This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനസ്തേഷ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:34, 4 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.66.62 (സംവാദം)

അനസ്തേഷ്യ

അിമലവെേലശെമ


സംവേദനശക്തി നഷ്ടപ്പെടുന്ന അവസ്ഥ. സാധാരണയായി ശസ്ത്രക്രിയ ചെയ്യുമ്പോള്‍ വേദന അറിയാതിരിക്കുന്നതിന് ഈ അവസ്ഥ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ തലച്ചോറിന്റയോ സുഷുമ്നയുടെയോ ചില രോഗങ്ങള്‍ മൂലവും ഈ അവസ്ഥ ഉണ്ടാകാം. ഈ അവസ്ഥയുണ്ടാക്കുന്ന പ്രക്രിയയ്ക്കും അനസ്തേഷ്യ എന്ന പദം ഉപയോഗിക്കാറുണ്ട്. ഔഷധചികിത്സകൊണ്ടു പ്രയോജനം കിട്ടാത്ത സന്നിയെ നിയന്ത്രിക്കുന്നതിന് അനസ്തേഷ്യ ഉപയോഗിക്കുന്നു. അനസ്തേഷ്യ നല്കിയാല്‍ പേശികള്‍ക്കു പൂര്‍ണമായ അയവും (ൃലഹമഃമശീിേ) ശക്തിക്ഷയവും ഉണ്ടാകുന്നു. ചില ഉദരരോഗങ്ങളില്‍ അനസ്തേഷ്യ കൊടുത്തു പേശികള്‍ക്ക് അയവ് ഉണ്ടാക്കിയാല്‍ മാത്രമേ രോഗനിര്‍ണയനം സാധ്യമാവുകയുള്ളു.


ചരിത്രം. പ്രാചീനകാലം മുതല്‍ വേദന ഇല്ലാതാക്കുന്നതിനുള്ള ഒരു ഔഷധത്തിനുവേണ്ടി മനുഷ്യന്‍ അന്വേഷണം നടത്തിക്കൊണ്ടിരുന്നു. 1846-ല്‍ സര്‍ വില്യം ഐ.ജി. മോര്‍ട്ടണ്‍ രോഗികള്‍ക്ക് ഈഥര്‍ (ഋവേലൃ) നല്കി ശസ്ത്രക്രിയാസമയത്തെ വേദന ഇല്ലാതാക്കാമെന്നു തെളിയിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് ഒലിവര്‍ ഹോംസ് ഇതിന് 'അനസ്തേഷ്യ' എന്നു പേരു നല്കി (ഒ. 16, 1846). 1800-ല്‍ത്തന്നെ ഹംഫ്രി ഡേവി നൈട്രസ് ഓക്സൈഡിന്റെ നിശ്ചേതക സ്വഭാവങ്ങള്‍ മനസ്സിലാക്കുകയും ശസ്ത്രക്രിയ വേദനാരഹിതമാക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഹോറേസ് വെല്‍സ് നൈട്രസ് ഓക്സൈഡ് ഉപയോഗിച്ചു വേദന ഇല്ലാതാക്കി തന്റെ പല്ല് എടുപ്പിക്കുകയുണ്ടായി. എങ്കിലും ഹംഫ്രി ഡേവിയുടെ നിര്‍ദേശങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല. 1846-ല്‍ റോബിന്‍സണ്‍ എന്നൊരു ദന്തവൈദ്യനും ലിസ്റ്റര്‍ എന്നൊരു സര്‍ജനും ആദ്യമായി ഈഥര്‍ നല്കി ഇംഗ്ളണ്ടില്‍ ഒരു ശസ്ത്രക്രിയ നടത്തി. ഇതേത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ക്ക് ഈഥര്‍ നല്കുക എന്നത് ഒരു പതിവായിത്തീര്‍ന്നു. 1847-ല്‍ സര്‍ ജെയിംസ് വൈ. സിംപ്സണ്‍ ആദ്യമായി ഗര്‍ഭിണികള്‍ക്ക് പ്രസവസമയത്ത് അനസ്തേഷ്യ നല്കി. ക്രമേണ ഇതൊരു പതിവായി മാറി. ഇതേ വര്‍ഷത്തില്‍ തന്നെ ഇദ്ദേഹം ക്ളോറോഫോമിന്റെ അനസ്തറ്റിക് സ്വഭാവങ്ങള്‍ കണ്ടുപിടിക്കുകയും വെളിപ്പെടുത്തുകയും ചെയ്തു. 1860-67-ല്‍ അമേരിക്കയില്‍ നൈട്രസ്ഓക്സൈഡ് പ്രചാരത്തില്‍ വന്നു. സ്ഥാനിക അനസ്തേഷ്യ (ഘീരമഹ അിലവെേലശെമ) ആദ്യമായി ഉപയോഗിച്ചത് 1884-ല്‍ കാള്‍ കെല്ലര്‍ ആണെന്നു കരുതപ്പെടുന്നു.


