This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധിശോഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:19, 2 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.45 (സംവാദം)

അധിശോഷണം

അറീൃുശീിേ

ഒരു ഖരവസ്തുവിന്റെ (ദ്രവത്തിന്റെയും) പ്രതലത്തില്‍ മറ്റൊരു വസ്തുവിന്റെ അണുക്കളോ തന്മാത്രകളോ അയോണുകളോ അധികമായി സാന്ദ്രീകരിക്കുന്ന പ്രക്രിയ. സ്വീഡിഷ് ശാസ്ത്രജ്ഞനായ ഷീലെ ആണ് ആദ്യമായി ഈ പ്രക്രിയ വിവരിച്ചത് (1773). മരക്കരിക്ക് വാതകങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ടെന്ന് ചില പരീക്ഷണങ്ങളിലൂടെ അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന് 1777-ല്‍ ഫൊണ്‍ടാന എന്ന വൈജ്ഞാനികന്‍ ഇതേപ്പറ്റി കുറച്ചുകൂടി വിശദമായി പഠിക്കുകയുണ്ടായി. മരക്കരിക്ക് വാതകങ്ങളെ മാത്രമല്ല, ചില ലായനികളിലെ നിറങ്ങളെയും അധിശോഷിപ്പിക്കുവാനുള്ള കഴിവുണ്ടെന്ന് 1785-ല്‍ ലോവിറ്റ്ഡ് എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചു. 20-ാം ശ.-ത്തിലാണ് ഇതിന്റെ സൈദ്ധാന്തിക പഠനം സമഗ്രമായി നടന്നത്.

ഒരു ഖരപദാര്‍ഥത്തിന്റെ (ദ്രവത്തിന്റെയും) പ്രതലത്തില്‍ അസന്തുലിതബലം അഥവാ അവശിഷ്ടബലം (ൃലശെറൌമഹ ളീൃരല) എല്ലായ്പ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്. തത്ഫലമായി തന്റെ സമ്പര്‍ക്കത്തിലുള്ള മറ്റു പദാര്‍ഥങ്ങളുടെ അണുക്കളെ (തന്മാത്രകളെ, അയോണുകളെ) ഈ ബലത്തിന്റെ സഹായത്താല്‍ ആകര്‍ഷിച്ച് സ്വന്തം പ്രതലത്തില്‍ തടഞ്ഞുവെക്കാനുള്ള പ്രവണത അത് പ്രദര്‍ശിപ്പിക്കുന്നു. അണുക്കള്‍ (തന്മാത്രകള്‍, അയോണുകള്‍) ഖരവസ്തുവിന്റെ ഉള്ളിലേക്ക് അധികം കടക്കാതെ പ്രതലത്തില്‍ മാത്രം അധിവസിക്കുന്നതിനാല്‍ അവയുടെ സാന്ദ്രത ഉള്‍ഭാഗത്തെ അപേക്ഷിച്ച് പ്രതലത്തില്‍ കൂടുതലായിരിക്കും. പ്രതലത്തിലെ അവശോഷണം (മയീൃുശീിേ) ആണ് അധിശോഷണം. അധിശോഷകത്തിന്റെ പ്രതലത്തിലും ഉള്‍ഭാഗത്തും അധിശോഷിതവസ്തുവിന്റെ സാന്ദ്രത സമാനമാണെങ്കില്‍ അത് അവശോഷണം ആണ്.

അനുയോജ്യമായ അധിശോഷകം ഉണ്ടെങ്കില്‍ എല്ലാ പദാര്‍ഥങ്ങളെയും അധിശോഷണവിധേയമാക്കാം. ഒരു അധിശോഷകത്തിന് ഒന്നിലധികം പദാര്‍ഥങ്ങളെ അധിശോഷിപ്പിക്കുവാന്‍ സാധിക്കും; അധിശോഷണനിരക്ക് വ്യത്യാസപ്പെടുമെന്നു മാത്രം.

ഭൌതികം (ുവ്യശെരമഹ) എന്നും രാസികം (രവലാശരമഹ) എന്നും അധിശോഷണത്തെ രണ്ടായിത്തിരിക്കാം. സിലിക്കാജെല്‍, കരി തുടങ്ങിയവയിന്‍മേല്‍ ഹൈഡ്രോ കാര്‍ബണുകളുടെയും എല്ലാവിധ ഖരപദാര്‍ഥങ്ങളിന്‍മേല്‍ നിഷ്ക്രിയവാതകങ്ങളുടെയും (ശിലൃ ഴമലെ) അധിശോഷണം ആദ്യത്തെ ഇനത്തില്‍പ്പെടുന്നു. ഭൌതികബലം (അഥവാ വാന്‍ഡര്‍വാള്‍സ് ബലം) ആണ് ഭൌതികാധിശോഷണത്തിന് നിദാനം. സാഹചര്യങ്ങള്‍ വേണ്ടവണ്ണം നിയന്ത്രിച്ച് എല്ലാ ഖരപദാര്‍ഥങ്ങളിന്‍മേലും വാതകങ്ങളെ ഭൌതികമായി അധിശോഷിപ്പിക്കാം. ഭൌതികാധിശോഷണത്തിന്റെ നിരക്ക് രാസാധിശോഷണത്തെ (രവലാശീൃുശീിേ) അപേക്ഷിച്ച് വളരെ കൂടുതലാണ്. പക്ഷേ അതിവേഗം അധിശോഷിതമാകുന്ന വാതകം, പരിസരത്തിലെ വായുമര്‍ദം കുറയുമ്പോള്‍ വേഗം പുറംതള്ളപ്പെടുകയും ചെയ്യും.

രാസാധിശോഷണത്തില്‍ രാസബലം ആണ് നിദാനം. അധിശോഷകവും അധിശോഷിതവും ചേര്‍ന്ന പ്രതലത്തില്‍ ഒരു സങ്കീര്‍ണപദാര്‍ഥം - പ്രതലയൌഗികം - ഉണ്ടാകുന്നു. രാസാധിശോഷണത്തിന്റെ നിരക്ക് താരതമ്യേന കുറവാണ്; താപനിലയനുസരിച്ച് അതു മാറിക്കൊണ്ടിരിക്കുകയും ചെയ്യും. താരതമ്യേന ഉയര്‍ന്ന താപനിലകളില്‍ മാത്രമേ രാസപരമായി അധിശോഷണം ചെയ്യപ്പെട്ട വാതകം പുറംതള്ളപ്പെടുകയുള്ളൂ. ഇരുമ്പ് നൈട്രജനേയും നിക്കല്‍ ഹൈഡ്രജനേയും ടങ്സ്റ്റണ്‍ (ൌിഴലിെേ) ഓക്സിജനേയും രാസപരമായിട്ടാണ് അധിശോഷിപ്പിക്കുന്നത്. തന്മൂലം വാതകതന്മാത്രകളുടെ അണുക്കള്‍ തമ്മിലുള്ള ബന്ധം (യീിറ) അറ്റുപോവുകയും വാതകം കൂടുതല്‍ പ്രതിക്രിയാക്ഷമതയുള്ളതാകുകയും ചെയ്യും.

