This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചുകുഞ്ഞുകുറുപ്പ്, തകഴി (1850 - 1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൊച്ചുകുഞ്ഞുകുറുപ്പ്, തകഴി (1850 - 1916)== കഥകളി ഭാഗവതര്‍. 1850-ല്‍ തകഴി...)
(കൊച്ചുകുഞ്ഞുകുറുപ്പ്, തകഴി (1850 - 1916))
 
വരി 1: വരി 1:
==കൊച്ചുകുഞ്ഞുകുറുപ്പ്, തകഴി (1850 - 1916)==
==കൊച്ചുകുഞ്ഞുകുറുപ്പ്, തകഴി (1850 - 1916)==
 +
[[ചിത്രം:Thakazhi_Kunjukuruppu.png|150px|thumb|right|തകഴി കൊച്ചുകുഞ്ഞുകുറുപ്പ്]]
കഥകളി ഭാഗവതര്‍. 1850-ല്‍ തകഴി പെരളശ്ശേരി വീട്ടില്‍ ജനിച്ചു. അക്കാലത്തെ പ്രസിദ്ധ കഥകളി ഭാഗവതര്‍ തകഴി നീലകണ്ഠന്‍ ഇളയതിന്റെ കീഴില്‍ അഭ്യസനം നടത്തി. ഉച്ചസ്ഥായിയില്‍ പാടാനായിരുന്നു നീലകണ്ഠനിളയതിനിഷ്ടം. കോട്ടയം കഥകള്‍ ചൊല്ലിയാടിക്കാന്‍ പ്രത്യേകം കഴിവുണ്ടായിരുന്ന ഇളയത് ശാരീരഗുണവും ചൊല്ലിയാടിക്കാനുള്ള കഴിവും കൊണ്ട് അന്നത്തെ പൊന്നാനിമാരില്‍ അദ്വിതീയനായിത്തീര്‍ന്നു. തോപ്പില്‍ കളിയോഗത്തിലും പിന്നീട് കൊട്ടാരം കളിയോഗത്തിലും പൊന്നാനിയായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യനായിരുന്നു കൊച്ചുകുഞ്ഞുകുറുപ്പ്. ആദ്യമാദ്യം ശിങ്കിടി പാടിവന്ന കുറുപ്പിന് അതിവേഗം പ്രശസ്തനാകാനും പൊന്നാനിയാകാനും കഴിഞ്ഞു. ശുദ്ധ സോപാനരീതിയിലാണ് ഇദ്ദേഹം പാടിത്തുടങ്ങിയതെങ്കിലും കാലക്രമത്തില്‍ നെന്മാറ മാധവമേനോന്റെ ശിക്ഷണത്തിലൂടെ സംഗതിവച്ചു പാടാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഗുരുനാഥനായ നീലകണ്ഠനിളയതിനെപ്പോലെതന്നെ ഉച്ചസ്ഥായിയില്‍ പാടുവാന്‍ കഴിഞ്ഞിരുന്നില്ല; കണ്ഠശുദ്ധിയും അല്പം കുറവായിരുന്നു. എന്നാല്‍ ഉറച്ച രാഗജ്ഞാനമുണ്ടായിരുന്നതുകൊണ്ട് മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കാനും അത് അഭംഗുരം കാത്തു സൂക്ഷിക്കാനും കഴിഞ്ഞു. സുപ്രസിദ്ധമായ തോപ്പില്‍ കളിയോഗത്തില്‍ ഏറിയകാലം  പ്രവര്‍ത്തിച്ചിരുന്ന കൊച്ചുകുഞ്ഞുകുറുപ്പ് 1916-ല്‍ അന്തരിച്ചു.
കഥകളി ഭാഗവതര്‍. 1850-ല്‍ തകഴി പെരളശ്ശേരി വീട്ടില്‍ ജനിച്ചു. അക്കാലത്തെ പ്രസിദ്ധ കഥകളി ഭാഗവതര്‍ തകഴി നീലകണ്ഠന്‍ ഇളയതിന്റെ കീഴില്‍ അഭ്യസനം നടത്തി. ഉച്ചസ്ഥായിയില്‍ പാടാനായിരുന്നു നീലകണ്ഠനിളയതിനിഷ്ടം. കോട്ടയം കഥകള്‍ ചൊല്ലിയാടിക്കാന്‍ പ്രത്യേകം കഴിവുണ്ടായിരുന്ന ഇളയത് ശാരീരഗുണവും ചൊല്ലിയാടിക്കാനുള്ള കഴിവും കൊണ്ട് അന്നത്തെ പൊന്നാനിമാരില്‍ അദ്വിതീയനായിത്തീര്‍ന്നു. തോപ്പില്‍ കളിയോഗത്തിലും പിന്നീട് കൊട്ടാരം കളിയോഗത്തിലും പൊന്നാനിയായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യനായിരുന്നു കൊച്ചുകുഞ്ഞുകുറുപ്പ്. ആദ്യമാദ്യം ശിങ്കിടി പാടിവന്ന കുറുപ്പിന് അതിവേഗം പ്രശസ്തനാകാനും പൊന്നാനിയാകാനും കഴിഞ്ഞു. ശുദ്ധ സോപാനരീതിയിലാണ് ഇദ്ദേഹം പാടിത്തുടങ്ങിയതെങ്കിലും കാലക്രമത്തില്‍ നെന്മാറ മാധവമേനോന്റെ ശിക്ഷണത്തിലൂടെ സംഗതിവച്ചു പാടാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഗുരുനാഥനായ നീലകണ്ഠനിളയതിനെപ്പോലെതന്നെ ഉച്ചസ്ഥായിയില്‍ പാടുവാന്‍ കഴിഞ്ഞിരുന്നില്ല; കണ്ഠശുദ്ധിയും അല്പം കുറവായിരുന്നു. എന്നാല്‍ ഉറച്ച രാഗജ്ഞാനമുണ്ടായിരുന്നതുകൊണ്ട് മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കാനും അത് അഭംഗുരം കാത്തു സൂക്ഷിക്കാനും കഴിഞ്ഞു. സുപ്രസിദ്ധമായ തോപ്പില്‍ കളിയോഗത്തില്‍ ഏറിയകാലം  പ്രവര്‍ത്തിച്ചിരുന്ന കൊച്ചുകുഞ്ഞുകുറുപ്പ് 1916-ല്‍ അന്തരിച്ചു.
(നീലമ്പേരൂര്‍ രാമകൃഷ്ണന്‍ നായര്‍)
(നീലമ്പേരൂര്‍ രാമകൃഷ്ണന്‍ നായര്‍)

