This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗാരിക്കസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 10: വരി 10:
മണ്ണിനുമുകളില്‍ കാണുന്ന കുമിള്‍ യഥാര്‍ഥത്തില്‍ അതിന്റെ ബീജാണുധരമാണ്. ഇതിനു രണ്ടു ഭാഗങ്ങളുണ്ട്: (i) മാംസളവും വൃത്തസ്തംഭാകാര(cylindrical)വുമായ വൃന്തം (stipe), (ii) പരന്ന് വിസ്തൃതമായ ഛത്രം (pileus). ആരംഭത്തില്‍ ഛത്രവക്ക് നേര്‍ത്ത ഒരു പാടകൊണ്ട് വൃന്തവുമായി ബന്ധിച്ചിരിക്കും. എന്നാല്‍ ഛത്രം വികസിക്കുന്നതോടുകൂടി പാട പൊട്ടുന്നുണ്ടെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ വൃന്തത്തിനു ചുറ്റും ഒരു വലയംപോലെ കാണാം. ഛത്രത്തിന്റെ അടിവശത്ത് 300 മുതല്‍ 600 വരെ ഗില്ലുകള്‍ (gills) അടുക്കിയിരിക്കുന്നു. ഇവ ഛത്രവും വൃന്തവും യോജിക്കുന്ന ഭാഗത്തുനിന്നും ആരംഭിച്ചു വണ്ടിച്ചക്രത്തിന്റെ ആരക്കാലുപോലെ വക്കുവരെ എത്തുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ ഛത്രത്തിന് 5 മുതല്‍ 12 വരെ സെ.മീ. വ്യാസം കാണും.
മണ്ണിനുമുകളില്‍ കാണുന്ന കുമിള്‍ യഥാര്‍ഥത്തില്‍ അതിന്റെ ബീജാണുധരമാണ്. ഇതിനു രണ്ടു ഭാഗങ്ങളുണ്ട്: (i) മാംസളവും വൃത്തസ്തംഭാകാര(cylindrical)വുമായ വൃന്തം (stipe), (ii) പരന്ന് വിസ്തൃതമായ ഛത്രം (pileus). ആരംഭത്തില്‍ ഛത്രവക്ക് നേര്‍ത്ത ഒരു പാടകൊണ്ട് വൃന്തവുമായി ബന്ധിച്ചിരിക്കും. എന്നാല്‍ ഛത്രം വികസിക്കുന്നതോടുകൂടി പാട പൊട്ടുന്നുണ്ടെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ വൃന്തത്തിനു ചുറ്റും ഒരു വലയംപോലെ കാണാം. ഛത്രത്തിന്റെ അടിവശത്ത് 300 മുതല്‍ 600 വരെ ഗില്ലുകള്‍ (gills) അടുക്കിയിരിക്കുന്നു. ഇവ ഛത്രവും വൃന്തവും യോജിക്കുന്ന ഭാഗത്തുനിന്നും ആരംഭിച്ചു വണ്ടിച്ചക്രത്തിന്റെ ആരക്കാലുപോലെ വക്കുവരെ എത്തുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ ഛത്രത്തിന് 5 മുതല്‍ 12 വരെ സെ.മീ. വ്യാസം കാണും.
-
ഗില്‍-ഉള്‍ഘടന. ഗില്ലിന്റെ മധ്യഭാഗത്ത് ഋജുവായ സെപ്റ്റിത (septate) കവകതന്തുക്കള്‍ കാണുന്നു. ഇതാണ് ട്രാമ (trama). ട്രാമയ്ക്കു വെളിയിലായി ചെറിയ ഉരുണ്ട കോശങ്ങളടങ്ങിയ സബ്ഹൈമീനിയവും (subhymenium) അതിനു പുറമേ നീണ്ട് ഗദയുടെ ആകൃതിയിലുള്ള കോശങ്ങളോടുകൂടിയ ഹൈമീനിയവും ഉണ്ട്. വര്‍ഗോത്പാദനശേഷിയുള്ള നീളം കൂടിയ ബെസിഡിയവും നീളം കുറഞ്ഞ കോശങ്ങളായ വന്ധ്യ-പാരാപൈസസും ഉള്‍പ്പെട്ടതാണ് ഈ ഹൈമീനിയം.
