്‍ ഏകതാനത വരുത്തുവാന്‍ ഈ നീരൊഴുക്ക് പര്യാപ്തമാകുന്നു; ഒപ്പം വടക്കുനിന്നുള്ള താപവിസരണത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.
+
-
കഢ. വര്‍ഷണവും ഹിമപാതവും. ബാഷ്പീകരണത്തിന്റെ തോത് നന്നെ കുറവാകയാല്‍ സമുദ്രത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്കുള്ള ജലവിനിമയം ഗണനീയമായ അളവില്‍ നടക്കുന്നില്ല. എന്നാല്‍ 50ബ്ബ തെ. അക്ഷാംശത്തിന് ഇരുപുറവുമുള്ള മേഖലകളില്‍ നീരാവി നിറഞ്ഞ കാറ്റുകള്‍ പ്രചണ്ഡമായി വീശുന്നത് വാര്‍ഷിക വര്‍ഷണത്തിന്റെ ശ.ശ. തോത് നന്നെ ഉച്ചതമമാക്കുന്നു. ഹിമവര്‍ഷമാണ് ഏറിയകൂറും നടക്കുന്നത്. വര്‍ഷണത്തിന്റെ നേരിട്ടുള്ള പ്രഭാവം ലവണത്വത്തിന്‍മേലാണ് അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് വെള്ളം ഉറയുമ്പോള്‍ അതിലടങ്ങിയിട്ടുള്ള ലവണങ്ങള്‍ അടിഞ്ഞുതാഴുന്നു; വേനല്‍ക്കാലത്ത് മഞ്ഞുരുകി ഉണ്ടാകുന്ന വെള്ളം താരതമ്യേന ശുദ്ധമായിരിക്കും. ഇത് അന്റാര്‍ട്ടിക് സമുദ്രത്തിലെ ഉപരിതല ജലപിണ്ഡത്തിന്റെ ലവണത്വം കുറയുന്നതിന് കാരണമാകുന്നു. ഉഷ്ണകാലത്ത് വന്‍കരയോരത്തോട് അടുത്തുള്ള മേഖലയിലേക്കുമാത്രമായി ഒതുങ്ങുന്ന ഹിമപാളികള്‍ ശൈത്യകാലാന്ത്യത്തോടെ അന്റാര്‍ട്ടിക്കാ വന്‍കരയോളം വിസ്താരത്തില്‍ പുറത്തേക്കു വ്യാപിക്കുന്നു. 1978-87 വര്‍ഷങ്ങളിലെ ഉപഗ്രഹ-നിരീക്ഷണങ്ങളിലൂടെ വെളിവായിരിക്കുന്നത് ഹിമബാധിത മേഖലയുടെ വിസ്തീര്‍ണം ഉഷ്ണകാലത്ത് 3.5 ദശലക്ഷം ച.കി.മീ.ഉം ശൈത്യകാലത്ത് 18 ദശലക്ഷം ച.കി.മീ.ഉം ഉണ്ടെന്നാണ്. ശൈത്യകാലത്ത് ഹിമബാധിതമാകേണ്ട മേഖലകളില്‍ തന്നെ വിസ്തൃതമായ ജലതലങ്ങള്‍ രൂപംകൊണ്ടുകാണാറുണ്ട്. പാളീന്യ എന്നുവിളിക്കപ്പെടുന്ന ഇവ രൂപപ്പെടുന്നതിന്റെ കാരണം വ്യക്തമല്ല. സമുദ്രത്തിലെ മഞ്ഞുമൂടിയ ഭാഗത്തെ 18 ശ.മാ.-ത്തോളം പാളീന്യകളാണെന്ന് കണക്കാക്കപ്പെടുന്നു. ഹിമാവരണത്തിനു വ., തെ. അക്ഷാ. 50ബ്ബ വരെ മഞ്ഞുമലകള്‍ കാണപ്പെടുന്നു. ഒരു ഗ്രീഷ്മകാലത്തിനുള്ളില്‍ ഉരുകിത്തീരാത്തവയാണ് ഇവയില്‍ ഭൂരിഭാഗവും.
+
ഉത്തര അത്‍ലാന്തിക്കില്‍ നിന്നുള്ള ലവണത കൂടിയ ജലം തെക്കോട്ടൊഴുകി അന്റാര്‍ട്ടിക് നിതലജലവുമായി സന്ധിക്കുന്നതോടെ ഉപരിതലത്തിലേക്ക് ഗതിമാറ്റുന്നു. 2,000 മീ. മുതല്‍ 200 മീ. വരെ ആഴത്തിലുള്ള സമ-ലവണരേഖകള്‍ (isohalines) ഈ ഊര്‍ധ്വമുഖ-ഗതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. അന്റാര്‍ട്ടിക് അപസരണമേഖലയില്‍ 200 മീ. വരെ ആഴത്തിലുള്ള ഉപരിതലജലത്തെ തപിപ്പിക്കുന്നതിനും കെട്ടിക്കിടക്കുന്ന ഹിമസഞ്ചയത്തെ ദ്രവീകരിക്കുന്നതിനും പെയ്തു വീഴുന്ന മഞ്ഞുകട്ടകളെ ഉരുക്കുന്നതിനും ഈ ഊര്‍ധ്വമുഖ പ്രവാഹം പര്യാപ്തമായിരിക്കുന്നു. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ഈ ജലധാര അന്റാര്‍ട്ടിക് ധ്രുവീയ-മുഖത്തിലെത്തി വീണ്ടും താഴുന്നു. വടക്കോട്ടുള്ള ഗതിക്കിടയില്‍ തനതായ സവിശേഷതകള്‍ നഷ്ടപ്പെട്ട് അടിഞ്ഞു താഴുന്ന ഈ ജലമാണ് അന്റാര്‍ട്ടിക് മധ്യതല ജലപിണ്ഡം (Antarctic Intermediate watermass) ആയി മാറുന്നത്.
-
ഢ. അന്റാര്‍ട്ടിക് ജലത്തിന്റെ സവിശേഷതകളും ജലപിണ്ഡങ്ങളും. ഉത്തര അത്ലാന്തിക്കില്‍ നിന്നുള്ള ലവണത കൂടിയ ജലം തെക്കോട്ടൊഴുകി അന്റാര്‍ട്ടിക് നിതലജലവുമായി സന്ധിക്കുന്നതോടെ ഉപരിതലത്തിലേക്ക് ഗതിമാറ്റുന്നു. 2,000 മീ. മുതല്‍ 200 മീ. വരെ ആഴത്തിലുള്ള സമ-ലവണരേഖകള്‍ (ശീവമഹശില) ഈ ഊര്‍ധ്വമുഖ-ഗതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. അന്റാര്‍ട്ടിക് അപസരണമേഖലയില്‍ 200 മീ. വരെ ആഴത്തിലുള്ള ഉപരിതലജലത്തെ തപിപ്പിക്കുന്നതിനും കെട്ടിക്കിടക്കുന്ന ഹിമസഞ്ചയത്തെ ദ്രവീകരിക്കുന്നതിനും പെയ്തു വീഴുന്ന മഞ്ഞുകട്ടകളെ ഉരുക്കുന്നതിനും ഈ ഊര്‍ധ്വമുഖ പ്രവാഹം പര്യാപ്തമായിരിക്കുന്നു. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ഈ ജലധാര അന്റാര്‍ട്ടിക് ധ്രുവീയ-മുഖത്തിലെത്തി വീണ്ടും താഴുന്നു. വടക്കോട്ടുള്ള ഗതിക്കിടയില്‍ തനതായ സവിശേഷതകള്‍ നഷ്ടപ്പെട്ട് അടിഞ്ഞു താഴുന്ന ഈ ജലമാണ് അന്റാര്‍ട്ടിക് മധ്യതല ജലപിണ്ഡം (അിമൃേരശേര കിലൃാേലറശമലേ ംമലൃാേമ) ആയി മാറുന്നത്.
+
