This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാസർകോട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ചരിത്രം) |
Mksol (സംവാദം | സംഭാവനകള്‍) (→ചരിത്രം) |
||
വരി 66: | വരി 66: | ||
== ചരിത്രം== | == ചരിത്രം== | ||
[[ചിത്രം:Vol7p464_bekal fort.jpg|thumb|ബേക്കല്‍ കോട്ട]] | [[ചിത്രം:Vol7p464_bekal fort.jpg|thumb|ബേക്കല്‍ കോട്ട]] | ||
- | ഒന്‍പതാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനുമിടയ്‌ക്ക് നിരന്തരം ഈ പ്രദേശവുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്ന അറബികള്‍ ഈ തുറമുഖപട്ടണത്തെ "ഹാര്‍ക്ക് വില്ലിയ' എന്നാണ് വിളിച്ചിരുന്നത്. പോര്‍ച്ചുഗീസ് സഞ്ചാരിയായ ബാര്‍ബോസ് 1514-ല്‍ കാസര്‍കോടിനടുത്തുള്ള കുമ്പള സന്ദര്‍ശിച്ചപ്പോള്‍, ഇവിടെ നിന്നും അരി കയറ്റുമതി ചെയ്‌തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വെല്ലസ്ലിപ്രഭുവിന്റെ കുടുംബഡോക്‌ടറായിരുന്ന ഡോ. ഫ്രാന്‍സിസ് ബുക്കാനന്‍ 1800-ല്‍ ഇവിടെ എത്തി അത്തിപ്പറമ്പ് കണ്ണായി, നീലേശ്വരം, ബേക്കല്‍ , ചന്ദ്രഗിരി, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി തന്റെ അനുഭവങ്ങളില്‍ വിവരിച്ചിട്ടുണ്ട്. മുമ്പ് കാസര്‍കോട്, കുമ്പള രാജ്യത്തിന്റെ ഭാഗമായിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിമാരുടെ ആക്രമണസമയത്ത് നീലേശ്വരം ആസ്ഥാനമാക്കി നാടുവാണിരുന്ന കോലത്തിരി രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ പ്രദേശം സാമ്രാജ്യത്തിന്റെ അപചയകാലമായ 14-ാം നൂറ്റാണ്ടില്‍ ഇക്കേരി നായ്‌ക്കന്മാരുടെ കോയ്‌മയിലായിരുന്നു. 1645-ല്‍ ശിവപ്പ നായിക്ക് നിര്‍മിച്ചവയാണ് ചന്ദ്രഗിരി-ബേക്കല്‍ കോട്ടകള്‍. ഹൈദരാലിയും മകന്‍ ടിപ്പുസുല്‍ ത്താനും പലപ്രാവശ്യം ഈ പ്രദേശം ആക്രമിച്ചിട്ടുണ്ട്. ടിപ്പുവിന്റെ മരണാനന്തരം 1799-ല്‍ ഈ പ്രദേശങ്ങള്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. മദ്രാസ് പ്രസിഡന്‍സിയുടെ കീഴില്‍ 1882-ലാണ് കാസര്‍കോട് താലൂക്ക് ആദ്യമായി നിലവില്‍ വന്നത്. 1956 നവംബറില്‍ ഭാഷാടിസ്ഥാനത്തിലുണ്ടായ സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന്, മദ്രാസ് സംസ്ഥാനത്തുള്‍പ്പെട്ടിരുന്ന ഈ പ്രദേശം കേരളത്തില്‍ അന്നത്തെ മലബാര്‍ ജില്ലയുടെ ഭാഗമാവുകയും തുടര്‍ന്ന് 1957 ജനു. 1-ന് കണ്ണൂര്‍ ജില്ലയുടെ ഭാഗമാവുകയും ചെയ്‌തു. 1984-ലാണ് കണ്ണൂര്‍ ജില്ലയിലെ കാസര്‍കോട്, ഹോസ്‌ദുര്‍ഗ് താലൂക്കുകള്‍ ചേര്‍ന്ന് കാസര്‍കോട് ജില്ല രൂപീകരിക്കപ്പെട്ടത്. | + | ഒന്‍പതാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനുമിടയ്‌ക്ക് നിരന്തരം ഈ പ്രദേശവുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്ന അറബികള്‍ ഈ തുറമുഖപട്ടണത്തെ "ഹാര്‍ക്ക് വില്ലിയ' എന്നാണ് വിളിച്ചിരുന്നത്. പോര്‍ച്ചുഗീസ് സഞ്ചാരിയായ ബാര്‍ബോസ് 1514-ല്‍ കാസര്‍കോടിനടുത്തുള്ള കുമ്പള സന്ദര്‍ശിച്ചപ്പോള്‍, ഇവിടെ നിന്നും അരി കയറ്റുമതി ചെയ്‌തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. |