+
'''ഗില്‍-ഉള്‍ഘടന.''' ഗില്ലിന്റെ മധ്യഭാഗത്ത് ഋജുവായ സെപ്റ്റിത (septate) കവകതന്തുക്കള്‍ കാണുന്നു. ഇതാണ് ട്രാമ (trama). ട്രാമയ്ക്കു വെളിയിലായി ചെറിയ ഉരുണ്ട കോശങ്ങളടങ്ങിയ സബ്ഹൈമീനിയവും (subhymenium) അതിനു പുറമേ നീണ്ട് ഗദയുടെ ആകൃതിയിലുള്ള കോശങ്ങളോടുകൂടിയ ഹൈമീനിയവും ഉണ്ട്. വര്‍ഗോത്പാദനശേഷിയുള്ള നീളം കൂടിയ ബെസിഡിയവും നീളം കുറഞ്ഞ കോശങ്ങളായ വന്ധ്യ-പാരാപൈസസും ഉള്‍പ്പെട്ടതാണ് ഈ ഹൈമീനിയം.
-
ബെസിഡിയാ വികാസം. ആദ്യമായി വിപരീത വിഭേദകേന്ദ്രങ്ങള്‍ സംയോജിച്ച് ഒരു ദ്വിപ്ളോയിഡു കോശകേന്ദ്രം (diploid nucleus) ഉണ്ടാകുന്നു; പിന്നീട് ക്രമാര്‍ധഭംഗം (meiosis) നടക്കുന്നതിന്റെ ഫലമായി നാലു അഗുണിതകേന്ദ്രങ്ങള്‍ (haploidnucleus) സംജാതമാകും. ഇതോടുകൂടി ബെസിഡിയാഗ്രസ്ഥാനത്ത് ചെറിയ നാല് വൃന്തങ്ങളും (sterigmata) പ്രത്യക്ഷപ്പെടും (സാധാരണയായി വന്യജാതികളില്‍ നാലും കൃഷിചെയ്യുന്ന ജാതികളില്‍ രണ്ടും വൃന്തങ്ങളാണ് ഉണ്ടാവുക). അഗുണിതകേന്ദ്രം ഓരോന്നുവീതം വൃന്തത്തില്‍ പ്രവേശിച്ച് വൃന്താഗ്രം ബീജാണുവായി ഭവിക്കുന്നു. ഇങ്ങനെ ഓരോ ബെസിഡിയത്തിലും നാലു ബീജാണുക്കള്‍ (ബെസിഡിയോസ്പോറുകള്‍) വീതം ഉണ്ടാകുന്നു. എന്നാല്‍ കൃഷി ചെയ്യുന്ന കുമിളുകളില്‍ രണ്ടു വൃന്തവും ഓരോ വൃന്തത്തിലും ഈരണ്ടു കേന്ദ്രവുമാണ് കാണുക. പാകമാകുമ്പോള്‍ ബീജാണു മണ്ണില്‍ വീണു കിളിര്‍ക്കുന്നു.
+
'''ബെസിഡിയാ വികാസം.''' ആദ്യമായി വിപരീത വിഭേദകേന്ദ്രങ്ങള്‍ സംയോജിച്ച് ഒരു ദ്വിപ്ളോയിഡു കോശകേന്ദ്രം (diploid nucleus) ഉണ്ടാകുന്നു; പിന്നീട് ക്രമാര്‍ധഭംഗം (meiosis) നടക്കുന്നതിന്റെ ഫലമായി നാലു അഗുണിതകേന്ദ്രങ്ങള്‍ (haploidnucleus) സംജാതമാകും. ഇതോടുകൂടി ബെസിഡിയാഗ്രസ്ഥാനത്ത് ചെറിയ നാല് വൃന്തങ്ങളും (sterigmata) പ്രത്യക്ഷപ്പെടും (സാധാരണയായി വന്യജാതികളില്‍ നാലും കൃഷിചെയ്യുന്ന ജാതികളില്‍ രണ്ടും വൃന്തങ്ങളാണ് ഉണ്ടാവുക). അഗുണിതകേന്ദ്രം ഓരോന്നുവീതം വൃന്തത്തില്‍ പ്രവേശിച്ച് വൃന്താഗ്രം ബീജാണുവായി ഭവിക്കുന്നു. ഇങ്ങനെ ഓരോ ബെസിഡിയത്തിലും നാലു ബീജാണുക്കള്‍ (ബെസിഡിയോസ്പോറുകള്‍) വീതം ഉണ്ടാകുന്നു. എന്നാല്‍ കൃഷി ചെയ്യുന്ന കുമിളുകളില്‍ രണ്ടു വൃന്തവും ഓരോ വൃന്തത്തിലും ഈരണ്ടു കേന്ദ്രവുമാണ് കാണുക. പാകമാകുമ്പോള്‍ ബീജാണു മണ്ണില്‍ വീണു കിളിര്‍ക്കുന്നു.
