This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂപ്പർ, നീൽ ലിയോണ്‍ (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cooper, Neil Leon)
(Cooper, Neil Leon)
 
വരി 6: വരി 6:
നോബല്‍  സമ്മാനിതനായ അമേരിക്കന്‍ ഭൗതികജ്ഞന്‍. ജോണ്‍ ബാര്‍ഡീന്‍, ജോണ്‍ റോബര്‍ട്ട്‌ ഷ്രിഫര്‍(John Robert Schriffer)എന്നിവര്‍ക്കൊപ്പം അതിചാലകതയെ സംബന്ധിച്ച സിദ്ധാന്തം വികസിപ്പിച്ചെടുത്തതിന്‌ 1972-ലെ ഭൗതികശാസ്‌ത്ര നോബല്‍  പുരസ്‌കാരം നേടി. പ്രസ്‌തുത സിദ്ധാന്തം ബി.സി.എസ്‌. സിദ്ധാന്തം  (B.C.S.-Bardeen, Cooper, Schrifer)എന്നറിയപ്പെടുന്നു.
നോബല്‍  സമ്മാനിതനായ അമേരിക്കന്‍ ഭൗതികജ്ഞന്‍. ജോണ്‍ ബാര്‍ഡീന്‍, ജോണ്‍ റോബര്‍ട്ട്‌ ഷ്രിഫര്‍(John Robert Schriffer)എന്നിവര്‍ക്കൊപ്പം അതിചാലകതയെ സംബന്ധിച്ച സിദ്ധാന്തം വികസിപ്പിച്ചെടുത്തതിന്‌ 1972-ലെ ഭൗതികശാസ്‌ത്ര നോബല്‍  പുരസ്‌കാരം നേടി. പ്രസ്‌തുത സിദ്ധാന്തം ബി.സി.എസ്‌. സിദ്ധാന്തം  (B.C.S.-Bardeen, Cooper, Schrifer)എന്നറിയപ്പെടുന്നു.
-
1930 ഫെ. 28-ന്‌ ന്യൂയോര്‍ക്കിലാണ്‌ കൂപ്പര്‍ ജനിച്ചത്‌. കൊളംബിയ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദ, ബിരുദാനന്തര, ഗവേഷണബിരുദങ്ങള്‍ നേടി. 1955 മുതല്‍  57 വരെ ഇല്ലിനോയിസില്‍  ഗവേഷണസഹായിയായും 57 മുതല്‍  58 വരെ ഒഹിയോ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍  അസിസ്റ്റന്റ്‌ പ്രാഫസറായും ജോലിചെയ്‌തു. 1958-ല്‍  ബ്രൗണ്‍ സര്‍വകലാശാലയില്‍  പ്രവേശിച്ച ഇദ്ദേഹം പ്രാഫസറായും സര്‍വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ന്യൂറല്‍  സയന്‍സിന്റെ ആദ്യ ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.
+
1930 ഫെ. 28-ന്‌ ന്യൂയോര്‍ക്കിലാണ്‌ കൂപ്പര്‍ ജനിച്ചത്‌. കൊളംബിയ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദ, ബിരുദാനന്തര, ഗവേഷണബിരുദങ്ങള്‍ നേടി. 1955 മുതല്‍  57 വരെ ഇല്ലിനോയിസില്‍  ഗവേഷണസഹായിയായും 57 മുതല്‍  58 വരെ ഒഹിയോ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍  അസിസ്റ്റന്റ്‌ പ്രൊഫസറായും ജോലിചെയ്‌തു. 1958-ല്‍  ബ്രൗണ്‍ സര്‍വകലാശാലയില്‍  പ്രവേശിച്ച ഇദ്ദേഹം പ്രൊഫസറായും സര്‍വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ന്യൂറല്‍  സയന്‍സിന്റെ ആദ്യ ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.