+ | |||
+ | വെല്ലസ്ലിപ്രഭുവിന്റെ കുടുംബഡോക്‌ടറായിരുന്ന ഡോ. ഫ്രാന്‍സിസ് ബുക്കാനന്‍ 1800-ല്‍ ഇവിടെ എത്തി അത്തിപ്പറമ്പ് കണ്ണായി, നീലേശ്വരം, ബേക്കല്‍ , ചന്ദ്രഗിരി, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി തന്റെ അനുഭവങ്ങളില്‍ വിവരിച്ചിട്ടുണ്ട്. മുമ്പ് കാസര്‍കോട്, കുമ്പള രാജ്യത്തിന്റെ ഭാഗമായിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിമാരുടെ ആക്രമണസമയത്ത് നീലേശ്വരം ആസ്ഥാനമാക്കി നാടുവാണിരുന്ന കോലത്തിരി രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ പ്രദേശം സാമ്രാജ്യത്തിന്റെ അപചയകാലമായ 14-ാം നൂറ്റാണ്ടില്‍ ഇക്കേരി നായ്‌ക്കന്മാരുടെ കോയ്‌മയിലായിരുന്നു. 1645-ല്‍ ശിവപ്പ നായിക്ക് നിര്‍മിച്ചവയാണ് ചന്ദ്രഗിരി-ബേക്കല്‍ കോട്ടകള്‍. ഹൈദരാലിയും മകന്‍ ടിപ്പുസുല്‍ ത്താനും പലപ്രാവശ്യം ഈ പ്രദേശം ആക്രമിച്ചിട്ടുണ്ട്. ടിപ്പുവിന്റെ മരണാനന്തരം 1799-ല്‍ ഈ പ്രദേശങ്ങള്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. മദ്രാസ് പ്രസിഡന്‍സിയുടെ കീഴില്‍ 1882-ലാണ് കാസര്‍കോട് താലൂക്ക് ആദ്യമായി നിലവില്‍ വന്നത്. 1956 നവംബറില്‍ ഭാഷാടിസ്ഥാനത്തിലുണ്ടായ സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന്, മദ്രാസ് സംസ്ഥാനത്തുള്‍പ്പെട്ടിരുന്ന ഈ പ്രദേശം കേരളത്തില്‍ അന്നത്തെ മലബാര്‍ ജില്ലയുടെ ഭാഗമാവുകയും തുടര്‍ന്ന് 1957 ജനു. 1-ന് കണ്ണൂര്‍ ജില്ലയുടെ ഭാഗമാവുകയും ചെയ്‌തു. 1984-ലാണ് കണ്ണൂര്‍ ജില്ലയിലെ കാസര്‍കോട്, ഹോസ്‌ദുര്‍ഗ് താലൂക്കുകള്‍ ചേര്‍ന്ന് കാസര്‍കോട് ജില്ല രൂപീകരിക്കപ്പെട്ടത്. |
Current revision as of 06:05, 7 ഓഗസ്റ്റ് 2014
ഉള്ളടക്കം |
കാസര്‍കോട്
കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ല; താലൂക്ക്, ജില്ല-താലൂക്ക് ആസ്ഥാനപട്ടണം. കാഞ്ഞിരക്കൂട്ടം എന്നര്‍ഥം വരുന്ന "കസിരക്കൂഡ്' എന്ന പദത്തില്‍ നിന്നാണ് സ്ഥലനാമത്തിന്റെ ഉദ്‌ഭവമെന്നും, കാസരം (കാട്ടുപോത്ത്) കോട് (പ്രദേശം) കാസര്‍കോടായി പരിണമിച്ചതാണെന്നും അനുമാനിക്കപ്പെടുന്നു. 1956-ലെ സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്നാണ് കര്‍ണാടകത്തിലെ തെക്കന്‍ കാനറയുടെ ഭാഗമായിരുന്ന ഈ പ്രദേശം കേരളത്തിന്റെ ഭാഗമായത്. 1984 വരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന ഹോസ്‌ദുര്‍ഗ്, കാസര്‍കോട് താലൂക്കുകള്‍ ചേര്‍ന്ന് 1984 മേയ് 24-ന് കാസര്‍കോട് ജില്ല രൂപീകൃതമായി.