ചില നിര്‍ണായക-ഘടകങ്ങള്‍. എല്ലാ ഖരപദാര്‍ഥങ്ങളും എല്ലാ വാതകങ്ങളെയും അധിശോഷണം ചെയ്യും. എന്നാല്‍ അധിശോഷിതവാതകത്തിന്റെ പരിമാണം (ൂൌമിശേ്യ) ചില നിര്‍ണായകഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്:

1. വാതകത്തിന്റെ സ്വഭാവം. നിശ്ചിതമായ മര്‍ദത്തിലും താപനിലയിലും സ്ഥിരവാതകങ്ങളെ (ഉദാ. ഹൈഡ്രജന്‍, നൈട്രജന്‍) അപേക്ഷിച്ച് അനായാസേന ദ്രവീഭവിക്കുന്ന വാതകങ്ങള്‍ (ഉദാ. അമോണിയ, ഹൈഡ്രജന്‍ക്ളോറൈഡ്) അധികമായി അധിശോഷിതമാകുന്നു. താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.

വാതകങ്ങളുടെ അധിശോഷണം

താപനില = 15ത്ഥഇ അധിശോഷകം = 1 ഗ്രാം മരക്കരി

വാതകം (ക്രാന്തിക അധിശോഷിത

താപനില ത്ഥഗ) വ്യാപ്തം (ഘ.സെ.മീ.)

ഹൈഡ്രജന്‍ (33) 4.7

നൈട്രജന്‍ (126) 8.0

കാര്‍ബണ്‍മോണോക്സൈഡ് (134) 9.3

മീഥേന്‍ (190) 16.2

കാര്‍ബണ്‍ഡൈഓക്സൈഡ് (304) 48.0

ഹൈഡ്രജന്‍ക്ളോറൈഡ് (324) 72.0

ഹൈഡ്രജന്‍സള്‍ഫൈഡ് (373) 99.0

അമോണിയ (406) 181.0

ക്ളോറിന്‍ (417) 235.0

സള്‍ഫര്‍ഡൈഓക്സൈഡ് (430) 380.0

2. അധിശോഷകത്തിന്റെ സ്വഭാവം. അധിശോഷണം ഒരു പ്രതലപ്രക്രിയ ആകയാല്‍ അധിശോഷകത്തിന്റെ പ്രതലവിസ്തീര്‍ണം വര്‍ധിക്കുന്തോറും അതിന്റെ അധിശോഷണക്ഷമതയും ഏറിവരും. നിശ്ചിതമായ ഒരു താപനിലയിലും മര്‍ദത്തിലും വിവിധ-അധിശോഷകങ്ങളുടെ അധിശോഷണക്ഷമതയും വിഭിന്നമാണ്. പട്ടിക കാണുക:

അധിശോഷകങ്ങളും അധിശോഷണക്ഷമതയും

അധിശോഷണക്ഷമത

 അധിശോഷകം		(അലൂമിനയുടേത് 100

എന്ന സങ്കല്പത്തില്‍)

 അലൂമിന	100
 സങ്കോചമൃത്തിക (ളൌഹഹലൃ ലമൃവേ)	50
 അസ്ഥിക്കരി (യീില രവമൃരീമഹ)	17
 ഫെറിക് ഓക്സൈഡ്	3
 കീസെല്‍ഗര്‍	3
  സരന്ധ്രങ്ങളായ സിലിക്കാജെല്‍, മരക്കരി, അസ്ഥിക്കരി, ചിരട്ടക്കരി, രക്തക്കരി (യഹീീറ രവമൃരീമഹ) എന്നിവയും ഒന്നാംതരം അധിശോഷകങ്ങളാണ്. ക്രിയാശീലം വരുത്തിയും ഒരു വസ്തുവിന്റെ അധിശോഷണക്ഷമത വര്‍ധിപ്പിക്കാം.

3. മര്‍ദവും താപനിലയും. അധികമര്‍ദത്തില്‍ അധികം വാതകം അധിശോഷിതമാകുന്നു. താപനില ചുരുക്കിയാലും അതുതന്നെയാണ് ഫലം. താഴെ പട്ടികയില്‍ ചില ദൃഷ്ടാന്തങ്ങള്‍ കൊടുത്തിരിക്കുന്നു:

താപനിലയും അധിശോഷണവും

അധിശോഷകം = 1 ഘ.സെ.മീ. ചിരട്ടക്കരി

 വാതകം	അധിശോഷിതവ്യാപ്തം (ഘ.സെ.മീ.)

0ത്ഥഇ –185ത്ഥഇ

ഓക്സിജന്‍ 18 230

നൈട്രജന്‍ 15 155

ഹൈഡ്രജന്‍ 17 135

ഹീലിയം 2 15

ആര്‍ഗണ്‍ 12 175

ഒരു നിശ്ചിത താപനിലയില്‍ അധിശോഷിത വാതകത്തിന്റെ അളവ് മര്‍ദത്തിനനുസൃതമായി മാറുന്നതിനെ ഒരു ഗ്രാഫ് പേപ്പറില്‍ വരച്ചാല്‍ കിട്ടുന്ന രേഖയ്ക്ക് (ആ താപനിലയിലെ) അധിശോഷണ സമതാപിവക്രം (മറീൃുശീിേ ശീവേലൃാ) എന്നു പറയുന്നു.

അധിശോഷണ സമതാപിവക്രങ്ങള്‍. അധിശോഷിതവാതകത്തിന്റെ പരിമാണവും മര്‍ദവും തമ്മിലുള്ള ഈ ബന്ധത്തെ ഒരു ആനുഭവികസൂത്രം (ലാുശൃശരമഹ ളീൃാൌഹമ) കൊണ്ട് ഫ്രോയിന്‍ഡ്ലിഷ് എന്ന ശാസ്ത്രജ്ഞന്‍ ഗണിതാത്മകമായും നിര്‍ദേശിച്ചിട്ടുണ്ട്.

മ = സ. ു1/ി ഇതില്‍, മ = 1 ഗ്രാം അധിശോഷകം അധിശോഷിപ്പിക്കുന്ന വാതകത്തിന്റെ പരിമാണം.