വളരെ കുറഞ്ഞ താപനിലയില്‍  ഒരു പദാര്‍ഥത്തിന്റെ വൈദ്യുതപ്രതിരോധം പൂര്‍ണമായി അപ്രത്യക്ഷമാകുന്ന സ്വഭാവവിശേഷമാണ്‌ അതിചാലകത എന്നറിയപ്പെടുന്നത്‌. 1911-ല്‍  ഡച്ച്‌ ഭൗതികജ്ഞനായ കാമര്‍ലിങ്‌ ഓണസാണ്‌ മെര്‍ക്കുറിയില്‍  അതിചാലകതാസ്വഭാവം കണ്ടുപിടിച്ചത്‌. എന്നാല്‍  അതിചാലകത എങ്ങനെയുണ്ടാവുന്നു എന്നത്‌ 1950 വരെ അജ്ഞാതമായിരുന്നു. ക്രിസ്റ്റല്‍  ജാലികയുടെ കമ്പനവുമായി ഇലക്‌ട്രോണുകള്‍ യുഗ്മനം (Coupling)ചെയ്യുന്നുവെന്ന്‌ സൈദ്ധാന്തികമായും പരീക്ഷണാടിസ്ഥാനത്തിലും തെളിയിക്കപ്പെട്ടതാണ്‌ ഈ രംഗത്തുണ്ടായ ശ്രദ്ധേയമായ നേട്ടം. ഇതിനെ പിന്തുടര്‍ന്നാണ്‌ ബി.സി.എം. സിദ്ധാന്തം രൂപീകരിക്കപ്പെട്ടത്‌. 1957-ല്‍  വികസിപ്പിച്ചെടുത്ത ഈ സിദ്ധാന്തം അതിചാലകതയ്‌ക്ക്‌ പൂര്‍ണമായ സൈദ്ധാന്തിക വിശദീകരണം നല്‌കുന്നു. ഈ സിദ്ധാന്തമനുസരിച്ച്‌, ഇലക്‌ട്രാണുകളും ജാലികയും തമ്മിലുണ്ടാകുന്ന ഇടപെടല്‍  ഇലക്‌ട്രാണ്‍ ജോടി ചേരലിന്‌ കാരണമാകുന്നു. ഈ ഇലക്‌ട്രാണ്‍ ജോടികളെ കൂപ്പര്‍ ജോടികള്‍  (Cooper-pairs)എന്നാണ്‌ വിളിക്കുന്നത്‌. വിവിധ കൂപ്പര്‍ജോടികള്‍ വളരെ ശക്തമായി യുഗ്മനം ചെയ്യപ്പെടുകവഴി ഒരു ബഹുഇലക്‌ട്രാണ്‍ അവസ്ഥ  (many electron state)സംജാതമാകുന്നു. ചാലക ഇലക്‌ട്രാണുകളുടെ ഭൂരിഭാഗവും ഇവയിലുള്‍പ്പെടും. കൂടിച്ചേരല്‍  ശക്തമായതിനാല്‍  തന്നെ ഒരു ഇലക്‌ട്രാണ്‍ജോടിയെ ഭേദിക്കണമെങ്കില്‍ പോലും വളരെ കൂടിയ അളവില്‍  ഊര്‍ജം വിനിയോഗിക്കേണ്ടതുണ്ട്‌. ഈ ബഹു-ഇലക്‌ട്രാണ്‍ അവസ്ഥയാണ്‌ പദാര്‍ഥത്തെ അതിചാലകമാക്കുന്നത്‌ എന്നാണ്‌ ബി.സി.എസ്‌. സിദ്ധാന്തം വിവക്ഷിക്കുന്നത്‌. അതിചാലകങ്ങളുടെ ഗുണധര്‍മങ്ങള്‍ വിശദീകരിക്കുന്നതിലും ബി.എസ്‌.ബി. സിദ്ധാന്തം വിജയിച്ചു.
വളരെ കുറഞ്ഞ താപനിലയില്‍  ഒരു പദാര്‍ഥത്തിന്റെ വൈദ്യുതപ്രതിരോധം പൂര്‍ണമായി അപ്രത്യക്ഷമാകുന്ന സ്വഭാവവിശേഷമാണ്‌ അതിചാലകത എന്നറിയപ്പെടുന്നത്‌. 1911-ല്‍  ഡച്ച്‌ ഭൗതികജ്ഞനായ കാമര്‍ലിങ്‌ ഓണസാണ്‌ മെര്‍ക്കുറിയില്‍  അതിചാലകതാസ്വഭാവം കണ്ടുപിടിച്ചത്‌. എന്നാല്‍  അതിചാലകത എങ്ങനെയുണ്ടാവുന്നു എന്നത്‌ 1950 വരെ അജ്ഞാതമായിരുന്നു. ക്രിസ്റ്റല്‍  ജാലികയുടെ കമ്പനവുമായി ഇലക്‌ട്രോണുകള്‍ യുഗ്മനം (Coupling)ചെയ്യുന്നുവെന്ന്‌ സൈദ്ധാന്തികമായും പരീക്ഷണാടിസ്ഥാനത്തിലും തെളിയിക്കപ്പെട്ടതാണ്‌ ഈ രംഗത്തുണ്ടായ ശ്രദ്ധേയമായ നേട്ടം. ഇതിനെ പിന്തുടര്‍ന്നാണ്‌ ബി.സി.എം. സിദ്ധാന്തം രൂപീകരിക്കപ്പെട്ടത്‌. 