This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്ഥിമാര്‍ഗ ചികിത്സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:49, 27 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അസ്ഥിമാര്‍ഗ ചികിത്സ

ഛലീുെേമവ്യേ

എല്ലാ രോഗങ്ങള്‍ക്കും നിദാനം ശരീരസന്ധികളുടെയോ സമീപഭാഗങ്ങളുടെയോ തകരാറുകള്‍ ആണെന്നും ഇതിന്റെ ചികിത്സയ്ക്കായി മരുന്നുകള്‍ക്കു പകരം ഹസ്തോപക്രമം (ങമിശുൌഹമശീിേ) ആവശ്യമാണെന്നും ഉള്ള സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ചികിത്സാപദ്ധതി. 1874-ല്‍ ആന്‍ഡ്രൂ റ്റി. സ്റ്റില്‍ ആണ് ഈ ചികിത്സാപദ്ധതി ആദ്യമായി ആവിഷ്കരിച്ചത്.

 ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എല്ലാ അസുഖങ്ങളും സന്ധികളുടെയോ സമീപഭാഗങ്ങളുടെയോ തകരാറുകള്‍ കൊണ്ടാണുണ്ടാകുന്നത്. ചികിത്സമൂലം ഈ തകരാറുകള്‍ പരിഹരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വിഷവസ്തുക്കളാണ്. ഇതിനുപകരം ഇദ്ദേഹം നിര്‍ദേശിക്കുന്ന ചികിത്സാസമ്പ്രദായത്തെ അസ്ഥിമാര്‍ഗചികിത്സ എന്നു വിളിച്ചുവരുന്നു. ഒരു അസ്ഥിയിലോ, പേശിയിലോ, സന്ധിയിലോ, മറ്റു ശരീരകലകളിലോ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ക്കു കാരണം ആഘാതം, മുറിവ്, രോഗാണുസംക്രമണം എന്നിവയോ, നാഡീവ്യൂഹത്തിന്റെ പ്രതികൂലാവസ്ഥയോ ആണ്. ഇതുമൂലം സ്ഥാനികലക്ഷണങ്ങള്‍ ആരംഭിക്കുകയും ആ ഭാഗത്തിന്റെ ചലനക്ഷമത കുറയുകയും ചുറ്റുമുളള ശരീരകലയിലേക്കുള്ള രക്തസംക്രമണം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് മറ്റു ശരീരഭാഗങ്ങളിലേക്കും വ്യാപിച്ചെന്നുവരും. ആന്‍ഡ്രൂ റ്റി. സ്റ്റിലിന്റെ അഭിപ്രായത്തില്‍ ഈ അസുഖങ്ങള്‍ക്കുള്ള ശരിയായ പ്രതിവിധി ഹസ്തോപക്രമം മാത്രമാണ്. ശരീരത്തിലെ ഓരോ അവയവവുമായി ഓരോ അസ്ഥികള്‍ ബന്ധം പുലര്‍ത്തുന്നു എന്നും ആ പ്രത്യേക അസ്ഥി വേണ്ടവിധം തിരുമ്മിയാല്‍ ആ അസുഖം മാറും എന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. രോഗങ്ങളുടെ ചികിത്സയില്‍ മരുന്നുകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള സ്ഥാനം അതിപ്രധാനമാണെന്നു മുന്‍പേതന്നെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആന്‍ഡ്രൂ റ്റി. സ്റ്റിലിന്റെ സിദ്ധാന്തം ഇന്നും ചെറിയതോതില്‍ നിലനില്ക്കുന്നുണ്ട്.
  1874-ല്‍ സ്റ്റില്‍ ഈ സിദ്ധാന്തം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് 1892-ല്‍ മോയിലെ ക്രിക്സ്വില്ലില്‍ അമേരിക്കന്‍ സ്കൂള്‍ ഒഫ് ഓസ്റ്റിയോപ്പതി സ്ഥാപിതമായി. 1967-ല്‍ ഇതിന്റെ കീഴില്‍ അഞ്ചു കോളജുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഷിക്കാഗോ ആസ്ഥാനമാക്കി 1897-ല്‍ അമേരിക്കന്‍ ഓസ്റ്റിയോപ്പതിക് അസോസിയേഷനും രൂപമെടുത്തു. ബ്രിട്ടനില്‍ ഈ ചികിത്സാപദ്ധതിയുടെ പഠനത്തിനായി രണ്ടു സ്ഥാപനങ്ങളുണ്ട്. യു.എസ്സും ബ്രിട്ടനും കഴിഞ്ഞാല്‍ ഏറ്റവുമധികം അസ്ഥിമാര്‍ഗ ചികിത്സകന്‍മാര്‍ ഉള്ളത് കാനഡയിലാണ്. ഫ്രാന്‍സ്, ജര്‍മനി, ഫിലിപ്പീന്‍സ്, ഇന്ത്യ, ആസ്റ്റ്രേലിയ എന്നിവിടങ്ങളിലും ഈ ഭിഷഗ്വരന്‍മാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. കേരളത്തിലും അസ്ഥിമാര്‍ഗചികിത്സ നിലവിലുണ്ട്.

