This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‌റിഅപ്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇന്‌റിഅപ്പം)
(ഇന്‌റിഅപ്പം)
വരി 3: വരി 3:
[[ചിത്രം:Vol4p160_Inri-appam.jpg|thumb|ഇന്‌റിഅപ്പം ]]
[[ചിത്രം:Vol4p160_Inri-appam.jpg|thumb|ഇന്‌റിഅപ്പം ]]
-
പെസഹാദിവസം വൈകിട്ട്‌ സുറിയാനി ക്രിസ്‌ത്യാനികള്‍ തിരുവത്താഴ സ്‌മരണ പുതുക്കാന്‍ ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പം. ഇതിന്‌ കുരിശപ്പം എന്നും പെസഹ അപ്പം എന്നും പേരുണ്ട്‌ (ഇണ്ടേറിയപ്പം എന്ന ഉച്ചാരണഭേദം മധ്യകേരളത്തിൽ നിലവിലുണ്ട്‌). ക്രിസ്‌തുവിനെ തറച്ച കുരിശിന്മേൽ അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റാരോപണം രേഖപ്പെടുത്തിയ (നസ്രയനായ യേശു, യഹൂദന്മാരുടെ രാജാവ്‌) ഒരു പലക തൂക്കിയിരുന്നതിനെ അനുസ്‌മരിച്ച്‌ ഇന്നും ക്രൂശിതരൂപത്തിനു മുകളിൽ കചഞക എന്ന അക്ഷരങ്ങള്‍ പതിക്കാറുണ്ട്‌. ഈ അക്ഷരങ്ങള്‍ ഒരുമിച്ചുചേർത്ത്‌ ഉച്ചരിക്കുമ്പോള്‍ കിട്ടുന്ന ഇന്‌റി എന്ന പദത്തിൽനിന്നാണ്‌ കുരിശപ്പത്തിന്‌ ഈ പേരുണ്ടായത്‌. അരിമാവും പാകത്തിനു തേങ്ങയും ചേർത്ത്‌ (ചില സ്ഥലങ്ങളിൽ ഉഴുന്നും ചേർക്കാറുണ്ട്‌) കുഴമ്പുപാകത്തിൽ പാത്രത്തിൽപകർന്ന്‌ ആവിക്കുവച്ച്‌ പുഴുങ്ങി എടുക്കുന്നു. ക്രിസ്‌തുവിന്‌ യെരുശലേമിൽ ലഭിച്ച വരവേല്‌പിനെ അനുസ്‌മരിപ്പിക്കുന്ന ഓശാന ഞായറാഴ്‌ച പള്ളിയിൽനിന്നും ലഭിക്കുന്ന കുരുത്തോലമുറിച്ച്‌ അപ്പത്തിൽ കുരിശിന്റെ ആകൃതിയിൽ പതിച്ചിരിക്കും. ഇങ്ങനെ കുരിശു പതിച്ചിട്ടുള്ള അപ്പം പുഴുങ്ങി എടുക്കുമ്പോള്‍ വെടിച്ചുകീറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. അപ്പം വെടിച്ചുകീറിയാൽ അതുണ്ടാക്കിയ ഭവനത്തിൽ അടുത്ത പെസഹായ്‌ക്കു മുമ്പു മരണം സംഭവിക്കും എന്നൊരു വിശ്വാസം ചില ക്രസ്‌തവർക്കിടയിൽ നിലനില്‌ക്കുന്നു.
+
പെസഹാദിവസം വൈകിട്ട്‌ സുറിയാനി ക്രിസ്‌ത്യാനികള്‍ തിരുവത്താഴ സ്‌മരണ പുതുക്കാന്‍ ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പം. ഇതിന്‌ കുരിശപ്പം എന്നും പെസഹ അപ്പം എന്നും പേരുണ്ട്‌ (ഇണ്ടേറിയപ്പം എന്ന ഉച്ചാരണഭേദം മധ്യകേരളത്തില്‍ നിലവിലുണ്ട്‌). ക്രിസ്‌തുവിനെ തറച്ച കുരിശിന്മേല്‍ അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റാരോപണം രേഖപ്പെടുത്തിയ (നസ്രയനായ യേശു, യഹൂദന്മാരുടെ രാജാവ്‌) ഒരു പലക തൂക്കിയിരുന്നതിനെ അനുസ്‌മരിച്ച്‌ ഇന്നും ക്രൂശിതരൂപത്തിനു മുകളില്‍ കചഞക എന്ന അക്ഷരങ്ങള്‍ പതിക്കാറുണ്ട്‌. ഈ അക്ഷരങ്ങള്‍ ഒരുമിച്ചുചേര്‍ത്ത്‌ ഉച്ചരിക്കുമ്പോള്‍ കിട്ടുന്ന ഇന്‌റി എന്ന പദത്തില്‍നിന്നാണ്‌ കുരിശപ്പത്തിന്‌ ഈ പേരുണ്ടായത്‌. അരിമാവും പാകത്തിനു തേങ്ങയും ചേര്‍ത്ത്‌ (ചില സ്ഥലങ്ങളില്‍ ഉഴുന്നും ചേര്‍ക്കാറുണ്ട്‌) കുഴമ്പുപാകത്തില്‍ പാത്രത്തില്‍പകര്‍ന്ന്‌ ആവിക്കുവച്ച്‌ പുഴുങ്ങി എടുക്കുന്നു. ക്രിസ്‌തുവിന്‌ യെരുശലേമില്‍ ലഭിച്ച വരവേല്‌പിനെ അനുസ്‌മരിപ്പിക്കുന്ന ഓശാന ഞായറാഴ്‌ച പള്ളിയില്‍നിന്നും ലഭിക്കുന്ന കുരുത്തോലമുറിച്ച്‌ അപ്പത്തില്‍ കുരിശിന്റെ ആകൃതിയില്‍ പതിച്ചിരിക്കും. ഇങ്ങനെ കുരിശു പതിച്ചിട്ടുള്ള അപ്പം പുഴുങ്ങി എടുക്കുമ്പോള്‍ വെടിച്ചുകീറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. അപ്പം വെടിച്ചുകീറിയാല്‍ അതുണ്ടാക്കിയ ഭവനത്തില്‍ അടുത്ത പെസഹായ്‌ക്കു മുമ്പു മരണം സംഭവിക്കും എന്നൊരു വിശ്വാസം ചില ക്രസ്‌തവര്‍ക്കിടയില്‍ നിലനില്‌ക്കുന്നു.