അനസ്തേഷ്യ നല്കുന്ന ഡോക്ടറെ അനസ്തറ്റിസ്റ്റ് (അിലവെേലശേ) അഥവാ അനസ്തേഷ്യോളജിസ്റ്റ് (അിമലവെേലശീെഹീഴശ) എന്ന് പറയുന്നു; അനസ്തേഷ്യ ഉണ്ടാക്കുന്ന ഔഷധങ്ങളെ അനസ്തറ്റിക് ഔഷധങ്ങള്‍ (നിശ്ചേതകങ്ങള്‍) എന്നും. ആധുനിക രീതിയിലുള്ള ശസ്ത്രക്രിയയില്‍ അനസ്തറ്റിസ്റ്റിന് പ്രമുഖമായ ഒരു പങ്കാണുള്ളത്.


വകഭേദങ്ങള്‍. അനസ്തേഷ്യ പലതരത്തിലുണ്ട്. ശസ്ത്രക്രിയയ്ക്കുവേണ്ടി നല്കുന്ന അനസ്തേഷ്യ നാലായി തരം തിരിയ്ക്കാം. - ജനറല്‍ അനസ്തേഷ്യ, റീജിയനല്‍ അനസ്തേഷ്യ (ഞലഴശീിമഹ), ലോക്കല്‍ അനസ്തേഷ്യ (സ്ഥാനിക അനസ്തേഷ്യ), മയക്കം (ലെറമശീിേ).


രോഗിയെ പൂര്‍ണമായി ബോധം കെടുത്തുകയാണ് ജനറല്‍ അനസ്തേഷ്യയില്‍ ചെയ്യുന്നത്. ഒപ്പം പേശികള്‍ക്ക് പൂര്‍ണമായ ശക്തിക്ഷയവും അയവും ഉണ്ടാക്കുന്നു. ഇതിനുവേണ്ടി തലച്ചോറിലെ കോശങ്ങളെ തളര്‍ത്തുന്നു. റീജിയനല്‍ അനസ്തേഷ്യയില്‍ ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്തേയ്ക്കു പോകുന്ന ഒരുകൂട്ടം നാഡികളെയാണ് മരവിപ്പിക്കുന്നത്. ഇതുമൂലം അത്രയും ഭാഗത്ത് സംവേദനശേഷി ഇല്ലാതാവും. പക്ഷേ രോഗിയുടെ ബോധം കെടുകയില്ല. സ്ഥാനിക അനസ്തേഷ്യയില്‍ (ഘീരമഹ) ശരീരത്തിലെ വളരെ കൃത്യമായ ഒരു ഭാഗം മാത്രമാണ് താത്ക്കാലികമായി മരവിപ്പിക്കുക. തൊലിക്കു താഴെ മരുന്നു കുത്തിവച്ച് ഇത് സാധ്യമാക്കാവുന്നതാണ്.