ചില കുമിളുകള്‍ ഭക്ഷ്യയോഗ്യവും (ഉദാ. സാലിയോട്ട, മൊറല്‍) മറ്റു ചിലത് വിഷമുള്ളതുമാണ്. സാധാരണയായി ചുവപ്പും മഞ്ഞയും കലര്‍ന്ന നിറങ്ങളുള്ള കുമിളുകള്‍ വിഷമുള്ളവയായിരിക്കും. ഏകദേശം 45,000 കൂണിനങ്ങള്‍ ഉണ്ടെങ്കിലും 2,000-ത്തോളം മാത്രമെ ഭക്ഷ്യയോഗ്യമായുള്ളു. ഇതില്‍ തന്നെ സു. 25 ഇനങ്ങളാണ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുവാന്‍ യോജിച്ചത്.
ചില കുമിളുകള്‍ ഭക്ഷ്യയോഗ്യവും (ഉദാ. സാലിയോട്ട, മൊറല്‍) മറ്റു ചിലത് വിഷമുള്ളതുമാണ്. സാധാരണയായി ചുവപ്പും മഞ്ഞയും കലര്‍ന്ന നിറങ്ങളുള്ള കുമിളുകള്‍ വിഷമുള്ളവയായിരിക്കും. ഏകദേശം 45,000 കൂണിനങ്ങള്‍ ഉണ്ടെങ്കിലും 2,000-ത്തോളം മാത്രമെ ഭക്ഷ്യയോഗ്യമായുള്ളു. ഇതില്‍ തന്നെ സു. 25 ഇനങ്ങളാണ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുവാന്‍ യോജിച്ചത്.
വരി 20: വരി 20:
കുമിള്‍ കൃഷിയില്‍ വളരെയധികം പുരോഗതി നേടിയ രാജ്യങ്ങളാണ് ഫ്രാന്‍സും അമേരിക്കയും ഇംഗ്ളണ്ടും തായ്വാനും ആസ്റ്റ്രേലിയയും. പച്ചക്കുമിളുകളും ഉണങ്ങിയ കുമിളുകളും തകരങ്ങളിലടച്ചവ, കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടുന്നു. ഇന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ കൂണ്‍ കൃഷി വ്യാപകമായി വികസിച്ചു തുടങ്ങിയിട്ടുണ്ട്.
കുമിള്‍ കൃഷിയില്‍ വളരെയധികം പുരോഗതി നേടിയ രാജ്യങ്ങളാണ് ഫ്രാന്‍സും അമേരിക്കയും ഇംഗ്ളണ്ടും തായ്വാനും ആസ്റ്റ്രേലിയയും. പച്ചക്കുമിളുകളും ഉണങ്ങിയ കുമിളുകളും തകരങ്ങളിലടച്ചവ, കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടുന്നു. ഇന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ കൂണ്‍ കൃഷി വ്യാപകമായി വികസിച്ചു തുടങ്ങിയിട്ടുണ്ട്.
-
കൃഷിസമ്പ്രദായം. ഗോതമ്പ്, ചോളം മുതലായ ധാന്യങ്ങളുപയോഗിച്ചാണ് കൂണ്‍വിത്ത് അഥവാ 'സ്പോണ്‍' ഉണ്ടാക്കുന്നത്. പാകത്തിനുവെന്ത ധാന്യത്തില്‍ കാല്‍സ്യം കാര്‍ബണേറ്റ് (1. കി.ഗ്രാമിന് 50 ഗ്രാം) ചേര്‍ത്ത് കുപ്പികളിലോ പോളിപ്രൊപ്പിലീന്‍ കവറുകളിലോ നിറച്ച് 120 പൌണ്ട് മര്‍ദത്തില്‍ ഒരു മണിക്കൂര്‍ ഓട്ടോ ക്ളേവ് ചെയ്ത്, തണുത്തശേഷം അണുവിമുക്ത സാഹചര്യങ്ങളില്‍ പ്രത്യേകം വളര്‍ത്തിയെടുത്ത കൂണ്‍ പൂപ്പല്‍ (culture) ഇട്ടുകൊടുക്കുന്നു. 10-12 ദിവസങ്ങള്‍ക്കുള്ളില്‍ ധാന്യങ്ങളില്‍ വെള്ളനിറത്തില്‍ കൂണ്‍ വളര്‍ന്നു വരുന്നതുകാണാം. ഇപ്രകാരം കൂണ്‍പൂപ്പ് വളര്‍ന്ന ധാന്യങ്ങളാണ് വിത്തായി ഉപയോഗിക്കുന്നത്.
