This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

'അഗ്നണ്‍', സാമുവെല്‍ ജോസഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:54, 30 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.219 (സംവാദം)

'അഗ്നണ്‍', സാമുവെല്‍ ജോസഫ് (1888 - 1970)

'അഴിീി', ടവാൌലഹ ഥീലെള

20-ാം ശ.-ത്തിലെ പ്രമുഖനായ എബ്രായ നോവലിസ്റ്റും ചെറുകഥാകൃത്തും. 1966-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഇദ്ദേഹം നെല്ലി സാക്സുമായി പങ്കിട്ടു. അഗ്നണ്‍ 1888 ജൂല. 17-ന് കിഴക്കേ ഗലീഷ്യയില്‍ ബുക്സാക് എന്ന സ്ഥലത്ത് ജനിച്ചു. 1909-ല്‍ ജന്മസ്ഥലം വിട്ടു പാലസ്തീനില്‍ താമസമാക്കി. 1912-23 വരെ ജര്‍മനിയില്‍ ജീവിച്ചു. വീണ്ടും പാലസ്തീനിലേക്കു മടങ്ങി അവിടെ സ്ഥിരമായി പാര്‍ത്തു. ഗലീഷ്യയില്‍നിന്നും പിരിഞ്ഞ വര്‍ഷം തന്നെ ഇദ്ദേഹം ചെറുകഥകളെഴുതിതുടങ്ങിയിരുന്നു. എല്ലാ കഥകളിലും ഇദ്ദേഹത്തിന്റെ ബാല്യകൌമാരകാലങ്ങളിലെ അനുഭവങ്ങള്‍ പ്രതിബിംബിച്ചു കാണാം. ഗലീഷ്യയാണ് പലതിന്റെയും പശ്ചാത്തലം. പലസ്തീനില്‍ എത്തിയശേഷം ആദ്യമെഴുതിയ കഥയാണ് അഗുനോട്; എബ്രായ ഭാഷയില്‍ 'പരിത്യക്ത പത്നികള്‍' എന്നാണ് ഇതിനര്‍ഥം. ഇതിന്റെ മറ്റൊരു രൂപമായ 'അഗ്നണ്‍' എന്ന സംജ്ഞ ഇദ്ദേഹം തന്റെ തൂലികാനാമമായി സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ പേര് സാമുവെല്‍ ജോസഫ് സാക്സ്കെസ് എന്നായിരുന്നു.

അഗ്നണിന്റെ നോവലുകളില്‍ മൂന്നെണ്ണം ശ്രദ്ധാര്‍ഹമാണ്. 1922-ല്‍ എഴുതിയ ഹഖ്നാസാത്കല്ലാ (ഒമസിമമെവേ ഗമഹഹമവ) ഒരു ഗലീഷ്യന്‍ ഗ്രാമത്തിലെ ജൂതന്മാരുടെ സാമൂഹിക ജീവിതം ചിത്രീകരിക്കുന്ന ബൃഹത്കൃതിയാണ്. ഇതിന്റെ രചനയ്ക്ക് ഗലീഷ്യന്‍ നാടോടിക്കഥകളെ ഗ്രന്ഥകാരന്‍ ആശ്രയിച്ചിരുന്നു. ഇതിനു ദ് ബ്രൈഡല്‍ കാനൊപ്പി (ഠവല ആൃശറമഹ ഇമ്യിീു) എന്ന പേരില്‍ ഒരു ഇംഗ്ളീഷ് വിവര്‍ത്തനം ഉണ്ടായിട്ടുണ്ട് (1937). അത്യന്തം വികാരോത്തേജകമായ ഒരു നോവലാണ് ഓറിയാനാറ്റ ലാലണ്‍ (ഛൃലമിമമേ ഘമഹൌി, 1945). ഒരു ഗദ്യേതിഹാസമായി പരിഗണിക്കപ്പെടാവുന്ന ഈ കൃതി ലോകയുദ്ധങ്ങള്‍ക്കിടയില്‍ ഗലീഷ്യയിലെ ഒരു ഗ്രാമത്തിനു സംഭവിച്ച തകര്‍ച്ചയെ ചിത്രീകരിക്കുന്നു. യൂറോപ്യന്‍ ജൂതന്മാരുടെ ദുരിതങ്ങളുടെ കഥ ഉള്ളില്‍ തട്ടുന്നവണ്ണം ഇതില്‍ ആഖ്യാനം ചെയ്തിട്ടുണ്ട്. ഇസ്രേയേലിന്റെ മണ്ണില്‍ ജൂതമതത്തിന് പുനഃപ്രതിഷ്ഠ ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടുകൂടിയാണ് ഗ്രന്ഥം സമാപിക്കുന്നത്. എ വേഫെയറര്‍ ഇന്‍ ദ് നൈറ്റ് (അ ണമ്യളമൃലൃ ശി വേല ചശഴവ) എന്ന പേരില്‍ ഈ കൃതി ഇംഗ്ളീഷിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് (1966). ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള ജാഫായിലെയും ജറുസലേമിലെയും സാമൂഹിക ജീവിതത്തെ വിവരിക്കുന്ന നോവലാണ് തെമോല്‍ ഷില്‍ഷോം (ഠവലാീഹ ടവശഹവീാെ1945).

ചെറുകഥാകൃത്തെന്ന നിലയിലും അഗ്നണ്‍ പ്രശസ്തി നേടിയിട്ടുണ്ട്. യമിന്‍ നൊറൈം (ഥമാശി ചീൃമശാ-1933), ഡെയ്സ് ഒഫ് ഓ (ഉമ്യ ീള അംല-1948) എന്നിവ ഇദ്ദേഹത്തിന്റെ കഥാസമാഹാരങ്ങളാണ്. സരളവും എന്നാല്‍ വ്യംഗ്യാത്മകവുമായ ശൈലിയാണ് ഇദ്ദേഹം തന്റെ കൃതികളില്‍ അനുവര്‍ത്തിച്ചിട്ടുള്ളത്. ആധുനിക എബ്രായ സാഹിത്യകാരന്മാരുടെ സാങ്കേതികമോ ഭാഷാപരമോ ആയ പുതുമകള്‍ അവയില്‍ കാണുകയില്ല. പ്രാചീന ജൂതന്മാര്‍ ഉപയോഗിച്ചിരുന്ന ഭാഷ ഇദ്ദേഹം സ്വീകരിച്ചത് തന്റെ കൃതികള്‍ ക്ളാസിക്കല്‍ എബ്രായ സാഹിത്യത്തിന്റെ ഒരു ഭാഗമായിത്തീരണമെന്ന ഉദ്ദേശ്യത്തോടെയാണ്. കഴിഞ്ഞ തലമുറയുടെയും വരുന്ന തലമുറയുടെയും ഭാഷയാണ് താന്‍ കൈകാര്യം ചെയ്തിട്ടുള്ളതെന്ന് ഇദ്ദേഹം സ്വയം അവകാശപ്പെട്ടിട്ടുണ്ട്. 1970-ല്‍ അഗ്നണ്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