സുഷുമ്നാ നാഡി, നാഡീ വ്യവസ്ഥ, മസ്തിഷ്കമൂലം, സെറിബ്രല്‍ കോര്‍ട്ടക്സ് എന്നിവയെയാണ് അനസ്തേഷ്യാ മരുന്നുകള്‍ ബാധിക്കുന്നത്. മസ്തിഷ്ക മൂലവും നാഡീവ്യവസ്ഥയും തളരുന്നതോടെ രോഗിയുടെ ബോധം നശിക്കും. സുഷുമ്നാ നാഡി തളരുമ്പോള്‍ ശരീരത്തിന്റെ ചലനശേഷി നഷ്ടമാവും.

  ജനറല്‍ അനസ്തേഷ്യ
  നിശ്വസനം (കിവമഹമശീിേ). അനസ്തറ്റിക് ഔഷധങ്ങളെ ശ്വസിപ്പിച്ചാണ് ഈ അവസ്ഥ ഉണ്ടാക്കിയെടുക്കുന്നത്. വാതകങ്ങളോ ലയനസ്വഭാവമുളള മറ്റു ഔഷധങ്ങളോ ആണ് ഇതിനുപയോഗിക്കുന്നത്. ഒരു കുഴലിലൂടെ ശ്വസനനാളിയിലേക്കു നിശ്ചേതക ഔഷധങ്ങള്‍ നല്കുകയാണ് പതിവ്. ഔഷധങ്ങളിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡിനെ നീക്കം ചെയ്യാന്‍ സോഡാക്കാരം (ടീറമ ഹശാല) അവയില്‍ ചേര്‍ക്കാറുണ്ട്.


അനസ്തേഷ്യ സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് 1844 മുതല്‍ നൈട്രസ് ഓക്സൈഡാണ് ഉപയോഗിച്ചിരുന്നത്. 1847-ല്‍ ക്ളോറോഫോം പ്രചാരത്തില്‍ വന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തേയും ശ്വസനപ്രക്രിയയേയും തടസ്സപ്പെടുത്താനുള്ള സാധ്യത ക്ളോറോഫോമിനു കൂടുതലാണ്. അതുകൊണ്ട് ക്ളോറോഫോം ഇപ്പോള്‍ ഉപയോഗിക്കാറില്ല. ഒരു അനസ്തറ്റിക്കായി ഉപയോഗിച്ചിരുന്ന ഈഥൈല്‍ ക്ളോറൈഡ് (ഋവ്യേഹ രവഹീൃശറല) ക്ളോറോഫോമിന്റെ ദോഷഫലങ്ങള്‍ പ്രകടിപ്പിക്കുക കാരണം പില്ക്കാലങ്ങളില്‍ ശരീരത്തിന്റെ ഉപരിതലത്തെ മരവിപ്പിക്കാനുള്ള ഒരു ഔഷധമായാണ് ഉപയോഗിക്കുന്നത്. ശ്വസന അനസ്തേഷ്യയില്‍ ഡൈ-ഈഥൈല്‍ ഈഥര്‍ (ഉശലവ്യേഹ ലവേലൃ) പ്രാധാന്യം അര്‍ഹിക്കുന്നു. 1923-ല്‍ എഥിലീന്‍ എന്നൊരു സ്ഫോടകവാതകം ഉപയോഗത്തില്‍ വന്നു. നൈട്രസ് ഓക്സൈഡിനെക്കാള്‍ ശക്തി കൂടിയ വാതകമാണിത്. ഇതിനോടൊപ്പം ധാരാളം ഓക്സിജനും ഉപയോഗിക്കാം. 1934-ല്‍ സൈക്ളോപ്രൊപ്പയിന്‍ (ഇ്യരഹീുൃീുമില) പ്രചാരത്തില്‍ വന്നു. കൂടുതല്‍ ശക്തവും സ്ഫോടനാത്മകവുമായ ഒരു വാതകമാണിത്. ഇതിന്റെകൂടെ കൂടുതല്‍ ഓക്സിജന്‍ ഉപയോഗിക്കാനും കഴിയും.