Current revision as of 15:34, 22 ജൂലൈ 2015

കൊച്ചുകുഞ്ഞുകുറുപ്പ്, തകഴി (1850 - 1916)

തകഴി കൊച്ചുകുഞ്ഞുകുറുപ്പ്

കഥകളി ഭാഗവതര്‍. 1850-ല്‍ തകഴി പെരളശ്ശേരി വീട്ടില്‍ ജനിച്ചു. അക്കാലത്തെ പ്രസിദ്ധ കഥകളി ഭാഗവതര്‍ തകഴി നീലകണ്ഠന്‍ ഇളയതിന്റെ കീഴില്‍ അഭ്യസനം നടത്തി. ഉച്ചസ്ഥായിയില്‍ പാടാനായിരുന്നു നീലകണ്ഠനിളയതിനിഷ്ടം. കോട്ടയം കഥകള്‍ ചൊല്ലിയാടിക്കാന്‍ പ്രത്യേകം കഴിവുണ്ടായിരുന്ന ഇളയത് ശാരീരഗുണവും ചൊല്ലിയാടിക്കാനുള്ള കഴിവും കൊണ്ട് അന്നത്തെ പൊന്നാനിമാരില്‍ അദ്വിതീയനായിത്തീര്‍ന്നു. തോപ്പില്‍ കളിയോഗത്തിലും പിന്നീട് കൊട്ടാരം കളിയോഗത്തിലും പൊന്നാനിയായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യനായിരുന്നു കൊച്ചുകുഞ്ഞുകുറുപ്പ്. ആദ്യമാദ്യം ശിങ്കിടി പാടിവന്ന കുറുപ്പിന് അതിവേഗം പ്രശസ്തനാകാനും പൊന്നാനിയാകാനും കഴിഞ്ഞു. ശുദ്ധ സോപാനരീതിയിലാണ് ഇദ്ദേഹം പാടിത്തുടങ്ങിയതെങ്കിലും കാലക്രമത്തില്‍ നെന്മാറ മാധവമേനോന്റെ ശിക്ഷണത്തിലൂടെ സംഗതിവച്ചു പാടാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഗുരുനാഥനായ നീലകണ്ഠനിളയതിനെപ്പോലെതന്നെ ഉച്ചസ്ഥായിയില്‍ പാടുവാന്‍ കഴിഞ്ഞിരുന്നില്ല; കണ്ഠശുദ്ധിയും അല്പം കുറവായിരുന്നു. എന്നാല്‍ ഉറച്ച രാഗജ്ഞാനമുണ്ടായിരുന്നതുകൊണ്ട് മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കാനും അത് അഭംഗുരം കാത്തു സൂക്ഷിക്കാനും കഴിഞ്ഞു. സുപ്രസിദ്ധമായ തോപ്പില്‍ കളിയോഗത്തില്‍ ഏറിയകാലം പ്രവര്‍ത്തിച്ചിരുന്ന കൊച്ചുകുഞ്ഞുകുറുപ്പ് 1916-ല്‍ അന്തരിച്ചു.

(നീലമ്പേരൂര്‍ രാമകൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