This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍തൂസര്‍, ലൂയി (1918 - 90)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അല്‍തൂസര്‍, ലൂയി (1918 - 90))
(അല്‍തൂസര്‍, ലൂയി (1918 - 90))
 
വരി 3: വരി 3:
ആധുനിക പാശ്ചാത്യചിന്താരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അല്‍ജീരിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍. 1918-ല്‍ ജനിച്ചു. 1939-ല്‍ പാരിസിലെ പ്രശസ്തമായ 'എകോള്‍ നൊര്‍മാല്‍ സുപെര്യുറില്‍' അധ്യാപനപഠനകോഴ്സില്‍ പ്രവേശനം ലഭിച്ചു. എന്നാല്‍ രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്നു ജര്‍മന്‍കാര്‍ ഇദ്ദേഹത്തെ തടവിലാക്കിയതിനാല്‍ 1948 വരെയും ഈ കോഴ്സില്‍ ചേര്‍ന്നു പഠനം നടത്താന്‍ കഴിഞ്ഞില്ല. യുദ്ധാനന്തരം എകോള്‍ നൊര്‍മാല്‍ സുപെര്യുറില്‍ തിരിച്ചെത്തിയ അല്‍തൂസറെ അധ്യാപനപഠനകോഴ്സില്‍ പ്രവേശനത്തിനു വിദ്യാര്‍ഥികളെ തയ്യാറാക്കുന്ന ജോലിയില്‍ നിയമിച്ചു. 1960-ല്‍ കാറല്‍ മാര്‍ക്സിന്റെ സൈദ്ധാന്തിക ഘടനയെ വിശകലനം ചെയ്തുകൊണ്ടു ''ഫോര്‍മാര്‍ക്''-ല്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.   
ആധുനിക പാശ്ചാത്യചിന്താരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അല്‍ജീരിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍. 1918-ല്‍ ജനിച്ചു. 1939-ല്‍ പാരിസിലെ പ്രശസ്തമായ 'എകോള്‍ നൊര്‍മാല്‍ സുപെര്യുറില്‍' അധ്യാപനപഠനകോഴ്സില്‍ പ്രവേശനം ലഭിച്ചു. എന്നാല്‍ രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്നു ജര്‍മന്‍കാര്‍ ഇദ്ദേഹത്തെ തടവിലാക്കിയതിനാല്‍ 1948 വരെയും ഈ കോഴ്സില്‍ ചേര്‍ന്നു പഠനം നടത്താന്‍ കഴിഞ്ഞില്ല. യുദ്ധാനന്തരം എകോള്‍ നൊര്‍മാല്‍ സുപെര്യുറില്‍ തിരിച്ചെത്തിയ അല്‍തൂസറെ അധ്യാപനപഠനകോഴ്സില്‍ പ്രവേശനത്തിനു വിദ്യാര്‍ഥികളെ തയ്യാറാക്കുന്ന ജോലിയില്‍ നിയമിച്ചു. 1960-ല്‍ കാറല്‍ മാര്‍ക്സിന്റെ സൈദ്ധാന്തിക ഘടനയെ വിശകലനം ചെയ്തുകൊണ്ടു ''ഫോര്‍മാര്‍ക്''-ല്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.   
-
[[Image:Alpaca.png|200px|left|thumb|അല്‍പക]]
+
 