+
'''കൃഷിസമ്പ്രദായം.''' ഗോതമ്പ്, ചോളം മുതലായ ധാന്യങ്ങളുപയോഗിച്ചാണ് കൂണ്‍വിത്ത് അഥവാ 'സ്പോണ്‍' ഉണ്ടാക്കുന്നത്. പാകത്തിനുവെന്ത ധാന്യത്തില്‍ കാല്‍സ്യം കാര്‍ബണേറ്റ് (1. കി.ഗ്രാമിന് 50 ഗ്രാം) ചേര്‍ത്ത് കുപ്പികളിലോ പോളിപ്രൊപ്പിലീന്‍ കവറുകളിലോ നിറച്ച് 120 പൌണ്ട് മര്‍ദത്തില്‍ ഒരു മണിക്കൂര്‍ ഓട്ടോ ക്ളേവ് ചെയ്ത്, തണുത്തശേഷം അണുവിമുക്ത സാഹചര്യങ്ങളില്‍ പ്രത്യേകം വളര്‍ത്തിയെടുത്ത കൂണ്‍ പൂപ്പല്‍ (culture) ഇട്ടുകൊടുക്കുന്നു. 10-12 ദിവസങ്ങള്‍ക്കുള്ളില്‍ ധാന്യങ്ങളില്‍ വെള്ളനിറത്തില്‍ കൂണ്‍ വളര്‍ന്നു വരുന്നതുകാണാം. ഇപ്രകാരം കൂണ്‍പൂപ്പ് വളര്‍ന്ന ധാന്യങ്ങളാണ് വിത്തായി ഉപയോഗിക്കുന്നത്.
പോളിത്തീന്‍ കവറുകളിലാണ് ഇപ്പോള്‍ കൂണ്‍ കൃഷി ചെയ്തുവരുന്നത്. വയ്ക്കോലാണ് അനുയോജ്യമായ മാധ്യമം. ചെറുകഷ്ണങ്ങളായോ കട്ടിയുള്ള ചുമ്മാടുപോലെ ചുരുളുകളാക്കിയോ തയ്യാറാക്കിയ വയ്ക്കോല്‍ 16-18 മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത്, വെള്ളം വാര്‍ത്തുകളഞ്ഞ് 30-45 മിനിട്ട് ആവിയില്‍ വെച്ചശേഷം തണുപ്പിച്ച് വിത്തിടാന്‍ പാകപ്പെടുത്തുന്നു. പാകപ്പെടുത്തിയ വയ്ക്കോല്‍ സവിശേഷരീതിയില്‍ തയ്യാറാക്കിയ കവറുകളില്‍ ഓരോരോ അട്ടിയായി നിറച്ച് വിത്തിടണം. അഞ്ച് അട്ടികള്‍ നിറച്ചാല്‍ ഒരു ബെഡ് തയ്യാറാക്കാം. ഈ കവറുകള്‍ ഭദ്രമായി മൂടി വായുസഞ്ചാരമുള്ള ഇരുട്ട് മുറിക്കകത്ത് വെക്കണം.
പോളിത്തീന്‍ കവറുകളിലാണ് ഇപ്പോള്‍ കൂണ്‍ കൃഷി ചെയ്തുവരുന്നത്. വയ്ക്കോലാണ് അനുയോജ്യമായ മാധ്യമം. ചെറുകഷ്ണങ്ങളായോ കട്ടിയുള്ള ചുമ്മാടുപോലെ ചുരുളുകളാക്കിയോ തയ്യാറാക്കിയ വയ്ക്കോല്‍ 16-18 മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത്, വെള്ളം വാര്‍ത്തുകളഞ്ഞ് 30-45 മിനിട്ട് ആവിയില്‍ വെച്ചശേഷം തണുപ്പിച്ച് വിത്തിടാന്‍ പാകപ്പെടുത്തുന്നു. പാകപ്പെടുത്തിയ വയ്ക്കോല്‍ സവിശേഷരീതിയില്‍ തയ്യാറാക്കിയ കവറുകളില്‍ ഓരോരോ അട്ടിയായി നിറച്ച് വിത്തിടണം. അഞ്ച് അട്ടികള്‍ നിറച്ചാല്‍ ഒരു ബെഡ് തയ്യാറാക്കാം. ഈ കവറുകള്‍ ഭദ്രമായി മൂടി വായുസഞ്ചാരമുള്ള ഇരുട്ട് മുറിക്കകത്ത് വെക്കണം.