1950-നുശേഷം ഹാലോത്തെയിന്‍ (ഒമഹീവേമില) എന്ന ഒരൌഷധം ഉപയോഗിക്കപ്പെട്ടുവരുന്നു. നിറമില്ലാത്തതും നല്ല മണമുള്ളതുമായ ഇത് സ്ഫോടകശക്തിയുള്ളതല്ല. ഇതും കുറ്റമറ്റതെന്നു പറയാന്‍ വയ്യ. ഇപ്പോള്‍ പ്രചാരത്തിലുള്ള വാതകരൂപത്തിലുള്ള അനസ്തെറ്റിക് മരുന്നുകള്‍ സെവാ ഫ്ളൂറേന്‍ (ടല്മളഹൌൃമില) എന്‍ഫ്ളൂറേന്‍ (ഋിളഹൌൃമില) ഈസോഫ്ളൂറേന്‍ (കീളഹൌൃമില) ഡെസ്ഫ്ളൂറേന്‍ (ഉലളെഹൌൃമില) എന്നിവയാണ്.


മലാശയ അനസ്തേഷ്യ (ഞലരമേഹ അിമലവെേലശെമ). മലാശയത്തിലൂടെ അനസ്തറ്റിക് ഔഷധങ്ങള്‍ നല്കി അബോധാവസ്ഥ സൃഷ്ടിക്കാന്‍ കഴിയും. ഈഥര്‍, ബ്രോമിത്താള്‍ (ആൃീാലവീേഹ), പാരാല്‍ഡിഹൈഡ് (ജമൃമഹറലവ്യറല), ബാര്‍ബിറ്റുറേറ്റുകള്‍ (ആമൃയശൌൃമലേ) എന്നീ ഔഷധങ്ങള്‍ ഈ ആവശ്യത്തിനുപയോഗിക്കുന്നു.


അന്തഃസിരീയ അനസ്തേഷ്യ (കിൃമ്ലിീൌ അിമലവെേലശെമ). അന്തഃസിരീയമായി നിശ്ചേതക ഔഷധങ്ങള്‍ കുത്തിവച്ചാണ് ഇത് സാധിക്കുന്നത്. രക്തത്തിലേക്കു നേരിട്ട് ഔഷധങ്ങളെ കടത്തിവിടുന്ന ഈ രീതി യുദ്ധകാലാവസരങ്ങളില്‍ വളരെ പ്രയോജനമുള്ളതായി തെളിഞ്ഞിട്ടുണ്ട്. തയോപെന്റാള്‍ (ഠവശീുലിമേഹ), ബാര്‍ബിറ്റുറേറ്റുകള്‍ (ആമൃയശൌൃമലേ), കെറ്റാമിന്‍ (ഗലമോശില), ഇറ്റോമിഡേറ്റ് (ഋീാശറമലേ), മീതോഹെക്സിറ്റാള്‍ (ങലവീേവലഃശമേഹ), പ്രോപോഫോള്‍ (ജൃീുീളീഹ) എന്നിവയാണ് പ്രധാനമായും ഇതിന് ഉപയോഗിക്കുന്നത്.


സ്ഥാനിക അനസ്തേഷ്യ. സ്ഥാനിക അനസ്തേഷ്യയില്‍ പല ഔഷധങ്ങളും ഉപയോഗിക്കാറുണ്ടെങ്കിലും ഇവയില്‍ പ്രധാനമായത് പ്രൊകേയിന്‍ ഹൈഡ്രോക്ളോറൈഡ് (ജൃീരമശില വ്യറൃീരവഹീൃശറല) ആണ്.ഇതിനായി ബ്ളൂപിവാക്കേയ്നും (ആൌുശ്മരമശില) ഉപയോഗിക്കാറുണ്ട്. സ്ഥാനിക നിശ്ചേതക ഔഷധങ്ങളില്‍ പെനിസിലിന്‍ കൂട്ടിക്കലര്‍ത്താറുണ്ട്. രോഗമുള്ള ശരീരഭാഗത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള ഒരു നടപടിയാണിത്.


