This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഘോരികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഘോരികള്‍ = നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയസന്ന്യാസിമാര്‍. അഘോരമൂര...)
വരി 6: വരി 6:
ഹ്യൂയാന്‍സാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമര്‍ശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാര്‍ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാന്‍സാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികന്‍മാരിലൊരു വിഭാഗമാണ് ഇവര്‍. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവര്‍ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയില്‍ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങില്‍വച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയില്‍ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവര്‍ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.
ഹ്യൂയാന്‍സാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമര്‍ശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാര്‍ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാന്‍സാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികന്‍മാരിലൊരു വിഭാഗമാണ് ഇവര്‍. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവര്‍ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയില്‍ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങില്‍വച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയില്‍ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവര്‍ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.
 +
[[Category:ജനവിഭാഗം]]

04:20, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഘോരികള്‍

നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയസന്ന്യാസിമാര്‍. അഘോരമൂര്‍ത്തി എന്ന സങ്കല്പത്തില്‍ ശിവനെ ഭജിച്ചിരുന്ന ഇവര്‍ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.

1901-ലെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും ബിഹാറിലും പശ്ചിമബംഗാളിലും ശേഷിച്ചവര്‍ അജ്മീര്‍-മേര്‍വാഡായിലും ബീറാറിലും ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്ന ഇവര്‍ക്ക് ആബുപര്‍വതം, ഗിര്‍നാര്‍, ബുദ്ധഗയ, കാശി, ഹിംഗ്ളാജ് എന്നിവിടങ്ങളില്‍ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു.

ഹ്യൂയാന്‍സാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമര്‍ശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാര്‍ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാന്‍സാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികന്‍മാരിലൊരു വിഭാഗമാണ് ഇവര്‍. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവര്‍ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയില്‍ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങില്‍വച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയില്‍ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവര്‍ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