ു = വാതകമര്‍ദം (സന്തു ലിതാവസ്ഥയില്‍)

സ = ഒരു അചരം

ി = മറ്റൊരു അചരം (ി > 1)

ലാങ്മ്യൂറിന്റെ സിദ്ധാന്തം. ലാങ്മ്യൂര്‍ (ഘമിഴാൌശൃ) എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ 1916-ല്‍ അധിശോഷണത്തെക്കുറിച്ച് ചില ധാരണകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സിദ്ധാന്തം അവതരിപ്പിച്ചു. ഏകതാന്‍മാത്രികതാസിദ്ധാന്ത(ൌിശാീഹലരൌഹമൃ വേല്യീൃ)ത്തിന്റെ ധാരണകള്‍ താഴെ പറയുന്നവയാണ്:

   1.	ഒരു വാതകം ഖരപദാര്‍ഥത്തിന്റെ പ്രതലത്തില്‍ അധിശോഷിതമാകുമ്പോള്‍ രണ്ടു വിപരീതബലങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാതകപ്രാവസ്ഥയില്‍ (ഴമലീൌെ ുവമലെ) നിന്ന് തന്മാത്രകള്‍ പ്രതലത്തില്‍ അധിശോഷിതമാകുവാനും അധിശോഷിതങ്ങളായ തന്മാത്രകളില്‍ ചിലത് തിരികെ ബാഷ്പീഭവിക്കുവാനും ഉള്ള പ്രവണതകളാണ് വിപരീത ദിശയില്‍ പ്രവര്‍ത്തിക്കുന്നത്.
   2.	ഈ വിപരീതബലങ്ങളുടെ ഫലമായി വാതകാവസ്ഥയിലും അധിശോഷിതാവസ്ഥയിലും ഉള്ള തന്മാത്രകള്‍ തമ്മില്‍  സന്തുലനം സ്ഥാപിതമാകുന്നു.
   3.	അധിശോഷിതവാതകത്തിന്റെ പാളി (ഹമ്യലൃ) ഏകതാന്‍മാത്രികമാണ്.
   4.	പ്രതലം മുഴുവന്‍ അധിശോഷിത വാതകത്തിന്റെ ഏകതന്മാത്രികപാളി രൂപപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് ആ പ്രക്രിയ തുടരുകയില്ല.
  പ്രസ്തുത ധാരണകളുടെ അടിസ്ഥാനത്തില്‍ തന്റെ സിദ്ധാന്തത്തിന് ഗണിതാത്മകമായ ഒരു രൂപവും ലാങ്മ്യൂര്‍ നല്കുകയുണ്ടായി:


ഈ സമീകരണത്തില്‍ മ, ു എന്നിവയ്ക്ക് നേരത്തെ സൂചിപ്പിച്ച അര്‍ഥങ്ങള്‍ തന്നെയാണ്. സ1, സ2 എന്നിവ രണ്ടു അചരങ്ങളാണ്. ചില പ്രത്യേക സാഹചര്യത്തില്‍ ഇതിനെ ഫ്രോയിന്‍ഡ്ലിഷ്-ആനുഭവിക സൂത്രത്തിന്റെ രൂപത്തില്‍ ലഘൂകരിക്കുവാന്‍ സാധിക്കും. ഏതായാലും ലാങ്മ്യൂറിന്റെ ഈ സമീകരണം ഉന്നതതാപനിലയിലും നിമ്നമര്‍ദത്തിലും മാത്രമേ സാധുവായിക്കാണുന്നുള്ളു.

ബി.ഇ.റ്റി. സിദ്ധാന്തം. ലാങ്മ്യൂറിന്റെ ഏകതാന്‍മാത്രികതാ സിദ്ധാന്തം സാധുവാണെങ്കിലും മറ്റു പല പ്രതലങ്ങളുടെ വിഷയത്തിലും അസാധുവായിക്കണ്ടതിന്റെ ഫലമായി 1938-ല്‍ ബ്രൂണാര്‍ (ആൃൌിമൌലൃ), എമ്മെറ്റ് (ഋാാല), ടെല്ലര്‍ (ഠലഹഹലൃ) എന്നീ ശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ ബഹുതന്‍മാത്രികതാവാദവുമായി (ാൌഹശാീേഹലരൌഹമൃ വേല്യീൃ) മുമ്പോട്ടു വന്നു. അധിശോഷണപാളി ഏകതാന്‍മാത്രികമല്ല, ബഹുതാന്‍മാത്രികമാണ് എന്നതാണ് ആ വാദത്തിന്റെ പൊരുള്‍. ഈ ശാസ്ത്രജ്ഞന്മാരുടെ പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ചാണ് അതിന് 'ബി.ഇ.റ്റി. സിദ്ധാന്തം' എന്ന പേര്‍ ലഭിച്ചത്. മിക്ക ഖരരൂപതലങ്ങളിലും നടക്കുന്ന വാതകങ്ങളുടെയും ബാഷ്പങ്ങളുടെയും അധിശോഷണ പ്രക്രിയയെ ഈ സിദ്ധാന്തത്തിന് കൂടുതല്‍ സമര്‍ഥമായി വ്യാഖ്യാനിക്കുവാന്‍ കഴിഞ്ഞതുകൊണ്ട് ലാങ്മ്യൂര്‍-സിദ്ധാന്തത്തിന്റെ അംഗീകാരം ഇന്നു കുറഞ്ഞിരിക്കുകയാണ്.

അധിശോഷണ താപം. അധിശോഷണഫലമായി പ്രതലത്തിലെ അവശിഷ്ടബലം ഉപയോഗിക്കപ്പെടുന്നതിനാല്‍ പ്രതലോര്‍ജം (ൌൃളമരല ലിലൃഴ്യ) ക്രമേണ നഷ്ടപ്പെട്ട് താപത്തിന്റെ രൂപത്തില്‍ ബഹിര്‍ഗമിക്കുന്നു. ഈ താപത്തെ അധിശോഷണ താപം (വലമ ീള മറീൃുശീിേ) എന്നു പറയുന്നു. ഒരു 'മോള്‍' (ഒരു ഗ്രാം-തന്മാത്രാഭാരം) വാതകമോ ബാഷ്പമോ അധിശോഷിതമാകുമ്പോള്‍ ഉദ്ഗമിക്കുന്ന താപത്തെ 'മോളാര്‍ അധിശോഷണ താപം' (ാീഹമൃ വലമ ീള മറീൃുശീിേ) എന്നു പറയുന്നു. ഇതിന്റെ മൂല്യം വാതകത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. അനുയോജ്യമായ 'കലോറി-മാപി' (ഇമഹീൃശാലലൃേ) ഉപയോഗിച്ച് അധിശോഷണ താപം അളന്നു കണ്ടുപിടിക്കാം.