അന്റാര്‍ട്ടിക് മേഖലയില്‍ പ്രതലജലത്തിന് നന്നെ താണ താപനില (-1.9&deg;) ആണുള്ളത്. ഗ്രീഷ്മകാലത്തെ മഞ്ഞുരുകല്‍ മൂലം ലവണതയിലും സാരമായ കുറവുണ്ടാകുന്നു. ഇങ്ങനെ കുറഞ്ഞ താപനിലയിലും ലവണതയിലും വര്‍ത്തിക്കുന്ന ജലൌഘത്തെയാണ് അന്റാര്‍ട്ടിക് ഉപരിതലജലം (Antarctic surface water) എന്നു വിശേഷിപ്പിക്കുന്നത്. ഉപ-അന്റാര്‍ട്ടിക് മേഖലയിലേക്കു കടക്കുമ്പോള്‍ സൂര്യാതപത്തിന്റെ അളവ്, വര്‍ഷപാതം, ബാഷ്പീകരണം എന്നിവയില്‍ ഋതുപരമായ വ്യതിയാനങ്ങളുണ്ടാകുന്നതിനാല്‍ ഉപരിതല ജലത്തിന്റെ താപനിലയിലും ലവണത്വത്തിലും വലിയ വ്യതിയാനം ഉണ്ടാകുന്നു. ഗ്രീഷ്മത്തിലും ശൈത്യകാലത്തും താപനില 4&deg;-14&deg;C നിടയിലായി വ്യതിചലിച്ചുകാണുന്നു; ലവണത 33.9-34.9&deg;/00 ആയിരിക്കും. ഗ്രീഷ്മകാലത്ത് ലവണത്വം 33&deg;/00 ആയികുറയുന്നതും അസാധാരണമല്ല. ലവണതയില്‍ മേഖലാപരമായ വ്യത്യാസങ്ങളും ദൃശ്യമാണ്; പസിഫിക് ഭാഗത്ത് ഏറ്റവും കുറഞ്ഞും അത്‍ലാന്തിക് ഭാഗത്ത് നന്നെ കൂടിയും അനുഭവപ്പെടുന്നു.
-
അന്റാര്‍ട്ടിക് മേഖലയില്‍ പ്രതലജലത്തിന് നന്നെ താണ താപനില (-1.9ബ്ബഇ) ആണുള്ളത്. ഗ്രീഷ്മകാലത്തെ മഞ്ഞുരുകല്‍ മൂലം ലവണതയിലും സാരമായ കുറവുണ്ടാകുന്നു. ഇങ്ങനെ കുറഞ്ഞ താപനിലയിലും ലവണതയിലും വര്‍ത്തിക്കുന്ന ജലൌഘത്തെയാണ് അന്റാര്‍ട്ടിക് ഉപരിതലജലം (അിമൃേരശേര ൌൃളമരല ംമലൃേ) എന്നു വിശേഷിപ്പിക്കുന്നത്. ഉപ-അന്റാര്‍ട്ടിക് മേഖലയിലേക്കു കടക്കുമ്പോള്‍ സൂര്യാതപത്തിന്റെ അളവ്, വര്‍ഷപാതം, ബാഷ്പീകരണം എന്നിവയില്‍ ഋതുപരമായ വ്യതിയാനങ്ങളുണ്ടാകുന്നതിനാല്‍ ഉപരിതല ജലത്തിന്റെ താപനിലയിലും ലവണത്വത്തിലും വലിയ വ്യതിയാനം ഉണ്ടാകുന്നു. ഗ്രീഷ്മത്തിലും ശൈത്യകാലത്തും താപനില 4ബ്ബ-14ബ്ബഇ നിടയിലായി വ്യതിചലിച്ചുകാണുന്നു; ലവണത 33.9-34.9ബ്ബ/00 ആയിരിക്കും. ഗ്രീഷ്മകാലത്ത് ലവണത്വം 33ബ്ബ/00 ആയികുറയുന്നതും അസാധാരണമല്ല. ലവണതയില്‍ മേഖലാപരമായ വ്യത്യാസങ്ങളും ദൃശ്യമാണ്; പസിഫിക് ഭാഗത്ത് ഏറ്റവും കുറഞ്ഞും അത്ലാന്തിക് ഭാഗത്ത് നന്നെ കൂടിയും അനുഭവപ്പെടുന്നു.
+
സങ്കീര്‍ണ പ്രക്രിയകളിലൂടെ രൂപം കൊള്ളുന്ന അനേകം ജലസഞ്ചയങ്ങളുടെ സമ്മിശ്രണത്തിലൂടെയാണ് അന്റാര്‍ട്ടിക് നിതലജലം ഉണ്ടാകുന്നത്. -1.9&deg;C താപനിലയിലും 34.7-34.9&deg;C/00 ലവണതയിലും വര്‍ത്തിക്കുന്ന നിതലജലം ഭാഗികമായി പരിധ്രുവീയ പ്രവാഹവുമായി കൂടിക്കലരുന്നു. ഇതിന്റെ പരിണതഫലം പരിധ്രുവീയ പ്രവാഹത്തില്‍ നിന്ന് 0.3&deg;C ഊഷ്മാവിലും 34.7&deg;C/00 ലവണതയിലുമുളള ജലം പസിഫിക്, അത്‍ലാന്തിക്, ഇന്ത്യന്‍ എന്നീ മൂന്നു സമുദ്രങ്ങളിലേക്കും ഒഴുകുന്നുവെന്നതാണ്.
-
സങ്കീര്‍ണ പ്രക്രിയകളിലൂടെ രൂപം കൊള്ളുന്ന അനേകം ജലസഞ്ചയങ്ങളുടെ സമ്മിശ്രണത്തിലൂടെയാണ് അന്റാര്‍ട്ടിക് നിതലജലം ഉണ്ടാകുന്നത്. -1.9ബ്ബഇ താപനിലയിലും 34.7-34.9ബ്ബ/00 ലവണതയിലും വര്‍ത്തിക്കുന്ന നിതലജലം ഭാഗികമായി പരിധ്രുവീയ പ്രവാഹവുമായി കൂടിക്കലരുന്നു. ഇതിന്റെ പരിണതഫലം പരിധ്രുവീയ പ്രവാഹത്തില്‍ നിന്ന് 0.3ബ്ബഇ ഊഷ്മാവിലും 34.7ബ്ബ/00 ലവണതയിലുമുളള ജലം പസിഫിക്, അത്ലാന്തിക്, ഇന്ത്യന്‍ എന്നീ മൂന്നു സമുദ്രങ്ങളിലേക്കും ഒഴുകുന്നുവെന്നതാണ്.
+
==ജൈവസമ്പത്ത്==
-
ഢക. ജൈവസമ്പത്ത്. നിരന്തരമായ ജലസഞ്ചരണവും മിശ്രണവും മൂലം ഈ സമുദ്രം പോഷകസമൃദ്ധമായിരിക്കുന്നു. തന്നിമിത്തം ജൈവോത്പന്നങ്ങളാല്‍ സമ്പന്നമാണ് അന്റാര്‍ട്ടിക് സമുദ്രം. സൂര്യപ്രകാശം ലഭ്യമായ മാസങ്ങളില്‍ പ്രാഥമികോത്പാദനം വിപുലമായി നടക്കുന്നു. സമുദ്രത്തിലും പരിസരങ്ങളിലുമായി പ്ളവകങ്ങളുടെ ബാഹുല്യം ഇതരജീവജാലങ്ങളുടെ വളര്‍ച്ചയ്ക്കു പ്രോത്സാഹകമാണ്. ചെറുമത്സ്യങ്ങള്‍ മുതല്‍ തിമിംഗലം വരെയുള്ള കടല്‍ജന്തുക്കളും വിവിധയിനം പക്ഷികളും ധാരാളമായി വളരുന്നു. ലോകത്തിലെ തിമിംഗല വേട്ടയില്‍ 70 ശ.മാ.-വും നടന്നിരുന്നത് അന്റാര്‍ട്ടിക് സമുദ്രത്തിലായിരുന്നു. അനിയന്ത്രിതമായ വേട്ടയാടലിലൂടെ ഫിന്‍, ബ്ളൂ എന്നീയിനം തിമിംഗലങ്ങള്‍ വംശനാശത്തോളം എത്തിയിരുന്നു. ഇപ്പോള്‍ തിമിംഗലവേട്ട അന്താരാഷ്ട്രധാരണയിലൂടെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. സീലുകളും ഈ ദുര്‍വിധിയെ നേരിടുകയാണ്; രോമംനല്കുന്ന ജന്തുയിനങ്ങള്‍ മിക്കവാറും അന്യംനിന്നുപോയിരിക്കുന്നു. ഈ സമുദ്രത്തിലെ ജീവികളില്‍ ഏറിയവയും തദ്ദേശീയങ്ങളാണ്; ഇവ മറ്റു സമുദ്രങ്ങളില്‍ കാണപ്പെടുന്നില്ല.
+
