This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാറ്റം, എഡ്വാര്‍ഡ് ലാറി (1909 - 75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:01, 26 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാറ്റം, എഡ്വാര്‍ഡ് ലാറി (1909 - 75)

ഠമൌാ, ഋറംമൃറ ഘമൌൃശല

യു.എസ്. ജനിതകശാസ്ത്രജ്ഞന്‍. 1909 ഡി. 14-ന് കൊളറാഡോ (ഇീഹീൃമറീ)യിലെ ബോള്‍ഡറില്‍ (ആീൌഹറലൃ) ജനിച്ചു. വിസ്കോന്‍സിന്‍ (ണശരീിെശിെ) സര്‍വകലാശാലയില്‍നിന്ന് 1932-ല്‍ മൈക്രോ ബയോളജിയില്‍ ബിരുദാനന്തര ബിരുദവും 1934-ല്‍ ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. മൂന്നു വര്‍ഷത്തിനുശേഷം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ റിസര്‍ച്ച് അസ്സോസിയേറ്റായി ചേര്‍ന്ന ഇദ്ദേഹം അവിടെത്തന്നെ ജീവശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായി. 1945-മുതല്‍ മൂന്നു വര്‍ഷക്കാലം യേല്‍ (ഥമഹല) സര്‍വകലാശാലയില്‍ അധ്യാപകനായി ജോലി ചെയ്തു. അതിനു ശേഷം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസറായി ചേര്‍ന്ന ഇദ്ദേഹം 1957-ല്‍ ന്യൂയോര്‍ക്കിലെ റോക് ഫെല്ലര്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു.

  ആദ്യകാലങ്ങളില്‍ ടാറ്റം പഠനം നടത്തിയത് പ്രാണികളുടെ, പ്രധാനമായും പഴഈച്ചകളുടെ (ഡ്രോസോഫില മെലനോഗാസ്റ്റര്‍) പോഷക അനിവാര്യതയിലും ഉപാപചയ പ്രക്രിയയിലുമാണ്. അമേരിക്കന്‍ ജനിതകശാസ്ത്രജ്ഞനായ ജോര്‍ജ് ഡബ്ളിയു. ബീഡിലുമൊത്ത് ഇദ്ദേഹം നടത്തിയ പഠനങ്ങളില്‍ നിന്ന് പഴഈച്ചകളുടെ കണ്ണിന്റെ നിറം കൈനൂറെനിന്‍ (ഗ്യിൌൃലിശില) എന്ന ഹോര്‍മോണ്‍ മൂലമാണെന്ന് കണ്ടെത്തി.
  1940 മുതല്‍ ടാറ്റവും ബീഡിലും ഒന്നിച്ചു റൊട്ടിയിലെ പിങ്ക് പൂപ്പലായ ന്യൂറോസ്പോറ ക്രാസയില്‍ നടത്തിയ എക്സ്റേ പരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ന്യൂറോസ്പോറ ജീനുകളില്‍ എക്സ്റേ മൂലമുണ്ടായ വ്യതിയാനം ഒരു പുതിയ അസാധാരണ ഇനത്തിന് ജന്മം നല്‍കി. എക്സ്റേ മൂലം ജീനുകള്‍ക്ക് കേടും നഷ്ടവും സംഭവിക്കുന്നതും മ്യൂട്ടന്റ് ജീനുകളുണ്ടാകുന്നതും, ജീവരാസപ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നതും 

ടാറ്റം പഠനവിധേയമാക്കി. ആവര്‍ത്തിച്ചു ചെയ്ത പരീക്ഷണങ്ങളിലൂടെ ജീനുകളാണ് ഓരോ ജീവിയിലെയും രാസപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നും ഇദ്ദേഹം കണ്ടെത്തി. ജീവികളുടെ കുടലില്‍ കാണപ്പെടുന്ന ഇസ്ചറീഷ്യ കോളൈ (ഋരെവലൃശശേമ രീഹശ) ബാക്ടീരിയത്തിലും ഇത്തരം ഉത്പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കാനാവുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. എ. കോളൈയുടെ മ്യൂട്ടന്റുകളുപയോഗിച്ചാണ് ടാറ്റവും ലെഡന്‍ബര്‍ഗും ബാക്ടീരിയങ്ങളുടെ ലൈംഗിക പ്രത്യുത്പാദനത്തിലെ ജനിതക പുനഃസംയോജനം കണ്ടെത്തിയത്. ജീവികളുടെ തന്മാത്രാതലത്തിലുള്ള ജീന്‍ പ്രവര്‍ത്തനവും ഓരോ ജീവിയുടെയും സവിശേഷതകള്‍ നിര്‍ണയിക്കുന്നതില്‍ ജീനുകള്‍ക്കുള്ള പങ്കും ഇവര്‍ പഠനവിധേയമാക്കി. സൈറ്റോപ്ളാസ്മിക പാരമ്പര്യവും ന്യൂക്ളിയികഅമ്ള ഉപാപചയപ്രക്രിയയും ആന്റിബയോട്ടിക്കുകളുടെ ജൈവസംശ്ളേഷണവും ഇദ്ദേഹത്തിന്റെ ഗവേഷണവിഷയങ്ങളായിരുന്നു.

  1958-ല്‍ വൈദ്യശാസ്ത്രത്തിനും ഫിസിയോളജിക്കുമുള്ള 

നോബല്‍ സമ്മാനം ജോര്‍ജ് ഡബ്ള്യു.ബീഡി (ഏലീൃഴല ണ. ആലമറഹല)ലും ജോഷ്വാ ലെഡര്‍ ബെര്‍ഗു (ഖീവൌെമ ഘലറലൃയലൃഴ) മായി ടാറ്റം പങ്കുവച്ചു. 1975 ന. 5-ന് ന്യൂയോര്‍ക്കില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