ലേയത്തിന്റെ അധിശോഷണം. ഖരപദാര്‍ഥങ്ങള്‍ വാതകങ്ങളെ അധിശോഷിപ്പിക്കുന്നതിനു പുറമേ ലായനികളില്‍ നിന്ന് ലേയങ്ങളെയും (ടീഹൌലേ) അധിശോഷിപ്പിക്കുന്നതാണ്. ഉദാഹരണമായി പ്രതിക്രിയാക്ഷമതയുള്ള കാര്‍ബണ്‍, അസറ്റിക് അമ്ളത്തെ അതിന്റെ ജലീയലായനിയില്‍ നിന്നും, അമോണിയം ഹൈഡ്രോക്സൈഡ്-ലായനിയില്‍ നിന്ന് അമോണിയയും അധിശോഷിപ്പിക്കുന്നു. നവ-അവക്ഷേപിത-സില്‍വര്‍ ക്ളോറൈഡ് (ളൃലവെഹ്യ ുൃലരശുശമേലേറ ശെഹ്ലൃ രവഹീൃശറല), സില്‍വര്‍ അയോണിനെയോ ക്ളോറൈഡ് അയോണിനെയോ അധിശോഷിപ്പിക്കുന്നു. സാധാരണയായി കാര്‍ബണ്‍ വിദ്യുത്-അനപഘട്യങ്ങളെ (ിീിലഹലരൃീഹ്യലേ) അധിശോഷിപ്പിക്കുന്നതിന് കൂടുതല്‍ താത്പര്യം പ്രകടമാക്കുന്നു. തത്ഫലമായി ഋണ-അധിശോഷണം (ിലഴമശ്േല മറീൃുശീിേ) എന്ന ഒരു സ്ഥിതിവിശേഷം സംജാതമാകുന്നതു കാണാം. ഉദാഹരണമായി പൊട്ടാസിയംക്ളോറൈഡിന്റെ നേര്‍ത്ത ഒരു ജലീയ ലായനിയും രക്തക്കരിയും ചേര്‍ത്തു കുലുക്കിയാല്‍ പൊട്ടാസിയം ക്ളോറൈഡിനെ അപേക്ഷിച്ച് ജലം കൂടുതലായി അധിശോഷിതമാകും. അപ്പോള്‍ ലായനിയില്‍ ലേയത്തിന്റെ സാന്ദ്രത കൂടുന്നു.

ചില അധിശോഷകങ്ങള്‍ ചില ലേയങ്ങളെ പ്രത്യേകമായി അധിശോഷിപ്പിക്കുന്നതിനുള്ള താത്പര്യം കാണിക്കാറുണ്ട്. അധിശോഷകത്തിന്റെ പ്രതലവിസ്തീര്‍ണം വര്‍ധിപ്പിച്ചും താപനില മാറ്റിയും ലേയത്തെ കൂടുതലായി അധിശോഷിപ്പിക്കാം.

ഒരു ലായനിയില്‍ രണ്ടോ അതിലധികമോ വസ്തുക്കള്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെങ്കില്‍ ഏറ്റവും എളുപ്പത്തില്‍ അധിശോഷണവിധേയമായ വസ്തുവാണ് പ്രതലത്തില്‍ ആദ്യമായും അധികമായും അവശോഷിതമാകുന്നത്. ബാക്കിയുള്ളവ ലായനിയില്‍ത്തന്നെ കിടക്കും. ഇതു വരണാത്മക (ലെഹലരശ്േല) അധിശോഷണമാണ്. വര്‍ണരേഖാവിശ്ളേഷണത്തിന്റെ (ഇവൃീാമീഴൃമുവശര മിമഹ്യശെ) ആസ്പദം തന്നെ വര്‍ണാത്മക അധിശോഷണമാണ്. നോ: ക്രൊമാറ്റോഗ്രാഫി