-
സാമ്പത്തിക വ്യവസ്ഥിതിയാണു സാമൂഹികവ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത് എന്ന മാര്‍ക്സിയന്‍ സിദ്ധാന്തത്തെ നിരാകരിച്ച ഇദ്ദേഹം സാമൂഹിക മാറ്റത്തിനുള്ള പ്രധാന ഘടകം വ്യക്തിയാണെന്നു സിദ്ധാന്തിച്ചു. മാര്‍ക്സിസത്തില്‍ പ്രായോഗിക ഭാവനയും സാമ്പത്തിക നിയതിവാദവും അടങ്ങിയിട്ടുണ്ടെന്നുള്ള വീക്ഷണത്തെയും അല്‍തൂസര്‍ ചോദ്യം ചെയ്തു. സാമൂഹിക ഘടനയെക്കുറിച്ചുള്ള അല്‍തൂസറിന്റെ വീക്ഷണം മാര്‍ക്സിസ്റ്റുകളെയും അല്ലാത്തവരെയും ഒരുപോലെ അമ്പരിപ്പിച്ചു. അല്‍തൂസറിന്റെ അഭിപ്രായത്തില്‍ മാര്‍ക്സിന്റെ ''ദാസ് കാപ്പിറ്റലി''ല്‍ ഹെഗലിന്റെ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതിയെ ദര്‍ശിക്കാമെങ്കിലും മാര്‍ക്സിനെ ഹെഗലിനോട് സാദൃശ്യപ്പെടുത്താനോ അല്ലെങ്കില്‍ ഒരു ക്ലാസ്സിക്കല്‍ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതിയുടെ ഉപജ്ഞാതാവായി പരിഗണിക്കാനോ സാധ്യമല്ല. 1970-കളുടെ അവസാനത്തില്‍ മാര്‍ക്സിയന്‍ സിദ്ധാന്തത്തിന്റെ ജനസമ്മതി കുറഞ്ഞു തുടങ്ങിയതോടെ ഒരു മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന അല്‍തൂസറിന്റെ പ്രശസ്തിയും കുറഞ്ഞു. തന്റെ അസ്തിത്വത്തിനു ഏറ്റ ക്ഷതം അല്‍തൂസറെ ഒരുതരം ഉന്മാദാവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചു. ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നതിനെത്തുടര്‍ന്നു തടവിലാക്കപ്പെട്ട അല്‍തൂസര്‍ 1990-ല്‍ പാരീസില്‍ അന്തരിച്ചു.
+
സാമ്പത്തിക വ്യവസ്ഥിതിയാണു സാമൂഹികവ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത് എന്ന മാര്‍ക്സിയന്‍ സിദ്ധാന്തത്തെ നിരാകരിച്ച ഇദ്ദേഹം സാമൂഹിക മാറ്റത്തിനുള്ള പ്രധാന ഘടകം വ്യക്തിയാണെന്നു സിദ്ധാന്തിച്ചു. മാര്‍ക്സിസത്തില്‍ പ്രായോഗിക ഭാവനയും സാമ്പത്തിക നിയതിവാദവും അടങ്ങിയിട്ടുണ്ടെന്നുള്ള വീക്ഷണത്തെയും അല്‍തൂസര്‍ ചോദ്യം ചെയ്തു. സാമൂഹിക ഘടനയെക്കുറിച്ചുള്ള അല്‍തൂസറിന്റെ വീക്ഷണം മാര്‍ക്സിസ്റ്റുകളെയും അല്ലാത്തവരെയും ഒരുപോലെ അമ്പരപ്പിച്ചു. അല്‍തൂസറിന്റെ അഭിപ്രായത്തില്‍ മാര്‍ക്സിന്റെ ''ദാസ് കാപ്പിറ്റലി''ല്‍ ഹെഗലിന്റെ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതിയെ ദര്‍ശിക്കാമെങ്കിലും മാര്‍ക്സിനെ ഹെഗലിനോട് സാദൃശ്യപ്പെടുത്താനോ അല്ലെങ്കില്‍ ഒരു ക്ലാസ്സിക്കല്‍ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതിയുടെ ഉപജ്ഞാതാവായി പരിഗണിക്കാനോ സാധ്യമല്ല. 1970-കളുടെ അവസാനത്തില്‍ മാര്‍ക്സിയന്‍ സിദ്ധാന്തത്തിന്റെ ജനസമ്മതി കുറഞ്ഞു തുടങ്ങിയതോടെ ഒരു മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന അല്‍തൂസറിന്റെ പ്രശസ്തിയും കുറഞ്ഞു. തന്റെ അസ്തിത്വത്തിനു ഏറ്റ ക്ഷതം അല്‍തൂസറെ ഒരുതരം ഉന്മാദാവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചു. ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നതിനെത്തുടര്‍ന്നു തടവിലാക്കപ്പെട്ട അല്‍തൂസര്‍ 1990-ല്‍ പാരീസില്‍ അന്തരിച്ചു.