നിരന്തരമായ ജലസഞ്ചരണവും മിശ്രണവും മൂലം ഈ സമുദ്രം പോഷകസമൃദ്ധമായിരിക്കുന്നു. തന്നിമിത്തം ജൈവോത്പന്നങ്ങളാല്‍ സമ്പന്നമാണ് അന്റാര്‍ട്ടിക് സമുദ്രം. സൂര്യപ്രകാശം ലഭ്യമായ മാസങ്ങളില്‍ പ്രാഥമികോത്പാദനം വിപുലമായി നടക്കുന്നു. സമുദ്രത്തിലും പരിസരങ്ങളിലുമായി പ്ളവകങ്ങളുടെ ബാഹുല്യം ഇതരജീവജാലങ്ങളുടെ വളര്‍ച്ചയ്ക്കു പ്രോത്സാഹകമാണ്. ചെറുമത്സ്യങ്ങള്‍ മുതല്‍ തിമിംഗലം വരെയുള്ള കടല്‍ജന്തുക്കളും വിവിധയിനം പക്ഷികളും ധാരാളമായി വളരുന്നു. ലോകത്തിലെ തിമിംഗല വേട്ടയില്‍ 70 ശ.മാ.-വും നടന്നിരുന്നത് അന്റാര്‍ട്ടിക് സമുദ്രത്തിലായിരുന്നു. അനിയന്ത്രിതമായ വേട്ടയാടലിലൂടെ ഫിന്‍, ബ്ളൂ എന്നീയിനം തിമിംഗലങ്ങള്‍ വംശനാശത്തോളം എത്തിയിരുന്നു. ഇപ്പോള്‍ തിമിംഗലവേട്ട അന്താരാഷ്ട്രധാരണയിലൂടെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. സീലുകളും ഈ ദുര്‍വിധിയെ നേരിടുകയാണ്; രോമംനല്കുന്ന ജന്തുയിനങ്ങള്‍ മിക്കവാറും അന്യംനിന്നുപോയിരിക്കുന്നു. ഈ സമുദ്രത്തിലെ ജീവികളില്‍ ഏറിയവയും തദ്ദേശീയങ്ങളാണ്; ഇവ മറ്റു സമുദ്രങ്ങളില്‍ കാണപ്പെടുന്നില്ല.
-
അന്റാര്‍ട്ടിക്കയോടു ചേര്‍ന്നുള്ള ഈ സമുദ്രത്തിന്റെ വന്‍കരയോരം താരതമ്യേന വിസ്തൃതമാണ്. പ. വെഡല്‍ കടലിനടുത്ത് കരയോരത്തിന്റെ വീതി 450 കി.മീ. വരും. ഈ ഭാഗങ്ങള്‍ മിക്കവാറും ഹിമാവൃതങ്ങളാണ്. റാസ് ഐസ് ഷെല്‍ഫ് (ഞീ കരല വെലഹള) എന്നറിയപ്പെടുന്ന ഹിമാനിക്ക് 2 ലക്ഷം ച.കി.മീ. വ്യാപ്തിയുണ്ട്.
+
അന്റാര്‍ട്ടിക്കയോടു ചേര്‍ന്നുള്ള ഈ സമുദ്രത്തിന്റെ വന്‍കരയോരം താരതമ്യേന വിസ്തൃതമാണ്. പ. വെഡല്‍ കടലിനടുത്ത് കരയോരത്തിന്റെ വീതി 450 കി.മീ. വരും. ഈ ഭാഗങ്ങള്‍ മിക്കവാറും ഹിമാവൃതങ്ങളാണ്. റാസ് ഐസ് ഷെല്‍ഫ് (Rose ice shelf) എന്നറിയപ്പെടുന്ന ഹിമാനിക്ക് 2 ലക്ഷം ച.കി.മീ. വ്യാപ്തിയുണ്ട്.
-
അന്റാര്‍ട്ടിക് സമുദ്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം തെ. അമേരിക്കയ്ക്കും അന്റാര്‍ട്ടിക്കയ്ക്കുമിടയ്ക്കുള്ള ഡ്രേക് പാസ്സേജ് ആണ്. ഈ സമുദ്രത്തില്‍ ദ്വീപുകള്‍ താരതമ്യേന കുറവാണ്. പ. അന്റാര്‍ട്ടിക്കയിലെ ദ്വീപസമൂഹങ്ങളാണ് പ്രധാനപ്പെട്ടവ. കേപ്ഹോണ്‍, അലക്സാണ്ടര്‍ 1, സൌത്ത് ഷെട്ട്ലന്‍ഡ് എന്നിവയ്ക്കും ഭാഗികമായി സൌത്ത് ജോര്‍ജിയ, സൌത്ത് സാന്‍ഡ്വിച്ച്, സൌത്ത് ഓര്‍ക്നി എന്നിവയ്ക്കും മാത്രമാണ് സമ്പദ്പ്രാധാന്യം കൈവന്നിട്ടുള്ളത്.
+
അന്റാര്‍ട്ടിക് സമുദ്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം തെ. അമേരിക്കയ്ക്കും അന്റാര്‍ട്ടിക്കയ്ക്കുമിടയ്ക്കുള്ള ഡ്രേക് പാസ്സേജ് ആണ്. ഈ സമുദ്രത്തില്‍ ദ്വീപുകള്‍ താരതമ്യേന കുറവാണ്. പ. അന്റാര്‍ട്ടിക്കയിലെ ദ്വീപസമൂഹങ്ങളാണ് പ്രധാനപ്പെട്ടവ. കേപ്ഹോണ്‍, അലക്സാണ്ടര്‍ 1, സൌത്ത് ഷെട്ട്‍ലന്‍ഡ് എന്നിവയ്ക്കും ഭാഗികമായി സൌത്ത് ജോര്‍ജിയ, സൌത്ത് സാന്‍ഡ്വിച്ച്, സൌത്ത് ഓര്‍ക്നി എന്നിവയ്ക്കും മാത്രമാണ് സമ്പദ്പ്രാധാന്യം കൈവന്നിട്ടുള്ളത്.
-
ശാസ്ത്രഗവേഷണങ്ങളില്‍ അന്റാര്‍ട്ടിക്കയ്ക്കൊപ്പം അന്റാര്‍ട്ടിക് സമുദ്രവും അന്താരാഷ്ട്രസഹകരണത്തിന്റെ വേദിയായി മാറിയിരിക്കുന്നു. 55ബ്ബക്കു തെക്കുള്ള എല്ലാ പഠനങ്ങളുടേയും ചുമതല വഹിക്കുന്നത് സ്പെഷ്യല്‍ കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ച് (ടുലരശമഹ ഇീാാശലേേല ീി അിമൃേരശേര ഞലലെമൃരവടഇഅഞ) ആണ്. അന്താരാഷ്ട്രധാരണയുടെ ലിഖിതരൂപമായ അന്റാര്‍ട്ടിക് ഉടമ്പടി (അിമൃേരശേര ഠൃലമ്യ) പ്രകാരം ഈ സമുദ്രം സമാധാനമേഖലയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
+
ശാസ്ത്രഗവേഷണങ്ങളില്‍ അന്റാര്‍ട്ടിക്കയ്ക്കൊപ്പം അന്റാര്‍ട്ടിക് സമുദ്രവും അന്താരാഷ്ട്രസഹകരണത്തിന്റെ വേദിയായി മാറിയിരിക്കുന്നു. 55&deg;ക്കു തെക്കുള്ള എല്ലാ പഠനങ്ങളുടേയും ചുമതല വഹിക്കുന്നത് സ്പെഷ്യല്‍ കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ച് (Special Committee on Antarctic Research-SCAR) ആണ്. അന്താരാഷ്ട്രധാരണയുടെ ലിഖിതരൂപമായ അന്റാര്‍ട്ടിക് ഉടമ്പടി (Antarctic Treaty) പ്രകാരം ഈ സമുദ്രം സമാധാനമേഖലയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, എന്‍.ജെ.കെ. നായര്‍)
(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, എന്‍.ജെ.കെ. നായര്‍)
 +
[[category:സമുദ്രം]]