കാസര്‍കോട്, ഹോസ്‌ദുര്‍ഗ് എന്നീ രണ്ടു താലൂക്കുകളാണ് കാസര്‍കോട് ജില്ലയിലുള്‍പ്പെടുന്നത്. കാസര്‍കോട് താലൂക്കില്‍ 82-ഉം ഹോസ്‌ദുര്‍ഗില്‍ 45-ഉം ഗ്രാമപഞ്ചായത്തുകള്‍ ഉണ്ട് (2010). മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പെറോള്‍ തുടങ്ങിയവ ജില്ലയിലെ പ്രധാന പട്ടണങ്ങളാണ്. കാസര്‍കോട് ടൗണില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ചേങ്ങല പഞ്ചായത്തിലെ വിദ്യാനഗറിലാണ് സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
ജില്ലാ വിസ്‌തീര്‍ണം: 1992 ച.കി.മീ; ജനസംഖ്യ: 12,03,342 (2001); ജനസാന്ദ്രത: 604/ച.കി.മീ. (2001); സ്‌ത്രീ-പുരുഷാനുപാതം: 1047/1000; സാക്ഷരതാശതമാനം: 85.17 (2001); അതിരുകള്‍: കിഴക്ക്-പശ്ചിമഘട്ടം, പടിഞ്ഞാറ്-അറേബ്യന്‍കടല്‍ , വടക്ക്-കര്‍ണാടക സംസ്ഥാനം (കാനറ ജില്ല), തെക്ക്- കണ്ണൂര്‍ ജില്ല; ആസ്ഥാനം: കാസര്‍കോട് പട്ടണം; കാസര്‍കോട് താലൂക്കിന്റെ വിസ്‌തീര്‍ണം: 972.59 ച.കി.മീ.; ജനസംഖ്യ: 6,16,977 (2001). ജനസംഖ്യാടിസ്ഥാനത്തില്‍ കേരളത്തില്‍ 12-ാം സ്ഥാനത്തുനില്‍ ക്കുന്ന ജില്ലയാണ് കാസര്‍ഗോഡ്. ജനസാന്ദ്രത, സ്‌ത്രീ-പുരുഷാനുപാതം, സാക്ഷരത എന്നിവയുടെ കാര്യത്തില്‍ യഥാക്രമം 10,9,13 എന്നീ സ്ഥാനങ്ങളാണ് കാസര്‍കോട് ജില്ലയ്‌ക്കുള്ളത്.
ഭൂപ്രകൃതി
പശ്ചിമഘട്ടനിരകള്‍ക്കും അറേബ്യന്‍ കടലിനുമിടയില്‍ സ്ഥിതിചെയ്യുന്ന കാസര്‍കോട് ജില്ലയിലും കേരളത്തിലെ മറ്റു പല ജില്ലകളോടും സമാനമായ ഭൂപ്രകൃതിയാണുള്ളത്. സംസ്ഥാനത്തെ ഭൂപ്രകൃതിയുടെ സവിശേഷതയായ മലനാട്, ഇടനാട്, തീരദേശം എന്നീ മൂന്നു ഭൂവിഭാഗങ്ങളും ജില്ലയില്‍ കാണപ്പെടുന്നു.
ഉത്തര അക്ഷാംശം 11º 18N നും 12º 48S നും പൂര്‍വരേഖാംശം 74º 52N നും 75º 26S നും ഇടയിലാണ് കാസര്‍കോട് ജില്ലയുടെ സ്ഥാനം. പശ്ചിമഘട്ട നിരകളാണ് ജില്ലയുടെ കിഴക്കനതിര്‍ത്തി നിര്‍ണയിക്കുന്നത്. ഏതാണ്ട് തുടര്‍ച്ചയായി സ്ഥിതിചെയ്യുന്ന ഈ മലനിരകളാണ് ജില്ലാ ഭൂപ്രകൃതിയുടെ മുഖ്യസവിശേഷത. തീരപ്രദേശത്ത് ചെറുകുന്നുകളും മണല്‍ പ്പരപ്പുകളും ഇടവിട്ട് കാണപ്പെടുന്നു. പശ്ചിമഘട്ടനിരകള്‍ക്കും തീരത്തിനും ഇടയിലായി വരുന്ന ഭൂപ്രദേശത്താണ് പ്രധാനമായി കൃഷിയിടങ്ങള്‍ കാണപ്പെടുന്നത്. തെങ്ങിന്‍തോപ്പുകളും നെല്‍ പ്പാടങ്ങളും ഇവിടെ സമൃദ്ധമായുണ്ട്. ചെങ്കല്‍ ക്കുന്നുകളാണ് ഇവിടത്തെ മറ്റൊരു പ്രധാന സവിശേഷത. ജില്ലയില്‍ സമൃദ്ധമായി ലഭിക്കുന്ന ചെങ്കല്ലുകള്‍ മുഖ്യ ഭവനനിര്‍മാണോപാധികളാണ്.