05:58, 5 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഗാരിക്കസ്

Agaricas

ബെസിഡിയോമൈസീറ്റ്സ് (Basidiomycetes) വര്‍ഗത്തില്‍പെട്ട അഗാരിക്കേല്‍സ് ഗോത്രത്തിലെ അഗാരിക്കേസി കുടുംബത്തിലെ ഒരു കവകം (കൂണ്‍). ചാണകം, ക്ളേദം (humus) മുതലായ വിഘടക (decomposing) വസ്തുക്കള്‍ ധാരാളമുള്ള പ്രദേശങ്ങളില്‍ കൂണുകള്‍ സാധാരണയായി വളരുന്നു. കാരണം ഹരിതസസ്യങ്ങളെപോലെ ആഹാരം സംശ്ളേഷണം ചെയ്യാനാകാത്ത മൃതോപജീവി(saprophytes)കളാണിവ. കേരളത്തിലെ കാലാവസ്ഥ കൂണുകളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായതിനാല്‍ മഴക്കാലാരംഭത്തോടെ പറമ്പുകളിലും മരക്കുറ്റികളിലും കൂണുകള്‍ വളര്‍ന്നു വികസിക്കുന്നു.

അഗാരിക്കസ്

പൂര്‍ണവളര്‍ച്ചയെത്തിയ സസ്യശരീരത്തിന് രണ്ടു ഭാഗങ്ങളുണ്ട്: മണ്ണിനടിയില്‍ വളരുന്ന അലൈംഗിക കവക ജാലവും (vegetative mycelium), മണ്ണിനു മുകളില്‍ കുടപോലെ വികസിച്ചുനില്ക്കുന്ന ബീജാണുധരവും (sporophore).

ബെസിഡിയോസ്പോര്‍ (Basidiospore) കിളിര്‍ത്ത് പ്രാഥമിക കവകജാലം (primary mycelium) ഉണ്ടാകുന്നതോടുകൂടി ജീവനവൃത്തം ആരംഭിക്കുന്നു. അനേകം കവകതന്തുക്കള്‍ (hyphae) അടങ്ങിയ കവകജാലം കെട്ടുപിണഞ്ഞു കിടക്കുന്ന നേര്‍ത്ത കമ്പിളിനൂലുകള്‍ പോലെ തോന്നും. ആരംഭത്തില്‍ അവയില്‍ ഏകകേന്ദ്രകോശങ്ങ(uninuclear cell)ളാണ് കാണുക. വിപരീതവിഭേദങ്ങള്‍ (opposite strains) തമ്മില്‍ സന്ധിച്ചാല്‍ ദ്വിതീയകവകജാലം ഉണ്ടാകുന്നു. കവകകോശങ്ങള്‍ തമ്മില്‍ സംയോജിക്കുന്നതിന്റെ ഫലമായി വിപരീതവിഭേദ കേന്ദ്രങ്ങള്‍ രണ്ടും ഒരു കോശത്തിലാകുന്നു. ഈ കോശത്തില്‍നിന്നും വര്‍ധിക്കുന്ന കവകതന്തുക്കള്‍ ദ്വികേന്ദ്രകോശങ്ങളാണ്. ഇങ്ങനെയുണ്ടാകുന്ന ദ്വിതീയകവകജാലങ്ങളില്‍ നിന്നാണ് ബീജാണുധരം ഉണ്ടാകുക. ഭക്ഷണവും ജലവും സുലഭമാകുമ്പോള്‍ കവകതന്തുക്കള്‍ ഇടതൂര്‍ന്ന് വളരുന്നു. ഇതിനു ചുറ്റും ബട്ടണിന്റെ ആകൃതിയില്‍ ഉണ്ടാകുന്ന ബീജാണുധരം മണ്ണിനു മുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഇത് അതിശീഘ്രം വളര്‍ന്ന് കുടപോലെ വികസിക്കുന്നത് രാത്രി സമയത്താണ്. ഇങ്ങനെ കുമിള്‍ക്കുടകള്‍ വൃത്താകാരമായി ഇരുട്ടില്‍ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് ഇവയെ 'ദുര്‍ദേവതകളുടെ വലയം' (Fairyrings) ആയി ഒരു കാലത്ത് കണക്കാക്കിയിരുന്നു.

