This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധ്യാപന രീതികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അധ്യാപന രീതികള്‍ = വിദ്യ അഭ്യസിപ്പിക്കാന്‍ അധ്യാപകന്‍ കൈക്കൊള്ളുന്...)
വരി 111: വരി 111:
മോണ്ടിസോറി സ്കൂളില്‍ ടൈംടേബിളില്ല, അധ്യാപകരില്ല, ബോധനമില്ല; കളിക്കുവാനുള്ള ചില ഉപകരണങ്ങള്‍ മാത്രമുണ്ട്. അവ സ്വയംശോധക(ലെഹളരീൃൃലരശിേഴ)ങ്ങളായ പ്രബോധനോപകരണങ്ങളാണ്. കുട്ടികള്‍ അവകൊണ്ടു കളിക്കുന്നു. കളിയില്‍ക്കൂടി പഠനം നടക്കുന്നു. അധ്യാപികയുടെ സ്ഥാനത്ത് നിര്‍ദേശിക(റശൃലരൃല)യാണ് ഉള്ളത്. അവര്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുകൊണ്ട് പിന്നണിയില്‍ കഴിയുന്നു. കുട്ടികളെ സ്വതന്ത്രരായി വിട്ടാല്‍ അവര്‍ തിരഞ്ഞെടുത്തേക്കാവുന്ന പ്രവര്‍ത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകള്‍ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനും കുട്ടികള്‍ക്ക് സ്വാതന്ത്യ്രമുണ്ട്.
മോണ്ടിസോറി സ്കൂളില്‍ ടൈംടേബിളില്ല, അധ്യാപകരില്ല, ബോധനമില്ല; കളിക്കുവാനുള്ള ചില ഉപകരണങ്ങള്‍ മാത്രമുണ്ട്. അവ സ്വയംശോധക(ലെഹളരീൃൃലരശിേഴ)ങ്ങളായ പ്രബോധനോപകരണങ്ങളാണ്. കുട്ടികള്‍ അവകൊണ്ടു കളിക്കുന്നു. കളിയില്‍ക്കൂടി പഠനം നടക്കുന്നു. അധ്യാപികയുടെ സ്ഥാനത്ത് നിര്‍ദേശിക(റശൃലരൃല)യാണ് ഉള്ളത്. അവര്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുകൊണ്ട് പിന്നണിയില്‍ കഴിയുന്നു. കുട്ടികളെ സ്വതന്ത്രരായി വിട്ടാല്‍ അവര്‍ തിരഞ്ഞെടുത്തേക്കാവുന്ന പ്രവര്‍ത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകള്‍ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനും കുട്ടികള്‍ക്ക് സ്വാതന്ത്യ്രമുണ്ട്.
-
  മോണ്ടിസോറി സ്കൂളില്‍, വായിക്കുന്നതിന് മുമ്പാണ് എഴുതാന്‍ പഠിക്കുന്നത്. ചാലകവികാസം മാനസികവികാസത്തേക്കാള്‍ മുമ്പു നടക്കുന്നു എന്ന തത്ത്വമാണ് ഇതിന് ആധാരം. 'ചാലകസ്മൃതി'(ാീീൃ ാല്യാീൃ)യുടെ സഹായത്തോടെ എഴുത്തു പഠിപ്പിക്കുന്നതിനാല്‍ കണ്ണടച്ചുകൊണ്ട് എഴുതുന്നതിനുപോലും കുട്ടികള്‍ക്കു കഴിയും. അക്ഷരങ്ങളുടെ രൂപം പഠിക്കുന്നതിനു മണല്‍ക്കടലാസില്‍ വെട്ടിവച്ചിട്ടുള്ള അക്ഷരമാതൃകകളുടെമേല്‍ കുട്ടികള്‍ വിരലോടിക്കുന്നു. കടലാസിന്റെ പരുപരുപ്പ്, വിരലോട്ടത്തെ നിയന്ത്രിക്കുന്നു. അക്ഷരരൂപം പഠിക്കുന്നതോടെ അതിന്റെ ശബ്ദം അവരെ പഠിപ്പിക്കുന്നു. വെട്ടിവച്ച അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളുണ്ടാക്കുന്നു. ഈ പ്രാരംഭപരിശീലനങ്ങള്‍ ലഭിച്ച കുട്ടി അറിയാതെ തന്നെ എഴുതിത്തുടങ്ങും. അവനില്‍ എഴുത്തു 'പൊട്ടിപ്പുറപ്പെടുന്നു.' അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ചു കഴിഞ്ഞാല്‍ വാക്കുകള്‍ എഴുതിയിട്ടുള്ള കാര്‍ഡുകള്‍ നല്കുന്നു. കുട്ടി അതിലെ അക്ഷരങ്ങള്‍ ഓരോന്നായി വായിക്കുന്നു. അവയെ ചേര്‍ത്ത് തുടര്‍ച്ചയായി വേഗത്തില്‍ വായിക്കുവാന്‍ ആവശ്യപ്പെടുന്നതോടെ ഒറ്റതിരിഞ്ഞു നില്ക്കുന്ന അക്ഷരങ്ങളുടെ നിരര്‍ഥകശബ്ദങ്ങള്‍ കൂടിച്ചേര്‍ന്ന് സാര്‍ഥകമായ പദങ്ങളായിത്തീരുന്നകാര്യം അവന് അനുഭവപ്പെടുന്നു.
+
മോണ്ടിസോറി സ്കൂളില്‍, വായിക്കുന്നതിന് മുമ്പാണ് എഴുതാന്‍ പഠിക്കുന്നത്. ചാലകവികാസം മാനസികവികാസത്തേക്കാള്‍ മുമ്പു നടക്കുന്നു എന്ന തത്ത്വമാണ് ഇതിന് ആധാരം. 'ചാലകസ്മൃതി'(ാീീൃ ാല്യാീൃ)യുടെ സഹായത്തോടെ എഴുത്തു പഠിപ്പിക്കുന്നതിനാല്‍ കണ്ണടച്ചുകൊണ്ട് എഴുതുന്നതിനുപോലും കുട്ടികള്‍ക്കു കഴിയും. അക്ഷരങ്ങളുടെ രൂപം പഠിക്കുന്നതിനു മണല്‍ക്കടലാസില്‍ വെട്ടിവച്ചിട്ടുള്ള അക്ഷരമാതൃകകളുടെമേല്‍ കുട്ടികള്‍ വിരലോടിക്കുന്നു. കടലാസിന്റെ പരുപരുപ്പ്, വിരലോട്ടത്തെ നിയന്ത്രിക്കുന്നു. അക്ഷരരൂപം പഠിക്കുന്നതോടെ അതിന്റെ ശബ്ദം അവരെ പഠിപ്പിക്കുന്നു. വെട്ടിവച്ച അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളുണ്ടാക്കുന്നു. ഈ പ്രാരംഭപരിശീലനങ്ങള്‍ ലഭിച്ച കുട്ടി അറിയാതെ തന്നെ എഴുതിത്തുടങ്ങും. അവനില്‍ എഴുത്തു 'പൊട്ടിപ്പുറപ്പെടുന്നു.' അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ചു കഴിഞ്ഞാല്‍ വാക്കുകള്‍ എഴുതിയിട്ടുള്ള കാര്‍ഡുകള്‍ നല്കുന്നു. കുട്ടി അതിലെ അക്ഷരങ്ങള്‍ ഓരോന്നായി വായിക്കുന്നു. അവയെ ചേര്‍ത്ത് തുടര്‍ച്ചയായി വേഗത്തില്‍ വായിക്കുവാന്‍ ആവശ്യപ്പെടുന്നതോടെ ഒറ്റതിരിഞ്ഞു നില്ക്കുന്ന അക്ഷരങ്ങളുടെ നിരര്‍ഥകശബ്ദങ്ങള്‍ കൂടിച്ചേര്‍ന്ന് സാര്‍ഥകമായ പദങ്ങളായിത്തീരുന്നകാര്യം അവന് അനുഭവപ്പെടുന്നു.
വരി 183: വരി 183:
   
   
-
  ജോണ്‍ ഡ്യൂയി (ഖീവി ഉലംല്യ) പ്രശ്ന പരിഹരണ പ്രക്രിയയെ അഞ്ചു ഘടകങ്ങളായി അപഗ്രഥിക്കുന്നു.
+
ജോണ്‍ ഡ്യൂയി (ഖീവി ഉലംല്യ) പ്രശ്ന പരിഹരണ പ്രക്രിയയെ അഞ്ചു ഘടകങ്ങളായി അപഗ്രഥിക്കുന്നു.
   
   
വരി 292: വരി 292:
ക്രിയാനിരതപഠനം. വ്യവഹാരമനഃശാസ്ത്രത്തിന്റെ അടിത്തറയില്‍ പ്രമുഖ വിദ്യാഭ്യാസ ചിന്തകനായ ഡോ. ബഞ്ചിന്‍ ബ്ളൂമിന്റെ സിദ്ധാന്തങ്ങളനുസരിച്ചുളള ബോധനസമ്പ്രദായമാണ് നമ്മുടെ വിദ്യാലയങ്ങളില്‍ സമീപകാലം വരെ നടന്നു വന്നിരുന്നത്. എന്നാല്‍ മനഃശാസ്ത്രത്തില്‍ പില്‍ക്കാലത്തുണ്ടായ ഗവേഷണങ്ങള്‍ മനുഷ്യന്റെ ബുദ്ധിമണ്ഡലത്തിന് വ്യത്യസ്ത തലങ്ങളുണ്ടെന്ന് കണ്ടെത്തി. പ്രമുഖ വിദ്യാഭ്യാസ മനഃശാസ്ത്രചിന്തകനായ ഹോവാര്‍ഡ് ഗാര്‍ഡ്നര്‍ ഈ രംഗത്ത് വളരെയധികം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മനുഷ്യന്റെ ബുദ്ധിയുടെ ബഹുതല(ങൌഹശുേഹല ശിലേഹഹശഴലിരല)ത്തിന്റെ സവിശേഷതകളെ അദ്ദേഹം വിവേചിച്ചുകാട്ടിയിട്ടുണ്ട്.
ക്രിയാനിരതപഠനം. വ്യവഹാരമനഃശാസ്ത്രത്തിന്റെ അടിത്തറയില്‍ പ്രമുഖ വിദ്യാഭ്യാസ ചിന്തകനായ ഡോ. ബഞ്ചിന്‍ ബ്ളൂമിന്റെ സിദ്ധാന്തങ്ങളനുസരിച്ചുളള ബോധനസമ്പ്രദായമാണ് നമ്മുടെ വിദ്യാലയങ്ങളില്‍ സമീപകാലം വരെ നടന്നു വന്നിരുന്നത്. എന്നാല്‍ മനഃശാസ്ത്രത്തില്‍ പില്‍ക്കാലത്തുണ്ടായ ഗവേഷണങ്ങള്‍ മനുഷ്യന്റെ ബുദ്ധിമണ്ഡലത്തിന് വ്യത്യസ്ത തലങ്ങളുണ്ടെന്ന് കണ്ടെത്തി. പ്രമുഖ വിദ്യാഭ്യാസ മനഃശാസ്ത്രചിന്തകനായ ഹോവാര്‍ഡ് ഗാര്‍ഡ്നര്‍ ഈ രംഗത്ത് വളരെയധികം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മനുഷ്യന്റെ ബുദ്ധിയുടെ ബഹുതല(ങൌഹശുേഹല ശിലേഹഹശഴലിരല)ത്തിന്റെ സവിശേഷതകളെ അദ്ദേഹം വിവേചിച്ചുകാട്ടിയിട്ടുണ്ട്.
-
  അറിവ് മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നു എന്ന വാദഗതി ആധുനിക കാലഘട്ടത്തില്‍ പ്രബലപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത സിദ്ധാന്തമാണ് ജ്ഞാനനിര്‍മിതിവാദം (രീഴിശശ്േല രീിൃൌരശ്േശാ).
+
അറിവ് മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നു എന്ന വാദഗതി ആധുനിക കാലഘട്ടത്തില്‍ പ്രബലപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത സിദ്ധാന്തമാണ് ജ്ഞാനനിര്‍മിതിവാദം (രീഴിശശ്േല രീിൃൌരശ്േശാ).
   