കാലാവസ്ഥ
കേരളത്തിലെ മറ്റു പ്രദേശങ്ങളിലനുഭപ്പെടുന്നപോലെ മണ്‍സൂണ്‍ കാലാവസ്ഥയാണ് ജില്ലയിലുമനുഭവപ്പെടുന്നത്. ഭൂപ്രകൃതിക്കനുസൃതമായ വ്യത്യാസം കാലാവസ്ഥയില്‍ ദൃശ്യമാകുന്നുണ്ട്. തെക്കു-പടിഞ്ഞാറന്‍, വടക്കു-കിഴക്കന്‍ മണ്‍സൂണ്‍ മഴക്കാലങ്ങളിലായി സു. 3500 മില്ലിമീറ്റര്‍ മഴ ജില്ലയില്‍ ലഭിക്കുന്നു. മേയ് അവസാനത്തോടെയോ ജൂണ്‍ ആദ്യവാരത്തോടെയോ ആരംഭിക്കുന്ന തെക്കു-പടിഞ്ഞാറന്‍ മഴക്കാലം സെപ്‌തംബര്‍ വരെ നീണ്ടുനില്‌ക്കുന്നു. ഒക്‌ടോബറിലാണ് വടക്കു-കിഴക്കന്‍ മണ്‍സൂണ്‍കാലം ആരംഭിക്കുന്നത്. ജൂണ്‍-ആഗസ്റ്റ് കാലയളവിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ഡിസംബറില്‍ ആരംഭിക്കുന്ന വരണ്ട കാലാവസ്ഥ ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്കു നീളുന്നു. മാര്‍ച്ച്-മേയ് കാലയളവില്‍ പൊതുവേ ചൂടുകൂടുതലാണ്. പരമാവധി 31.2ºC, കുറഞ്ഞതാപനില 23.6ºC.
ജലസമ്പത്ത്
പന്ത്രണ്ടുനദികള്‍ ഈ ജില്ലയിലൂടെ ഒഴുകുന്നു. 105 കി.മീ. നീളമുള്ള ചന്ദ്രഗിരിയാണ് ഏറ്റവും വലിയപുഴ. കാരിയന്‍കോട് (64 കി.മീ.), ശിരിയ (61 കി.മീ.), ഉപ്പള (50 കി.മീ.), മോഗ്രാല്‍ (34 കി.മീ.), ചിതാരി (25 കി.മീ.), നീലേശ്വരം (47 കി.മീ.), കണ്ണായി (23 കി.മീ.), മഞ്ചേശ്വരം (16 കി.മീ.), കുമ്പള (11 കി.മീ.), ബേക്കല്‍ (11 കി.മീ.), കലനാട് (8 കി.മീ.) എന്നിവയാണ് മറ്റുനദികള്‍. ചന്ദ്രഗിരിപ്പുഴയുടെ പോഷകനദിയാണ് പയസ്വിനി. കാരിയണ്‍കോട് നദിക്കു കുറുകേയാണ് കക്കടവ് ഡാം പണികഴിപ്പിക്കപ്പെട്ടിരിക്കുന്നത്.
സസ്യ-ജന്തുജാലം
സസ്യ-ജന്തുജാല സമ്പന്നമാണ് കാസര്‍കോട് ജില്ല. മാലം, അടൂര്‍, പരപ്പ, കമ്മാടം കാവ് തുടങ്ങിയ വന്യജീവി സങ്കേതങ്ങള്‍ കാസര്‍കോട് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. കമ്മാടം കാവ് കേരളത്തിലെ ഏറ്റവും വലിയ കാവാണ്. ഉഷ്‌ണമേഖലാവനങ്ങളും പറക്കും അണ്ണാന്‍, മാന്‍, മയില്‍ , വേഴാമ്പല്‍ , വിവിധയിനം ശലഭങ്ങള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയുംകൊണ്ട് സമ്പന്നമാണ് കാസര്‍കോട് ജില്ലയിലെ വന്യമൃഗസങ്കേതങ്ങള്‍. റാണിപുരം വന്യജീവിസങ്കേതം പനത്തടി റിസര്‍വ് വനത്തിലാണ് ഉള്‍പ്പെടുന്നത്. ജില്ലയുടെ ഒരു പ്രധാന ഗിരിസങ്കേതമാണിത്. ജില്ലയിലെ കരിംസ് ഫോറസ്റ്റ് പാര്‍ക്ക് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വന്യജീവിസങ്കേതമാണ്. നീലേശ്വരത്തുനിന്ന് 30 കി.