  പ്രായോഗിക പ്രാധാന്യം. 
   1.	അന്തരീക്ഷത്തില്‍ നിന്ന് നിഷ്ക്രിയവാതകങ്ങളെ വേര്‍തിരിച്ചെടുക്കല്‍. മരക്കരിയുപയോഗിച്ച് വരണാത്മക അധിശോഷണം വഴിയാണ് ഇത് നിര്‍വഹിക്കപ്പെടുന്നത്.
   2.	ലായനികളിലെ നിറങ്ങള്‍ നീക്കം ചെയ്യല്‍. അസ്ഥിക്കരിയാണ് ഈ പ്രക്രിയയിലുപയോഗിക്കുന്ന അധിശോഷകം. പഞ്ചസാരയുടെ ശുദ്ധീകരണം ഒരു ദൃഷ്ടാന്തമാണ്.
   3.	ശ്വാസവായു ശുദ്ധീകരിക്കല്‍. ഒന്നോ അതിലധികമോ അധിശോഷകങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഗ്യാസ് മാസ്ക്ക് (ഴമ ാമസെ) വായുവിലെ വിഷവാതകങ്ങളെ അധിശോഷണം ചെയ്തു തടഞ്ഞുനിര്‍ത്തുന്നു.
   4.	അന്തരീക്ഷത്തിലെ ആര്‍ദ്രത നിയന്ത്രിക്കല്‍. ത്രാസിന്റെ കണ്ണാടിക്കൂട്ടില്‍ സിലിക്കാജെല്‍ വയ്ക്കുന്നത് ഈ ലക്ഷ്യം വച്ചുകൊണ്ടാണ്.
   5.	രജതമിതി (മൃഴലിീാലൃ്യ) തുടങ്ങിയ വ്യാപ്തവിശ്ളേഷണങ്ങളില്‍ (്ീഹൌാലൃശര മിമഹ്യശെ) ഉപയോഗിക്കുന്ന ചില സംസൂചകങ്ങള്‍ (ശിറശരമീൃ) അധിശോഷകസ്വഭാവമുള്ള രാസവസ്തുക്കളാണ്. ഇയോസിന്‍ (ലീശിെല), ഫ്ളൂറസീന്‍ (ളഹൌീൃലരെലശി) തുടങ്ങിയ സംസൂചകങ്ങള്‍ ഉദാഹരണങ്ങളാണ് (രജതമിതിയില്‍)
   6.	വര്‍ണരേഖാപൃഥക്കരണം, സ്തംഭവര്‍ണരേഖണം (രീഹൌാി രവൃീാമീഴൃമുവ്യ) തുടങ്ങിയ ആധുനിക വിശ്ളേഷണ രീതികളും അധിശോഷണം ഉള്‍ക്കൊള്ളുന്നവയാണ്.
   7.	മിശ്രിതത്തിലെ ഘടകങ്ങളെ ആകലനം (ലശാെേമശീിേ) ചെയ്യാന്‍ വരണാത്മകാധിശോഷണം പ്രയോജനപ്പെടുത്തുന്നു.
   8.	അമോണിയ, സള്‍ഫ്യൂറിക് അമ്ളം തുടങ്ങിയവയുടെ ഉത്പാദന പ്രക്രിയയില്‍ അപരിഹാര്യമായിത്തീര്‍ന്നിട്ടുള്ള ഉത്പ്രേരകങ്ങളുടെ പ്രവര്‍ത്തനം അധിശോഷണത്തെ ആസ്പദമാക്കിയുള്ളതാണ്. 
   9.	കമ്പി, പ്ളേറ്റ് തുടങ്ങിയ ഖരവസ്തുക്കളെ വെടിപ്പാക്കാന്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോളുകള്‍, സോപ്പുകള്‍ മുതലായ രാസവസ്തുക്കള്‍ പൊടി, അഴുക്ക് മുതലായവയുമായി കലര്‍ന്ന് അവയെ നീക്കം ചെയ്യുകയും അതോടൊപ്പം അധിശോഷണം വഴി അന്തരാപ്രതലവലിവ് (ശിലൃേളമരശമഹ ലിേശീിെ) കുറച്ച് പ്രതലത്തെ ചായമിടാനും സ്നേഹത്തിനും (ഹൌയൃശരമശീിേ) ജലരോധനത്തിനും (ംമലൃേ ുൃീീളശിഴ) സജ്ജമാക്കുകയും ചെയ്യുന്നു.
   10.	കൃത്രിമപ്പട്ടുനിര്‍മാണം, ഛായാഗ്രഹണം, സ്പ്രേ പെയിന്റിങ്, പെട്രോളിയം ഉത്പന്നങ്ങളുടെ സംസ്ക്കരണം തുടങ്ങിയ അനേകം വ്യാവസായികരംഗങ്ങളില്‍ അധിശോഷണം അത്യന്തം പ്രായോഗികപ്രാധാന്യമുള്ള ഒരു പ്രക്രിയയാണ്.
   11.	കൊളോയ്ഡുകളുടെ അസ്തിത്വത്തിനു നിദാനം തന്നെ അധിശോഷണമാണ്.
   12.	 ഖരപദാര്‍ഥങ്ങളുടെ-വിശേഷിച്ചും സൂക്ഷ്മചൂര്‍ണിതമോ സരന്ധ്രമോ ആയവയുടെ - പ്രതലവിസ്തീര്‍ണം കണക്കാക്കുമ്പോള്‍ അധിശോഷണ പരീക്ഷണങ്ങള്‍ സഹായിക്കുന്നു.
   13.	അധിശോഷണം പ്രകൃതിയില്‍ത്തന്നെ സാധാരണമായിക്കാണുന്ന ഒരു പ്രക്രിയയാണ്. മണ്ണിന്നടിയിലെ കളിമണ്‍കട്ടകള്‍, ചെടിക്കു വേണ്ട ആഹാരത്തെ അധിശോഷണം ചെയ്ത് വേരുകള്‍ വഴി ചെടിക്കു എത്തിച്ചുകൊടുക്കുന്നു.
  പ്രപഞ്ചത്തിന്റെ ഉത്പത്തിക്കുതന്നെ അടിസ്ഥാന കാരണം അധിശോഷണമാണെന്നു വിശ്വസിക്കപ്പെടുന്നു. 

(പ്രൊഫ. ആര്‍. രത്നാംബാള്‍)

അധിഷ്ഠാപന സ്മാരകനാണ്യം

ചക്രവര്‍ത്തിമാരുടെയോ, രാജകുടുംബാംഗങ്ങളുടെയോ സ്ഥാനാഭിഷേകമുഹൂര്‍ത്തത്തില്‍ അതിന്റെ സ്മരണ നിലനിര്‍ത്തുവാന്‍ പ്രത്യേകമായി മുദ്രണം ചെയ്തിറക്കുന്ന നാണയങ്ങള്‍. പ്രാചീന റോമാക്കാരാണ് ഈ സമ്പ്രദായം നടപ്പാക്കിയതെന്ന് കരുതപ്പെടുന്നു. അവര്‍ പുരുഷന്മാരുടെ സ്മാരകമായി 'ഡൈവസ്' (ഉശ്ൌ) എന്നും സ്ത്രീകള്‍ക്ക് 'ഡിവ' (ഉശ്മ) എന്നും രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. ഇവയില്‍ ഭൂരിഭാഗവും സ്ഥാനാഭിഷേകമണ്ഡപത്തില്‍ (ഇമാുൌ ങമൃശിേ) നടന്ന സാക്ഷാല്‍ അഭിഷേകത്തെക്കുറിക്കുന്നതാണ്. നാലു നിലയുള്ള ശവപ്പെട്ടിയുടെ പൂര്‍ണ രൂപവും അതിന്റെ അഗ്രഭാഗത്ത് ആത്മാവ് ദൈവത്തിങ്കല്‍ സായൂജ്യം പ്രാപിക്കാനെത്തുന്ന ചിത്രവും മുദ്രിതമായിരിക്കും.