   
വരി 300: വരി 300:
(പ്രൊഫ. എന്‍. ശങ്കരന്‍ നായര്‍, ഡോ. സി. നാരായണപിള്ള)
(പ്രൊഫ. എന്‍. ശങ്കരന്‍ നായര്‍, ഡോ. സി. നാരായണപിള്ള)
-
 
-
അധ്വരം
 
-
 
-
അഗ്നിഷ്ടോമം മുതലായ ശ്രൌതകര്‍മങ്ങളുടെ സാമാന്യമായ പേര്. 'ധ്വരതി' ഹിംസാര്‍ഥമാകയാല്‍ ഹിംസാരഹിതമായ വൈദിക കര്‍മം എന്നാണ് അധ്വരശബ്ദത്തിന്റെ അര്‍ഥം. 'അധ്വാനം രാതി', സ്വര്‍ഗമാര്‍ഗത്തെ തരുന്നത് എന്നും അര്‍ഥം പറഞ്ഞു കാണുന്നു. യാഗം, ഇഷ്ടി, യജ്ഞം എന്നിവ ഇതിന്റെ പര്യായങ്ങളാകുന്നു.
 
-
 
-
അഗ്നിഷ്ടോമം എന്ന അധ്വരത്തെയാണ് സാധാരണയായി 'യാഗം' എന്ന പേരില്‍ കേരളത്തില്‍ പറഞ്ഞുവരുന്നത്. ശ്രൌതസൂത്രവിധിപ്രകാരം അഗ്ന്യാധാനം ചെയ്തതിനുശേഷമാണ് ഈ യജ്ഞം അനുഷ്ഠിക്കേണ്ടത്. യാഗം നടത്തിക്കുന്ന ആള്‍ യജമാനന്‍ എന്നറിയപ്പെടുന്നു. ഈ അനുഷ്ഠാനത്തില്‍ യജമാനപത്നിമാരെ കൂടാതെ അധ്വര്യു മുതലായ പതിനാറ് ഋത്വിക്കുകളും പരികര്‍മികളും ആവശ്യമാകുന്നു.
 
-
 
-
 
-
അധ്വരത്തിന്റെ സംവിധായകനായ ഋത്വിക്ക് ആണ് അധ്വര്യു. യജുര്‍വേദത്തിനു കര്‍മപരമായി കൂടുതല്‍ പ്രാധാന്യമുള്ളതിനാല്‍ ആ വേദത്തെ പ്രതിനിധാനം ചെയ്യുന്ന അധ്വര്യുവിന് മറ്റു ഋത്വിക്കുകളെ അപേക്ഷിച്ച് ഉന്നതമായ ഒരു സ്ഥാനമുണ്ട്. ഋഗ്വേദത്തില്‍ 'ഋചാംത്വഃ പോഷമാസ്തേ' എന്നു തുടങ്ങുന്ന ഋക്കില്‍ (ത. 1712) 'യജ്ഞസ്യമാത്രം വിമിമീത ഉത്വഃ' - യജ്ഞത്തിന്റെ പരിധിയെ നിര്‍ണയിക്കുന്നത് അധ്വര്യുവാണ് എന്നു പ്രസ്താവിച്ചിട്ടുണ്ട്. യാഗസ്ഥലം അളക്കുക, യാഗശാല കെട്ടിക്കുക, വേദിയുണ്ടാക്കുക, ദര്‍ഭയും സമിത്തും കൊണ്ടുവരിക, യാഗപാത്രങ്ങള്‍ തയ്യാറാക്കുക, അരണികടഞ്ഞു തീയുണ്ടാക്കുക, പശുവിനെ കറന്നു ഹോമാവശ്യങ്ങള്‍ക്കും യജമാനനും വേണ്ട പാലും തൈരും സജ്ജീകരിക്കുക, യാഗപശുവിനെ കെട്ടുവാനുള്ള യൂപം (കുറ്റി) ഉണ്ടാക്കുക, സോമം കൊണ്ടുവരിക, ഹവിസ്സ്, പുരോഡാശം മുതലായവ ഹോമിക്കുക തുടങ്ങിയ ക്രിയകള്‍ യജുര്‍വേദപ്രോക്തങ്ങളായ മന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ടു ചെയ്യേണ്ടത് അധ്വര്യുവാകുന്നു.
 
-
 
-
 
-
ഏഴു ദിവസം രാവും പകലും ചെയ്തുതീര്‍ക്കാനുള്ള ക്രിയകളാണ് ഈ യാഗത്തിലുള്‍പ്പെടുന്നത്. ആറു മാസത്തിനു മുമ്പുതന്നെ ഇതിന് ആവശ്യമായ കാര്യങ്ങള്‍ ഒരുക്കിത്തുടങ്ങണം. സോമം എന്ന വള്ളിയും കൃഷ്ണമൃഗത്തിന്റെ പുതിയ തോലും ഇതിന് ആവശ്യമാണ്. ഇത്തരം യജ്ഞങ്ങള്‍ ചെയ്യുന്നതു ഗൃഹങ്ങളില്‍ വച്ചല്ല; വിശാലമായ സ്ഥലത്തു കെട്ടിയുണ്ടാക്കുന്ന യാഗശാലകളില്‍വച്ചാണ്. യാഗശാലയെ പത്നീശാല, അഗ്നിശാല, സദസ്സ്, ഹവിര്‍ധാനം, ഉത്തരവേദി, അഗ്നീധ്രിയം മാര്‍ജാലീയം തുടങ്ങിയ പല ശാലകളായി തിരിക്കുന്നു. മഹാവീരം, ദ്രോണകലശം മുതലായ വലുതും ചെറുതുമായ പല തരത്തിലുള്ള മണ്‍പാത്രങ്ങള്‍, കരിങ്ങാലി, പ്ളാശ് മുതലായ മരങ്ങള്‍കൊണ്ടുണ്ടാക്കിയ സ്രുക്കുകള്‍, സ്രുവങ്ങള്‍, സ്ഥാലികള്‍, ചമസങ്ങള്‍ എന്നീ മരപ്പാത്രങ്ങള്‍ തുടങ്ങിയവ യാഗാവസരത്തില്‍ ഉപയോഗിക്കുന്നു. നെയ്യ്, സോമരസം, പുരോഡാശം, യജ്ഞപശുവിന്റെ വസ എന്നിവയാണ് മുഖ്യഹോമദ്രവ്യങ്ങള്‍. പാലും പഴങ്ങളും ധാന്യങ്ങളും ഹോമത്തിന് ഉപയോഗിക്കുന്നുണ്ട്. ഹോമത്തിന്റെ ആവശ്യത്തിലേക്ക് വേണ്ട പാല്‍, യാഗശാലയില്‍തന്നെ കെട്ടിയ പശുവില്‍നിന്ന് കറന്നെടുക്കണമെന്നാണ് നിയമം. യാഗം നീണ്ടുനില്ക്കുന്ന കാലം (ഏഴു ദിവസം) മുഴുവനും യജമാനന്‍ പാലു മാത്രമേ ആഹാരമായി കഴിക്കുവാന്‍ പാടുള്ളു. അദ്ദേഹം മൌനിയായി വ്രതത്തോടെ ഇരിക്കണം. ശ്രദ്ധാഹ്വാനം, ഫലസങ്കല്പം, ഋത്വിഗ്വരണം തുടങ്ങി സോമാഹുതി വരെയുള്ള വിവിധ കര്‍മങ്ങള്‍ യഥാവിധി നടത്തിയശേഷം അവഭൃഥസ്നാനത്തോടെ അധ്വരം അവസാനിപ്പിക്കുന്നു. യാഗാവസാനത്തില്‍ യാഗശാല കത്തിച്ചു കളയുകയാണ് പതിവ്. വസന്തകാലത്ത് (ചൈത്രം, വൈശാഖം എന്നീ മാസങ്ങളില്‍) പൂര്‍വപക്ഷ(വെളുത്തപക്ഷം)ത്തിലാണ് യാഗകര്‍മം അനുഷ്ഠിക്കേണ്ടത്.
 
-
 
-
(ഡോ. കെ.വി. നമ്പൂതിരിപ്പാട്)
 

08:22, 4 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അധ്യാപന രീതികള്‍

വിദ്യ അഭ്യസിപ്പിക്കാന്‍ അധ്യാപകന്‍ കൈക്കൊള്ളുന്ന പ്രവിധികള്‍.

ലേഖന സംവിധാനം

ക. ആമുഖം

കക. വാചിക രീതി

കകക. ചോദ്യോത്തര രീതി

കഢ. കിന്‍ഡര്‍ഗാര്‍ട്ടന്‍ രീതി

ഢ. മോണ്ടിസോറി രീതി

ഢക. ഡാള്‍ട്ടന്‍ പദ്ധതി

ഢകക. വിനെറ്റ്ക പദ്ധതി

ഢകകക. പ്രായോജനാ രീതി

കത. അന്വേഷണ രീതി

ത. കളി രീതി

തക. വസ്തുമൂലക രീതി

തകക. ചര്‍ച്ചാരീതി

തകകക. പ്രശ്നപരിഹാരണ രീതി


1. പ്രശ്നബോധം

2. പ്രശ്നവിശദീകരണം

3. പരികല്പന രൂപവത്കരണം

4. പരികല്പനകളുടെ പരിഗണന

5 പരികല്പനകളുടെ പരീക്ഷണം


തകഢ. വികസന രീതി

1. ആഗമവികാസ രീതി

(ശ) പ്രാരംഭം

(ശശ) ഉദ്ദേശ്യപ്രസ്താവന

(ശശശ) പാഠാവതരണം

(ശ്) താരതമ്യവും നിഷ്കര്‍ഷണവും

(്) സാമാന്യനിഗമനം

(്ശ) പ്രയോഗം


2. നിഗമനവികാസ രീതി

തഢ. ഏകകരീതി

തഢക. ഉദ്ദേശ്യാധിഷ്ഠിത ബോധനം

തഢകക. ക്രമബദ്ധ-അധ്യാപനം


ക. ആമുഖം. ഒരു കാലത്ത് പഠനമെന്നത് വെറും ഹൃദിസ്ഥീകരണമായിരുന്നു. അതായത്, അധ്യാപകന്‍ നിര്‍ദിഷ്ടവിഷയങ്ങള്‍ പഠിപ്പിക്കുകയും കുട്ടികള്‍ പഠിക്കുകയും, പഠിച്ചതിനെ അധ്യാപകന്‍ പരിശോധിക്കുകയും ചെയ്യുക മാത്രം. പുതിയ കാഴ്ചപ്പാട് അനുസരിച്ച്, അനുഭവങ്ങളില്‍കൂടി പെരുമാറ്റത്തിന് ഉണ്ടാകുന്ന പരിവര്‍ത്തനമാണ് പഠനം. പഠനവസ്തുവും പഠനക്രിയകളും തിരഞ്ഞെടുത്ത് സംഘടിപ്പിച്ച് കുട്ടികളെ അവയുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് അവരില്‍ പെരുമാറ്റ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നു. ഈ പ്രതിപ്രവര്‍ത്തനത്തെ അനുഭവം (ലുഃലൃശലിരല) എന്നു പറയാം. സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പെരുമാറ്റ പ്രരൂപങ്ങള്‍ വികസിപ്പിക്കുന്നതിനുവേണ്ടി കുട്ടികളെ സഹായിക്കുക എന്നതാണ് അധ്യാപകധര്‍മം. ഈ ലക്ഷ്യപ്രാപ്തിക്കായി അധ്യാപകന്‍ നല്കുന്ന മാര്‍ഗ നിര്‍ദേശങ്ങളാണ് അധ്യാപനത്തിന്റെ ഉള്ളടക്കം. ഈ ഉള്ളടക്കത്തെ കുട്ടികള്‍ക്ക് നല്കുന്നതിനുള്ള ഉത്തമമാര്‍ഗങ്ങളാണ് അധ്യാപനരീതികള്‍.