ബ്ളോക്ക്. ദേഹത്തിന്റെ ഏതെങ്കിലും ഭാഗത്ത് അനസ്തറ്റിക് ഔഷധങ്ങള്‍ കുത്തിവയ്ക്കുന്നതിന്റെ ഫലമായി ഞരമ്പുകളുടെ സംവേദനശക്തി തടയുന്നു; ഇതിനെ 'ബ്ളോക്ക്' (ആഹീരസ) എന്നു പറയുന്നു. ബ്ളോക്കുകള്‍ പലതരത്തിലുണ്ട്. നട്ടെല്ലിലെ സ്പൈനല്‍ കനാലില്‍ അവസാനഭാഗത്ത് ഔഷധങ്ങള്‍ കുത്തിവച്ച് അനസ്തേഷ്യ ഉണ്ടാക്കുന്നതിനെ കോഡല്‍ അനസ്തേഷ്യ (ഇമൌറമഹ മിമലവെേലശെമ) എന്നു പറയുന്നു. പ്രസവക്ളേശങ്ങളിലാണ് ഇതു സാധാരണയായി കൊടുക്കുന്നത്. കുട്ടികളുടെ ശസ്ത്രക്രിയകളില്‍ കോഡല്‍ എപ്പിഡ്യൂറല്‍ (രമൌറമഹ ലുശറൌൃമഹ) അനസ്തേഷ്യയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.


സ്പൈനല്‍ കനാലിലെ സ്പൈനല്‍ ദ്രവത്തില്‍ സ്ഥാനിക ഔഷധങ്ങള്‍ കുത്തിവച്ചാണ് സ്പൈനല്‍ അനസ്തേഷ്യ ഉണ്ടാക്കുന്നത്. ഇതു രോഗിക്കു ബോധക്ഷയം ഉണ്ടാക്കുന്നില്ല. ഇതിനായി ലിഗ്നോകെയിന്‍ (ഘശഴിീരമശില), ബപിവാറീകയിന്‍ എന്നിവയാണ് സാധാരണയായി ഉപയോഗിയ്ക്കുന്നത്.