മീ. ദൂരെമാറി പുലിയന്‍കുളത്തു സ്ഥിതിചെയ്യുന്ന ഈ മനുഷ്യനിര്‍മിതവനം 1979-ല്‍ അബ്‌ദുല്‍ കരീം എന്ന വ്യക്തിയാണ് സ്ഥാപിച്ചത്. ഇപ്പോള്‍ 32 ഏക്കര്‍ വിസ്‌തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ പാര്‍ക്കില്‍ മുന്നൂറിലധികം ഇനം വൃക്ഷങ്ങള്‍ ഉണ്ട്. പലതരം ഔഷധച്ചെടികളും അപൂര്‍വയിനം സസ്യങ്ങളും ഇതില്‍ പ്പെടുന്നു. കാസര്‍കോട് ജില്ലയുടെ കിഴക്കുഭാഗത്താണ് വനങ്ങള്‍ മുഖ്യമായി കാണപ്പെടുന്നത്. ഏതാണ്ട് 5625 ച.കി.മീ. വിസ്‌തൃതി വനപ്രദേശത്തിനുണ്ട്. തേക്കും മറ്റുതരം വൃക്ഷങ്ങളും ജില്ലയിലെ വനങ്ങളില്‍ വളരുന്നു. ചില പ്രദേശങ്ങളില്‍ മരങ്ങള്‍ വെട്ടിത്തെളിച്ച് റബ്ബര്‍, കശുവണ്ടി തുടങ്ങിയ വിളകള്‍ കൃഷിചെയ്‌തിട്ടുണ്ട്. മുമ്പ് നദീഅഴിമുഖങ്ങളില്‍ ഉണ്ടായിരുന്ന കണ്ടല്‍ ക്കാടുകള്‍ ഇപ്പോള്‍ ഏറെക്കുറെ അപ്രത്യക്ഷമായിട്ടുണ്ട്. ചിറ്റാരി, മഞ്ചേശ്വരം, മോഗ്രാല്‍ , ഉപ്പള, ഷിരിയ എന്നീ നദീമുഖങ്ങളില്‍ കണ്ടല്‍ ക്കാടുകള്‍ കാണാം. മരവുരി, ചൂരല്‍ , ഏലം തുടങ്ങിയ നിരവധി ഉത്‌പന്നങ്ങള്‍ ഇവിടത്തെ വനങ്ങളില്‍ നിന്നും ലഭിക്കുന്നു.
ജനങ്ങള്‍
2001-ലെ സെന്‍സസ് പ്രകാരം കാസര്‍കോട് ജില്ലയിലെ മൊത്തം ജനസംഖ്യ: 12,03,342. കാസര്‍കോട് ടൗണിലെ ജനസംഖ്യ: 52,634 - 25,657 പുരുഷന്മാരും, 26,977 സ്‌ത്രീകളും.
431,523 സ്‌ത്രീകള്‍ ഉള്‍പ്പെടെ ഈ ജില്ലയില്‍ 8,96,367 പേര്‍ സാക്ഷരരാണ്. 2001-ലെ സെന്‍സസ് പ്രകാരം ജില്ലയിലെ സാക്ഷരതാനിരക്ക് 82.51 ശ.മാ. ആയിരുന്നു. എന്‍ജിനീയറിങ്-കാര്‍ഷിക-ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്-ഫാര്‍മസി കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് ഉന്നതവിദ്യാഭ്യാസമേഖലയിലുള്ളത്. ഇവ കൂടാതെ അന്ധ/ബധിര വിദ്യാലയംപോലുള്ള പ്രത്യേക വിദ്യാലയങ്ങളും ജില്ലയിലുണ്ട്. ഐ.റ്റി.ഐ., ഐ.റ്റി.സി., പോളിടെക്‌നിക് തുടങ്ങിയ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. അത്യന്താധുനിക സജ്ജീകരണങ്ങളോടുകൂടിയ ആശുപത്രികള്‍ നിലവില്‍ ജില്ലയിലില്ല. ജില്ലാ-താലൂക്ക് ആശുപത്രികളെക്കൂടാതെ കമ്യൂണിറ്റി ആരോഗ്യകേന്ദ്രങ്ങള്‍, പൊതു ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമകേന്ദ്രങ്ങള്‍ തുടങ്ങിയവയും ജില്ലയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
150-ഓളം പ്രമുഖക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. കാസര്‍കോടിനടുത്തുള്ള അടൂരിലെ മല്ലികാര്‍ജുനക്ഷേത്രം, ഗൗഡസാരസ്വതരുടെ വെങ്കടരമണക്ഷേത്രം, ആര്യകാര്‍ത്ത്യായനീ ക്ഷേത്രം, ശ്രീ പാര്‍ഥസാരഥിക്ഷേത്രം, മധുര്‍ അനന്തേശ്വരക്ഷേത്രം, തൃക്കരിപ്പൂര്‍ ശ്രീ ചക്രപാണിക്ഷേത്രം, മടിയന്‍ കുലോം ക്ഷേത്രം, കോടോത്ത് ശ്രീ ഭഗവതി ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട ഹിന്ദുദേവാലയങ്ങള്‍. ഒരു ജൈനക്ഷേത്രവും ജില്ലയിലുണ്ട്.