മണ്ണിനുമുകളില്‍ കാണുന്ന കുമിള്‍ യഥാര്‍ഥത്തില്‍ അതിന്റെ ബീജാണുധരമാണ്. ഇതിനു രണ്ടു ഭാഗങ്ങളുണ്ട്: (i) മാംസളവും വൃത്തസ്തംഭാകാര(cylindrical)വുമായ വൃന്തം (stipe), (ii) പരന്ന് വിസ്തൃതമായ ഛത്രം (pileus). ആരംഭത്തില്‍ ഛത്രവക്ക് നേര്‍ത്ത ഒരു പാടകൊണ്ട് വൃന്തവുമായി ബന്ധിച്ചിരിക്കും. എന്നാല്‍ ഛത്രം വികസിക്കുന്നതോടുകൂടി പാട പൊട്ടുന്നുണ്ടെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ വൃന്തത്തിനു ചുറ്റും ഒരു വലയംപോലെ കാണാം. ഛത്രത്തിന്റെ അടിവശത്ത് 300 മുതല്‍ 600 വരെ ഗില്ലുകള്‍ (gills) അടുക്കിയിരിക്കുന്നു. ഇവ ഛത്രവും വൃന്തവും യോജിക്കുന്ന ഭാഗത്തുനിന്നും ആരംഭിച്ചു വണ്ടിച്ചക്രത്തിന്റെ ആരക്കാലുപോലെ വക്കുവരെ എത്തുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ ഛത്രത്തിന് 5 മുതല്‍ 12 വരെ സെ.മീ. വ്യാസം കാണും.

ഗില്‍-ഉള്‍ഘടന. ഗില്ലിന്റെ മധ്യഭാഗത്ത് ഋജുവായ സെപ്റ്റിത (septate) കവകതന്തുക്കള്‍ കാണുന്നു. ഇതാണ് ട്രാമ (trama). ട്രാമയ്ക്കു വെളിയിലായി ചെറിയ ഉരുണ്ട കോശങ്ങളടങ്ങിയ സബ്ഹൈമീനിയവും (subhymenium) അതിനു പുറമേ നീണ്ട് ഗദയുടെ ആകൃതിയിലുള്ള കോശങ്ങളോടുകൂടിയ ഹൈമീനിയവും ഉണ്ട്. വര്‍ഗോത്പാദനശേഷിയുള്ള നീളം കൂടിയ ബെസിഡിയവും നീളം കുറഞ്ഞ കോശങ്ങളായ വന്ധ്യ-പാരാപൈസസും ഉള്‍പ്പെട്ടതാണ് ഈ ഹൈമീനിയം.

ബെസിഡിയാ വികാസം. ആദ്യമായി വിപരീത വിഭേദകേന്ദ്രങ്ങള്‍ സംയോജിച്ച് ഒരു ദ്വിപ്ളോയിഡു കോശകേന്ദ്രം (diploid nucleus) ഉണ്ടാകുന്നു; പിന്നീട് ക്രമാര്‍ധഭംഗം (meiosis) നടക്കുന്നതിന്റെ ഫലമായി നാലു അഗുണിതകേന്ദ്രങ്ങള്‍ (haploidnucleus) സംജാതമാകും. ഇതോടുകൂടി ബെസിഡിയാഗ്രസ്ഥാനത്ത് ചെറിയ നാല് വൃന്തങ്ങളും (sterigmata) പ്രത്യക്ഷപ്പെടും (സാധാരണയായി വന്യജാതികളില്‍ നാലും കൃഷിചെയ്യുന്ന ജാതികളില്‍ രണ്ടും വൃന്തങ്ങളാണ് ഉണ്ടാവുക). അഗുണിതകേന്ദ്രം ഓരോന്നുവീതം വൃന്തത്തില്‍ പ്രവേശിച്ച് വൃന്താഗ്രം ബീജാണുവായി ഭവിക്കുന്നു. ഇങ്ങനെ ഓരോ ബെസിഡിയത്തിലും നാലു ബീജാണുക്കള്‍ (ബെസിഡിയോസ്പോറുകള്‍) വീതം ഉണ്ടാകുന്നു. എന്നാല്‍ കൃഷി ചെയ്യുന്ന കുമിളുകളില്‍ രണ്ടു വൃന്തവും ഓരോ വൃന്തത്തിലും ഈരണ്ടു കേന്ദ്രവുമാണ് കാണുക. പാകമാകുമ്പോള്‍ ബീജാണു മണ്ണില്‍ വീണു കിളിര്‍ക്കുന്നു.