അധ്യാപനം ഒരു കലയായും ശാസ്ത്രമായും വളര്‍ച്ച പ്രാപിച്ചെങ്കിലും അതിന് ഗണ്യമായ വികാസമുണ്ടായത് 20-ാം ശ.-ത്തില്‍ ആണ്. ഈ ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ഹെര്‍ബാര്‍ട്ടിയന്‍ രീതിക്ക് പ്രചാരം സിദ്ധിച്ചു. അതിനുശേഷം ഡാള്‍ട്ടന്‍ പദ്ധതി, പ്രശ്നരീതി, പ്രായോജനാരീതി (ുൃീഷലര ാലവീേറ), സഹകൃതകഥനം (ീരശമഹശലെറ ൃലരശമേശീിേ), പര്യവേക്ഷിതപഠനം (ൌുല്ൃശലെറ ൌറ്യ), ഏകകരീതി (ൌിശ ാലവീേറ), ക്രിയാപ്രധാനരീതി (മരശ്േശ്യ ാലവീേറ) എന്നിവയും പ്രചാരത്തില്‍ വന്നു. ഈ ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തകരുടെ താത്പര്യം അധ്യാപനരീതിയില്‍നിന്നും പാഠ്യക്രമത്തി(രൌൃൃശരൌഹൌാ)ലേക്ക് മാറി. അതായത് എങ്ങനെ പഠിപ്പിക്കണമെന്നതിനേക്കാള്‍ കൂടുതല്‍ പരിഗണന എന്തു പഠിപ്പിക്കണം എന്നതിന് നല്കാന്‍ തുടങ്ങി. വ്യവഹാര മനഃശാസ്ത്രത്തിന്റെ (യലവമ്ശീൃശാ) സ്വാധീനതമൂലം ഉദ്ദേശ്യാധിഷ്ഠിതാബോധനം, ക്രമബദ്ധ-അധ്യാപനം (ുൃീഴൃമാാലറ ശിൃൌരശീിേ) തുടങ്ങി മനഃശാസ്ത്രധിഷ്ഠിതമായ രീതികള്‍ ആവിഷ്കരിക്കപ്പെട്ടു. അധ്യാപനരീതികളുടെ വിപ്ളവകരമായ പരിവര്‍ത്തനത്തിന്റെ മുന്നോടിയായി ഇവയെ കണക്കാക്കാം. പ്രധാനപ്പെട്ട ചില അധ്യാപനരീതികള്‍ താഴെ ചേര്‍ക്കുന്നു.


കക. വാചിക രീതി (ഛൃമഹ ങലവീേറ). ആദികാലം മുതല്‍ നിലവിലുള്ളതും കുടിപ്പള്ളിക്കൂടം മുതല്‍ സര്‍വകലാശാല വരെ പ്രയോഗത്തിലിരിക്കുന്നതുമായ ബോധനരീതിയാണിത്. ഇതില്‍ ഭാഷണരീതിയും (ലേഹഹശിഴ) പ്രസംഗരീതിയും (ഹലരൌൃല) ഉള്‍പ്പെടുന്നു. അറിവുള്ളവര്‍ അറിവില്ലാത്തവര്‍ക്ക് 'പറഞ്ഞു കൊടുക്കുക' എന്നതാണ് ഈ രീതിയുടെ അടിസ്ഥാന തത്ത്വം. കുടിപ്പള്ളിക്കൂടത്തില്‍ ആശാന്‍ ചൊല്ലിക്കൊടുക്കുന്നത് കുട്ടികള്‍ ഏറ്റുചൊല്ലുന്നു. പാഠഭാഗങ്ങള്‍ വിശദീകരിച്ച് പറഞ്ഞുകൊടുക്കുകയാണ് സ്കൂളിലെ മുഖ്യപ്രബോധനരീതി. ഉയര്‍ന്ന ക്ളാസ്സുകളില്‍ പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം അധികമായതിനാല്‍ തുടര്‍ച്ചയായുള്ള ഭാഷണമാണ് സര്‍വസാധാരണമായിട്ടുള്ളത്. ഇതിനെ പ്രസംഗരീതിയെന്നോ പ്രഭാഷണരീതിയെന്നോ പറയാം.


കുട്ടികളും അധ്യാപകരും തമ്മില്‍ അഭിമുഖമായുള്ള പ്രവര്‍ത്തനംമൂലം കുട്ടികളുടെ ആവശ്യാനുസരണം പാഠം കൈകാര്യം ചെയ്യുവാന്‍ കഴിയുമെന്നതാണ് ഭാഷണരീതിയുടെ മേന്മ. തന്നെയുമല്ല അനേകം കുട്ടികളെ ഒരു സമയത്ത് ഒരധ്യാപകന്‍ പഠിപ്പിക്കേണ്ടിവരുമ്പോള്‍ ഇത്രത്തോളം സൌകര്യമുള്ള മറ്റൊരു രീതിയില്ല. ഉയര്‍ന്ന ക്ളാസ്സുകളില്‍ പ്രസംഗരീതിക്ക് ഗണനീയമായ സ്ഥാനമുണ്ട്. പാഠങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധമുണ്ടായിരിക്കുക, പ്രസംഗപാഠത്തിനുവേണ്ടി അവര്‍ മുന്‍കൂട്ടി തയ്യാറെടുക്കുക, പ്രസംഗാവസാനം സംശയങ്ങള്‍ ചോദിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുക, പാഠ്യവിഷയത്തെ സംബന്ധിച്ച് പൂരകപഠനം നടത്തുക എന്നിവയില്‍ ശ്രദ്ധപതിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ പ്രഭാഷണരീതി വളരെ ഉപയോഗപ്രദമായിരിക്കും.


എന്നാല്‍ പ്രസംഗരീതി വിദ്യാര്‍ഥികളില്‍ വിരസത ഉണ്ടാക്കുന്നതായി കാണുന്നു. കൂടാതെ വ്യക്തിപരമായ ശ്രദ്ധ ഒരോ വിദ്യാര്‍ഥിക്കും ലഭിക്കുന്നുമില്ല. ഇതിനൊരു പരിഹാരമായി കോളജുകളില്‍ 'ട്യൂട്ടോറിയല്‍ സമ്പ്രദായം' ഏര്‍പ്പെടുത്തിയിട്ടുള്ളത് ഒരളവില്‍ പ്രയോജനകരമാണ്.


കകക. ചോദ്യോത്തര രീതി. ഭാഷണരീതിയുടെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും പഠനത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ചോദ്യോത്തര രീതി പ്രയോജനപ്രദമാണ്. ചോദ്യങ്ങള്‍ ബോധനപരവും ശോധനപരവുമാകാം. ബോധനത്തിനുവേണ്ടിയുള്ള പ്രാരംഭപ്രശ്നങ്ങള്‍ പാഠാരംഭത്തിലും വികസന പ്രശ്നങ്ങള്‍ പാഠവികസനഘട്ടത്തിലും അവതരിപ്പിക്കുന്നു. കുട്ടികളുടെ മുന്‍ അറിവ് പരിശോധിക്കയെന്നതാണ് പ്രാരംഭപ്രശ്നങ്ങളുടെ ഉദ്ദേശ്യം. പാഠാവതരണഘട്ടത്തില്‍ ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങളില്‍കൂടി ഉത്തമങ്ങളായ പഠനാനുഭവങ്ങള്‍ നല്കുന്നു. കുട്ടികള്‍ ഊര്‍ജിതമായി ചിന്തിക്കുന്നതിന് ഇത്തരം ചോദ്യങ്ങള്‍ കൂടിയേ തീരു. പാഠാവസാനത്തില്‍ കുട്ടികള്‍ എത്രമാത്രം ഗ്രഹിച്ചു എന്നളക്കുന്നതിന് ഉതകുന്നതരം ചോദ്യങ്ങള്‍ ചോദിക്കുന്നു. ചോദ്യങ്ങള്‍ എപ്പോള്‍, എങ്ങനെ ഏതുവിധത്തില്‍ ആരോടു ചോദിക്കണം ഉത്തരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം ഇത്യാദി കാര്യങ്ങളെപ്പറ്റിയുള്ള വിദഗ്ധപരിജ്ഞാനം അധ്യാപനത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നു. സോക്രട്ടിക് രീതി ഇതിന്റെ പ്രാകൃത രൂപമാണ്.


സോക്രട്ടീസിന്റെ അഭിപ്രായത്തില്‍ കേവലജ്ഞാനം മനുഷ്യന്റെ ഉള്ളില്‍തന്നെ സ്ഥിതിചെയ്യുന്നു. എന്നാല്‍ ഓരോ പുനര്‍ജന്മത്തോടുംകൂടി അവ വിസ്മൃതമാകുന്നു. ബോധനത്തില്‍കൂടിയല്ല നാം ജ്ഞാനം സമ്പാദിക്കുന്നത്. നേരത്തേതന്നെ അറിയാമായിരുന്നതും എന്നാല്‍ മറന്നുപോയതുമായ കാര്യങ്ങള്‍ പുനഃസ്മരിക്കുവാന്‍ സഹായിക്കുകയാണ് ബോധനത്തിന്റെ ഉദ്ദേശ്യം. ജനങ്ങളെ പ്രബുദ്ധരാക്കുന്നതിന് ഒന്നുംതന്നെ പറഞ്ഞുകൊടുക്കാതെ ചോദ്യങ്ങള്‍ ചോദിച്ച് അവരെക്കൊണ്ട് ചിന്തിപ്പിക്കുകയാണ് വേണ്ടത് എന്ന് സോക്രട്ടീസ് അഭിപ്രായപ്പെട്ടു. സംശയത്തിന് ഇടയില്ലാത്തതെന്നു കരുതപ്പെടുന്ന ഏതെങ്കിലും കാര്യത്തെപ്പറ്റി ഒരു ചെറിയ ചോദ്യം ചോദിച്ച് ഒരുവന്റെ അജ്ഞതയെക്കുറിച്ച് അവനെ ബോധവാനാക്കുക; അങ്ങനെ ആത്മാഭിമാനത്തിന് ആഘാതമേല്പിക്കുക; പിന്നീട് ചോദ്യങ്ങള്‍ ചോദിച്ചു ചിന്തിപ്പിച്ച് സത്യം കണ്ടെത്തുന്നതിന് അവനെ സഹായിക്കുക ഇതായിരുന്നു സോക്രട്ടിക് രീതി. അന്തര്‍ദൃഷ്ടിയില്‍ക്കൂടിയാണ് നാം കാര്യങ്ങള്‍ ഗ്രഹിക്കുന്നത്. അന്തഃസ്ഥിതാശയങ്ങളും പുനഃസ്മരണവുമാണ് പഠനത്തിന് അടിസ്ഥാനം. ബോധനമെന്നത് ഒരു സൂതികര്‍മം ആകുന്നു. സ്വന്തം ധാരണകളെപ്പറ്റിയുള്ള ഉറച്ചവിശ്വാസത്തിന് ഏല്‍ക്കുന്ന ആഘാതമാണ് ബുദ്ധിപരമായ ഈ സൂതികര്‍മത്തിന് നാന്ദി കുറിക്കുന്നത് എന്നാണ് സോക്രട്ടീസിന്റെ സിദ്ധാന്തം.

   കഢ. കിന്‍ഡര്‍ഗാര്‍ട്ടന്‍ രീതി (ഗശിറലൃഴമൃലിേ ങലവീേറ). വിദ്യാലയത്തെ ആരാമമായും വിദ്യാര്‍ഥികളെ അതിലെ ചെടികളായും അധ്യാപകനെ തോട്ടക്കാരനായും വിഭാവന ചെയ്തുകൊണ്ട് ഫ്രോബല്‍ സംവിധാനം ചെയ്ത ശിശുവിദ്യാലയമാണ് കിന്‍ഡര്‍ഗാര്‍ട്ടന്‍ (ഗശിറലൃഴമൃലിേ) അഥവാ കുട്ടികളുടെ പൂന്തോട്ടം. തോട്ടത്തിലെ ചെടികളെപ്പോലെ നൈസര്‍ഗികമായും സ്വതന്ത്രമായും കുട്ടികള്‍ വളരണം. തോട്ടക്കാരനെപ്പോലെ അധ്യാപകന്‍ അതിനുള്ള സാഹചര്യം സൃഷ്ടിക്കണം. അധ്യയനം എന്നത് നൈസര്‍ഗികമായ വികസനമാണ്.