മാലിക് ഇബിന്‍ ദിനാര്‍ സ്ഥാപിച്ചതായി കരുതപ്പെടുന്ന ജുമാമസ്‌ജിദ്, കാസര്‍കോട് ടൗണിലുള്ള തെരുവത്തു പള്ളി, നെല്ലിക്കുന്നു പള്ളി എന്നിവയാണ് പ്രമുഖ മുസ്‌ലിം ആരാധനാലയങ്ങള്‍. ബഡിയഡ്‌ക്ക-മല്ലേരിയ റോഡരികിലുള്ള സെന്റ് ജോണ്‍ ബ്രിട്ടോ ക്രിസ്‌തീയ ദേവാലയം 1939-ല്‍ സ്ഥാപിക്കപ്പെട്ടതാണ്.
കാസര്‍കോടിന് 12 കി.മീ. തെക്കുള്ള ബേക്കല്‍ ക്കോട്ടയാണ്, ടൂറിസ്റ്റുകളെ ഇവിടേക്ക് ധാരാളമായി ആകര്‍ഷിക്കുന്ന പ്രധാനസ്ഥലം. ചരിത്രപരമായും പുരാവസ്‌തു എന്ന നിലയ്‌ക്കും ഈ കോട്ടയ്‌ക്ക് സവിശേഷ പ്രാധാന്യമുണ്ട്. ചിറയ്‌ക്കല്‍ രാജാവും ശിവപ്പനായ്‌ക്കും ടിപ്പുസുല്‍ ത്താനും ഈസ്റ്റിന്ത്യാക്കമ്പനിയും ഭരണത്താവളമായി ഈ പുരാതനകോട്ട ഉപയോഗിച്ചിരുന്നു. കേന്ദ്ര പുരാവസ്‌തുവകുപ്പാണ് ഇപ്പോള്‍ കോട്ടയുടെ മേല്‍ നോട്ടം വഹിക്കുന്നത്. ഹോസ്‌ദുര്‍ഗ് കോട്ട, ചന്ദ്രഗിരി, എടന്നീര്‍മഠം, കണ്വതീര്‍ഥകടലോരസങ്കേതം തുടങ്ങിയ പ്രദേശങ്ങള്‍ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.
മലയാള-കര്‍ണാടക സംസ്‌കൃതികളുടെ സംഗമഭൂമിയായ ഈ അതിര്‍ത്തിജില്ല അനേകം കലാകാരന്മാരെ വളര്‍ത്തിയെടുക്കുന്നതില്‍ മികച്ച പങ്കു വഹിച്ചിട്ടുണ്ട്. ചെറുവത്തൂരിലെ കുട്ടമത്ത് കുന്നിയൂര്‍ കുടുംബം പ്രതിഭാശാലികളായ കുട്ടമത്ത് കവിപരമ്പരയ്‌ക്ക് ജന്മം നല്‍ കിയിട്ടുണ്ട്. മഹാകവി കുട്ടമത്ത് കുഞ്ഞുകൃഷ്‌ണക്കുറുപ്പ് (1881-1944) ആണ് ഈ പരമ്പരയില്‍ ഏറ്റവും പ്രശസ്‌തന്‍. "ദേവയാനീ ചരിതം', "നചികേതസ്' തുടങ്ങിയ നാടകങ്ങളും കാളിയമര്‍ദനം കാവ്യവും, ശ്രീരാമകൃഷ്‌ണഗീത, മൂകാംബികപുരാണം കിളിപ്പാട്ട് എന്നീ ഭക്തികാവ്യങ്ങളും ബാലഗോപാലന്‍ ആട്ടക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. കാഞ്ഞങ്ങാടിനടുത്ത് ബെള്ളിക്കോത്ത് ജനിച്ച മഹാകവി പി. കുഞ്ഞുരാമന്‍നായരാണ് കൈരളിക്ക് അര്‍ഹമായ അനേകം കാവ്യരത്‌നങ്ങള്‍ സംഭാവന ചെയ്‌ത മറ്റൊരു കാസര്‍കോടുകാരന്‍. മാപ്പിളപ്പാട്ടിന്റെ പ്രചാരകനും അനേകം മലയാളസാഹിത്യകൃതികള്‍ കന്നഡയിലേക്കും കന്നഡ വാങ്‌മയങ്ങള്‍ ഇമ്പമുള്ള മലയാളവാണിയിലേക്കും തര്‍ജുമചെയ്‌ത ഉഭയഭാഷാ പണ്ഡിതനും ആയ റ്റി. ഉബൈദിന്റെ ജനനം കാസര്‍കോടിലെ തളങ്ങരയിലാണ്. മഞ്ചേശ്വരക്കാരനായ രാഷ്‌ട്രകവി എം. ഗോവിന്ദപ്പൈ (1883-1963) കന്നഡസാഹിത്യത്തിനും കവിതയ്‌ക്കും മികച്ച സംഭാവനകള്‍ നല്‍ കി ആസ്ഥാനകവിപ്പട്ടം അന്നത്തെ മദ്രാസ് സര്‍ക്കാരില്‍ നിന്ന് നേടിയിട്ടുണ്ട്. പ്രശസ്‌ത ശില്‌പി കാനായി കുഞ്ഞിരാമന്റെ ജന്മദേശവും കാസര്‍കോട് ജില്ലയിലുള്ള കുട്ടമത്ത് ആണ്.