Current revision as of 12:10, 26 നവംബര്‍ 2014

ഉള്ളടക്കം

അന്റാര്‍ട്ടിക് സമുദ്രം

Antarctic Ocean

അന്റാര്‍ട്ടിക്കാ വന്‍കരയെ വലയം ചെയ്തുകിടക്കുന്നതും ദ. അക്ഷാ. 55° ക്ക് തെ. ഭാഗത്തുള്ളതുമായ ജലമണ്ഡലഭാഗം.ദക്ഷിണ സമുദ്രം എന്നും അറിയപ്പെടുന്നു. സമുദ്രവിജ്ഞാനീയപരമായി അത്‍ലാന്തിക്, പസിഫിക്, ഇന്ത്യന്‍ എന്നീ മൂന്നു സമുദ്രങ്ങള്‍ക്കേ ദക്ഷിണാര്‍ധഗോളത്തില്‍ അംഗീകാരമുള്ളൂ. എന്നാല്‍ തെ. അക്ഷാ. 550 ക്ക് താഴെ ഈ മൂന്നു സമുദ്രങ്ങളും സമാന ലക്ഷണങ്ങളുള്ളവയും മുകളിലുള്ള ഭാഗങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തങ്ങളുമാണ്. ഈ അക്ഷാംശത്തിനും അന്റാര്‍ട്ടിക്കാ തീരത്തിനുമിടക്കുള്ള സമുദ്രഭാഗമാണ് അന്റാര്‍ട്ടിക് സമുദ്രമെന്നറിയപ്പെടുന്നത്. ബ്രിട്ടിഷ് അഡ്മിറാലിറ്റി ചാര്‍ട്ടു പ്രകാരം ഇതിന്റെ മൊത്തം വിസ്തൃതി 32,248,000 ച.കി.മീ. ആണ്; ശ.ശ. ആഴം 3,701 മീ.-ഉം. അന്റാര്‍ട്ടിക് അഭിസരണം (Antarctic Convergence) ആണ് അന്റാര്‍ട്ടിക് സമുദ്രത്തെ മറ്റു സമുദ്രങ്ങളില്‍ നിന്നു വേര്‍തിരിക്കുന്നത്. പല ഭാഗങ്ങളിലും വിവിധ അക്ഷാംശങ്ങളിലായി കാണുന്ന അഭിസരണമേഖല തെ. അക്ഷാ. 42° മുതല്‍ 62° വരെയാണ് ഇത്തരത്തില്‍ വ്യതിചലിക്കുന്നത്.

അധസ്തല പ്രകൃതി

അന്റാര്‍ട്ടിക് ജലസഞ്ചയത്തിന്റെ എല്ലാ മേഖലകളിലും പരിധ്രുവീയ (circumpolar) പ്രവാഹത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നു. ഇക്കാരണത്താല്‍ കടല്‍ത്തറയ്ക്ക് ജലപ്രവാഹത്തിന്‍മേല്‍ കൂടുതല്‍ സ്വാധീനം ചെലുത്താനാകുന്നു. ദ. സമുദ്രത്തിലെ അടിത്തട്ടില്‍ നിരപ്പായ മൂന്നു തടങ്ങളും സാമാന്യം ഉയരത്തിലുള്ള മൂന്നു ജലാന്തര മലനിരകളുമുണ്ട്. 4,000 മീ.-ലേറെ ആഴത്തിലുള്ള മൂന്നു തടങ്ങളും (അമുണ്‍സെന്‍, ബെലിങ്ഷാസന്‍, മോര്‍ണിങ്ടണ്‍) അന്റാര്‍ട്ടിക് സമുദ്രത്തിന്റെ പസിഫിക് ഭാഗത്താണ് രൂപംകൊണ്ടിട്ടുള്ളത്. റാസ്കടലില്‍ നിന്നു കിഴക്കോട്ട് തെക്കേ അമേരിക്കന്‍ തീരത്തേക്ക് നീളുന്ന ഇവയെ മൊത്തത്തില്‍ പസഫിക്-അന്റാര്‍ട്ടിക് തടം എന്നു വിശേഷിപ്പിക്കാറുണ്ട്. ഈ തടങ്ങളുടെ വടക്കേ അതിരു നിര്‍ണയിക്കുന്നത് പസിഫിക്-അന്റാര്‍ട്ടിക് റിഡ്ജ്, ഈസ്റ്റ് പസിഫിക് റിഡ്ജ്, ചിലിറൈസ് എന്നീ ജലാന്തര മലനിരകളാണ്. ഈ തടങ്ങളോളം വിസ്തൃതമല്ലാത്ത ആഴക്കടല്‍ തടങ്ങള്‍ (abyssal basins) അന്റാര്‍ട്ടിക് സമുദ്രത്തിന്റെ ഇന്ത്യന്‍, അത്‍ലാന്തിക് സമുദ്രഭാഗങ്ങളിലും രൂപംകൊണ്ടിട്ടുണ്ട്. ടാസ്മേനിയയ്ക്കു താഴെനിന്ന് കെര്‍ഗുലന്‍ പീഠഭൂമിയുടെ ദിശയില്‍ നീളുന്ന 4,000 മീ. ലേറെ താഴ്ചയുള്ള തടത്തിന് ആസ്റ്റ്രേലിയന്‍-അന്റാര്‍ട്ടിക് എന്ന വിശേഷണമാണു നല്കപ്പെട്ടിട്ടുള്ളത്. വെഡല്‍ കടലിനടിയില്‍നിന്ന് കെര്‍ഗുലന്‍ പീഠപ്രദേശം വരെ നീണ്ടുകിടക്കുന്ന തടങ്ങള്‍ എന്‍ഡര്‍ബി, വെഡല്‍ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. അന്റാര്‍ട്ടിക്കിന്റെ ഇന്ത്യന്‍, അത്‍ലാന്തിക് ശാഖകളില്‍ ഉപസ്ഥിതമായിട്ടുള്ള ഇവയെ പൊതുവേ അത്‍ലാന്തിക്-ഇന്ത്യന്‍ തടം എന്നു വിളിക്കാറുണ്ട്. 4,000 മീ. ആഴത്തില്‍ ഈ തടങ്ങള്‍ അത്‍ലാന്തിക്, ഇന്ത്യന്‍ സമുദ്രങ്ങളുടെ പശ്ചിമഭാഗ അധസ്തലങ്ങളുമായി നേരിട്ടുബന്ധപ്പെട്ടിരിക്കുന്നു. ഈദൃശമായ തുടര്‍ച്ച പൂര്‍വ അത്‍ലാന്തിക്, പസിഫിക് ഭാഗങ്ങളില്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

