This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്യുതമേനോന്‍, കാരാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അച്യുതമേനോന്‍, കാരാട്ട് (1866 - 1913) = അമ്മായിപ്പഞ്ചതന്ത്രം, വിരുതന്‍ശങ്കു ...)
 
വരി 4: വരി 4:
   
   
തമിഴ്ഭാഷ, ജ്യോതിഷം, വേദാന്തം എന്നിവയില്‍ നല്ല പ്രാവീണ്യം അച്യുതമേനോന്‍ നേടിയിരുന്നു. ഹാസ്യത്തിലൂടെ സാമൂഹ്യവിമര്‍ശനം നടത്തുന്ന കൃതിയാണ് അമ്മായിപ്പഞ്ചതന്ത്രം. അത്, നായര്‍സമുദായം അനുവര്‍ത്തിച്ചുപോന്ന ദുരാചാരങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയതാണ് (1905). ക്ഷയരോഗബാധിതനായി 1912-ല്‍ ചെന്നൈയില്‍ കഴിയുമ്പോഴാണ് വിരുതന്‍ ശങ്കു  എന്ന നോവല്‍ രചിച്ചു തുടങ്ങിയത്. അച്ചടിക്കാന്‍ മംഗളോദയം കമ്പനിയെ ഏല്പിച്ച കൈയെഴുത്തുപ്രതിയുടെ ആദ്യത്തെ ഏഴധ്യായം ഒഴികെയുള്ളതു നഷ്ടപ്പെട്ടുപോയതിനാല്‍ അത് വീണ്ടും എഴുതിച്ചേര്‍ക്കേണ്ടിവന്നു. മരുമക്കത്തായത്തറവാടിന്റെ ജീര്‍ണാവസ്ഥയാണ് രണ്ടു കൃതികളിലെയും പ്രമേയം. 'സംഭാഷണം', 'എഴുത്തുപള്ളി', 'സ്ത്രീധര്‍മം', 'രാമക്കുറുപ്പിന്റെ തീരാത്ത ശങ്ക', 'ഒരു കഥ' എന്നിങ്ങനെ ഏതാനും ഉപന്യാസങ്ങള്‍കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1913 ഒ. 3-ന് ഇദ്ദേഹം അന്തരിച്ചു.
തമിഴ്ഭാഷ, ജ്യോതിഷം, വേദാന്തം എന്നിവയില്‍ നല്ല പ്രാവീണ്യം അച്യുതമേനോന്‍ നേടിയിരുന്നു. ഹാസ്യത്തിലൂടെ സാമൂഹ്യവിമര്‍ശനം നടത്തുന്ന കൃതിയാണ് അമ്മായിപ്പഞ്ചതന്ത്രം. അത്, നായര്‍സമുദായം അനുവര്‍ത്തിച്ചുപോന്ന ദുരാചാരങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയതാണ് (1905). ക്ഷയരോഗബാധിതനായി 1912-ല്‍ ചെന്നൈയില്‍ കഴിയുമ്പോഴാണ് വിരുതന്‍ ശങ്കു  എന്ന നോവല്‍ രചിച്ചു തുടങ്ങിയത്. അച്ചടിക്കാന്‍ മംഗളോദയം കമ്പനിയെ ഏല്പിച്ച കൈയെഴുത്തുപ്രതിയുടെ ആദ്യത്തെ ഏഴധ്യായം ഒഴികെയുള്ളതു നഷ്ടപ്പെട്ടുപോയതിനാല്‍ അത് വീണ്ടും എഴുതിച്ചേര്‍ക്കേണ്ടിവന്നു. മരുമക്കത്തായത്തറവാടിന്റെ ജീര്‍ണാവസ്ഥയാണ് രണ്ടു കൃതികളിലെയും പ്രമേയം. 'സംഭാഷണം', 'എഴുത്തുപള്ളി', 'സ്ത്രീധര്‍മം', 'രാമക്കുറുപ്പിന്റെ തീരാത്ത ശങ്ക', 'ഒരു കഥ' എന്നിങ്ങനെ ഏതാനും ഉപന്യാസങ്ങള്‍കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1913 ഒ. 3-ന് ഇദ്ദേഹം അന്തരിച്ചു.
 +
[[Category:ജീവചരിത്രം]]

Current revision as of 05:18, 8 ഏപ്രില്‍ 2008

അച്യുതമേനോന്‍, കാരാട്ട് (1866 - 1913)

അമ്മായിപ്പഞ്ചതന്ത്രം, വിരുതന്‍ശങ്കു എന്നീ കൃതികളിലൂടെ പ്രസിദ്ധനായിത്തീര്‍ന്ന മലയാളസാഹിത്യകാരന്‍. പാലക്കാട്ട് ജില്ലയില്‍ എലപ്പുള്ളിയില്‍ കാരാട്ട് ലക്ഷ്മിയമ്മയും എക്കണത്തു ശങ്കുണ്ണിക്കൈമളും ആയിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍. സംസ്കൃതം ഐച്ഛികമായെടുത്ത് ചെന്നൈയില്‍നിന്നും ബി.എ. പരീക്ഷ പാസ്സായി. 1899-ല്‍ ബി.എല്‍. ബിരുദം നേടിയതിനുശേഷം അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചു. തൃശൂരും എറണാകുളത്തുമായി തുടര്‍ന്നുപോന്ന പ്രസ്തുത ജോലിയില്‍നിന്നും 1911-ല്‍ വിരമിച്ചു.

തമിഴ്ഭാഷ, ജ്യോതിഷം, വേദാന്തം എന്നിവയില്‍ നല്ല പ്രാവീണ്യം അച്യുതമേനോന്‍ നേടിയിരുന്നു. ഹാസ്യത്തിലൂടെ സാമൂഹ്യവിമര്‍ശനം നടത്തുന്ന കൃതിയാണ് അമ്മായിപ്പഞ്ചതന്ത്രം. അത്, നായര്‍സമുദായം അനുവര്‍ത്തിച്ചുപോന്ന ദുരാചാരങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയതാണ് (1905). ക്ഷയരോഗബാധിതനായി 1912-ല്‍ ചെന്നൈയില്‍ കഴിയുമ്പോഴാണ് വിരുതന്‍ ശങ്കു എന്ന നോവല്‍ രചിച്ചു തുടങ്ങിയത്. അച്ചടിക്കാന്‍ മംഗളോദയം കമ്പനിയെ ഏല്പിച്ച കൈയെഴുത്തുപ്രതിയുടെ ആദ്യത്തെ ഏഴധ്യായം ഒഴികെയുള്ളതു നഷ്ടപ്പെട്ടുപോയതിനാല്‍ അത് വീണ്ടും എഴുതിച്ചേര്‍ക്കേണ്ടിവന്നു. മരുമക്കത്തായത്തറവാടിന്റെ ജീര്‍ണാവസ്ഥയാണ് രണ്ടു കൃതികളിലെയും പ്രമേയം. 'സംഭാഷണം', 'എഴുത്തുപള്ളി', 'സ്ത്രീധര്‍മം', 'രാമക്കുറുപ്പിന്റെ തീരാത്ത ശങ്ക', 'ഒരു കഥ' എന്നിങ്ങനെ ഏതാനും ഉപന്യാസങ്ങള്‍കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1913 ഒ. 3-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