  തിരുവിതാംകൂര്‍ ഭരിച്ചിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ രാജാവ് (ഭ.കാ. 1880-86) തുലാപുരുഷദാനം നടത്തിയപ്പോള്‍ ഇത്തരത്തിലുള്ള സുവര്‍ണനാണയങ്ങള്‍ (മുഴുപ്പവനും അരപ്പവനും) ഇവിടത്തെ കമ്മട്ടത്തില്‍നിന്ന് പുറപ്പെടുവിച്ചിരുന്നു. ഒരു വശത്ത് കിരീടം ധരിച്ച മഹാരാജാവിന്റെ ശിരസ്സും മറുവശത്ത് ലതാവിതാനവും ആണ്ടും മുദ്രണം ചെയ്തിരുന്നു. ഇവയുടെ മാതൃകകള്‍ പദ്മനാഭപുരം ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
  ചരിത്രഗവേഷണത്തില്‍ അത്യധികം പ്രാധാന്യം അര്‍ഹിക്കുന്നവയാണ് നാണയങ്ങള്‍; പ്രത്യേകിച്ചും ഇത്തരം സ്ഥാനാരോഹണ സ്മാരകനാണയങ്ങള്‍. ചരിത്രത്തില്‍ അന്ധകാരാവൃതമായിരുന്ന പല കോണുകളും ഈ നാണയങ്ങളുടെ സഹായത്താല്‍ പ്രകാശമാനമായി തീര്‍ന്നിരിക്കുന്നു. സംസ്കാരത്തിന്റെ പഴമ നിര്‍ണയിക്കുന്നതിന് നാണയങ്ങളെപ്പോലെയുള്ള അവിതര്‍ക്കിതസാക്ഷ്യങ്ങള്‍ അപൂര്‍വമാണ്. മോഹന്‍ജൊദാരോ, ഹാരപ്പ, ചാന്‍ഹുദാരോ, തക്ഷശില, ലോഥാല്‍ മുതലായ പുരാതന സംസ്ക്കാരകേന്ദ്രങ്ങളില്‍ ഖനനം നടത്തിയപ്പോള്‍ ലഭിച്ച നാണയങ്ങള്‍ കാലനിര്‍ണയത്തിന് സഹായകമായിട്ടുണ്ട്. ഇന്ത്യാ ചരിത്രത്തിലെ ചില അധ്യായങ്ങള്‍ രചിക്കാന്‍ നാണയങ്ങള്‍ മാത്രമാണ് അവലംബം. പ്രാചീന ലിപികള്‍ വായിക്കാന്‍ സഹായിച്ചതുതന്നെ നാണയപഠനമാണെന്നു പറയാം. വളരെക്കാലം വിസ്മൃതമായിക്കിടന്ന ബ്രാഹ്മി, ഖരോഷ്ഠി ലിപികള്‍ വായിക്കാന്‍ ജെയിംസ് പ്രിന്‍സെപ്പിനെ സഹായിച്ചത് ഏതാനും ദ്വിഭാഷ നാണയങ്ങളായിരുന്നു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

അധിസിലിക ശില

അരശറശര ൃീരസ

ആഗ്നേയശിലയുടെ ഒരു വകഭേദം. ധാതുപരമായ ചേരുവ അടിസ്ഥാനമാക്കി ആഗ്നേയശിലകളെ അധിസിലികം (അരശറശര), അല്പസിലികം (ആമശെര) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. സിലിക്കയുടെ അളവിനെ ആശ്രയിച്ചുള്ളതായിരുന്നു ഈ വിഭജനം. 66 ശ.മാ.-ല്‍ കൂടുതല്‍ സിലികാംശമുള്ളവ അധിസിലികശിലകളായി വിവക്ഷിക്കപ്പെട്ടു. സിലിക്കേറ്റ് ധാതുക്കള്‍ വിവിധ സിലിസിക് അമ്ളങ്ങളുടെ ലവണങ്ങളാണെന്ന് വിശ്വസിച്ചിരുന്ന കാലത്താണ് ഈ സംജ്ഞ പ്രചാരത്തിലായത്. അസിഡിക് (അരശറശര) എന്ന വിശേഷണം ആദ്യമായി നല്കിയത് കെംപ് ആയിരുന്നു. 'അസിഡൈറ്റ്സ്' (അരശറശലേ) എന്നും 'പെര്‍സിലിസിക്' (ജലൃശെഹശരശര) എന്നുമുള്ള പ്രയോഗങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. അനിവാര്യഘടകമെന്ന നിലയില്‍ 10 ശ.മാ.-ല്‍ കൂടുതല്‍ ക്വാര്‍ട്ട്സ് അടങ്ങിക്കാണുന്ന ശിലകളെ സൂചിപ്പിക്കുവാനാണ് 'അധിസിലികം' എന്ന പദം ഇപ്പോള്‍ ഉപയോഗിക്കുന്നത്. സിലിക്കാംശത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം ഈ നിര്‍വചനം അനുസരിച്ച് സാധ്യമല്ല.

  അധിസിലിക ശിലയില്‍ ക്വാര്‍ട്ട്സ് കഴിഞ്ഞുള്ള പ്രമുഖഘടകം ഫെല്‍സ്പാര്‍ (എലഹുമൃ) ആണ്. ഫെല്‍സ്പാറിന്റെ ഏറ്റക്കുറച്ചിലിനെ അടിസ്ഥാനമാക്കി അധിസിലികശിലകളെ ഉപഗണങ്ങളായി തരംതിരിച്ചിട്ടുണ്ട്. നോ: ആഗ്നേയശില
  ഗ്രാനൈറ്റ്, റയോലൈറ്റ്, ഗ്രാനോഡയൊറൈറ്റ്, പെഗ്മറ്റൈറ്റ്, അപ്പലൈറ്റ്, ഒബ്സീഡിയന്‍, പിച്ച്സ്റ്റോണ്‍, ഡാസൈറ്റ്, ആസിഡ് ചാര്‍ണക്കൈറ്റ് എന്നിവ അധിസിലികശിലകള്‍ക്ക് ഉത്തമോദാഹരണങ്ങളാണ്. ഗ്രാനിറ്റിക് ശിലകളില്‍ സാധാരണയായി ക്വാര്‍ട്ട്സിന്റെയും ഫെല്‍സ്പാറിന്റെയും അംശങ്ങള്‍ ഏകദേശം തുല്യമായിരിക്കും; ഫെറോമഗ്നീഷ്യം ധാതുക്കളുടെ അംശം തുലോം കുറവും. ഗ്രാനോഡയൊറൈറ്റ്, ഡാസെറ്റ് എന്നിവയില്‍ ക്വാര്‍ട്ട്സിനും പ്ളാജിയോക്ളേസിനും ഒപ്പം അഭ്രവും ഒരു അനിവാര്യഘടകമാണ്. ഗ്രാനിറ്റിക് ശിലകളില്‍ അഭ്രത്തിന്റെ അംശം ഉണ്ടായിക്കൊള്ളണമെന്നില്ല. സിലിക്കാംശം തീരെ കുറവായുള്ള ഒലിവിന്‍, ഫെല്‍സ്പതോയ്ഡുകള്‍ തുടങ്ങിയ ധാതുക്കള്‍ സാധാരണയായി അധിസിലികശിലകളില്‍ കാണാറില്ല.