അന്റാര്‍ട്ടിക് സമുദ്രത്തിന്റെ ഗതികസ്വഭാവങ്ങള്‍ (dynamic characters) നിര്‍ണയിക്കുന്നതില്‍ തടങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനമുള്ളത് സമുദ്രാന്തര-വരമ്പുകള്‍ക്കാണ്. അന്റാര്‍ട്ടിക്കയെ തെ. അമേരിക്കയുമായിബന്ധിപ്പിക്കുന്ന സ്കോഷ്യാ-വരമ്പിന്റെ സ്ഥാനം ഡ്രേക്പാസ്സേജിന് 2,000 കി.മീ. കിഴക്കായിട്ടാണ്. ഈ ഭാഗത്ത് തെ. അമേരിക്കയുടെ ദക്ഷിണാഗ്രം 56° തെ. അക്ഷാംശത്തിലും അന്റാര്‍ട്ടിക് ഉപദ്വീപിന്റെ ഒരു ഭാഗം 63° തെ. അക്ഷാംശത്തിലും എത്തുന്നു. ഇവയ്ക്കിടയില്‍ 2,000 മീറ്ററോളം താഴ്ചയിലാണ് സ്കോഷ്യാ വരമ്പിന്റെ അവസ്ഥിതി. അനേകം ദ്വീപുകളെ ഉള്‍ക്കൊള്ളുന്ന ഈ സമുദ്രാന്തര വരമ്പില്‍ അപൂര്‍വമായി 3,000 മീറ്ററിലേറെ ആഴത്തിലുള്ള വിള്ളലുകളുമുണ്ട്. ഏതാണ്ട് 500 മീ. ആഴത്തില്‍, 780 കി.മീ. വീതിയിലാണ് ഡ്രേക്പാസ്സേജിന്റെ അവസ്ഥിതി. ഇതും സ്കോഷ്യാ വരമ്പും ചേര്‍ന്ന് പരിധ്രുവീയ പ്രവാഹത്തെ വലുതായി സ്വാധീനിക്കുന്നു. നന്നെ ആഴം കുറഞ്ഞ ഡ്രേക്പാസ്സേജിലൂടെ തിങ്ങിഞെരുങ്ങി പുറത്തുവരുന്നതോടെ അതിവേഗം പ്രവഹിക്കുന്ന ജലം വരമ്പിനാല്‍ പ്രതിരോധിക്കപ്പെടുന്നത് പ്രവാഹദിശയില്‍ മാറ്റം വരുത്തുന്നതോടൊപ്പം സങ്കീര്‍ണമായ അനേകം പ്രതിഭാസങ്ങള്‍ക്ക് ഹേതുവുമാകുന്നു.

കെര്‍ഗുലെന്‍ പീഠഭൂമിയുടെ ഒട്ടുമുക്കാലും ഭാഗങ്ങള്‍ 2,000-3,000 മീ. ആഴത്തിലാണു കിടക്കുന്നത്; ഒറ്റപ്പെട്ട നിലയില്‍ ഏതാനും ചെറുദ്വീപുകളും ഈ ഭാഗങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്നതുകാണാം. പീഠഭൂമിയുടെ നിമഗ്നഭാഗങ്ങള്‍ക്കും അന്റാര്‍ട്ടിക്കയ്ക്കുമിടയില്‍ ഇടുങ്ങിയ വിടവുള്ളതിലൂടെ 3,000 മീ. താഴ്ചയില്‍ ജലസഞ്ചലനത്തിന് സാധ്യതയുണ്ട്. കി. ആസ്റ്റ്രേലിയയ്ക്കും ന്യൂസിലന്‍ഡിനും തെക്കായി പസിഫിക്-അന്റാര്‍ട്ടിക്, ദക്ഷിണ-പൂര്‍വ ഇന്ത്യന്‍, മക്വാറീ എന്നീ പേരുകളിലറിയപ്പെടുന്ന സമുദ്രാന്തരവരമ്പുകള്‍ അവസ്ഥിതമായിരിക്കുന്നു. 3,000 മീ. താഴ്ചയില്‍ ഒഴുകിവരുന്ന പരിധ്രുവീയ പ്രവാഹത്തിന് ഇവ പ്രതിബന്ധം സൃഷ്ടിക്കുന്നു. മക്വാറീ വരമ്പിന്റെ തെ.ഭാഗത്ത് (59° തെ.) മാത്രമേ കടല്‍ത്തറ 3,000 മീ. ആഴത്തില്‍ തുറസ്സായി കിടക്കുന്നുള്ളൂ. ഈ വരമ്പിന്റെ മറ്റു ഭാഗങ്ങള്‍ 2,000 മീ.-ല്‍ കുറഞ്ഞ താഴ്ചയിലാണ് കിടക്കുന്നത്; ഏതാനും ദ്വീപുകളേയും ഉള്‍ക്കൊള്ളുന്നു. ഇതിനു തൊട്ടു തെ. (54° തെ.) വരെ വ്യാപിച്ചുകിടക്കുന്ന ക്യാംപ്ബെല്‍ പീഠപ്രദേശം 1,000 മീ. ആഴത്തിലുള്ള വിസ്തൃതമായ ജലപ്പരപ്പിന് രൂപം നല്കുന്നു. സങ്കീര്‍ണമായ അധസ്തലപ്രകൃതിയും കോരിയോലിസ്ബല(coriolis force)വും ചേര്‍ന്ന്, ഈ ഭാഗത്തു വച്ച് പരിധ്രുവീയ പ്രവാഹത്തിനു വടക്കോട്ടു ദിശാമാറ്റം സംഭവിക്കുന്നതിന് കാരണമാവുന്നു.