1957-ല്‍  വികസിപ്പിച്ചെടുത്ത ഈ സിദ്ധാന്തം അതിചാലകതയ്‌ക്ക്‌ പൂര്‍ണമായ സൈദ്ധാന്തിക വിശദീകരണം നല്‌കുന്നു. ഈ സിദ്ധാന്തമനുസരിച്ച്‌, ഇലക്‌ട്രാണുകളും ജാലികയും തമ്മിലുണ്ടാകുന്ന ഇടപെടല്‍  ഇലക്‌ട്രാണ്‍ ജോടി ചേരലിന്‌ കാരണമാകുന്നു. ഈ ഇലക്‌ട്രാണ്‍ ജോടികളെ കൂപ്പര്‍ ജോടികള്‍  (Cooper-pairs)എന്നാണ്‌ വിളിക്കുന്നത്‌. വിവിധ കൂപ്പര്‍ജോടികള്‍ വളരെ ശക്തമായി യുഗ്മനം ചെയ്യപ്പെടുകവഴി ഒരു ബഹുഇലക്‌ട്രാണ്‍ അവസ്ഥ  (many electron state)സംജാതമാകുന്നു. ചാലക ഇലക്‌ട്രാണുകളുടെ ഭൂരിഭാഗവും ഇവയിലുള്‍പ്പെടും. കൂടിച്ചേരല്‍  ശക്തമായതിനാല്‍  തന്നെ ഒരു ഇലക്‌ട്രാണ്‍ജോടിയെ ഭേദിക്കണമെങ്കില്‍ പോലും വളരെ കൂടിയ അളവില്‍  ഊര്‍ജം വിനിയോഗിക്കേണ്ടതുണ്ട്‌. ഈ ബഹു-ഇലക്‌ട്രാണ്‍ അവസ്ഥയാണ്‌ പദാര്‍ഥത്തെ അതിചാലകമാക്കുന്നത്‌ എന്നാണ്‌ ബി.സി.എസ്‌. സിദ്ധാന്തം വിവക്ഷിക്കുന്നത്‌. അതിചാലകങ്ങളുടെ ഗുണധര്‍മങ്ങള്‍ വിശദീകരിക്കുന്നതിലും ബി.എസ്‌.ബി. സിദ്ധാന്തം വിജയിച്ചു.
അമേരിക്കന്‍ ഫിസിക്കല്‍  സൊസൈറ്റി, അമേരിക്കന്‍ അക്കാദമി ഒഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സസ്‌, അമേരിക്കന്‍ ഫിലോസഫിക്കല്‍  സൊസൈറ്റി, നാഷണല്‍  അക്കാദമി ഒഫ്‌ സയന്‍സസ്‌, സൊസൈറ്റി ഒഫ്‌ ന്യൂറോസയന്‍സ്‌, ഡിഫന്‍സ്‌ സയന്‍സ്‌ ബോര്‍ഡ്‌ എന്നിവിടങ്ങളിലെല്ലാം കൂപ്പര്‍ അംഗമാണ്‌. നോബല്‍  പുരസ്‌കാരത്തിനു പുറമേ നാഷണല്‍  അക്കാദമി ഒഫ്‌ സയന്‍സസിന്റെ കോംസ്റ്റോക്‌ പുരസ്‌കാരം (1968), കൊളംബിയ കോളജിന്റെ ജോണ്‍ ജെ. അവാര്‍ഡ്‌ (1985) എന്നിവയും വിവിധ സര്‍വകലാശാലകളുടെ ഹോണററി ബിരുദങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌. ജനീവയിലെ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍  (CERN)ഇദ്ദേഹം പങ്കാളിയായിരുന്നു.
അമേരിക്കന്‍ ഫിസിക്കല്‍  സൊസൈറ്റി, അമേരിക്കന്‍ അക്കാദമി ഒഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സസ്‌, അമേരിക്കന്‍ ഫിലോസഫിക്കല്‍  സൊസൈറ്റി, നാഷണല്‍  അക്കാദമി ഒഫ്‌ സയന്‍സസ്‌, സൊസൈറ്റി ഒഫ്‌ ന്യൂറോസയന്‍സ്‌, ഡിഫന്‍സ്‌ സയന്‍സ്‌ ബോര്‍ഡ്‌ എന്നിവിടങ്ങളിലെല്ലാം കൂപ്പര്‍ അംഗമാണ്‌. നോബല്‍  പുരസ്‌കാരത്തിനു പുറമേ നാഷണല്‍  അക്കാദമി ഒഫ്‌ സയന്‍സസിന്റെ കോംസ്റ്റോക്‌ പുരസ്‌കാരം (1968), കൊളംബിയ കോളജിന്റെ ജോണ്‍ ജെ. അവാര്‍ഡ്‌ (1985) എന്നിവയും വിവിധ സര്‍വകലാശാലകളുടെ ഹോണററി ബിരുദങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌. ജനീവയിലെ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍  (CERN)ഇദ്ദേഹം പങ്കാളിയായിരുന്നു.