  സ്പൈനല്‍ കനാലിന്റെ തൊട്ടടുത്തുളള സ്ഥലത്ത് നിശ്ചേതക ഔഷധങ്ങള്‍ കുത്തിവച്ചാണ് എപ്പിഡ്യൂറല്‍ അനസ്തേഷ്യ (ലുശറൌൃമഹ മിലവെേലശെമ) ഉണ്ടാക്കുന്നത്.
  ത്വക്കിലെ നാഡികളുടെ സംവേദനശക്തി നഷ്ടപ്പെടുത്തുന്ന തരം അനസ്തേഷ്യയാണ് പെരിഫെറല്‍ അനസ്തേഷ്യ (ജലൃശുവലൃമഹ മിമലവെേലശെമ)
  ശീതീകരണം. തൊലിപ്പുറത്ത് ഐസ്കട്ടകള്‍വച്ചു തണുപ്പിക്കുക വഴി അനസ്തേഷ്യ സാധിച്ചെടുക്കുന്ന രീതിയാണിത്. ഇതിനു ക്രയോ (ര്യൃീ) അനസ്തേഷ്യ എന്നു പറയുന്നു.
  സ്ഥാനിക അനസ്തേഷ്യയുടെ പ്രധാന ഉപയോഗം ദന്ത വൈദ്യത്തിലാണ്. പല്ലെടുക്കുമ്പോള്‍ വേദന അനുഭവപ്പെടാതിരിക്കാന്‍ വേണ്ടി പല്ലിലേക്കുള്ള നാഡികള്‍ മരവിപ്പിക്കാന്‍ ഈ മാര്‍ഗം ഉപയോഗപ്പെടുത്തുന്നു.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഏതുതരം അനസ്തേഷ്യയാണ് രോഗിക്കു നല്കേണ്ടതെന്നുള്ളത് രോഗത്തെയും രോഗിയുടെ പ്രായം, മറ്റ് അസുഖങ്ങള്‍ (ആസ്ത്മ, പ്രമേഹം, രക്തസമ്മര്‍ദം) മരുന്നുകളുടെ അലര്‍ജി തുടങ്ങിയവയെയും ആശ്രയിച്ചിരിയ്ക്കും. വിദഗ്ധനും പരിചയസമ്പന്നനുമായ അനസ്തറ്റിസ്റ്റാണ് ശ്രമകരമായ ഈ തീരുമാനം എടുക്കേണ്ടത്. കൊടുത്തു തുടങ്ങാനും നിയന്ത്രിക്കാനും എളുപ്പമുള്ളതും ശരീരത്തില്‍നിന്നു പെട്ടെന്നു വിസര്‍ജിക്കപ്പെടുന്നതുമായിരിക്കണം ഉപയോഗിക്കപ്പെടുന്ന ഔഷധങ്ങള്‍; മാംസപേശികള്‍ക്കു നല്ല അയവും ലാഘവവും നല്കുകയും വേണം. തയോപെന്റത്തോള്‍ സോഡിയം (ഠവശീുലിമവീേഹ ീറശൌാ), നൈട്രസ് ഓക്സൈഡും ഓക്സിജനും (ചശൃീൌ ീഃശറല ുഹൌ ഛ്യഃഴലി) കലര്‍ന്ന മിശ്രിതം തുടങ്ങിയവ നിശ്ചേതക ഔഷധങ്ങള്‍ മാംസപേശികളെ ലാഘവപ്പെടുത്തുന്നില്ല. സെക്കനാള്‍ സോഡിയം (ടലരീിമഹ ീറശൌാ), കുറാറെ (ഈൃമൃല) സക്സിനല്‍ കോളിന്‍ (ടൌരരശ്യിഹ രവീഹശില), വെക്കുറോണിയം (ഢലരൌൃീിശൌാ), പാന്‍കുറോണിയം (ജമിരൌൃീിശൌാ), അട്രാക്യൂറിയം (അൃമരൌൃശൌാ) എന്നിവയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ള മരുന്നുകള്‍. ഔഷധങ്ങള്‍ പേശികളെ ലാഘവപ്പെടുത്തുന്നതിനാല്‍ അവ മേല്പറഞ്ഞ നിശ്ചേതക ഔഷധങ്ങളോടൊപ്പം ഉപയോഗിക്കുന്നു. കുറാറെ വേഗത്തില്‍ നല്കുമ്പോഴും മാത്ര (റീലെ) കൂട്ടികൊടുക്കുമ്പോഴും ശ്വസനം മന്ദീഭവിക്കുന്നതിനും, ചിലപ്പോള്‍ നിലച്ചു പോകാനും ഇടയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ കൃത്രിമമായ ശ്വാസോച്ഛ്വാസവും നിയോസ്റ്റിഗ്മിനും (ചലീശെേഴാശില) നല്കേണ്ടതുണ്ട്.