വാതസഞ്ചരണ വ്യവസ്ഥ

ദക്ഷിണാര്‍ധഗോളത്തിലെ ജലമണ്ഡലത്തില്‍ ഗ്രീഷ്മകാലത്തും ശൈത്യകാലത്തും മര്‍ദനിലയിലെ വിന്യാസക്രമം സമാനമായിക്കാണുന്നു; 25°-35° തെ. അക്ഷാംശ മേഖലയില്‍ ഉച്ചമര്‍ദവും 65° തെ. അക്ഷാംശത്തില്‍ അന്റാര്‍ട്ടിക്കാ വന്‍കരയ്ക്കു തൊട്ടുമുകളിലായി നിമ്നമര്‍ദമേഖലയും രൂപപ്പെട്ടുകാണുന്നു. ഭൂയൌഗിക-വാത(Geostrophic wind)ത്തിന്റെ ഗതി ഇവയ്ക്കിടയ്ക്ക് പ. നിന്നു കിഴക്കോട്ടായിരിക്കണം. പശ്ചിമവാതങ്ങളു(westerlies)ടെ അനര്‍ഗളമായ പ്രവാഹത്തിന് ഇതുകാരണമായിരിക്കുന്നു. ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങള്‍ മിക്കപ്പോഴും കൊടുങ്കാറ്റുകളായി ശക്തിപ്പെടുന്നു. സമുദ്രോപരിതലത്തില്‍ വ. നിന്നു പ്രഭവിച്ച്, തെ.പ. കാറ്റുകളായി ആഞ്ഞടിച്ച്, 65° തെ. അക്ഷാംശത്തിലെത്തുന്നതോടെ ശക്തി ക്ഷയിച്ച്, കി. നിന്നു വീശുന്ന ധ്രുവീയവാതങ്ങളില്‍ (polar easterlies) ലയിക്കുന്നവയാണ് ഈ കൊടുങ്കാറ്റുകള്‍. ഇവമൂലം ദ. ധ്രുവമേഖലയെച്ചുറ്റി പ. നിന്നു കിഴക്കോട്ട് നിരന്തരമായ ജലപ്രവാഹം (Westwind drift) സൃഷ്ടിക്കപ്പെടുന്നു. ഭൂമുഖത്ത് ഏറ്റവും ഉഗ്രമായ കടല്‍ക്ഷോഭങ്ങളുണ്ടാവുന്നത് അന്റാര്‍ട്ടിക് സമുദ്രത്തിലാണ്. തെ. അക്ഷാ. 65° ക്കുതാഴെ ധ്രുവീയ വാതങ്ങളുടെ പ്രാബല്യം വര്‍ധിച്ച്, കാറ്റിന്റെ ഗതി കി. നിന്നു പടിഞ്ഞാറേയ്ക്കാവുന്നു. അന്റാര്‍ട്ടിക്കയുടെ തീരക്കടലുകളിലെ സ്ഥിതി ഇതാണ്. സ്വാഭാവികമായും വന്‍കരയെചുറ്റി കി. നിന്നു പടിഞ്ഞാറേക്ക് താരതമ്യേന ദുര്‍ബലമായ ജലപ്രവാഹം ഉണ്ടായിരിക്കുന്നു. പരിധ്രുവീയ പ്രവാഹത്തിന്റെ നേര്‍വിപരീതദിശയിലുള്ള ഈ പ്രതിഭാസം ഈസ്റ്റ്വിന്‍ഡ് ഡ്രിഫ്റ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്നു. 'ഉപഗ്രഹ-ഡാറ്റാ' സൂചിപ്പിക്കുന്നത് കാറ്റുകളുടെ ദിശയില്‍ കാര്യമായ വ്യതിചലനം ഏര്‍പ്പെടുന്നില്ലെന്നാണ്. ഇവ അത്യധികമായ വേഗതയില്‍ വര്‍ഷംമുഴുവന്‍ വീശുന്നതിനാല്‍ അന്റാര്‍ട്ടിക് സമുദ്രത്തില്‍ തിരമാലകള്‍ക്ക് ഉയരക്കൂടുതലുണ്ടാകുന്നു. തിരകളുടെ ശ.ശ. ഉയരത്തില്‍ സമുദ്രങ്ങളില്‍ ഒന്നാമതു നില്ക്കുന്നത് അന്റാര്‍ട്ടിക് ആണ്.

അഭിസരണവും അപസരണവും

അന്റാര്‍ട്ടിക് സമുദ്രത്തിന്റെ വ. അതിര് നിര്‍ണയിക്കുന്നത് ഉപോഷ്ണ മേഖലാ-അഭിസരണം (subtropical convergence) ആണ്. ഈ അഭിസരണമേഖലയില്‍ സമുദ്രത്തിലെ താപനിലയിലും ലവണത്വത്തിലും വ. നിന്നു തെക്കോട്ട് ദൃശ്യമാകേണ്ട വ്യതിയാനനിരക്ക് ഏകതാനമായല്ല കാണപ്പെടുന്നത്. അന്റാര്‍ട്ടിക്കയെ ചുറ്റി; അധികം വീതിയില്ലാത്ത ഒരു മേഖലയില്‍ ലവണത 35°/00-യില്‍ നിന്ന് 34.5°/00 ആയിവ്യതിചലിക്കുന്നു; താപനിലയിലും ഈ കുറവുണ്ടാകുന്നു. വായുവിന്റെ വേഗം നന്നെക്കുറഞ്ഞ് നിശ്ചലാവസ്ഥയിലെത്തുന്ന ഒരു മേഖലയും വന്‍കരയ്ക്കു ചുറ്റുമായി രൂപംകൊള്ളുന്നുണ്ട്. ഇതിനു സമാന്തരമായും എന്നാല്‍ ഏതാണ്ട് 5-10°അക്ഷാംശീയ ദൂരം വടക്കായുമാണ് ആദ്യത്തെ മേഖല ഉരുത്തിരിയുന്നത്. ഇതിനെ ഉപോഷ്ണമേഖലാമുഖം (subtropical front) എന്നു വിളിക്കുന്നു. അന്റാര്‍ട്ടിക് അഭിസരണമേഖലയിലും താപ-ലവണതാവ്യതിയാനങ്ങളിലൂടെ വേര്‍തിരിഞ്ഞു നില്ക്കുന്ന ഒരു ഉപമേഖല കാണപ്പെടുന്നു. ഇതിന് അന്റാര്‍ട്ടിക് ധ്രുവീയ-മുഖം (Antartic Polar Front) എന്ന സംജ്ഞ നല്കപ്പെട്ടിരിക്കുന്നു. വന്‍കരാതീരത്തിനും അന്റാര്‍ട്ടിക ധ്രുവീയമുഖത്തിനും ഇടയ്ക്കുളള സമുദ്രഭാഗത്തിനെ 'അന്റാര്‍ട്ടിക് മേഖല' ആയും ഉപോഷ്ണമേഖലാ-മുഖത്തിനും അന്റാര്‍ട്ടിക് ധ്രുവീയ-മുഖത്തിനുമിടയ്ക്കുള്ളതിനെ ഉപ-അന്റാര്‍ട്ടിക് മേഖല (Sub Antractic Zone) ആയും വ്യവഹരിക്കുന്നു. വന്‍കരയോരത്ത് 500 മീ.-ല്‍ താഴെ ആഴമുള്ള ഭാഗങ്ങളില്‍, നന്നെക്കുറച്ച് ലവണതയും സമതാപനിലയുമുള്ള പ്രത്യേകജലപിണ്ഡം രൂപപ്പെട്ടുകാണുന്നു. താപനിലയിലും ലവണതയിലുമുള്ള ഏറ്റക്കുറച്ചില്‍ ജലത്തിന്റെ കീഴ്മേലായുള്ള ഗതിക്കു നിദാനമാകുന്നതുമൂലം സമുദ്രം പ്രക്ഷുബ്ധമായിത്തീരുന്നു. അഭിസരണ മുഖങ്ങളുടെ സ്ഥാനങ്ങളില്‍ സമയാനുക്രമമായ മാറ്റമുണ്ടാകുന്നതു നിമിത്തം പ്രക്ഷുബ്ധാവസ്ഥയും പല ഭാഗങ്ങളിലായി അനുഭവപ്പെടാം.

അന്റാര്‍ട്ടിക്കാ അപസരണ മേഖലയുടെ പ്രത്യേകത ഇതിലെ ഉയര്‍ന്ന ലവണതയാണ്. മഞ്ഞുരുകി ലയിക്കുന്നതുമൂലം ഉപരിതല ജലത്തില്‍ ലവണത ഉയര്‍ന്നു കാണണമെന്നില്ല; എന്നാല്‍ 150 മീ. താഴ്ചയിലെത്തുന്നതോടെ ലവണതയിലെ ഉച്ചനില അനുഭവസിദ്ധമാകുന്നു. ഉഷ്ണമേഖലാസമുദ്രങ്ങളില്‍നിന്ന് ലവണത കൂടിയ ജലം മധ്യതല-ജലപിണ്ഡ (intermediate watermass)ങ്ങളായാണ് ധ്രുവങ്ങളുടെ നേര്‍ക്ക് ഒഴുകിയെത്തുന്നത്.