തെയ്യവും തിറയും കലാരൂപമെന്ന നിലയ്‌ക്കും ആരാധനാസമ്പ്രദായമെന്ന നിലയ്‌ക്കും ഈ പ്രദേശത്ത് ധാരാളമായി അരങ്ങേറിപ്പോരുന്നു. യക്ഷഗാനം, ബൊമ്മയാട്ട് തുടങ്ങിയ വര്‍ണപ്പൊലിമയുള്ള നൃത്ത-നാടകരൂപങ്ങളും തിടമ്പുനൃത്തം, കോല്‍ ക്കളി, പൂരക്കളി, ഒപ്പന, പൊറാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയ കലാരൂപങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്.
1970-കളില്‍ കാസര്‍കോട് ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഹെലികോപ്‌ടര്‍ ഉപയോഗിച്ച് വ്യാപകമായി തളിച്ചിരുന്നു. ജില്ലയില്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഈ കീടനാശിനിയുടെ ഉപയോഗമാണ് കാരണം എന്ന് ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. കീടനാശിനി പ്രയോഗത്തിലെ വ്യവസ്ഥകളും മുന്‍കരുതലുകളും പാലിക്കാതിരുന്നതും നിമ്‌നോന്നത ഭൂപ്രകൃതിയും ആര്‍ദ്രതയും ആണ് "എന്‍ഡോസള്‍ഫാന്‍ ദുരന്ത'ത്തിനിടയാക്കിയത്.
സമ്പദ്‌ഘടന
സഹ്യാദ്രിനിരകള്‍ക്കും അറബിക്കടലിനും ഇടയില്‍ കിടക്കുന്ന ഫലഭൂയിഷ്‌ഠമായ ഈ ഭൂവിഭാഗം സമൃദ്ധമായ കാര്‍ഷികവിളകളാല്‍ സമ്പന്നമാണ്. കൃഷിയാണ് ഭൂരിപക്ഷം ജനങ്ങളുടെയും ഉപജീവനമാര്‍ഗം. നെല്ല്, തെങ്ങ്, അടയ്‌ക്ക, കുരുമുളക്, കശുവണ്ടി, മരച്ചീനി, റബ്ബര്‍, മധുരക്കിഴങ്ങ്, ഇഞ്ചി, എണ്ണക്കുരുക്കള്‍, പുകയില എന്നിവയാണ് പ്രധാനവിളകള്‍. സംസ്ഥാനത്ത് പുകയില കൃഷി നടക്കുന്ന ഏക പ്രദേശമാണ് കാസര്‍കോട്. സു. 44 ഹെക്‌ടര്‍ സ്ഥലത്ത് ജില്ലയില്‍ പുകയില കൃഷിയുണ്ട്. സംസ്ഥാനത്തെ മൊത്തം അടയ്‌ക്കാ ഉത്‌പാദനത്തിന്റെ 26 ശതമാനവും കശുവണ്ടിയുടെ 16 ശതമാനവും കാസര്‍കോട് ജില്ലയുടെ സംഭാവനയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രനാണ്യവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (CPCRI) 1970 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. മത്സ്യബന്ധനത്തിന് തീരദേശ സമ്പദ്‌ഘടനയില്‍ നിര്‍ണായകസ്ഥാനം ലഭിച്ചിട്ടുണ്ട്. വാണിജ്യപ്രാധാന്യമുള്ള തേക്ക് തുടങ്ങിയ ഇനം വൃക്ഷങ്ങള്‍ ജില്ലയിലെ വനങ്ങളില്‍ വളരുന്നു. വന്‍കിട വ്യവസായങ്ങള്‍ ഈ ജില്ലയിലില്ല. നിരവധി ഇടത്തരം-ചെറുകിട വ്യവസായസ്ഥാപനങ്ങള്‍ ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. റബ്ബര്‍ ഉത്‌പന്നങ്ങള്‍, കാര്‍ഷികോത്‌പന്നങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവയിലധിഷ്‌ഠിതമായ ചെറുകിട വ്യവസായങ്ങള്‍ ആണ് ജില്ലയില്‍ പ്രധാനമായുള്ളത്. കൊങ്കണ്‍ റെയില്‍ പ്പാത കാസര്‍കോട് ജില്ലയിലൂടെയാണ് കടന്നുപോകുന്നത്.