ചില കുമിളുകള്‍ ഭക്ഷ്യയോഗ്യവും (ഉദാ. സാലിയോട്ട, മൊറല്‍) മറ്റു ചിലത് വിഷമുള്ളതുമാണ്. സാധാരണയായി ചുവപ്പും മഞ്ഞയും കലര്‍ന്ന നിറങ്ങളുള്ള കുമിളുകള്‍ വിഷമുള്ളവയായിരിക്കും. ഏകദേശം 45,000 കൂണിനങ്ങള്‍ ഉണ്ടെങ്കിലും 2,000-ത്തോളം മാത്രമെ ഭക്ഷ്യയോഗ്യമായുള്ളു. ഇതില്‍ തന്നെ സു. 25 ഇനങ്ങളാണ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുവാന്‍ യോജിച്ചത്.

ആഹാരത്തിനനുയോജ്യമായ കുമിള്‍ജാതികളില്‍ ധാരാളം ജീവകങ്ങളും മാംസ്യവും അടങ്ങിയിട്ടുണ്ട്. തയാമിന്‍, നിയാസിന്‍, റിബോഫ്ളേവിന്‍ തുടങ്ങിയ ജീവകങ്ങളാണ് അധികവും. കുമിള്‍മാംസ്യം മറ്റു സസ്യങ്ങളില്‍നിന്നു ലഭിക്കുന്നതിനേക്കാള്‍ വളരെ മെച്ചമാണ്. ആയുര്‍വേദത്തിലും ഹോമിയോപതിയിലും ഉപയോഗിക്കുന്ന പല മരുന്നുകളിലും കൂണ്‍ ഒരു പ്രധാന ഘടകമാണ്. ചിപ്പിക്കൂണ്‍, വൈയ്ക്കോല്‍ക്കൂണ്‍, അമാനിറ്റ, ട്യൂബര്‍, ലെന്റിനസ് എന്നിവയാണ് ഔഷധഗുണമുള്ള ചില കൂണുകള്‍. രക്തത്തിലെ കൊളസ്റ്റിറോള്‍ കുറയ്ക്കുന്നതിനും, പോളിയോ, ഇന്‍ഫ്ളുവന്‍സ തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇവയ്ക്ക് കഴിവുണ്ട്. ഭക്ഷ്യ, ഔഷധാവശ്യങ്ങള്‍ക്കു പുറമേ ചില കൂണിനങ്ങള്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കുവാനും ഉപയോഗിക്കാറുണ്ട്. കമ്പോസ്റ്റാക്കാന്‍ ബുദ്ധിമുട്ടുള്ള ലിഗിനിന്‍ അധികമുള്ള ചകിരിച്ചോറ്, മരപ്പൊടി തുടങ്ങിയ കാര്‍ഷികാവശിഷ്ടങ്ങളെയാണ് കൂണുകള്‍ വിഘടിപ്പിക്കുന്നത്.

കുമിള്‍ കൃഷിയില്‍ വളരെയധികം പുരോഗതി നേടിയ രാജ്യങ്ങളാണ് ഫ്രാന്‍സും അമേരിക്കയും ഇംഗ്ളണ്ടും തായ്വാനും ആസ്റ്റ്രേലിയയും. പച്ചക്കുമിളുകളും ഉണങ്ങിയ കുമിളുകളും തകരങ്ങളിലടച്ചവ, കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടുന്നു. ഇന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ കൂണ്‍ കൃഷി വ്യാപകമായി വികസിച്ചു തുടങ്ങിയിട്ടുണ്ട്.