അസ്ഥിരപ്പെടുത്തല്‍

പ്രതിയുടെ അപേക്ഷയിന്മേല്‍ ഏകപക്ഷീയമായി മുന്‍ ന്യായവിധിയോ ഉത്തരവോ കോടതി റദ്ദാക്കുന്ന നടപടി. സാധാരണയായി വാദിപ്രതികളെ വിസ്തരിച്ചതിനുശേഷമാണ് കോടതികള്‍ വിധി പ്രസ്താവിക്കുന്നത്. ഒരു കേസ് വിചാരണയ്ക്കെടുക്കുമ്പോള്‍ അതിലെ പ്രതിയോ പ്രതി അധികാരപ്പെടുത്തിയ വക്കീലോ ഹാജരില്ലാത്തപക്ഷം കോടതി ഏകപക്ഷീയമായി തീര്‍പ്പുകല്പിക്കാറുണ്ട്. ഈ തീര്‍പ്പുകളെ അസ്ഥിരപ്പെടുത്തിക്കിട്ടുന്നതിനു പ്രതിക്ക് അവകാശമുള്ളതും അതിനുവേണ്ടി അപേക്ഷിക്കാവുന്നതുമാണ്. ഈ അപേക്ഷയിന്‍മേല്‍ മുന്‍വിധിയോ ഉത്തരവോ കോടതി റദ്ദാക്കുകയാണെങ്കില്‍ അതിന് 'അസ്ഥിരപ്പെടുത്തല്‍' എന്നു പറയുന്നു. ഇപ്രകാരമുള്ള അധികാരം അപ്പീല്‍കോടതികള്‍ക്കും പ്രയോഗിക്കാം. തക്കതായകാരണം ഉണ്ടെങ്കില്‍ കീഴ്ക്കോടതിയുടെ ഉത്തരവിനെ അസ്ഥിരപ്പെടുത്തി വീണ്ടും തെളിവെടുത്തു തീര്‍ച്ചചെയ്യുന്നതിന് കീഴ്ക്കോടതിയോടു നിര്‍ദേശിക്കുന്നതിനും അപ്പീല്‍ കോടതിക്കധികാരമുണ്ട്. ഇങ്ങനെ കീഴ്ക്കോടതി ഉത്തരവിനെ അപ്പീല്‍കോടതി റദ്ദാക്കുകയാണെങ്കില്‍ അതിനും 'അസ്ഥിരപ്പെടുത്തല്‍' എന്നു പറയാം.

 ഏകപക്ഷീയമായ ഒരു വിധി അസ്ഥിരപ്പെടുത്തുന്നതിനുളള അപേക്ഷ, വിധിയുണ്ടായി 30 ദിവസങ്ങള്‍ക്കകം ബോധിപ്പിക്കേണ്ടതാണ്. എന്നാല്‍ കേസിനെപ്പറ്റി പ്രതിക്ക് നോട്ടീസ് ലഭിക്കാതിരിക്കുകയോ ഏകപക്ഷീയമായ വിധി പ്രതി അറിയാതിരിക്കുകയോ ആണെങ്കില്‍ അറിവുലഭിക്കുന്ന ദിവസം മുതല്‍ 30 ദിവസങ്ങള്‍ക്കകം വിധി അസ്ഥിരപ്പെടുത്താന്‍ അപേക്ഷിച്ചാല്‍ മതിയാകും.

(പി.സി. കോശി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