Current revision as of 11:26, 24 നവംബര്‍ 2014

കൂപ്പർ, നീൽ ലിയോണ്‍ (1930 - )

Cooper, Neil Leon

നീല്‍ ലിയോണ്‍ കൂപ്പര്‍

നോബല്‍ സമ്മാനിതനായ അമേരിക്കന്‍ ഭൗതികജ്ഞന്‍. ജോണ്‍ ബാര്‍ഡീന്‍, ജോണ്‍ റോബര്‍ട്ട്‌ ഷ്രിഫര്‍(John Robert Schriffer)എന്നിവര്‍ക്കൊപ്പം അതിചാലകതയെ സംബന്ധിച്ച സിദ്ധാന്തം വികസിപ്പിച്ചെടുത്തതിന്‌ 1972-ലെ ഭൗതികശാസ്‌ത്ര നോബല്‍ പുരസ്‌കാരം നേടി. പ്രസ്‌തുത സിദ്ധാന്തം ബി.സി.എസ്‌. സിദ്ധാന്തം (B.C.S.-Bardeen, Cooper, Schrifer)എന്നറിയപ്പെടുന്നു.

1930 ഫെ. 28-ന്‌ ന്യൂയോര്‍ക്കിലാണ്‌ കൂപ്പര്‍ ജനിച്ചത്‌. കൊളംബിയ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദ, ബിരുദാനന്തര, ഗവേഷണബിരുദങ്ങള്‍ നേടി. 1955 മുതല്‍ 57 വരെ ഇല്ലിനോയിസില്‍ ഗവേഷണസഹായിയായും 57 മുതല്‍ 58 വരെ ഒഹിയോ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ്‌ പ്രൊഫസറായും ജോലിചെയ്‌തു. 1958-ല്‍ ബ്രൗണ്‍ സര്‍വകലാശാലയില്‍ പ്രവേശിച്ച ഇദ്ദേഹം പ്രൊഫസറായും സര്‍വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ന്യൂറല്‍ സയന്‍സിന്റെ ആദ്യ ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