വിദ്യാഭ്യാസത്തില്‍ കളിയുടേയും കളിയില്‍ക്കൂടിയുള്ള വിദ്യാഭ്യാസത്തിന്റേയും സൈദ്ധാന്തികവും പ്രായോഗികവുമായ സ്ഥാനം വ്യക്തമാക്കിയത് ഫ്രോബല്‍ ആണെന്നു പറയാം. അദ്ദേഹം തന്റെ അധ്യയനരീതിയെ സ്വതഃപ്രവൃത്തി (ലെഹള മരശ്േശ്യ) എന്ന പദത്തില്‍ സംക്ഷേപിച്ചിരിക്കുന്നു. സ്വതഃപ്രവൃത്തി എന്നത് നൈസര്‍ഗികാവേശങ്ങളും അഭിലാഷങ്ങളും പ്രകടിപ്പിക്കുന്നതിന് പരപ്രേരണ കൂടാതെയുള്ള പ്രവര്‍ത്തനമാണ്. ആത്മസാക്ഷാത്കാരവും സമൂഹവത്കരണവും സ്വതഃപ്രവര്‍ത്തനത്തില്‍

കൂടിയാണ് സാധ്യമാവുക. പ്രകൃതിയുമായുള്ള സംസര്‍ഗത്തില്‍

കൂടിയാണ് വികസനം നടക്കുന്നത്. ബാല്യകാലത്തില്‍ ഈ പ്രവണതകള്‍ക്ക് കൈക്കൊള്ളാവുന്ന ഉചിതമായ രൂപം ഒന്നേയുള്ളു-കളി. അതിനാല്‍ കളിയില്‍ക്കൂടിയുള്ള പഠനത്തിനു ഫ്രോബല്‍ മുഖ്യസ്ഥാനം കല്പിച്ചു.


ക്രമീകൃതമായ കളികള്‍, ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിവ വസ്തുമൂലകപാഠ(ീയഷലര ഹലീി)ങ്ങളുമായി സമന്വയിപ്പിച്ച് കുട്ടികളുടെ സര്‍ഗശക്തിയെ വികസിപ്പിക്കത്തക്കവണ്ണമാണ് കിന്‍ഡര്‍ ഗാര്‍ട്ടനിലെ അധ്യയനം ആസൂത്രണം ചെയ്തിട്ടുള്ളത്. കുട്ടികളുടെ പൊതു താത്പര്യങ്ങളെ കണക്കിലെടുക്കുന്നതുമൂലം കിന്‍ഡര്‍ഗാര്‍ട്ടനില്‍ കുട്ടികള്‍ ദീര്‍ഘനേരം ഒരേ പ്രവൃത്തിയിലേര്‍പ്പെടുവാന്‍ ആവശ്യപ്പെടുന്നില്ല. കളികള്‍, അഭ്യാസങ്ങള്‍, രസകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ക്കൂടി അവര്‍ക്ക് വേണ്ടുവോളം സോല്ലാസപ്രവര്‍ത്തന സൌകര്യങ്ങള്‍ നല്കുന്നു. പ്രവര്‍ത്തനാവസരങ്ങളില്‍ ദാനങ്ങള്‍ (ഴശള), വ്യാപൃതികള്‍ (ീരരൌുമശീിേ) എന്നിവ സര്‍ഗാത്മകപ്രവണതകളെ പരിപോഷിപ്പിക്കുന്നു. കായികാഭ്യാസങ്ങള്‍ പേശിവികസനത്തെ സഹായിക്കുന്നു. അങ്ങനെ സര്‍വതോന്മുഖമായ വികാസമാണ് കിന്‍ഡര്‍ഗാര്‍ട്ടന്റെ ലക്ഷ്യം.


ഢ. മോണ്ടിസോറി രീതി (ങീിലേീൃശ ങലവീേറ). സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തില്‍ക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങള്‍ (റശറമരശേര മുുമൃമൌ) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളില്‍ നല്കുന്നത്.


മോണ്ടിസോറിയുടെ പ്രശസ്തിക്കു മുഖ്യനിദാനം ബോധേന്ദ്രിയ പരിശീലന സിദ്ധാന്തമാണ്. ജഞാനസമ്പാദനത്തിന്റേയും സുഖജീവിതത്തിന്റേയും അടിസ്ഥാനം സംവേദനക്ഷമതയാണെന്നും അതിനാല്‍ ബോധേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ച് അവയുടെ കൂര്‍മതയും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കേണ്ടതാണെന്നും മോണ്ടിസോറി ഊന്നിപ്പറഞ്ഞു. ഇതിനുവേണ്ടി പ്രത്യേകോപകരണങ്ങള്‍ അവര്‍ നിര്‍മിച്ചിട്ടുണ്ട്.


മോണ്ടിസോറി സ്കൂളില്‍ ടൈംടേബിളില്ല, അധ്യാപകരില്ല, ബോധനമില്ല; കളിക്കുവാനുള്ള ചില ഉപകരണങ്ങള്‍ മാത്രമുണ്ട്. അവ സ്വയംശോധക(ലെഹളരീൃൃലരശിേഴ)ങ്ങളായ പ്രബോധനോപകരണങ്ങളാണ്. കുട്ടികള്‍ അവകൊണ്ടു കളിക്കുന്നു. കളിയില്‍ക്കൂടി പഠനം നടക്കുന്നു. അധ്യാപികയുടെ സ്ഥാനത്ത് നിര്‍ദേശിക(റശൃലരൃല)യാണ് ഉള്ളത്. അവര്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുകൊണ്ട് പിന്നണിയില്‍ കഴിയുന്നു. കുട്ടികളെ സ്വതന്ത്രരായി വിട്ടാല്‍ അവര്‍ തിരഞ്ഞെടുത്തേക്കാവുന്ന പ്രവര്‍ത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകള്‍ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനും കുട്ടികള്‍ക്ക് സ്വാതന്ത്യ്രമുണ്ട്.

മോണ്ടിസോറി സ്കൂളില്‍, വായിക്കുന്നതിന് മുമ്പാണ് എഴുതാന്‍ പഠിക്കുന്നത്. ചാലകവികാസം മാനസികവികാസത്തേക്കാള്‍ മുമ്പു നടക്കുന്നു എന്ന തത്ത്വമാണ് ഇതിന് ആധാരം. 'ചാലകസ്മൃതി'(ാീീൃ ാല്യാീൃ)യുടെ സഹായത്തോടെ എഴുത്തു പഠിപ്പിക്കുന്നതിനാല്‍ കണ്ണടച്ചുകൊണ്ട് എഴുതുന്നതിനുപോലും കുട്ടികള്‍ക്കു കഴിയും. അക്ഷരങ്ങളുടെ രൂപം പഠിക്കുന്നതിനു മണല്‍ക്കടലാസില്‍ വെട്ടിവച്ചിട്ടുള്ള അക്ഷരമാതൃകകളുടെമേല്‍ കുട്ടികള്‍ വിരലോടിക്കുന്നു. കടലാസിന്റെ പരുപരുപ്പ്, വിരലോട്ടത്തെ നിയന്ത്രിക്കുന്നു. അക്ഷരരൂപം പഠിക്കുന്നതോടെ അതിന്റെ ശബ്ദം അവരെ പഠിപ്പിക്കുന്നു. വെട്ടിവച്ച അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളുണ്ടാക്കുന്നു. ഈ പ്രാരംഭപരിശീലനങ്ങള്‍ ലഭിച്ച കുട്ടി അറിയാതെ തന്നെ എഴുതിത്തുടങ്ങും. അവനില്‍ എഴുത്തു 'പൊട്ടിപ്പുറപ്പെടുന്നു.' അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ചു കഴിഞ്ഞാല്‍ വാക്കുകള്‍ എഴുതിയിട്ടുള്ള കാര്‍ഡുകള്‍ നല്കുന്നു. കുട്ടി അതിലെ അക്ഷരങ്ങള്‍ ഓരോന്നായി വായിക്കുന്നു. അവയെ ചേര്‍ത്ത് തുടര്‍ച്ചയായി വേഗത്തില്‍ വായിക്കുവാന്‍ ആവശ്യപ്പെടുന്നതോടെ ഒറ്റതിരിഞ്ഞു നില്ക്കുന്ന അക്ഷരങ്ങളുടെ നിരര്‍ഥകശബ്ദങ്ങള്‍ കൂടിച്ചേര്‍ന്ന് സാര്‍ഥകമായ പദങ്ങളായിത്തീരുന്നകാര്യം അവന് അനുഭവപ്പെടുന്നു.


അര്‍ഥബോധത്തോടെ വായിക്കുവാന്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് ആജ്ഞകള്‍ എഴുതിയിട്ടുള്ള കാര്‍ഡുകള്‍ നല്കുകയും ആജ്ഞാനുസരണമുള്ള കൃത്യം ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. വായന ആശയഗ്രഹണത്തിനുള്ളതാകയാല്‍ അത് മാനസിക പ്രവര്‍ത്തനമാകണം; വാച്യമായാല്‍ പോരാ.


കണക്ക് തുടങ്ങിയ വിഷയങ്ങള്‍ക്കും കളിരീതിയിലുള്ള അധ്യയനമാര്‍ഗങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന ക്ളാസ്സുകളില്‍ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള രീതികളും മോണ്ടിസോറി ആവിഷ്കരിച്ചു. എന്നാല്‍ അവ അധികം പ്രചരിച്ചു കാണുന്നില്ല. 2 മുതല്‍ 7 വരെ വയസ്സുള്ള കുട്ടികള്‍ക്കായുള്ള വിദ്യാലയങ്ങളിലാണ് മോണ്ടിസോറിരീതിക്ക് കൂടുതലായി പ്രചാരമുള്ളത്.


ഢക. ഡാള്‍ട്ടന്‍ പദ്ധതി (ഉമഹീി ജഹമി). മോണ്ടിസോറിയുടെ സിദ്ധാന്തങ്ങളില്‍നിന്നും പ്രചോദനം നേടിയ ഹെലന്‍ പാര്‍ക്ക്ഹേസ്റ്റ് (ഒലഹലി ജമൃസവൌൃ) 1920-ല്‍ മാസച്യൂസെറ്റ്സില്‍ ഡാള്‍ട്ടന്‍ (ഉമഹീി) നഗരത്തിലെ ഹൈസ്കൂളില്‍ നടപ്പാക്കിയ വ്യക്തികേന്ദ്രിതാധ്യാപനരീതിയാണ് 'ഡാള്‍ട്ടന്‍ പദ്ധതി' അഥവാ 'ഡാള്‍ട്ടന്‍ ലാബറട്ടറി പദ്ധതി'.


ഇവിടെ ക്ളാസുകള്‍ക്കുപകരം ഗ്രന്ഥങ്ങള്‍, അധ്യയനോപകരണങ്ങള്‍ എന്നിവകൊണ്ട് സജ്ജീകൃതമായ ഓരോ പരീക്ഷണശാല, ഓരോ വിഷയത്തിനുമുണ്ട്. നിശ്ചിത സമയങ്ങളില്‍ അതതു വിഷയത്തിന്റെ അധ്യാപകന്‍ അവിടെ സന്നിഹിതനായിരിക്കും.


ഓരോ വര്‍ഷവും കുട്ടികള്‍ ചെയ്തുതീര്‍ക്കേണ്ട പഠനപ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നു. ഇതിനെ കോണ്‍ട്രാക്റ്റ് (രീിൃമര) അതായത് കരാര്‍ എന്നു പറയുന്നു. 'കോണ്‍ട്രാക്റ്റി'നെ ഓരോ മാസത്തേക്കുള്ള 'അസൈന്‍മെന്റ്' (മശൈഴിാലി)കളായും ഓരോ ആഴ്ചത്തേക്കുള്ള 'പീരിയേഡ്' (ുലൃശീറ)കളായും ഓരോ ദിവസത്തേക്കുള്ള 'യൂണിറ്റു'കളായും വിഭജിച്ചിരിക്കും. ഇവ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ചെയ്തുതീര്‍ത്തിരിക്കണം. എന്തെല്ലാം, എപ്പോഴെല്ലാം പഠിക്കുന്നു എന്നതു കുട്ടിയുടെ ഇഷ്ടത്തിനു വിടുന്നു.


അധ്യാപകന്‍ പഠിപ്പിക്കുന്നില്ല. ആവശ്യമുള്ള സഹായം നല്കുകമാത്രം ചെയ്യുന്നു. പൂര്‍വാഹ്നം കുട്ടികള്‍ക്കു ഇഷ്ടമുള്ളതു പഠിക്കുന്നതിനും അപരാഹ്നം ഒന്നിച്ചു ചേര്‍ന്നുള്ള സമ്മേളനങ്ങള്‍ക്കും വിനിയോഗിക്കുന്നു.