അനസ്തേഷ്യകൊണ്ടു പല സങ്കീര്‍ണതകളും ഉണ്ടാകാറുണ്ട്. ശ്വസനേന്ദ്രിയങ്ങളില്‍ക്കൂടി നല്കുന്ന ജനറല്‍ അനസ്തേഷ്യയ്ക്കു സാധാരണയായി ഉപയോഗിക്കുന്ന ഈഥര്‍, എഥിലീന്‍, സെക്ളോപ്രൊപ്പേയിന്‍ എന്നിവ പെട്ടെന്നു തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തേക്കാം. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് നൈട്രസ് ഓക്സൈഡ് (ചശൃീൌ ഛഃശറല) ഹാലോത്തേന്‍ (ഒമഹീവേമില) എന്നിവയും ഓക്സിജനും കൂടിയാണ്. ഇതു കൂടുതല്‍ സുരക്ഷിതമാണ്. ഹാലോത്തേന്‍, ഐസോഫ്ളൂറേന്‍ (കീളഹൌൃമില) എന്നിവ നിശ്ചിത അളവില്‍ ആവശ്യാനുസരണം ഉപയോഗിക്കാനായി വേപ്പറൈസറുകള്‍ (ഢമുീൃശലൃെ) നിലവിലുണ്ട്. വാതകരൂപത്തിലുള്ള അനസ്തറ്റിക് ഔഷധങ്ങള്‍ നല്കുമ്പോള്‍ ഒരു സിലിണ്ടറില്‍നിന്നുമാണ് ശ്വസിക്കുന്നതിനുള്ള സഞ്ചിയിലേക്കു വാതകം വരുന്നത്. ഈ വാതക പ്രവാഹത്തിന്റെ അളവ് ഒരു പ്രത്യേകയന്ത്രം നിയന്ത്രിക്കുന്നു. ഇതിനെ ബോയില്‍സ് യന്ത്രം (ആീ്യഹല' ാമരവശില) എന്ന് പറയുന്നു. വേപ്പറൈസറുകള്‍ ബോയില്‍സ് യന്ത്രവുമായി ബന്ധപ്പെടുത്തിയാണ് മരുന്നുകള്‍ നല്കുന്നത്. ഇപ്പോള്‍ കമ്പ്യൂട്ടറുകളാല്‍ നിയന്ത്രിതമായ ബോയില്‍സ് യന്ത്രങ്ങള്‍ നിലവിലുണ്ട്. ഓക്സിജന്‍ സിലിണ്ടറിലെ ഓക്സിജന്റെ അഭാവം തക്കസമയത്ത് അറിഞ്ഞില്ലെങ്കില്‍ രോഗി ശ്വാസംമുട്ടി മരിക്കാനിടയുണ്ട്. അതുപോലെ സിലിണ്ടറിലെ വാല്‍വുകളും അടപ്പുകളും തെറിച്ചുപോവുകയാണെങ്കില്‍ അതിനകത്തുള്ള വാതകങ്ങള്‍ വളരെ വേഗത്തില്‍ ശ്വസനവായുവില്‍ പ്രവേശിച്ച് അപകടം ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം അപകടങ്ങള്‍ നിയന്ത്രിക്കാനും മുന്നറിയിപ്പ് തരാനും തടയാനുമുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളും ഇപ്പോഴുള്ള അനസ്തേഷ്യാ യന്ത്രങ്ങള്‍ക്കുണ്ട്.


സ്ഥാനിക അനസ്തറ്റിക് ഔഷധMailങ്ങള്‍ നല്കുമ്പോള്‍ അവ രക്തവാഹികള്‍ക്കുള്ളില്‍ പ്രവേശിക്കാതെ സൂക്ഷിക്കേണ്ടതാണ്. അങ്ങനെ സംഭവിച്ചാല്‍ അതു ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും; രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. ചിലര്‍ക്ക് സ്ഥാനിക അനസ്തേഷ്യ കൊടുത്താല്‍ ശരീരത്തില്‍ അലര്‍ജി സംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ചിലപ്പോള്‍ സ്ഥാനിക അനസ്തറ്റിക്കിനോടൊപ്പം എപ്പിനെഫ്രിനും (ലുശിലുവൃശില) കൊടുക്കുന്നു.


ശസ്ത്രക്രിയയുടെ തലേദിവസം രോഗിക്ക് സുഖനിദ്ര, ശാരീരികവും മാനസികവുമായ വിശ്രമം എന്നിവ ലഭിക്കുന്നതിനായി ശമകൌഷധങ്ങള്‍ (ൃമിൂൌശഹശ്വലൃ) കൊടുക്കാറുണ്ട്; ശസ്ത്രക്രിയയ്ക്കു തൊട്ടുമുമ്പും ശമകൌഷധങ്ങള്‍ കൊടുക്കുന്നു.


(ഡോ. ആര്‍. രഥീന്ദ്രന്‍, ഡോ. എസ്. മോഹന്‍കുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