(എം.പി. മുരളീധരന്‍)

അധീന നിയമനിര്‍മാണം

ടൌയീൃറശിമലേ ഘലഴശഹെമശീിേ

നിയമസഭ അംഗീകരിക്കുന്ന പൊതുനിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉപനിയമങ്ങള്‍, ചട്ടങ്ങള്‍ മുതലായവയ്ക്ക് എക്സിക്യൂട്ടീവ് (നിര്‍വഹണവിഭാഗം) രൂപം നല്കുന്ന സമ്പ്രദായം. ജനാധിപത്യ ഭരണസമ്പ്രദായത്തില്‍ പാര്‍ലമെന്റിന്റെ ചുമതലകള്‍ വിവിധവും സര്‍വതോമുഖവുമാണ്. ഭരണപ്രവര്‍ത്തനങ്ങള്‍ പൌരജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലേക്കും കടന്നുചെല്ലുന്നതോടെ വിപുലമായ നിയമനിര്‍മാണം ആവശ്യമായിവരുന്നു. നിയമസഭ അംഗീകരിക്കുന്ന ഓരോ നിയമത്തിനും ആവശ്യമായ ഉപനിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നതിന് നിയമസഭപോലുള്ള ഒരു വലിയ സമിതിക്ക് വേണ്ടത്ര സൌകര്യമോ സമയമോ കിട്ടിയെന്നു വരില്ല. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനനുസൃതമായി നിയമങ്ങളുടെ രൂപത്തിനും ഭാവത്തിനും യഥോചിതമായ മാറ്റം വരുത്തേണ്ടതുണ്ട്. കൂടാതെ നിയമത്തിന്റെ സാങ്കേതികവശങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം നിയമസഭാസാമാജികന്മാര്‍ക്ക് ഉണ്ടാവുക സാധാരണവുമല്ല. 'അധീനനിയമനിര്‍മാണം' ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുന്നു. ഈ സമ്പ്രദായമനുസരിച്ച് പാര്‍ലമെന്റ് അല്ലെങ്കില്‍ നിയമനിര്‍മാണസഭ നിയമങ്ങളെ അവയുടെ വിശാലരൂപത്തില്‍ പാസ്സാക്കുകയും കൂടുതല്‍ സൂക്ഷ്മവും വിശദവുമായ അംശങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ഗവണ്‍മെന്റിന്റെ എക്സിക്യൂട്ടീവ് വിഭാഗത്തെ ഏല്പിക്കുകയും ചെയ്യുന്നു. എക്സിക്യൂട്ടീവ് വിഭാഗം നിയമസഭ പാസ്സാക്കിയ പൊതുനിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവയുടെ സുഗമമായ നടത്തിപ്പിന് പ്രാദേശികവും കാലികവുമായ അനുവിധാനങ്ങളോടുകൂടിയ ഉപനിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും ഉണ്ടാക്കുന്നു. ഇ.ഭ.ഘ.യുടെ 309-ാം അനുച്ഛേദത്തില്‍ അധീന നിയമനിര്‍മാണത്തിന് അംഗീകാരം നല്കിയിട്ടുണ്ട്. സിവില്‍ സര്‍വീസ് വിഭാഗത്തെ ബാധിക്കുന്ന ചട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ ഈ അനുച്ഛേദം എക്സിക്യൂട്ടീവിന് അംഗീകാരം നല്കുന്നു. ഭരണകാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി എക്സിക്യൂട്ടീവ് ചില അഡ്മിനിസ്റ്റ്രേറ്റീവ് ചട്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. മൌലികാവകാശങ്ങളെ ബാധിക്കാതിരിക്കുകയും ഒരു നിയമത്തെയും പ്രത്യക്ഷത്തില്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം, കോടതികള്‍ ഈ ചട്ടങ്ങളുടെ പ്രയോഗത്തെ തടയാറില്ല. ഈ ചട്ടങ്ങളുടെ ലംഘനവും കോടതികളുടെ പരിശോധനയ്ക്കു വിധേയമാക്കാറില്ല.

ചുമതലകള്‍. ഈ സമിതിയുടെ പ്രധാന ജോലി അധീനനിയമങ്ങളെ ചില പ്രത്യേക തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയും സമിതിയുടെ നിഗമനങ്ങളടങ്ങിയ ആനുകാലിക റിപ്പോര്‍ട്ടുകള്‍ നിയമസഭയക്ക് സമര്‍പ്പിക്കുകയുമാകുന്നു. നിയമങ്ങള്‍ പരിശോധിക്കുന്നതില്‍ സമിതി പ്രധാനമായി നോക്കുന്നത് അവ മൂലനിയമം മുഖേന നിയമസഭ ഗവണ്‍മെന്റിനു നല്കിയിട്ടുള്ള നിയമനിര്‍മാണാധികാരത്തിന്റെ സീമയെ ഏതെങ്കിലും തരത്തില്‍ ലംഘിക്കുന്നുണ്ടോ, അവ ഭരണഘടനയിലെ ഏതെങ്കിലും വകുപ്പുകള്‍ക്ക് വിരുദ്ധമാണോ, മൂലനിയമങ്ങളായിത്തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കത്തക്ക പ്രാധാന്യമുള്ളവയാണോ, നിയമസഭയുടെ അംഗീകാരം കൂടാതെ ചുമത്താന്‍ പാടില്ലാത്ത നികുതികള്‍ അവ ചുമത്തുന്നുണ്ടോ, വ്യക്തിയുടെ മൌലികാവകാശങ്ങളില്‍ കൈകടത്തുന്നുണ്ടോ, മൂലനിയമപ്രകാരം അധികാരം ലഭ്യമായിട്ടില്ലെങ്കിലും ഏതെങ്കിലും വകുപ്പുകള്‍ക്ക് പൂര്‍വകാലപ്രാബല്യം നല്കുന്നുണ്ടോ എന്നൊക്കെയാണ്.

