This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:23, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാളിയന്‍

പുരാണ പ്രസിദ്ധനായ സർപ്പശ്രഷ്‌ഠന്‍. കശ്യപന്‌ കദ്രുവിൽ ജനിച്ച സന്താനങ്ങളായ നാഗങ്ങളിൽ ഒരുവനാണ്‌ കാളിയന്‍. കാളിന്ദി നദിയിൽ സപരിവാരം വസിച്ചിരുന്ന ഇവന്‍ പഞ്ചശിരസ്‌കനാണ്‌. കശ്യപനു തന്നെ വിനതയിൽ ജനിച്ച ഗരുഡനും നാഗങ്ങളും പരസ്‌പരം ശത്രുത പുലർത്തിവന്നിരുന്നു. ഗരുഡന്‍ സർപ്പഭക്ഷകനുമാണ്‌. ഒരിക്കൽ കാളിയന്‍ ഗരുഡനുമായി ഏറ്റുമുട്ടി പരാജിതനായി. സൗഭരി എന്ന മഹർഷിയുടെ ശാപംമൂലം ഗരുഡനു അപ്രാപ്യമായ കാളിന്ദിയെയാണ്‌ ഇവന്‍ ശരണം പ്രാപിച്ചത്‌. ഇവന്റെ വിഷജ്വാലയേറ്റ്‌ ആ നദിയുടെ തീരത്തിലെ വൃക്ഷലതാദികളെല്ലാം വാടിക്കരിഞ്ഞു; ജലം വിഷമയമായി; ജീവജാലങ്ങള്‍ക്ക്‌ പാനയോഗ്യമല്ലാതായി. ഒരിക്കൽ ആ നദീജലം കുടിച്ച ഗോക്കളും ഗോപാലന്മാരും ബോധം കെട്ടുവീഴുന്നതുകണ്ട കൃഷ്‌ണന്‍ കാളിയനെ അവിടെനിന്നു ആട്ടിപ്പായിക്കാന്‍ നിശ്ചയിച്ചു. കദംബവൃക്ഷത്തിൽക്കയറി അവിടെനിന്ന്‌ ആറ്റിലേക്കു ചാടി. ക്രാധാവിഷ്‌ടനായി പത്തികളുമുയർത്തി പാഞ്ഞടുത്ത കാളിയന്റെ പത്തികളിൽ കയറിനിന്നു കൃഷ്‌ണന്‍ നൃത്തം ചവിട്ടി. കൃഷ്‌ണന്റെ പാദപ്രഹരമേറ്റു രക്തം ഛർദിച്ചു പരവശനായപ്പോള്‍ ഇവന്റെ പത്‌നിമാർ കൃഷ്‌ണനെ ശരണം പ്രാപിച്ചു ഭർത്താവിനെ രക്ഷിക്കണമെന്നപേക്ഷിച്ചു. കാളിന്ദി വിട്ടു സമുദ്രമധ്യത്തിലുള്ള രമണകമെന്ന ദ്വീപിലേക്കു പോകണമെന്നും തന്റെ പാദമുദ്ര ശിരസ്സിൽ പതിഞ്ഞിട്ടുള്ളതുകൊണ്ട്‌ ഗരുഡന്‍ ഉപദ്രവിക്കുകയില്ലെന്നും കൃഷ്‌ണന്‍ പറഞ്ഞതനുസരിച്ച്‌ കാളിയന്‍

സപരിവാരം കാളിന്ദിവെടിഞ്ഞു രമണകത്തിലേക്കു യാത്രയായി. അങ്ങനെ ആ നദിയിലെ ജലം ജീവികള്‍ക്കു പാനയോഗ്യമായിത്തീർന്നു (ഭാഗവതം-ദശമം). "കാളിയമർദനം' പ്രതിഭാശാലി കളായ കവികളുടെയും ചിത്രകാരന്മാരുടെയും ഭാവനാവിലാസത്തിനു പ്രിയങ്കരമായ ഒരു വിഷയമായിത്തീർന്നിട്ടുണ്ട്‌. നോ. ഗരുഡന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