ചരിത്രം
ഒന്‍പതാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനുമിടയ്‌ക്ക് നിരന്തരം ഈ പ്രദേശവുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്ന അറബികള്‍ ഈ തുറമുഖപട്ടണത്തെ "ഹാര്‍ക്ക് വില്ലിയ' എന്നാണ് വിളിച്ചിരുന്നത്. പോര്‍ച്ചുഗീസ് സഞ്ചാരിയായ ബാര്‍ബോസ് 1514-ല്‍ കാസര്‍കോടിനടുത്തുള്ള കുമ്പള സന്ദര്‍ശിച്ചപ്പോള്‍, ഇവിടെ നിന്നും അരി കയറ്റുമതി ചെയ്‌തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
വെല്ലസ്ലിപ്രഭുവിന്റെ കുടുംബഡോക്‌ടറായിരുന്ന ഡോ. ഫ്രാന്‍സിസ് ബുക്കാനന്‍ 1800-ല്‍ ഇവിടെ എത്തി അത്തിപ്പറമ്പ് കണ്ണായി, നീലേശ്വരം, ബേക്കല്‍ , ചന്ദ്രഗിരി, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി തന്റെ അനുഭവങ്ങളില്‍ വിവരിച്ചിട്ടുണ്ട്. മുമ്പ് കാസര്‍കോട്, കുമ്പള രാജ്യത്തിന്റെ ഭാഗമായിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിമാരുടെ ആക്രമണസമയത്ത് നീലേശ്വരം ആസ്ഥാനമാക്കി നാടുവാണിരുന്ന കോലത്തിരി രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ പ്രദേശം സാമ്രാജ്യത്തിന്റെ അപചയകാലമായ 14-ാം നൂറ്റാണ്ടില്‍ ഇക്കേരി നായ്‌ക്കന്മാരുടെ കോയ്‌മയിലായിരുന്നു. 1645-ല്‍ ശിവപ്പ നായിക്ക് നിര്‍മിച്ചവയാണ് ചന്ദ്രഗിരി-ബേക്കല്‍ കോട്ടകള്‍. ഹൈദരാലിയും മകന്‍ ടിപ്പുസുല്‍ ത്താനും പലപ്രാവശ്യം ഈ പ്രദേശം ആക്രമിച്ചിട്ടുണ്ട്. ടിപ്പുവിന്റെ മരണാനന്തരം 1799-ല്‍ ഈ പ്രദേശങ്ങള്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. മദ്രാസ് പ്രസിഡന്‍സിയുടെ കീഴില്‍ 1882-ലാണ് കാസര്‍കോട് താലൂക്ക് ആദ്യമായി നിലവില്‍ വന്നത്. 1956 നവംബറില്‍ ഭാഷാടിസ്ഥാനത്തിലുണ്ടായ സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന്, മദ്രാസ് സംസ്ഥാനത്തുള്‍പ്പെട്ടിരുന്ന ഈ പ്രദേശം കേരളത്തില്‍ അന്നത്തെ മലബാര്‍ ജില്ലയുടെ ഭാഗമാവുകയും തുടര്‍ന്ന് 1957 ജനു. 1-ന് കണ്ണൂര്‍ ജില്ലയുടെ ഭാഗമാവുകയും ചെയ്‌തു. 1984-ലാണ് കണ്ണൂര്‍ ജില്ലയിലെ കാസര്‍കോട്, ഹോസ്‌ദുര്‍ഗ് താലൂക്കുകള്‍ ചേര്‍ന്ന് കാസര്‍കോട് ജില്ല രൂപീകരിക്കപ്പെട്ടത്.