ഓരോ കുട്ടിയുടേയും പുരോഗതി കൃത്യമായി അളന്നു ഗ്രാഫുകളായി രേഖപ്പെടുത്തുന്നു. 'കരാര്‍' അനുസരിച്ച് പുരോഗമിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇതു സഹായകമാണ്.


ഢകക. വിനെറ്റ്ക പദ്ധതി (ണശിിലസേമ ജഹമി). ഈ പദ്ധതിയുടെ ജനയിതാവ് കാള്‍ട്ടന്‍ വാഷ്ബേണ്‍ (ഇമൃഹലീി ണമവെയൌൃില) ആണ്. ഇതിലെ പാഠപദ്ധതിക്ക് രണ്ടു വിഭാഗങ്ങളുണ്ട്. ഒന്നാം വിഭാഗത്തില്‍ വായന, എഴുത്ത്, ഗണിതം തുടങ്ങിയ അടിസ്ഥാനവിഷയങ്ങളും രണ്ടാം വിഭാഗത്തില്‍ സര്‍ഗാത്മകവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളും മോഡല്‍ നിര്‍മാണം, പ്രോജക്ടുകള്‍, നാടകം, സംഗീതം, കളികള്‍ മുതലായവയും ഉള്‍പ്പെടുന്നു. ഒന്നാം വിഭാഗം നിര്‍ബന്ധിതവും രണ്ടാം വിഭാഗം ഐച്ഛികവുമാണ്.


പാഠവസ്തുക്കളെ ക്രമമായി തരംതിരിച്ച യൂണിറ്റുകളായി വിഭജിച്ചിരിക്കും. ഓരോ യൂണിറ്റിനേയും ലക്ഷ്യം (ഴീമഹ) എന്നു വിളിക്കുന്നു. സ്വയം ബോധകഗ്രന്ഥങ്ങളുടെ സഹായത്തോടെ പടിപടിയായി സ്വയം ശിക്ഷണം നടത്തുന്നു. ഓരോ വിഷയത്തിലും ഒരു യൂണിറ്റില്‍ നിന്ന് അടുത്ത യൂണിറ്റിലേക്കും ഒരു ഗ്രേഡില്‍ നിന്ന് അടുത്ത ഗ്രേഡിലേക്കും കയറ്റം നല്കുന്നു. അതിനാല്‍ ഒരു കുട്ടി വിവിധ വിഷയങ്ങളില്‍ വിവിധ ഗ്രേഡുകളിലായിരിക്കും പഠിക്കുക. ഓരോ വിഷയത്തിലും വ്യക്തിയുടെ കഴിവിനൊത്ത് പുരോഗമിക്കാം.


ഢകകക. പ്രായോജനാ രീതി (ജൃീഷലര ങലവീേറ). ജെ.എ. സ്റ്റീവന്‍സന്റെ (ഖ.അ. ടല്േലിീി) അഭിപ്രായത്തില്‍ 'പ്രശ്നബദ്ധമായ ഒരു കൃത്യം യഥാര്‍ഥ പരിതഃസ്ഥിതിയില്‍ പൂര്‍ണമാക്കുക' എന്നതത്രെ പ്രായോജനാരീതി. കില്‍പാട്രിക് (സശഹുമൃശരസ) ആകട്ടെ, ഇതിനെ 'സാമൂഹിക പരിസരത്തില്‍ ശ്രദ്ധാപൂര്‍വം നടത്തുന്ന സോദ്ദേശ്യപ്രവര്‍ത്തനം' എന്നു നിര്‍വചിക്കുന്നു.


സ്കൂളില്‍വച്ച് തത്ത്വങ്ങളും സിദ്ധാന്തങ്ങളും പഠിച്ചിട്ട് അവയെ പുതിയ സംസ്ഥിതികളില്‍ പ്രയോഗിക്കുകയല്ല ചെയ്യുന്നത്. പുതിയ പ്രശ്നപരമായ സംസ്ഥിതികളെ കൈകാര്യം ചെയ്തു ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ക്കൂടി തത്ത്വങ്ങളില്‍ എത്തിച്ചേരുകയാണ്. അങ്ങനെയുള്ള പഠനം അര്‍ഥവത്തും പ്രയോഗക്ഷമവും ചിരസ്ഥായിയുമായിരിക്കും. പ്രശ്നങ്ങള്‍ തിരഞ്ഞെടുക്കുക, ലക്ഷ്യങ്ങള്‍ സ്പഷ്ടമാക്കുക, പ്രവര്‍ത്തനപദ്ധതി ആസൂത്രണം ചെയ്യുക, അതു നടപ്പിലാക്കുക എന്നിവയെല്ലാം കുട്ടികള്‍ തന്നെ ചെയ്യുന്നു. അധ്യാപകന്‍ ഉപദേശകനും മാര്‍ഗദര്‍ശകനുമായി വര്‍ത്തിക്കുന്നു.


കില്‍പാട്രിക്, പ്രോജക്റ്റുകളെ നാലായി തരംതിരിക്കുന്നു: ഉത്പാദന (ുൃീറൌരശീിേ) പ്രോജക്റ്റ്, പഠന (ൌറ്യ) പ്രോജക്റ്റ്, ഉപഭോക്തൃ (രീിൌാലൃ) പ്രോജക്റ്റ്, പ്രശ്ന (ുൃീയഹലാ) പ്രോജക്റ്റ്. എന്നാല്‍ കോളിങ്സിന്റെ വിഭജനം കഥാപ്രോജക്റ്റ്, ഹസ്തപ്രോജക്റ്റ്, കളി പ്രോജക്റ്റ്, പഠനയാത്രാ പ്രോജക്റ്റ് എന്നിങ്ങനെയാണ്.


സാധാരണയായി വിദ്യാലയങ്ങളില്‍ നടത്താവുന്ന പ്രോജക്റ്റുകളുടെ കൂട്ടത്തില്‍ തപാലാപ്പീസ്, സഹകരണ സ്റ്റോര്‍, കാഴ്ചബംഗ്ളാവ്, തോട്ടം, കളിസ്ഥലം, റോഡ് എന്നിവയുടെ നിര്‍മാണം, ആരോഗ്യസര്‍വേ, നാടകാവതരണം മുതലായവ ഉള്‍പ്പെടുത്താം. പ്രോജക്റ്റുകളുടെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതികള്‍പോലും തയ്യാറാക്കപ്പെട്ടിട്ടുണ്ട്.


കത. അന്വേഷണ രീതി (ഒലൌൃശശെേര ങലവീേറ). 'കുട്ടിക്ക് ഒന്നും പറഞ്ഞുകൊടുക്കരുത്, എല്ലാം അവന്‍ തന്നെ കണ്ടുപിടിക്കണം' എന്നാണ് അന്വേഷണരീതിയുടെ ജനയിതാവായ ആംസ്റ്റ്രോങ് (അൃാൃീിഴ) പറയുന്നത്. 'കണ്ടുപിടിക്കുക' എന്നര്‍ഥമുള്ള വലൌൃശസെലശി എന്ന ഗ്രീക് പദത്തില്‍ നിന്നാണ് വലൌൃശശെേര എന്ന പദം ഉദ്ഭവിച്ചത്. അന്വേഷകന്റെ സ്ഥാനത്ത് കുട്ടിയെ അവരോധിച്ച് സ്വന്തം യത്നംകൊണ്ട് ആവശ്യമുള്ള അറിവ് കണ്ടുപിടിക്കുന്നതിന് അവനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ രീതി. കുട്ടി അന്വേഷകനായി പ്രവര്‍ത്തിച്ച് പ്രശ്നപരിഹാരത്തിലെത്തിച്ചേരുന്നു.


ഈ രീതിയില്‍ക്കൂടി നിരീക്ഷണ പരീക്ഷണങ്ങള്‍, യുക്തി, ചിന്ത, അന്വേഷണ-ഗവേഷണ മനഃസ്ഥിതി എന്നിവ പരിപോഷിപ്പിക്കുന്നതിന് സാധിക്കും. ശാസ്ത്രീയ ഗവേഷണപരവും സത്യാന്വേഷണപരവുമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ എല്ലാ വിഷയങ്ങളിലും അന്വേഷണ രീതിയിലുള്ള പഠനം സ്വീകാര്യമാണ്.


ത. കളി രീതി (ജഹമ്യ ണമ്യ). 'കളിരീതി' എന്ന പ്രയോഗം കാള്‍ഡ്വെല്‍ കുക്ക് (ഇമഹറംലഹഹ ഇീീസ) ആണ് ആദ്യമായി പ്രയോഗിച്ചതും പ്രചരിപ്പിച്ചതും. 'കളിരീതി' സക്രിയമായ പഠനരീതിയാണ്. 'കളി'ക്കല്ല, 'രീതി'ക്കാണ് ഇവിടെ പ്രാധാന്യം. ഗൌരവമുള്ള പ്രവര്‍ത്തനങ്ങളെ വെറും വിനോദങ്ങളായി തരംതാഴ്ത്തുകയല്ല, കഠിനമായ ജോലിയില്‍ ആഹ്ളാദത്തിന്റെ അംശം കൂട്ടിച്ചേര്‍ക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ശിശുവിദ്യാഭ്യാസത്തില്‍ കളിക്കുള്ള സ്ഥാനം നേരത്തെ അംഗീകൃതമായിട്ടുണ്ട്. കിന്റര്‍ഗാര്‍ട്ടനിലും മോണ്ടിസോറി സ്കൂളിലും നഴ്സറി സ്കൂളിലും കളിരീതിയിലാണ് അധ്യയനം സംവിധാനം ചെയ്തിട്ടുള്ളത്. കുട്ടികള്‍ പ്രവര്‍ത്തിച്ചുകൊണ്ടു പഠിക്കുന്നതിനും കളിരീതി അനുയോജ്യമാണ്. ക്രിയാപ്രധാനരീതികളിലെല്ലാം കളിയുടെ അംശം കാണാം. ഇതിന് ഉത്തമോദാഹരണങ്ങളാണ് പ്രോജക്റ്റ്, സ്കൌട്ടിങ് മുതലായവ.


തക. വസ്തുമൂലക രീതി (ഛയഷലര ങലവീേറ). 'വാക്കുകള്‍ക്കു മുന്‍പേ വസ്തുക്കള്‍' എന്നാണ് പെസ്തലോത്സി പറഞ്ഞിട്ടുള്ളത്. മൂര്‍ത്ത(രീിരൃലലേ)ത്തില്‍ നിന്ന് അമൂര്‍ത്ത(മയൃമര) ത്തിലേക്ക് എന്ന ബോധനതത്ത്വമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഒരു വസ്തുവിനെപ്പറ്റി പഠിപ്പിക്കുന്നതിന് ആ വസ്തുതന്നെ അവതരിപ്പിക്കുകയാണ് വെറും വാചികവിവരണത്തേക്കാള്‍ ഫലപ്രദം. അതേ വസ്തു അവതരിപ്പിക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ അതിനെ പ്രതിനിധാനം ചെയ്യുന്ന മോഡലുകള്‍, ചിത്രങ്ങള്‍ എന്നിവയെങ്കിലും ഉപയോഗിക്കണം. ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള ബോധനത്തെ 'വസ്തുമൂലകരീതി' എന്നു പറയുന്നു.


വസ്തുക്കള്‍ ക്ളാസ്സില്‍ കൊണ്ടുവരുവാന്‍ പ്രയാസമുണ്ടെങ്കില്‍ കുട്ടികളെ വസ്തുക്കളുടെ അടുത്തേക്ക് കൊണ്ടുപോവുകയാണ് വേണ്ടത്. പഠനയാത്രകളുടെ പ്രാധാന്യം ഇക്കാര്യത്തില്‍ തെളിഞ്ഞുകാണാം.