നന്നെ തണുത്ത ജലമാണ് അന്റാര്‍ട്ടിക് സമുദ്രത്തിലുള്ളത്. അതിശൈത്യം മൂലം സമുദ്രത്തിന്റെ തെ. ഭാഗങ്ങളില്‍ വെള്ളം ഉറഞ്ഞ് ഹിമപാളികളുണ്ടാകുന്നു. ഇതിന്റെ ഫലമായി ഉപരിഭാഗത്ത് മഞ്ഞുകട്ടകളും അടിയില്‍ ലവണത്വം കൂടിയ ജലവും സഞ്ചയിക്കപ്പെടുന്നു. സാന്ദ്രതകൂടുന്നതോടെ അഗാധതലങ്ങളില്‍ നിന്ന് ജലം വടക്കോട്ടു പ്രവഹിക്കുന്നു. ഈ ജലസഞ്ചയത്തെ 'അന്റാര്‍ട്ടിക് നിതലജലം' (Antarctic Bottom Water) എന്നു വിളിക്കുന്നു.

ഉഷ്ണകാലത്ത് അന്റാര്‍ട്ടിക് മേഖലയില്‍ അട്ടിയിട്ടിട്ടുള്ള ഹിമപാളികള്‍ ഭാഗികമായി ദ്രവീകരിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ജലത്തിന്റെ താപനിലയ്ക്കൊപ്പം ലവണത കുറയുന്നു. ഈ ജലപിണ്ഡവും വടക്കോട്ടാണ് നീങ്ങുന്നത്. അഭിസരണമേഖലയോളം സമുദ്രജല സ്വഭാവത്തില്‍ ഏകതാനത വരുത്തുവാന്‍ ഈ നീരൊഴുക്ക് പര്യാപ്തമാകുന്നു; ഒപ്പം വടക്കുനിന്നുള്ള താപവിസരണത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.

വര്‍ഷണവും ഹിമപാതവും

ബാഷ്പീകരണത്തിന്റെ തോത് നന്നെ കുറവാകയാല്‍ സമുദ്രത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്കുള്ള ജലവിനിമയം ഗണനീയമായ അളവില്‍ നടക്കുന്നില്ല. എന്നാല്‍ 50° തെ. അക്ഷാംശത്തിന് ഇരുപുറവുമുള്ള മേഖലകളില്‍ നീരാവി നിറഞ്ഞ കാറ്റുകള്‍ പ്രചണ്ഡമായി വീശുന്നത് വാര്‍ഷിക വര്‍ഷണത്തിന്റെ ശ.ശ. തോത് നന്നെ ഉച്ചതമമാക്കുന്നു. ഹിമവര്‍ഷമാണ് ഏറിയകൂറും നടക്കുന്നത്. വര്‍ഷണത്തിന്റെ നേരിട്ടുള്ള പ്രഭാവം ലവണത്വത്തിന്‍മേലാണ് അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് വെള്ളം ഉറയുമ്പോള്‍ അതിലടങ്ങിയിട്ടുള്ള ലവണങ്ങള്‍ അടിഞ്ഞുതാഴുന്നു; വേനല്‍ക്കാലത്ത് മഞ്ഞുരുകി ഉണ്ടാകുന്ന വെള്ളം താരതമ്യേന ശുദ്ധമായിരിക്കും. ഇത് അന്റാര്‍ട്ടിക് സമുദ്രത്തിലെ ഉപരിതല ജലപിണ്ഡത്തിന്റെ ലവണത്വം കുറയുന്നതിന് കാരണമാകുന്നു. ഉഷ്ണകാലത്ത് വന്‍കരയോരത്തോട് അടുത്തുള്ള മേഖലയിലേക്കുമാത്രമായി ഒതുങ്ങുന്ന ഹിമപാളികള്‍ ശൈത്യകാലാന്ത്യത്തോടെ അന്റാര്‍ട്ടിക്കാ വന്‍കരയോളം വിസ്താരത്തില്‍ പുറത്തേക്കു വ്യാപിക്കുന്നു. 1978-87 വര്‍ഷങ്ങളിലെ ഉപഗ്രഹ-നിരീക്ഷണങ്ങളിലൂടെ വെളിവായിരിക്കുന്നത് ഹിമബാധിത മേഖലയുടെ വിസ്തീര്‍ണം ഉഷ്ണകാലത്ത് 3.5 ദശലക്ഷം ച.കി.മീ.ഉം ശൈത്യകാലത്ത് 18 ദശലക്ഷം ച.കി.മീ.ഉം ഉണ്ടെന്നാണ്. ശൈത്യകാലത്ത് ഹിമബാധിതമാകേണ്ട മേഖലകളില്‍ തന്നെ വിസ്തൃതമായ ജലതലങ്ങള്‍ രൂപംകൊണ്ടുകാണാറുണ്ട്. പാളീന്യ എന്നുവിളിക്കപ്പെടുന്ന ഇവ രൂപപ്പെടുന്നതിന്റെ കാരണം വ്യക്തമല്ല. സമുദ്രത്തിലെ മഞ്ഞുമൂടിയ ഭാഗത്തെ 18 ശ.മാ.-ത്തോളം പാളീന്യകളാണെന്ന് കണക്കാക്കപ്പെടുന്നു. ഹിമാവരണത്തിനു വ., തെ. അക്ഷാ. 50° വരെ മഞ്ഞുമലകള്‍ കാണപ്പെടുന്നു. ഒരു ഗ്രീഷ്മകാലത്തിനുള്ളില്‍ ഉരുകിത്തീരാത്തവയാണ് ഇവയില്‍ ഭൂരിഭാഗവും.

അന്റാര്‍ട്ടിക് ജലത്തിന്റെ സവിശേഷതകളും ജലപിണ്ഡങ്ങളും

ഉത്തര അത്‍ലാന്തിക്കില്‍ നിന്നുള്ള ലവണത കൂടിയ ജലം തെക്കോട്ടൊഴുകി അന്റാര്‍ട്ടിക് നിതലജലവുമായി സന്ധിക്കുന്നതോടെ ഉപരിതലത്തിലേക്ക് ഗതിമാറ്റുന്നു. 2,000 മീ. മുതല്‍ 200 മീ. വരെ ആഴത്തിലുള്ള സമ-ലവണരേഖകള്‍ (isohalines) ഈ ഊര്‍ധ്വമുഖ-ഗതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. അന്റാര്‍ട്ടിക് അപസരണമേഖലയില്‍ 200 മീ. വരെ ആഴത്തിലുള്ള ഉപരിതലജലത്തെ തപിപ്പിക്കുന്നതിനും കെട്ടിക്കിടക്കുന്ന ഹിമസഞ്ചയത്തെ ദ്രവീകരിക്കുന്നതിനും പെയ്തു വീഴുന്ന മഞ്ഞുകട്ടകളെ ഉരുക്കുന്നതിനും ഈ ഊര്‍ധ്വമുഖ പ്രവാഹം പര്യാപ്തമായിരിക്കുന്നു. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ഈ ജലധാര അന്റാര്‍ട്ടിക് ധ്രുവീയ-മുഖത്തിലെത്തി വീണ്ടും താഴുന്നു. വടക്കോട്ടുള്ള ഗതിക്കിടയില്‍ തനതായ സവിശേഷതകള്‍ നഷ്ടപ്പെട്ട് അടിഞ്ഞു താഴുന്ന ഈ ജലമാണ് അന്റാര്‍ട്ടിക് മധ്യതല ജലപിണ്ഡം (Antarctic Intermediate watermass) ആയി മാറുന്നത്.