05:16, 10 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്‌റിഅപ്പം

ഇന്‌റിഅപ്പം

പെസഹാദിവസം വൈകിട്ട്‌ സുറിയാനി ക്രിസ്‌ത്യാനികള്‍ തിരുവത്താഴ സ്‌മരണ പുതുക്കാന്‍ ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പം. ഇതിന്‌ കുരിശപ്പം എന്നും പെസഹ അപ്പം എന്നും പേരുണ്ട്‌ (ഇണ്ടേറിയപ്പം എന്ന ഉച്ചാരണഭേദം മധ്യകേരളത്തില്‍ നിലവിലുണ്ട്‌). ക്രിസ്‌തുവിനെ തറച്ച കുരിശിന്മേല്‍ അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റാരോപണം രേഖപ്പെടുത്തിയ (നസ്രയനായ യേശു, യഹൂദന്മാരുടെ രാജാവ്‌) ഒരു പലക തൂക്കിയിരുന്നതിനെ അനുസ്‌മരിച്ച്‌ ഇന്നും ക്രൂശിതരൂപത്തിനു മുകളില്‍ കചഞക എന്ന അക്ഷരങ്ങള്‍ പതിക്കാറുണ്ട്‌. ഈ അക്ഷരങ്ങള്‍ ഒരുമിച്ചുചേര്‍ത്ത്‌ ഉച്ചരിക്കുമ്പോള്‍ കിട്ടുന്ന ഇന്‌റി എന്ന പദത്തില്‍നിന്നാണ്‌ കുരിശപ്പത്തിന്‌ ഈ പേരുണ്ടായത്‌. അരിമാവും പാകത്തിനു തേങ്ങയും ചേര്‍ത്ത്‌ (ചില സ്ഥലങ്ങളില്‍ ഉഴുന്നും ചേര്‍ക്കാറുണ്ട്‌) കുഴമ്പുപാകത്തില്‍ പാത്രത്തില്‍പകര്‍ന്ന്‌ ആവിക്കുവച്ച്‌ പുഴുങ്ങി എടുക്കുന്നു. ക്രിസ്‌തുവിന്‌ യെരുശലേമില്‍ ലഭിച്ച വരവേല്‌പിനെ അനുസ്‌മരിപ്പിക്കുന്ന ഓശാന ഞായറാഴ്‌ച പള്ളിയില്‍നിന്നും ലഭിക്കുന്ന കുരുത്തോലമുറിച്ച്‌ അപ്പത്തില്‍ കുരിശിന്റെ ആകൃതിയില്‍ പതിച്ചിരിക്കും. ഇങ്ങനെ കുരിശു പതിച്ചിട്ടുള്ള അപ്പം പുഴുങ്ങി എടുക്കുമ്പോള്‍ വെടിച്ചുകീറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. അപ്പം വെടിച്ചുകീറിയാല്‍ അതുണ്ടാക്കിയ ഭവനത്തില്‍ അടുത്ത പെസഹായ്‌ക്കു മുമ്പു മരണം സംഭവിക്കും എന്നൊരു വിശ്വാസം ചില ക്രസ്‌തവര്‍ക്കിടയില്‍ നിലനില്‌ക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