തകക. ചര്‍ച്ചാ രീതി (ഉശരൌെശീിൈ ങലവീേറ). ക്ളാസ്സ്-സമൂഹത്തെ ആകെക്കൂടി സജീവമായി പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധനരീതികളില്‍ ചര്‍ച്ചയ്ക്കു വളരെ പ്രധാനമായ സ്ഥാനമുണ്ട്. ഒരു പ്രശ്നത്തെ സംബന്ധിച്ച് എല്ലാവരുംകൂടി പര്യാലോചിച്ച് അഭിപ്രായങ്ങള്‍ കൈമാറ്റം ചെയ്ത് നിഗമനങ്ങളിലോ തീരുമാനങ്ങളിലോ എത്തുകയാണ് ചര്‍ച്ചയുടെ ഉദ്ദേശ്യം


ചര്‍ച്ചകള്‍ ഔപചാരികമാകാം, അനൌപചാരികമാകാം. ചര്‍ച്ചയുടെ നേതൃത്വം വഹിക്കുന്നത് അധ്യാപകനോ വിദ്യാര്‍ഥിയോ ആകാം.


ഔപചാരിക ചര്‍ച്ചകളുടെ പ്രധാന രൂപങ്ങള്‍ സെമിനാര്‍, സിംപോസിയം, പാനല്‍ ചര്‍ച്ച എന്നിവയാണ്. ഇവ ഉയര്‍ന്ന ക്ളാസ്സുകളില്‍ നടപ്പിലാക്കാവുന്നതാണ്.


തകകക. പ്രശ്നപരിഹരണ രീതി (ജൃീയഹലാടീഹ്ശിഴ ങലവീേറ). കുട്ടികള്‍ 'അഹംബദ്ധരാ'യി അവരുടെ ധിഷണാശക്തിയെ ഊര്‍ജിതമായി പ്രവര്‍ത്തിപ്പിച്ച് വിജ്ഞാനവും നൈപുണ്യങ്ങളും വര്‍ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു മാര്‍ഗമാണ് ഈ രീതി.


ഒരു ലക്ഷ്യമുണ്ടായിരിക്കുകയും അതു പ്രാപിക്കുവാന്‍ പ്രേരിതനായിരിക്കുകയും ചെയ്യുക, ലക്ഷ്യപ്രാപ്തിക്കു പ്രതിബന്ധമുണ്ടാകുക, പ്രതിബന്ധം തരണം ചെയ്തു ലക്ഷ്യത്തെ പ്രാപിക്കുന്നതിന് ലഭ്യമായ ഉപാധികള്‍ അപര്യാപ്തമായിരിക്കുക-എന്നീ കാര്യങ്ങള്‍ ചേര്‍ന്നുവരുമ്പോഴാണ് ഒരു പ്രശ്നാവസ്ഥ സംജാതമാകുന്നത്. പ്രശ്നങ്ങള്‍ രണ്ടുതരമുണ്ട്. പ്രായോഗികവും ബുദ്ധിപരവും. ആദ്യത്തേത് എന്തെങ്കിലും ചെയ്യുന്നതിനും രണ്ടാമത്തേത് എന്തെങ്കിലും അറിയുന്നതിനുമുള്ള യത്നവുമായി ബന്ധപ്പെട്ടിരിക്കുന്നു.


ജോണ്‍ ഡ്യൂയി (ഖീവി ഉലംല്യ) പ്രശ്ന പരിഹരണ പ്രക്രിയയെ അഞ്ചു ഘടകങ്ങളായി അപഗ്രഥിക്കുന്നു.


1. പ്രശ്ന ബോധം. ഒരു ലക്ഷ്യത്തിലേക്കുള്ള ഗതി തടയപ്പെടുകയും സാധാരണ പരിഹാരമാര്‍ഗങ്ങള്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ പ്രശ്നസ്ഥിതി അനുഭവപ്പെടുന്നു.


2. പ്രശ്ന വിശദീകരണം. ലഭ്യമായ ദത്ത(റമമേ)ങ്ങളും പ്രാപിക്കേണ്ട ലക്ഷ്യവും വ്യക്തമാകേണ്ടിയിരിക്കുന്നു. ഉള്ളതും (ദത്തങ്ങള്‍) വേണ്ടതും (ലക്ഷ്യം) തമ്മിലുള്ള

വിടവ് നികത്തലാണ് പ്രശ്നപരിഹരണം.


3. പരികല്പനാ രൂപവത്കരണം. പ്രശ്നപരിഹാരത്തിനുള്ള താത്കാലിക പരിഹാരങ്ങള്‍ അഥവാ പരികല്പനകള്‍ (വ്യുീവേലലെ) രൂപവത്കരിക്കുക. ഇതു വ്യക്തിയുടെ അനുഭവസമ്പത്ത്, ബുദ്ധിപരമായ പക്വത, സ്ഥിതിയുടെ ഗതികസംരചന (റ്യിമാശര ൃൌരൌൃല) എന്നിവയെ ആശ്രയിച്ചിരിക്കും.


4. പരികല്പനകളുടെ പരിഗണന. പരികല്പനകളുടെ സ്വീകാര്യത സസൂക്ഷ്മം പരിശോധിച്ച് മൂല്യനിര്‍ണയം ചെയ്ത് അവസാനം അനുയോജ്യമായവ സ്വീകരിക്കുക; അല്ലാത്തവ നിരാകരിക്കുക.


5. പരികല്പനകളുടെ പരീക്ഷണം. നിഗമനം ശരിയാണോ എന്നു ബോധ്യപ്പെടുന്നതിനായി അനുഭവങ്ങളുമായി ഒത്തുനോക്കുക. ഇതിന് സാധാരണ നിരീക്ഷണം മുതല്‍ നിയന്ത്രിത പരീക്ഷണംവരെ ആവശ്യമായിത്തീരാം.


കുട്ടികളുടെ ദൈനംദിന വിദ്യാലയ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി അവരെ ബോധവാന്മാരാക്കി സ്വയം പ്രശ്നപരിഹരണത്തിന് അവരെ പ്രോത്സാഹിപ്പിച്ച് ബുദ്ധിപരമായ അഭ്യാസങ്ങള്‍ക്കു സൌകര്യം നല്കുന്ന അധ്യാപനമാണ് ഇവിടെ ഉത്തമമായിട്ടുള്ളത്.


തകഢ. വികസന രീതി (ഉല്ലഹീുാലി ങലവീേറ). ഈ രീതിയുടെ ധര്‍മം പ്രത്യക്ഷമാര്‍ഗത്തില്‍ക്കൂടി സംപ്രത്യയങ്ങളും (രീിരലു) വിധികളും രൂപവത്കരിക്കുന്നതിന് കുട്ടികളെ സഹായിക്കുകയാണ്. ഇതിന് രണ്ടു രൂപങ്ങളുണ്ട്, ആഗമ(ശിറൌരശ്േല)രീതിയും നിഗമന(റലറൌരശ്േല)രീതിയും. വിശേഷാനുഭവങ്ങളില്‍ (ുമൃശേരൌഹമൃ) നിന്ന് സാമാന്യവിധികള്‍ (ഴലിലൃമഹശമെശീിേ) രൂപവത്കരിക്കുന്ന പ്രക്രിയയാണ് ആഗമം. നിഗമനരീതിയിലാവട്ടെ സാമാന്യവിധികളില്‍നിന്നു വിശേഷവിധികളില്‍ എത്തിച്ചേരുന്നു.


1. ആഗമവികാസ രീതി (കിറൌരശ്േല ഉല്ലഹീുാലി). ഇത് ഹെര്‍ബാര്‍ട്ടും (ഒലൃയമൃ) അനുയായികളും കൂടി ആവിഷ്കരിച്ചിട്ടുള്ളതാണ്. ചില നിശ്ചിത 'യൌക്തികഘട്ട'ങ്ങള്‍ (ളീൃാമഹ മെേഴല) അടങ്ങിയ ഒരു ഏകകമാണ് ആഗമവികാസപാഠം. ഇതിന്റെ നാലു ഘട്ടങ്ങളെ സ്പഷ്ടത (രഹലമൃില), സാഹചര്യം (മീരശമശീിേ), വ്യവസ്ഥ (്യലാെേ), സമ്പ്രദായം (ാലവീേറ) എന്നിങ്ങനെ വിഭജിച്ചിരുന്നു. സില്ലര്‍ (ദശഹഹലൃ) സ്പഷ്ടതയെ പ്രാരംഭം, അവതരണം എന്നു രണ്ടായി തിരിച്ചു. റൈന്‍ (ഞലശി), ഉദ്ദേശ്യപ്രസ്താവന എന്നൊരു ഉപഘട്ടം കൂട്ടിച്ചേര്‍ത്തു. ഇപ്പറഞ്ഞ ഭേദഗതികളോടെ ഹെര്‍ബാര്‍ട്ടിയന്‍ വികാസപാഠത്തില്‍ താഴെപറയുന്ന ഘട്ടങ്ങള്‍ രൂപംകൊണ്ടു.


ശ) പ്രാരംഭം. പഠിക്കുവാന്‍ പോകുന്ന പ്രകരണത്തെ സംബന്ധിച്ചു വിദ്യാര്‍ഥിയുടെ മനസ്സിലുള്ള ആശയങ്ങളെ വെളിയില്‍ കൊണ്ടുവരികയെന്നതാണ് ഈ ഘട്ടത്തിന്റെ മുഖ്യോദ്ദേശ്യം. പുതിയ പഠനാനുഭവത്തെ ഉള്‍ക്കൊള്ളുന്നതിനു സഹായകമായ പൂര്‍വബോധസമുച്ചയത്തെ (അുുലൃരലുശ്േല ാമ) സജ്ജമാക്കുന്നു. ചോദ്യങ്ങള്‍ മുഖേന കുട്ടികളുടെ പൂര്‍വാനുഭവങ്ങളെ തട്ടിയുണര്‍ത്തുന്നു.


ശശ) ഉദ്ദേശ്യ പ്രസ്താവന. പൂര്‍വജ്ഞാനവും പുതിയ പാഠവും തമ്മില്‍ ബന്ധിപ്പിച്ച് പുതിയ പാഠവസ്തുവിനെപ്പറ്റി ആവശ്യബോധം കുട്ടികളിലുളവാക്കുകയാണ് ഈ ഉപഘട്ടത്തിന്റെ ഉദ്ദേശ്യം.


ശശശ) പാഠാവതരണം. സാമാന്യവത്കരണമോ വിധിരൂപവത്കരണമോ നടത്തുന്നതിനു നിദാനമായ പുതിയ പാഠാനുഭവങ്ങള്‍ അവതരിപ്പിക്കുന്നു. ഇതിനു വിവിധ ബോധനരീതികള്‍ സ്വീകരിക്കാം. പ്രത്യക്ഷാനുഭവങ്ങളോ പരോക്ഷാനുഭവങ്ങളോ ആകാവുന്നതാണ്.


ശ്) താരതമ്യവും നിഷ്കര്‍ഷണവും. വിവിധ ആശയങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മനസ്സിലാക്കി താരതമ്യ വിവേചനം ചെയ്ത് സാരാംശങ്ങള്‍ നിഷ്കര്‍ഷിക്കുന്നു.

്) സാമാന്യ നിഗമനം. പഠനാനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വിധി രൂപവത്കരണമാണ് ഇവിടെ നടക്കുന്നത്. ഇത് നിര്‍വചനം, തത്ത്വം, സിദ്ധാന്തം, നിയമം, പ്രമേയം എന്നീ രൂപങ്ങളിലാകാം. പാഠവസ്തുവിന്റെ അന്തിമ പുനഃസംഘടനയാണിത്. ശരിയായി പുരോഗമിക്കുന്ന പാഠത്തില്‍ ഓരോ ഘട്ടവും ക്രമാനുഗതമായി കടന്ന് അറിയാതെ തന്നെ കുട്ടികള്‍ സാമാന്യനിഗമനത്തിലെത്തിച്ചേരും. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഉദ്ദേശ്യപ്രസ്താവനയില്‍ അടങ്ങിയിരിക്കുന്ന പ്രശ്നത്തിന്റെ ഉത്തരമായിരിക്കും ഈ ഘട്ടത്തില്‍ ആവിര്‍ഭവിക്കുന്നത്.


്ശ) പ്രയോഗം. സാമാന്യനിഗമനത്തെ വിശേഷവസ്തുക്കളിലേക്ക് പ്രവര്‍ത്തിപ്പിക്കുക, പ്രത്യേക സ്ഥിതികളില്‍ പ്രയോഗിക്കുക എന്നതാണ് ഇവിടെ ചെയ്യുന്നത്.