Current revision as of 04:31, 19 നവംബര്‍ 2014

അല്‍തൂസര്‍, ലൂയി (1918 - 90)

Althusser,Louis

ആധുനിക പാശ്ചാത്യചിന്താരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അല്‍ജീരിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍. 1918-ല്‍ ജനിച്ചു. 1939-ല്‍ പാരിസിലെ പ്രശസ്തമായ 'എകോള്‍ നൊര്‍മാല്‍ സുപെര്യുറില്‍' അധ്യാപനപഠനകോഴ്സില്‍ പ്രവേശനം ലഭിച്ചു. എന്നാല്‍ രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്നു ജര്‍മന്‍കാര്‍ ഇദ്ദേഹത്തെ തടവിലാക്കിയതിനാല്‍ 1948 വരെയും ഈ കോഴ്സില്‍ ചേര്‍ന്നു പഠനം നടത്താന്‍ കഴിഞ്ഞില്ല. യുദ്ധാനന്തരം എകോള്‍ നൊര്‍മാല്‍ സുപെര്യുറില്‍ തിരിച്ചെത്തിയ അല്‍തൂസറെ അധ്യാപനപഠനകോഴ്സില്‍ പ്രവേശനത്തിനു വിദ്യാര്‍ഥികളെ തയ്യാറാക്കുന്ന ജോലിയില്‍ നിയമിച്ചു. 1960-ല്‍ കാറല്‍ മാര്‍ക്സിന്റെ സൈദ്ധാന്തിക ഘടനയെ വിശകലനം ചെയ്തുകൊണ്ടു ഫോര്‍മാര്‍ക്-ല്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

സാമ്പത്തിക വ്യവസ്ഥിതിയാണു സാമൂഹികവ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത് എന്ന മാര്‍ക്സിയന്‍ സിദ്ധാന്തത്തെ നിരാകരിച്ച ഇദ്ദേഹം സാമൂഹിക മാറ്റത്തിനുള്ള പ്രധാന ഘടകം വ്യക്തിയാണെന്നു സിദ്ധാന്തിച്ചു. മാര്‍ക്സിസത്തില്‍ പ്രായോഗിക ഭാവനയും സാമ്പത്തിക നിയതിവാദവും അടങ്ങിയിട്ടുണ്ടെന്നുള്ള വീക്ഷണത്തെയും അല്‍തൂസര്‍ ചോദ്യം ചെയ്തു. സാമൂഹിക ഘടനയെക്കുറിച്ചുള്ള അല്‍തൂസറിന്റെ വീക്ഷണം മാര്‍ക്സിസ്റ്റുകളെയും അല്ലാത്തവരെയും ഒരുപോലെ അമ്പരപ്പിച്ചു. അല്‍തൂസറിന്റെ അഭിപ്രായത്തില്‍ മാര്‍ക്സിന്റെ ദാസ് കാപ്പിറ്റലില്‍ ഹെഗലിന്റെ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതിയെ ദര്‍ശിക്കാമെങ്കിലും മാര്‍ക്സിനെ ഹെഗലിനോട് സാദൃശ്യപ്പെടുത്താനോ അല്ലെങ്കില്‍ ഒരു ക്ലാസ്സിക്കല്‍ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതിയുടെ ഉപജ്ഞാതാവായി പരിഗണിക്കാനോ സാധ്യമല്ല. 1970-കളുടെ അവസാനത്തില്‍ മാര്‍ക്സിയന്‍ സിദ്ധാന്തത്തിന്റെ ജനസമ്മതി കുറഞ്ഞു തുടങ്ങിയതോടെ ഒരു മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന അല്‍തൂസറിന്റെ പ്രശസ്തിയും കുറഞ്ഞു. തന്റെ അസ്തിത്വത്തിനു ഏറ്റ ക്ഷതം അല്‍തൂസറെ ഒരുതരം ഉന്മാദാവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചു. ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നതിനെത്തുടര്‍ന്നു തടവിലാക്കപ്പെട്ട അല്‍തൂസര്‍ 1990-ല്‍ പാരീസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