അന്റാര്‍ട്ടിക് മേഖലയില്‍ പ്രതലജലത്തിന് നന്നെ താണ താപനില (-1.9°) ആണുള്ളത്. ഗ്രീഷ്മകാലത്തെ മഞ്ഞുരുകല്‍ മൂലം ലവണതയിലും സാരമായ കുറവുണ്ടാകുന്നു. ഇങ്ങനെ കുറഞ്ഞ താപനിലയിലും ലവണതയിലും വര്‍ത്തിക്കുന്ന ജലൌഘത്തെയാണ് അന്റാര്‍ട്ടിക് ഉപരിതലജലം (Antarctic surface water) എന്നു വിശേഷിപ്പിക്കുന്നത്. ഉപ-അന്റാര്‍ട്ടിക് മേഖലയിലേക്കു കടക്കുമ്പോള്‍ സൂര്യാതപത്തിന്റെ അളവ്, വര്‍ഷപാതം, ബാഷ്പീകരണം എന്നിവയില്‍ ഋതുപരമായ വ്യതിയാനങ്ങളുണ്ടാകുന്നതിനാല്‍ ഉപരിതല ജലത്തിന്റെ താപനിലയിലും ലവണത്വത്തിലും വലിയ വ്യതിയാനം ഉണ്ടാകുന്നു. ഗ്രീഷ്മത്തിലും ശൈത്യകാലത്തും താപനില 4°-14°C നിടയിലായി വ്യതിചലിച്ചുകാണുന്നു; ലവണത 33.9-34.9°/00 ആയിരിക്കും. ഗ്രീഷ്മകാലത്ത് ലവണത്വം 33°/00 ആയികുറയുന്നതും അസാധാരണമല്ല. ലവണതയില്‍ മേഖലാപരമായ വ്യത്യാസങ്ങളും ദൃശ്യമാണ്; പസിഫിക് ഭാഗത്ത് ഏറ്റവും കുറഞ്ഞും അത്‍ലാന്തിക് ഭാഗത്ത് നന്നെ കൂടിയും അനുഭവപ്പെടുന്നു.

സങ്കീര്‍ണ പ്രക്രിയകളിലൂടെ രൂപം കൊള്ളുന്ന അനേകം ജലസഞ്ചയങ്ങളുടെ സമ്മിശ്രണത്തിലൂടെയാണ് അന്റാര്‍ട്ടിക് നിതലജലം ഉണ്ടാകുന്നത്. -1.9°C താപനിലയിലും 34.7-34.9°C/00 ലവണതയിലും വര്‍ത്തിക്കുന്ന നിതലജലം ഭാഗികമായി പരിധ്രുവീയ പ്രവാഹവുമായി കൂടിക്കലരുന്നു. ഇതിന്റെ പരിണതഫലം പരിധ്രുവീയ പ്രവാഹത്തില്‍ നിന്ന് 0.3°C ഊഷ്മാവിലും 34.7°C/00 ലവണതയിലുമുളള ജലം പസിഫിക്, അത്‍ലാന്തിക്, ഇന്ത്യന്‍ എന്നീ മൂന്നു സമുദ്രങ്ങളിലേക്കും ഒഴുകുന്നുവെന്നതാണ്.

ജൈവസമ്പത്ത്

നിരന്തരമായ ജലസഞ്ചരണവും മിശ്രണവും മൂലം ഈ സമുദ്രം പോഷകസമൃദ്ധമായിരിക്കുന്നു. തന്നിമിത്തം ജൈവോത്പന്നങ്ങളാല്‍ സമ്പന്നമാണ് അന്റാര്‍ട്ടിക് സമുദ്രം. സൂര്യപ്രകാശം ലഭ്യമായ മാസങ്ങളില്‍ പ്രാഥമികോത്പാദനം വിപുലമായി നടക്കുന്നു. സമുദ്രത്തിലും പരിസരങ്ങളിലുമായി പ്ളവകങ്ങളുടെ ബാഹുല്യം ഇതരജീവജാലങ്ങളുടെ വളര്‍ച്ചയ്ക്കു പ്രോത്സാഹകമാണ്. ചെറുമത്സ്യങ്ങള്‍ മുതല്‍ തിമിംഗലം വരെയുള്ള കടല്‍ജന്തുക്കളും വിവിധയിനം പക്ഷികളും ധാരാളമായി വളരുന്നു. ലോകത്തിലെ തിമിംഗല വേട്ടയില്‍ 70 ശ.മാ.-വും നടന്നിരുന്നത് അന്റാര്‍ട്ടിക് സമുദ്രത്തിലായിരുന്നു. അനിയന്ത്രിതമായ വേട്ടയാടലിലൂടെ ഫിന്‍, ബ്ളൂ എന്നീയിനം തിമിംഗലങ്ങള്‍ വംശനാശത്തോളം എത്തിയിരുന്നു. ഇപ്പോള്‍ തിമിംഗലവേട്ട അന്താരാഷ്ട്രധാരണയിലൂടെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. സീലുകളും ഈ ദുര്‍വിധിയെ നേരിടുകയാണ്; രോമംനല്കുന്ന ജന്തുയിനങ്ങള്‍ മിക്കവാറും അന്യംനിന്നുപോയിരിക്കുന്നു. ഈ സമുദ്രത്തിലെ ജീവികളില്‍ ഏറിയവയും തദ്ദേശീയങ്ങളാണ്; ഇവ മറ്റു സമുദ്രങ്ങളില്‍ കാണപ്പെടുന്നില്ല.

അന്റാര്‍ട്ടിക്കയോടു ചേര്‍ന്നുള്ള ഈ സമുദ്രത്തിന്റെ വന്‍കരയോരം താരതമ്യേന വിസ്തൃതമാണ്. പ. വെഡല്‍ കടലിനടുത്ത് കരയോരത്തിന്റെ വീതി 450 കി.മീ. വരും. ഈ ഭാഗങ്ങള്‍ മിക്കവാറും ഹിമാവൃതങ്ങളാണ്. റാസ് ഐസ് ഷെല്‍ഫ് (Rose ice shelf) എന്നറിയപ്പെടുന്ന ഹിമാനിക്ക് 2 ലക്ഷം ച.കി.മീ. വ്യാപ്തിയുണ്ട്.

അന്റാര്‍ട്ടിക് സമുദ്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം തെ. അമേരിക്കയ്ക്കും അന്റാര്‍ട്ടിക്കയ്ക്കുമിടയ്ക്കുള്ള ഡ്രേക് പാസ്സേജ് ആണ്. ഈ സമുദ്രത്തില്‍ ദ്വീപുകള്‍ താരതമ്യേന കുറവാണ്. പ. അന്റാര്‍ട്ടിക്കയിലെ ദ്വീപസമൂഹങ്ങളാണ് പ്രധാനപ്പെട്ടവ. കേപ്ഹോണ്‍, അലക്സാണ്ടര്‍ 1, സൌത്ത് ഷെട്ട്‍ലന്‍ഡ് എന്നിവയ്ക്കും ഭാഗികമായി സൌത്ത് ജോര്‍ജിയ, സൌത്ത് സാന്‍ഡ്വിച്ച്, സൌത്ത് ഓര്‍ക്നി എന്നിവയ്ക്കും മാത്രമാണ് സമ്പദ്പ്രാധാന്യം കൈവന്നിട്ടുള്ളത്.

ശാസ്ത്രഗവേഷണങ്ങളില്‍ അന്റാര്‍ട്ടിക്കയ്ക്കൊപ്പം അന്റാര്‍ട്ടിക് സമുദ്രവും അന്താരാഷ്ട്രസഹകരണത്തിന്റെ വേദിയായി മാറിയിരിക്കുന്നു. 55°ക്കു തെക്കുള്ള എല്ലാ പഠനങ്ങളുടേയും ചുമതല വഹിക്കുന്നത് സ്പെഷ്യല്‍ കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ച് (Special Committee on Antarctic Research-SCAR) ആണ്. അന്താരാഷ്ട്രധാരണയുടെ ലിഖിതരൂപമായ അന്റാര്‍ട്ടിക് ഉടമ്പടി (Antarctic Treaty) പ്രകാരം ഈ സമുദ്രം സമാധാനമേഖലയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