2. നിഗമനവികാസ രീതി (ഉലറൌരശ്േല ഉല്ലഹീുാലി). പൊതുതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക വസ്തുതകളെ വിശദീകരിക്കുകയും പൊതുതത്ത്വങ്ങളില്‍ നിന്നുള്ള 

അനുമാനങ്ങള്‍ വഴി അനുഭവങ്ങളെ മുന്‍കൂട്ടി കാണുകയുമാണ് നിഗമനത്തിന്റെ ധര്‍മം.


ആഗമരീതിയില്‍തന്നെ നിഗമനവും ഉള്‍പ്പെടുന്നുണ്ട്. ഒരു പ്രശ്നം പരിഹരിക്കേണ്ടിവരുമ്പോള്‍ അതിനാവശ്യമുള്ള സാമാന്യതത്ത്വം അന്വേഷിക്കേണ്ടതാണ്. വിശേഷവസ്തുതയെ സാമാന്യതത്ത്വവുമായി ബന്ധിപ്പിച്ചുകഴിഞ്ഞാല്‍ അത് അനുമാനത്തിലേക്ക് നയിക്കുന്നു. അറിവില്‍പെട്ട മറ്റു വസ്തുക്കളുമായി ഒത്തുനോക്കി അനുമാനത്തിന്റെ സാധുത പരീക്ഷിക്കുകയെന്നതാണ് അടുത്തപടി. അങ്ങനെ പ്രശ്നം, സാമാന്യതത്ത്വം, അനുമാനം, സത്യാപനം എന്നീ പടികളില്‍കൂടിയാണ് നിഗമനപാഠം കടന്നു പോകുന്നത്.


പഠനപ്രക്രിയയിലെ മാനസികപ്രവര്‍ത്തനങ്ങളില്‍ മുഖ്യം, വിശ്ളേഷണസംശ്ളേഷണങ്ങളാണ്. ആഗമ-നിഗമനരീതിയിലും ഇതുതന്നെയാണ് കാണുന്നത്. അതിനാല്‍ ഈ രീതിയെ വിശ്ളേഷണ-സംശ്ളേഷണ (മിമഹ്യശേര്യിവേലശേര) രീതിയെന്നോ മനഃശാസ്ത്ര രീതിയെന്നോ (ു്യരവീഹീഴശരമഹ) പറയാം.


തഢ. ഏകക രീതി (ഡിശ ങലവീേറ). അധ്യാപനത്തിന്റെ സംഘാടനം രണ്ടു വിധമാകാം. (1) പാഠനിര്‍ദേശ-പഠന-കഥന-ശോധനരീതി, (2) ഏകകരീതി. ഏകകം (യൂണിറ്റ്) എന്ന പദത്തില്‍ ഏകത്വം, ഐക്യം, സാകല്യം എന്നീ ആശയങ്ങള്‍ ഉള്‍പ്പെടുന്നു. ഏകകപ്രരൂപങ്ങള്‍ മുഖ്യമായി രണ്ടാണ്-പാഠവസ്തു ഏകകങ്ങളും (ൌയഷലരാമലൃേേ ൌിശ) അനുഭവ ഏകകങ്ങളും (ലുഃലൃശലിരല ൌിശ). പാഠവസ്തു ഏകകങ്ങള്‍ രണ്ടുവിധമാകാം-പ്രകരണം-ഏകകവും (ഉദാ. ഗതാഗതമാര്‍ഗങ്ങള്‍) പ്രശ്ന-ഏകകവും (ഉദാ. പഠനാനന്തരം തൊഴില്‍ സമ്പാദിക്കാന്‍ എന്തു ചെയ്യണം). അനുഭവ-ഏകകം കുട്ടികളുടെ സ്വന്തം പ്രശ്നത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനാനുഭവങ്ങളാണ് (ഉദാ. വിദ്യാലയത്തില്‍ ഒരു വര്‍ത്തമാനപത്രം എങ്ങനെ ആരംഭിക്കാം?). മേല്പറഞ്ഞ രണ്ടു ഏകക പ്രരൂപങ്ങളും തമ്മിലുള്ള വ്യത്യാസം, ഒന്ന് സംഘടിത പാഠവസ്തുവിനെയും മറ്റേത് വിദ്യാര്‍ഥിയുടെ സമഗ്രാനുഭവത്തേയും ഊന്നുന്നു എന്നതാണ്. ഒന്നില്‍ മറ്റേതിന്റെ അംശങ്ങള്‍ കലര്‍ന്നിരിക്കും. അധ്യാപനത്തില്‍ രണ്ടിനും സ്ഥാനവുമുണ്ട്.


കൊച്ചുകുട്ടികള്‍, വിദ്യാഭ്യാസം ആരംഭിക്കുന്നവര്‍ എന്നിവര്‍ക്ക് സാമാന്യവിദ്യാഭ്യാസത്തില്‍ അനുഭവ-ഏകകകങ്ങളാണ് കൂടുതല്‍ അനുയോജ്യം. പക്വത സിദ്ധിച്ചവര്‍ക്കും വിദഗ്ധപഠനത്തിന് പ്രാപ്തിയുള്ളവര്‍ക്കും നിര്‍ദേശ-പഠന-കഥന-ശോധനരീതികൊണ്ടാണ് കൂടുതല്‍ പ്രയോജനമുണ്ടാകുക. രണ്ടിലും അധ്യാപകരുടെ യോഗ്യത ഒരു നിര്‍ണായക ഘടകമത്രെ.


തഢക. ഉദ്ദേശ്യാധിഷ്ഠിത ബോധനം (ഛയഷലരശ്േല ആമലെറ ഠലമരവശിഴ). വ്യവഹാര മനഃശാസ്ത്ര(ആലവമ്ശീൌൃശാ)ത്തിനു വര്‍ധമാനമായ അംഗീകാരം ലഭിച്ചതോടുകൂടി അതു വിദ്യാഭ്യാസത്തിലും സ്വാധീനം ചെലുത്തിത്തുടങ്ങി. തത്ഫലമായി നിരീക്ഷണവിധേയമായ വ്യവഹാരങ്ങളായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന ചിന്താഗതി പ്രബലപ്പെട്ടു വന്നു. അസ്പഷ്ടവും അപ്രായോഗികവുമായ ലക്ഷ്യങ്ങള്‍ക്ക് പിമ്പേ പോകുന്നതിനു പകരം പ്രായോഗികവും പ്രാപ്യവും വസ്തുനിഷ്ഠവുമായ ലക്ഷ്യങ്ങളെ മുന്‍നിറുത്തിയാവണം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംവിധാനം ചെയ്യുക. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം, അഭിലഷണീയമായ ചില വ്യവഹാരപരിവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളില്‍ വരുത്തുകയായിരിക്കണം. ഈ ഉദ്ദേശ്യങ്ങളെ മുന്‍ നിര്‍ത്തി പഠനാനുഭവങ്ങള്‍ ആസൂത്രണം ചെയ്യുന്നു. ഉദ്ദിഷ്ടപഠനം (വ്യവഹാരപരിവര്‍ത്തനം) നടന്നോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ മനഃശാസ്ത്രജ്ഞനായ ബഞ്ചമിന്‍ ബ്ളൂമും (ആലിഷമാശി ആഹീീാ) സഹപ്രവര്‍ത്തകരും കൂടി അനേകവര്‍ഷങ്ങളായി നടത്തിയ പഠനങ്ങളിലൂടെ വിദ്യാഭ്യാസോദ്ദേശ്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ബ്ളൂമിന്റെ ടാക്സോണമി ഒഫ് എഡ്യൂക്കേഷണല്‍ ഓബ്ജകറ്റീവ്സ് (ഠമ്യീിീാഃ ീള ഋറൌരമശീിേമഹ ഛയഷലരശ്േല) ആണ് ഉദ്ദേശ്യാധിഷ്ഠിതബോധനത്തിന് ആധാരമായ മുഖ്യഗ്രന്ഥം. ഉദ്ദേശ്യങ്ങളെ മൂന്നു മണ്ഡലങ്ങളായിട്ടാണ് ബ്ളൂം തരംതിരിച്ചിരിക്കുന്നുത്-സംജ്ഞാനാത്മകം (രീഴിശശ്േല), വികാരാത്മകം (മളളലരശ്േല), മനശ്ചാലകം (ു്യരവീാീീൃ). ഇവയെ ആധാരമാക്കിക്കൊണ്ട് ഭാരതീയ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തിട്ടുള്ള ബോധനോദ്ദേശ്യങ്ങള്‍ താഴെ പറയുന്നവയാണ്: ജ്ഞാന (സിീംഹലറഴല) സമ്പാദനം, ധാരണാ (ൌിറലൃമിെേറശിഴ) വികസനം, പ്രയോഗസാമര്‍ഥ്യ (മുുഹശരമശീിേ) വികസനം, വൈദഗ്ധ്യ (സെശഹഹ) സമ്പാദനം, അഭിഭാവ (മശേേൌറല) രൂപവത്കരണം, അഭിരുചി (ശിലൃേല) സംവര്‍ധനം.


വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം പഠനമാണ്. പഠിക്കുന്നത് കുട്ടിയാണ്. അതിനാല്‍ ബോധനോദ്ദേശ്യങ്ങള്‍ കുട്ടികളിലുള്ള വ്യവഹാര പരിവര്‍ത്തനങ്ങളായിരിക്കണം. ഇതാണ് പുതിയ സമീപനം. ഉദാഹരണമായി ഇന്ത്യന്‍ സംസ്ഥാനങ്ങളെപ്പറ്റിയുള്ള ഒരു പാഠത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് ജ്ഞാനസമ്പാദനമാകാം. ഈ ഉദ്ദേശ്യത്തെ ഇങ്ങനെ പ്രസ്താവിക്കാം: 'വിദ്യാര്‍ഥി ഇന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച അറിവു സമ്പാദിക്കുന്നു'. എന്നാല്‍ ഈ ഉദ്ദേശ്യപ്രസ്താവന തന്നെയും അവ്യക്തമാണ്. കുട്ടികള്‍ക്ക് മുമ്പില്ലാത്ത അറിവ് പഠനഫലമായി ലഭിക്കുന്നുവെന്നാണല്ലോ ഈ ഉദ്ദേശ്യത്തിന്റെ അര്‍ഥം. കുട്ടികള്‍ക്ക് ഈ അറിവ് ലഭിച്ചു എന്ന് അധ്യാപകനോ കുട്ടിക്കോ തോന്നിയാല്‍ പോരാ. അറിവു സമ്പാദിച്ചതിനു തെളിവു വേണം. ആ തെളിവ് ആര്‍ക്കും നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമാകണം. അതായത് ഉദ്ദേശ്യത്തെ സ്പഷ്ടമായ വ്യവഹാരരൂപത്തില്‍ അപഗ്രഥിച്ചു പ്രസ്താവിക്കണം. ഉദാഹരണമായി പഠിച്ച വസ്തുതകള്‍ അവന്‍ ഓര്‍മിച്ചു പറയുമെങ്കില്‍ അവന് അറിവു ലഭിച്ചുവെന്നു കരുതാം. അപ്പോള്‍ ജ്ഞാനസമ്പാദനത്തിന്റെ സ്പഷ്ടീകരണം പുനഃസ്മരണയാണ്. ഇങ്ങനെ ഓരോ ഉദ്ദേശ്യത്തിനും അനേകം വിശിഷ്ടീകരണ(ുലരശളശരമശീിേ)ങ്ങള്‍ വിദഗ്ധന്‍മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഉദ്ദേശ്യപ്രാപ്തിയില്‍ അന്തര്‍ഭൂതമായിരിക്കുന്ന മനോവ്യാപാരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശിഷ്ടീകരണങ്ങള്‍ നിര്‍ണയിക്കുന്നത്. ദൃഷ്ടാന്തത്തിന് ഓരോ ഉദ്ദേശ്യത്തിന്റേയും ഓരോ വിശിഷ്ടീകരണം കൊടുക്കുന്നു.


ജ്ഞാനം - തിരിച്ചറിയുന്നു.

ധാരണ - ബന്ധങ്ങള്‍ കാണുന്നു.

പ്രയോഗം - പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു.

വൈദഗ്ധ്യം - പടം വരയ്ക്കുന്നു.

അഭിഭാവം - ഗുരുക്കന്‍മാരെ ബഹുമാനിക്കുന്നു.

അഭിരുചി - ഗ്രന്ഥങ്ങള്‍ വായിച്ചു വസ്തുതകള്‍ ശേഖരിക്കുന്നു.