കൃഷിസമ്പ്രദായം. ഗോതമ്പ്, ചോളം മുതലായ ധാന്യങ്ങളുപയോഗിച്ചാണ് കൂണ്‍വിത്ത് അഥവാ 'സ്പോണ്‍' ഉണ്ടാക്കുന്നത്. പാകത്തിനുവെന്ത ധാന്യത്തില്‍ കാല്‍സ്യം കാര്‍ബണേറ്റ് (1. കി.ഗ്രാമിന് 50 ഗ്രാം) ചേര്‍ത്ത് കുപ്പികളിലോ പോളിപ്രൊപ്പിലീന്‍ കവറുകളിലോ നിറച്ച് 120 പൌണ്ട് മര്‍ദത്തില്‍ ഒരു മണിക്കൂര്‍ ഓട്ടോ ക്ളേവ് ചെയ്ത്, തണുത്തശേഷം അണുവിമുക്ത സാഹചര്യങ്ങളില്‍ പ്രത്യേകം വളര്‍ത്തിയെടുത്ത കൂണ്‍ പൂപ്പല്‍ (culture) ഇട്ടുകൊടുക്കുന്നു. 10-12 ദിവസങ്ങള്‍ക്കുള്ളില്‍ ധാന്യങ്ങളില്‍ വെള്ളനിറത്തില്‍ കൂണ്‍ വളര്‍ന്നു വരുന്നതുകാണാം. ഇപ്രകാരം കൂണ്‍പൂപ്പ് വളര്‍ന്ന ധാന്യങ്ങളാണ് വിത്തായി ഉപയോഗിക്കുന്നത്.

പോളിത്തീന്‍ കവറുകളിലാണ് ഇപ്പോള്‍ കൂണ്‍ കൃഷി ചെയ്തുവരുന്നത്. വയ്ക്കോലാണ് അനുയോജ്യമായ മാധ്യമം. ചെറുകഷ്ണങ്ങളായോ കട്ടിയുള്ള ചുമ്മാടുപോലെ ചുരുളുകളാക്കിയോ തയ്യാറാക്കിയ വയ്ക്കോല്‍ 16-18 മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത്, വെള്ളം വാര്‍ത്തുകളഞ്ഞ് 30-45 മിനിട്ട് ആവിയില്‍ വെച്ചശേഷം തണുപ്പിച്ച് വിത്തിടാന്‍ പാകപ്പെടുത്തുന്നു. പാകപ്പെടുത്തിയ വയ്ക്കോല്‍ സവിശേഷരീതിയില്‍ തയ്യാറാക്കിയ കവറുകളില്‍ ഓരോരോ അട്ടിയായി നിറച്ച് വിത്തിടണം. അഞ്ച് അട്ടികള്‍ നിറച്ചാല്‍ ഒരു ബെഡ് തയ്യാറാക്കാം. ഈ കവറുകള്‍ ഭദ്രമായി മൂടി വായുസഞ്ചാരമുള്ള ഇരുട്ട് മുറിക്കകത്ത് വെക്കണം.

കുമിള്‍കൃഷിരീതി

12-15 ദിവമാകുമ്പോഴേക്ക് കൂണ്‍ തന്തുക്കള്‍ വളര്‍ന്നു വികസിച്ചിരിക്കും. കവര്‍ മുറിച്ചുമാറ്റി കൂണ്‍ വളരുവാന്‍ സഹായമാകുന്നവിധത്തില്‍ ഈര്‍പ്പവും വായുസഞ്ചാരവും തണുപ്പും ആവശ്യത്തിനു വെളിച്ചവുമുള്ള സ്ഥലത്തു വെയ്ക്കണം. ഇടയ്ക്കിടെ ആവശ്യാനുസരണം വെള്ളം നനച്ചുകൊടുത്താല്‍ മൂന്നാംനാളില്‍ കൂണ്‍ പറിച്ചെടുക്കാന്‍ പാകമാകും. പാകമായ കൂണുകള്‍ ബെഡിനു കേടുവരാത്തവിധം പറിച്ചെടുത്ത് പോളിപ്രൊപ്പിലീന്‍ കവറുകളില്‍ നിറച്ച് സീല്‍ ചെയ്ത് ശീതീകരണികളില്‍ സൂക്ഷിച്ചാല്‍ 8-10 ദിവസം കേടുകൂടാതെ ഇരിക്കും. ഒരിക്കല്‍ വിളവെടുത്ത ബെഡുകള്‍ ഒന്നോ രണ്ടോ ദിവസം നനയ്ക്കാതെ വച്ചിട്ട് വീണ്ടും നന തുടരുക. അടുത്ത 6-7 ദിവസത്തിനകം രണ്ടാമത്തെയും തുടര്‍ന്ന് ഇതേ കാലയളവില്‍ മൂന്നാമത്തെയും വിളവെടുക്കാനാവും. വിളയെടുത്ത ബെഡുകള്‍ കമ്പോസ്റ്റുണ്ടാക്കാനുപയോഗിക്കാം.

(പ്രൊഫ. ഐ.എം. സ്കറിയ, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