ചരിത്രം. പാര്‍ലമെന്ററി ജനാധിപത്യ ഭരണത്തിലെ മറ്റു പല നൂതനസംവിധാനങ്ങളുടെയും കാര്യത്തിലെന്നപോലെ അധീനനിയമനിര്‍മാണസമിതിയുടെ കാര്യത്തിലും ആദ്യത്തെ കാല്‍വയ്പുണ്ടായത് ഗ്രേറ്റ് ബ്രിട്ടനിലാണ്. 1924-ല്‍ പ്രഭുസഭ 'സ്പെഷ്യല്‍ ഓര്‍ഡേഴ്സ് കമ്മിറ്റി' എന്നൊരു സമിതി രൂപവത്കരിച്ചു. ഈ സമിതിയുടെ പ്രധാന ജോലി പാര്‍ലമെന്റിന്റെ ഇരുമണ്ഡലങ്ങളുടെയും അനുകൂലമായ പ്രമേയങ്ങളും ആവശ്യമുള്ള എല്ലാ നിയമങ്ങളും ഉത്തരവുകളും പരിശോധിക്കുകയും അവ ഏതെങ്കിലും മൂലതത്ത്വങ്ങളെയോ നയപരമായ കാര്യങ്ങളെയോ കീഴ്വഴക്കങ്ങളെയോ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉന്നയിക്കുന്നുണ്ടോ എന്നു നോക്കി പാര്‍ലമെന്റിന് റിപ്പോര്‍ട്ടു ചെയ്യുകയുമാണ്. കോമണ്‍സ് സഭയില്‍ 'സിലക്ട് കമ്മിറ്റി ഓണ്‍ സ്റ്റ്യാറ്റൂട്ടറി ഇന്‍സ്ട്രമെന്റസ്' എന്ന പേരില്‍ ഒരു സമിതിയും 1944-ല്‍ രൂപവത്കൃതമായി. അധീന നിയമങ്ങള്‍ പരിശോധിക്കുകയാണ് ഈ സമിതിയുടെയും ജോലി. അധീനനിയമങ്ങളുടെ ഗുണദോഷങ്ങളെപ്പറ്റി വിചിന്തനം ചെയ്യുവാന്‍ ഈ സമിതിക്കധികാരമില്ല. എക്സിക്യൂട്ടീവ് ഗവണ്‍മെന്റിന് അധീന നിയമങ്ങള്‍ നിര്‍മിക്കുവാന്‍ നിയമനിര്‍മാണസഭ അല്ലെങ്കില്‍ പാര്‍ലമെന്റ് നല്കിയിട്ടുള്ള അധികാരങ്ങള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നു നോക്കുകയും ദത്തമായ അധികാരത്തിന്റെ സീമ ലംഘിക്കുന്നതായി കണ്ടാല്‍ അക്കാര്യം പാര്‍ലമെന്റിന് റിപ്പോര്‍ട്ടു ചെയ്യുകയും സമിതിയുടെ മുഖ്യമായ ചുമതലയാണ്. അധീന നിയമനിര്‍മാണത്തില്‍ കാണുന്ന പൊതുവായ പ്രവണതയെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റിന് സമര്‍പ്പിക്കുവാനും സമിതിക്കധികാരമുണ്ട്. 1946-ലെ സ്റ്റ്യാറ്റ്യൂട്ടറി ഇന്‍സ്ട്രമെന്റ്സ് ആക്ടിനു വഴിതെളിച്ചത് ഈ സമിതിയുടെ ഒരു പ്രത്യേക റിപ്പോര്‍ട്ടായിരുന്നു.

ലോക്സഭയില്‍ ആദ്യത്തെ അധീന നിയമനിര്‍മാണസമിതി സ്ഥാപിതമായത് 1953 ഡി. 1-ന് ആണ്. സമിതിയുടെ അംഗസംഖ്യ ആദ്യം 10 ആയിരുന്നുവെങ്കിലും 1954-ല്‍ 15 ആയി ഉയര്‍ത്തി. സമിതിയുടെ കാലാവധി ഒരു വര്‍ഷമാണ്. സാധാരണയായി എല്ലാ വര്‍ഷവും മേയ്മാസത്തില്‍ സമിതി പുനഃസംഘടിപ്പിക്കപ്പെടുന്നു. അംഗങ്ങളെ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യുകയാണ് പതിവ്. പാര്‍ലമെന്റിന്റെ ഒരു യോഗത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന ക്രമത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നത്. തങ്ങളുടെ ശുപാര്‍ശകള്‍ ഗവണ്‍മെന്റ് യഥാകാലം നടപ്പിലാക്കുന്നുണ്ടോയെന്ന് സമിതി നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയും അതിനെപ്പറ്റി റിപ്പോര്‍ട്ടുകള്‍ യഥാകാലം സഭയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു.

ലോക്സഭയിലുള്ളതുപോലെ സംസ്ഥാന നിയമസഭകളിലും അധീന നിയമനിര്‍മാണസമിതികള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ അധീന നിയമനിര്‍മാണസമിതി രൂപവത്കരിച്ചത് 1954-ലാണ്. സമിതിയുടെ അംഗസംഖ്യ ഏഴാണ്. അംഗങ്ങളെ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യുന്നു. സമിതിയുടെ കാലാവധി ഒരു വര്‍ഷമാണ്. എക്സിക്യൂട്ടീവിനുള്ള അധികാരങ്ങളും ഈ അധികാരം ഉപയോഗിച്ചുണ്ടാക്കുന്ന അഡ്മിനിസ്റ്റ്രേറ്റീവ് ചട്ടങ്ങളും സ്റ്റ്യാറ്റ്യൂട്ടറി ചട്ടങ്ങളും (നിയമങ്ങള്‍ നല്കുന്ന അധികാരം ഉപയോഗിച്ചുണ്ടാക്കുന്ന ചട്ടങ്ങളെ സ്റ്റ്യാറ്റ്യൂട്ടറി ചട്ടങ്ങള്‍ എന്നു പറയുന്നു) വളരെ വിപുലമാണ്. പാര്‍ലമെന്ററി സമ്പ്രദായം നിലവിലുള്ള എല്ലാ രാജ്യങ്ങളിലും ഇതിന് വ്യവസ്ഥയുണ്ട്. ഇംഗ്ളണ്ടിലെ എക്സിക്യൂട്ടീവിന്റെ ഈ അധികാരത്തെ 'പുതിയ സ്വേച്ഛാധിപത്യം' (ചലം റലുീശോ) എന്ന് ഹ്യൂവര്‍ പ്രഭു വിശേഷിപ്പിച്ചിട്ടുണ്ട്. എക്സിക്യൂട്ടിവിന്റെ ഒരു സവിശേഷവിഭാഗത്തിനാണ് അധീന നിയമനിര്‍മാണാധികാരം നല്‍കുക പതിവ്. ആ വിഭാഗം ഈ അധികാരം നേരിട്ടേ ഉപയോഗിക്കാന്‍ പാടുള്ളു. മറ്റൊരാളെക്കൊണ്ടോ മറ്റൊരു വിഭാഗത്തിനെക്കൊണ്ടോ ആ അധികാരം ഉപയോഗിപ്പിക്കാന്‍ അധികാരമില്ല (അ റലഹലഴമലേ രമിിീ റലഹഴമലേ).

നിയമനിര്‍മാണസഭകള്‍ പാസ്സാക്കുന്ന നിയമങ്ങള്‍ നടപ്പില്‍ കൊണ്ടുവരുന്നതിനു മുമ്പായി അവ നല്കിയിട്ടുള്ള അധികാരമുപയോഗിച്ച് ചട്ടങ്ങള്‍ നിര്‍മിച്ചിരിക്കണം. നടപടിക്രമം മിക്കവാറും ചട്ടങ്ങളിലൂടെയാണ് പാലിക്കുന്നത്.

(എസ്. വേലായുധന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