ഉദ്ദേശ്യങ്ങള്‍ നിര്‍ണയിച്ചു കഴിഞ്ഞാല്‍ അവ സാക്ഷാത്കരിക്കുന്നതിന് അനുയോജ്യമായ പാഠ്യക്രമവും പാഠവസ്തുക്കളും തിരഞ്ഞെടുക്കണം. ഇത് സാധാരണയായി വിദ്യാഭ്യാസ വിദഗ്ധന്‍മാര്‍ മുന്‍കൂട്ടിത്തന്നെ ചെയ്യുന്നതിനാല്‍ അധ്യാപകന് അക്കാര്യത്തില്‍ ബദ്ധപ്പെടേണ്ടി വരുന്നില്ല.


ഇന്ന ഉദ്ദേശ്യങ്ങളോടുകൂടി ഇന്നയിന്നകാര്യങ്ങള്‍ പഠിപ്പിക്കണമെന്നുവന്നാല്‍ അതിനുള്ള മാര്‍ഗം നിശ്ചയിക്കുകയാണ് അടുത്തപടി. ഏതുവിധത്തിലുള്ള പഠനാനുഭവങ്ങളാണ് ഉദ്ദേശ്യപ്രാപ്തിക്ക് ഏറ്റവും അനുയോജ്യമെന്നാലോചിച്ച് അവ വിദ്യാര്‍ഥിക്ക് ഉണ്ടാകുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് അധ്യാപകന്റെ കടമ. അധ്യാപകന്റെ മനോധര്‍മം ഇവിടെയാണ് കാണിക്കേണ്ടത്. അധ്യാപകന്റെ പ്രസംഗമോ ഭാഷണമോ സാധാരണഗതിയില്‍ വെറും ജ്ഞാനസമ്പാദനത്തില്‍ മാത്രമേ കലാശിക്കുകയുള്ളു. അര്‍ഥഗ്രഹണവും പ്രയോഗക്ഷമതയും ഉണ്ടാകണമെങ്കില്‍ കുട്ടികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണം. അതിന് ആധുനിക ഗതികരീതികള്‍ അവലംബിക്കുക ആവശ്യമാകുന്നു.


പഠനം നടന്നതോടുകൂടിതന്നെ അതിന്റെ മൂല്യനിര്‍ണയനവും നടക്കണം. കുട്ടികളുടെ ഉപലബ്ധിയേയും നിര്‍വഹണപടുതയേയും വിലയിരുത്തേണ്ടത് മുന്‍കൂട്ടി തിരഞ്ഞെടുത്തിട്ടുള്ള ബോധനോദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആകണം. അങ്ങനെ സുവ്യക്തവും പ്രായോഗികവുമായ ഉദ്ദേശ്യങ്ങള്‍ തിരഞ്ഞെടുത്ത് അവയുടെ സാക്ഷാത്കാരത്തിന് അനുയോജ്യമായ പഠനാനുഭവങ്ങള്‍ സംവിധാനം ചെയ്ത് പഠനത്തെ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി നടത്തുന്ന അധ്യാപനരീതിയാണ് ഉദ്ദേശ്യാധിഷ്ഠിതബോധനം.


തഢകക. കാര്യക്രമബദ്ധ-അധ്യാപനം (ജൃീഴൃമാാലറ കിൃൌരശീിേ). പഠന മനഃശാസ്ത്രതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ളതും വിദ്യാഭ്യാസരംഗത്ത് വ്യാവസായിക വിപ്ളവത്തിന്റെ നാന്ദികുറിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടിട്ടുള്ളതുമായ ഒരു അധ്യയനരീതിയാണ് കാര്യക്രമബദ്ധ-അധ്യാപനം. ബുദ്ധിയും സിദ്ധിയും സ്വയം അളക്കുന്നതിന് 1920-ല്‍ സിഡ്നി എല്‍.പ്രെസി (ട്യറില്യ ഘ. ജൃലല്യൈ) കണ്ടുപിടിച്ച യന്ത്രമാണ് ഇതിന് ആരംഭമിട്ടത്. പില്ക്കാലത്ത് സ്കിന്നര്‍ (ആ.എ. ടസശിിലൃ), ക്രൌഡര്‍ (ഇൃീംറലൃ) തുടങ്ങിയവരുടെ ശ്രമഫലമായാണ് ഇത് ഒരു അംഗീകൃത സ്വാധ്യയനരീതിയായി വികസിച്ചത്.


പാഠവസ്തുവിനെ അപഗ്രഥിച്ച് പല ചെറിയ യൂണിറ്റുകളായി തിരിക്കുന്നു. ഒരു ബോധന ബിന്ദുവിന്റെ സുവ്യക്തമായ വിശദീകരണം അടങ്ങിയതാണ് ഓരോ യൂണിറ്റും. പാഠഭാഗം മനസ്സിലാക്കി ഉത്തരം കണ്ടുപിടിക്കേണ്ട ഒരു ചോദ്യവും കൊടുത്തിരിക്കും. ഇത്രയും കാര്യങ്ങളടങ്ങിയ യൂണിറ്റിനെ 'ചട്ടം' (എൃമാല) അഥവാ പുരോധാനം (ജൃലലിെമേശീിേ) എന്നു പറയുന്നു. അനേകം ചട്ടങ്ങളുടെ ശ്രേണിയാണ് പാഠവസ്തുകാര്യക്രമം.


കാര്യക്രമങ്ങള്‍ രണ്ടുവിധമുണ്ട്: രേഖീയവും (ഘശിലമൃ) ശാഖീയവും (ആൃമിരവശിഴ). സ്കിന്നറുടെ രേഖീയ കാര്യക്രമത്തില്‍ ഉത്തരങ്ങള്‍ സ്വയം രചിക്കുവാനാവശ്യപ്പെടുന്നു. ക്രൌഡറിന്റെ ശാഖീയകാര്യക്രമത്തിലാകട്ടെ ബഹുവികല്പ മാതൃകയിലുള്ള ചോദ്യങ്ങളാണ് ഉള്ളത്. ഒരുസമയം ഒരു ചട്ടം മാത്രം യന്ത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. അതു പഠിച്ച് ഉത്തരം കണ്ടുപിടിച്ചതിനുശേഷം ബട്ടന്‍ അമര്‍ത്തിയാല്‍ അടുത്തചട്ടം പ്രത്യക്ഷപ്പെടുന്നു. കാര്യക്രമപാഠവസ്തു പുസ്തകരൂപത്തിലും ലഭ്യമാണ്. ഇതില്‍ ഒരു പേജില്‍ ഒരു ചട്ടം മാത്രമേ കാണുകയുള്ളു. അടുത്തു വായിക്കേണ്ട ചട്ടം ഏതു പേജിലാണെന്നു അതില്‍ നിര്‍ദ്ദേശിച്ചിരിക്കും.


കാര്യക്രമ-അധ്യാപനത്തിന്റെ സവിശേഷതകള്‍ താഴെ പറയുന്നവയാണ്.


1. പാഠവസ്തു, വിദഗ്ധന്‍മാര്‍ തയ്യാറാക്കുന്നു. 2. ഓരോ വിദ്യാര്‍ഥിക്കും തന്റെ കഴിവിനനുസരിച്ച് പുരോഗമിക്കാം. 3. ഓരോ അംശവും പഠിച്ചു എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ അടുത്ത യൂണിറ്റിലേക്കു പ്രവേശിക്കുന്നുള്ളു. 4. പഠനപുരോഗതിയെപ്പറ്റി ഉടനുടന്‍ മനസ്സിലാക്കുന്നതില്‍ നിന്നുള്ള 'പ്രതിപുഷ്ഠി' (എലലറ യമരസ) പഠനത്തെ പ്രബലപ്പെടുത്തുന്നു. 5. ഓരോ വിദ്യാര്‍ഥിയും സ്വയം പഠിക്കുന്നു. ആവശ്യമുള്ള മാര്‍ഗനിര്‍ദ്ദേശം പാഠവസ്തുകാര്യക്രമത്തില്‍ തന്നെയുണ്ട്. 6. എത്ര കുട്ടികള്‍ക്കു വേണമെങ്കിലും ഒരേസമയം പഠിക്കുന്നതിനു സാധിക്കുന്നു.


അധ്യയന സമ്പ്രദായത്തെ ഉത്തരോത്തരം ഫലപ്രദമാക്കുന്നതിന് അധ്യാപനരീതികളില്‍ വന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ ഗണ്യമായി സഹായിച്ചുകൊണ്ടിരിക്കുന്നു.


ക്രിയാനിരതപഠനം. വ്യവഹാരമനഃശാസ്ത്രത്തിന്റെ അടിത്തറയില്‍ പ്രമുഖ വിദ്യാഭ്യാസ ചിന്തകനായ ഡോ. ബഞ്ചിന്‍ ബ്ളൂമിന്റെ സിദ്ധാന്തങ്ങളനുസരിച്ചുളള ബോധനസമ്പ്രദായമാണ് നമ്മുടെ വിദ്യാലയങ്ങളില്‍ സമീപകാലം വരെ നടന്നു വന്നിരുന്നത്. എന്നാല്‍ മനഃശാസ്ത്രത്തില്‍ പില്‍ക്കാലത്തുണ്ടായ ഗവേഷണങ്ങള്‍ മനുഷ്യന്റെ ബുദ്ധിമണ്ഡലത്തിന് വ്യത്യസ്ത തലങ്ങളുണ്ടെന്ന് കണ്ടെത്തി. പ്രമുഖ വിദ്യാഭ്യാസ മനഃശാസ്ത്രചിന്തകനായ ഹോവാര്‍ഡ് ഗാര്‍ഡ്നര്‍ ഈ രംഗത്ത് വളരെയധികം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മനുഷ്യന്റെ ബുദ്ധിയുടെ ബഹുതല(ങൌഹശുേഹല ശിലേഹഹശഴലിരല)ത്തിന്റെ സവിശേഷതകളെ അദ്ദേഹം വിവേചിച്ചുകാട്ടിയിട്ടുണ്ട്.

അറിവ് മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നു എന്ന വാദഗതി ആധുനിക കാലഘട്ടത്തില്‍ പ്രബലപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത സിദ്ധാന്തമാണ് ജ്ഞാനനിര്‍മിതിവാദം (രീഴിശശ്േല രീിൃൌരശ്േശാ).


മേല്‍പ്പറഞ്ഞ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പഠനസമ്പ്രദായമാണ് ക്രിയാനിരതപഠനം. ഇതനുസരിച്ച് കുട്ടികള്‍ തങ്ങള്‍ക്കു ലഭിക്കുന്ന പഠനസന്ദര്‍ഭങ്ങളില്‍ സ്വയം നിരീക്ഷിച്ചും അന്വേഷിച്ചും ചര്‍ച്ച ചെയ്തും താരതമ്യം ചെയ്തും അപഗ്രഥിച്ചും നിഗമനങ്ങളിലെത്തുന്നു. പഠനത്തിന് സാമൂഹികമായ കൂട്ടായ്മയും പ്രയോജനപ്പെടുത്തുന്നു. രസകരമായ പഠനാന്തരീക്ഷത്തില്‍ പഠിതാവ് പഠനപ്രക്രിയയില്‍ പങ്കാളിയാകുന്നു. അവിടെ അധ്യാപകന്‍ സഹായിയോ സന്ദര്‍ഭങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന ആളോ (ളമരശഹശമേീൃ) ആയി മാറുകയാണ്. അനുസ്യൂതവും സമഗ്രവുമായ മൂല്യനിര്‍ണയവും പഠനത്തോടൊപ്പം തന്നെ നടക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ നിലവാരമനുസരിച്ച് ഗ്രേഡുകള്‍ നല്‍കി വരുന്നു.

ഈ സമ്പ്രദായം ഇന്ന് നമ്മുടെ വിദ്യാലയങ്ങളില്‍ സാര്‍വത്രികമായി നടപ്പിലാക്കിക്കഴിഞ്ഞു. നോ: പെസ്തലോത്സി, കിന്‍ഡര്‍ ഗാര്‍ട്ടന്‍, ഫ്രോബല്‍, മോണ്ടിസ്സോറി, സോക്രട്ടീസ്

(പ്രൊഫ. എന്‍. ശങ്കരന്‍ നായര്‍, ഡോ. സി. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