വളരെ കുറഞ്ഞ താപനിലയില്‍ ഒരു പദാര്‍ഥത്തിന്റെ വൈദ്യുതപ്രതിരോധം പൂര്‍ണമായി അപ്രത്യക്ഷമാകുന്ന സ്വഭാവവിശേഷമാണ്‌ അതിചാലകത എന്നറിയപ്പെടുന്നത്‌. 1911-ല്‍ ഡച്ച്‌ ഭൗതികജ്ഞനായ കാമര്‍ലിങ്‌ ഓണസാണ്‌ മെര്‍ക്കുറിയില്‍ അതിചാലകതാസ്വഭാവം കണ്ടുപിടിച്ചത്‌. എന്നാല്‍ അതിചാലകത എങ്ങനെയുണ്ടാവുന്നു എന്നത്‌ 1950 വരെ അജ്ഞാതമായിരുന്നു. ക്രിസ്റ്റല്‍ ജാലികയുടെ കമ്പനവുമായി ഇലക്‌ട്രോണുകള്‍ യുഗ്മനം (Coupling)ചെയ്യുന്നുവെന്ന്‌ സൈദ്ധാന്തികമായും പരീക്ഷണാടിസ്ഥാനത്തിലും തെളിയിക്കപ്പെട്ടതാണ്‌ ഈ രംഗത്തുണ്ടായ ശ്രദ്ധേയമായ നേട്ടം. ഇതിനെ പിന്തുടര്‍ന്നാണ്‌ ബി.സി.എം. സിദ്ധാന്തം രൂപീകരിക്കപ്പെട്ടത്‌. 1957-ല്‍ വികസിപ്പിച്ചെടുത്ത ഈ സിദ്ധാന്തം അതിചാലകതയ്‌ക്ക്‌ പൂര്‍ണമായ സൈദ്ധാന്തിക വിശദീകരണം നല്‌കുന്നു. ഈ സിദ്ധാന്തമനുസരിച്ച്‌, ഇലക്‌ട്രാണുകളും ജാലികയും തമ്മിലുണ്ടാകുന്ന ഇടപെടല്‍ ഇലക്‌ട്രാണ്‍ ജോടി ചേരലിന്‌ കാരണമാകുന്നു. ഈ ഇലക്‌ട്രാണ്‍ ജോടികളെ കൂപ്പര്‍ ജോടികള്‍ (Cooper-pairs)എന്നാണ്‌ വിളിക്കുന്നത്‌. വിവിധ കൂപ്പര്‍ജോടികള്‍ വളരെ ശക്തമായി യുഗ്മനം ചെയ്യപ്പെടുകവഴി ഒരു ബഹുഇലക്‌ട്രാണ്‍ അവസ്ഥ (many electron state)സംജാതമാകുന്നു. ചാലക ഇലക്‌ട്രാണുകളുടെ ഭൂരിഭാഗവും ഇവയിലുള്‍പ്പെടും. കൂടിച്ചേരല്‍ ശക്തമായതിനാല്‍ തന്നെ ഒരു ഇലക്‌ട്രാണ്‍ജോടിയെ ഭേദിക്കണമെങ്കില്‍ പോലും വളരെ കൂടിയ അളവില്‍ ഊര്‍ജം വിനിയോഗിക്കേണ്ടതുണ്ട്‌. ഈ ബഹു-ഇലക്‌ട്രാണ്‍ അവസ്ഥയാണ്‌ പദാര്‍ഥത്തെ അതിചാലകമാക്കുന്നത്‌ എന്നാണ്‌ ബി.സി.എസ്‌. സിദ്ധാന്തം വിവക്ഷിക്കുന്നത്‌. അതിചാലകങ്ങളുടെ ഗുണധര്‍മങ്ങള്‍ വിശദീകരിക്കുന്നതിലും ബി.എസ്‌.ബി. സിദ്ധാന്തം വിജയിച്ചു.

അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റി, അമേരിക്കന്‍ അക്കാദമി ഒഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സസ്‌, അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റി, നാഷണല്‍ അക്കാദമി ഒഫ്‌ സയന്‍സസ്‌, സൊസൈറ്റി ഒഫ്‌ ന്യൂറോസയന്‍സ്‌, ഡിഫന്‍സ്‌ സയന്‍സ്‌ ബോര്‍ഡ്‌ എന്നിവിടങ്ങളിലെല്ലാം കൂപ്പര്‍ അംഗമാണ്‌. നോബല്‍ പുരസ്‌കാരത്തിനു പുറമേ നാഷണല്‍ അക്കാദമി ഒഫ്‌ സയന്‍സസിന്റെ കോംസ്റ്റോക്‌ പുരസ്‌കാരം (1968), കൊളംബിയ കോളജിന്റെ ജോണ്‍ ജെ. അവാര്‍ഡ്‌ (1985) എന്നിവയും വിവിധ സര്‍വകലാശാലകളുടെ ഹോണററി ബിരുദങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌. ജനീവയിലെ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ (CERN)ഇദ്ദേഹം പങ്കാളിയായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